കഞ്ചാവുമായി കൂവപ്പള്ളിക്കാരും പോരേണ്ട..! സ്കൂൾ-കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വില്പന നടത്തിയ മൂന്നംഗ സംഘം പിടിയിൽ; പോലീസിന്‍റെ തന്ത്രപരമായ നീക്കമാണ് പ്രതികളെ കുടുക്കിയത്

കാഞ്ഞിരപ്പള്ളി: സ്കൂൾ കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് കൂവപ്പള്ളിയിൽ പിടിയിലായ കഞ്ചാവ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് പോലീസ്. ഒന്നര കിലോഗ്രാമിലേറെ കഞ്ചാവുമായി മൂന്നു യുവാക്കളെയാണ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കൂവപ്പള്ളി ആലംപരപ്പ് കോളനി പുത്തൻപുരയിൽ അനന്തു (20), ഇടശേരിമറ്റം രാഹുൽ (21), കാഞ്ഞിരപ്പള്ളി കെഎംഎ ഹാൾ ഭാഗത്ത് പള്ളിവീട്ടിൽ സിയാദ് (21) എന്നിവരാണ് പിടിയിലായത്. കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി മേഖലയിൽ കഞ്ചാവ് വിൽപ്പന വ്യാപകമാണെന്ന് നേരത്തെ തന്നെ നിരവധി തവണ പരാതി ഉയർന്നിരുന്നതാണ്. സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ പ്രവർത്തിച്ചുവരുന്നത്. എന്നാൽ നാളിതുവരെ കാര്യമായ നടപടി എക്സൈസ്-പോലീസ് വിഭാഗങ്ങൾ സ്വീകരിച്ചിരുന്നില്ല. ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന 1.65 കിലോഗ്രാം കഞ്ചാവുമായി കൂവപ്പള്ളി മലബാർ കവല ഭാഗത്തു നിന്നാണ് ഇവരെ ഇന്നലെ കാഞ്ഞിരപ്പള്ളി എസ്ഐ എ.എസ്.അൻസിലിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെ സംഘത്തെ പോലീസ് വിദഗ്ധമായി കുടുക്കുകയായിരുന്നു. അനന്തു, സിയാദ്…

Read More

നജീബ് ഉറങ്ങിയിരുന്നത് കഞ്ചാവിനു മുകളിൽ കിടന്ന്; വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന; രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിൽ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിൽ നിന്നും കഞ്ചാവ് കണ്ടെത്തി

കോട്ടയം: വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ടു കിലോഗ്രാം കഞ്ചാവ് കോട്ടയം വെസ്റ്റ് പോലീസ് റെയ്ഡ് ചെയ്തു പിടികൂടി. വേളൂർ പാണംപടി കൊച്ചുപുരയ്ക്കൽ നജീബിന്‍റെ വീട്ടിൽ നിന്നുമാണു കഞ്ചാവ് പിടികൂടിയത്. വീട്ടിലെ കിടപ്പുമുറിയിലും കട്ടിലിലെ ബെഡിന്‍റെ അടിയിലുമായി നിരവധി പൊതികളായിട്ടാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തേയില പായ്ക്കറ്റിന്‍റ കൂടുകളിലാക്കിയായിരുന്ന കഞ്ചാവ് പൊതിഞ്ഞുവച്ചിരുന്നത്. ഒരു കാരണവശാലും കഞ്ചാവിന്‍റെ മണം പുറത്തേക്കു വരാത്ത രീതിയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. നാലു പൊതികൾ ബെഡിന്‍റെയും തലയിണയുടെയും അടിയിൽ നിന്നുമാണു കണ്ടെത്തിയത്. മുഷിഞ്ഞ വസത്രങ്ങൾ സൂക്ഷിച്ചിരുന്ന ബക്കറ്റിനുള്ളിലും കഞ്ചാവ് ഒളിപ്പിച്ചുവച്ചിരുന്നു. പോലീസ് രാവിലെ പരിശോധനയ്ക്കായി എത്തിപ്പോഴേക്കും നജീബ് വീട്ടിൽ നിന്നും രക്ഷപ്പെട്ടിരുന്നു. പോലീസ് ഏറെ സമയം നടത്തിയ തിരച്ചിലിനൊടുവിലാണു കഞ്ചാവ് കണ്ടെത്താനായത്. നജീബിന്‍റെ വീടു കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന വ്യാപകമായി നടക്കുന്നതായി പോലീസിനു രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ രണ്ടാഴ്ചയായി പോലീസ് നീരിക്ഷണം നടത്തിവരികയായിരുന്നു. ഇന്നലെ ഇവിടെ കഞ്ചാവ് എത്തിയതായി…

