പൊൻകുന്നം: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. തൃശൂർ ഗുരുവായൂർ, കുന്നംകുളം സ്വദേശികൾ സഞ്ചരിച്ച ബസാണ് ഇന്ന് പുലർച്ചെ ഒന്നിന് പൊൻകുന്നം ദേശീയപാത 183ൽ വൈദ്യുതി ഭവനു സമീപത്തു മറിഞ്ഞത്. 21 പേർക്ക് പരിക്കേറ്റു. 45 പേരോളം ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പീന്നിട് കോട്ടയം മെഡിക്കൽ കോളജിലേക്കും കൊണ്ടു പോയി. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് രോഗികളുമായി കോട്ടയത്തേക്ക് പോയതിനു ശേഷം പിന്നെ ആംബുലൻസ് കിട്ടാൻ വളരെയധികം ബുദ്ധിമുട്ടി. ആദ്യം പോയ ആംബുലൻസാണ് കോട്ടയത്തു നിന്ന് വന്ന് താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്ന രോഗികളെ കൊണ്ടുപോയത്. അതുവരെ പരിക്കേറ്റവർ താലൂക്ക് ആശുപത്രിയിൽ ആംബുലൻസും കാത്ത് നിൽക്കേണ്ട സ്ഥിതിയായിരുന്നു. എരുമേലി പോലീസ് സ്റ്റേഷനിൽ വിളിച്ച് ആംബുലൻസ് ആവശ്യപ്പെട്ടപ്പോൾ ഉടൻ വിടാമെന്ന് പറഞ്ഞെങ്കിലും മണിക്കുറുകളോളം കാത്ത് നിൽക്കേണ്ടി വന്നു. പീന്നിട് 26ാം മൈലിലെ സ്വകാര്യ…
Read MoreCategory: Kottayam
എംഐ ഷാനവാസിന്റെ വേർപാട്; നഷ്ടമായത് ജനകീയ നേതാവിനെ
നിയാസ് മുസ്തഫ കോട്ടയം: കെഎസ്യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി കോൺഗ്രസിന്റെ ജന കീയ മുഖമായി മാറിയ നേതാക്കളിലൊരാ ളാണ് എം.ഐ ഷാനവാസ്. 2010ലെ റംസാൻ കാലത്ത് ശരീരം പതിവിലധികം ക്ഷീണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്കെത്തിയതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ ജീവിതത്തിൽ പരീക്ഷണ കാലം തുടങ്ങുന്നത്. പരിശോധനയ്ക്കൊടുവിൽ വയറിലെ ബെൽ ഡെക്ടിൽ തടസമുണ്ടെന്നും പാൻക്രിയാസിന്റെ പുറംഭിത്തിയിൽ വളർച്ചയുണ്ടെന്നും കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ അതു മാറ്റാമെന്നു തീരുമാനിച്ച് പരിശോധിച്ചപ്പോഴാണ് കരളിനും പ്രശ്നമുള്ളതായി കണ്ടത്. തുടർന്ന് പതോളജിസ്റ്റ് പരിശോധന നടത്തി അസുഖം കരളിൽ അർബുദമാണെന്ന സൂചന നൽകി. കീമോ തെറാപ്പിയടക്കം തുടങ്ങാൻ തീരുമാനിച്ചിരിക്കുന്പോഴാണ് അർബുദമില്ലെന്ന ആശ്വാസ വാർത്തയെത്തിയത്. തുടർന്ന് മുംബൈയിലെ ആശുപത്രിയിലെ ചികിൽസയ്ക്കൊടുവിലാണ് അന്നു ജീവിതത്തിലേക്കു തിരിച്ചുവന്നത്. 1987ലും 1991ലും വടക്കേക്കരയിലും 1996ൽ പട്ടാന്പിയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും 1999ലും 2004ലും ചിറയിൻ കീഴ് ലോക്സഭാ മണ്ഡലത്തിലും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.…
Read Moreഇതര സംസ്ഥാന തൊഴിലാളി ക്യാന്പിലെ മോഷണം; മൂന്നംഗ സംഘം പിടിയിൽ; ക്യാമ്പിൽ അതിക്രമിച്ചു കയറി കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു മോഷണമെന്ന് തൊഴിലാളികൾ
ചങ്ങനാശേരി: പായിപ്പാട് വെള്ളാപ്പള്ളിയിലുള്ള ഇതര സംസ്ഥാന തൊഴിലാളി ക്യാന്പിൽ മുഖംമൂടി ആക്രമണം നടത്തി പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ മൂന്നംഗ സംഘം പിടിയിലായതായി സൂചന. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി മൂന്നംഗസംഘത്തെ പിടികൂടിയത്. പായിപ്പാട് നാലുകോടി പ്രദേശങ്ങളിലുള്ളവരാണ് പിടിയിലായവർ. പ്രതികളെ കൂടുതൽ ചോദ്യംചെയ്തുവരുന്നു. ഇത്തിത്താനത്തു വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കേസിലെ പ്രതികൾ ഉൾപ്പെടെയുള്ളവർ സംഭവത്തിനുപിന്നിലുള്ളതായാണു സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഇനി മൂന്നുപേരെക്കൂടി പിടികൂടാനുള്ളതായും സൂചനയുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 12.30-ഓടെയാണു മുഖംമൂടിവച്ച ആറംഗസംഘം പായിപ്പാട്ടുള്ള ഇതരസംസ്ഥാന തൊഴിലാളി ക്യാന്പിലെത്തി തൊഴിലാളികളുടെ കഴുത്തിൽ കത്തിവച്ച് ബലപ്രയോഗത്തിലൂടെ പണവും മൊബൈൽ ഫോണുകളും കവർച്ചചെയ്തത്.
