ഗാന്ധിനഗർ: വീട് തകർന്നു രോഗബാധിതനായി വെയ്റ്റിംഗ് ഷെഡിൽ കഴിഞ്ഞിരുന്നയാളെ നവജീവൻ ട്രസ്റ്റ് ഏറ്റെടുത്തു. കോട്ടയം എസ്എച്ച് മൗണ്ട് സ്കൂളിനു സമീപം പുല്ലാനപ്പള്ളിയിൽ ശാന്തപ്പൻ (74) നെയാണ് നവജീവൻ ഏറ്റെടുത്തത്. എസ്എച്ച് മൗണ്ടിലുള്ള വെയിറ്റിംഗ് ഷെഡിലായിരുന്നു ശാന്തപ്പൻ രാത്രിയും പകലും കഴിഞ്ഞിരുന്നത്. ഇന്നലെ വൈകുന്നേരം ആറിന് വെയ്റ്റിംഗ് ഷെഡിൽ എത്തിയാണ് നവജീവൻ ട്രസ്റ്റി പി.യു. തോമസ് ശാന്തപ്പനെ ഏറ്റെടുത്തത്. രണ്ടാഴ്ച മുന്പുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ശാന്തപ്പൻ താമസിച്ചിരുന്ന വീടു പൂർണമായി തകർന്നത്. വീടു തകർന്നു വീഴുന്പോൾ വീട്ടിലുണ്ടായിരുന്ന ശാന്തപ്പൻ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഭാര്യയും രണ്ട് ആണ്കുട്ടികളും ശാന്തപ്പനുണ്ടായിരുന്നു. നാലുവർഷം മുൻപ് ഇവർ ഉപേക്ഷിച്ചു പോയി. വീട് തകർന്നതിനെ തുടർന്ന് പ്ലാസ്റ്റിക് കസേരയുമായി വെയ്റ്റിംഗ് ഷെഡിൽ അഭയം തേടുകയായിരുന്നു. സമീപത്തുള്ള രണ്ടു വ്യാപാര സ്ഥാപനങ്ങളുടെ ഉടമകളായിരുന്നു ഭക്ഷണം വാങ്ങി നൽകിയിരുന്നത്. സ്കൂൾ കവലയിൽ ഡ്യൂട്ടിക്കെത്തിയ ഹോം ഗാർഡാണ് നവജീവൻ…
Read MoreCategory: Kottayam
നിങ്ങൾക്കായ് അവൾ വരുന്നു..! തമിഴ്നാടിന്റെ ഇറച്ചിക്കോഴി വിപണിയുടെ ആധിപത്യം തകർക്കാൻ കേരളത്തിന്റെ സ്വന്തം കേരളചിക്കൻ എത്തുന്നു; 14 ജില്ലകളിലും കുടുംബശ്രിവഴിയാണ് പദ്ധതി നടപ്പാക്കുന്നത്
ജെവിൻ കോട്ടൂർ കോട്ടയം: ഇറച്ചിക്കോഴി വിപണിയിലെ തമിഴ്നാട് ആധിപത്യം തകർക്കാൻ കേരളത്തിന്റെ സ്വന്തം ചിക്കൻ എത്തുന്നു. ഇറച്ചിക്കോഴി വിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റത്തിനും തമിഴ്നാടിന്റെ ആധിപത്യം അവസാനിപ്പിക്കാനുമാണു സർക്കാർ കുടുംബശ്രീമിഷന്റെ സഹായത്തോടെ കേരള ചിക്കൻ എന്ന പേരിൽ കോഴി വിപണിയിലെത്തിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലേയും കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ കോഴി വളർത്തൽ നടത്താനാണു ലക്ഷ്യമിടുന്നത്. രാജ്യത്തെ വൻകിട ബ്രോയിലർ ഏജൻസിയിൽ നിന്നു മുട്ടകൾ വാങ്ങി വെറ്ററിനറി സർവകലാശാലയിലേതുൾപ്പെടെയുള്ള 20 ഹാച്ചറികളിൽ വിരിയിച്ചു കുടുംബശ്രീക്കു കൈമാറാനാണ് പദ്ധതി. പദ്ധതി യാഥാർഥ്യമായാൽ മൂന്നു മാസത്തിനുള്ളിൽ സംസ്ഥാനത്ത് തന്നെ വളർത്തിയ ഇറച്ചികോഴികളെ വിപണിയിൽ എത്തിക്കാൻ കഴിയും. ഒരു കുടുംബശ്രീ യൂണിറ്റിന് 1,000 കോഴിക്കുഞ്ഞുങ്ങൾ എന്ന നിലയിൽ 5,000 യൂണിറ്റുകൾ വഴി 50 ലക്ഷം കോഴികളെ വളർത്തിയെടുക്കാനാണു പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ 1,000 കുഞ്ഞുങ്ങളെ വീതം 500 യൂണിറ്റുകൾക്കു നൽകും.…
Read Moreഒന്നു പൊട്ടിക്കാനാരുമില്ലേ..! ഫ്ളാറ്റുഫോമിൽ കയറി യുവാവിന്റെ നഗ്നതാ പ്രദർശനം; ഫ്ളാറ്റുഫോമിൽ കയറാനാവാതെ സ്ത്രീ യാത്രക്കാർ; വെള്ളൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം
