എ.പി.അരുണ്‍ കോട്ടയം : ലോകമെന്പാടുമുള്ള മലയാള ചലച്ചിത്ര പ്രേമികളുടെ മനസിൽ ഇന്നും താരനക്ഷത്രമാണ് ജയൻ. നാൽപത്തൊന്നാം വയസിൽ ഹെലികോപ്റ്റർ അപകടം ജയനെന്ന സാഹസിക താരത്തെ കവർന്നെടുത്തിട്ടു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ജയൻ തരംഗത്തിന് ഇന്നും കോട്ടമില്ല. ഇന്നു ജയന്റെ 78-ാം ജന്മദിനം ആചരിക്കുന്പോൾ ജയനെ ഹൃദയത്തിലേറ്റിയ ഒരാൾ കോട്ടയത്തുമുണ്ട്. വാഴൂർ എസ്വിആർവിഎൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകൻ ജി. രാജേഷ്. കടയനിക്കാട് സ്വദേശിയായ ഈ 49കാരന് ജയനോടുള്ള ആരാധന തുടങ്ങുന്നത് ഏഴാം ക്ലാസിൽ പഠിക്കുന്പോഴാണ്. വെള്ളായണി പരമു, ഇരുന്പഴികൾ, തച്ചോളി അന്‍പു തുടങ്ങിയ ചിത്രങ്ങൾ ഏറെ ആവേശത്തോടെ കണ്ടു വളർന്ന അന്നത്തെ ആ ബാലന് ഒരിക്കൽ പോലും ജയനോടുള്ള ഇഷ്ടത്തിൽ കുറവുവന്നില്ല, കൂടിയതല്ലാതെ. ശരപഞ്ജരവും അങ്കക്കുറിയും പുതിയ വെളിച്ചവുമെല്ലാം രാജേഷിനെയും ഹരംകൊള്ളിച്ചു. രാജേഷ് എട്ടാം ക്ലാസിൽ പഠിക്കുന്പോഴാണു ജയൻ മരിക്കുന്നത്. പിന്നീട് ജയനെക്കുറിച്ചുള്ള എഴുത്തുകളോ…
Read MoreCategory: Kottayam
അക്ഷയ പാത്രം കാലി..! കോൺഗ്രസ് പ്രവർ ത്തന ഫണ്ട് മുതിർന്ന നേതാവ് മുക്കിയതായി ആരോപണം; മൂന്നംഗ അന്വേഷണ കമ്മീഷനെ ഡിസിസി നിയോഗിച്ചു; അന്വേഷണം വേണ്ടെന്ന് ഒരു വിഭാഗവും
ജോമി കുര്യാക്കോസ് കോട്ടയം: മുതിർന്ന ജില്ലാ കോണ്‍ഗ്രസ് നേതാവിനെതിരേ കോട്ടയം ഡിസിസിയുടെ സാന്പത്തിക അന്വേഷണം. കോണ്‍ഗ്രസിന്റെ പ്രവർത്തനഫണ്ട് സംബന്ധിച്ചു വ്യക്തത തേടിയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. പ്രഫ. പി.ജെ. വർക്കി, കോട്ടയം നഗരസഭ മുൻ അധ്യക്ഷൻ എം.പി. സന്തോഷ്കുമാർ, സിബി ചേനപ്പാടി എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയാണ് അന്വേഷണം നടത്തുന്നത്. ഡിസിസിയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പു മറികടന്നാണു കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. ഒരു മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നേതാവിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനാണ് ഡിസിസിയുടെ തീരുമാനം. ജോഷി ഫിലിപ്പിന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വം