Read Moreവാഹനയാത്രികരുടെ പേടിസ്വപ്നമായി കവണാറ്റിൻകരയിലെ തണൽമരം; വിദേശത്തേക്ക് മടങ്ങാനിരിക്കവേയാണ് ഇന്നലെ ബൈക്ക് മരത്തിലിടിച്ച് വിഷ്ണു മരിച്ചത്; അപകടവളവിനെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ…
കുമരകം: നിരവധി പേരെ അപകടത്തിലേക്ക് തള്ളിയിട്ട കവണാറ്റിൻകരയിലെ തണൽമരം ഇന്നലെ ഒരു ജീവനെടുത്തു. കുമരകം താജ് ഹോട്ടലിനു മുൻവശം റോഡരികിൽ നിന്ന തണൽമരത്തിൽ ഇടിച്ചു മറിഞ്ഞ് ബൈക്ക് യാത്രക്കാരന് അന്ത്യം. അടുത്ത നാളിലുണ്ടാകുന്ന മൂന്നാമത്തെ മരണമാണിതെന്ന് നാട്ടുകാർ പറയുന്നു. കുമരകം ബോട്ടുജെട്ടിക്കു സമീപം വച്ചാപറന്പിൽ ഭാഗത്ത് കൊടുവത്രക്കളത്തിൽ ദാസിന്റെ മകൻ വിഷ്ണുദാസ് (25) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30ന് കവണാറ്റിൻകര താജ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം. ദുബായിൽനിന്നു രണ്ട് മാസത്തെ അവധിക്കെത്തിയ വിഷ്ണു 25ന് തിരികെ പോകാനിരിക്കുന്പോഴാണ് അപകടം. തണൽ മരത്തിലിടിച്ച് ബൈക്കിൽനിന്നും റോഡിൽ വീണ് തലയ്ക്ക് പരുക്കേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. കുമരകം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. അമ്മ: കുഞ്ഞുമോൾ. ഏക സഹോദരൻ വിപിൻ ദാസ് (എവിജി മോട്ടോഴ്സ് ജീവനക്കാരൻ). സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. കവണാറ്റിൻ…
Read Moreകടയിൽ ഓഡറെടുക്കാനെന്ന വ്യാജേനയെത്തിയ യുവാവ് പട്ടാപകൽ തട്ടിയെടുത്തത് എഴുപതിനായിരം രൂപ; സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ പ്രതിയെ പോലീസ് പിടികൂടി
വൈക്കം: ബാറ്ററി വിൽക്കാനായി കടയിലെത്തി ഓഡറെടുക്കാനെന്ന വ്യാജേന സംസാരിച്ചു നിന്ന ശേഷം കടയിൽ നിന്നു 70,000ൽപരം രൂപ തട്ടിയെടുത്ത യുവാവിനെ ഷാഡോ പോലീസ അറസ്റ്റ് ചെയ്തു. വൈക്കം ഇത്തിപ്പുഴയിലെ ജിജിമോന്റെ കടയിൽ നിന്നു പട്ടാപകൽ കടയ്ക്കകത്തെ മേശയ്ക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പണം കവർന്ന മാമല പുത്തൻകുരിശ് സ്വദേശി സനീഷി(33)നെയാണ് പുത്തൻകുരിശിലെ വീട്ടിൽ നിന്ന് അറസ്റ്റു ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്നു മോഷ്ടിച്ച തുകയിലെ 50000ത്തിലധികം രൂപയും കണ്ടെടുത്തു. ഇയാൾ കടയിലെത്തിയ ബൈക്കും