വൈവിധ്യമാർന്ന കടൽമീനുകളും കായൽ മീനുകളും പുഴ മീനുകളുമായി “ധർമൂസ് ഫിഷ് ഹബ്” കോട്ടയത്തും

കോട്ടയം: സിനിമാ നടൻ ധർമജന്‍റെ മീൻകട കളത്തിൽപ്പടിയിൽ. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ധർമൂസ് ഫിഷ് ഹബ് കളത്തിൽപ്പടി ജംഗ്ഷനു സമീപം പാറയിൽ ബിൽഡിംഗിൽ 25ന് രാവിലെ 10ന് ചലച്ചിത്രതാരം ബിജുമേനോൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം വിജയരാഘവൻ പങ്കെടുക്കും.

വൈവിധ്യമാർന്ന കടൽമീനുകളും കായൽ മീനുകളും പുഴ മീനുകളും തനതായ രുചിയോടെ ലഭ്യമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. മീൻ മുഴുവനായോ നുറുക്കി പാകം ചെയ്യാവുന്ന വിധത്തിലോ ലഭ്യമാക്കും. നേരിട്ടുള്ള സേവനങ്ങൾക്കു പുറമെ ബുക്ക് ചെയ്താൽ നിമിഷങ്ങൾക്കകം വീടുകളിലും ഫ്ളാറ്റുകളിലും എത്തിക്കും. ഫ്രീസറില്ല എന്നതാണ് ഒരു പ്രത്യേകത.

ഓരോ ദിവസവും വരുന്ന മീൻ അന്നു തന്നെ വിറ്റു തീർക്കും. പിറ്റേ ദിവസത്തേക്ക് ഐസിട്ട് സൂക്ഷിക്കുകയില്ല. രാവിലെ 7.30 മുതൽ രാത്രി 8.30 വരെയാണ് പ്രവർത്തന സമയം. സെൻട്രൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ) യുടെ അംഗീകാരത്തോടുകൂടിയുള്ള സ്ഥാപനത്തിൽ ഫോർമലിൻ പരിശോധനക്കുള്ള സൗകര്യം ലഭ്യമാണ്.

Related posts