കാഞ്ഞിരപ്പള്ളി: കോടതി വിധിയെ തുടർന്ന് ഒറ്റമുറി വീട്ടിൽ നിന്നും അമ്മയേയും പതിനാലുകാരിയായ മകളേയും കുടിയൊഴിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടേക്കും. കുടുംബ സ്വത്ത് സംബന്ധിച്ച തർക്കത്തെ തുടർന്ന് ഭർതൃ മാതാവും ഭർതൃസഹോദരനും നൽകിയ കേസിലാണ് നിർധനരും നിരാശ്രയരുമായ പൂതക്കുഴി തൈപ്പറന്പിൽ ബബിത ഷാനവാസ് (44), മകൾ സൈബ ഷാനവാസ്(14) എന്നിവരെ താമസിച്ചിരുന്ന ഒറ്റമുറി വീട്ടിൽ നിന്ന് ഇന്നലെ പോലീസ് കുടിയൊഴിപ്പിച്ചത്. ഇപ്പോൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കഴിയുന്ന അമ്മയ്ക്കും മകൾക്കുമുള്ള ഏക ആശ്രയം സുമനസുകളുടെ സഹായവും കോടതി ഉത്തരവും മാത്രമാണ്. ഏതെങ്കിലും സംഘടനകളോ വ്യക്തികളോ ഇവരെ ഏറ്റെടുക്കുകയോ ആവശ്യമായ സഹായങ്ങൾ നല്കുകയോ ചെയ്തില്ലെങ്കിൽ ഇവർ പെരുവഴിയിൽ തുടരേണ്ടിവരും. മൂന്നു വർഷം മുന്പ് ഭർത്താവ് മരിച്ച ബബിത ഗർഭപാത്രത്തിൽ മുഴയുണ്ടായതിനെ തുടർന്ന് കഴിഞ്ഞ മൂന്നു വർഷമായി ചികിത്സ യിലാണ്. ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് പൂർണ വിശ്രമത്തിലായിരുന്നതിനാലാണു ബബിതയെയും…
Read MoreCategory: Kottayam
ജീവൻ തോക്കിൻ കുഴലിൽ..! സംസ്ഥാനത്ത് സ്ത്രീകൾ തോക്ക് കൈവശം വച്ചിരിക്കുന്നവരിൽ മുന്നിൽ കോട്ടയം ജില്ല; 16 പേരാണ് തോക്കുള്ളവർ; രണ്ടാമത് ഇടുക്കി
കോട്ടയം: സ്ത്രീ സുരക്ഷ സജീവ ചർച്ചയായിരിക്കെ സംസ്ഥാനത്തു തോക്ക് കൈവശം വച്ചിരിക്കുന്ന ഏറ്റവും കൂടുതൽ വനിതകളുള്ളത് കോട്ടയത്ത്. 16 സ്ത്രീകളാണു കോട്ടയം ജില്ലയിൽ തോക്ക് കൈവശം വച്ചിരിക്കുന്നത്.സംസ്ഥാനത്തൊട്ടാകെ 30,000ലേറെ പേർ തോക്ക് ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ട്. നിലവിൽ 16,000 പേർക്കു ലൈസൻസുണ്ട്. ഒറ്റയ്ക്കു താമസിക്കുന്നവർ, എസ്റ്റേറ്റുകളിൽ കഴിയുന്നവർ, ഭീഷണി നേരിടുന്നവർ, വിദേശത്തുനിന്നു മടങ്ങിയവർ തുടങ്ങിയ മേഖലയിലുള്ളവരാണു തോക്ക് കൈവശം വയ്ക്കാൻ അപേക്ഷിച്ചിട്ടുള്ളവരിലേറെയും. സംസ്ഥാനത്തൊട്ടാകെ ആറു മാസത്തിനിടെ പുതുതായി തോക്കിന് അപേക്ഷിച്ചിട്ടുള്ളവരിൽ പകുതിയും സ്ത്രീകളാണ്. അപേക്ഷകരിൽ 70 ശതമാനത്തോളം പേർ പിസ്റ്റളിനാണു ലൈസൻസ് തേടുന്നത്. ഒരു ചലച്ചിത്രതാരത്തിന്റെ ഭാര്യ 2012ൽ സന്പാദിച്ച ലൈസൻസാണ് അവസാനമായി കോട്ടയത്തു നല്കിയത്. കോട്ടയത്ത് 1492 പുരുഷന്മാരാണു തോക്ക് ലൈസൻസ് കൈവശപ്പെടുത്തിയത്. മലയോര മേഖലയായ ഇടുക്കിയാണ് സ്ത്രീകൾ തോക്ക് കൈവശം വച്ചിരിക്കുന്നവരിൽ രണ്ടാംസ്ഥാനം. എട്ടു വനിതകൾക്കാണു തോക്ക് ലൈസൻസ് ലഭിച്ചത്. 1335 പുരുഷന്മാർക്കും ഇടുക്കിയിൽ തോക്ക്…
Read Moreആവശ്യത്തിന് കുടിക്കട്ടെ..! ജനരോക്ഷത്തെ മറികടന്ന് പീരുമേട്ടിൽ മദ്യവിൽപനശാല സ്ഥാപിക്കുവാൻ കെട്ടിടം നൽകുമെന്ന് ഗ്രാമപഞ്ചായത്ത്
d പീരുമേട്: ഗ്രാമപഞ്ചായത്തിൽ സർക്കാർ മദ്യവിൽപനശാല ആരംഭിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സ്ഥലം കണ്ടെത്തി നല്കുമെന്ന് പഞ്ചായത്ത് ഭരണസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ കല്ലാർ, ഗ്ലെൻമേരി എന്നിവിടങ്ങളിലെ ജനവാസ മേഖലകളിൽ മദ്യവിൽപനശാല സ്ഥാപിക്കുന്നതിനെതിരെ ജനരോക്ഷം ഉയരുകയും നാട്ടുകർ പ്രക്ഷോഭ സമരങ്ങൾ നടത്തുകയുമാണ്. വിനോദ സഞ്ചാര മേഖലയായതിനാലും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിസരത്തുള്ളതിനാൽ ഇവിടെ മദ്യവിൽപനശാല സ്ഥാപിക്കരുതെന്ന് ഭരണസമതിയും പ്രമേയം പാസാക്കിയിരുന്നു. ഇതിനെതുടർന്ന് മദ്യവിൽപനശാലയെ അനുകൂലിക്കുന്നവർ പഞ്ചായത്തിൽ മദ്യവിൽപനശാല വേണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നതിനാൽ പഞ്ചായത്ത് ഭരണസമതി സ്ഥലം കണ്ടെത്തി നല്കുവാൻ തീരുമാനിച്ചു. ജനവാസ മേഖലയല്ലാത്ത സ്ഥലമായിരിക്കും പഞ്ചായത്ത് മദ്യ വിൽപനശാലയ്ക്കായി കണ്ടെത്തി നല്കുന്നത്. വിനോദസഞ്ചാര മേഖലയായ പീരുമേട്ടിൽ മദ്യവിൽപനശാല സ്ഥാപിക്കുന്നതിനാവശ്യമായ സഹായം ബിവേറജസ് കോർപറേഷനു ചെയ്യുമെന്ന് പഞ്ചായത്ത് ഭരണസമതി അറിയിച്ചു. ജനവാസ മേഖലയെ ഒഴിവാക്കി മദ്യവിൽപനശാല സ്ഥാപിക്കുവാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്കാൻ തയാറാണന്നുകാണിച്ച് വകുപ്പ് മന്ത്രിക്കും ഡെപ്യൂട്ടി…
