കോട്ടയം: തിരുനക്കര പകൽപ്പൂരം ഇന്ന് അരങ്ങേറുന്പോൾ ഇക്കുറിയും ശിവൻ തിടന്പേറ്റില്ല.വർഷങ്ങളായുള്ള ആനപ്രേമികളുടെ ആഗ്രഹം സഫലീകരിക്കാതെ ശിവനെ ആർപ്പൂക്കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിനു സമീപമുള്ള പുരയിടത്തിൽ മദപ്പാടിനെത്തുടർന്ന് തളച്ചിട്ടിരിക്കുകയാണ്. ശിവനെ സ്നേഹിക്കുന്നവർ കാണാനെത്തുന്നുണ്ടെങ്കിലും അകലെനിന്ന് കണ്ടു മടങ്ങുകയാണ്. മദപ്പാട് മൂലം ചികിത്സയിൽ കഴിയുന്ന തിരുനക്കര ശിവനില്ലാത്തതിന്റെ നിരാശയിലാണ് പൂരപ്രേമികൾ. മദപ്പാടിനെ തുടർന്ന് കാലിനുണ്ടായ വൃണവും കരിഞ്ഞിട്ടില്ല.ദേവസ്വത്തിന്റെ സ്വന്തം ആനയ്ക്ക് ഇന്നു നടക്കുന്ന പൂരത്തിൽ പങ്കെടുക്കാനുള്ള അനുമതി ലഭിക്കാതിരുന്നതിനാൽ തേവരുടെ തിടന്പേറ്റാനാകില്ല. ആർപ്പൂക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ മൈതാനത്തിലെ മാവിൻചുവട്ടിലാണ് ശിവൻ. നാല് വർഷമായി പൂരസമയത്താണ് ശിവന് മദപ്പാട്. 2007ലാണു പകൽപ്പൂരം ആരംഭിച്ചതെങ്കിലും 2015ലാണ് ആദ്യമായി തിടന്പേറ്റാനായത്. പിന്നീട് പൂരത്തിൽ പങ്കെടുത്തിട്ടില്ല. രണ്ടു മാസത്തിലേറെയായി മദപ്പാടിനു ചികിത്സയിൽ കഴിയുന്ന ശിവന്റെ കാലിലെ വൃണം ഉണങ്ങിയിട്ടില്ല. ആനയുടെ കൗണ്ട് കൃത്യമാവണം. തുടർന്നു പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ ആനയെ എഴുന്നള്ളിക്കാൻ കഴിയൂ. 9.25…
Read MoreCategory: Kottayam
പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയിൽ; പെണ്കുട്ടി ഇപ്പോൾ ആറുമാസം ഗർഭിണി
മറയൂർ: പത്തുമാസം മുൻപ് 16-കാരിയുമായി കടന്ന യുവാവിനെ മറയൂർ പോലീസ് തമിഴ്നാട്ടിൽനിന്നും പിടികൂടി. കാന്തല്ലൂർ മിഷ്യൻവയൽ സ്വദേശി രാജൻ (23) ആണ് പിടിയിലായത്. പെണ്കുട്ടി ഇപ്പോൾ ആറുമാസം ഗർഭിണിയാണ്. തമിഴ്നാട്ടിൽ തിരുനെൽവേലി കരിവാളം വണ്ടാനല്ലൂരിൽ വാടകവീട്ടിൽ രണ്ടുപേരും താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ മേയ് ആറിന് പെണ്കുട്ടിയെ മിഷ്യൻവയലിൽനിന്നും കടത്തികൊണ്ടു പോവുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. മൂന്നാർ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നിർദേശപ്രകാരം മറയൂർ സിഐ വി.ആർ. ജഗദീഷ്, എസ്ഐ ജി. അജയകുമാർ, എഎസ്ഐ ടി.പി. ജോളി, ടി.എം. അബ്ബാസ്, ജോളി ജോസഫ്, ആൻസി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി.