തലയോലപ്പറന്പ്: യുവാവിന്റെ നഗ്നതാ പ്രദർശനം റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. പിറവം റോഡ് (വെള്ളൂർ) റെയിൽവേ സ്റ്റേഷനിലാണ് യുവാവിന്റെ പരസ്യ നഗ്നതാ പ്രദർശനം സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരെ വലക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ദിവസവും രാവിലെ എട്ടിനും പത്തിനും ഇടയിലാണ് സ്റ്റേഷനിലെ മധ്യഭാഗത്തുള്ള ഫ്ളാറ്റ്ഫോമിൽ കയറി നിന്നുള്ള യുവാവിന്റെ തോന്ന്യാസം. ഇതു മൂലം സ്ത്രീ യാത്രക്കാർ ട്രെയിൻ ഫ്ളാറ്റ്ഫോമിലേക്ക് വരുന്പോൾ മാത്രമാണ് ഇവിടേക്കെത്തുന്നത്. സ്റ്റേഷന്റെ സമീപവാസിയായ ഇയാളുടെ നഗ്നതാ പ്രദർശനം പലരും മൊബൈലിലും മറ്റും പകർത്തിയിട്ടുണ്ട്. ഇയാൾക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്കു പരാതി നൽകുമെന്ന് സ്ത്രീ യാത്രക്കാരുടെ കൂട്ടായ്മ അറിയിച്ചു. റെയിൽവേ പോലീസിന്റെയോ മറ്റ് സുരക്ഷാ ഏജൻസികളുടെയോ സാന്നിദ്ധ്യമില്ലാത്തതാണ് പിറവം സ്റ്റേഷൻ ഇത്തരം സാമൂഹ്യവിരുദ്ധരുടെ താവളമാകൻ കാരണം.
Read Moreകുട്ടിപ്പട്ടാളത്തെ പിടിച്ചു കെട്ടാനായില്ല..! എംജി യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിനിടെ അക്രമം; കെഎസ് യു പ്രവർത്തകർക്ക് പരിക്ക്; എസ്എഫ്ഐ പ്രവർത്തകരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
കോട്ടയം: എംജി യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ വ്യാപക അക്രമങ്ങൾ നടത്തിയ എസ്എഫ്ഐ പ്രവർത്തകരെ ഇന്ന് അറസ്റ്റു ചെയ്തേക്കുമെന്നു സൂചന. അക്രമങ്ങൾക്കു നേതൃത്വം നല്കുകയും കെഎസ്യു പ്രവർത്തകരെ മർദിക്കുകയും ചെയ്ത ഏതാനും എസ്എഫ്ഐ പ്രവർത്തകരെക്കുറിച്ചുള്ള നിർണായകമായ വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷ്യസിന്റെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തി. അക്രമ സംഭവങ്ങൾ അരങ്ങേറിയതുമായി ബന്ധപ്പെട്ടു കെഎസ്യു പ്രവർത്തകർ നല്കിയ പരാതിയിലാണു ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ടു അക്രമ സംഭവങ്ങൾ അരങ്ങേറിയ സ്ഥലത്തുണ്ടായിരുന്ന നിരവധി പേരുടെ പക്കൽ നിന്നും പോലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ആക്രമണത്തിൽ തലയ്ക്കു കന്പിവടി കൊണ്ടുള്ള അടിയേറ്റ തേവര എസ്എച്ച് കോളജിൽനിന്നുള്ള കൗണ്സിലറും കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റുമായ അലോഷ്യസ് സേവ്യർ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അലോഷ്യസിനെ…
Read Moreഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഒഴിവാക്കി..! രണ്ടുവർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: യുവതിയുടെ പരാതിയിൽ കാമുകനെ അറസ്റ്റു ചെയ്തു
എരുമേലി: രണ്ടു വർഷത്തോളം പ്രണയത്തിനൊടുവിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പ്രതി അറസ്റ്റിലായി. മണിമല കടയനിക്കാട് പൊട്ടംപ്ലാക്കൽ ബിനോ ബാലചന്ദ്രൻ (37) ആണ് അറസ്റ്റിലായത്. യുവതി ഏഴ് മാസം ഗർഭിണിയാണെന്ന് പരാതിയിൽ പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ മണിമല സിഐ ടി.ഡി. സുനിൽ കുമാർ അറിയിച്ചു.