Read Moreഭാര്യ പ്രസവത്തിന് ആശുപത്രിയിൽ; വീട്ടിലെത്തിയ ബന്ധുക്കളായ സഹോദരികളെ ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു
കടുത്തുരുത്തി: സഹോദരങ്ങളായ വിദ്യാർഥിനികളെ ശാരീരികമായി ഉപദ്രവിച്ച കേസിൽ അറസ്റ്റിലായ ബന്ധുവിനെ റിമാൻഡ് ചെയ്തു. കടുത്തുരുത്തി ചിതാന്തിയേൽ താമസിക്കുന്ന തൃശൂർ സ്വദേശിയായ സനോജ് (32) ആണ് റിമാൻഡിലായത്. പതിനൊന്നും പന്ത്രണ്ടും വയസുള്ള പെണ്ക്കുട്ടികളാണ് ഇയാളുടെ ഉപദ്രവത്തിന് ഇരയായത്. പ്രതിയുടെ ഭാര്യയുടെ ബന്ധുക്കളാണ് പെണ്ക്കുട്ടികൾ. പ്രതിയുടെ ഭാര്യ പ്രസവത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഈ സമയത്ത് പ്രതിയുടെ വീട്ടിലെ നായക്കുട്ടിക്ക് തീറ്റ നൽകാനെത്തിയ പെണ്ക്കുട്ടികളെ വീടിനകത്തേക്കു കൂട്ടിക്കൊണ്ടു പോയാണ് ഇയാൾ പീഡനം നടത്തിയത്. വ്യാഴാഴ്ച്ചയാണ് സംഭവം ഉണ്ടായത്. പ്രതി തങ്ങളെ ഉപദ്രവിച്ച കാര്യം പെണ്ക്കുട്ടികളിലൊരാൾ അമ്മയെ അറിയിക്കുകയുമായിരുന്നു. തുടർന്ന് രക്ഷിതാക്കൾ വാർഡ് മെന്പറെയും മെന്പർ കടുത്തുരുത്തി പോലീസിനെയും അറിയിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഭാര്യയ്ക്കൊപ്പമായിരുന്ന പ്രതിയെ ഇവിടെ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Read Moreകടലല്ല ഡാം..! നേവിക്കാരനാണെങ്കിലും നിലയറിയാതെ ചാടരുതെന്ന പാടവുമായി നിഥിനും സംഘവും മടങ്ങി; ഒരു ജീവൻ രക്ഷിക്കാനായ ആശ്വാസത്തിൽ പ്രമോദും രാജുവും
ചെറുതോണി: കരകാണാക്കയത്തിലും നിലയില്ലാ ആഴങ്ങളിലും ചാടിയും നീന്തിയും കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും നിഥിന് ഇടുക്കിയിൽ അടിതെറ്റി. ആഴമറിയാതെ ചാടിയാൽ മല്ലനും മറിയും എന്ന പാടവുമായാണ് ഇടുക്കിയിൽനിന്നും നിഥിൻ തോമസ് എന്ന നേവിയിലെ ഡൈവിംഗ് വിദഗ്ധനും