മണിമല: കുടിയൊഴിപ്പിക്കപ്പെട്ട പെരുന്തേനീച്ചകൾ ചെറുവള്ളി ഗ്രാമത്തെ വിറപ്പിച്ചപ്പോൾ കുത്തുകൊള്ളാതിരിക്കാൻ ജനം നെട്ടോട്ടത്തിൽ. പലരും അടച്ചിട്ട മുറികളിൽ കഴിയുന്നു. സ്ഥലത്തെ സ്കൂളിന് അവധി നൽകി. ബസുകളും കാറുകളും ഗ്ലാസ് അടച്ച് ഓടിക്കാൻ പോലീസ് നിർദേശം. പൊൻകുന്നം-പുനലൂർ ഹൈവേ വികസനം പെരുന്തേനീച്ചകൾ ഇത്തരത്തിൽ തടസപ്പെടുത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ചെറുവള്ളി മൂലേപ്ലാവ് വളവിലെ വൻചീനിമരം റോഡ് വികസനത്തിനായി വെട്ടിയതാണ് പ്രശ്നം. 150 ഉയരത്തിൽ പല ശിഖരങ്ങളിലായി കുടിതാമസമാക്കിയിരുന്ന പെരുന്തേനീച്ച കോളനികൾ കുടിയൊഴിപ്പിച്ചതോടെ നാടുനീളെ ഈച്ചകുത്തിന്റെ വിശേഷങ്ങളേ കേൾക്കാനുള്ളു. മുറംപോലെ വട്ടത്തിൽ 13 കുടികളിലായി പെരുമരത്തിനു മുകളിൽ തൂങ്ങിക്കിടന്ന പെരുന്തേനീച്ചയുടെ പക ഇനിയും തീർന്നിട്ടില്ല. റോഡിലൂടെ പോകുന്നവരെയും കുടിയൊഴിപ്പിക്കൽ കാണാനെത്തുന്നവരെയും ഈച്ചകൾ വളഞ്ഞിട്ടു കുത്തുകയാണ്. റോഡ് വികസനത്തിന്റെ ഭാഗമായി ഇതേ വളവിൽ നിരവധി വൻമരങ്ങൾ അടുത്തയിടെ വെട്ടിവീഴ്ത്തിയെങ്കിലും പെരുന്തേൻമരം വെട്ടാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്ച മുണ്ടക്കയത്തുനിന്നും പെരുന്തേനീച്ചകളെ ഒഴിപ്പിക്കാൻ മലയരയൻമാരെ എത്തിച്ചു. ഒന്നുരണ്ടു…
Read MoreCategory: Kottayam
കുരങ്ങ് ശല്യം രൂക്ഷമായി! വീടുകളിൽ ആളുകളില്ലാത്ത സമയങ്ങളിൽ ഓടിളക്കി അകത്തുകയറി പണിതുടങ്ങും; പ്രദേശവാസികൾ പ്രതിസന്ധിയിൽ
ചുങ്കപ്പാറ: കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്ത് തുകകളുടെ മലയോര വനമേഖലകളായ നിർമലപുരം – കൂവപ്ലാവ് കിടികെട്ടിപ്പാറ, മാരുംങ്കുളം, പെരുമ്പെട്ടി കരിയംപ്ലാവ് പ്രദേശങ്ങളിൽ കാട്ടുകുരങ്ങ് ശല്യം മൂലം പ്രദേശവാസികൾ ദുരിതത്തിൽ. കാർഷിക വിളകൾ നശിപ്പിക്കൽ, റബർ പാൽ നശിപ്പിക്കൽ തുടങ്ങി പഴം, പച്ചക്കറി അടക്കമുള്ള വിളകൾ നശിപ്പിക്കുന്ന കുരങ്ങുകൾ പ്രദേശത്ത് ഏറെ ശല്യമായിരിക്കുകയാണ്. റബർ ചിരട്ടകളിലെ പാൽ സ്ഥിരം എടുത്തു കളയുക മൂലം റബർ ടാപ്പിംഗും നടത്താൻ പറ്റാത്ത സ്ഥിതിയാണ്. വേനൽ കടുത്തതോടുകൂടി കുടിവെള്ള ക്ഷാമം അതിരൂക്ഷമായ ഈ പ്രദേശങ്ങളിലെ കുടിവെള്ള കിണറുകൾ, തോടുകൾ, ജലസംഭരണികൾ ഇവ മലിനമാക്കുന്നതുമൂലം കുടിവെള്ളവും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയായി. കൂട്ടമായി എത്തുന്ന കുരങ്ങൻന്മാർ മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ഉപദ്രവിക്കാനും ശ്രമിക്കാറുണ്ട്. വീടുകളിൽ ആളുകളില്ലാത്ത സമയങ്ങളിൽ ഓടിളക്കി അകത്തുകയറി വീട്ടുപകരണങ്ങളും ഭക്ഷണ പദാർഥങ്ങളും വാനരക്കൂട്ടം നശിപ്പിക്കുകയാണ്. വീടിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ ടാങ്കുകളിൽ ഇറങ്ങി കുളിച്ച് ടാങ്ക്…
