മൂന്നാർ: അമ്മയെയും മകളെയും വീടിനുള്ളിൽ വെട്ടേറ്റുമരിച്ച നിലയിൽ കണ്ടെത്തി. പള്ളിവാസൽ പൈപ്പ്ലൈനിനു സമീപത്താണ് സംഭവം. സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരിയായ രാജമ്മ(60), മകൾ ഗീത (30) എന്നിവരാണു മരിച്ചത്. വാതിൽ തുറന്നുകിടന്ന ഒറ്റമുറി വീടിനുള്ളിൽ വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. സംഭവത്തിനുപിന്നാലെ പള്ളിവാസൽ എസ്റ്റേറ്റ് സ്വദേശി പ്രഭു വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഗീതയുമായി പ്രഭുവിനു ബന്ധമുണ്ടെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
Read MoreCategory: Kottayam
മിടുമിടുക്കി..! വീട്ടമ്മയുടെ സത്യസന്ധതയ്ക്കു പോലീസിന്റെ ആദരം; കളഞ്ഞുകിട്ടിയ പത്തുപവന്റെ സ്വർണം പോലീസിൽ ഏൽപ്പിച്ച വീട്ടമ്മയുടെ മാതൃകാപരമായ നടപടിക്കാണ് ആദരം
ഏറ്റുമാനൂർ: വീട്ടമ്മയുടെ സത്യസന്ധതയ്ക്ക് പോലീസിന്റെ ആദരം. കളഞ്ഞുകിട്ടിയ പത്തുപവന്റെ സ്വർണാഭരണങ്ങൾ പോലീസിൽ ഏൽപ്പിച്ച വീട്ടമ്മയുടെ മാതൃകാപരമായ നടപടിക്കാണ് പോലീസ് ആദരവ് നല്കിയത്. ഏറ്റുമാനൂർ അഖിൽ നിവാസിൽ കൃഷ്ണമ്മ ഹരിഹരനാണ് കളഞ്ഞുകിട്ടിയ സ്വർണാഭരണം പോലീസിനെ ഏൽപിച്ച് മാതൃക കാട്ടിയത്. ഏറ്റുമാനൂർ ടൗണിലായിരുന്നു സംഭവം. ഓണംതുരുത്തു സ്വദേശി സുമാമോൾ ഫിലിപ്പിന്റെ സ്വർണാഭരണങ്ങളാണു നഷ്ടപ്പെട്ടത്. ഏറ്റുമാനൂർ ഫെഡറൽ ബാങ്കിന്റെ ശാഖയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 10 പവനോളം വരുന്ന സ്വർണാഭരണം തിരികെയെടുത്തതിനുശേഷം കോട്ടയത്തേക്ക് പോകുന്പോഴാണ് സ്വർണം സൂക്ഷിച്ചിരുന്ന ബാഗ് നഷ്ടപ്പെട്ടത്. കൃഷ്ണമ്മയ്ക്ക് കളഞ്ഞുകിട്ടിയ സ്വർണമടങ്ങിയ ബാഗ് അവർ ഏറ്റുമാനൂർ നഗരസഭ അധ്യക്ഷൻ ജെയിംസ് പ്ലാക്കിത്തൊട്ടിലിനെ ഏൽപ്പിച്ചു. അധ്യക്ഷൻ ഏറ്റുമാനൂർ പോലീസിനു ബാഗ് കൈമാറി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ബാഗിന്റെ ഉടമ സുമാ മോളാണെന്ന് തിരിച്ചറിയുകയും സ്വർണം കൈമാറുകയും ചെയ്തു. കളഞ്ഞുകിട്ടിയ സ്വർണം തിരികെ നൽകി മാതൃക കാട്ടിയ കൃഷ്ണമ്മയെ ജില്ലാ പോലീസ്…
Read Moreസുരന്റെ സൂത്രം ഫലിച്ചില്ല..! പാസില്ലാതെ വാർഡിൽ കയറാൻ ശ്രമിച്ച യുവാവിനെ തടഞ്ഞ സെക്യൂരിറ്റിക്കാരനും പോലീസിനും മർദനം; രക്ഷപ്പെടാൻ വെന്റിലേഷനിലൂടെശ്രമിച്ച സുരന് പറ്റിയത്…
