മാവേലിക്കര: നഗരത്തിലേത് ഉൾപ്പെടെ അയിരത്തോളം മോഷണക്കേസുകളിൽ പ്രതിയായ കോട്ടയം, തിരുവാർപ്പ്, കിളിരൂർ, പത്തിൽ വീട്ടിൽ അജയൻ (തിരുവാർപ്പ് അജി-40) മാവേലിക്കര പോലീസിന്റെ പിടിയിലായി. മാവേലിക്കര നഗരത്തിലും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ ഓടുപൊളിച്ച് അകത്ത് കയറിയുള്ള മോഷണം പതിവായിരുന്നു. സമാന രീതിയിലുള്ള മോഷണങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ആലപ്പുഴ എസ്പി വി.എം.മുഹമ്മദ് റഫീക്ക് ഐപിഎസിന്റെ നിർദേശ പ്രകാരം ചെങ്ങന്നുർ ഡിവൈഎസ്പി ശിവസുതൻ പിള്ളയുടെ മേൽനോട്ടത്തിൽ മാവേലിക്കര സിഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. മാവേലിക്കര നഗരമധ്യത്തിലെ കാരുണ്യ മെഡിക്കൽ ഷോപ്പിലെ മോഷണത്തിനിടെ സിസിടിവി ക്യാമറയിൽ കുടുങ്ങിയതോടെയാണ് മോഷ്ടാവ് തിരുവാർപ്പ് അജിയാണെന്ന് പോലീസിന് വ്യക്തമായത്. തുടർന്ന് അന്വേഷണ സംഘം നടത്തിവന്നിരുന്ന പരിശോധനയിൽ മാവേലിക്കര നഗരത്തിലെ പ്രമുഖ തീയറ്ററിന് സമീപം ഇയാൾ പിടിയിലാവുകയായിരുന്നു. മാവേലിക്കര, ആലപ്പുഴ, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ചെങ്ങന്നൂർ, പത്തനംതിട്ട, തിരുവല്ല, പാല, ഏറ്റുമാനൂർ, തൃപ്പൂണിത്തുറ ,…
Read MoreCategory: Kottayam
മനോധൈര്യം ജീവിക്കാൻ കാണിച്ചിരുന്നെ ങ്കിൽ..! കുടുംബ വഴക്കിനെ തുടർന്ന് പിണങ്ങിക്കഴിയുകയായിരുന്ന ഭർത്താവ് ഭാര്യ താമ സിക്കുന്ന വിട്ടിലെത്തി തീ കൊളുത്തി മരിച്ചു
കോട്ടയം: കുടുംബ വഴക്കിനെ തുടർന്ന് പിണങ്ങിക്കഴിയുകയായിരുന്ന ഭർത്താവ് ഭാര്യയും കുട്ടികളും വാടകയ്ക്ക് താമസിക്കുന്ന വിട്ടിലെത്തി തീ കൊളുത്തി മരിച്ചു. വീടിന്റെ കതക് തകർത്ത് അകത്തു കടന്ന് പെട്രോൾ ശരീരത്തിലൊഴിച്ച് തീ കൊളുത്തുകയായിരുന്നു. മണർകാട് കുറ്റിയക്കുന്നിൽ ഇന്നു പുലർച്ചെ മൂന്നരയോടെയാണ് സംഭവം. വാകത്താനം കോട്ടപ്പുറം വീട്ടിൽ മാത്യു (48)വാണ് മരിച്ചത്. ഭാര്യ മിനി വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് എത്തുന്പോൾ വീടിന്റെ ഹാളിൽ മാത്യു കത്തിക്കരിഞ്ഞ് കരിക്കട്ടയായി കിടപ്പുണ്ടായിരുന്നു. ഇയാളുടെ ഫോണ്‍ സമീപത്തു കിടപ്പുണ്ടായിരുന്നു. ഭർത്താവിന്റെ നന്പരിലേക്ക് പോലീസ് ഫോണ്‍ ചെയ്താണ് ആളെ തിരിച്ചറിഞ്ഞത്. മരിച്ച മാത്യു ബിവറേജസ് കോർപറേഷന്റെ എസ്എച്ച് മൗണ്ടിലുള്ള ഗോഡൗണിലെ ഡ്രൈവറാണ്. മാത്യുവും ഭാര്യ പാറന്പുഴ സ്വദേശി മിനിയും രണ്ടു വർഷമായി പിണങ്ങിക്കഴിയുകയാണ്. കോടതിയിൽ കേസും നിലവിലുണ്ട്. രണ്ടു പെണ്‍കുട്ടികളാണ് ഇവർക്കുള്ളത്. മൂത്ത കുട്ടി പത്താം ക്ലാസിൽ പരീക്ഷ എഴുതി നിൽക്കുന്നു. ഇളയ കുട്ടിക്ക് അഞ്ചു വയസുണ്ട്.…
