ജോസഫിന്‍റെ ക്രൂരത..! വസ്ത്രം കടമായി നൽകാത്തതിനെ തുടർന്ന് ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു; സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലാ :  ഷർട്ടിന്‍റെ പണം ആവശ്യപ്പെട്ട ജീവനക്കാരനെ  ആക്രമിച്ച ആൾ പിടിയിൽ. കിഴതടിയൂർ കണ്ടത്തിൽ ജോസഫ് തോമസ്(39) ആണ് പാലാ പൊലീസിന്‍റെ പിടിയിലായത്.   ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് പാലാ മഹാറാണി ജംഗ്ഷനു സമീപമുള്ള റെഡ്ലൂപ്പ് മെൻസ്വെയർ എന്ന വസ്ത്ര സ്ഥാപനത്തിൽ എത്തിയ ജോസഫ് ഒരു ഷർട്ട് വാങ്ങി. ഒപ്പം തന്നെ വിലയേറിയ മറ്റൊരു ഷർട്ടും ജോസഫ് തെരെഞ്ഞെടുത്തിരുന്നു. ഇതും തനിക്ക് നൽകണമെന്നും പണം അൽപ സമയത്തിനു ശേഷം എത്തിച്ചു നൽകാമെന്നും ഇയാൾ പറഞ്ഞു.  എന്നാൽ മുഴുവൻ പണവും നൽകിയാലേ ഷർട്ട് നൽകാനാവൂ എന്ന് സ്ഥാപനത്തിലെ ജീവനക്കാരനായ റഷീബ് (27) പറഞ്ഞു. ഇതിൽ പ്രകോപിതനായി മടങ്ങിയ ജോസഫ് 3.30തോടെ വീണ്ടും കടയിലെത്തുകയും റഷീബിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.     പരുക്കേറ്റ റഷീബിനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയിലെ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പാലാ പൊലീസ്് എത്തി…

Read More

അമ്മയുടെ വരവും കാത്ത്..! വീട്ടമ്മ കുവൈ റ്റിൽ കുടുങ്ങിക്കിടക്കുന്നു; തന്നെ അറബി പീഡിപ്പിക്കുന്നതായി വീട്ടമ്മയുടെ ഫോൺ സന്ദേശം; അമ്മയെ രക്ഷിക്കണ മെന്ന് മക്കൾ

കോട്ടയം: അമ്മ ജീവിച്ചിരിപ്പുണ്ട്. എങ്ങനെയും നാട്ടിലെത്തിക്കണം- കൊടുമൺ സ്വദേശിയായ നന്ദകുമാറിന്‍റെ അധികൃതരോടുള്ള അപേക്ഷയാണിത്. 2015 ജൂലൈയിലാണ് നന്ദുവിന്‍റെ അമ്മ മണി പൊടിയൻ(45) ഏജന്‍റ് വഴി കുവൈത്തിൽ പോയത്. ആദ്യ മൂന്നുമാസം കൃത്യമായി ശമ്പളം വീട്ടിലേക്ക് അയച്ചു. പിന്നെ പണം അയയ്ക്കുന്നതു നിലച്ചു. ഇതോടെ മണിയുടെ വിവരമില്ലാതാകുകയായിരുന്നു. പണമില്ലാതെ വന്നതോടെ പഠനത്തിൽ മിടുക്കനായിരുന്ന നന്ദകുമാറിന് അത് ഉപേക്ഷിക്കേണ്ടിവന്നു. 2016 ഫെബ്രുവരിയിൽ വീട്ടിൽ വിളിച്ച് താൻ ജോലിക്കു നിൽക്കുന്ന വീട്ടിലെ ഉടമസ്ഥൻ നിരന്തരമായി പീഡിപ്പിക്കുകയാണെന്നും എങ്ങനെയും രക്ഷപ്പെടുത്തണെമെന്നും അറിയിച്ചു. പ്രവാസി മലയാളി ഫെഡറേഷൻ വഴി എംബസിയിൽ അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരാൾ കുവൈറ്റിൽ എത്തിയിട്ടില്ലെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. തുടർന്നു പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏജന്‍റിനെ ചോദ്യം ചെയ്തുവെങ്കിലും മണി എവിടെയാണെന്നുള്ള ഒരു വിവരവും ലഭിച്ചില്ല. കഴിഞ്ഞ 21-ന് മണി വീണ്ടും വീട്ടിലേക്ക് വിളിച്ച് കുവൈത്ത് പൗരനായ വീട്ടുടമ ഭക്ഷണവും ശമ്പളവും നൽകാതെ…

