കറുകച്ചാൽ: കാണാതായ കാമറ തേടി അലയാത്ത സ്ഥലമില്ല. ഒടുവിൽ വാട്സ് ആപ്പ് തുണയായി. ഫോട്ടോഗ്രാഫറായ ഓച്ചിറ വല്യേത്ത് വടക്കേതിൽ അജിൻഷാ സുഹൃത്തിന്റെ കാമറയുമായി മൂന്നാറിൽ ഫോട്ടോ ഷൂട്ടിനായി കഴിഞ്ഞ 24ന് പോയി. ജോലി കഴിഞ്ഞ ് ഓച്ചിറയിലേക്ക്് മടങ്ങുന്പോൾ കാമറയും ബാഗും കറുകച്ചാലിൽവച്ച് നഷ്ടപ്പെട്ടു. എന്നാൽ കാമറ നഷ്ടമായ വിവരം വീട്ടിലെത്തിയപ്പോഴാണ് അജിൻഷാ അറിഞ്ഞത്. രാത്രി ഏഴരയോടെ കറുകച്ചാൽ-മല്ലപ്പള്ളി റോഡിൽ കിടന്ന ബാഗ് സമീപത്തെ ഹോട്ടലുടമയായ രാമാനുജനാണ് കണ്ടത്. ബാഗ് പരിശോധിച്ചപ്പോൾ കാമറയാണെന്ന് മനസിലാക്കിയ രാമാനുജൻ കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മടങ്ങി. എന്നാൽ പേരോ, മറ്റ് വിലാസങ്ങളോ ഇല്ലാത്തതിനാൽ ഉടമയെ കണ്ടെത്തുക ബുദ്ധിമുട്ടായി. കാമറ സർവീസ് ചെയ്തിരുന്ന കടയിലെ സ്റ്റിക്കറാണ് പോലീസിന് തുന്പായത്. സ്റ്റിക്കറിൽ കണ്ട നന്പറിൽ ബന്ധപ്പെട്ടെങ്കിലും ഉടമയെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് കടയുടമ പറഞ്ഞു. ഇതോടെ പോലീസും വലഞ്ഞു. കാമറ കണ്ടെത്തുവാനായി വിവിധ സ്ഥലങ്ങളിലെത്തി…
Read MoreCategory: Kottayam
ഒടുവിൽ അതും ശരിയായി, യാത്രക്കാർ ഹാപ്പി..! കറുകച്ചാൽ ബസ്സ്റ്റാൻഡിലെ ബസ് കാത്തിരിപ്പു കേന്ദ്രം ഇന്ന് തുറക്കും
കറുകച്ചാൽ: ഇനി കടത്തിണ്ണയിൽ നിന്ന് വെയിലും മഴയും യാത്രക്കാർ കൊള്ളേണ്ട. കറുകച്ചാൽ ബസ്സ്റ്റാൻഡിൽ പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം ഇന്ന് തുറക്കും. കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടനം വൈകിട്ട് നാലിന് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജുകുമാർ നിർവഹിക്കും. 2018-19 വാർഷിക പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കാത്തിരിപ്പുകേന്ദ്രത്തിന്റെയും ഷോപ്പിംഗ് കോംപ്ലക്സിന്റെയും നിർമാണം പൂർത്തിയായി. ഇതോടെ വർഷങ്ങൾ നീണ്ട ജനങ്ങളുടെ ആവശ്യമാണ് സാക്ഷാത്കരിച്ചത്. നിരവധി ബസുകളും ആയിരക്കണക്കിന് യാത്രക്കാരും എത്തുന്ന ബസ്സ്റ്റാൻഡിൽ കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. മഴക്കാലത്തും വേനൽക്കാലത്തും ഒരേപോലെ കടത്തിണ്ണകളിലും സ്്റ്റാൻഡിന്റെ വശങ്ങളിലുമായിരുന്നു യാത്രക്കാരുടെ കാത്തു നിൽപ്പ്. ഇതോടെയാണ് ബസ്സ്റ്റാൻഡിൽ കാത്തിരിപ്പുകേന്ദ്രവും ഷോപ്പിംഗ് കോംപ്ലക്സും നിർമിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചത്. കഴിഞ്ഞ മൂന്ന് ബജറ്റുകളിലെയും പതിവ് വാഗ്ദാനമായിരുന്നു കാത്തിരിപ്പുകേന്ദ്രം. എന്നാൽ വിവിധ കാരണങ്ങളാൽ പദ്ധതി നടപ്പായില്ല. ഇക്കുറി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപയ്ക്കാണ് അഞ്ച്…
Read Moreനവീകരണം പൂർത്തിയായിട്ട് ഒരുവർഷം പിന്നിടുന്നു; കച്ചേരിക്കടവ് ബോട്ട് ജെട്ടിയിലെ വാട്ടർഹബ് എന്നെങ്കിലും തുറക്കുമോ?