Read Moreമാതാപിതാക്കളെ വൃസദനങ്ങളിലേക്ക് തള്ളിവിടുന്ന മക്കള് കാണണം! നവ്യാനുഭവമായി മുത്തശിക്കൊരു മുത്തം പരിപാടി
നെടുങ്കണ്ടം: പ്രായമായവരെ ആദരിക്കണമെന്ന സന്ദേശം കുട്ടികൾക്കു നൽകുന്നതിനായി ചോറ്റുപാറ ആർപിഎം എൽപി സ്കൂളിൽ നടന്ന മുത്തശിക്കൊരു മുത്തംപരിപാടി വ്യത്യസ്തമായി. മാതാപിതാക്കളെ വൃസദനങ്ങളിലേക്ക് തള്ളിവിടുന്ന കാലഘട്ടത്തിൽ ഇവർക്കു സ്നേഹവും പരിചരണവും കരുതലും നൽകണമെന്നും കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് മുത്തശിക്കൊരു മുത്തം സംഘടിപ്പിച്ചത്. മേഖലയിലെ നൂറോളം മുത്തശിമാരാണ് പരിപാടിയിൽ പങ്കെടുത്തത്. ഇവരിൽ പ്രായം കൂടിയ അഞ്ചു പേർ ചേർന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മുത്തശിമാർക്ക് പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നു. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥികളായ 80 കുരുന്നുകൾ മുത്തശിമാരുടെ പാദങ്ങൾ കഴുകുകയും മുത്തം നൽകുകയും ചെയ്തു. കുരുന്നുകളെ സ്കൂൾ മാനേജർ രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ബിജു തകടിയേൽ, ഹെഡ്മിസ്ട്രസ് ദീപാമോൾ, പിടിഎ പ്രസിഡന്റ് രാധാകൃഷ്ണപിള്ള, വൈസ് പ്രസിഡന്റ് അബ്ദുൾ സലാം, കാസിംകുട്ടി മീരാൻ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ സുധീഷ്, കെ. അശ്വതി, വിദ്യാകുമാരി എന്നിവർ നേതൃത്വം…
Read Moreഫിഷറീസ് വകുപ്പ് ലൈസൻസ് നൽകുന്നില്ല; നട്ടം തിരിയുന്ന കർഷകനെ വട്ടം കറക്കി അധികൃതർ
രാജാക്കാട്: മത്സ്യകൃഷിയിൽ കേരളത്തിൽ അത്യാധുനിക സൗകര്യത്തോടെയുള്ള ഹൈ ഡെൻസിറ്റി അക്വാകൾച്ചർ ഫാം നിർമിച്ച് ഒരുവർഷം പിന്നിടുന്പോഴും ഫിഷറീസ് വകുപ്പിന്റെ ലൈസൻസ് ലഭിക്കാത്തതിനാൽ പ്രവർത്തനം ആരംഭിക്കുവാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് തങ്കച്ചൻ എന്ന കർഷകൻ. ലൈസൻസ് ലഭിക്കാത്തതിനാൽ സബ്സിഡി നിരക്കിലുള്ള വൈദ്യുതി കണക്ഷനും ഫാമിലെത്തിക്കാനാകുന്നില്ല. വഴിയിൽ ഉപേക്ഷിച്ചുപോയവർക്ക് താങ്ങും തണലുമായിനിന്ന് പ്രവർത്തിക്കുന്ന കള്ളിമാലി കരുണാഭവനിലെ അന്തേവാസികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ നിത്യചെലവുകൾക്കടക്കം വലിയ ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണ് കരുണാഭവൻ മാനേജിംഗ് ട്രസ്റ്റി ട്രീസയും ഭർത്താവ് തങ്കച്ചനും ഹൈറേഞ്ചിൽ ഏറെ വിപണിസാധ്യതയുള്ള മത്സ്യകൃഷിയിലേക്ക് തിരിയാൻ തീരുമാനിച്ചത്. യൂണിയൻ ബാങ്കിൽനിന്നും ആറുലക്ഷം രൂപ വായ്പയെടുത്ത് കൊച്ചിൻ യൂണിവഴ്സിറ്റിയുടെ സഹായത്തോടെയാണ് തങ്കച്ചൻ അഞ്ചുസെന്റ് സ്ഥലത്ത് 48 അടി നീളവും 43 അടി വീതിയുമുള്ള കുളം നിർമിച്ച് അനുബന്ധ സംവിധാനങ്ങളും ഒരുക്കിയത്. വിപണിയിൽ വൻഡിമാന്റുള്ള ഗിഫ്റ്റ് തിലോപ്പിയ കൃഷി ചെയ്യുന്നതിന് ഫിഷറീസ് വകുപ്പിന്റെ ലൈസൻസ് ആവശ്യമാണ്.…