Read More

ചൂട് താങ്ങാനാവാതെ കുറവൻമലയും..! ഇടു ക്കി അണക്കെട്ടിലെ കുറവൻ മല‍യിൽ നിന്നും വീണ്ടും പാറകൾ അടർന്നു വീണു; പാറക്കഷണം മണ്ണിൽ അരമീറ്ററിലധികം താഴ്ന്നുപോയി

ചെറുതോണി: ഇടുക്കി ആർച്ച് ഡാം ബന്ധിപ്പിച്ചിരിക്കുന്ന മലയുടെ മുകളിൽനിന്നും കൂറ്റൻ പാറ അടർന്നുവീണു. അടുത്തനാളിൽ ഇത് രണ്ടാംതവണയാണ് പാറ അടർന്നുവീഴുന്നത്. ഇന്നലെ രാവിലെ 11.30-ഓടെയാണ് ഭീകരശബ്ദത്തോടെ കുറവൻ മലയിൽനിന്നും കൂറ്റൻ പാറ അടർന്നുവീണത്. കുറവൻ – കുറത്തി മലകളെ തമ്മിൽ ബന്ധിപ്പിച്ചാണ് ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം നിർമിച്ചിരിക്കുന്നത്. അഞ്ചുമാസംമുന്പും കുറവൻ മലയിൽനിന്നാണ് പാറക്കഷണം അടർന്നുവീണത്. 200 അടിയോളം ഉയരത്തിൽനിന്നും അടർന്നുവീണ പാറക്കഷണം ഡാമിൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് ഉപയോഗിച്ചിരുന്ന ഇരുന്പ് ഗോവണികളും കൈവരികളും തകർത്താണ് നിലംപതിച്ചത്. അണക്കെട്ടിന്‍റെ അടിവാരത്തിൽ സിമന്‍റിൽ നിർമിച്ച ചാരുബഞ്ചുകളും നശിച്ചു. പാറക്കഷണം മണ്ണിൽ അരമീറ്ററിലധികം താഴ്ന്നുപോയി. അണക്കെട്ടിന്‍റെ സുരക്ഷാചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഗാർഡ് റൂമിനു സമീപമാണ് പാറ വന്നുവീണത്. അടർന്ന പാറക്കഷണം പാറയിലിടിച്ച് പൊട്ടിച്ചിതറിയാണ് നിലത്തുവീണത്. സന്ദർശകർക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്ന സ്ഥലമായതിനാൽ ആളുകളാരും ഇവിടെ ഉണ്ടായിരുന്നില്ല. അതേസമയം കുറവൻ മലയിൽ ഡാമിൽനിന്നും…

Read More

പെറ്റമ്മ നഷ്ടമായ ആട്ടിൻകുട്ടികൾക്ക് പാലൂട്ടി ‘പട്ടിഅമ്മ’