ഗാന്ധിനഗർ: പാസില്ലാതെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കയറാൻ ശ്രമിച്ചത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരെയും പോലീസിനെയും ആക്രമിച്ച യുവാവ് പിടിയിൽ. കുടയംപടി ചിറ്റക്കാട്ട് ഭാഗം കുളത്തുംകരയിൽ സുരൻ(24) ആണ് പിടയിലായത്. ഇന്നു രാവിലെ ഏഴിന് മെഡിക്കൽ കോളജ് വാർഡിനുള്ളിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്തുക്കളെ കാണാൻ എത്തിയ സുരൻ പാസില്ലാതെ അകത്തു കയറാൻ ശ്രമിച്ചത് സെക്യൂരിറ്റി തടയുകയായിരുന്നു. സെക്യൂരിറ്റിയെ തള്ളിമാറ്റി അകത്തുകടക്കാൻ ശ്രമിച്ച ഇയാളെ പോലീസ് സിപിഒ മുഹമ്മദ് ഷഫീനെത്തി പിടികൂടി എയ്ഡ് പോസ്റ്റിൽ കൊണ്ടുവന്നു. പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുന്നതിനിടയിൽ സുരൻ മുഹമ്മദിനെയും മർദിക്കുകയായിരുന്നു. മൽപിടുത്തിനിടയിൽ ഇറങ്ങി ഓടിയ സുരൻ അത്യാഹിത വിഭാഗത്തിലെ നിരീക്ഷണ മുറിക്കുള്ളിലെ ബാത്ത്റൂമിൽ കയറി വെന്റിലേഷൻ വഴി പുറത്തേക്ക് ചാടാൻ ശ്രമിച്ചു. ഈ സമയം പോലീസും ആശുപത്രി ജീവനക്കാരും ചേർന്ന് സുരനെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം പോലീസ് ജിപ്പിൽ നിയന്ത്രണം വിട്ടു ബൈക്ക് ഇടിച്ചുണ്ടായ…
Read Moreചാറ്റിംഗിലൂടെ പരിചയപ്പെടുന്ന യുവാക്കളെ പ്രകൃതി വിരുദ്ധ ബന്ധത്തിനുപയോഗിക്കും; പിന്നീട് വിളിച്ച് ഭീഷണിപ്പെ ടുത്തി പണം തട്ടിയെടുക്കും; തൊടുപുഴക്കാരൻ അലാവുദ്ദീന്റെ ലീലകൾ ഇങ്ങനെയൊക്കെ…
തൊടുപുഴ: മൊബൈൽ ചാറ്റിംഗിലൂടെ പരിചയപ്പെടുന്ന യുവാക്കളെ പ്രകൃതി വിരുദ്ധ ബന്ധത്തിനുപയോഗിച്ച് പണവും മറ്റും തട്ടിയെടുക്കുന്ന യുവാവിനെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് കൈതച്ചിറ മാളിയേക്കൽ സുൽത്താൻ അലാവുദ്ദീനെ(29) യാണ് എസ്ഐ വി.സി.വിഷ്ണുകുമാറും ജൂനിയർ എസ്ഐ വി.സുനിലും ചേർന്ന് അറസ്റ്റു ചെയ്തത്. മൊബൈൽ ചാറ്റിംഗിലൂടെയാണ് പോലീസ് പ്രതിയെ തന്ത്രപൂർവം കുടുക്കിയത്. തൊടുപുഴ സ്വദേശിയുടെ പരാതിയെത്തുടർന്നായിരുന്നു അറസ്റ്റ്. ചാറ്റിംഗിലൂടെ പരിചയപ്പെടുന്നവരുടെ എടിഎമ്മും പിൻ നന്പരും തന്ത്രപൂർവം തട്ടിയെടുത്ത് പണം കവരുകയായിരുന്നു ഇയാളുടെ രീതി. തൊടുപുഴ സ്വദേശിയുടെ ലാപ്ടോപ്പും രണ്ട് മൊബൈൽഫോണുകളും എടിഎം വഴി 5000 രൂപയും ഇയാൾ തട്ടിയെടുത്തിരുന്നു. ഇന്നലെ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ഇയാളെ കാത്തു നിന്ന പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreസർക്കാരിന്റെ കാരുണ്യം തേടി ഒരു കുടുംബം; നിലംപൊത്താറായ വീട്ടിൽ പോളിയോ ബാധിച്ച മകനുമായി രോഗികളായ മാതാപിതാക്കൾ; ആനുകൂല്യങ്ങൾ നിഷേധിച്ച് ജീവനക്കാർ
