പൊൻകുന്നം: ദേശീയ പാത 183ൽ ഏറെ തിരക്കുള്ള കെവിഎംഎസ് ജംഗ്ഷനിൽ ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്നയാവശ്യം ഉയരുന്നു. വിവിധ ആവശ്യങ്ങൾക്കായി നിരവധിയാളുകളാണ് ഈ ജംഗ്ഷനിൽ വന്നിറങ്ങുന്നത്. ഇവിടെ നിരവധി സ്ഥാപനങ്ങളും ബാങ്കുകളും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ചിറക്കടവ് പഞ്ചായത്ത് ഓഫീസ്, വാട്ടർ അഥോറിട്ടി, ആശുപത്രി എന്നിവയും പ്രവർത്തിക്കുന്നു. മടങ്ങുന്നവർ ജംഗ്ഷനിൽ എത്തുന്ന യാത്രക്കാർ മഴയും വെയിലും കൊണ്ട് റോഡരികിൽ കാത്തുനിൽക്കേണ്ട അവസ്ഥയിലാണ്. ദേശീയ പാതയിൽ പഞ്ചായത്തിന് മൂന്നുസെന്റ് സ്ഥലമുണ്ട് 120 വർഷം മുന്പ് ബ്രിട്ടീഷ് സർക്കാർ നിർമിച്ച ഒരിക്കൽ പോലും വെള്ളം വറ്റാത്ത ഒരു കിണർ ഉണ്ടായിരുന്ന സ്ഥലം പത്തു വർഷം മുന്പ് ചപ്പും ചവറും മണ്ണും നിറച്ച് മൂടിയിരുന്നു. ഇന്ന് കാടുപിടിച്ച് കിടക്കുന്ന സ്ഥലം പഞ്ചായത്ത് പോലും മറന്നു പോയ അവസ്ഥയാണ്. മൂന്നു സെന്റിൽ കക്കൂസ്, കുളിമുറി ഉൾപ്പടെ എല്ലാ സൗകര്യങ്ങളുമുള്ള കാത്തിരിപ്പ് കേന്ദ്രം…
Read MoreCategory: Kottayam
പാമ്പാടിയിൽ നിന്ന് കാണാതായ വീട്ടമ്മയെ തൊടുപുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: ദുരൂഹത ഒഴിയുന്നില്ല
കോട്ടയം: പാന്പാടിയിൽ നിന്ന് കാണാതായ വീട്ടമ്മയെ തൊടുപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. വെള്ളൂർ തടത്തിമാക്കൽ തോമസിന്റെ ഭാര്യ മോളി (ഏലിയാമ്മ-56)യേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനും മകന്റെ കുഞ്ഞിനുമൊപ്പം താമസിച്ചിരുന്ന ഏലിയാമ്മയെ ശനിയാഴ്ച രാവിലെ 7.15 മുതലാണു കാണാതായത്. ഞായറാഴ്ച രാവിലെ തൊടുപുഴ വെങ്ങല്ലൂർ പാലത്തിനു സമീപം പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. നൈറ്റി ധരിച്ച് വീട്ടിൽ നിന്ന മോളി പെട്ടെന്ന് സാരി ധരിച്ച് പുറത്തേക്ക് പോവുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. എന്നാൽ ഇവർ തൊടുപുഴയ്ക്ക് പോയത് എങ്ങനെയെന്ന് ഇപ്പോഴും അവ്യക്തം. വീടിനു സമീപത്തെ ഓട്ടോ,ടാക്സി ഡ്രൈവർമാരെ മോളിയുടെ ചിത്രം കാണിച്ചെങ്കിലും ആരുടെയെങ്കിലും വാഹനത്തിൽ ഇവർ സഞ്ചരിച്ചതായി വിവരമില്ല. ഏതു വാഹനത്തിലാണ് സഞ്ചരിച്ചതെന്നു പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മകനോടൊപ്പം ഈ മാസം വിദേശത്തേക്ക് പോകാനിരിക്കെയാണ് മരണം. എന്നാൽ വിദേശത്തു പോകുന്നതിന് മോളിക്ക് താൽപര്യമില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.…
Read Moreപന്തീരായിരത്തിന് 23000 അടച്ചിട്ടും കടം തീർന്നില്ല; പണം ചോദിച്ച് ഭീഷണിപ്പെടുത്തി ദമ്പതികൾ; ഭാര്യക്കും ഭർത്താവിനും എതിരേ കേസെടുത്ത് പോലീസ്
കുമരകം: പന്തീരായിരം രൂപ കടം വാങ്ങിയിട്ട് പലിശ സഹിതം 23,000 കൊടുത്തിട്ടും വീണ്ടും പണം ചോദിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഭാര്യക്കും ഭർത്താവിനും എതിരേ കുമരകം പോലീസ് കേസെടുത്തു. കുമരകം സ്വദേശി ഷാജിക്കും ഇയാളടെ ഭാര്യയ്ക്കും എതിരേയാണ് കേസ്. കുമ്മനം സ്വദേശി ഷിയാദ് എന്നയാളാണ് പരാതിക്കാരൻ. ഒരു വർഷം മുൻപ് നടന്ന ഇടപാടിനെ ചൊല്ലി പരാതിക്കാരന്റെ വീട്ടിൽ കയറി ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.