പോലീസ് പിടികൂടിയിട്ടുണ്ട്. സെയിൽമാനെന്ന വ്യാജേന ഇയാൾ കടയിലെത്തിയപ്പോൾ ജിജി മറ്റൊരാൾക്ക് സാധനം വാങ്ങിയതിന്റെ ബാക്കി തുക ബാഗിൽ നിന്നെടുത്തു നൽകുന്നത് കണ്ടിരുന്നു. പലചരക്കുകടയും ബേബക്കറിയുമൊക്കെ ഉൾപ്പെട്ട കടയായതിനാൽ മറ്റൊരു ഭാഗത്ത് സാധനം വാങ്ങാൻ ആളെത്തുന്പോൾ കടക്കാരൻ അവർക്കരിലേയക്ക് എത്തുന്ന സന്ദർഭം മോഷ്ടാവ് അവസരമാക്കുകയായിരുന്നു. കടക്കാരന്റെ ശ്രദ്ധ മറിയ സമയം ഇയാൾ കടയ്ക്കകത്തു കയറി പണം…
Read Moreസംഘർഷം, പോലീസ് നിയന്ത്രണം; ശബരിമലയിലെ തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്; തീർഥാടനകാലത്തെ ആശ്രയിച്ചു ജീവിക്കുന്നവർക്കെല്ലാം നഷ്ടങ്ങളുടെ കണക്കുകൾ മാത്രം
ശബരിമില: പോലീസിന്റെ നിയന്ത്രണങ്ങളും സംഘർഷഭീതിയും മൂലം ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും നടവരവിലും ഗണ്യമായ കുറവെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച അവധി ദിവസമായിട്ടും സന്നിധാനത്ത് തിരക്കു കുറവായിരുന്നു. നിലയ്ക്കലിൽനിന്നു പമ്പയിലേക്കു നിയന്ത്രിച്ചു മാത്രം ബസുകൾ വിട്ടതിനാൽ പതിനെട്ടാംപടി കയറാൻ ഒരു സമയത്തും ക്യൂ ഉണ്ടാകുന്നില്ല. നട തുറന്ന് ആദ്യ നാല് ദിവസങ്ങളിൽ ദർശനം നടത്തിയത് 75,000 പേരാണെന്നാണ് ഏകദേശ കണക്ക്. കഴിഞ്ഞവർഷം ഇതേസമയം രണ്ട് ലക്ഷത്തിലേറെപ്പേർ എത്തിയിരുന്നു. നാല് ദിവസത്തെ ദേവസ്വം ബോർഡിന്റെ വരുമാനം 10 കോടി രൂപ തികഞ്ഞിട്ടില്ല. കഴിഞ്ഞവർഷം ഇതു 15.91 കോടിയായിരുന്നു. കെഎസ്ആർടിസിയുടെ കണക്കു പ്രകാരം ഇന്നലെ 24,220 തീർഥാടകരാണ് എത്തിയത്. നിയന്ത്രണം കാരണം കെഎസ്ആർടിസിയുടെ വരുമാനത്തിലും ഗണ്യമായ കുറവുണ്ട്. പത്തനംതിട്ട ഡിപ്പോയുടെ വരുമാനത്തിൽ മാത്രം മുൻ വർഷത്തെക്കാൾ ഒരു ലക്ഷത്തിലേറെ രൂപയുടെ കുറവുണ്ട്. പമ്പയ്ക്കു സർവീസ് ആരംഭിച്ച ഈ മാസം 12 മുതൽ 19…
Read Moreപ്രളയം വിഴുങ്ങിയ പ്രതിസന്ധികളെ മറികടന്ന് കർഷകർ പാടത്ത് വിത്തെറിഞ്ഞു; പ്രതീക്ഷയുടെ പച്ച പുതച്ച് നെൽചെടികൾ