ബിജു ഇത്തിത്തറ കടുത്തുരുത്തി: നിലംപൊത്താറായ വീട്ടിൽ ചെറുപ്പത്തിലേ പോളിയോ ബാധിച്ചതിനെ തുടർന്ന് കട്ടിലിൽ തന്നെ കഴിയുന്ന 43കാരനായ മകനുമായി സർക്കാരിന്റെ കാരൂണ്യം കാത്തു രോഗികളായ മാതാപിതാക്കൾ. ഇവർക്ക് ലഭിക്കേണ്ട സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ അധികാരികൾ നിഷേധിക്കുകയാണെന്നു പരാതി. കടുത്തുരുത്തി പഞ്ചായത്തിലെ നാലാം വാർഡിലെ മങ്ങാട് ബ്രാഹ്മണവേലിൽ ദാമോദരനും (68), ഭാര്യ കൗസല്യയും (63) പോളിയോ ബധിച്ച് മകൻ സനു (43) വിനുമാണ് പെൻഷനടക്കമുളള സർക്കാർ സഹായങ്ങൾ നിഷേധിച്ചിരിക്കുന്നത്. ആനുകൂല്ല്യങ്ങൾ ലഭിക്കത്തതിനാൽ ഇവരുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. അറുപത്തിയഞ്ച് വയസ് കഴിഞ്ഞ ദാമോദരനും കൗസല്യയും പലതവണ വാർദ്ധക്യ കാല പെൻഷന് പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ടും അധികൃതർ അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. ഇവരുടെ മകൻ സനുവിന് അഞ്ചാം വയസിൽ പോളിയോ ബാധിച്ചു ശരീരം തളർന്നതാണ്. കട്ടിലിൽ തന്നെ കഴിയുന്ന സനുവിന് പരസഹായമില്ലാതെ അനങ്ങുവാൻ പോലും കഴിയാത്ത അവസ്ഥയാണ്. പ്രായമായ മാതാപിതാക്കളാണ്…
Read Moreഅടച്ചിട്ട മുറിയിലെ ചർച്ച ഫലം കണ്ടില്ല..! കുമരകത്ത് ബിജെപി പ്രവർത്തകരെ മർദിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ; സിപിഎം-ബിജെപി അക്രമം തടയാൻ നടത്തിയ ചർച്ച വെറുതേയായി
കോട്ടയം: കുമരകത്ത് വള്ളംകളി പരിശീലന തുഴച്ചിൽ കാണാനെത്തിയ ബിജെപി പ്രവർത്തകരെ മർദിച്ച കേസിൽ സിപിഎം പ്രവർത്തകനെ അറസ്റ്റ് ചെയ്തു. കുമരകം തൈപറന്പിൽ അന്പിളി എന്നു വിളിക്കുന്ന മിഥുൻ (23) ആണ് അറസ്റ്റിലായത്. ഇയാൾ നിരവധി അടിപിടി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോട്ടയം ഈസ്റ്റ് സിഐ സാജു വർഗീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുമരകത്തെ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളിലായി ആറ് പ്രതികളാണുള്ളത്. ഇനി അഞ്ചു പേർ പിടിയിലാകാനുണ്ട്. ഇന്നലെ വൈകുന്നേരം മുത്തേരിമട ആറിന്റെ തെക്ക് ഭാഗത്ത് നടന്ന സംഘർഷത്തിൽ ആന്റണി ആന്റണി അറയിൽ, മഹേഷ് കണ്ടാന്തറ എന്നീ ബിജെപി പ്രവർത്തകർക്കാണ് മർദനമേറ്റത്. ആന്റണി ആന്റണി ബിജെപി ഏറ്റുമാനൂർ മണ്ഡലം ജനറൽ സെക്രട്ടറിയാണ്. മഹേഷ് കുമരകത്ത് ബിഎംഎസ് പ്രസിഡന്റാണ്. സിപിഎം-ബിജെപി അക്രമം തുടർന്നുണ്ടാകാതിരിക്കാൻ കഴിഞ്ഞ ദിവസം രണ്ടു പാർട്ടികളുടെയും നേതാക്കൾ ചേർന്ന് സമാധാന ചർച്ച നടത്തിയിരുന്നു.