ചുമതലയേറ്റപ്പോൾ മുതൽ മുതിർന്ന നേതാവിനെതിരേ സാന്പത്തിക ആരോപണം ഉയർന്നിരുന്നു. കോണ്‍ഗ്രസ് പ്രവർത്തനഫണ്ടിൽനിന്നും ലക്ഷക്കണക്കിനു രൂപയുടെ ക്രമക്കേട് കാട്ടിയെന്നാണ് ആരോപണം. എന്നാൽ ഒരു വിഭാഗം നേതാക്കളുടെ ശക്തമായ എതിർപ്പിനെത്തുടർന്നു വിഷയം അന്വേഷിക്കാതെ മാറ്റിവയ്ക്കുകയായിരുന്നു.…
Read Moreഉഴവൂർ വിജയനു തുല്യം ഉഴവൂർ വിജയൻ മാത്രം..! ചിരിച്ചാൽ ആയുസ് കൂടുമെന്ന് ഇടയ്ക്കിടെ ഓർമിപ്പിച്ച് എല്ലാവരേയും ചിരിപ്പിച്ച വിജയന്റെ കാര്യത്തിൽ പഴമൊഴിക്കും തെറ്റി
കോട്ടയം: ഇന്നലെ അന്തരിച്ച എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ (62) സംസ്കാരം ഇന്നുച്ചയ്ക്ക് 12ന് ഉഴവൂർ കുറിച്ചിത്താനത്തുള്ള വീട്ടുവളപ്പിൽ പൂർണ ഒൗദ്യോഗിക ബഹുമതികളോടെ നടക്കും. ഉദരരോഗത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ രാവിലെ 6.45നായിരുന്നു മരണം. കൊച്ചിയിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക് കോട്ടയത്ത് എത്തിച്ച മൃതദേഹം തിരുനക്കര മൈതാനത്തും വൈകുന്നേരം കുറിച്ചിത്താനം കെ.ആർ.നാരായണൻ സ്കൂളിലും പൊതുദർശനത്തിനു വച്ചശേഷം കുറിച്ചിത്താനത്തെ വസതിയിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, എൻസിപി ദേശീയ പ്രസിഡന്റ് ശരത് പവാർ തുടങ്ങിയവർ സംസ്കാരചടങ്ങിൽ പങ്കെടുക്കും. നർമം തുളുന്പുന്ന പ്രസംഗചാതുരി കൊണ്ടും സംശുദ്ധമായ രാഷ്ട്രീയ പ്രവർത്തനം കൊണ്ടും കേരളമെങ്ങും അറിയപ്പെട്ട രാഷ്്ട്രീയ നേതാവായിരുന്നു ഉഴവൂർ വിജയൻ.ഉഴവൂർ കുറിച്ചിത്താനം കാരാംകുന്നേൽ വീട്ടിൽ ഗോവിന്ദൻനായരുടെയും ലക്ഷ്മിക്കുട്ടിയുടെയും മകനായി 1952 മാർച്ച് 20നാണ് ഉഴവൂർ വിജയന്റെ ജനനം. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിലെ പഠനകാലത്ത് കെഎസ്യു…
Read Moreറോസ മുത്തശി @ 100 ! 1200 പൂർണ ചന്ദ്രൻമാരെ കണ്ട അസുലഭ ഭാഗ്യത്തിനുടമ; പ്രായമിത്രയായിട്ടും ഓർമകൾക്ക് മങ്ങലേറ്റിട്ടില്ല