Read Moreഎനിക്ക് മരിക്കണം! പീഡനകേസില്‍ കീഴടങ്ങിയ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു; 15 പാരസെറ്റാമോള്‍ ഗുളിക വാങ്ങി കഴിച്ചതായി വെളിപ്പെടുത്തല്‍
ചെറുതോണി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അമിതമായി പാരസെറ്റാമോൾ ഗുളിക കഴിച്ചശേഷം ഇടുക്കി സിഐ ഓഫീസിലെത്തി കീഴടങ്ങി. മാങ്കുളം പുന്നേക്കാട്ട് ജിതിൻ ജോയി (19) ആണ് കേസന്വേഷിക്കുന്ന ഇടുക്കി സിഐ സിബിച്ചൻ ജോസഫിനുമുന്നിൽ കീഴടങ്ങിയത്. പെണ്‍കുട്ടിയെ സ്നേഹം നടിച്ച് കൂട്ടികൊണ്ടുപോയി മാങ്കുളത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ താമസിപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജിതിൻ ജോയി. ഇന്നലെ രാവിലെ 10.30-ന് ഇടുക്കി സിഐയുടെ മുന്നിൽ കീഴടങ്ങിയ യുവാവിന്റെ മൊഴിയെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. തുടർന്നുള്ള ചോദ്യംചെയ്യലിൽ ചെറുതോണിയിലുള്ള മെഡിക്കൽ സ്റ്റോറിൽനിന്ന് 15 പാരസെറ്റാമോൾ ഗുളിക വാങ്ങി കഴിച്ചതായി ഇയാൾ വെളിപ്പെടുത്തി. ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം പോലീസ് വാഹനത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ജിതിനും പെണ്‍കുട്ടിയും അടിമാലിയിലുള്ള സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർഥികളായിരുന്നു. 15 ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ മാങ്കുളത്തുള്ള വീട്ടിലേക്ക് യുവാവ്…
Read Moreറബർ ചതിച്ചപ്പോൾ മീൻ രക്ഷകനായി..! റബർ വില ഇടിഞ്ഞപ്പോൾ മരങ്ങൾ വെട്ടി മാറ്റിപടുതാക്കുളത്തിൽ മീൻ വളർത്തി വിജയഗാഥ രചിച്ച് അപ്പച്ചൻകുട്ടി
കറുകച്ചാൽ: പടുതാക്കുളത്തിൽ മീൻവളർത്തി വിജയഗാഥ രചിച്ചിരിക്കുകയാണ് വെട്ടിക്കാവുങ്കൽ കാട്ടുകുന്നേൽ ജോസഫ് മാത്യു എന്ന അപ്പച്ചൻകുട്ടി. നീണ്ടകാലത്തെ പ്രവാസ ജീവിതത്തോടു വിട പറഞ്ഞ് നാട്ടിലെത്തിയ അപ്പച്ചൻകുട്ടി കാർഷിക വൃത്തിയിലേക്കു തിരിയുകയായിരുന്നു. തന്റെ തോട്ടത്തിലെ റബർ മരങ്ങളിൽനിന്നും മെച്ചപ്പെട്ട ആദായം ലഭിക്കാതെ വന്നതോടെ മറ്റ് മാർഗങ്ങൾ തിരഞ്ഞു. എൻജിനിയറിംഗ് ബിരുദധാരിയായ മകൻ നോവിന്റെ ആശയമാണ് മീൻകുളം. മത്സ്യക്കൃഷിയെപ്പറ്റി കൂടുതൽ വിവരങ്ങൾ പഠിച്ച ശേഷം റബർ മരങ്ങൾ വെട്ടിമാറ്റിയ ഭാഗത്ത് 25 മീറ്റർ നീളത്തിലും 15 മീറ്റർ വീതിയിലും ജെസിബി ഉപയോഗിച്ച് കൂറ്റൻ കുളം നിർമിച്ചു. അതിൽ പടുതയും വിരിച്ചു. പടുത വിരിച്ച ശേഷം വെള്ളം നിറച്ച കുളത്തിൽ മീനുകളെയും നിക്ഷേപിച്ചു. കോട്ടയം മീനടം ഫിഷ് ഫാമിൽനിന്നും വാങ്ങിയ 4000 തിലാപ്പിയ, കട്ല, രോഹു ഇനത്തിൽപ്പെട്ട മീനുകൾ 500 വീതവും കുളത്തിൽ നിക്ഷേപിച്ചു. കുളത്തിലെ വെള്ളത്തിന്റെ പി.എച്ച് മൂല്യം പള്ളം ഫിഷറീസിൽ…
