കാഞ്ഞിരപ്പള്ളി: എല്ലാ സമുദായങ്ങളെയും സർക്കാർ ഒരുപോലെ പരിഗണിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഹൈറേഞ്ച് യൂണിയന് കീഴിലെ പാലപ്ര, ആനക്കല്ല് ശാഖകളിലും എരുമേലി യൂണിയനിലെ കൂരംതൂക്ക് ശാഖയിലും നിർമിച്ച ശ്രീനാരായണക്ഷേത്രങ്ങളുടെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സംഘടനകളും സാമൂഹ്യ നീതിക്കുവേണ്ടി പോരാടുന്നുണ്ട്. അതിന് കുറവ് പറയാൻ കഴിയില്ല. എന്നാൽ എസ്എൻഡിപി യോഗം സംഘടിച്ചാൽ രാജ്യത്ത് സുനാമി വരുമെന്ന ചിന്തയിൽ തങ്ങളെ തളർത്താനും തകർക്കാനുമാണ് എല്ലാ രാഷ്ര്ടീയ കക്ഷികളും ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ശ്രീനാരായണ ഗുരു ദൈവമായതു കൊണ്ടാണ് എസ്എൻഡിപി ക്ഷേത്രങ്ങൾ നിർമിക്കുന്നത്. ഇതിനെ രാഷ്ര്ടീയ പ്രത്യയശാസ്ത്രങ്ങൾ വളച്ചൊടിച്ച് തങ്ങളുടെ വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുകയാണ്. ജാതിക്ക് അധിഷ്ഠിതമായ ചട്ടങ്ങളും നിയമങ്ങളുമാണ് ഭരണഘടനയിലുള്ളതെന്നും അതിനാൽ ജാതി പറയുക സ്വാഭാവികമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ആനക്കല്ല് ശാഖാ ഗുരുദേവ ക്ഷേത്രം സമർപ്പണ സമ്മേളനത്തിൽ സാബു സ്വാമി ഭദ്രദീപം പ്രകാശിപ്പിച്ചു.…
Read MoreCategory: Kottayam
കൊലവണ്ടി ടിപ്പർ..! നിയമങ്ങൾ കാറ്റിൽ പറത്തി ടിപ്പറുകൾ മരണപ്പാച്ചിൽ നടത്തുന്നു ; നോക്കുകുത്തികളായി ഉദ്യോഗസ്ഥർ
കോട്ടയം: ടിപ്പർ ലോറികൾ വീണ്ടും നിരത്തുകളിൽ കീഴടക്കി മരണപ്പാച്ചിൽ നടത്തുന്നു. നിയമങ്ങൾ കാറ്റിൽപറത്തിയുള്ള പാച്ചിലിൽ ജില്ലയിൽ ഇന്നലെ പൊലിഞ്ഞത് രണ്ടു ജീവനുകൾ. കോട്ടയം കുടയംപടിയിൽ ദിശതെറ്റിയെത്തിയ ടിപ്പറിടിച്ച് കണ്‍സ്ട്രക്ഷൻ കന്പനി എൻജിനിയർ അയ്മനം വല്യാട് ചേപ്പേഴത്ത് മാത്യുവിന്‍റെ മകൻ ജിബിൻ മാത്യു(26), ചങ്ങനാശേരിയിൽ പിതാവിനൊടൊപ്പം ബൈക്കിൽ യാത്രചെയ്ത കോട്ടയം ഗിരിദീപം കോളജിലെ ബിസിഎ വിദ്യാർഥിനി കുമരങ്കരി വാലടി കാട്ടടി പുളിവേലിൽ മാത്യുവിന്‍റെ മകൾ ടിനു (19) എന്നി വരാണ് മരിച്ചത്. കോട്ടയം ജില്ലയിലെ പ്രധാന റോഡുകളും ഗ്രാമപ്രദേശങ്ങളിലെ റോഡുകളും കീഴടക്കിയാണ് ടിപ്പറുകൾ പായുന്നത്. ടോറസ്, ടിപ്പർ ലോറി തുടങ്ങയവയ്ക്ക് രാവിലെ ഒന്പതു മുതൽ 10 വരെയും വൈകുന്നേരം നാലു മുതൽ അഞ്ചു വരെയും നിരത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ നിയമം പലപ്പോഴും പാലിക്കപ്പെടാറില്ല. ഇത്തരം നിയമങ്ങൾ കാറ്റിൽ പറത്തി ഗ്രാമപ്രദേശങ്ങളിലെ റോഡുകൾ വഴിയാണ് ടിപ്പർ ലോറികൾ പായുന്നത്.…