തൊടുപുഴ: നൂറിന്റെ നിറവിൽ റോസ മുത്തശി. 1200 പൂർണ ചന്ദ്രൻമാരെ കണ്ട അസുലഭ ഭാഗ്യത്തിനുടമയായ റോസ മുത്തശി നാലാം തലമുറയോടൊപ്പം നൂറാം ജൻമദിന വാർഷികം പിന്നിടുന്പോഴും പല്ലില്ലാത്ത മോണകാട്ടിയുള്ള നിറഞ്ഞ ചിരിയുമായി വെള്ളിയാമറ്റത്തുള്ള കുടുംബ വീട്ടിൽ ആഹ്ലാദം പങ്കിട്ടു. ഇന്നലെയായിരുന്നു റോസ മുത്തശിയുടെ നൂറാം പിറന്നാൾ. കുറവിലങ്ങാട് നരിക്കുഴിയിൽ ചാക്കോ ജോസഫിന്റെയും ഏലിയുടെയും മകളായ റോസ 1917 ജൂലൈ 17-നാണ് ജനിച്ചത്. കുറവിലങ്ങാട് മർത്താമറിയം (കപ്പലു പള്ളി) ദേവാലയത്തിൽ മാമോദീസ സ്വീകരിച്ചു. പതിനഞ്ചാം വയസിൽ വെള്ളിയാമറ്റം മുതുകുളത്തേൽ വർക്കിയുടെ സഹധർമിണിയായി. ഈ ദാന്പത്യത്തിൽ ആറു മക്കൾ പിറന്നു. ഭർത്താവ് വർക്കിയും മക്കളിൽ രണ്ടു പേരും മരിച്ചു. ബാക്കി മക്കളും കൊച്ചുമക്കളും പേരക്കിടാങ്ങളുമായി നൂറാം വയസിലും ജീവിതം ആസ്വദിക്കുകയാണ് ഈ മുത്തശി. പ്രായമിത്രയായിട്ടും ഓർമകൾക്ക് മങ്ങലേറ്റിട്ടില്ല. കുറവിലങ്ങാടു നിന്നും വെള്ളിയാമറ്റത്തേക്ക് നടന്നു വന്ന അനുഭവങ്ങൾ ഇന്നലെയെന്ന പോലെ വിവരിക്കും.…
Read Moreഉള്ളതെല്ലാം കൊടുത്തു, എന്നിട്ടും..! അമ്മൂമ്മയുടെ പണം കൊച്ചുമക്കള്‍ എടിഎം കാര്‍ഡ് ഉപയോഗിച്ചു തട്ടിയെടുത്തു; മകന്റെ മക്കളായ രണ്ട് യുവതികള്‍ വിവാഹമോചനം നേടിയവരാണ്
കടുത്തുരുത്തി: 88 കാരിയായ വയോധികയുടെ ബാങ്കിൽ കിടന്ന പണം കൊച്ചുമക്കൾ എടിഎം കാർഡ് ഉപയോഗിച്ചു തട്ടിയെടുത്തതായി പരാതി. കാട്ടാന്പാക്ക് സ്വദേശിയായ വയോധികയാണ് ഇതുസംബന്ധിച്ചു കടുത്തുരുത്തി പോലീസിൽ പരാതി നൽകിയത്. 14 വർഷങ്ങൾക്ക് മുന്‍പു ഭർത്താവ് മരിച്ചതിനെത്തുടർന്ന് വയോധിക തനിച്ചാണ് താമസം. ഒന്‍പത് മക്കൾ ഉണ്ടെങ്കിലും ആരും തന്നെ നോക്കുന്നില്ലെന്നും വയോധിക പറയുന്നു. ഉണ്ടായിരുന്ന സ്ഥലം മക്കൾക്കെല്ലാം വീതം വച്ചു നൽകി. തുടർന്ന് സ്വന്തമായുള്ള നാല് സെന്റ് സ്ഥലത്താണ് വൃദ്ധ താമസിക്കുന്നത്. മകനു വീട് വയ്ക്കുന്നതിനായി സ്ഥലം ചോദിച്ചതിനെ തുടർന്ന് വയോധിക തനിക്ക് ഉണ്ടായിരുന്നതിൽ നിന്നും കുറച്ചു സ്ഥലം നൽകിയിരുന്നു. സ്ഥലത്തിന്റെ വകയായി ഒന്നര ലക്ഷം രൂപ ബാങ്കിൽ ഇട്ടു പാസ് ബുക്ക് പതിപ്പിച്ചു വയോധികയ്ക്കു കൈമാറിയിരുന്നതായി പരാതിയിൽ പറയുന്നു. വയോധികയുടെ മകന്റെ മക്കളായ രണ്ട് യുവതികൾ വിവാഹമോചനം നേടിയവരാണ്. കഴിഞ്ഞദിവസം മരുന്ന് വാങ്ങുന്നതിനായി പണം എടുക്കാൻ ബാങ്കിൽ…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? മത്സ്യക്കുളത്തില്‍ വിഷം കലര്‍ത്തി; ചത്തുപൊങ്ങിയത് 300 കിലോയോളം മത്സ്യം
