കോട്ടയം: ഈരാറ്റുപേട്ട പോലീസിന് ഒരു കുടുംബത്തിന്റെ ബിഗ് സല്യൂട്ട്. ഈരാറ്റുപേട്ടയിൽ നിന്ന് കാണാതായ പതിനാറുകാരിയെ നേരം വെളുക്കുന്നതിനു മുൻപ് അമ്മയുടെ അടത്തെത്തിക്കാമെന്നായിരുന്നു എസ്ഐയുടെ വാക്ക്. അത് അദ്ദേഹം പാലിക്കുക തന്നെ ചെയ്തു. ഇന്നലെ സ്കൂളിലേക്ക് പോയ പതിനാറുകാരി വൈകുന്നേരമായിട്ടും മടങ്ങി വന്നില്ല. സ്കൂളിൽ ചെന്നില്ലെന്നറിഞ്ഞതോടെ വീട്ടുകാർ പോലീസിനെ സമീപിച്ചു. സംഭവം കേട്ടയുടൻ ഈരാറ്റുപേട്ട എസ്ഐ സുധീർ ടി.കെ വീട്ടുകാർക്ക് വാക്കുകൊടുത്തു. നാളെ നേരം വെളുക്കുന്നതിനു മുൻപേ മകളെ വീട്ടിലെത്തിക്കാമെന്ന്. അപ്പോൾ തന്നെ അദ്ദേഹം അന്വേഷണം ആരംഭിച്ചു. ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു തുടക്കം. മകൾ ഫോണ്‍ കൊണ്ടുപോയിട്ടില്ല എന്നായിരുന്നു ആദ്യ അറിവ്. എന്നാൽ എസ്ഐ വീട്ടുകാരുടെ എല്ലാവരുടെയും ഫോണ്‍ നന്പരുകളും മറ്റും ചോദിച്ചറിഞ്ഞു. അതെല്ലാം പരിശോധനയ്ക്കു വിധേയമാക്കി. ഇനി ഏതെങ്കിലും സിം കാർഡ് ഉണ്ടോ എന്നായി അടുത്ത അന്വേഷണം. ഇല്ല എന്നായിരുന്നു വീട്ടുകാരുടെ മറുപടി. പഴയ സിംകാർഡ് വല്ലതും മറന്നിരിപ്പുണ്ടോ…
Read MoreCategory: Kottayam
പണയം വച്ച വസ്തു സ്വന്തമാക്കിയതായി പരാതി; മകളുടെ വിവാഹ ആവശ്യത്തിന് ഒന്നര ലക്ഷം രൂപയുടെ സ്വർണം വാങ്ങി; കടക്കാർ തട്ടിയെടുത്തത് സെന്റിന് മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന വസ്തുവെന്ന് പരാതിക്കാർ
കോട്ടയം: വസ്തുവിന്റെ ആധാരം പണയം വച്ച് സ്വർണം വാങ്ങി. പണം നല്‍കാതെ വന്നപ്പോൾ വസ്തു സ്വന്തമാക്കിയെന്ന് പരാതി. വാഴൂർ സ്വദേശി കോടതി മുഖേന നല്കിയ കേസിൽ പള്ളിക്കത്തോട് പോലീസ് തിരുവല്ല സ്വദേശികളായ മൂന്നു പേർക്കെതിരേ കേസെടുത്തു. പരാതിക്കാരന്റെ ബന്ധു, ഭാര്യ , സ്വർണക്കടക്കാരൻ എന്നിവർക്കെതിരേയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വാഴൂർ സ്വദേശിയായ പരാതിക്കാരന്റെ മകളുടെ വിവാഹത്തിന് തിരുവല്ല സ്വദേശിക്ക് ആധാരം പണയം വച്ച് ഒന്നര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങി. പണം നല്‍കാതെ വന്നതോടെ വസ്തു സ്വന്തമാക്കിയെന്നാണ് പരാതി. മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന മൂന്നു സെന്റ് സ്ഥലം കൈവശപ്പെടുത്തിയെന്നാണ് പരാതി. സ്വർണം വാങ്ങിയ പണം തിരികെ നല്‍കാത്തതിനാലാണ് വസ്തു കൈവശപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരമെന്നും പോലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.