Read Moreകോട്ടയത്ത് വോട്ട് പിടുത്തം സജീവം; വാസവൻ കട്ടച്ചിറയിൽ, പി.സി. തോമസ് പിറവത്ത്; തോമസ് ചാഴികാടനായി വിദ്യാർഥി-യുവജന വിഭാഗം രംഗത്ത്
കോട്ടയം: എൽഡിഎഫ് സ്ഥാനാർഥി വി.എൻ. വാസവൻ ഇന്നലെ കട്ടച്ചിറയിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം കോട്ടയത്തേക്ക് പോന്നു. പിന്നീട് ചുങ്കം പ്രദേശങ്ങളിൽ വിവിധ സ്ഥലങ്ങളിൽ വോട്ട് അഭ്യർഥിച്ചു. തുടർന്ന് കുമാരനല്ലുർ, മുടിയൂർക്കര, എസ്എച്ച് മൗണ്ട്, നട്ടാശേരി, മുണ്ടകപ്പാടം, നീലിമംഗലം, വെള്ളൂപറന്പ് എന്നിവിടങ്ങളിലെല്ലാം സ്ഥാനാർഥിക്ക് സ്വീകരണം നല്കി. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെത്തി പ്രമുഖ വ്യക്തികളെ നേരിൽ കണ്ട് വോട്ടഭ്യർഥിച്ച സ്ഥാനാർഥി വിവിധ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സന്ദർശിച്ചു. രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത കോട്ടയം പാർലമെന്റ് മണ്ഡലം കമ്മിറ്റി യോഗത്തിലും പങ്കെടുത്തു. കൊല്ലപ്പെട്ട കെവിന്റെ വീട്ടിലെത്തിയ സ്ഥാനാർഥിയെ കെവിന്റെ പിതാവ് ജോസഫ് സ്വീകരിച്ചു. ചലച്ചിത്ര താരം കോട്ടയം പ്രദീപിനെയും വീട്ടിലെത്തി സന്ദർശിച്ചു. പുല്ലരിക്കുന്ന സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലും സ്ഥാനാർഥി സന്ദർശനം നടത്തി. സിപിഎം കുമാരനല്ലൂർ ഈസ്റ്റ്് ലോ്ക്കൽ സെക്രട്ടറി വി.ആർ.പ്രസാദ്, വെസ്റ്റ് ലോക്കൽ സെക്രട്ടറി…
Read Moreഫോറസ്റ്റുകാർ എത്തിയില്ല!! കൂട്ടിലാക്കിയ വീട്ടുകാരോടു മുട്ടയിട്ട് മൂർഖന്റെ മധുരപ്രതികാരം!