Read Moreബേക്കർ ജംഗ്ഷനിലെ യു ടേൺ ഇനി നാഗമ്പടത്ത് ; ഗതാഗത പരിഷ്കരത്തിനെതിരേ പണിമുടക്കി ഓട്ടോ ഡ്രൈവർമാർ
കോട്ടയം: ബേക്കർ ജംഗ്ഷനിൽ റോഡ് കുറുകെ കടക്കുന്നത് (യു ടേണ്) നിരോധിച്ചുകൊണ്ട് പോലീസ് ഇന്നലെ ഏർപ്പെടുത്തിയ ഗതാഗത പരിഷ്കാരത്തിനെതിരേ പ്രതിഷേധം ശക്തമായി. ഓട്ടോ ഡ്രൈവർമാർ ഇന്നു രാവിലെ പണിമുടക്കി പ്രകടനം നടത്തി. കുമരകം റോഡിലൂടെ ബേക്കർ ജംഗ്ഷനിലേക്ക് വരുന്ന സ്കൂൾ ബസ്, ഓട്ടോ, മറ്റ് ചെറിയ വാഹനങ്ങൾ എന്നിവ എംസി റോഡിനു കുറുകെ കടന്നു പോകാനുള്ള അനുമതിയാണ് ഇന്നലെ മുതൽ നിരോധിച്ചത്. റോഡ് കുറുകെ കടക്കുന്നത് നിരോധിച്ചുകൊണ്ട് റോഡിനു നടുവിൽ ബോർഡും സ്ഥാപിച്ചു. കുമരകം റോഡിൽ നിന്ന് ബേക്കർ സ്കൂളിലേക്കും മറ്റും പോകേണ്ട വാഹനങ്ങളും ഓട്ടോറിക്ഷയും ഇനി നാഗന്പടത്ത് ചെന്ന് തിരിഞ്ഞു വരണം. ഇതാണ് പുതിയ പരിഷ്കാരം. നിലവിലുണ്ടായിരുന്ന രീതിയിൽ റോഡ് കുറുകെ കടന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരേ ഇന്നലെ പെറ്റിക്കേസെടുത്തതോടെയാണ് ഇന്ന് പണിമുടക്കി പ്രതിഷേധ പ്രകടനം നടത്തിയത്. ഓട്ടോ ഡ്രൈവർമാർക്കും ബേക്കർ സ്കൂളിലേക്കുള്ള വാഹനങ്ങൾക്കുമാണ് ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാകുന്നത്.…
Read Moreഇക്കാര്യത്തിൽ ഒരേ അഭിപ്രായം ‘ചൂട് കഠിനം തന്നെ’; കോട്ടയത്തെ പ്രചാരണ സമയത്തിന് മാറ്റം വരുത്തി സ്ഥാനാർഥികൾ
കോട്ടയം: കഠിനമായ ചൂട് മൂലം രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പു പ്രചാരണ സമയത്തിലും മാറ്റം വരുത്തി. വീടുകൾ കയറിയിറങ്ങി പ്രസ്താവനയും നോട്ടീസും നല്കുന്ന സ്ക്വാഡുകൾ രാവിലെ ഏഴിന് പ്രചാരണം ആരംഭിക്കും. ഒൻപത് മണിയോടെ രാവിലത്തെ പ്രചരണം അവസാനിപ്പിക്കും. പിന്നീട് നാലരയ്ക്കാണ് പ്രചാരണം ആരംഭിക്കുന്നത്. പുറത്തിറങ്ങി വോട്ട് ചോദിക്കാനും നോട്ടീസ് നല്കാനും നിയോഗിക്കപ്പെട്ട സ്ക്വാഡുകൾ രാവിലെ 11നും നാലിനും മധ്യേ ഇറങ്ങരുതെന്ന് എൽഡിഎഫ് നേതാക്കൾ എല്ലാ ബൂത്ത് കമ്മിറ്റികൾക്കും നിർദേശം നല്കിയിട്ടുണ്ട്. കോട്ടയം അടക്കം ചില ജില്ലകളിൽ ഈ ദിവസങ്ങളിൽ ചൂട് കൂടുതലാണെന്ന വിവരം പുറത്തു വന്നതോടെ മിക്കയിടത്തും രാവിലത്തെ പ്രചാരണം ഒൻപത് മണിയോടെ അവസാനിപ്പിക്കുകയാണ്. പിന്നീട് വൈകുന്നേരം നാലു മണിക്കാണ് ആരംഭിക്കുന്നത്. മറ്റു രാഷ്ട്രീയ പാർട്ടികളും ഇതേ രീതിയിൽ പകൽ സമയത്തെ പ്രചാരണ പരിപാടി ക്രമീകരിച്ചിട്ടുണ്ട്. കോട്ടയം: ഇന്നലത്തെ പകൽചൂട് ജില്ലയിൽ 36.5 ഡിഗ്രി. കോണ്ക്രീറ്റും ടാറിംഗും കൂടുതലുള്ള…