Read Moreദൃക്സാക്ഷിയും തൊണ്ടിമുതലും..! റോഡരികിൽ കഞ്ചാവു ചെടി വളർത്തിയ വിരുതനെതേടി എക്സൈസ്; പിഴുതെടുത്ത കഞ്ചാവ് ചെടി ഇന്നു കോടതിയിൽ ഹാജരാക്കും
കോട്ടയം: റോഡരികിൽ കഞ്ചാവ് ചെടി വളർത്തിയ വിരുതനെ കണ്ടെത്താൻ എക്സൈസ് രഹസ്യാന്വേഷണം ആരംഭിച്ചു. മുക്കാലി കൊന്പാറ ഭാഗത്ത് നെടുമാവ്-അരുവിക്കുഴി റോഡിൽ വരിക്കമാക്കൽ പാലത്തിന്റെ കരിങ്കൽ കെട്ടിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. മൂന്നു മാസം പ്രായമുള്ള ചെടിക്ക് 78 സെന്റീമീറ്റർ നീളമുണ്ട്. കഴിഞ്ഞ ദിവസം പാന്പാടി എക്സൈസ് ഇൻസ്പെക്ടർ വി.പി.അനൂപിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം ഇതുവഴി വന്നപ്പോൾ ഒരു വഴിയാത്രക്കാരനാണ് കഞ്ചാവ് ചെടി സംബന്ധിച്ച വിവരം നല്കിയത്. ഉടനെ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ശരിയാണെന്ന് കണ്ടെത്തി. കഞ്ചാവ് ചെടി പിഴുത് തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു. ഇതു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തു. കഞ്ചാവ് ചെടി ഇന്ന് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. എന്നാൽ വഴിയരികിൽ കഞ്ചാവ് ചെടി താനേ മുളയ്ക്കാനുള്ള സാധ്യത തീരെയില്ലെന്ന് എക്സൈസ് വിലയിരുത്തുന്നു. ആരെങ്കിലും വളർത്തിയതാകാമെന്ന നിഗമനത്തിലാണ് എക്സൈസ്. ഇതേക്കുറിച്ച് നാട്ടിൽ രഹസ്യമായി അന്വേഷണം…
Read Moreകളഞ്ഞുകിട്ടിയ ആറുപവൻ തിരികെ നൽകി അധ്യാപിക മാതൃകയായി; തൊടുപുഴ ഗവ. ഗേള്സ് ഹൈസ്കൂളിലെ അധ്യാപികയാണ് പന്നൂര് സ്വദേശി അമ്പിളി ഗോപാലന്
തൊടുപുഴ: കളഞ്ഞുകിട്ടിയ ആറുപവൻ സ്വർണമാല ഉടമക്കു തിരികെ നൽകി അധ്യാപിക മാതൃകയായി. തൊടുപുഴ ഗവ. ഗേൾസ് ഹൈസ്കൂൾ അധ്യാപിക പന്നൂർ സ്വദേശി അന്പിളി ഗോപാലനാണ് മാതൃകയായത്. വെള്ളിയാഴ്ച വൈകുന്നേരം കരിമണ്ണൂർ ഹൈസ്കൂൾ ജംഗ്ഷനിൽനിന്നാണ് മാല ലഭിച്ചത്. തുടർന്നു മാല കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ ഏൽപിച്ചു. കരിമണ്ണൂർ എസ്ഐ. ക്ലീറ്റസ് ജോസഫിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ വഴിയും പ്രാദേശിക കേബിൾ ചാനൽ വഴിയും മാല കളഞ്ഞുകിട്ടിയ വിവരം അറിയിച്ചു. ഇതേത്തുടർന്ന് ഉടമസ്ഥൻ റിട്ട. ഡിഡി ഓഫീസ് ഉദ്യോഗസ്ഥനായ കരിമണ്ണൂർ സൗപർണികയിൽ യു.ആർ. വിജയൻ പോലീസ് സ്റ്റേഷനിലെത്തി മാല തിരിച്ചറിഞ്ഞു. തുടർന്ന് സ്റ്റേഷനിൽ അന്പിളി ഗോപാലൻ മാലയുടെ ഉടമസ്ഥനായ യു.ആർ. വിജയന് മാല കൈമാറി. എഎസ്ഐമാരായ തങ്കപ്പൻ, പ്രദീപ് കുമാർ, പോലീസ് ഉദ്യോസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Read Moreവഴിയാത്രക്കാരന് തിരിഞ്ഞുനോക്കി! റോഡരുകില് ആരോ വളര്ത്തിയ കഞ്ചാവ് ചെടി; മൂന്നുമാസം പ്രായമുള്ള ചെടിക്ക് 78 സെന്റീമീറ്റര് നീളമുണ്ട്; സംഭവം കോട്ടയത്ത്
