പത്തനംതിട്ട: മലയാള സിനിമയെ മാഫിയാ വിമുക്തമാക്കണമെന്ന് മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മലയാള സിനിമാലോകത്ത് ഇന്നുണ്ടായിരിക്കുന്ന മൂല്യച്യുതി ഏതൊരു മലയാളിക്കും ദുഃഖമുണ്ടാക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകോത്തരമായി വളർന്ന മലയാള സിനിമയ്ക്കു സമാന്തരമായി മാഫിയാ സംഘവുമുണ്ട്. ഇത് അവസാനിപ്പിക്കാൻ നീതിയുക്തമായ അന്വേഷണം വേണം. സിനിമയുടെ അധോലോക ബന്ധങ്ങൾ അവസാനിപ്പിക്കുകയും കണക്കില്ലാതെ പണം കുമിഞ്ഞുകൂടുന്നുവെങ്കിൽ അതന്വേഷിക്കുകയും വേണം. എംഎൽഎമാരായ മുകേഷും ഗണേഷ് കുമാറും പൊതുസമൂഹത്തോടു മാപ്പുപറയുകയാണ് വേണ്ടതെന്നും തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു. വ്യക്തിതാത്പര്യങ്ങൾക്കുവേണ്ടി സംഘടനയെ കെട്ടിയിടുന്ന സമീപനം ശരിയല്ല. സിനിമാ മേഖലയുമായി ബന്ധപ്പെട്ടു കുറ്റകൃത്യങ്ങൾ പെരുകുന്നതായി നേരത്തെയും അഭിപ്രായങ്ങളുണ്ട്. താൻ മന്ത്രിയായിരുന്ന കാലയളവിൽ ഇതിനെതിരെ എന്തു നടപടിയെടുത്തുവെന്നതു ചരിത്രം പരിശോധിച്ചാൽ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
Read MoreCategory: Kottayam
ജിഎസ്ടി വന്നു പുകവലിക്കാർക്കാശ്വാസം..! ജിസ്എടിയിൽ രണ്ടു രൂപ മുതൽ 11 രൂപവരെ സിഗരറ്റിന് വില കുറയും; പുതിയ വില എത്തും മുൻപ് പഴയസ്റ്റോക്ക് വിറ്റു തീർക്കാനുള്ള തത്രപ്പാടിൽ വ്യാരികളും
സി.സി.സോമൻ കോട്ടയം: ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തിലായപ്പോൾ കോഴി വില കൂടിയത് സംബന്ധിച്ച കോലാഹലങ്ങൾക്കിടെ കേരളം പടി കടത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പുകവലിക്ക് വില കുറയുമെന്നാണ് പുറത്തു വരുന്ന പുതിയ വിവരം. സിഗരറ്റിന് രണ്ടു മുതൽ 11 രൂപ വരെ കുറയുമെന്നാണ് വ്യാപാരികൾ നല്കുന്ന സൂചന. അരിക്കും മറ്റു നിത്യോപയോഗ സാധനങ്ങൾക്കും ജിഎസ്ടി നികുതി വർധിപ്പിച്ച് ജനങ്ങളെ വലയ്ക്കുന്ന സർക്കാർ സിഗരറ്റിന് നികുതി കുറച്ചുവെന്ന സൂചനയാണ് ഇതോടെ വെളിപ്പെടുന്നത്. സിഗരറ്റിന് ഏർപ്പെടുത്തിയ പുതിയ നികുതി എത്രയെന്ന് വ്യക്തമായിട്ടില്ലെങ്കിലും വില കുറയുമെന്ന വിവരം സിഗരറ്റ് വ്യാപാരികൾക്ക് ലഭിച്ചിട്ടുണ്ട്. അതിനാൽ ഇപ്പോൾ സ്റ്റോക്കുള്ള സിഗരറ്റ് വിറ്റു തീർക്കൽ നടക്കുകയാണ്. പുതിയ സ്റ്റോക്ക് രണ്ടാഴ്ചക്കുള്ളിൽ എത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. 58 രൂപ വിലയുളള ഒരു പായ്ക്കറ്റ് സിസേഴ്സിന് 56 രൂപയായി കുറയും. വിൽസിന് 90 രൂപയിൽ നിന്ന് 79 രൂപയായി…
Read Moreകേറിവാടാ മക്കളെ..! സെൻകുമാറിനെ ബിജെപിയിലേക്ക് ക്ഷണിച്ച് കുമ്മനം; സെൻകുമാറിനെ പോലുള്ളവർ ബിജെപിയിലേക്കു വരുന്നതു പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്
കോട്ടയം: മുൻ പോലീസ് മേധാവി ടി.പി. സെൻകുമാറിനെ പാർട്ടിയിലേക്കു ക്ഷണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സെൻകുമാറിനെ പോലുള്ളവർ ബിജെപിയിലേക്കു വരുന്നതു പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയും സെൻകുമാറിനെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. സെൻകുമാറിന് ചരിത്രത്തിൽ സ്ഥാനമുണ്ടെന്നും മറ്റ് പ്രമുഖരായ ചിലർ ബിജെപിയിലേക്കെത്തുമെന്നും ശ്രീധരൻപിള്ള പറഞ്ഞിരുന്നു.