Read Moreഇരുപത്തിരണ്ട് ഗജവീരൻമാർ അണിനിരക്കുന്ന തിരുനക്കരപ്പൂരം നാളെ; എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ
കോട്ടയം: നാളെ നടക്കുന്ന തിരുനക്കരപ്പൂരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള തിരുനക്കര പൂരം നാളെ വൈകുന്നേരം നാലിന് നടക്കും. തൃശൂർ പൂരത്തിന്റേതു പോലെ ആചാര വിശേഷങ്ങളോടെയാണു തിരുനക്കര പൂരവും. മധ്യതിരുവിതാംകൂർ ഒന്നടങ്കം പങ്കെടുക്കുന്ന തിരുനക്കര പൂരം തുടങ്ങിയിട്ട് ഇത്തവണ 13 വർഷം പൂർത്തിയാകുകയാണ്. രാവിലെ മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങളിൽനിന്നും ചെറുപൂരങ്ങൾ എത്തി തുടങ്ങും. കാരാപ്പുഴ അന്പലക്കടവ് ദേവിക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രം, പുതിയ തൃക്കോവിൽ മഹാവിഷ്ണ ക്ഷേത്രം, കോടിമത പള്ളിപ്പുറത്ത് കാവ്, മുട്ടന്പലം കൊപ്രത്ത് ദുർഗ ദേവി ക്ഷേത്രം, പാറപ്പാടം ദേവി ക്ഷേത്രം, നാഗന്പടം മഹാദേവ ക്ഷേത്രം, തളിക്കോട്ട മഹാദേവ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കൽ ദേവിക്ഷേത്രം, മള്ളൂർ കുളര മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽനിന്നാണു ചെറുപൂരങ്ങളെത്തുന്നത്. ചെറുപൂരങ്ങളെത്തി കഴിഞ്ഞാൽ പൂരം സമാരംഭമായി തന്ത്രിമുഖ്യൻ താഴ്മണ്മഠം ബ്രഹ്മശ്രീ കണ്ഠരര് മോഹനനര് ഭദ്രദീപം…
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിലെ സെൻട്രൽ ലാബ് പണിമുടക്കി; അടിയന്തിരമായി കിട്ടേണ്ട റിസൾട്ട് പോലും നൽകാനായില്ല; ബുദ്ധിമുട്ടിലായി രോഗികൾ
ഗാന്ധിനഗർ: മെഷീൻ തകരാറിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ സെൻട്രൽ ലാബിൽ രക്ത പരിശോധന മുടങ്ങി. പൊടിപാറ കെട്ടിടത്തിലാണ് സെന്ട്രൽ ലാബ് പ്രവർത്തിക്കുന്നത്.ഇന്നലെ ഉച്ചകഴിഞ്ഞ് നൽകേണ്ട വിവിധ രക്ത പരിശോധനാ ഫലം ലഭിക്കാതിരുന്നതിനെ തുടർന്ന് രോഗികളുടെ ബന്ധുക്കൾ ബഹളമുണ്ടാക്കി. പരിശോധനാ ഫലം വാങ്ങുവാൻ എത്തിയവരോട് നാളെ വരാൻ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. എന്താണ് കാരണമെന്ന് വിശദീകരിക്കുവാൻ തയാറായില്ല. തുടർന്ന് സന്ധ്യയോടു കൂടി ചില രോഗികളുടെ കൂട്ടിരിപ്പുകാരെത്തി വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് മെഷീൻ തകരാറിൽ ആണെന്നും സാംപിളുകൾ മുഴുവൻ മെഷീനുള്ളിൽ തന്നെയിരിക്കുകയാണെന്നും സാംപിൾ പോലും പുറത്തെടുക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും ജീവനക്കാർ അറിയിച്ചത്. ഇന്ന് തകരാർ പരിഹരിച്ച് പ്രവർത്തനം ശരിയാകുമെന്നും പരിശോധനാ ഫലം യഥാസമയം നൽകുമെന്നും അധികൃതർ അറിയിച്ചു.