Read More5കോടിയുടെ ധൂർത്ത്..! പോള അരച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ തുടങ്ങിയ പ്ലാന്റ് തുരു മ്പെടുക്കുന്നു; വൈദ്യുതി താൽപര്യം രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും
കോട്ടയം: വേന്പനാട്ടുകായലിലെയും കുട്ടനാടൻ തോടുകളിലെയും പോള വാരി അരച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ കോട്ടയം മാർക്കറ്റിൽ തുടങ്ങിയ പ്ലാന്റ് തുരുന്പെടുക്കുന്നു. പാടശേഖരങ്ങളിലെയും കോട്ടയം മാർക്കറ്റിലെയും അവശിഷ്ടങ്ങൾ അരച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിപ്പിക്കുമെന്നായിരുന്നു ആറു വർഷം മുന്‍പ് നടത്തിയ പ്രഖ്യാപനം. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയതല്ലാതെ പോള അരയ്ക്കലും വെളിച്ചവുമുണ്ടായില്ല. അഞ്ചു കോടിയോളം രൂപയാണ് കുട്ടനാട് പാക്കേജിൽ വെള്ളത്തിലായത്.ള വാരി ഉണക്കിയശേഷം അരച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയും ശേഷിക്കുന്നത് ജൈവവളമാക്കുകയും ചെയ്യാനുള്ള പ്ലാന്റാണ് കോട്ടയത്തുണ്ടാക്കിയത്. ഏതാനും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും താത്പര്യമായിരുന്നു ഇതിനു പിന്നിൽ. പോള അരച്ച് വൈദ്യുതി തയാറാക്കാനുള്ള സാങ്കേതിക വിദഗ്ധരില്ലാതെയാണ് ഇതിനുള്ള യന്ത്രവും മറ്റ് സജ്ജീകരണങ്ങളും ഏർപ്പെടുത്തിയത്. വൈദ്യുതി ഉത്പാദിപ്പിച്ചാൽ തന്നെ അത് വൈദ്യുതി ബോർഡ് ഏറ്റെടുക്കുമോ എന്നതിലും ഉറപ്പുണ്ടായിരുന്നില്ല. ദിവസം ഒരു ടണ്‍ മാലിന്യം വീതം സംസ്കരിക്കാനായിരുന്നു പദ്ധതി. അഞ്ചു വർഷത്തിനുള്ളിൽ വേന്പനാട്ടുകായലിലെ പോള…
Read Moreഭരണം പാടേ മാറിയില്ലേ..! കോട്ടയം കെഎസ് ആർടിസി ഡിപ്പോയുടെ നവീകരണപ്രവർത്തനങ്ങൾ നിലച്ചു; ടാറിളകികല്ലുകൾ ഉയർന്നു നിൽക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു
കോട്ടയം: മൂന്നു വർഷങ്ങൾക്കു മുന്‍പ് ആരംഭിച്ച കോട്ടയം കെ എസ്ആർടിസി ഡിപ്പോയുടെ നവീകരണപ്രവർത്തനങ്ങൾ നിലച്ചു. ഡിപ്പോയിലെ ഗാരേജ് ഉൾപ്പെടുന്ന ഭാഗമാണ് നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ചു നീക്കിയത്. തുടർന്ന് ഇവിടെ ഗാരേജ് പണിതെങ്കിലും പിന്നീടുള്ള നവീകരണപ്രവർത്തനങ്ങൾ നിലയ്ക്കുകയാണുണ്ടായത്. നിർമാണ പ്രവർത്തനങ്ങൾ നിലച്ചതോടെ കെഎസ്ആർടിസി ബസ്സ്റ്റാൻഡ് ശോച്യാവസ്ഥയിലായി. ബസ്സ്റ്റാൻഡിലെ ടാറിംഗ് പൂർണമായും തകർന്നു. ഒന്നാം നന്പർ പ്ലാറ്റ്ഫോമിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. ടാറിളകി