കാട്ടിക്കുളം: പെറ്റമ്മ നഷ്ടപ്പെട്ട ആട്ടിൻകുട്ടിയെ പാലൂട്ടി അമ്മപ്പട്ടി. മഹാരാഷ്്‌ട്രയിൽ ബാവലി സ്വദേശി കൊല്ലപ്പള്ളി ബേബിയുടെ മേൽനോട്ടത്തിലുളള അൽസലാമം ആട് ഫാമിലാണ് മാതൃത്വത്തിന്‍റെ ഉദാരത വിളിച്ചറിയിക്കുന്ന കാഴ്ച. മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിനു പിന്നാലെയാണ് മലപ്പുറം വണ്ടൂർ വാണിയന്പലം പട്ടിക്കാടൻ അബ്ദുൾസലാമിന്‍റെ ഉടമസ്ഥതയിലുള്ള ഫാമിലെ ആടുകളിൽ ഒന്ന് ചത്തത്. ഫാം ജീവനക്കാർ ആട്ടിൻകുഞ്ഞുങ്ങളുടെ പ്രാണൻ രക്ഷിക്കാൻ പണിപ്പെടുന്നതിനിടയാണ് അമ്മപ്പട്ടി രക്ഷകയായി എത്തിയത്. തനിക്കുപിറന്ന അഞ്ച് കുഞ്ഞുങ്ങൾക്കും ആട്ടിൻ കുഞ്ഞുങ്ങൾക്കുമായി മാറിമാറി മുലചുരത്തുകയാണ് അമ്മപ്പട്ടി. പട്ടിക്കുട്ടികൾ പാൽ നുകരുന്പോൾ ആട്ടിൻകുട്ടികൾ മാറിനിൽക്കും. ആട്ടിൻകുട്ടികൾ വിശപ്പകറ്റുന്പോൾ പട്ടിക്കുട്ടികൾ കാഴ്ചക്കാരാകും. മക്കളോടുള്ള വാത്സല്യം അതേപടി പ്രകടിപ്പിച്ചാണ് ആട്ടിൻകുട്ടികളെയും അമ്മപ്പട്ടി പാലൂട്ടുന്നതെന്ന് ബേബി പറഞ്ഞു. ഫാമിൽ വളർത്തുന്നതാണ് നായയെയും.

Read More

നാട്ടുകാര്‍ക്ക് ആശ്വാസം! പോലീസ് പട്രോളിംഗ് തുടങ്ങി; ബ്ലാക്ക്മാന്റെ കറക്കം നിന്നു; സമാധാനമായി കിടന്നുറങ്ങാന്‍ കഴിയുന്നുണ്ടെന്നു നാട്ടുകാര്‍

മുതലക്കോടം: തൊണ്ടിക്കുഴ, നടയം, കൊതകുത്തി, ശാസ്താംപാറ മേഖലകളിൽ കറങ്ങി നടന്നു കവർച്ച നടത്തി വന്ന ബ്ലാക്ക്മാന്റെ ശല്യം കുറഞ്ഞതായി നാട്ടുകാർ. പോലീസ് പട്രോളിംഗ് ശക്‌തമാക്കി കറങ്ങാൻ തുടങ്ങിയതോടെ മോഷ്‌ടാവ് സ്‌ഥലം വിട്ടതായി നാട്ടുകാർ പറയുന്നു. ഏതായാലും പോലീസിന്റെ സാന്നിധ്യം നാട്ടുകാർക്ക് ആശ്വാസം പകരുന്നു. സമാധാനമായി കിടന്നുറങ്ങാൻ കഴിയുന്നുണ്ടെന്നും മോഷണശ്രമം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നാട്ടുകാരും പറയുന്നു. ഒത്ത വണ്ണവും കറുത്ത ശരീരപ്രകൃതവുമുള്ള ആളാണ് മേഖലയിൽ വീട്ടുകാരുടെ ഉറക്കം കെടുത്തി നടന്നത്. പരാതി ലഭിച്ചതോടെ പോലീസും ശക്‌തമായി രംഗത്തിറങ്ങി. കഴിഞ്ഞ ഒരു മാസം കൊണ്ടു ഈമേഖലയിൽ നിന്നുമാത്രം പത്ത് പവനോളം സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചു കഴിഞ്ഞിരുന്നു. കൊതകുത്തിയിൽ സജി പള്ളിക്കുന്നേലിന്റെ വീട്ടിൽ നിന്നും മൂന്നര പവനും തൊണ്ടിക്കുഴ ഷിഹാബുദീന്റെ വീട്ടിൽ നിന്നും ആറുപവനും മോഷ്‌ടിച്ചിരുന്നു. പുലർച്ചെ ഒന്നിനും നാലിനും ഇടയ്ക്കാനാണ് മോഷ്‌ടാവിന്റെ കടന്നു വരവ്. അർധരാത്രിയിൽ വാതിലിൽ മുട്ടി ആക്രമിച്ചു…