Read Moreചിന്നക്കനാല് ഇരട്ടക്കൊലപാതകക്കേസ്: പ്രതിയുടെ വസ്ത്രവും മൊബൈലും പുഴയില് നിന്നു കണ്ടെത്തി; പ്രതി പോലീസിനോട് പറഞ്ഞത് ഇങ്ങനെ…
രാജകുമാരി : ചിന്നക്കനാൽ നടുപ്പാറ എസ്റ്റേറ്റിലെ ഇരട്ട കൊലപാതകക്കേസിൽ പ്രതി ബോബിൻ ധരിച്ചിരുന്ന വസ്ത്രവും കൊലചെയ്യപ്പെട്ടവരുടെ മൊബൈലും സേനാപതി ഇല്ലിപ്പാലത്ത് പുഴയിൽ നിന്നും കണ്ടെത്തി. തെളിവുകൾ നശിപ്പിക്കുന്നതിനു വേണ്ടി മൊബൈൽ ഫോണുകളും വസ്ത്രവും പുഴയിൽ ഉപേക്ഷിച്ചതായി ബോബിൻ പോലീസിനോട് പറഞ്ഞിരുന്നു. രക്തക്കറപുരണ്ട ഷർട്ടും ധരിച്ചിരുന്ന മുണ്ടും മാറ്റി പകരം കൊല്ലപ്പെട്ട ജേക്കബ് വർഗീസിന്റെ ടീ ഷർട്ടും വസ്ത്രങ്ങളും ധരിച്ചാണ് പ്രതി രക്ഷപ്പെട്ടത്. വസ്ത്രം മാറിയതിനൊപ്പം കൊല്ലപ്പെട്ട ജേക്കഫ് വർഗീസിന്റെയും, മുത്തയ്യയുടേയും മൊബൈൽ ഫോണുകളും ഇയാൾ കൈക്കലാക്കിയിരുന്നു. ഇവിടെ നിന്നും മോഷ്ടിച്ച കാറിൽ പ്രതി സേനാപതി ഇല്ലിപ്പാലത്തിലെത്തി പുഴയിൽ കൈയും കാലും കഴുകിയതിനു ശേഷം രക്തം പുരണ്ട വസ്ത്രങ്ങളും മൊബൈൽഫോണുകളും പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇവ പുഴയിൽ ഉപേക്ഷിച്ചെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തി. ആദ്യ ദിവസം നടത്തിയ തെരച്ചിലിൽ വസ്ത്രം കണ്ടെത്തി. എന്നാൽ…
Read Moreഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകം: മുഖ്യ പ്രതിയെന്നു സംശയിക്കുന്നയാൾ ആത്മഹത്യ ചെയ്തു; പോലീസ് പറയുന്നത് ഇങ്ങനെ…
കുമളി: കുമളി ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ സെന്തിൽകുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഓട്ടോ ഡ്രൈവറുടെ ബന്ധു കുമളി വാളാർഡി ഗുരുസ്വാമി (60) ആത്മഹത്യ ചെയ്തു. ഇയാളുടെ വീട്ടിലേക്കാണ് മണം പിടിച്ച പോലീസ് നായ ഓടിക്കയറിയത്. ഈ വീട്ടിൽ ചോരക്കറകൾ ദൃശ്യമായിരുന്നു. ഓട്ടോ ഡ്രൈവറുടെ മൃതദേഹം കാണപ്പെട്ട സ്ഥലത്തു നിന്നും 400 മീറ്റർ മാറി മറ്റൊരു പുരയിടത്തിൽ ചാന്പമരത്തിൽ ചണക്കയറിൽ തൂങ്ങിയ നിലയിലാണ് ഇന്നലെ ഇയാളുടെ മൃതദേഹം കാണപ്പെട്ടത്. അയൽവാസികളായ പിതാവിനേയും മകനേയും പോലീസ് ചോദ്യം ചെയ്തു വരുന്നു. ഇവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായാണ് പോലീസ് നിഗമനം. ഇതിൽ മകൻ ഏതു വാഹനങ്ങൾ ഓടിക്കുന്നതിലും വിദഗ്ധനാണ്. മരിച്ചയാളുടെ മൃതദേഹം വാളാർഡി മേപ്പേരിട്ടിലും ഇയാളുടെ ഓട്ടോ അട്ടപ്പള്ളം മുരിക്കിടി റോഡിലുമാണ് കഴിഞ്ഞ ദിവസം കാണപ്പെട്ടത്. 25 നു വൈകുന്നേരം മുതൽ സെന്തിൽകുമാറിനെ കാണാതായി. ആത്മഹത്യ ചെയ്ത…