കോട്ടയം: മുക്കാലി കൊന്പാറ ഭാഗത്ത് വഴിയരികിൽ ആരോ വളർത്തിയ കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. നെടുമാവ്-അരുവിക്കുഴി റോഡിൽ വരിക്കമാക്കൽ പാലത്തിന്റെ കരിങ്കൽ കെട്ടിലാണ് കഞ്ചാവ് ചെടി വളർന്നു നിൽക്കുന്നത് കണ്ടത്. മൂന്നുമാസം പ്രായമുള്ള ചെടിക്ക് 78 സെന്റീമീറ്റർ നീളമുണ്ട്. ഇന്നലെ പാന്പാടി എക്സൈസ് ഇൻസ്പെക്ടർ വി.പി. അനൂപിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം ഇതുവഴി വന്നപ്പോൾ ഒരു വഴിയാത്രക്കാരനാണ് കഞ്ചാവ് ചെടി സംബന്ധിച്ച വിവരം നൽകിയത്. ഉടനെ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ശരിയാണെു കണ്ടെത്തി. കഞ്ചാവ് ചെടി പിഴുത് തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു. ഇതു സംബന്ധിച്ചു കേസ് രജിസ്റ്റർ ചെയ്തു. നാളെ കോട്ടയം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കഞ്ചാവ് ചെടി ഹാജരാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read Moreഅച്ഛൻ മരണപ്പെട്ട കുടുംബത്തിന്റെ രക്ഷകനായെത്തി; പിന്നീട് രണ്ടുവർഷത്തോളം പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; കുട്ടിയുടെ പരാതിയിൽ രണ്ടാനച്ഛനെ പോലീസ് അറസ്റ്റു ചെയ്തു
കോട്ടയം: പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പോലീസ് പിടികൂടിയ രണ്ടാനച്ഛനെ കോടയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അയർക്കുന്നം സ്വദേശിയായ 48കാരനെയാണു കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ രണ്ട് വർഷക്കാലമായി ഇയാൾ കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നവെന്നു പോലീസ് പറഞ്ഞു. ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളിൽ നടത്തിയ കൗണ്സിലിംഗിലാണ് പീഡനവിവരം പുറത്തുവരുന്നത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ തന്നെ അയർക്കുന്നം പോലീസിൽ പരാതി നൽകുകയായിരുന്നു. അച്ഛൻ മരണപ്പെട്ടതോടെ കുടുംബത്തിന്റെ രക്ഷകനായെത്തിയ ഇയാൾ രണ്ട് വർഷമായി ഇവരോടൊപ്പമാണ് താമസം. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണു കേസെടുത്തത്.
Read More