കടുത്തുരുത്തി: കർഷക പ്രതീക്ഷകൾക്ക് ജീവനേകി പ്രളയജലം വിഴുങ്ങിയ പ്രദേശത്തെ പാടശേഖരങ്ങൾ വീണ്ടും പച്ച പുതച്ചു. നിർദ്ധനരായ കർഷകർ പതിനായിരക്കണക്കിന് രൂപ മുടക്കി കൃഷിയിറക്കിയ പാടശേഖരങ്ങൾ പ്രളയജലം വിഴുങ്ങിയതോടെ ഏറെ നിരാശയിലായിരുന്നു. പ്രതിസന്ധികളും സാന്പത്തിക പരാധീനതകളുമെല്ലാം തരണം ചെയ്തു വീണ്ടും കൃഷിക്കിറങ്ങിയപ്പോൾ കർഷകർക്ക് നിരവധി പ്രശ്നങ്ങളെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. കൃഷിയാവിശ്യത്തിന് വെള്ളം കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു ആദ്യം കൃഷിക്ക് ഭീഷണി സൃഷ്ടിച്ചതെങ്കിൽ പിന്നീട് കണക്കുകൂട്ടലുകൾ തെറ്റിച്ചെത്തിയ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കമാണ് കൃഷിക്ക് ഭീഷണിയുയർത്തിയത്. പ്രതിസന്ധികൾ ണ്ടായപ്പോൾ മനക്കരുത്തും കൂട്ടായി പ്രതിസന്ധികളെ തരണം ചെയ്തും ഇവയെല്ലാം മറി കടക്കാൻ കർഷകർക്ക് കഴിഞ്ഞു. സാന്പത്തിക പരാധീനതകൾ ഏല്ലാ വർഷവും കർഷകർക്ക് ഭീഷിണിയാണെങ്കിലും ഇക്കുറി ഇതു അൽപം പരിധി വിട്ടുവെന്നും കർഷകർ ചൂണ്ടിക്കാണിക്കുന്നു. കുലത്തൊഴിൽ പോലെ കാർഷിക വൃത്തി ചെയ്തു വരുന്നതിനാൽ നഷ്ടങ്ങളാണ് മിച്ചമുള്ളതെങ്കിലും കൃഷി ചെയ്യുന്നത് നിർത്താൻ മനസ് വരുന്നില്ലെന്നും ഈ രംഗത്ത്…
Read Moreനിലയ്ക്കൽ – പമ്പ ബസുകൾ രാത്രിയിൽ ഓടിയില്ല, 50 ബസുകൾ പിൻവലിച്ചു; നിയന്ത്രണങ്ങൾ തുടരുമെന്ന് എസ്പി യതീഷ് ചന്ദ്ര
ശബരിമല: നിലയ്ക്കൽ – പന്പ ബസുകൾ രാത്രി സർവീസുകൾ ഇന്നലെയും നിർത്തിവയ്പിച്ചു.രാത്രി എട്ടിനുശേഷം പുലർച്ചെ രണ്ടിനാണ് നിലയ്ക്കലിൽ നിന്നു പന്പാ സർവീസുകൾ അയച്ചത്. പോലീസ് നിർദേശ പ്രകാരമായിരുന്നു ഇത്. 24 മണിക്കൂറും ബസ് സർവീസുകൾ വേണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നതായി പറയുന്നു. എന്നാൽ ഇത്തരം നിർദേശങ്ങളൊന്നും പോലീസിനു ലഭിച്ചിട്ടില്ലെന്നും നിയന്ത്രണങ്ങൾ തുടരുമെന്ന് എസ്പി യതീഷ് ചന്ദ്ര പറഞ്ഞു.ഉച്ചയ്ക്കും പന്പ ബസുകൾ ഓടുന്നില്ല. 12 മുതൽ രണ്ടുവരെയാണ് നിയന്ത്രണം. പോലീസ് നിയന്ത്രണവും ആളുകൾ കുറഞ്ഞതും കാരണം നിലയ്ക്കൽ – പന്പ റൂട്ടിൽ സർവീസിനെത്തിച്ചിരുന്ന ബസുകൾ 50 എണ്ണം കെഎസ്ആർടിസി പിൻവലിച്ചു. 310 ബസുകളാണ് ചെയിൻ സർവീസിനെത്തിച്ചിരുന്നത്. 10 ഇലക്ട്രിക് ബസുകളിൽ മൂന്നെണ്ണം മാത്രമേ ഓടുന്നുള്ളൂ.നിലയ്ക്കലിലെത്തുന്ന അയ്യപ്പഭക്തർക്കുമേൽ കർശന നിയന്ത്രണം തുടരുന്നതായി ആക്ഷേപമുയർന്നു. നിലയ്ക്കൽ മഹാദേവക്ഷേത്രത്തിലും തിരക്ക് കുറഞ്ഞു. നിലയ്ക്കലിലെ വഴിപാട് വില്പനയിലും കുറവുണ്ടായി. കടകളിലും വില്പന കുറവാണ്.
