കോട്ടയം: അൻപത് കിലോഗ്രാമിൽ കൂടുതലുള്ള ചാക്കിലാണ് സാധനങ്ങൾ എത്തിക്കുന്നതെങ്കിൽ അത് ലോറിയിൽ തന്നെയിരിക്കും. താഴേക്കിറങ്ങില്ല. കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളികൾ വ്യാപാരികൾക്ക് മുന്നറിയിപ്പു നല്കി. ഇന്നലെ ഇതിന്റെ പേരിൽ ഒരു മണിക്കൂർ പണിമുടക്കും നടത്തി. ഇനി മേൽ 50 കിലോഗ്രാമിൽ കൂടു തൽ എത്തിക്കില്ലെന്ന ഉറപ്പിൻമേലാണ് ഇന്നലെ പണിമുടക്ക് പിൻവലിച്ചത്. സസ്യമാർക്കറ്റിലും എംഎൽ റോഡിലും ചുമട്ടുതൊഴിലാളികൾ ഇന്നലെ പണിമുടക്കി. 50 കിലോഗ്രാമിൽ കൂടുതൽ തൂക്കമുള്ള ചാക്കുകെട്ടുകൾ കൈകാര്യം ചെയ്യില്ല എന്നു ചൂണ്ടിക്കാട്ടിയായിരുന്നു പണിമുടക്ക്. ഒടുവിൽ ഇക്കാര്യം ചർച്ച ചെയ്തു പരിഹരിക്കാമെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിക്കുകയായിരുന്നു. എല്ലാ യൂണിയനിലും ഉൾപ്പെട്ട ചുമട്ടു തൊഴിലാളികൾ ഇതുസംബന്ധിച്ചു കഴിഞ്ഞ മാസം വ്യാപാരികൾക്ക് നോട്ടീസ് നല്‍കിയിരുന്നു. 70, 80 കിലോഗ്രാം ചാക്കുകെട്ടുകൾ ഏകീകരിച്ച് 50 കിലോഗ്രാമാക്കണമെന്നും അല്ലാത്ത പക്ഷം ലോഡിറക്കില്ലെന്നുമാണ് നോട്ടീസിൽ പറഞ്ഞിരുന്നത്. ഇന്നലെയും 50 കിലോഗ്രാമിൽ കൂടുതൽ തൂക്കമുള്ള ചാക്കുകെട്ടുകൾ ഇറക്കേണ്ടി വന്നതാണ്…
Read MoreCategory: Kottayam
പുലർച്ചെ നഗരത്തിൽ മധ്യവയസ്കനെ കാർ ഇടിപ്പിച്ചു തെറിപ്പിച്ചശേഷം നിർത്താതെ പോയി; അന്വേഷണം നടക്കുന്ന തിനിടെ ഡ്രൈവർ കീഴടങ്ങി; ഗുരുതരപരി ക്കേറ്റ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോട്ടയം: പുലർച്ചെ നഗരമധ്യത്തിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇടിച്ച കാർ നിർത്താതെ പോയെങ്കിലും പിന്നീട് ഡ്രൈവർ പോലീസിന് കീഴടങ്ങി. കാർ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. ഗാന്ധി സ്ക്വയറിൽ ഇന്നു പുലർച്ചെ അഞ്ചേകാലിനാണ് അപകടം. കാരാപ്പുഴ കാർത്തിക ഭവനിൽ രാജു (61)വിനാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനെ തുടർന്ന് സർജറി വിഭാഗം തീവ്ര പരിചരണ വിഭാഗത്തിൽ കിടത്തിയിരിക്കുകയാണ്. തിരുനക്കര ബസ് സറ്റാൻഡ് ഭാഗത്ത് ഓട്ടോറിക്ഷ നിർത്തിയ ശേഷം പത്രം വാങ്ങുന്നതിനായി റോഡ് മുറിച്ചുകടക്കുന്പോൾ തെക്കു നിന്ന് പാഞ്ഞെത്തിയ കാർ ഓട്ടോ ഡ്രൈവറെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നു പറയുന്നു. അപകടമുണ്ടാക്കിയ കാർ ബേക്കർ ജംഗ്ഷൻ ഭാഗത്തേക്ക് പാഞ്ഞുപോയി. അപകട വിവരമറിഞ്ഞ് കാർ കണ്ടെത്താനായി പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഡ്രൈവർ പോലീസിന് കീഴടങ്ങി. പൂവൻതുരുത്ത് സ്വദേശി ശ്രീനാഥ് (32) ആണ് കീഴടങ്ങിയത്. പുതിയ…