കോട്ടയം: കച്ചേരിക്കടവ് ബോട്ട് ജെട്ടിയിലെ വാട്ടർഹബ് എന്നു തുറക്കുമെന്ന് നിശ്ചയമില്ല. കോടിമത ബോട്ട് ജെട്ടിക്ക് സമീപത്തെ നടപ്പാത പൊട്ടിപ്പൊളിഞ്ഞ് ആറ്റിലേക്ക് വീഴുന്ന നിലയിലും. കച്ചേരിക്കടവിലെ വാട്ടർ ഹബ് പണി പൂർത്തിയായിട്ട് ഒരു വർഷമാകുന്നു. എന്നു തുറക്കുമെന്ന് ആർക്കുമറിയില്ല. ഈ മധ്യവേനൽ അവധിക്ക് തുറക്കുമെന്നും കുട്ടികൾക്ക് ഉല്ലാസത്തിനായി വാട്ടർഹബിലേക്ക് പോകാമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ ഉടനെയെങ്ങും തുറക്കാൻ സാധ്യതയില്ലെന്നാണ് അറിയുന്നത്. വാട്ടർ ഹബിലേക്ക് വന്നു ചേരുന്ന മലിനജലം ഈ പദ്ധതിക്ക് വില്ലനായതോടെയാണ് തുറക്കൽ വൈകുന്നത്. ഏറ്റവും ഒടുവിലായി മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാൻ രണ്ടു കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. മാർക്കറ്റിൽ നിന്നുള്ള മലിനജലമാണ് കച്ചേരിക്കടവിൽ എത്തിച്ചേരുന്നത്. ഇത് രണ്ടിടത്തായി സംഭരിച്ച് ശുദ്ധീകരിച്ച് വെള്ളമായി ആറ്റിലേക്ക് തള്ളുന്നതാണ് പദ്ധതി. അതുപോലെ വാട്ടർ ഹബിലേക്ക് ചെറുബോട്ടുകൾ എത്തിക്കാൻ പദ്ധതിയുണ്ടെങ്കിലും കൊടൂരാറിൽ നിന്ന് കച്ചേരിക്കടവിലേക്ക് ബോട്ട് എത്തിച്ചേരാനുള്ള മാർഗവും അടഞ്ഞു കിടക്കുകയാണ്. കച്ചേരിക്കടവ്…
Read Moreമണങ്ങല്ലൂരിൽ ബൈക്കും പിക്അപ്പും കൂട്ടിയിടിച്ച് ഇരുപതുകാരന് ദാരുണാന്ത്യം; മുക്കൂട്ടുതറ സ്വദേശി നിഖിൽ കുമാറാണ് മരിച്ചത്
കാഞ്ഞിരപ്പള്ളി: ബൈക്കും പിക്അപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രി കനായ യുവാവ് മരിച്ചു. മുക്കൂട്ടുതറ സ്വദേശിയായ പാറേപ്പള്ളി നിഖിൽ കുമാർ പി.എസ് (20) ആണ് മരണമടഞ്ഞത്. ഇന്ന് രാവിലെ ഒന്പതോടെ കാഞ്ഞിരപ്പള്ളി – എരുമേലി സംസ്ഥാന പാതയിൽ മണങ്ങല്ലൂരിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റ നിഖിലിനെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് പോകുന്ന വഴി മധ്യേ മരിച്ചു. നിഖിൽ കാഞ്ഞിരപ്പള്ളി ബജാജ് ഷോറൂമിലെ ജീവനക്കാരനാണ്. സ്ഥാപനത്തിലേക്ക് വരുന്ന വഴിയായിരുന്നു അപകടം.