Read Moreപ്രകൃതി വിരുദ്ധ നടപടി: റിമാൻഡിലായ എസ്ഐയെ സസ്പെൻഡ് ചെയ്തു
കോട്ടയം: പതിനെട്ടുകാരനെ പ്രകൃതി വിരുദ്ധ നടപടിക്ക് വിധേയനാക്കിയെന്ന പരാതിയിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത എആർ ക്യാന്പിലെ സബ് ഇൻസ്പെക്ടർ ഷാജുദീനെ (52) അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ ആണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്. കോട്ടയം ഈസ്റ്റ് പോലീസാണ് എസ്ഐക്കെതിരേ കേസെടുത്ത് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണു കേസിനാസ്പദമായ സംഭവം. അച്ഛന്റെ സുഹൃത്താണെന്നു പറഞ്ഞ് പതിനെട്ടുകാരനെ നാഗന്പടത്തു നിന്ന് വിളിച്ചുകൊണ്ടുപോയി താമസസ്ഥലത്തു വച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
Read Moreഅനാവശ്യമായി പണം ഈടാക്കൽ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ബിഎസ്എൻഎൽ
കോട്ടയം: 3ജി, 4ജി നെറ്റ്വർക്കുകൾ മാറിമാറി വരുന്പോഴുണ്ടാകുന്ന ഡാറ്റ കൺവേർഷൻ മൂലമാണ് ചെറിയ തോതിൽ തുക ഈടാക്കുന്നതെന്ന് ബിഎസ്എൻഎൽ. എല്ലാ ടെലികോം സേവനദാതാക്കളും 4ജി നെറ്റ്വർക്ക് നല്കുന്നത് ഡാറ്റ ഉപയോഗത്തിനു മാത്രമാണ്. ഈ നെറ്റ്വർക്കിൽ കോളിംഗ് നടക്കില്ല. അതിനാൽ 2ജി, 3ജി നെറ്റ്വർക്കുകളാണ് കോളിംഗിനായി ഉപയോഗിക്കുക. ഇത്തരത്തിൽ 4ജി/3ജി/2ജി കൺവേർഷന്റെ സിഗ്നലിംഗിനുള്ള ഒഥന്റിഫിക്കേഷനുവേണ്ടിയാണ് ചെറിയ തോതിലുള്ള ഡാറ്റ ഉപയോഗിക്കുന്നത്. ഡാറ്റാ പായ്ക്കുകൾ ഉപയോഗിക്കുന്നവർക്ക് ഇത് സൗജന്യമാകുന്പോൾ പായ്ക്ക് ഉപയോഗിക്കാത്തവരിൽനിന്ന് ചെറിയ തോതിൽ തുക വലിക്കുമെന്നും ബിഎസ്എൻഎൽ അറിയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിഎസ്എൻഎൽ 4ജി സേവനം വ്യാപകമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സിഗ്നലിംഗിന് ഈടാക്കുന്ന ചെറിയ ഡാറ്റ ഒഴിവാക്കാനുള്ള നിർദേശം അധികൃതർക്കു മുന്നിൽവച്ചിട്ടുണ്ട്. വൈകാതെതന്നെ അക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും ദീപിക ഇന്നലെ നല്കിയ വാർത്തയോടു പ്രതികരിച്ച് ബിഎസ്എൻഎൽ വക്താവ് അറിയിച്ചു.