Read Moreശലോമിക്ക് കൃഷിയെന്നാൽ ജീവിതം തന്നെ..! മൂന്നേക്കറിൽ പതിനൊന്ന് ഇനം പഴവർഗങ്ങളും 56 ഇനം പച്ചക്കറികളും, നെൽകൃഷിയും ഉൾപ്പെടെ വിവിധയിനം കൃഷികളുമായി ശലോമിയും കുടുംബവും
വണ്ണപ്പുറം: പഴവർഗ കൃഷിയിൽ നൂറുമേനി കൊയ്ത് വനിതാ കർഷക. മലയാളിക്ക് അത്ര പരിചിതമല്ലാത്ത കൊച്ചിൻ ചൈനീസ് മുതൽ പഴവർഗങ്ങളുടെ നീണ്ട നിര തന്നെയുണ്ട് വണ്ണപ്പുറം ചിറ്റേത്തുകുടിയിൽ ശലോമി സാജുവിന്റെ കൃഷിയിടത്തിൽ. നിരവധി കർഷക അവാർഡുകൾ നേടിയിട്ടുള്ള ശലോമിക്ക് കൃഷിയെന്നാൽ ജീവിതം തന്നെ. പാഷൻഫ്രൂട്ട്, റംബുട്ടാൻ, മൂന്നിനം സപ്പോട്ട, മധുരനാരകം, ആത്ത, മുള്ളാത്ത, അന്പഴം, വിവിധയിനം പപ്പായ, ചാന്പ, മാവ്, എന്നിങ്ങനെയുള്ള പഴവർഗങ്ങൾ. അന്‍പത്തിയാറ് ഇനം പച്ചക്കറികൾ, നെൽകൃഷി, ജാതി, കൊക്കോ, റബർ, കാപ്പി, തെങ്ങ് തുടങ്ങിയവയും ഇവരുടെ മൂന്നേക്കർ കൃഷിയിടത്തിലുണ്ട്. പതിമൂന്ന് വർഷമായി വിവിധ തരം കൃഷികൾ ചെയ്യാൻ തുടങ്ങിയിട്ട്. തായ്ലൻഡ്, ഓസ്ട്രേലിയ, ചൈന എന്നിവിടങ്ങളിൽ കൂടുതലായി കൃഷി ചെയ്യുന്ന കൊച്ചിൻ ചൈനീസ് എന്ന പഴവർഗത്തിന് നിരവധി ഗുണങ്ങളുണ്ടെന്ന് ശലോമി പറയുന്നു. ബീറ്റകരോട്ടിൻ, ഫോളിക് ആസിഡ്, അസ്കോറിക് ആസിഡ്, കാൽസ്യം, ഇരുന്പ് എന്നിവയുടെ കലവറയാണ് ഈ പഴ…
Read Moreജോർജ് ദിലീപിന്റെ പെയ്ഡ് ഏജന്റോ? നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇരയെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ പി.സി. ജോർജിനെതിരെ കേസെടുക്കണമെന്ന് ആനി രാജ
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ, ഇരയെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ പി.സി. ജോർജ് എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. ജോർജിനെതിരെ വനിതാ കമ്മീഷൻ കേസെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ജോർജ് ദിലീപിന്റെ പെയ്ഡ് ഏജന്റ് ആണോയെന്ന് സംശയമുണ്ട്. ബന്ധമുള്ള ആർക്കോ കേസിൽ പങ്കുണ്ടെന്ന പോലെയാണ് എംഎൽഎയുടെ പെരുമാറ്റമെന്നും ആനിരാജ പറഞ്ഞു. ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് പി.സി. ജോർജ്, ആക്രമിക്കപ്പെട്ടെ നടിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. ഡൽഹിയിലെ നിർഭയയേക്കാൾ ക്രൂരമായ പീഡനത്തിനിരയായെന്നു പോലീസ് പറയുന്ന കുട്ടിയെങ്ങനെ തൊട്ടടുത്ത ദിവസങ്ങളിൽ അഭിനയിക്കാൻ പോയെന്നായിരുന്നു ജോർജിന്റെ ചോദ്യം.
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കാമുകന് ഒളിച്ചോടി; വീട്ടുകാരുടെ പരാതിയില്‍ ഇരുവരേയും പിടികൂടി; വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കട്ടെന്ന് തെളിഞ്ഞു, ഞെട്ടിയത് കട്ടപ്പനക്കാരന്‍ കാമുകന്!