Read More

ഇംപേഷ്യൻസ് പാണ്ടുരംഗാനി! തുമ്പപ്പൂ കുടുംബത്തിലേക്ക് പുതിയൊരാൾകൂടി

മൂന്നാർ: തുമ്പപ്പൂ ചെടികൾക്ക് ഏറെ പേരുകേട്ട മൂന്നാർ ഭൂപ്രദേശത്തുനിന്നും പുതിയ ഇനം തുമ്പപ്പൂ കണ്ടെത്തി. ഇംപേഷ്യൻസ് ട്രാവൻകൂറിക്ക എന്ന ചെറു ബാൾസം ചെടിയോട് ഏറെ സാമ്യമുളള ഈ പുതിയ ചെടി പെട്ടിമുടി ഭാഗത്തുനിന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. സസ്യത്തിന് പുതിയ പേരും ലഭിച്ചു. ഇംപേഷ്യൻസ് പാണ്ടുരംഗാനി. മൂന്നാറിൽ തുമ്പപ്പൂ ഇനത്തിൽപെട്ട ചെടികളെക്കുറിച്ച് ഗവേഷണം നടത്തുന്ന മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ജി. പ്രസാദാണ് ഈ ചെടി ആദ്യമായി ശ്രദ്ധിച്ചത്. ഇരവികുളം ദേശീയോധ്യാനത്തിലുൾപെട്ട രാജമലയിലെ പെട്ടിമുടിയിൽനിന്നും ഇടമലക്കുടിയിലേക്കു പോകുന്ന വഴിക്കു സമീപമാണ് ഈ ചെടികളെ കണ്ടെത്തിയത്. ചെടി കണ്ടെത്തിയതോടെ ഈ രംഗത്തെ പ്രഗത്ഭരായ ഡോ. കെ.എം. പ്രഭുകുമാർ, ജഗദീഷ് തുടങ്ങിയവരെ മൂന്നാറിലെത്തിച്ച് പഠനം നടത്തുകയായിരുന്നു. ഇവരുടെ പഠനത്തിന്റെ അടിസ്‌ഥാനത്തിൽ ഇത് പുതിയ സസ്യമാണെന്ന് സ്‌ഥിരീകരിച്ചു. ഇന്റർ നാഷണൽ യൂണിയൻ കൺസർവേഷൻ ഓഫ് നേച്വർ എന്ന സംഘടനയുടെ സംരക്ഷണ പദവി പ്രകാരം ഇതിന്…

Read More

അപരന്‍ മുതല്‍ അച്ചായന്‍സ് വരെ! വൈകല്യങ്ങളെ അതിജീവിച്ച കൊച്ചുമിടുക്കി; ഡയാനക്ക് സ്വപ്നസാക്ഷാത്കാരമായി ജയറാം