കടുത്തുരുത്തി: ഫോറസ്റ്റുകാർ വരാൻ വൈകി, കാത്തിരുന്നു മടുത്ത മൂർഖൻപാന്പ് പിടിച്ചു കൂട്ടിലാക്കിയ വീട്ടുകാർക്കിട്ടു തന്നെ ഉഗ്രൻ പണികൊടുത്തു. പാന്പ്പിടിത്തത്തിലൂടെ ശ്രദ്ധേയനായ സോമനാചാരിയുടെ കുടുംബമാണ് ഇപ്പോൾ മൂർഖൻപാന്പിന്റെ മധുരപ്രതികാരത്തിൽ വെട്ടിലായിരിക്കുന്നത്. ഫോറസ്റ്റുകാർക്കു കൈമാറാനായി വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്നു മൂർഖൻ പാന്പുകളിലൊന്നാണ് പണിപറ്റിച്ചത്. ഒന്നും രണ്ടുമല്ല 35 മുട്ടകളിട്ട് തല ഉയർത്തി നിൽക്കുകയാണ് കക്ഷി. ഫോറസ്റ്റുകാർ വരാൻ വൈകിയാൽ മുട്ടകളെല്ലാം വിരിഞ്ഞാൽ എന്താകും സ്ഥിതിയെന്നാണ് ഇപ്പോൾ നീണ്ടൂർ സ്വദേശിയായ സോമനാചാരിയുടെ ആശങ്ക. രണ്ടാഴ്ച മുന്പ് കാണക്കാരിയിൽനിന്നു പിടികൂടിയ മൂർഖൻപാന്പാണ് വീട്ടിലെത്തിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ 35 മുട്ടകളിട്ടത്. ഈ മൂർഖനൊപ്പം സമീപ പ്രദേശങ്ങളിൽനിന്നായി പിടികൂടിയ മറ്റു രണ്ടു മൂർഖൻ പാന്പുകളെയും ഇദ്ദേഹം ദിവസങ്ങളായി വീട്ടിൽ സൂക്ഷിച്ചുവരികയാണ്. കൂട്ടുകുടുംബമായി കഴിയുന്ന സോമനാചാരിയുടെ വീട്ടുകാരും സമീപവാസികളുമെല്ലാം പരിഭ്രാന്തിയിലാണ്. മുന്പും പിടികൂടിയ പാന്പുകളെ ഫോറസ്റ്റുകാർ വരുന്നതുവരെ വീട്ടിൽ സുക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുപോലൊരനുഭവം ആദ്യമാണെന്നു വീട്ടുകാർ പറഞ്ഞു. മുട്ടകളെയും…
Read Moreതട്ടിപ്പുകാരിയുടെ പടം പത്രത്തിൽ കണ്ട വീട്ടമ്മ ഞെട്ടി; തന്റെ വീട്ടിലും ജോലിക്കുവന്നുപോയത് പ്രവീണ; അലമാരി പരിശോധിച്ചപ്പോൾ എട്ടുപവൻ സ്വർണം നഷ്ടപ്പെട്ടതായി വീട്ടമ്മ
കടുത്തുരുത്തി: വീട്ടുജോലിക്കായെത്തിയ സ്ത്രീ എട്ടേകാൽ പവൻ സ്വർണാഭരണം കവർന്നതായി പരാതി. കോതനല്ലൂർ പാലത്തടത്തിൽ സാബുവിന്റെ ഭാര്യ മേരിയാണ് തന്റെ 66 ഗ്രാം സ്വർണാഭരണങ്ങൾ മോഷണം പോയതായി കാണിച്ചു കടുത്തുരുത്തി പോലീസിൽ പരാതി നൽകിയത്. വീട്ടുവേലക്കായെത്തിയിരുന്ന കാണക്കാരി മഴുവിനാക്കുന്നേൽ പ്രവീണ (24) ക്കെതിരെയാണ് വീട്ടമ്മ പരാതി നൽകിയിരിക്കുന്നത്. സംഭവം സംബന്ധിച്ചു പരാതിയിൽ പറയുന്നതിങ്ങനെ- തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയായ അതിരന്പുഴ പണ്ടാരക്കളത്തിൽ അമ്മിണി ജോസഫിന് ഭക്ഷണത്തിൽ മയക്ക് മരുന്ന് നൽകി പണവും സ്വർണവും കവർന്ന കേസിൽ പ്രവീണ അറസ്റ്റിലായിരുന്നു. ഈ വിവരം കഴിഞ്ഞ ദിവസം പത്രം അടുക്കി വയ്ക്കുന്നതിനിടെ മേരിയുടെ ശ്രദ്ധയിൽപെട്ടതാണ് മോഷണ വിവരം അറിയാൻ സഹായിച്ചത്. പത്രത്തിലെ ഫോട്ടോ കണ്ടപ്പോഴാണ് ഇവർ തങ്ങളുടെ വീട്ടിൽ ജോലിക്കായി മാസത്തിൽ പലപ്രാവശ്യം വന്നുപോയ പ്രവീണയാണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത്. തുടർന്ന് സംശയം തോന്നി മേരി വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് ആറ് പവന്റെ മാലയും…