സംഘവും മടങ്ങിയത്. ഇന്നലെ സുഹൃത്തുക്കളായ ആറുപേർക്കൊപ്പം ഇടുക്കി ആസ്വദിക്കാനെത്തിയതായിരുന്നു കൊച്ചിയിലെ നേവി ഉദ്യോഗസ്ഥനായ നിഥിൻ. എറണാകുളത്തുനിന്ന് തൊടുപുഴ വഴി കുളമാവിൽ എത്തിയപ്പോൾ ഡാമിന്റെ മുകളിലൂടെ സുഹൃത്തുക്കളുമായി സംസാരിച്ചു നടന്നുനീങ്ങുന്നതിനിടെ വെള്ളം കണ്ട് പെരുത്തിട്ട് ഡാമിന്റെ നടുഭാഗത്തെത്തിയപ്പോൾ കൈവരിയിൽ ചാടിക്കയറി വെള്ളത്തിലേക്ക് നിഥിൻ ചാടുകയായിരുന്നു. ഡാമിൽ വെള്ളം കുറവായിരുന്നതിനാൽ നിഥിൻ ചാടിയ ഭാഗത്ത് നൂറടിയിലേറെ താഴ്ചയുണ്ടായിരുന്നു. ആഴക്കടലിൽ ചാടി പരിശീലിച്ച നിഥിന് ആഴം അനായാസമാണെങ്കിലും ഇടുക്കിയിലെ വെള്ളം പണികൊടുത്തു. ഗാഢത കൂടിയ വെള്ളത്തിൽ വീണ നേവിയുടെ ഡൈവിംഗ് താരം വെള്ളത്തിൽ കുഴഞ്ഞുപോയി. ഒരടിപോലും നീന്താൻ കഴിയാതെ വെള്ളത്തിലേക്ക് ആണ്ടുപോയ വിദഗ്ധനെ സംഭവം കണ്ടുകൊണ്ടിരുന്ന ഡാമിലെ…
Read Moreഅമ്മമാരുടെ ശ്രദ്ധയ്ക്ക്..! ബൈക്കിൽ എത്തിയ മോഷ്ടാവ് സിഐയുടെ അമ്മയുടെ വള കവർന്നു; ബന്ധുവിന്റെ അയൽ ക്കാരനെന്ന് പരിചപ്പെടുത്തിയായിരുന്നു തട്ടിപ്പ്
ഏറ്റുമാനൂർ: ബൈക്കിൽ എത്തിയ മോഷ്ടാവ് സർക്കിൾ ഇൻസ്പെക്ടറുടെ അമ്മയുടെ സ്വർണ വള കവർന്നു കടന്നു. പാലാ സർക്കിൾ ഇൻസ്പെക്ടർ ടോമി സെബാസ്റ്റ്യന്റെ അമ്മ ഏറ്റുമാനൂർ പട്ടിത്താനം ളാപ്പറന്പിൽ ഏലിക്കുട്ടി (74)യുടെ ആഭരണമാണ് മോഷ്ടിച്ചത്. ഏറ്റുമാനൂർ പേരൂർ കവലയിൽ സഹകരണ ബാങ്കിനു മുന്നിലാണ് സംഭവം. ബാങ്കിന്റെ വളം ഡിപ്പോയിൽ വളം വാങ്ങാൻ എത്തിയതാണ് ഏലിക്കുട്ടി. ഈ സമയം അയൽവാസിയുടെ മകനെന്നു പരിചയപ്പെടുത്തിയ യുവാവ് സമീപിച്ചു. മകളുടെ വിവാഹ ആവശ്യത്തിനുവളവാങ്ങുന്നതിന് അളവിനു വേണ്ടിയാാണെന്നു പറഞ്ഞു വള ആവശ്യപ്പെട്ടു. അയൽവാസിയുടെ പേരും മറ്റും വിശദമായി പറഞ്ഞപ്പോൾ സംശയം തോന്നിയില്ല. കൈയ്യിൽ കിടന്ന രണ്ടു വളകൾ ഉൗരിവാങ്ങി മുങ്ങി. ഏറെ നേരം കാത്തു നിന്നിട്ടും വരാതായപ്പോഴാണ് തട്ടിപ്പാണെന്നു ബോധ്യപ്പെട്ടത്. ഹെൽമറ്റ് ധരിച്ചാണ് യുവാവ് എത്തിയത്.