കട്ടപ്പന: വൈകല്യങ്ങളെ അതിജീവിച്ച കൊച്ചുമിടുക്കി ഡയാന എഴുതിയ ‘അപരന്‍ മുതല്‍ അച്ചായന്‍സ് വരെ‘ എന്ന പുസ്തകം പ്രകാശനം ചെയ്യാന്‍ സിനിമാതാരം ജയറാം കട്ടപ്പനയിലെത്തി. കട്ടപ്പന ഇടുക്കിക്കവല മുറ്റത്തു സാബുവിന്റെയും ലിസിയുടെയും മൂത്ത മകളാണ് ജയറാമിന്റെ കടുത്ത ആരാധികയായ ഡയാന. ജന്മനാ വൈകല്യത്തോടെ ജനിച്ച ഡയാന ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. സെന്റ് സെബാസ്റ്റ്യന്‍സ് കോളജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ ഡയാന ജയറാമിന്റെ ജീവിതത്തിലെ പ്രധാന ദിവസങ്ങള്‍, വിവാഹ ദിവസം, ഭാര്യയുടെയും മക്കളുടെയും ജന്മദിനങ്ങള്‍, ലഭിച്ച അവാര്‍ഡുകള്‍, അഭിനയിച്ച 204 സിനിമകളെകുറിച്ചുള്ള വിവരങ്ങളെല്ലാം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാംസ്കാരിക സമ്മേളനം സഹകരണബാങ്ക് പ്രസിഡന്റും മുനിസിപ്പല്‍ കൗണ്‍സിലറുമായ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്തു.

Read More

അങ്കമാലി–ശബരി റെയിൽ പാതയുടെ കാര്യത്തിൽ ജോയ്സ് ജോർജ് എംപിയ്ക്ക് ഫ്ളക്സ് ബോർഡ് വെച്ചതിന്‍റെ ചെലവ് മാത്രമെന്ന് ഡീൻ കുര്യാക്കോസ്

തൊടുപുഴ: രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് നിർദേശം വരുകയും പിന്നീട് മുൻകാലങ്ങളിലെ എംപിമാരുടെ ശ്രമഫലമായി മുൻപോട്ടു പോകുകയും ചെയ്ത നിർദ്ദിഷ്‌ട അങ്കമാലി–ശബരി റെയിൽ പാതയുടെ കാര്യത്തിൽ ജോയ്സ് ജോർജ് എംപിയ്ക്ക് ഫ്ളക്സ് ബോർഡ് വെച്ചതിന്‍റെ ചെലവ് മാത്രമാണ് വന്നിട്ടുള്ളതെന്നു യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ്. മുൻ യുപിഎ ഗവൺമെൻറിന്‍റെ കാലത്ത് എംപിമാരായിരുന്ന പി.ടി. തോമസും, കെ.പി. ധനപാലനും നടത്തിയ പരിശ്രമത്തിന്‍റെ ഫലമായിട്ടാണു കാലടി വരെയുള്ള ഭൂമി ഏറ്റെടുത്ത് എട്ടുകിലോമീറ്റർ റെയിൽവെ ലൈൻ പൂർത്തിയാക്കുകയും ചെയ്തത്. പിന്നീട് എല്ലാ ബജറ്റിലും പദ്ധതിയുടെ തുടർച്ചക്കായി പണമനുവദിച്ചിട്ടുമുണ്ട്. ജോയിസ് ജോർജ് എംപിയായതിനു ശേഷം മുവാറ്റുപുഴയിലെ ശബരി പാതയുടെ സ്പെഷൽ ഓഫീസും സ്‌ഥലമെടുപ്പിനായുള്ള ഓഫീസും പൂട്ടി പോയിട്ടും അദ്ദേഹത്തിനു ഒന്നും ചെയ്യാനായില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് പദ്ധതിയുടെ പകുതി തുക സംസ്‌ഥാന സർക്കാർ വഹിക്കാമെന്ന് തീരുമാനിച്ചു. ഇടുക്കി ജില്ലയിൽ…

Read More

നിങ്ങൾക്കും അനുകരിക്കാം..! ഉപയോഗ ശൂന്യമായ ഹെൽമറ്റുകളിൽ വിജയകരമായി പച്ചക്കറികൃഷി നടത്തിയ ജോയി പരിചയപ്പെടാം