Read Moreപാമ്പാടിയിൽ വൻ ഹാൻസ് വേട്ട; 14 ചാക്കുകളിലായി പിടികൂടിയത് 6 ലക്ഷത്തിന്റെ ഹാൻസ് ; മൂന്നുപേർ അറസ്റ്റിൽ
കോട്ടയം: പാന്പാടിയിൽ വൻ ഹാൻസ് വേട്ട. ആറു ലക്ഷത്തിലധികം രൂപ വിലവരുന്ന 14 ചാക്ക് ഹാൻസ് പിടികൂടി. മൂന്നു പേരെ അറസ്റ്റു ചെയ്തു. ഹാൻസ് കൊണ്ടുവന്ന കാർ പോലീസ് കസ്റ്റഡിയിൽ. കൂടുതൽ പേർ ഉടൻ പിടിയിലാകും. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്കൂൾ കുട്ടികൾ അടക്കമുള്ളവർക്ക് വിതരണം ചെയ്യാൻ കൊണ്ടുവരികയായിരുന്നു. പിടിയിലായവർ മൊത്ത കച്ചവടക്കാരാണ്. നാർക്കോട്ടിക് ഡിവൈഎസ്പി വിനോദ് പിള്ള, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി മധുസൂദനൻ, പാന്പാടി സിഐ യു.ശ്രീജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നു രാവിലെ പാന്പാടി ഭാഗത്തു വച്ചാണ് ഹാൻസുമായി വന്നവരെ പിടികൂടിയത്. ജില്ലാ പോലീസ് ചീഫ് ഹരിശങ്കറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് ഹാൻസ് കച്ചവടക്കാർ വലയിലായത്. ഇല്ലിക്കൽ സ്വദേശി റിയാസ് (32), ഒറ്റപ്പാലം സ്വദേശി നഫ്സൽ (23), ഈരാറ്റുപേട്ട സ്വദേശി തഹൽ സലിം (26) എന്നിവരാണ് പിടിയിലായത്. ഇവരെ…
Read Moreഉപരാഷ്ട്രപതിയുടെ സന്ദർശനം; ശനിയാഴ്ച കോട്ടയത്ത് ഗതാഗത നിയന്ത്രണം; വാഹന യാത്രക്കാർ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ ഇങ്ങനെ…
കോട്ടയം: ഉപരാഷ്ട്രപതിയുടെ കോട്ടയം സന്ദർശനം പ്രമാണിച്ച് ഫെബ്രുവരി രണ്ടിന് രാവിലെ 10.30 മുതൽ കോട്ടയം നഗരത്തിലെ വാഹന ഗതാഗതം നിയന്ത്രിച്ചു. കോട്ടയം ടൗണിൽനിന്നും കെ. കെ. റോഡേ കിഴക്കോട്ടു പോകേണ്ട വാഹനങ്ങൾ എം. സി. റോഡുവഴി മംഗളം ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് വട്ടമൂട് പാലം വഴി അയ്മനത്തുപുഴയിലെത്തി ഇടത്തേക്ക് തിരിഞ്ഞ് പൊൻപള്ളി വഴി കളത്തിപ്പടിയിൽ എത്തേണ്ടതാണ്. കോട്ടയം ടൗണിൽനിന്നും പുതുപ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എം. സി. റോഡുവഴി മംഗളം ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് വട്ടമൂട് പാലം വഴി അയ്മനത്തുപുഴയിലെത്തി ഇടത്തേക്ക് തിരിഞ്ഞ് പൊൻപള്ളി വഴി കളത്തിപ്പടിയിൽ എത്തി കരിപ്പാൽ ജംഗ്ഷൻ , റബർ ബോർഡ് ജംഗ്ഷൻ വഴി പോകേണ്ടതാണ്. കെ. കെ. റോഡേ കിഴക്കുനിന്നും വരുന്ന വാഹനങ്ങൾ വടവാതൂർ മിൽമാ ഭാഗത്തുനിന്നും (തേംപ്രവാൽ റോഡ് ജംഗ്ഷൻ) വലത്തേക്ക് തിരിഞ്ഞ് മോസ്കോ ജംഗ്ഷനിലെത്തി അവിടെനിന്നും തിരിഞ്ഞ് ചവിട്ടുവരി…
Read Moreകുമരകം പക്ഷി സങ്കേതത്തിൽ വിദ്യാർഥിനി പിഡിപ്പിക്കപ്പെട്ട സംഭവം; പെണ്കുട്ടിയെ ചതിയിൽപ്പെടുത്തിയത് മൊബൈൽ ഫോണിലേക്ക് വന്ന മിസ്ഡ് കോൾ; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്