Read Moreഎംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം; അടുത്ത പുതുക്കൽ 10/97 എന്ന് രേഖപ്പെടുത്തിയവർക്ക് മുതൽ 08/2018 എന്ന് രേഖപ്പെടുത്തിയിട്ടുളളവർക്കുവരെ ഈ ആനുകൂല്യം
കോട്ടയം: എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ റദ്ദായവർക്ക് പുതുക്കുവാൻ അവസരം. രജിസ്ട്രേഷൻ കാർഡിൽ അടുത്ത പുതുക്കൽ 10/97 എന്ന് രേഖപ്പെടുത്തിയവർക്ക് മുതൽ 08/2018 എന്ന് രേഖപ്പെടുത്തിയിട്ടുളളവർക്കുവരെ ഈ ആനുകൂല്യം ലഭിക്കും. ഈ കാലയളവിൽ എംപ്ലോയ്മെന്റ് മുഖേന ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവർക്കും സീനിയോറിറ്റി നഷ്ടപ്പെടുത്തി റീ-രജിസ്റ്റർ ചെയ്തവർക്കും പുതുക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി നിയമനം ലഭിച്ച് ജോലിയിൽ പ്രവേശിക്കാതെ നോണ് ജോയിനിംഗ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാൽ സീനിയോറിറ്റി നഷ്ടമായവർക്കും ആനുകൂല്യം ലഭിക്കും. ഇപ്രകാരം പുതുക്കുന്നവർക്ക് റദ്ദായ കാലയളവിലെ തൊഴിൽ രഹിതവേനതത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. രജിസ്ട്രേഷൻ കാർഡും അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 31നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം. www.employment.kerala.gov.in എന്ന വെബ്സൈറ്റിലെ ഹോംപേജിൽ നൽകയിട്ടുളളള special renewal ഓപ്ഷൻ വഴി ഉദ്യോഗാർത്ഥികൾക്ക് നേരിട്ടും പുതുക്കാം.
Read Moreവൈവിധ്യമാർന്ന കടൽമീനുകളും കായൽ മീനുകളും പുഴ മീനുകളുമായി “ധർമൂസ് ഫിഷ് ഹബ്” കോട്ടയത്തും
കോട്ടയം: സിനിമാ നടൻ ധർമജന്റെ മീൻകട കളത്തിൽപ്പടിയിൽ. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ധർമൂസ് ഫിഷ് ഹബ് കളത്തിൽപ്പടി ജംഗ്ഷനു സമീപം പാറയിൽ ബിൽഡിംഗിൽ 25ന് രാവിലെ 10ന് ചലച്ചിത്രതാരം ബിജുമേനോൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം വിജയരാഘവൻ പങ്കെടുക്കും. വൈവിധ്യമാർന്ന കടൽമീനുകളും കായൽ മീനുകളും പുഴ മീനുകളും തനതായ രുചിയോടെ ലഭ്യമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. മീൻ മുഴുവനായോ നുറുക്കി പാകം ചെയ്യാവുന്ന വിധത്തിലോ ലഭ്യമാക്കും. നേരിട്ടുള്ള സേവനങ്ങൾക്കു പുറമെ ബുക്ക് ചെയ്താൽ നിമിഷങ്ങൾക്കകം വീടുകളിലും ഫ്ളാറ്റുകളിലും എത്തിക്കും. ഫ്രീസറില്ല എന്നതാണ് ഒരു പ്രത്യേകത. ഓരോ ദിവസവും വരുന്ന മീൻ അന്നു തന്നെ വിറ്റു തീർക്കും. പിറ്റേ ദിവസത്തേക്ക് ഐസിട്ട് സൂക്ഷിക്കുകയില്ല. രാവിലെ 7.30 മുതൽ രാത്രി 8.30 വരെയാണ് പ്രവർത്തന സമയം. സെൻട്രൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ) യുടെ അംഗീകാരത്തോടുകൂടിയുള്ള സ്ഥാപനത്തിൽ ഫോർമലിൻ പരിശോധനക്കുള്ള സൗകര്യം…
Read More