Read Moreപത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയേയും ഒമ്പതാം ക്ലാസുകാരനേയും കാണാതായതായി പരാതി; ഇരുവരേയും വൈക്കം ബോട്ടുജെട്ടിക്കു സമീപം കണ്ടതായി വിവരം
വൈക്കം: പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയേയും 15 കാരനായ ഒന്‍പതാം ക്ലാസുകാരനേയും കാണാതായതായി പരാതി. കോട്ടയം ജില്ലയിലെ ഒരു സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയേയും വിദ്യാർഥിനിയുടെ ബന്ധുവായകോട്ടയത്ത് ഒന്‍പതാം ക്ലാസിൽ പഠിക്കുന്ന 15കാരനേയുമാണ് ഇന്നലെ മുതൽ കാണാതായത്. ബന്ധുവായ വിദ്യാർഥി കഴിഞ്ഞ മൂന്നു ദിവസം പെണ്‍കുട്ടിയുടെ വീട്ടിലുണ്ടായിരുന്നു. ഇന്നലെ രാവിലെ 10.30നു ആണ്‍കുട്ടി കോട്ടയത്തെ വീട്ടിലേക്കു പോകുകയാണെന്നു പറഞ്ഞു മടങ്ങി. പിന്നീട് 11നു പെണ്‍കുട്ടി തണ്ണീർമുക്കത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൂട്ടുകാരിയെ കാണാനാണെന്നു പറഞ്ഞു പോയി. ഇന്നലെ രാത്രിയായിട്ടും പെണ്‍കുട്ടി തിരിച്ചെത്താതിരുന്നതിനെ തുടർന്നു മാതാപിതാക്കൾ വൈക്കം പോലീസിൽ പരാതി നൽകി. ഇന്നലെ വൈകുന്നേരം പെണ്‍കുട്ടിക്കൊപ്പം ആണ്‍കുട്ടിയെ വൈക്കം ബോട്ടുജെട്ടിക്കുസമീപം കണ്ടിരുന്നതായി വിവരം ലഭിച്ചെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
Read Moreകോട്ടയത്ത് ബാർ ഹോട്ടലിൽ ഭക്ഷണം വിതരണം ചെയ്യാൻ ഇനി യുവതികളും
കോട്ടയം: നഗരമധ്യത്തിലെ ബാർ ഹോട്ടലിൽ ഭക്ഷണം വിതരണത്തിന് ഇതരസംസ്ഥാനക്കാരികളായ യുവതികളും. കഴിഞ്ഞ ആഴ്ച കോട്ടയത്തു പ്രവർത്തനം ആരംഭിച്ച ഹോട്ടലിലാണു യുവതികൾ ഭക്ഷണം വിതരണം ചെയ്യുന്നതും മദ്യം നൽകുന്നതും. ബാർ ഹോട്ടലുകൾ പൂട്ടുന്നതിനു മുന്‍പും ഇവിടെ മദ്യം വിതരണം ചെയ്യുവാൻ യുവതികൾ എത്തിയിരുന്നു. ഇതരസംസ്ഥാനങ്ങളിൽ ബാർ ഹോട്ടലുകളിൽ യുവതികൾ ജോലി ചെയ്യുന്നുണ്ടെങ്കിലും കേരളത്തിലെ ചെറുകിട ബാർ ഹോട്ടലുകളിൽ യുവതികൾ എത്തുന്നത് അപൂർവമാണ്. കേരളത്തിലെ ഫൈവ് സ്റ്റാർ മുതൽ മുകളിലോട്ടുള്ള ഹോട്ടലുകളിൽ നേരത്തെ മുതൽ യുവതികൾ സർവീസിനുണ്ട്.