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചെല്ലാർകോവിൽ പാറയിൽ ജെബിനെ(21)യും ഇതേ പെണ്‍കുട്ടിയെ നാലുവർഷം മുൻപ് പീഡിപ്പിച്ച കേസിൽ ചെല്ലാർകോവിൽ ചെന്പൻകുഴിയിൽ രതീഷി(27)നെയും വണ്ടൻമേട് പോലീസ് പിടികൂടി. ജൂലൈ 23-ന് പെണ്‍കുട്ടിയുമായി ജെബിൻ ഒളിച്ചോടി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എറണാകുളത്തുനിന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. എന്നാൽ ജെബിൻ പീഡിപ്പിച്ചിട്ടില്ലെന്നും 13 വയസുള്ളപ്പോൾ ഓട്ടോറിക്ഷാ ഡ്രൈവറായ രതീഷ് പലതവണ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി മൊഴി നൽകുകയായിരുന്നു. തുടർന്നാണ് രതീഷിനെ പിടികൂടിയത്. കട്ടപ്പന സിഐ വി.എസ്. അനിൽകുമാർ, വണ്ടൻമേട് എസ്ഐ കെ.വി. വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Read Moreകൈയബദ്ധം പറ്റിയതാ..! കുട്ടിയുടെ തലയോട്ടി തകർന്നു, ചെവിയിലൂടെ രക്തം ഒഴുകി; പിഞ്ചുകുഞ്ഞിന്റെ മരണം കൊലപാതകം; പിതാവ് പോലീസ് കസ്റ്റഡിയിൽ
ചെറുതോണി: മൂന്നര മാസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചതു കൊലപാതകമാണെന്നു പോലീസ് സ്ഥിരീകരിച്ചു. പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിയാപുരത്തു വാടകയ്ക്കു താമസിക്കുന്ന പൂതക്കുഴിയിൽ അനിൽ (37)നെയാണ് മകൾ മൂന്നര മാസം പ്രായമുള്ള അനാമികയെ കൊലപ്പെടുത്തിയ കേസിൽ ഇടുക്കി പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിനു ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കുമെന്ന് ഇടുക്കി സിഐ സിബിച്ചൻ ജോസഫ് അറിയിച്ചു. ശനിയാഴ്ച രാത്രിയിലാണു സംഭവം. ജോലികഴിഞ്ഞു വീട്ടിൽവന്ന അനിൽ ഭാര്യ ഗ്രീഷ്മയുമായി വഴക്കുണ്ടാക്കി. ഭാര്യയോടുള്ള ദേഷ്യത്തിൽ കുട്ടി ഉറങ്ങിക്കിടന്നിരുന്ന തൊട്ടിലിൽ പിടിച്ച് അനിൽ ശക്തിയായി തള്ളി. തൊട്ടിൽ മുറിയിലെ കട്ടിളപ്പടിയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കുട്ടിയുടെ തലയോട്ടി തകർന്നു. ചെവിയിലൂടെ രക്തം ഒഴുകി. ഇതു വകവക്കാതെ അനിൽ കുളിക്കാൻപോയി. ഈ സമയം മാനസികദൗർബല്യമുള്ള ഭാര്യ ഗ്രീഷ്മ ഭീതിമൂലം അപ്പോൾത്തന്നെ അഞ്ചു കിലോമീറ്റർ അകലെയുള്ള ചെറുതോണി ഗാന്ധിനഗർ കോളനിയിലുള്ള സ്വന്തം…
Read Moreഇനി ജയയെ ലഭിക്കില്ല..! ഓണത്തിന് സ്വാദി ഷ്ടമായ ഊണിന് ഇനി മുതൽ ജയ അരി ലഭിക്കില്ല; പകരം ബൊന്താലു എന്ന പുതിയ ഇനം; ജയയേക്കാൾ കൂടുതൽ വിളവ് ബെന്താലു നൽകുമെന്ന് കർഷകർ