Read Moreനാറുന്ന പ്രശ്നത്തിന് പരിഹാരമായില്ല; ഏറ്റുമാനൂർ മാർക്കറ്റിലും ബസ്സ്റ്റാൻഡിലും ദുർഗന്ധം സഹിക്കാനാവാതെ നാട്ടുകാർ
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ പുതിയ പദ്ധതികൾ പലതും നടപ്പാക്കിയിട്ടും മാർക്കറ്റിലും ബസ്സ്റ്റാൻഡിലും ദുർഗന്ധം പരത്തുന്ന ഓടയ്ക്ക് മൂടി ഇടുന്ന കാര്യത്തിൽ തിരുമാനം ഒന്നും ആയിട്ടില്ല. ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിന് സമീപമാണ് മാർക്കറ്റിനുള്ളിലെ മലിന ജലം ഒഴുകിപ്പോകുന്ന ഓട മൂടിയില്ലാതെ കിടക്കുന്നത്. മാർക്കറ്റ് നവീകരിച്ചപ്പോൾ മാർക്കറ്റിനുള്ളിലെ മലിന ജലം സമീപത്തെ ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിക്കുന്നതിനു വേണ്ടിയാണ് ഇവിടെ ഓട നിർമിച്ചത്.എന്നാൽ അന്ന് ഓടയ്ക്ക് സ്ലാബിന് പകരം ഇരുന്പ് കന്പികൾ ഉപയോഗിച്ച് നിർമിച്ച ഗ്രില്ലുകളാണ് സ്ഥാപിച്ചത്. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ഇരുന്പ് കന്പികൾ തുരുന്പ് എടുക്കുകയും മാർക്കറ്റിൽ എത്തുന്ന വാഹനങ്ങൾ കയറിയതോടെ വളഞ്ഞ് പോവുകയും ചെയ്തിരുന്നു. ഇതോടോപ്പം തന്നെ ട്രീറ്റ്മെന്റ് പ്ലാന്റ് പൂട്ടിപോവുകയും ചെയ്തതോടെ ഓടയ്ക്കുള്ളിൽ വെള്ളം കെട്ടി കിടക്കുന്നത് പതിവാണ്. പതിവായി വെള്ളം കെട്ടി കിടക്കുന്നതോടെ പ്രദേശമാകെ വലിയ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. മത്സ്യമാർക്കറ്റിലെ അവശിഷ്ടങ്ങൾ കൂടി കലർന്ന വെള്ളമായതിനാൽ വലിയ…
Read Moreദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി എം.എം.മണി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ
തൊടുപുഴ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി എം.എം.മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇടുക്കി ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കനാണ് മന്ത്രി മണി മൂലമറ്റത്തെത്തിയത്. പുലർച്ചെ 4.30 ഒാടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
Read Moreബൈക്കിലെത്തി സ്കൂൾ വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം: യുവാവിനെ തേടി നാട്ടുകാരും പോലീസും