Read Moreവിതുര പെണ്‍വാണിഭം; ഒന്നാം പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു; പ്രതിഭാഗം അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞു
കോട്ടയം: വിതുര പെണ്‍വാണിഭ കേസിൽ ഒന്നാം പ്രതിയെ ഇരയായ പെണ്‍കുട്ടി കോടതിയിൽ തിരിച്ചറിഞ്ഞതോടെ പ്രതിഭാഗം അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞു. വിതുര പെണ്‍വാണിഭം സംബന്ധിച്ച 21 കേസുകളിലെയും ഒന്നാം പ്രതി കൊല്ലം കടയ്ക്കൽ മുബൈന മൻസിലിൽ സുരേഷിനെയാണു തിരിച്ചറിഞ്ഞത്. പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ പ്രത്യേക കോടതി കേസ് 23ലേക്കു മാറ്റി. മറ്റൊരു കേസിൽ ഇന്നു വാദം കേൾക്കും. മരിച്ചാലും മറക്കില്ല, എന്നെ ഒരുപാട് ഉപദ്രവിച്ചതാണെന്നു മൊഴി നൽകിയ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. തുടർന്നാണ് ജഡ്ജി ജി. സനിൽകുമാർ കേസ് മാറ്റിയത്. രണ്ടുഘട്ടമായി വാദം പൂർത്തിയായ കേസുകളിൽ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടിരുന്നു. വിചാരണക്കാലത്ത് ഒളിവിലായിരുന്ന സുരേഷ് 2015ലാണു പിടിയിലാകുന്നത്. ഒരുവർഷത്തിനുശേഷം അയാൾ ജാമ്യത്തിലിറങ്ങി. പ്രോസിക്യൂഷനുവേണ്ടി രാജഗോപാൽ പടിപ്പുരയ്ക്കൽ ഹാജരായി.
Read Moreഇന്ത്യയിലെ ആദ്യ സോളാർ ബോട്ടിന്റെ വാർഷികദിനത്തിൽ സൗജന്യയാത്ര ഒരുക്കി ആദിത്യ
പൂച്ചാക്കൽ: ജലഗതാഗത വകുപ്പിന്റെ അഭിമാനപാത്രവും ഇന്ത്യയിലെ ആദ്യ സോളാർ ബോട്ടിന്റെ വാർഷിക ദിനത്തിൽ യാത്രക്കാർക്ക് സൗജന്യ യാത്രയും ജീവനക്കാരുടെ വക സംഗിത വിരുന്നുമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. വേന്പനാട്ട് കായൽ പരപ്പുകളിലൂടെ ആദിത്യ യാത്ര തുടങ്ങിയിട്ട് രണ്ട് വർഷം പിന്നിടുന്പോൾ ഡീസൽ ബോട്ടിനേക്കാൾ ഏറെ സുരക്ഷിതവും സാന്പത്തികമായി ലാഭകരവുമാണിതെന്ന് അധികൃതർ പറയുന്നു. പരിസ്ഥിതി സൗഹാർദ്ദമായ ആദിത്യ ബോട്ടിന്റെ യാത്രയിൽ കാർബണ്‍ പുറന്തള്ളലിന്റെ അളവ് കുറയ്ക്കുന്നതിലൂടെ കായലുകളുടെ സംരക്ഷണത്തിന് കവചം ഒരുക്കാൻ കഴിഞ്ഞു. ഡീസൽ ബോട്ട് ഒരു വർഷം സർവീസ് നടത്തുന്നതിന് 940 ടണ്‍ കാർബണ്‍ഡൈ ഓക്സൈഡ് പുറന്തള്ളപ്പെടുന്പോൾ സോളാർ ബോട്ട് മാലിന്യം പുറന്തള്ളാതെ മാതൃകയാവുന്നു. ബോട്ടിന്റെ മുകളിൽ ഘടിപ്പിച്ചിരിക്കുന്ന സോളാർ പാനലുകളിലൂടെ ലഭിക്കുന്ന ഉൗർജം ഉപയോഗിച്ചാണ് ബോട്ട് ഓടുന്നത്. ശബ്ദ മലിനീകരണവും ജല മലിനീകരണവും ഇല്ലെന്നതും സോളാർ ബോട്ടിന്റെ പ്രത്യേകതയാണ്. 2017 ജനുവരിയിൽ വേന്പനാട്ടു കായലിലെ വൈക്കം തവണക്കടവ്…
Read Moreഅസംസ്കൃത വസ്തുവായ പരുത്തി വാങ്ങാൻ പണമില്ല; മീനടം പ്രിയദർശിനി സ്പിന്നിംഗ് മില്ല് ലേ ഓഫ് ചെയ്തു