കുറവിലങ്ങാട്: കുറിച്ചിത്താനത്ത് മത്സ്യകൃഷി നടത്തിയിരുന്ന കുളത്തില്‍ വിഷം കലര്‍ത്തി. സാമൂഹികവിരുദ്ധ വിളയാട്ടത്തില്‍ വിളവെടുക്കാറായ മുന്നൂറ് കിലോയോളം മത്സ്യം ചത്തു. കുറിച്ചാത്താനം ആനശ്ശേരില്‍ പ്രകാശ് പാട്ടത്തിനെടുത്ത് മത്സ്യകൃഷിനടത്തിയ പാറമടയിലാണ് സാമൂഹിക വിരുദ്ധ വിളയാട്ടം. കുറിച്ചിത്താനം നെല്ലിത്താനത്തുമലറോഡിലെ വെള്ളാമ്പേല്‍ പാപ്പച്ചന്റെ ഉടമസ്ഥതയിലുള്ള പാറമട പാട്ടത്തിനെടുത്ത് രണ്ടുവര്‍ഷമായി പ്രകാശ് മത്സ്യകൃഷി നടത്തിവരികയാണ്. മത്സ്യഫെഡിന്റെ സഹായത്തോടെ വായ്പ സംഘടിപ്പിച്ച് നടത്തുന്ന മത്സ്യകൃഷിയില്‍ മികച്ചയിനം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളർത്തുകയായിരുന്നു. 10 മാസത്തോളം വളര്‍ച്ചയെത്തിയതോടെ വിളവെടുപ്പ് നടത്താനിരിക്കുകയായിരുന്നു. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായാണ് കണക്കുകൂട്ടല്‍. മരങ്ങാട്ടുപിള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചത്തമത്സ്യങ്ങളുടേയും പാറമടയിലെ വെള്ളത്തിലേയും സാമ്പിള്‍ ശേഖരിച്ച് രാസപരിശോധനയ്ക്കായി കാക്കനാട്ടുള്ള ലാബിലേക്ക് പോലീസ് അയച്ചിട്ടുണ്ട്.
Read Moreകുങ്കികൾ എത്തിപ്പോയ്… കാട്ടാനകൾ ജാഗ്രതൈ! പ്രത്യേക പരിശീലനം ലഭിച്ച ആനകളാണ് കുങ്കികൾ; അക്രമകാരികളായ കാട്ടാനകളെ തുരത്താൻ കുങ്കി ആനകൾ മറയൂരിൽ
മറയൂർ: മറയൂർ-കാന്തല്ലൂർ മേഖലകളിൽ കുറേ ദിവസങ്ങളായി പ്രശനങ്ങൾ സൃഷ്ടിക്കുന്ന അക്രമകാരികളായ കാട്ടാനകളെ തുരത്താൻ കുങ്കി ആനകളെ മറയൂരിൽ എത്തിച്ചു. ആനമല ടൈഗർ റിസർവിലെ ടോപ് സ്ലിപ് ആന ക്യാന്പിൽനിന്നുള്ള വെങ്കിടേഷ്, കലിം എന്ന രണ്ട് കുങ്കി ആനകളെയാണ് മറയൂരിൽ എത്തിച്ചിരിക്കുന്നത്. ഇവരോടൊപ്പം ടോപ് സ്ലിപ് ആനക്യാന്പിലെ വെറ്ററിനറി ഡോക്ടർ മനോഹരൻ, രണ്ട് ആന പാപ്പാന്മാർ എന്നിവരടങ്ങുന്ന സംഘവും എത്തിയിട്ടുണ്ട്. ഇവരെ കൂടാതെ കേരള വനംവകുപ്പ് വെറ്ററിനറി ഡോ. അബ്ദുൾ സത്താർ, ഡോ. ജയകുമാർ എന്നിവരും മറയൂരിൽ എത്തിയിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ആനകളാണ് കുങ്കികൾ. കുങ്കി തമിഴ് പദമാണ്. വയനാട് വന്യജീവി സങ്കേതത്തിന്റെ ആനകളെ കൊണ്ടുപോകൂന്നതിനായി പ്രത്യേകം തയാറാക്കിയിട്ടുള്ള ലോറിയിലാണ് ടോപ് സ്ലിപിൽ നിന്നും ഇവയെ കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് എത്തിച്ചത്. കാരയൂർ, വെട്ടുകാട്, കീഴാന്തൂർ, കുണ്ടക്കാട്, പെരടിപള്ളം എന്നീ ഭാഗങ്ങളിൽ കറങ്ങി നടന്ന് കൃഷി…