Read Moreകോട്ടയം മെഡിക്കൽ കോളജിലെ ലിഫ്റ്റുകളെല്ലാം തകരാറിൽ; രോഗികളും ബന്ധുക്കളും ബുദ്ധിമുട്ടുന്നു; സംഭവത്തെക്കുറിച്ച് അധികൃതരുടെ വിശദീകരണം ഇങ്ങനെ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പഴയ അത്യാഹിത വിഭാഗത്തിലെയും, പ്രധാന ശസ്ത്രക്രിയ തിയറ്ററിലേക്കുമുള്ള ലിഫ്റ്റുകൾ അടക്കം മുഴുവൻ ലിഫ്റ്റുകളും തകരാറിൽ. ഒന്നാം വാർഡിലെ ഒരു ലിഫ്റ്റിന്റെ ഒരു സ്വിച്ച് മാത്രം മാറ്റിവച്ചാൽ പ്രവർത്തിപ്പിക്കുവാൻ കഴിയുമെങ്കിലും തകരാർ പരിഹരിക്കാനുള്ള നടപടിയില്ല. കഴിഞ്ഞ ദിവസം എരുമേലി ബസ്്സ്റ്റാൻ ഡിൽ അപകടത്തിൽപ്പെട്ട് മരിച്ച വയോധികയുടേയും, വാർഡിൽ മരിച്ച രോഗിയുടെയും മൃതദേഹം പുതിയ അത്യാഹിത വിഭാഗത്തിൽ നിന്നും മോർച്ചറിയിൽ എത്തിക്കുന്നതിന് മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. മൃതദേഹം സ്ട്രെച്ചറുകളിൽ കൊണ്ടുവന്നെങ്കിലും ലിഫ്റ്റുകൾ തകരാറിലായതിനാൽ മോർച്ചറിയിലേക്ക് എത്തിക്കാൻ കഴിയാതെ വന്നു. പിന്നീട് ലിഫ്റ്റ് ഓപ്പറേറ്ററുടെ ശ്രമഫലമായി ലിഫ്റ്റ് പ്രവർത്തിപ്പിച്ചാണ് മോർച്ചറിയിൽ എത്തിക്കുവാൻ കഴിഞ്ഞത്. ഇന്നലെ രാവിലെ ന്യൂറോ സർജറി ഉൾപ്പെടെയുള്ള വിവിധ ഒപികളിലേക്ക് വന്ന രോഗികളും ഒപ്പം വന്നവരും ബുദ്ധിമുട്ടി. ലിഫ്റ്റുകൾ തകരാറായ വിവരം ആശുപത്രി അധികൃതർ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തെ അറിയിച്ചിട്ടുണ്ടെങ്കിലും തുടർ…
Read Moreരാഷ്ട്രദീപിക വാർത്ത പിഎസ് സിയുടെ ശ്രദ്ധയിൽപ്പെട്ടു; എസ്ഐ പരീക്ഷയുടെ റാങ്ക് ലിസ്റ്റായി; പ്രസിദ്ധീകരിച്ചത് നാലുവർഷത്തിനുശേഷം
കോട്ടയം: നാലു വർഷം മുൻപ് നടത്തിയ സബ് ഇൻസ്പെക്ടർ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പിഎസ്്സി ഒടുവിൽ പ്രസിദ്ധീകരിച്ചു.കഴിഞ്ഞ ഏഴിന് രാഷ്ട്രദീപികയാണ് നാലു വർഷമായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത വിഷയം വാർത്തയാക്കിയത്. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ പിഎസ്്സി നടപടി സ്വീകരിക്കുകായിരുന്നു. ഇന്നലെ 262 പേരുടെ മെയിൻ ലിസ്റ്റ് ഉൾപ്പെടുന്ന റാങ്ക് ലിസ്റ്റ് പിഎസ്്സി പ്രസിദ്ധീകരിച്ചു. സബ് ഇൻസ്പെക്ടർ തസ്തികയിൽ 2015 മാർച്ചിൽ അപേക്ഷ സ്വീകരിച്ച് സെപറ്റംബറിൽ പരീക്ഷ നടത്തിയതാണ്. പിന്നീട് ഇക്കാര്യത്തിൽ പിഎസ്്സിയുടെ മെല്ലപ്പോക്കായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ നിയമനം നല്കിയേക്കുമെന്നാണ് സൂചന. 2014ലെ ലിസ്റ്റിൽ നിന്ന് 190 പേരെ നിയമിച്ച ശേഷം ആർക്കും നിയമനം നല്കിയിട്ടില്ല.