മീനടം: മീനടം പ്രിയദർശിനി സ്പിന്നിംഗ് മില്ല് ലേ ഓഫ് ചെയ്തു. അസംസ്കൃത വസ്തുവായ പരുത്തി വാങ്ങാൻ പണമില്ലെന്ന പേരിലാണു മീനടം മില്ല് അനിശ്ചിത കാലത്തേക്ക് അടയ്ക്കുന്നത്. ഇതുസംബന്ധിച്ച നോട്ടീസ് കഴിഞ്ഞ ശനിയാഴ്ച കന്പനി മാനേജർ പുറത്തിറക്കി. ലേ ഓഫ് പ്രഖ്യാപിച്ചതോടെ ജീവനക്കാർക്കു പകുതി ശന്പളം മാത്രമേ ലഭിക്കുകയുള്ളു. എല്ലാമാസവും 15നും അവസാനദിവസവും കന്പനിയിലെത്തി ഒപ്പ് രേഖപ്പെടുത്തണം. രണ്ടുവർഷം മുന്പ ് ഏഴു മാസം കന്പനി അടച്ചിട്ടിരുന്നു. സ്ഥാപനത്തിലെ സ്ത്രീകളടക്കം ജീവനക്കാർ അന്നു വളരെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കൊല്ലം സ്പിന്നിംഗ് മിൽ ആറു മാസമായി അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തെ എട്ട് സ്പിന്നിംഗ് മില്ലുകൾ അസംസ്കൃത വസ്തുക്കളുടെ കുറവുമൂലം ഭാഗികമായേ പ്രവർത്തിക്കുന്നുള്ളൂ. സംസ്ഥാനത്തെ മില്ലുകൾക്കു കഴിഞ്ഞ ഏപ്രിലിൽ അടിയന്തര സഹായമായി 21 കോടി രൂപ അനുവദിച്ചിരുന്നു. പ്രിയദർശിനി മില്ലിനുമാത്രം ആറുമാസത്തിനിടെ സർക്കാർ അനുവദിച്ചത് 2.57 കോടി രൂപയാണ്. ആദ്യം 1,82,16,000 രൂപയും…
Read Moreവെളിച്ചമില്ല… ആനകൾ ഇറങ്ങുന്നു: കാനനപാതയിൽ തീർഥാടക യാത്ര അപകടത്തിൽ
കണമല: അഴുതയിൽ നിന്നു പമ്പയിലേക്കുള്ള പെരിയാർ കടുവാ സങ്കേതത്തിലെ വനപാതയിൽ രാത്രിയിൽ വെളിച്ചമില്ലെന്ന് പരാതി. വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കടകളിൽ ഏർപ്പെടുത്തിയ ലൈറ്റുകളാണ് ആകെയുള്ള വെളിച്ചം. പാതയിൽ ലൈറ്റുകൾ വിരളമായാണ് സ്ഥാപിച്ചിട്ടുള്ളതെന്നും വെളിച്ചമില്ലാത്തതിനാലാണ് ആനകൾ ഇറങ്ങുന്നതെന്നും നാട്ടുകാർ. കഴിഞ്ഞ ദിവസം ആനയുടെ ആക്രമണത്തിൽ ഒരു തീർഥാടകൻ കൊല്ലപ്പെട്ടതിന് പുറമെ വീണ്ടും ആനകൾ കൂട്ടത്തോടെയെത്തി ഭക്തരെ ആക്രമിച്ചു. നിരവധി പേർക്കാണ് പരിക്കേറ്റത്. ആനകൾ ഇറങ്ങുന്നത് മുൻനിർത്തി രാത്രിയിൽ യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ വനപാതയിൽ രാത്രിയിൽ തങ്ങുന്ന തീർഥാടകരുടെ സുരക്ഷിതത്വം ആശങ്കയിലാണെന്ന് കണമല വാർഡംഗം അനീഷ് വാഴയിൽ പറഞ്ഞു. രാത്രിയിൽ തങ്ങുന്നതിനായി യാത്ര ചെയ്യുമ്പോൾ വെളിച്ചമില്ലാത്തത് അപകടസാധ്യത വർധിപ്പിക്കുകയാണ്. ടോർച്ച് തെളിച്ചാണ് തീർഥാടകാരിൽ പലരുമെത്തുന്നത്. ജനറേറ്റർ പ്രവർത്തിപ്പിച്ച് വനപാതയിൽ പ്രകാശം നൽകുന്നതിന് കരാർ നൽകിയിട്ടുണ്ടെന്ന് വനപാലകർ പറയുന്നു. എന്നാൽ വെളിച്ചം ലഭിക്കുന്നത് കടകളിലാണെന്നാണ് പരാതി. വെളിച്ചത്തിന് ദിവസവും കച്ചവടക്കാരിൽ നിന്ന്…
Read Moreചിന്നക്കനാൽ ഇരട്ടക്കൊലപാതകം ;അന്വേഷണം ഊർജിതമാക്കി; കാണാതായ കാർ പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ
രാജാക്കാട്: ചിന്നക്കനാലിനു സമീപം നടുപ്പാറയിൽ സ്വകാര്യ റിസോർട്ട് ഉടമയെയും ജോലിക്കാരനെയും കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം ഉൗർജിതമാക്കി.ഗ്യാപ് റോഡിന് സമീപം പ്രവർത്തിക്കുന്ന കെ.കെ വർഗ്ഗീസ് പ്ലാന്റേഷൻസ് ഉടമസ്ഥതയിലുള്ള റിസോർട്ട് ഉടമ കോട്ടയം മാന്നാനം കൊച്ചയ്ക്കൽ ജേക്കബ്ബ് വർഗ്ഗീസ്(രാജേഷ്-40), ഇയാളുടെ ജോലിക്കാരനായ പെരിയകനാൽ ടോപ് ഡിവിഷൻ എസ്റ്റേറ്റ് ലെയ്ന്സിൽ താമസിക്കുന്ന മുത്തയ്യ എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. റിസോർട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന ഡസ്റ്റർ കാറും കാണാതായിരുന്നു.കാർ മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളിമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പോലീസും ഫോറൻസിക് സംഘവും പരിശോധന നടത്തി പ്രതി ഒളിവിൽ താമസിച്ചുവെന്ന സംശയത്തിന്റെ പേരിൽ ചേരിയാറിലുള്ള ഒരു വീട്ടിലെ ഭാര്യയേയും, ഭർത്താവിനേയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ഏതാനും ദിവസങ്ങളായി സ്ഥാപനത്തിൽ ഡ്രൈവർ ജോലി ചെയ്തുകൊണ്ടിരുന്ന രാജകുമാരി കുളപ്പാറച്ചാൽ സ്വദേശിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണംം നടക്കുന്നത്.സംഭവത്തിിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും…
Read Moreജനുവരി 13, കോട്ടയത്തിന് കറുത്ത ഞായർ; വ്യത്യസ്ത അപകടങ്ങളിൽ പൊലിഞ്ഞത് അഞ്ചു ജീവനുകൾ
കോട്ടയം: കോട്ടയത്തിന് ഇന്നലെ കറുത്ത ഞായർ ആയിരുന്നു. വ്യത്യസ്ത അപകടങ്ങളിൽ പൊലിഞ്ഞത് പിഞ്ചു കുഞ്ഞ് ഉൾപ്പെടെ അഞ്ചു പേർ. ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിലാണ് നാലുവയസുകാരി എസ്തർ മരിച്ചത്. മുണ്ടക്കയം പുഞ്ചവയലിലാണ് അപകടം. മുണ്ടക്കയം കൊച്ചുപുരയ്ക്കൽ ജോമോൻ-മിനി ദന്പതികളുടെ മകളാണ് എസ്തർ. പുഞ്ചവയൽ അഞ്ഞൂറ്റിനാല് റോഡിൽ ജീപ്പ് മരത്തിലിടിച്ച് മറിയുകയായിരുന്നു. സണ്‍ഡേ സ്കൂൾ കഴിഞ്ഞു മടങ്ങിയ കുട്ടികളാണ് ജീപ്പിലുണ്ടായിരുന്നത്. മുണ്ടക്കയം സിഎംഎസ് എൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് എസ്തർ. പാലായിൽ അപകടത്തിൽ പരിക്കേറ്റവരുമായി മെഡിക്കൽ കോളജിലേക്ക് പോയ ആംബുലൻസ് ബൈക്കിൽ ഇടിച്ച് തമിഴ്നാട് സ്വദേശി പാലാ അളനാട് വാഴേപറന്പിൽ ശേഖരൻ (65) മരിച്ചു. പാലാ കുരിശുപള്ളി കവലയിൽ ഇന്നലെ രാവിലെ 11ന് ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരുമായി പോവുകയായിരുന്നു ആംബുലൻസ്. തീർഥാടക വാഹനവും പോലീസ് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. വൈക്കം വടയാറിനു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.…
Read More