Read More

മൊബൈൽഫോൺ സുഹൃത്തിനെ തേടിയെ ത്തിയ പ്ലസ്ടു വിദ്യാർഥിനി കോട്ടയത്തു പിടിയിൽ; ചെന്നൈയിൽ നിന്നും വന്ന പെൺ കുട്ടി കാമുകനെ വിളിച്ചെങ്കിലും എത്തിയില്ല; പിന്നെ സംഭവിച്ച കഥകേട്ടാൽ ഞെട്ടും…

കോട്ടയം: മൊബൈൽ ഫോ ൺ വഴി പരിയപ്പെട്ട സുഹൃത്തിനെ കാണാൻ ചെന്നൈയിൽനിന്നു കോട്ടയത്ത് എത്തിയ പ്ലസ് ടു വിദ്യാർഥിനി പിങ്ക് പോലീസിന്‍റെ പിടിയിൽ. തമിഴ്നാട് സ്വദേശിനിയാണ് സുഹൃത്തിനെ കാണാനായി ചെന്നൈയിൽനിന്നു കോട്ടയത്തിനു വച്ചുപിടിച്ചത്. ഇന്നലെ ഉച്ചയോടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തു സംശയകരമായ സാഹചര്യത്തിൽ കണ്ട ചെന്നൈ തിരുപ്പയ്ക്കല്ലൂർ സ്വദേശിനിയെ പിങ്ക് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്: നാട്ടുകാരനായ ഇരുപത്തൊന്നു വയസുള്ള യുവാവുമായി പെണ്‍കുട്ടി ഫോണിൽ സൗഹൃദത്തിലായി. അടുത്തിടെ യുവാവ് കോട്ടയത്തിനു സമീപം പശു ഫാമിലേക്കു ജോലിക്കായി എത്തിയിരുന്നു.ഇരുവരും തമ്മിൽ ഫോണ്‍വിളി തുടർന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടി കാണണമെന്നു യുവാവിനോടു ആവശ്യപ്പെട്ടെങ്കിലും യുവാവ് നിരുത്സാഹപ്പെടുത്തി. പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞു വീട്ടിൽ ബഹളം വച്ചതോടെ അമ്മ തല്ലി. തുടർന്നു രാത്രിയോടെ ബാഗുമായി വീട്ടിൽനിന്നിറങ്ങിയ പെണ്‍കുട്ടി ചെന്നൈയിലെത്തുകയും തൃശൂർ വഴി കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിലെത്തുകയുമായിരുന്നു. കോട്ടയത്തെത്തിയ വിവരം…

Read More

മിസ്റ്റർ മരുമകൻ ..! ബിഹാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ സുശീല്‍ കുമാര്‍ മോഡി പൊൻകുന്ന ത്തിന്‍റെ മരുമകൻ; പൊന്‍കുന്നം അഴീക്കല്‍ കുടുംബാംഗമായ ജെസി ജോര്‍ജാണ് മോഡിയുടെ ഭാര്യ