Read Moreനോട്ടം കുളിമുറിയിലേക്ക്..! വീടുനിരീക്ഷണ ത്തിനായി സ്ഥാപിച്ച സിസിടിവി അയൽവാ സിയുടെ കുളിമുറിയിലേക്കെന്ന് പരാതി; പോലീസ് ഹാർഡ് ഡിസ്ക് പരിശോധിക്കും
c കോട്ടയം: വീടിനു മുന്നിലെ നിരീക്ഷണ കാമറ അയൽവാസിയുടെ കുളിമുറിയിലേക്കു തിരിഞ്ഞാണ് സ്ഥാപിച്ചതെന്ന പരാതിയിൽ പോലീസ് എത്തി കാമറ കണക്ഷൻ വിടുവിച്ചു. നാട്ടകം ഗസ്റ്റ് ഹൗസ് ഭാഗത്താണ് സംഭവം. ഇന്നലെ വൈകുന്നേരമാണ് ഈസ്റ്റ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച പരാതി ലഭിച്ചത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടു കാമറകളാണ് വീടിനു മുന്നിൽ സ്ഥാപിച്ചിരുന്നത്. ഇതിൽ ഒന്ന് അയൽവാസിയുടെ വീടിന്റെ കുളിമുറി ഭാഗത്തേക്കാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഒരു കാമറയുടെ കണക്ഷൻ വിഛേദിച്ചു. ദൃശ്യങ്ങൾ സംഭരിച്ചിട്ടുള്ള ഹാർഡ് ഡിസ്കിൽ അയൽവാസിയുടെ കുളിമുറി ദൃശ്യങ്ങൾ ഉണ്ടോ എന്നറിയുന്നതിന് ഇന്ന് പരിശോധന നടത്തും. രണ്ടു വീട്ടുകാരും ചേർന്നു വിദഗ്ധന്റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. അതേ സമയം അയൽവാസിയുടെ കുളിമുറി ദൃശ്യങ്ങൾ കാണാനല്ലെന്നും തന്റെ പുരയിടത്തിന്റെ അതിർത്തി ഭാഗത്തെ ദൃശ്യങ്ങൾ കാണാൻ വേണ്ടിയാണ് ഒരു കാമറ ഉപയോഗിക്കുന്നതെന്നുമാണു കാമറ സ്ഥാപിച്ച വീട്ടുകാരുടെ വിശദീകരണം.
Read Moreജിതേഷ് സാർ കൊളളത്തില്ല..! കുംഗ്ഫു പഠിക്കാനെത്തിയ 12കാരിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ; കുട്ടി പലതവണ പീഡിപ്പിക്കപ്പെട്ടുവെന്ന് പോലീസ്
അയർക്കുന്നം: കുംഗ്ഫു പഠിക്കാനെത്തിയ പന്ത്രണ്ടുവയസു കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായതായി സൂചന. കുംഗ്ഫു അധ്യാപകനായ ജിതേഷാണ് കേസിലെ പ്രതി. ഇയാൾക്കെതിരേ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയർക്കുന്നം പോലീസ് കേസെടുത്തിരുന്നു. പരിശീലനെത്തിയ പെണ്കുട്ടിയെ ജിതേഷ് പലതവണ പീഡിപ്പി ച്ചുവെന്നാണ് പോലീസ് സംശയം. പെണ്കുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിനു നൽകിയ പരാതി അധികൃതർ പോലീസിനു കൈമാറുകയായിരുന്നു. അയർക്കുന്നം ജംഗ്ഷനിലാണ് പരിശീലന കേന്ദ്രം. പരിശീലന കേന്ദ്രത്തിൽവച്ചായിരുന്നു പീഡനം. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടതിനെ തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈന് പ്രവർത്തകരെ അറിയിക്കുകയായിരുന്നു.