Read Moreഇതിലേകൂടേ പോലീസ് വന്നിരുന്നെങ്കിൽ..! നാട്ടകം-പാറോച്ചാൽ ബൈപാസ് റോഡ് അനാശാസ്യത്തിന്റെയും കഞ്ചാവിന്റേയും കേന്ദ്രവുമാകുന്നു; വിജനമായ ഇവിടം ഇത്തരക്കാരുടെ താവളമാകുന്നു
കോട്ടയം: നാട്ടകം പാറോച്ചാൽ ബൈപാസ് റോഡിലും സമീപ പ്രദേശങ്ങളിലും കഞ്ചാവ് മാഫിയയും അനാശാസ്യ സംഘങ്ങളും വിലസുന്നു. കഴിഞ്ഞ ദിവസം പാറോച്ചാൽ ബൈപാസ് റോഡിന്റെ ഭാഗത്തുള്ള തിരുവാതുക്കൽ പ്രദേശത്തെ ഒരു വീട്ടിൽ നിന്നും അഞ്ചു പേരടങ്ങുന്ന അനാശാസ്യ സംഘത്തെ കോട്ടയം വെസ്റ്റ് പോലീസ് റെയ്ഡ് നടത്തി പിടികൂടിയിരുന്നു. സന്ധ്യകഴിഞ്ഞാൽ നാട്ടകം- പാറോച്ചാൽ ബൈപാസ് റോഡിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും വഴിവിളക്കില്ല. വൈകുന്നേരങ്ങളിൽ വിവിധ ഭാഗങ്ങളിൽ നിന്നും ബൈക്കുകളിലും മറ്റു വാഹനങ്ങളിലും എത്തുന്ന നിരവധി സംഘങ്ങൾ കഞ്ചാവ് വില്പനയും കൈമാറ്റവും കഞ്ചാവ് വലിക്കലുമുൾപ്പെടെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. ഒട്ടുമിക്ക ദിവസങ്ങളിലും കാറുകളിൽ എത്തുന്നവർ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും പ്രദേശവാസികൾ ഇടപെട്ടു ഓടിക്കുന്നതും പതിവു സംഭവമാണ്. ഇതിനെല്ലാം പുറമേ ബൈപാസ് റോഡിന്റെ ഇരുവശങ്ങളിലും രാത്രിയിൽ മാലിന്യം കൊണ്ടുവന്നു തള്ളുകയാണ്. കോഴി മാലിന്യങ്ങളും പച്ചക്കറി മാലിന്യങ്ങളും കേറ്ററിംഗ് അവശിഷ്്ടങ്ങളുമാണു ചാക്കിലും പ്ലാസ്റ്റിക്…
Read Moreഞങ്ങൾക്കും ശമ്പളം കൂട്ടണം..! നഴ്സുമാരുടെ സമരത്തിൽനിന്ന് ആവേശമുൾക്കൊണ്ട് കോട്ടയം മെഡിക്കൽ കോളജിലെ താത്കാലിക നഴ്സുമാരും സമരത്തിലേക്ക്; കളക്ടർക്കും സൂപ്രണ്ടിനും നോട്ടീസ് നൽകി
ഗാന്ധിനഗർ: സംസ്ഥാനത്തെ നഴ്സുമാർ നടത്തിയ സമരം ഒത്തുതീർപ്പായ സാഹചര്യത്തിൽ കോട്ടയം മെഡിക്കൽ കോളജിലെ താത്കാലിക നഴ്സുമാരും സമരത്തിലേക്ക്. അടിസ്ഥാന ശന്പളം ലഭിക്കാത്ത താത്കാലിക നഴ്സുമാർ അടുത്ത ദിവസം മുതൽ സമരം ആരംഭിക്കുമെന്നു കാണിച്ചു മെഡിക്കൽ കോളജ് വികസന സമിതി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടർക്കും ആശുപത്രി സൂപ്രണ്ടിനും നോട്ടീസ് നല്കി. 