Read Moreരണ്ടുമാസത്തെ രഹസ്യനീക്കം! സ്വന്തമായി വാറ്റുനടത്തി വില്പന നടത്തിയിരുന്ന വീട്ടമ്മ അറസ്റ്റില്; മകന് സിബി ലൂക്കോസ് ഓടിരക്ഷപെട്ടു; വീട്ടില്നിന്നും അഞ്ചുലിറ്റര് ചാരായവും കണ്ടെടുത്തു.
തൊടുപുഴ: വാറ്റുചാരായ വിൽപന നടത്തിയിരുന്ന വീട്ടമ്മയെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. കരിങ്കുന്നം വീരൻമല ഉൗന്നാരംകല്ലേൽ ആനീസ്(68) ആണ് എക്സൈസ് പിടിയിലായത്. ഇവരുടെ വീട്ടിൽനിന്നും അഞ്ചുലിറ്റർ ചാരായവും കണ്ടെടുത്തു. സ്വന്തമായി വാറ്റുനടത്തി വിൽപന നടത്തുകയായിരുന്നു ഇവർ. എക്സൈസ് സംഘത്തെകണ്ട് ഇവരുടെ മകൻ സിബി ലൂക്കോസ് ഓടിരക്ഷപെട്ടു. വർഷങ്ങളായി ചാരായം വാറ്റി വിൽപന നടത്തിയിരുന്ന ഇവർ എക്സൈസ് ഇന്റജിലൻസ് വിഭാഗത്തിന്റെയും തൊടുപുഴ എക്സൈസ് റേഞ്ചിലെ ഷാഡോ വിഭാഗത്തിന്റെയും നിരീക്ഷണത്തിലായിരുന്നു. രണ്ടുമാസത്തോളമായി നടത്തിയ രഹസ്യനീക്കത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. തൊടുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എച്ച്. യൂസഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു റെയ്ഡ്. തൊടുപുഴ റേഞ്ച് പ്രിവന്റീവ് ഓഫീസർ രാജേഷ് ചന്ദ്രന്റെ നേതൃത്വത്തിൽ സിഇഒമാരായ എ.കെ. സിബിൻ, രാജേഷ് സുകുമാരൻ, കെ.കെ. മജീദ്, പി ദേവദാസ്, വനിതാ സിഇഒമാരായ കെ.സിന്ധു, പി.എസ്. പ്രിയ, ഡ്രൈവർ കെ.കെ. വിനോദ് എന്നിവരടങ്ങിയ സംഘമാണ്…
Read Moreആളെകൊന്നിട്ടോ സ്കൈവാക് നിർമാണം..! ആകാശ നടപ്പാതയുടെ രണ്ടാംഘട്ട നിർമാണം ആരംഭിച്ചതോടെ കാൽനടയാത്രക്കാർ ദുരിതത്തിൽ; ട്രാഫിക് നിയന്ത്രിക്കാൻ പോലീസിന്റെ സേവനം ലഭ്യമാക്കണമെന്ന്
കോട്ടയം: ആകാശ നടപ്പാതയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ കാൽനടയാത്രക്കാർ ദുരിതത്തിൽ. തൂണുകൾ ഉറപ്പിക്കുന്ന കോണ്ക്രീറ്റ് സ്ഥാപിക്കുന്നതിനു വലിയ കുഴികൾ കുഴിച്ചതോടെ ശാസ്ത്രി റോഡിലേക്കും ബസ് സ്റ്റാൻഡിലേക്കും കടന്നു പോകുന്ന യാത്രക്കാരാണു ദുരിതത്തിലായിരിക്കുന്നത്. തിരക്കേറിയ ഇവിടെ ഡിവൈഡറുകൾ സ്ഥാപിച്ചു ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതിനാൽ ഒരു വശത്തുകൂടി മാത്രമാണു ആളുകൾക്കു റോഡു മുറിച്ചു കടക്കാൻ കഴിഞ്ഞിരുന്നത്. ഇവിടെ തന്നെ തൂണുകൾ സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുകയും ചെയ്തു. സീബ്രാലൈനുകൾ പോലും ഈ ഭാഗത്ത് ഇല്ലാത്തതിനാൽ റോഡു മുറിച്ചു കടക്കാൻ കാൽനടയാത്രക്കാർ വൻ ബുദ്ധിമുട്ടാണു അനുഭവപ്പെടുന്നത്. കാൽനടയാത്രക്കാരുടെ ബുദ്ധിമുട്ടു പരിഗണിച്ചു ഇവിടെ ട്രാഫിക് പോലീസിന്റേയോ ഹോം ഗാർഡിന്റെയോ സേവനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകാണ്.