കൂറ്റൻ കല്ലുകൾ ഉയർന്നു നിൽക്കുകയാണ്. ബസുകൾ സ്റ്റാൻഡിലേക്കു പ്രവേശിക്കുന്ന ഭാഗം വലിയ കുഴിയായി മാറി. ലോ ഫ്ളോർ ബസുകൾ ഉൾപ്പടെയുള്ളവുടെ അടിവശം തട്ടുന്നതുമൂലം കേടുപാടുകൾ ഉണ്ടാകുന്നതും പതിവാണ്. രാത്രിയിൽ യാത്രക്കാർ കല്ലുകളിൽതട്ടി വീഴുന്നതും പതിവാണ്. ദിവസവും ആയിരക്കണക്കിനു യാത്രക്കാർ എത്തുന്ന സ്റ്റാൻഡിൽ രാത്രികാലങ്ങളിൽ ആവശ്യത്തിനു വെളിച്ചമില്ലെന്ന പരാതിയുമുണ്ട്. നിലവിൽ കൂടുതൽ ബസുകളും പാർക്ക് ചെയ്യുന്നതു രണ്ടാം നന്പർ പ്ലാറ്റ്ഫോമിലാണ്.രാത്രിയിൽ ട്രിപ്പു കഴിഞ്ഞെത്തുന്ന ബസുകൾ…
Read Moreബംഗാളികൾ തന്നെ ശരണം..! മന്ത്രി വിത്തെ റിഞ്ഞ പാടത്ത് കൊയ്യാൻ ബംഗാളികൾ; പാടത്ത് പണിയെടുക്കാൻ നാട്ടുകാരില്ലെങ്കിലും വെറുതേ നടക്കുന്നവരുടെ എണ്ണം കൂടുതൽ
കടുത്തുരുത്തി: ഹരിത കേരളം പദ്ധതിയിലൂടെ മന്ത്രി വിത്തെറിഞ്ഞ പാടം കൊയ്തെടുക്കാൻ ബംഗാളികൾ. പാടത്തെ പണികൾ ചെയ്യാൻ നാട്ടുകാരെ കിട്ടാതായതോടെ ഞാറ് നടാനും പാടം ഉഴാനും ഇതരസംസ്ഥാനക്കാരെ ആശ്രയിച്ച കർഷകർക്ക് നെല്ല് കൊയ്തെടുക്കാനും കൂട്ട് ഇതര സംസ്ഥാനക്കാർ തന്നെ. ഹരിത കേരളം പദ്ധതിയനുസരിച്ചു മാഞ്ഞൂർ പഞ്ചായത്തിലെ മങ്ങാച്ചിറ പാടത്ത് മന്ത്രി കെ.രാജു വിത്തെറിഞ്ഞ നെല്ലാണ് ബംഗാളികൾ കൊയ്തെടുക്കുന്നത്. ഏഴര ഏക്കറോളം വരുന്ന പാടശേഖരം 25 വർഷത്തിലേറേയായി തരിശിട്ടിരിക്കുയായിരുന്നു. ഹരിത കേരളം പദ്ധതിയിലൂടെ ഇവിടെ കൃഷിയിറക്കാൻ ആറ് പേരാണ് രംഗത്ത് വന്നത്. ടില്ലറെത്തിച്ചു പാടത്തെ കളകളും പുല്ലുമെല്ലാം ഉഴുതു മറിച്ചായിരുന്നു കൃഷി ചെയ്തത്. ചില സ്ഥലങ്ങളിൽ ടില്ലർ അടിക്കാൻ പറ്റാതെ വരികയും ഇത്തരം ഭാഗങ്ങളിൽ കർഷകർ തന്നെ പാടത്തിറങ്ങി ഉഴുതു മറിച്ചുമായിരുന്നു കൃഷി ഇറക്കിയത്. കൂടാതെ കഴിഞ്ഞ ഡിസംബറിൽ വിത നടക്കുന്പോൾ വെള്ളത്തിന്റെ ലഭ്യതയില്ലായ്മയും കർഷകർക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇത്തരത്തിലുള്ള…
Read Moreപ്രായമാവട്ടെ..! വിവാഹ വാഗ്ദാനം നൽകി 16കാരിയുമായി അവിഹിത ബന്ധം; ഒടുവിൽ വിവാഹം കഴിക്കാൻ ചെന്നപ്പോൾ പെൺ കുട്ടിക്ക് പ്രായമായില്ലെന്ന് അധികൃതർ
കട്ടപ്പന: പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. കട്ടപ്പന വെട്ടിക്കുഴക്കവല ചെറുവള്ളി റിനുമോൻ(21) ആണ് പിടിയിലായത്. 2016 ഏപ്രിൽമുതൽ ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. ബന്ധുവായ ഇയാൾ പെണ്‍കുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തെത്തി വിവാഹവാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചത്. ഇതിനുശേഷം പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ നിർദേശാനുസരണം വിവാഹം റജിസ്റ്റർ ചെയ്യാൻ ശ്രമിച്ചു. എന്നാൽ പെണ്‍കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഈ ശ്രമം പരാജയപ്പെട്ടു. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാർ ഇക്കാര്യം അറിഞ്ഞു. ഇതിനിടെയാണ് ശൈശവ വിവാഹം നടന്നെന്ന് ചൈൽഡ് ലൈന്‍ സൂചന ലഭിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreഇനിയും ആധാർ ലിങ്ക് ചെയ്തില്ലേ ? മേയ് മാസം മുതൽ റേഷൻ ലഭിക്കില്ല; ഗ്രാമസഭകൾ അംഗീകരിച്ച മുൻഗണനാ പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും റേഷൻ വിതരണം
കാഞ്ഞിരപ്പള്ളി: റേഷൻ കാർഡുമായി ആധാർ ലിങ്ക് ചെയ്യാത്തവർക്ക് മേയ് മാസം മുതൽ റേഷൻ ഭക്ഷ്യ ധാന്യങ്ങൾ ലഭിക്കില്ലെന്ന് സപ്ലൈ ഓഫീസ് അധികൃതർ അറിയിച്ചു.കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം അന്തിമ മുൻഗണനാ പട്ടിക തയാറാക്കുന്ന നടപടികൾ നടന്നു വരികയാണ്. മുൻഗണനാ പട്ടികയിൽ വരുന്ന കാർഡുകളിലും സംസ്ഥാന സർക്കാരിന്റെ സബ്സ്ഡി ലഭിക്കുന്ന വിഭാഗം റേഷൻകാർഡിലും ഉൾപ്പെട്ടിരിക്കുന്ന മുഴുവൻ കുടുംബാംഗങ്ങളുടെയും ആധാർ നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യണം. മുൻഗണനേതര വിഭാഗത്തിൽപ്പട്ടവർ റേഷൻ കാർഡ് ഉടമയുടെ ആധാർ നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യണം. താലൂക്കിൽ ആകെ 138 റേഷൻ കടകളാണുള്ളത്. 68811 റേഷൻ കാർഡുകളാണ് താലൂക്കിൽ ഉള്ളത്. 5195 എഎവൈ കാർഡുകൾ ഉൾപ്പടെ 28136 മുൻഗണനാ കാർഡുകളുമാണുള്ളത്. 271321 പേരാണ് കാർഡുകളിൽ ഉൾപ്പെട്ടിരിക്കുന്നത്. ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള ദീർഘിപ്പിച്ച കാലാവധി കഴിഞ്ഞിരിക്കേ 42000 ലധികം പേരുടെ ആധാർ നമ്പരുകൾ…
Read Moreരസകരമായ ഒരു വിഷുക്കാഴ്ച..! മദ്യലഹരിയിൽ വീടിന് മുകളിൽ കയറി വീട്ടുടമയുടെ ആത്മഹത്യാഭീഷണി; ഫയർഫോഴ്സ് താഴെയിറ ക്കിയത് കണ്ട് നാട്ടുകാരിൽ ചിരിപടത്തി
പെരുവ: മദ്യലഹരിയിൽ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ ഫയർഫോഴ്സ് എത്തി താഴെയിറക്കി. വൈകുന്നേരം ആറരയോടെയാണ് സംഭവം. പെരുവ കുന്നപ്പള്ളി ആലയ്ക്കൽ കുഞ്ഞുകുഞ്ഞ് (56) ആണ് ആത്മഹത്യാഭീഷണി മുഴക്കിയത്. മദ്യലഹരിയിൽ ഇയാൾ വീട്ടുമുറ്റത്തുളള ചെടികളും മരങ്ങളും വെട്ടിനശിപ്പിച്ചു. തുടർന്ന് വീടിനുളളിലെ ഫർണിച്ചറുകൾ തകർത്ത ശേഷം വീടിന് മുകളിൽ കയറി ആത്മഹത്യാഭീഷണി നടത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തി ഇയാളെ വലയെറിഞ്ഞു കുടുക്കിൽപെടുത്തി താഴെയിറക്കുകയായിരുന്നു.
Read More