Read Moreബസിലിരുത്തിയ മകനെ കാണാതെ വീട്ടമ്മയുടെ നെട്ടോട്ടം; പോലീസ് എയ്ഡ് പോസ്റ്റിൽ കുട്ടിയെ ലഭിച്ചതറിയാതെ അമ്മ
തൊടുപുഴ: സ്വകാര്യ ബസ് സ്റ്റാൻഡിൽ ഒൻപതുകാരനായ മകനെ ഇരുത്തി പുറത്തിറങ്ങിയ വീട്ടമ്മ തിരികെയെത്തിയപ്പോൾ കുട്ടിയെ കാണാതായത് പരിഭ്രാന്തി പരത്തി. കുട്ടിയെ ഇരുത്തിയിരുന്ന ബസ് പുറപ്പെട്ടതാണ് അമ്മയെ പരിഭ്രാന്തിയിലാഴ്ത്തിയത്. തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ഇന്നലെ ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ഏറ്റുമാനൂരിൽ ബന്ധുവീട്ടിലേക്കു പോകുന്നതിനായാണ് കലൂർ സ്വദേശിനിയായ വീട്ടമ്മ രണ്ടു മക്കളുമായി ഇന്നലെ രാജാക്കാട് -കോട്ടയം റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കയറിയത്. ബസ് പുറപ്പെടുന്നതിനു മുൻപ് ഇളയ മകൾക്ക് വെള്ളം വാങ്ങിക്കൊടുക്കുന്നതിനായി മകനെ ബസിൽ ഇരുത്തിയതിനു ശേഷം ഇവർ പുറത്തിറങ്ങി. തിരികെയെത്തിയപ്പോഴാണ് ബസ് പുറപ്പെട്ടതായി കണ്ടത്. ഇതോടെ ഭയന്ന വീട്ടമ്മ ഓട്ടോ വിളിച്ച് ബസിനു പിന്നാലെ പാഞ്ഞെങ്കിലും പത്തു കിലോമീറ്ററോളം പിന്നിട്ട് കരിങ്കുന്നത്തെത്തിയെങ്കിലും ബസ് കണ്ടെത്താനായില്ല. ഇതോടെ കരിങ്കുന്നം പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. കരിങ്കുന്നം പോലീസ് പാലാ സ്റ്റേഷനിലും തൊടുപുഴ ട്രാഫിക് പോലീസിലും സന്ദേശം കൈമാറി. ഇതിനിടെ…
Read Moreവീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയേയും മകനെയും മർദിച്ചതായി പരാതി; സംഭവം ചെറുതോണിയില്
ചെറുതോണി: അർധരാത്രി വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെയും വിദ്യാർഥിയായ മകനെയും അയൽവാസികൾ മർദ്ദിച്ചതായി പരാതി. ചേലച്ചുവട് ചുരുളി ചോലിക്കരയിൽ റാണി തോമസ്, മകൻ പ്രണവ് തോമസ്(14) എന്നിവർക്കാണ് മർദനമേറ്റത്. ഇവരുടെ പരാതിയിൽ പെരുന്പിള്ളിപ്പാറയിൽ ബാബു, സഹോദരൻ അഭിലാഷ്, സുഹൃത്ത് പലകചാരിയിൽ ജോണി എന്നിവർക്കെതിരെ കഞ്ഞിക്കുഴി പോലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി 12 ന് റാണിയുടെ വീട്ടിലേക്ക് പ്രതികൾ കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീട്ടമ്മ കതകുതുറന്നയുടനെ പ്രതികൾ ഉള്ളിലേക്ക് അതിക്രമിച്ചുകയറി ഇരുവരെയും മർദിക്കുകയായിരുന്നെന്നു പറയുന്നു. പ്രണവിന്റെ കഴുത്തിൽ വാക്കത്തിവച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. അക്രമം കണ്ടുഭയന്ന റാണിയുടെ ഇളയമക്കളായ ഇമ്മാനുവൽ, ഗോഡ്വിൻ എന്നിവർക്കു പനി ബാധിച്ചു. റാണിയും മക്കളും തള്ളക്കാനം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി. റാണിയുടെ ഭർത്താവിനു എറണാകുളത്താണ് ജോലി. വർഷങ്ങളായി ഇരുകൂട്ടരും തമ്മിൽ വഴക്ക് നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു.
Read More