Read Moreപാലാ-തൊടുപുഴ റൂട്ടിൽ വീണ്ടും അപകടം ; കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു രണ്ടു പേർക്കു പരിക്കേറ്റു; റാന്നി മന്ദമാരുതി സ്വദേശികളായ മുകേഷ്, സണ്ണി എന്നിവർക്കാണു പരിക്കേറ്റത്
കോട്ടയം: പാലാ – തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ കെഎസ്ആർടിസി ബസും മഹീന്ദ്ര സൈലോയും കൂട്ടിയിടിച്ചു രണ്ടു പേർക്കു പരിക്കേറ്റു. റാന്നി മന്ദമാരുതി സ്വദേശികളായ മുകേഷ്, സണ്ണി എന്നിവർക്കാണു പരിക്കേറ്റത്. ഇന്നു രാവിലെ 7.45നു കുറിഞ്ഞി കവലയിലാണു അപകടമുണ്ടായത്. പാസ്റ്റ് പാസഞ്ചർ ബസ് കുറിഞ്ഞിക്കവലയിൽ ആദ്യം ആൾട്ടോ കാറിലും പിന്നീട് സൈലോ കാറിലും ഇടിക്കുകയായിരുന്നു. ആൾട്ടോ കാറിലെ യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ പാലാ ജനറൽ ആശുപത്രിയിലും പീന്നിടു കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. സണ്ണിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സൈലോ ഓടിച്ചിരുന്നതു മുകേഷായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന സൈലോയ്ക്കുള്ളിൽ നിന്നും മുകേഷിനെ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. രാമപുരം പോലീസും ഇകെകെ കണ്സ്ട്രക്ഷൻ കന്പനിയിലെ തൊഴിലാളികളും ചേർന്നാണു ഇയാളെ പുറത്തെടുത്തത്. സണ്ണിയെ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികളാണു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കട്ടപ്പനയിൽ നിന്നു…
Read Moreശനിയാഴ്ച പുതുപ്പള്ളി വഴി ആരും വരേണ്ട..! ബിജെപി നേതാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് നാളെ പുതുപ്പള്ളി പഞ്ചായത്തിൽ ബിജെപി ഹർത്താൽ
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ ശനിയാഴ്ച ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ബിജെപി പ്രാദേശിക നേതാവ് പ്രശാന്ത് ഉൾപ്പടെയുള്ളവരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചുവെന്ന് ആരോപിച്ചാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Read Moreഇത്രയ്ക്ക് ക്രൂരനോ ഇവൻ..! മാതാപിതാക്കളെ കൊന്ന് ഒളിപ്പാക്കാൻ കൊണ്ടുപോയത് മകന് സ്നേഹത്തോടെ വാങ്ങി നൽകിയ കാറിൽ; സ്റ്റേഷനിൽ കീഴടക്കാനെത്തിയതും ഇതേ കാറിൽ തന്നെ
പന്തളം: കെഎൽ 26 ഇ 8496, മാരുതി സ്വിഫ്റ്റ് കാർ. മകൻ ജോലിക്കൊന്നും പോകാതെ തർക്കവും ബഹളവുമായി കഴിഞ്ഞപ്പോഴും മുഖ്യമായും അവന്റെ യാത്രാസൗകര്യത്തിനായി ജോണും ലീലാമ്മയും വാങ്ങി നല്കിയ ഈ കാറിലാണ്, അതിക്രൂരമായി അവരെ കൊലപ്പെടുത്തിയ ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ അധികം ദൂരമല്ലാത്ത പറന്പിൽ മാത്യൂസ് എത്തിച്ചത്. 