Read Moreകുമരകത്ത് വിരുന്നിനായി പെലിക്കൻ പക്ഷികളെത്തി; കൊയ്ത്ത് കഴിഞ്ഞ മുട്ടത്തുശേരി പാടത്താണ് പെലിക്കൻപക്ഷികൾ കൂട്ടത്തോടെ എത്തിയിരിക്കുന്നത്; കൗതുകത്തോടെ നിരീക്ഷിച്ച് നാട്ടുകാരും
കുമരകം: പെലിക്കൻപക്ഷികൾ കൂട്ടത്തോടെ തീറ്റതേടി എത്തിയത് നാട്ടുകാർക്ക് കൗതുകക്കാഴ്ചയായി. കുമരകം രണ്ടാം കലുങ്കിനു സമീപം കൊയ്ത്ത് കഴിഞ്ഞ് വെള്ളം കയറിക്കിടക്കുന്ന മുട്ടത്തുശേരി പാടത്താണ് പെലിക്കൻപക്ഷികൾ വിരുന്നിനെത്തിയത്. ഇന്നലെ നാലു പെലിക്കൻ പക്ഷികൾ പാടത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി മടങ്ങിയതായി നേച്ചർ ക്ലബ് അംഗങ്ങൾ അറിയിച്ചു. ഇന്നു പുലർച്ചെയാണ് പക്ഷിക്കൂട്ടം 80 ഏക്കറുള്ള പാടത്തിന്റെ പടിഞ്ഞാറുഭാഗത്ത് കുമരകം റോഡിനു സമീപം പറന്നിറങ്ങിയത്. 53 പക്ഷികളെ കൃത്യമായി എണ്ണി തിട്ടപ്പെടുത്താൻ കഴിഞ്ഞതായി കുമരകം നേച്ചർ ക്ലബ് ട്രഷറർ മുകേഷ് ഫിലിപ്പ് പറഞ്ഞു. തയ്ക്ക് നിലം ഉഴുതുമറിക്കുന്പോൾ കൂട്ടത്തോടെ എത്തുന്ന വെളിരുകളും ഈ പാടത്ത് പെലിക്കൻപക്ഷികൾക്കൊപ്പം വെള്ളത്തിൽ നീന്തിക്കളിക്കുന്നതും പറന്നുയരുന്നതും കാണാൻ കേട്ടറിഞ്ഞെത്തുന്നവരുടെ വൻ തിരക്കാണ്.ആഴ്ചകളായി ഒറ്റപ്പെട്ടും രണ്ടും മുന്നുമായി പെലിക്കൻ രക്ഷികൾ കുമരകത്ത് പല ഭാഗങ്ങളിലും എത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായി നേച്ചർ ക്ലബ് പ്രസിഡന്റ് ജേക്കബ് സി. കുസുമാലയം അറിയിച്ചു. ഏതാനും മാസം…
Read Moreആ രാത്രിയിൽ സംഭവച്ചതെന്ത്..! പോലീസിനെ കണ്ടു പേടിച്ചോടിയ യുവാവ് കിണറ്റിൽ വീണു മരിച്ച സംഭവം; ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കും, മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു
തൃശൂർ: നഗരത്തിൽ പോലീസിനെ കണ്ട് പേടിച്ചോടിയ കോട്ടയം ചിങ്ങവനം പോളച്ചിറ കാഞ്ഞിരത്തറ സാബുവിന്റെ മകൻ സജിൻ(19) കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ ഈസ്റ്റ് പോലീസ് കേസെടുത്തു. സജിനെ കാണാനില്ലെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പോലീസ് അന്വേഷിക്കും. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം രാവിലെ പത്തരയോടെ ബന്ധുക്കൾകോട്ടയത്തേക്ക് കൊണ്ടുപോയി. സജിന്റെ മാതാപിതാക്കൾ ഇന്നലെ തന്നെ ഇവിടെയെത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. പ്ലസ്ടു പഠനം കഴിഞ്ഞു പാർട്ട് ടൈം ജോലിക്കായാണ് സജിനും കൂട്ടുകാരും തൃശൂരിലെത്തിയത്. രാത്രി മുറിയെടുത്തതിനുശേഷം കൂട്ടുകാരുമായി ഭക്ഷണം കഴിക്കാൻ ചെട്ടിയങ്ങാടിയിൽ വന്ന് മടങ്ങുന്നതിനിടെ ഭിന്നലിംഗക്കാരായ സംഘം യുവാക്കളുമായി തർക്കിക്കുന്നതു കണ്ടു. ഇതിനിടെ പോലീസ് വന്നപ്പോൾ പേടിച്ച് സജിനും കൂട്ടുകാരനും ഓടുകയായിരുന്നുവെന്ന് സുഹൃത്ത് പോലീസിനോട് പറഞ്ഞിരുന്നു. രാത്രിയായിട്ടും സജിനെ കാണാതായതോടെയാണ് പോലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സജിൻ ഓടി മറയുന്നത് ശ്രദ്ധയിൽ…
Read Moreരാത്രി ജോലിയോട് അയിത്തം? കോട്ടയം മെഡിക്കൽ കോളജിൽ ഇസിജി വിഭാഗത്തി ലെ സ്ഥിരം ജീവനക്കാർക്ക് രാത്രി ജോലി ചെയ്യാൻ വിസമ്മതം; താൽക്കാലിക ജീവന ക്കാരെക്കൊണ്ട് പണിയെടുപ്പിക്കുന്നതായി പരാതി
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇസിജി വിഭാഗത്തിൽ ജോലിചെയ്യുന്ന സ്ഥിരം ജീവനക്കാർ രാത്രികാല ഡ്യൂട്ടി ചെയ്യാൻ വിസമ്മതിക്കുന്നതായി പരാതി. ഈ വിഭാഗത്തിൽ സ്ഥിരം ജീവനക്കാരും താത്കാലിക ജീവനക്കാരുമാണു ജോലി ചെയ്യുന്നത്. സംഭവത്തിൽ ഇടപെട്ട ആശുപത്രി സൂപ്രണ്ട് ഇസിജി വിഭാഗത്തിലെ മുഴുവൻ ജീവനക്കാരെയും വിളിച്ചുവരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. താത്കാലിക ജീവനക്കാരുടെ ആക്ഷേപം അന്വേഷിച്ചു തുടർനടപടി സ്വീകരിക്കുമെന്നു അറിയിച്ചിട്ടുണ്ട്. ഇസിജി വിഭാഗത്തിൽ എട്ടു സ്ഥിരം ജീവനക്കാരും 10 താത്കാലിക ജീവനക്കാരുമായി 18 ജീവനക്കാരാണു ജോലി ചെയ്യുന്നത്. ഇതിൽ സ്ഥിരം ജീവനക്കാരായ എട്ടുപേർ രാത്രികാല ഡ്യൂട്ടി ചെയ്യാൻ തയാറാകുന്നില്ലെന്നാണു പരാതി ഉയർന്നിരിക്കുന്നത്. രാത്രി 7.30മുതൽ രാവിലെ 7.30വരെയാണു ഈ വിഭാഗത്തിലെ രാത്രികാല ഡ്യൂട്ടി സമയം. നഴ്സുമാർ അടക്കമുള്ള പാരാമെഡിക്കൽ ജീവനക്കാരും മറ്റ് ടെക്നീഷ്യൻമാരും രാത്രി സമയം ഉൾപ്പെടെ മൂന്നു ഷിഫ്റ്റുകളിലും ജോലി ചെയ്യുന്പോൾ ഇസിജി വിഭാഗത്തിലെ സ്ഥിരം ജീവനക്കാർ രാത്രികാല ഡ്യൂട്ടിയ്ക്കു…
Read Moreപരസ്പരം പഴിചാരി പോലീസും ഡോക്ടർ മാരും..! തുടർച്ചയായി ജീവനൊടുക്കാൻ ശ്രമിക്കുന്ന അനാഥനായ യുവാവിനെ ചികിത്സിക്കാനും കൗൺസലിംഗ് നടത്താനും ഇവിടാരുമില്ലേ ? ഇരുകൂട്ടരും പറയുന്നത്…