Read Moreനിങ്ങൾക്കും നേരാം ആശംസകൾ..! നിയമ സഭാ സാമാജികനായി അരനൂറ്റാണ്ട് പിന്നിട്ട് കെ.എം മാണി; ആശംസകൾ നേർന്ന് സഭാംഗ ങ്ങൾ; എല്ലാവർക്കും നന്ദി പറഞ്ഞ് മാണി
തിരുവനന്തപുരം: നിയമസഭാ സാമാജികനായി അരനൂറ്റാണ്ട് പിന്നിട്ട വേളയിൽ തനിക്ക് ആശംസ നേർന്ന എല്ലാവർക്കും കേരള കോണ്ഗ്രസ്എം ചെയർമാൻ കെ.എം.മാണി നന്ദി രേഖപ്പെടുത്തി. നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് എല്ലാവരോടുമുള്ള സ്നേഹം മാണി അറിയിച്ചത്. തന്നെ അരനൂറ്റാണ്ട് കാലം പാലായുടെ ജനപ്രതിനിധിയായി തെരഞ്ഞെടുത്തത് വോട്ടർമാരാണ്. അവരോടുള്ള നന്ദിയും കടപ്പാടും എത്ര പറഞ്ഞാലും തീരില്ല. തനിക്ക് ആരോടും വിരോധമില്ല. തന്നെ വിമർശിക്കുന്നവരോടും വിരോധമില്ല. അങ്ങനെ വിരോധം വച്ചു നടക്കുന്നയാളല്ല താൻ. പി.സി.ജോർജിനോട് തനിക്ക് ഒരു വിരോധവുമില്ലെന്നും ജോർജ് തനിക്ക് സഹോദരനെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ അഭിനന്ദിച്ച് സംസാരിച്ചവരെ കണ്ടപ്പോഴാണ് മനസിലായത് നമ്മൾ ശത്രുക്കളായ കാണുന്നവർ പോലും നമ്മുടെ മിത്രങ്ങളാണ് എന്നും മാണി പറഞ്ഞു.
Read Moreപ്രകൃതി സ്നേഹികൾ തൈനട്ടു, പരസ്യസ്നേഹികൾ നശിപ്പിച്ചു; റോഡും പരിസരവും മോടി പിടിപ്പിക്കുവാൻ നട്ട തെങ്ങിൻതൈകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി
കുമരകം: കുമരകം റോഡും പരിസരവും മോടി പിടിപ്പിക്കുവാൻ പ്രകൃതി സ്നേഹികളായ യുവാക്കൾ നട്ട തെങ്ങിൻതൈകൾ പരസ്യബോർഡു സ്ഥാപിക്കുന്നവർ നശിപ്പിച്ചതായി പരാതി.കുമരകം കണ്ണാടിച്ചാലിനു സമീപത്തെ കോട്ടയം കുമരകം റോഡരികിൽ നട്ട തെങ്ങിൻതൈകളാണ് കൂന്പിൽ മണ്ണെണ്ണയൊഴിച്ച് നശിപ്പിച്ചത്. കുമരകം നേച്ചർ ക്ലബ് പ്രവർത്തകർ നട്ട പത്തോളം തെങ്ങിൻതൈകളാണ് കരിഞ്ഞുണങ്ങിയത്. കടുത്ത വേനലിൽ പരിസരവാസികൾ വെള്ളം ഒഴിച്ചും വളം നൽകിയും പരിപാലിച്ച തെങ്ങിൻതൈകളാണ് വളർന്നുവലുതായാൽ പരസ്യോർഡുകൾക്ക് മറയാകുമെന്ന കാഴ്ചപാടിൽ ചെറുപ്പത്തിലെ നശിപ്പിച്ചതെന്ന് സമീപവാസികൾ ചൂണ്ടിക്കാട്ടി.നാലുമാസങ്ങൾക്കുമുന്പ് സ്ഥലം എംഎൽഎ കെ. സുരേഷ് കുറുപ്പാണ് നടീലിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വെള്ളം ഒഴിച്ചിട്ടും തെങ്ങിൻതൈകൾ ഉണങ്ങിപ്പോകുന്നതിന്റെ കാരണം എന്തെന്നറിയാൻ കൂന്പിൽ മണത്തുനോക്കിയപ്പോഴാണ് മണ്ണെണ്ണയുടെ ഗന്ധം തിരിച്ചറിഞ്ഞത്.നീര ഉത്പാദനത്തിനു വേണ്ടി പ്രത്യേകമായി വാങ്ങിയ 300 രൂപ വിലയുള്ള 16 തെങ്ങിൻതൈകളാണ് നശിപ്പിക്കപ്പെട്ടത്. കുമരകം നാളികേര ഫെഡറേഷനാണ് കുരമകം പഞ്ചായത്തിന്റെ നിർദേശപ്രകാരം നേച്ചർ ക്ലബിന് തൈകൾ സൗജന്യമായി നൽകിയത്.…
Read More