26ന് ഉച്ചകഴിഞ്ഞ് ആദ്യം ജോണിന്റെ മൃതദേഹം എത്തിച്ച് കിണറ്റിൽ തള്ളിയ ശേഷം വീണ്ടുമെത്തിയാണ് ലീലാമ്മയുടെ മൃതദേഹം കൊണ്ടു പോയത്. ഒടുവിൽ, സംഭവം പുറത്തറിഞ്ഞ ഇന്നലെ രാവിലെ എട്ടോടെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയതും ഇതേ കാറിൽ. നീല ടീഷർട്ടും ജീൻസും ധരിച്ച് ഉൻമേഷവാനായി സ്റ്റേഷനിലേക്കെത്തിയ മാത്യൂസിനെ കണ്ട പ്പോൾ മാതാപിതാക്കളെ കൊന്നു തള്ളിയ മകനാണതെന്ന് പോലീസിന് സംശയം പോലുമില്ലായിരുന്നു. ഇയാളെത്തി വിവരം പറഞ്ഞിട്ടും പോലീസിന് ഏറെ നേരം വിശ്വസിക്കാനായിരുന്നില്ല. കർമ്മനിരതനായി സിഐ ആർ.സുരേഷ് പന്തളം: 25ഓളം പോലീസ് സേനാംഗങ്ങളാണ് കൊലപാതകം…
Read Moreഇടുക്കിയിൽ വെള്ളിയാഴ്ച ഹർത്താൽ ; കെഎസ്യു മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ; അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി
ഇടുക്കി: കെഎസ്യു മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇടുക്കിയ വെള്ളിയാഴ്ച കോണ്ഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വാശ്രയ മെഡിക്കൽ ഫീസ് വർധനവിന്റെ പേരിൽ രാവിലെ തൊടുപുഴ സിവിൽ സ്റ്റേഷനിലേക്ക് കെഎസ്യു നടത്തിയ മാർച്ചിനിടെയാണ് പോലീസ് നടപടിയുണ്ടായത്. പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ സംഘർഷം തുടങ്ങി. പ്രവർത്തകർ കല്ലെറിഞ്ഞതോടെ പോലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. സംഘർഷത്തിൽ 25 ഓളം പ്രവർത്തകർക്ക് പരിക്കേറ്റു
Read Moreഇതുകൊണ്ടാ തുറക്കരുതെന്ന് പറഞ്ഞത്..! അർധനഗ്ന ഡാൻസും തെറിവിളിയും വീണ്ടും ആരംഭിച്ചു; ബാറുകൾ തുറന്നതോട് കൂടി മദ്യപിച്ചു ലക്കുകെട്ടു നടപ്പാതകൾ കൈയടക്കുന്ന സാമുഹ്യവിരുദ്ധർ എത്തിത്തുടങ്ങി
കറുകച്ചാൽ: മദ്യശാലകളും ബിവറേജസും തുറന്നതോടെ കറുകച്ചാലിൽ വീണ്ടും മദ്യപാനികളുടെ അഴിഞ്ഞാട്ടം. രാവിലെ മുതൽ വൈകുന്നേരം വരെ പാതയോരങ്ങളിലും കടത്തിണ്ണകളിലും ഇരുന്നാണ് മദ്യപാനം. മദ്യപിച്ചു ലക്കുകെട്ടു നടപ്പാതകളിലും കടത്തിണ്ണകളിലും കിടക്കുന്നവർ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. സ്കൂൾ കുട്ടികളടക്കം നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന എൻഎസ്എസ് ജംഗ്ഷൻ, പഞ്ചായത്ത്പടി, തീയറ്റർ റോഡ് എന്നിവിടങ്ങളിൽ പലരും മദ്യപിച്ച് അർധനഗ്നരായാണ് കിടക്കുന്നത്. ഇവർ യാത്രക്കാരെ അസഭ്യം പറയുന്നതും പതിവായിരിക്കുകയാണ്.സ്കൂൾ കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ ഭീതിയോടെയാണ് പലപ്പോഴും സഞ്ചരിക്കുന്നത്. രാത്രി കാലമായാൽ ബിവറേജസിനു സമീപം ബഹളവും അടിപിടിയും പതിവായിരിക്കുകയാണ്. രാത്രി കാലങ്ങളിൽ ഇടവഴികളിലും കടത്തിണ്ണകളിലും കയറുന്ന മദ്യപാനികൾ കടത്തിണ്ണകളിൽ മലമൂത്ര വിസർജനം നടത്തുകയും കുപ്പികൾ തല്ലിതകർത്തിടുന്നതും പതിവാണെന്നു വ്യാപാരികളും പറയുന്നു. യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന മദ്യപാനികൾക്കെതിരേ കറുകച്ചാൽ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പട്രോളിംഗ് കാര്യക്ഷമമല്ലെന്നും നാട്ടുകാർ പറയുന്നു.
Read More