കുമരകം: കുമരകം പക്ഷിസങ്കേതത്തിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലും വില്ലൻ മൊബൈൽഫോണ്. ഒരു മാസം മുന്പ് പെണ്കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് വന്ന മിസ്ഡ് കോൾ ആണ് ഇവർ തമ്മിൽ പരിചയപ്പെടാനിടയാക്കിയത്. ഈ ബന്ധത്തിലൂടെ വശീകരിച്ചാണ് പ്ലസ് വണ് വിദ്യാർഥിനിയെ കവണാറ്റിൻ കരയിലുള്ള കുമരകം പക്ഷിസങ്കേതത്തിലെത്തിച്ചത്. കേസിൽ അറസ്റ്റിലായ പ്രതി ചേർത്തല സ്വദേശിയായ ശ്രീക്കുട്ടനെ (24) ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കുമരകം എസ് ഐ ജി.രജൻ കുമാർ പറഞ്ഞു. കുമരകം പക്ഷിസങ്കേതത്തിൽ സകുടുംബം സന്ദർശനം നടത്താനാകാത്ത സ്ഥിതിയാണുള്ളതെന്ന് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. കുമരകം പോലീസും പിങ്ക് പോലീസും നടത്തിയ പരിശോധനയിലാണ് പക്ഷിസങ്കേതത്തിൽ നിന്നും കമിതാക്കളെ പിടികൂടിയത്. വനിതാ പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ ഡിഗ്രി വിദ്യാർഥിനിയാണെന്ന് പറഞ്ഞു . ഇത് പ്രായപൂർത്തിയായതാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയായിരുന്നു എന്ന് പിന്നീട് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ഇരുവരുടെയും മൊബൈൽ ഫോണ് പരിശോധിച്ച് പോലീസ് വിവരങ്ങൾ…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ സൗജന്യ ചികിത്സാ പദ്ധതിയിൽപ്പെട്ടവർക്ക് വിലകൂടിയ മരുന്നുകൾ നൽകുന്നില്ലെന്ന് ആക്ഷേപം
ഗാന്ധിനഗർ: വില കൂടിയ മരുന്നു നല്കാതെ രോഗികളെ ദ്രോഹിക്കുകയാണെന്ന് പരാതി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് ഇത്തരം പരാതികൾ ഉയരുന്നത്. അഡ്മിറ്റായ രോഗികൾക്ക് വിവിധ പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സാ പദ്ധതി പ്രകാരം വില കൂടിയ മരുന്നുകൾ ആശുപത്രി മെഡിക്കൽ സ്റ്റോറുകളിൽ ഉണ്ടായിട്ടും നൽകുന്നില്ലെന്നാണ് പരാതി. ആരോഗ്യ ഇൻഷുറൻസ്, കാരുണ്യ പദ്ധതി തുടങ്ങി പൂർണമായും സൗജന്യ ചികിത്സ ലഭിക്കുന്ന രോഗികൾക്കാണ് വില കൂടിയ മരുന്നുകൾ നൽകുവാൻ മെഡിക്കൽ ഷോപ്പ് അധികൃതർ തയ്യാറാകാത്തത്. കഴിഞ്ഞ ദിവസം ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായ ഒരു യുവതിക്ക് കുത്തിവയ്പിനുള്ള മരുന്നിന് ഡോക്ടർ നിർദ്ദേശിച്ചു. സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ 4000 രൂപ വിലയുള്ള ഈ മരുന്നിന് സർക്കാർ സ്ഥാപനമായ കാരുണ്യ ഫാർമസിയിൽ 2500 രൂപയാണ് വില. ഇവിടെ മരുന്ന് ഉണ്ടെന്ന് ചോദിച്ച് മനസിലാക്കിയ യുവതിയുടെ ഭർത്താവ് കാരുണ്യ പദ്ധതി പ്രകാരം മരുന്ന് സൗജന്യമായി…