കടുത്തുരുത്തി: കോതനല്ലൂരിലും പരിസര പ്രദേശങ്ങളിലും സ്കൂൾ വിദ്യാർഥികളെ നഗ്നത കാണിക്കുന്ന യുവാവിനെ തേടി നാട്ടുകാരും പോലീസും. മാസങ്ങളായി ഇയാൾ പല പ്രദേശങ്ങളിലായി എത്തിയാണ് രാവിലെ സ്കൂളിലേക്കു പോകുന്ന കുട്ടികളെ നഗ്നത കാണിക്കുന്നത്. ഈ ദിവസങ്ങളിൽ ഇയാളുടെ ശല്യം വർദ്ദിച്ചതോടെ പോലീസിനെതിരെ നാട്ടുകാരും സ്കൂൾ അധികൃതരും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. നന്പർ പ്ലേറ്റ് മറച്ച ബൈക്കിലെത്തിയാണ് ഹെൽമെറ്റ് ധരിച്ച പ്രതിയുടെ അതിക്രമം. കൂടുതലായും കോതനല്ലൂർ തുവാനിസ റോഡിലും കോതനല്ലൂർ ഫൊറോനാ പള്ളിയുടെ പാരീഷ് ഹാളിന് സമീപത്തുമായിട്ടാണ് ഇയാളെ കണ്ടിട്ടുള്ളതെന്നു വിദ്യാർഥികൾ പറയുന്നു. വിദ്യാർഥികൾ തനിയെ വരുന്ന ഒറ്റപ്പെട്ട പ്രദേശം കണ്ടെത്തിയാണ് ഇയാളുടെ പരാക്രമം. പെണ്കുട്ടികൾ അടക്കമുള്ള വിദ്യാർഥികൾ ഇയാളുടെ ശല്ല്യത്തെ തുടർന്ന് തനിച്ചു നടന്നു സ്കൂളിൽ പോകാൻ ഭയപ്പെടുകയാണ്. രക്ഷിതാക്കൾ വിദ്യാർഥികൾക്ക് തുണ പോകേണ്ട അവസ്ഥയാണ് നാട്ടിലുണ്ടായിരിക്കുന്നത്. സംഭവം സംബന്ധിച്ചു പലതവണ പരാതി ഉയർന്നിട്ടും പ്രതിയെ കണ്ടെത്താൻ പോലീസിന്…
Read Moreമാലിന്യ വാഹിനികളായി കൈത്തോടുകൾ; നടപടി സ്വീകരിക്കാതെ അധികൃതർ; കാഞ്ഞിരപ്പള്ളിയിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു
കാഞ്ഞിരപ്പള്ളി: പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്പോഴും മാലിന്യ വാഹിനികളായി മാറിയ കൈതോടുകൾ ശുചീകരിക്കുവാൻ അധികൃതർ ഇതുവരെയും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മലിന ജലമൊഴുക്കുന്നതടക്കം തടയുവാനും നടപടിയായിട്ടില്ല. കാഞ്ഞിരപ്പള്ളി മേഖലയിൽ പത്തോളം വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി ആരോഗ്യ വകുപ്പ് പറഞ്ഞു. രോഗബാധ സംശയിക്കുന്ന നിരവധി പേർ ചികിത്സയിലുണ്ടന്നും ആരോഗ്യ വകുപ്പ് സമ്മതിക്കുന്നു. സ്വകാര്യ ആശുപത്രികളിലും മറ്റും ചികിത്സ തേടുന്ന കണക്കുകളിൽ പെടാത്ത രോഗികൾ വേറെയും ഉണ്ട്. രോഗം ടൗണിലൊന്നാകെ പടർന്നു പിടിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ നിലവിലുള്ളത്. പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാണന്ന് ആരോഗ്യ വകുപ്പ് പറയുന്പോഴും ടൗണിന്റെ മധ്യത്തിലൂടെ ഒഴുകുന്ന കൈത്തോട്ടിൽ മലിനജലം കെട്ടിക്കിടക്കുന്ന നിലയിലാണ്. ഹോട്ടലുകളിലെ മലിനജലം ഒഴുക്കുന്നതും ഈ തോട്ടിലോട്ടു തന്നെയാണ്. മലിനമായ കൈത്തോടിന് സമീപം പ്രദേശവാസികൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന നിരവധി കിണറുകളടക്കം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിലൊരു കിണറ്റിലെ ജലം ഉപയോഗിച്ചതാണ് മഞ്ഞപ്പിത്തം പടരാൻ കാരണമെന്ന് ആരോഗ്യ വകുപ്പ്…
Read More