27,800 രൂപയാണ് നഴ്സുമാരുടെ സർക്കാർ അടിസ്ഥാനശന്പളം. ഇത് വേണമെന്നാവശ്യപ്പെട്ടാണ് നഴ്സുമാർ പണിമുടക്കിന് തയാറെടുക്കുന്നത്. 150 നഴ്സുമാരാണ് എച്ച്ഡിസി മുഖേന മെഡിക്കൽകോളജ് ആശുപത്രിയിൽ ജോലിചെയ്യുന്നത്. ഒരുവർഷം മുതൽ 17 വർഷം വരെ സർവീസുള്ളവർ ഇക്കൂട്ടത്തിലുണ്ട്. 600 രൂപ ദിവസവേതനമെന്ന നിലയിൽ 18,000 രൂപയാണ് ഇപ്പോൾ ലഭിക്കുന്നത്. പിഎഫ് ഉൾപ്പെടെയുള്ള യാതൊരുവിധ ആനുകൂല്യങ്ങളുമില്ല. മാസം ഒരു കാഷ്വൽ ലീവ് മാത്രം. അസുഖം പിടിപെട്ട് അവധിയെടുത്താൽ ആ ദിവസം വേതനമില്ല. ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ വിശേഷാവസരങ്ങളിൽ പ്രത്യേക…
Read Moreരോഗികൾക്ക് തറ തന്നെശരണം..! പ്രഖ്യാപനം കടലാസിലൊതുങ്ങി; ഡെങ്കിപ്പനിക്ക് മെഡിക്കൽ കോളജിൽ പ്രത്യേകവാർഡായില്ല; കിഡ്നി രോഗിക്ക് ഡെങ്കിപ്പനി ബാധിച്ചു
സ്വന്തം ലേഖകൻ കോഴിക്കോട്: ഡെങ്കി ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്ക് മാത്രമായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേക വാർഡ് ഇനിയും യാഥാർഥ്യമായില്ല. പനിക്കായി പ്രത്യേകവാർഡ് കൂടി സൂപ്പർ സ്പെഷാലിറ്റി കോംപ്ലക്സിൽ ഒരുക്കിയിത് െ ഡങ്കിബാധിച്ചവർക്ക് മാത്രമാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. നിലവിൽ വിവിധവാർഡുകളിലാണ് െ ഡങ്കി ബാധിച്ചവർ ചികിത്സയിൽ കഴിയുന്നത്. സാധാരണ പനി ബാധിച്ചവരേയും ഇതേ വാർഡിൽ പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്.ഇത് സാധാരണ പനി ബാധിച്ചവർക്കും ഡങ്കി വരാനിടയാക്കിയിട്ടുണ്ട്.മെഡിക്കൽ കോളജിൽ സ്ത്രീകളുടെ ജനറൽ മെഡിസിൻ വാർഡിൽ ചികിത്സയ്ക്കെത്തിയ കിഡ്നി രോഗിക്ക് ഡെങ്കി ബാധിച്ചതിനെ തുടർന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.ഇവർ ഗുരുതരാവസസ്ഥയിലായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു.യൂത്ത് ലീഗ് ഇത് പരാതിയായി സുപ്രണ്ടിന് നൽകിയിരുന്നു. ഡെങ്കി ബാധിച്ചവർക്ക് മാത്രമായി പ്രത്യേക വാർഡ് ഒരുക്കാമെന്ന് സുപ്രണ്ട് ഉറപ്പ് നൽകിയതുമാണ്.ആരോഗ്യമന്ത്രി കഴിഞ്ഞയാഴ്ച ഇതിനായി നിർദേഷം നൽകിയിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡോക്ടർമാർ ഇത്…
Read More