Read Moreകോട്ടയം മെഡിക്കൽ കോളജിലെ ബയോഗ്യാസ് പ്ലാന്റിന് സമീപം തീപിടുത്തം; ജീവനക്കാരന്റെ ഇടപെടലിൽ തീയണച്ചു : ഒഴിവായത് വൻ ദുരന്തം
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ പുല്ലിന് തീ പിടിച്ചത് കണ്ട ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ മൂലം ബയോഗ്യാസ് പ്ലാന്റ് വരെ എത്തിയ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. ബയോഗ്യാസ് പ്ലാന്റിന് തീ പിടിച്ചിരുന്നുവെങ്കിൽ അത് വലിയ ദുരന്തത്തിന് വഴി തെളിക്കുമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ഗൈനക്കോളജി കെട്ടിട്ടത്തിന്റെ മുൻവശത്ത് പ്ലാസ്റ്റിക് കവറിൽ നിറച്ച ആശുപത്രി മാലിന്യങ്ങൾ കുഴിച്ച് മൂടുന്ന സ്ഥലത്താണ് തീ പിടിച്ചത്. ഈ സ്ഥലത്തെ പുല്ലിന് തീപിടിച്ച് ആളിപ്പടരുകയായിരുന്നു. ഈ സമയം സെൻട്രൽ ലാബിലെ ഒരു ജീവനക്കാരനായ പി.കെ ഷാജി മറ്റൊരാവശ്യത്തിന് ഇവിടേയ്ക്ക് വരുന്പോഴാണ് തീ പടർന്ന് പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അധികൃതരെ അറിയിക്കുകയും മറ്റ് ജീവനക്കാരെയും രോഗികളുടെ കൂട്ടിരിപ്പുകാരെയും കൂട്ടി തീ അണയ്ക്കുകയുമായിരുന്നു. ആശുപത്രിയിലെ ആഹാരമാലിന്യം സംസ്കരിക്കുന്ന ബയോഗ്യാസ് പ്ലാന്റിനു സമീപം അഞ്ചു മീറ്റർ അകലെ വരെ തീ പടർന്ന് എത്തിയിരുന്നു.…
Read Moreഏറ്റുമാനൂരിലെ ഫ്ളൈഓവർ നിർമാണം; വീതികൂട്ടലിന്റെ ഭാഗമായി അരിഞ്ഞ കടകളുടെ നഷ്ടം മാറുമുമ്പ് വീണ്ടും; എന്തുചെയ്യണമെന്നറിയാതെ കടക്കാർ പറയുന്നതിങ്ങനെ….
ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ നിർദിഷ്ട ഫ്ളൈഓവർ നിർമാണം യാഥാർഥ്യമായാൽ വീട് ഉൾപ്പെടെ നൂറോളം കടകൾക്ക നാശനഷ്ടമുണ്ടാകുമെന്ന് കണക്കാക്കുന്നു. കോടികൾ മുടക്കി ഭംഗിയാക്കിയ റോഡിന്റെ ഇരു വശവും കുത്തിപ്പൊളിക്കണം. നിലവിലുള്ള റോഡിന്റെ മധ്യത്തിൽ തൂണ് സ്ഥാപിച്ച് അതിലാണ് ഫ്ളൈ ഓവർ നിർമിക്കുക. റോഡിന്റെ നടുക്ക് തൂണ് നിർമിക്കുന്പോൾ നിലവിള്ള റോഡിന്റെ വീതി കുറയും. തൂണിന് ഇരുവശവും വാഹനങ്ങൾ സഞ്ചരിക്കാനുള്ള റോഡ് നിർമിക്കണമെങ്കിൽ ഇരുവശത്തെയും കടകളും വീടുകളും വീണ്ടും അരിയണം. റോഡ് നവീകരണത്തിന് കടയും വീടുകളും അരിഞ്ഞതാണ്. സ്ഥലം ഏറ്റെടുത്തതാണ്. വീണ്ടും ഒരാവർത്തികൂടി അരിയുന്പോൾ. അത് ഓർക്കാൻ കൂടി വയ്യ എന്നാണ് പല കടക്കാരും പറയുന്നത്. കെഎസ്ടിപിയുടെ റോഡ് നവീകരണത്തിന് പാർക്കിംഗ് സ്ഥലം വിട്ടുകൊടുത്ത കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ ടോംസ് ടെക്സ്റ്റൈൽസിന്റെ പുതിയ കെട്ടിടത്തിന്റെ പകുതി ഭാഗം ഫ്ളൈ ഓവർ നിർമാണത്തിൽ വെട്ടിയരിയേണ്ടി വരും. ഒരു കോടിയിലധികം മുടക്കിയാണ് കട നവീകരിച്ചത്.…
Read More