കോട്ടയം: തിങ്കളാഴ്ച മണർകാട്ടും ഗാന്ധിനഗറിലും വൈദ്യുതി പോസ്റ്റിലും ടവറിലും കയറി ആത്മഹത്യാ ഭീഷണി മുഴക്കി നാട്ടുകാരെ മുൾമുനയിൽ നിർത്തിയ തൊടുപുഴ സ്വദേശി അരുണ് പ്രകാശ് (23) ഇന്നലെ കാഞ്ഞിരപ്പള്ളിയിലും എത്തി വൈദ്യുതി പോസ്റ്റിൽ കയറി. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കാഞ്ഞിരപ്പള്ളിക്കടുത്ത് മരോട്ടിചുവട് ഭാഗത്തെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ വൈദ്യുതി പോസ്റ്റിൽ കയറിയാണ് ഭീഷണി മുഴക്കിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി മെഡിക്കൽ കോളജിൽ എത്തിച്ചു. എന്നാൽ അനാഥനായതിനാൽ ആശുപത്രി അധികൃതർ ഇയാളെ സ്വീകരിച്ചിട്ടില്ല. വീണ്ടും പുറത്തിറങ്ങി അടുത്ത വൈദ്യുതി പോസ്റ്റ് നോക്കി നടക്കുകയാണ് ഇയാൾ. തിങ്കളാഴ്ചയും ഇതു തന്നെയാണ് സംഭവിച്ചത്. മണർകാട്ട് വൈദ്യുതി പോസ്റ്റിൽ നിന്ന് താഴെയിറക്കിയ പ്രകാശിനെ ഫയർഫോഴ്സ് മെഡിക്കൽ കോളജിൽ എത്തിച്ചു. അവിടെ നിന്ന് ഇയാൾ അപ്പോൾ തന്നെ പുറത്തിറങ്ങി മെഡിക്കൽ കോളജിനു സമീപത്തെ ടവറിൽ കയറി. ടവറിൽ നിന്ന് താഴെയിറക്കിയ ഫയർഫോഴ്സ്…
Read Moreകഠിനമെന്റമ്മോ..! 50കിലോയിൽ കൂടുതൽ ഇറക്കില്ല; കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളികൾ വ്യാപാരികൾക്ക് മുന്നറിയിപ്പു നൽകി; പരിഹാരമുണ്ടായില്ലെങ്കിൽ സമരത്തിലേക്കെന്ന് തൊഴിലാളികൾ
കോട്ടയം: അൻപത് കിലോഗ്രാമിൽ കൂടുതലുള്ള ചാക്കിലാണ് സാധനങ്ങൾ എത്തിക്കുന്നതെങ്കിൽ അത് ലോറിയിൽ തന്നെയിരിക്കും. താഴേക്കിറങ്ങില്ല. കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളികൾ വ്യാപാരികൾക്ക് മുന്നറിയിപ്പു നല്കി. ഇന്നലെ ഇതിന്റെ പേരിൽ ഒരു മണിക്കൂർ പണിമുടക്കും നടത്തി. ഇനി മേൽ 50 കിലോഗ്രാമിൽ കൂടു തൽ എത്തിക്കില്ലെന്ന ഉറപ്പിൻമേലാണ് ഇന്നലെ പണിമുടക്ക് പിൻവലിച്ചത്. സസ്യമാർക്കറ്റിലും എംഎൽ റോഡിലും ചുമട്ടുതൊഴിലാളികൾ ഇന്നലെ പണിമുടക്കി. 50 കിലോഗ്രാമിൽ കൂടുതൽ തൂക്കമുള്ള ചാക്കുകെട്ടുകൾ കൈകാര്യം ചെയ്യില്ല എന്നു ചൂണ്ടിക്കാട്ടിയായിരുന്നു പണിമുടക്ക്. ഒടുവിൽ ഇക്കാര്യം ചർച്ച ചെയ്തു പരിഹരിക്കാമെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിക്കുകയായിരുന്നു. എല്ലാ യൂണിയനിലും ഉൾപ്പെട്ട ചുമട്ടു തൊഴിലാളികൾ ഇതുസംബന്ധിച്ചു കഴിഞ്ഞ മാസം വ്യാപാരികൾക്ക് നോട്ടീസ് നല്കിയിരുന്നു. 70, 80 കിലോഗ്രാം ചാക്കുകെട്ടുകൾ ഏകീകരിച്ച് 50 കിലോഗ്രാമാക്കണമെന്നും അല്ലാത്ത പക്ഷം ലോഡിറക്കില്ലെന്നുമാണ് നോട്ടീസിൽ പറഞ്ഞിരുന്നത്. ഇന്നലെയും 50 കിലോഗ്രാമിൽ കൂടുതൽ തൂക്കമുള്ള ചാക്കുകെട്ടുകൾ ഇറക്കേണ്ടി വന്നതാണ്…
Read More