പൊന്‍കുന്നം: ബിഹാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ സുശീല്‍ കുമാര്‍ മോഡി പൊന്‍കുന്നത്തിന്‍റെ മരുമകന്‍. പൊന്‍കുന്നം അഴീക്കല്‍ കുടുംബാംഗം ജെസി ജോര്‍ജാണ് മോഡിയുടെ ഭാര്യ. ഗവേഷണ പഠനകാലത്തു സഹപാഠിയായിരുന്നു ജെസി ജോര്‍ജ്. 1987ലായിരുന്നു വിവാഹം. മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന പൊന്‍കുന്നം അഴീക്കല്‍ എ.സി.ജോര്‍ജിന്‍റെയും റോസിയുടെയും മകളാണ് ജെസി. വര്‍ഷങ്ങളായി മുംബൈയില്‍ താമസമായിരുന്നു ജോര്‍ജിന്‍റെ കുടുംബം. ഇക്കാലയളവിലാണ് മോഡിയും ജെസിയും പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. പൊന്‍കുന്നത്ത് തറവാട്ടു വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത് ജെസി ജോര്‍ജിന്‍റെ അച്ഛന്‍റെ ഇളയ സഹോദരന്‍ എ.സി.ജോണിന്‍റെ മകന്‍ ജോര്‍ജാണ്. വാഴൂര്‍ 17-ാം മൈലില്‍ അച്ഛന്‍റെ സഹോദരിയുടെ മക്കളായ മറ്റത്തില്‍ മോഹന്‍ തോമസ്, രാജന്‍ തോമസ്, ബാബു തോമസ്, ബോബന്‍ തോമസ് എന്നിവരും താമസിക്കുന്നുണ്ട്.മോഡി കഴിഞ്ഞ തവണ ഉപമുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോട്ടയത്തും ചങ്ങനാശേരിയിലും പൊന്‍കുന്നത്തുമുള്ള ബന്ധു വീടുകളിലെത്തിയിരുന്നു. ഭാര്യാപിതാവിന്‍റെ സഹോദരി പുത്രനായ ജേക്കബ് റസ്‌കിന്‍റെ കഞ്ഞിക്കുഴിയിലെ വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചത്.

Read More

ഒളിച്ചത് മതി ജോസഫേ..! പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസിൽ ആശ്വാസ ഭവൻ ഡയറക്‌‌ടറെ അറസ്റ്റു ചെയ്തു; ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കുട്ടിക്കാനത്ത് നിന്നാണ് അറസ്റ്റ് ചെയ്ത്

പാന്പാടി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. പാന്പാടി ആശ്വാസ ഭവൻ ഡയറക്ടർ ജോസഫ് മാത്യു (58)വിനെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം കുട്ടിക്കാനത്തുനിന്നാണു ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രന്‍റെ നിർദേശാനുസരണം പാന്പാടി സിഐ സാജു വർഗീസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടിയത്. ഇടുക്കി സ്വദേശിയായ പന്ത്രണ്ടുകാരിയെ ഉപദ്രവിച്ച കേസിൽ പോക്സോ നിയമപ്രകാരം കേസ് എടുത്തതിനെ തുടർന്നു ജോസഫ് മാത്യു ഒളിവിലായിരുന്നു. ഇതേ തുടർന്നു പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. ഇയാളുടെ ബന്ധു വീടുകളിലും കഴിഞ്ഞ ദിവസം മുതൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇയാൾ ഹൈക്കോടതിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയും തള്ളിയിരുന്നു. ഡയറക്ടർ ഒളിവിൽ പോയതിനെ തുടർന്ന് ഇവിടത്തെ അന്തേവാസികളായ 12 കുട്ടികളെ ജില്ലാ ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ…

Read More

ഇനി ഒരാൾക്കും ഈ ഗതിവരരുത്…! വിനായകന് സ്റ്റേഷനിൽ ക്രൂരമർദനം ഏറ്റിറ്റിട്ടുണ്ടെന്ന പോസ്റ്റുമാർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉന്നതതല അന്വേഷണം വേണമെന്നു കേരള ജനപക്ഷം