കോട്ടയം: ഓണത്തിനെന്നല്ല, ഒരു ഉൗണിനും ഇനി ജയ അരി ആന്ധ്രയിൽനിന്നു കിട്ടില്ല. കേരളീയർക്ക് രുചികരമായ ജയ നെല്ലിനത്തിന്റെ കൃഷി ആന്ധ്രയിൽ നാമമാത്രമായിരിക്കുന്നു. ജയയുടെ ഇരട്ടി വിളവുകിട്ടുന്ന നെല്ലിനങ്ങൾ വന്നതോടെ ഗ്രാമീണ കർഷകർ പുതിയ ഇനങ്ങളിലേക്ക് തിരിയുകയാണ്. ഓണത്തിനു കേരളം ജയ അരി ചോദിച്ചിട്ടുണ്ടെങ്കിലും കിട്ടാൻ സാധ്യതയൊന്നുമില്ലെന്ന് സിവിൽ സപ്ലൈസ് അധികൃതർ വ്യക്തമാക്കി. 1965 മുതൽ ആന്ധ്രയിലെ ഗോദാവരി ജില്ലയിൽ വ്യാപകമായി കൃഷി ചെയ്തിരുന്ന ജയ നെല്ല് പ്രധാനമായും കേരളമാണ് വാങ്ങിയിരുന്നത്. നിലവിൽ എംടിയു 3626 അഥവാ ബൊന്താലു എന്ന തദ്ദേശീയ നെല്ലിനമാണ് ഗോദാവരിയിൽ കൂടുതലായി കൃഷി ചെയ്യുന്നത്. ഈ ഇനത്തിന് ജയയേക്കാൾ കൂടുതൽ ഉത്പാദനം ലഭിക്കുന്നതിനാലാണു കർഷകർ പുതിയ ഇനത്തിലേക്കു മാറിയത്. കിലോയ്ക്ക് 35 രൂപ നിരക്കിൽ ജയ അരി വാങ്ങാനാണ് സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് ആന്ധ്രപ്രദേശ് സിവിൽ സപ്ലൈസ് കോർപറേഷനുമായി കരാറുണ്ടാക്കിയിരിക്കുന്നത്. ല
Read Moreകൊലപാതകമെന്നു സ്ഥിരീകരണം..! പിഞ്ചുകുഞ്ഞ് തൊട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്; അനീഷ്-ഗ്രീഷ്മ ദമ്പതികളുടെ രണ്ടാം വിവാഹത്തിലെ കുട്ടിയാണ് മരണപ്പെട്ടത്
ചെറുതോണി: മൂന്നരമാസം പ്രായമായ കുഞ്ഞ് തൊട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമെന്നു സ്ഥിരീകരണം. മരിയാപുരത്ത് വാടകയ്ക്കു താമസിക്കുന്ന പൂതക്കുഴിയിൽ അനിൽ – ഗ്രീഷ്മ ദന്പതികളുടെ മകൾ അനാമികയാണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ ചെറുതോണി സി.ഐ സിബിച്ചൻ ജോസഫിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്. കുട്ടിയുടെ മാതാവിന് മാനസികാസ്വാസ്ഥ്യം ഉള്ളതതായാണ് പോലീസ് നൽകുന്ന സൂചന. കുട്ടിയുടെ തലയുടെ പിൻഭാഗത്ത് ശക്തമായി അടിയേറ്റതിനെ തുടർന്ന് തലയോട്ടി പൊട്ടിയ നിലയിലായിരുന്നെന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാത്രി എട്ടോടെയാണ് കുട്ടിയെ തൊട്ടിലിൽ ചെവിയിൽനിന്നും രക്തംവാർന്ന നിലയിൽ കണ്ടെത്തിയത്. അനിലുമായി വഴക്കിട്ട് ഗ്രീഷ്മ കുട്ടിയെ കൂടാതെ ഇടുക്കി ഗാന്ധിനഗർ കോളനിയിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോയിരുന്നു. അനിലാണ് കുട്ടിയെ ആദ്യം കണ്ടതെന്നു പോലീസ് പറഞ്ഞു.ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും കുട്ടി മരിച്ചു. അനീഷ് മേസ്തിരി ജോലിക്കാരനും ഗ്രീഷ്മ…
Read Moreപണിപാളി! പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിഐയുടെ ഒപ്പിട്ട എസ്ഐക്കു സസ്പെന്ഷന്; സംഭവം കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍
കടുത്തുരുത്തി: കേസ് ഫയലിൽ സിഐയുടെ ഒപ്പിട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ ഗ്രേഡ് എസ്ഐക്കു സസ്പെൻഷൻ. കടുത്തുരുത്തി സിഐ ഓഫീസിലെ എസ്ഐ അനിൽ കുമാറിനെയാണു സസ്പെൻഡ് ചെയതത്. സിഐ കെ.പി. തോംസണ്‍ ഓഫീസിലില്ലാത്ത സമയത്തു പ്രതിയെ കോടതിയിൽ ഹാജരാക്കാൻ റിമാൻഡ് റിപ്പോർട്ടിൽ സിഐയുടെ ഒപ്പ് എസ്ഐ തന്നെയിട്ട സംഭവത്തിലാണു നടപടി. സിഐയുടെ പരാതിയിൽ ഇതേക്കുറിച്ച് അന്വേഷിച്ച വൈക്കം ഡിവൈഎസ്പിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് എസ്ഐയെ ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയയ്തത്. കടുത്തുരുത്തി സിഐ ഓഫീസിലെ റൈറ്റർ ചുമതലയുള്ള എസ്ഐയാണ് അനിൽ കുമാർ. പെരുവയിൽ സിപിഎം മുളക്കുളം ലോക്കൽ കമ്മിറ്റി ഓഫീസ് കത്തിച്ച കേസിലെ മൂന്നാം പ്രതിയായ മുളക്കുളം കാലായിൽ ജോളി (സന്തോഷ്) യുടെ റിമാൻഡ് റിപ്പോർട്ടിലാണ് അനിൽകുമാർ സിഐയുടെ ഒപ്പിട്ടത്. ഓഫീസ് കത്തിച്ച രണ്ടു പ്രതികളെ പോലീസ് സംഭവദിവസംതന്നെ പിടികൂടിയിരുന്നു. ഇവർക്ക് തീ വയ്ക്കാൻ പെട്രോൾ വാങ്ങി നൽകിയ…
Read Moreലേലു അല്ലു ലേലു അല്ലു…! റേഷൻ കാർഡിന്റെ പകർപ്പ് ഹാജരാക്കാത്തവർക്ക് ശമ്പളമില്ല; അനധികൃതമായി നേടിയ ആനുകൂല്യം റദ്ദാക്കാൻ സിവിൽ സപ്ലൈ ഓഫീസിൽ സർക്കാർ ജീവനക്കാരുടെ തിരക്കേറുന്നു
കോട്ടയം: ജില്ലയിലെ വിവിധ സപ്ലൈ ഓഫീസുകളിലെത്തി നിരവധി സർക്കാർ ജീവനക്കാരും പെൻഷൻകാരുമാണു റേഷൻ കാർഡിലെ ആനുകൂല്യങ്ങൾ റദാക്കുന്നത്. റേഷൻ കാർഡിന്റെ പകർപ്പ് ഹാജരാക്കാത്ത സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓഗസ്റ്റിലെ ശന്പളവും പെൻഷനും തടയുമെന്ന പ്രഖ്യാപനം വന്നോതോടെയാണ് പലരും ആനുകൂല്യങ്ങൾ റദാക്കാൻ നിർബന്ധിതരായത്. മാസം 28 കിലോ അരിയും ഏഴു കിലോ ഗോതന്പും സൗജന്യമായി കിട്ടുന്ന അന്ത്യോദയ പരമ ദരിദ്രവിഭാഗത്തിലും കാർഡു വാങ്ങിയെടുത്തിരുന്നു സർക്കാർ വേതനം പറ്റുന്നവർ. വിവിധ സപ്ലൈ ഓഫീസുകളിലായി 150 പെൻഷൻകാരും 140 ജീവനക്കാരും തങ്ങൾ ആനുകൂല്യത്തിന് അർഹരല്ലെന്ന ക്ഷമാപണവുമായി എത്തിക്കഴിഞ്ഞു. പെൻഷൻകാരിൽ 30 പേരും ജീവനക്കാരിൽ 20 പേരും പരമദരിദ്രവിഭാഗമായ അന്ത്യോദയ ആനൂകൂല്യങ്ങൾ പറ്റിയിരുന്നവരാണെന്നു കണ്ടെത്തി. ഇന്നും നാളെയും ഇതിന്റെ കൂടുതൽ ആളുകൾ ആനുകൂല്യ കാർഡ് റദ്ദാക്കാൻ എത്തുമെന്നാണ് സൂചന. സൗനജ്യമായി റേഷൻസാധനങ്ങൾ ലഭിക്കുന്നതിനായി ഒട്ടേറെ പേർ മുൻഗണനാവിഭാഗ റേഷൻ കാർഡുകൾ തരപ്പെടുത്തിയെന്നു കണ്ടെത്തിയ…
Read More