Read Moreരാത്രി ഒൻപതിന് വീട്ടിലെത്തുമെന്ന് അറിച്ച മകനെ ആശുപത്രിയിൽ കണ്ടത് ചേതനയറ്റ നിലയിൽ… കറുകച്ചാലിൽ അപകടത്തിൽ മരിച്ച നിഥിന്റെ മാതാപിതാക്കളുടെ കരച്ചിൽ ആശുപത്രിയെയാകെ കണ്ണീരിലാഴ്ത്തി
ഗാന്ധിനഗർ: മക്കളെ കാത്തിരുന്ന മാതാപിതാക്കൾ കേട്ടത് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചുവെന്ന വിവരം. ആശുപത്രിയിൽ എത്തിയ പിതാവിന്റെ കരച്ചിൽ അടുത്ത നിന്നവരുടെയും കണ്ണിൽ ഈറനണിയിച്ചു. മരിച്ച മറ്റൊരു യുവാവിന്റെ മാതാപിതാക്കൾകൂടി ആശുപത്രിയിൽ എത്തിയതോടെ കൂട്ടക്കരച്ചിലായി. ഇന്നലെ അർധ രാത്രിയിൽ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗം റെഡ് സോണിലായിരുന്നു സംഭവം. കറുകച്ചാൽ ദൈവംപടിയിൽ ബൈക്കും സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ കറുകച്ചാൽ പൂവത്തുംമൂട്ടിൽ താന്നിക്കൽ മധുവിന്റെ മൂത്തമകൻ നിഥിൻ (23) മരിക്കുകയും, ഇളയ മകൻ ജിതിൻ (18) പരിക്കേൽക്കുകയുംചെയ്തു. മക്കൾ രണ്ടു പേരും രാത്രി ഒൻപതിന് വീട്ടിലെത്തുമെന്ന് മാതാപിതാക്കളെ അറിയിച്ചിരുന്നു. സമയം കഴിഞ്ഞിട്ടും മക്കളെ കാണാതിരുന്നതിനെ തുടർന്ന് മൊബൈൽ ഫോണിലേയ്ക്ക് വിളിച്ചെങ്കിലും ഫോണ് എടുത്തില്ല. ഇതിനിടയിൽ അപകട വിവരം ഇവരുടെ സുഹൃത്തുക്കൾ അറിഞ്ഞ് ആശുപത്രിയിലെത്തി മരണം ഉറപ്പായ ശേഷം നിഥിന്റെ രക്ഷിതാക്കളെ ആശുപത്രിയിൽ എത്തിക്കുകയായിരിന്നു. അർധരാത്രിയോടെ അത്യാഹിത…
Read Moreകറുകച്ചാലിലെ റോഡുകൾ വീണ്ടും കുരുതിക്കളമാകുന്നു; ഇന്നലെ അപകടത്തിൽ പൊലിഞ്ഞത് രണ്ടു യുവാക്കളുടെ ജീവൻ
കറുകച്ചാൽ: കറുകച്ചാലിലെ റോഡുകൾ വീണ്ടും കുരുതിക്കളമാകുന്നു. ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ രണ്ടു യുവാക്കളുടെ ജീവൻ നഷ്ടമായി. ഓട്ടോറിക്ഷയും സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് പേർ മരിച്ചത്. നാലു പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കറുകച്ചാൽ ദൈവംപടി വിത്തിരികുന്നേൽ നാരായണന്റെ മകൻ ധനരാജ് (25), പരുത്തിമൂട് താന്നിക്കൽ മധുവിന്റെ മകൻ നിഥിൻ (23) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിഥിന്റെ സഹോദരൻ ജിതിനെ (18) കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവർ ചേറ്റുതടത്തിൽ സി.പി. അജയൻ (41), മാമുണ്ട കിഴക്കേപ്പറന്പിൽ കെ.ആർ. വിജയൻ (60), മാമുണ്ട പടിക്കാക്കുളം ഷാർളി (46) എന്നിവരെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.30നു ചങ്ങനാശേരി-വാഴൂർ റോഡിൽ എൻഎസ്എസ് ജംഗ്ഷനിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും കറുകച്ചാലിലേക്ക് വരികയായിരുന്ന സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച ശേഷം ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ഓട്ടോ…
Read More