കോട്ടയം: പോലീസ് കസ്റ്റഡിയോലെടുത്തതിനു പിന്നാലെ ജീവനൊടുക്കിയ ദളിത് യുവാവ് വിനായകന് ക്രൂരമായ മർദനമേറ്റതായുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് കേരള ജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രൻ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ എസിപി തല അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്നു കരുതാനാവില്ല.വിനായകന്‍റെ മാറിടങ്ങളിലും മുഖത്തും തലയിലും പാദങ്ങളിലും കൊടിയ മർദനമേറ്റിട്ടുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. രണ്ടു സാധാരണ പോലീസുകാരെ താത്കാലികമായി സസ്പെൻഡു ചെയ്ത് മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. വിനായകനെ കസ്റ്റഡിയിലെടുത്തപ്പോൾ പാവറട്ടി പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർക്കാർക്കും ഇതിന്‍റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More

രക്ഷകനായ് മരം..! കാർ കൊക്കയിലേക്കു മറിഞ്ഞ് നാലു വൈദികർക്കു പരിക്ക്; എതിരെവന്ന വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു

അടിമാലി: ധ്യാനകേന്ദ്രത്തിൽനിന്നു മടങ്ങുകയായിരുന്ന വൈദികർ സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയിൽ കൊക്കയിലേക്കു മറിഞ്ഞു നാലുപേർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ പത്തോടെ വാളറ അഞ്ചാംമൈലിനു സമീപമാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂർ ഒഎസ്ജെ സഭയിലെ വൈദികരായ ഫാ. ജോഷി കോനത്ത്, ഫാ. സുനിൽ കല്ലറയ്ക്കൽ, ഫാ. പോൾ തോട്ടത്തിൽശേരിയിൽ, ഫാ. ബിജു സേവ്യർ എന്നിവർക്കാണു പരിക്കേറ്റത്. ഫാ. ബിജു സേവ്യറാണു വാഹനം ഓടിച്ചിരുന്നത്. എതിരെവന്ന വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് 80 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു. മരത്തിൽതട്ടിയാണു കാർ നിന്നത്. ചെങ്കുളത്തെ ധ്യാനാശ്രമത്തിൽ ധ്യാനത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു വൈദികർ. ആരുടേയും പരിക്ക് സാരമുളളതല്ല. ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി റോഡപകടങ്ങളാണുണ്ടായിരിക്കുന്നത്.

Read More

ഭക്ഷണം കഴിച്ചൊരു സമരമുറ…! വില കുത്ത നെ വര്‍ധിച്ചിട്ടും വിപണിയിൽ ഇടപെടാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരു കളുടെ നടപടിയില്‍ പ്രതിഷേധിച്ച് കപ്പയും മുളകും കഴിച്ച് യൂത്ത്ഫ്രണ്ട് എമ്മിന്‍റെ പ്രതിഷേധം

കോട്ടയം: പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വില കുത്തനെ വര്‍ധിച്ചിട്ടും വിപണിയിലിടപെടാത്ത കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിഷേധിച്ചു കപ്പയും മുളകും ഭക്ഷിച്ച് പ്രതിഷേധം. വിലക്കയറ്റത്തിനെതിരെയൂത്ത്ഫ്രണ്ട് എമ്മാണ് ഇന്നലെ കോട്ടയം ഹെഡ് പോസ്‌റ്റോഫീസിനു മുന്പില്‍ വ്യത്യസ്ത സമരപരിപാടിയുമായി രംഗത്തെത്തിയത്. അരിവില 52 രൂപയായി വര്‍ധിച്ചതിനാല്‍ ജനങ്ങള്‍ കിഴങ്ങുവര്‍ഗങ്ങള്‍ ഉപയോഗിച്ച് ജീവന്‍ നിലനിര്‍ത്തണമെന്ന് ആഹ്വാനം ചെയ്തു പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി തേക്കിലയില്‍ കപ്പയും മുളകും ഭക്ഷിച്ച് പ്രതിഷേധിച്ചു. ടൗണിലെത്തിയ യാത്രക്കാര്‍ക്ക് തേക്കിലയില്‍ കപ്പയും മുളകും വിളന്പി നല്‍കുകയും ചെയ്തു. കേരള കോണ്‍ഗ്രസ്എം ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി സമരപരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പ്രസാദ് ഉരുളികുന്നം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടന്പില്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മോനിച്ചന്‍, സുമേഷ് ആന്‍ഡ്രൂസ്, സജി തടത്തില്‍, ജോര്‍ഡിന്‍ കിഴക്കേത്തലക്കല്‍, സാബു കണിപറന്പില്‍, ഷാജി പുളിമൂടന്‍, ഷൈന്‍ ജോസഫ്,…