തൊടുപുഴ: കൃഷി ചെയ്യാൻ സ്‌ഥലമില്ലെന്നു പരാതി പറയുന്ന നഗരവാസികൾക്കു തൊടുപുഴ വെങ്ങല്ലൂർ സിഗ്നൽ ജംഗ്ഷനിൽ ഓട്ടോ ലൈൻ എന്ന സ്‌ഥാപനം നടത്തുന്ന ജോയിയെ മാതൃകയാക്കാം. ഉപയോഗശൂന്യമായ ഹെൽമറ്റുകളിൽ വിജയകരമായി പച്ചക്കറികൃഷി നടത്തിയിരിക്കുകയാണ് ഇദ്ദേഹം. തന്‍റെ വ്യാപാരസ്‌ഥാപനത്തിലെത്തുന്ന എല്ലാവർക്കും കാണാനാവുന്നതു കടയോടു ചേർന്നു 51 ഹെൽമറ്റുകളിൽ പച്ചമുളക് കായ്ച്ചുകിടക്കുന്നതാണ്. നാളുകൾക്കു മുമ്പു വരെ വെണ്ടയും വഴുതനയും തക്കാളിയും പൈനാപ്പിളും വരെ ഹെൽമറ്റിനുള്ളിൽ സുരക്ഷിതമായി വിളയിച്ചെടുത്തതു ജോയിയുടെ കൃഷിയിടത്തിലെ കൗതുകക്കാഴ്ചയാണ്. വർഷങ്ങൾക്കു മുമ്പു ഇരുചക്ര വാഹനത്തിന്‍റെ റൂമായിരുന്നു ജോയി നടത്തിയിരുന്നത്. ഷോറൂമിന്‍റെ പ്രവർത്തനം അവസാനിച്ചപ്പോൾ ഉപയോഗ ശൂന്യമായ നിരവധി ഹെൽമറ്റ് മിച്ചംവന്നു. ഇതുമായി ജോയി ആക്രി കച്ചവടക്കാരനെ സമീപിച്ചെങ്കിലും അവർ ഹെൽമറ്റുകൾ വാങ്ങാൻ തയാറായില്ല. തുടർന്നു ഈ ഹെൽമറ്റുകൾ എങ്ങനെ നശിപ്പിച്ചുകളയും എന്ന ആലോചിച്ചു. മണ്ണിൽ എത്രനാൾ വേണമെങ്കിലും നശിക്കാതെ കിടക്കുന്ന ഹെൽമറ്റ് എന്തുകൊണ്ട് ചെടികൾ നടാൻ ഉപയോഗിച്ചുകൂടാ എന്ന…

Read More

വിശ്വാസം അതല്ലേ എല്ലാം..! യഥാർഥ മതവിശ്വാസികൾ ഒരിക്കലും വർഗീയ വാദികളാകില്ലെന്ന് അബ്ദുസമദ് സമദാനി

ചങ്ങനാശേരി: യഥാർഥ മതവിശ്വാസികൾ ഒരിക്കലും വർഗീയ വാദികളാകില്ലെന്ന് എം.പി. അബ്ദുസ മദ് സമദാനി. വടക്കേക്കര മുഹയ്ദിൻ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച മജിലിസുൽ ഉലമയുടെ സമാപനത്തോടനുബന്ധിച്ചുള്ള മാനവമൈത്രി മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സമദാനി. നാടിനെ കലുഷിതമാക്കു കയും സമാധാനം തകർക്കുകയും ചെയ്യുന്ന വർഗീയ വാദികളെ സമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചീഫ് ഇമാം അബ്ദുൽ സലാം അൽഖാസിമി അധ്യക്ഷത വഹിച്ചു. സി.എഫ്. തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. റെജി സഖറിയ, ഡോ. ജയിംസ് മണിമല, ഫാ. സെബാസ്റ്റ്യൻ പുന്നശേരി, അബ്ദുൽ സലാം, സലിം കന്നിട്ടയി ൽ, ഷിബിലി കൈനിക്കര, പി.എസ്. ഷാജഹാൻ, വർഗീസ് ആന്‍റണി, ഷെമീർ അലിയാർ എന്നിവർ പ്രസംഗിച്ചു.

Read More