Read More

1,2, 3 ഇനി കറന്‍റ് അടിപ്പിച്ച് കൊല്ലും..! വൈദ്യുതി ലൈനില്‍ കാട്ടുവള്ളികൾ കയറി പടർന്നു; പതുങ്ങിയിരിക്കുന്നത് വന്‍ അപകടം; അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

പൊന്‍കുന്നം: പൊന്‍കുന്നം സബ് ജയില്‍ റോഡില്‍ ഡിവൈഎസ്പി ക്വാര്‍ട്ടേഴ്‌സിന് സമീപത്തായി വൈദ്യുതി ലൈനില്‍ കാടുകയറി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍. സ്‌കൂള്‍ കുട്ടികള്‍ അടക്കം നിരവധിയാളുകള്‍ കടന്നുപോകുന്ന റോഡിന്റെ ഓരത്തോട് ചേര്‍ന്നാണ് വൈദ്യുതി ലൈന്‍ കാടുകയറി കിടക്കുന്നത്. കാട്ടുവള്ളി വൈദ്യുതി ലൈനിലേക്ക് പടര്‍ന്ന് കയറിയിരിക്കുന്നത് ശ്രദ്ധിക്കാതെ കാട്ടുവള്ളിയില്‍ പിടിച്ചാല്‍ അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. എത്രയും വേഗം വൈദ്യുതി ലൈനില്‍ പടര്‍ന്ന് കയറിയിരിക്കുന്ന കാട്ടുവള്ളികള്‍ നീക്കി അപകട സാധ്യത ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.  

Read More

കാരണം കേട്ടാൽ ..! ചികിത്സയിൽ കഴിയുന്ന ഗർഭിണികളായ സ്ത്രീകളുടെ ഭർത്താക്കന്മാർ ഏറ്റുമുട്ടി; സംഭവം വാർത്തയായതോടെ ഗൈനക്കോളജി വാർഡിൽ പുരുഷൻമാർക്ക് നിരോധനം

കോട്ടയം: ചികിത്സയിൽ കഴിയുന്ന സ്ത്രീകളുടെ ഭർത്താക്കന്മാർ ഏറ്റുമുട്ടി. മെഡിക്കൽ കോളജ് ഗൈനക്കോളജി വാർഡിൽ പുരുഷന്മാരുടെ പ്രവേശനം നിരോധിച്ചു.     മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗൈനക്കോളജി വാർഡിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാക്കേറ്റവും സംഘർഷവും അരങ്ങേറിയിരുന്നു. ഇതേത്തുടർന്നാണു പ്രസവവാർഡിൽ കഴിയുന്ന സ്ത്രീകൾക്കൊപ്പം പരിചരിക്കാൻ പുരുഷന്മാർക്ക് വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ചയും ഇന്നലെ രാത്രിയും പ്രസവവാർഡിൽ കഴിയുന്ന സ്ത്രീകളുടെ ഭർത്താക്കന്മാർ തമ്മിൽ വാക്കേറ്റമുണ്ടായത് ആശുപത്രിയിൽ ചർച്ചയായിരുന്നു. ഇതേത്തുടർന്നാണു പുരുഷന്മാരുടെ പ്രവേശനം നിരോധിച്ചത്. വനിതാ പോലീസുകാരെ വാർഡിൽ നിരീക്ഷണത്തിനും ചുമതലപ്പെടുത്തി.

Read More