Read Moreഇങ്ങനെ ഒന്ന് സ്വപ്നത്തിൽ മാത്രം..! വായ്പ എടുത്തു മുങ്ങിയ ആളുടെ വീട്ടിൽ വായമൂടിക്കെട്ടി ബാങ്ക് ജീവനക്കാരുടെ സമരം
ചെങ്ങന്നൂർ: ബാങ്കിൽനിന്നും കോടിക്കണക്കിനു രൂപ വായ്പ എടുത്തശേഷം മുങ്ങി നടന്നവർക്ക് താക്കീതായി ബാങ്ക് ജീവനക്കാരുടെ വ്യത്യസ്‌ഥ സമരം. കാത്തലിക് സിറിയൻബാങ്ക് ചെങ്ങന്നൂർ ശാഖയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന സമരമാണ് വ്യത്യസ്തമായത്. ചെങ്ങന്നൂർ മുണ്ടങ്കാവ് സ്വദേശിയായ വായ്പാ കുടിശികക്കാരന്റെ വീട്ടുമുറ്റത്താണ് ഇന്നലെ രാവിലെ ബാങ്കിന്റെ ചെങ്ങന്നൂർ ശാഖയിലെ ജീവനക്കാരും ഇതരശാഖയിലെ ജീവനക്കാരും ബാങ്ക് മാനേജരും, വിരമിച്ച ജീവനക്കാരുമടങ്ങുന്ന 50 അംഗ സംഘം എത്തിയത്. കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി പ്ലക്കാർഡ് ഏന്തി രാവിലെ 9.30മുതൽ 10.30വരെ ഇവർ ധർണ നടത്തി. ബാങ്ക് ഡിജിഎം തോമസ് ജോർജ്, ഏരിയാ മാനേജർ സി.കെ. ജോർജ്, സോണൽ മാനേജർ സണ്ണി വർക്കി, ചെങ്ങന്നൂർ ശാഖാ മാനേജർ ആർ. അംബിക എന്നിവർ ധർണയ്ക്കു നേതൃത്വം നൽകി.
Read Moreകഥപറയും ബാലന്‍..! എല്ലാവർക്കും നന്ദിയറി യിച്ച് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയ നായ ബാലൻ വയനാട്ടിലേക്ക് യാത്ര യായി
ഗാന്ധിനഗർ: അരിച്ചിറങ്ങുന്ന വേദനയുമായാണ് വയനാടൻ ചുരമിറങ്ങി ബാലൻ ഹൃദയം മാറ്റിവയ്ക്കാൻ കോട്ടയം മെഡിക്കൽ കോളജിലെത്തിയത്. ആറ് മാസത്തെ ചികിത്സ കഴിഞ്ഞ് തിരികെ മടങ്ങുന്പോൾ മാറ്റി വച്ച ഹൃദയം നിറയെ നന്ദി മാത്രമല്ല, സ്നേഹത്തിന്‍റെ സൂര്യകാന്തി പൂക്കളുമുണ്ട്. നിറമിഴികളോടെ യാത്രപറയുന്പോൾ ബാലൻ വിതുന്പി. ഒരു കുറവും വരുത്താതെ ഇത്രയും കാലം പോറ്റിയവരെ കെട്ടിപ്പിടിച്ചു കരഞ്ഞു. ആശുപത്രി അങ്കണത്തിൽ കൂടിയവരുടേയും കണ്ണുകൾ നിറ ഞ്ഞു. പാറമടത്തൊഴിലാളിയായ വയനാട് പെരിക്കല്ലൂർ കുന്നത്തു ചാലിൽ ബാലനെ(51)കഴിഞ്ഞ ജൂണ്‍ 22നാണ് കോട്ടയം മെഡിക്ക ൽ കോളജിൽ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാ യത്. ആശുപത്രി സൂപ്രണ്ടും കാർഡിയോ തൊറാസിക് വിഭാഗം മേധാവിയുമായ ഡോ.ടി.കെ. ജയകുമാറിന്‍റ നേതൃത്വത്തിൽ നടത്തിയ മൂന്നാമത്തെ ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ അങ്കമാലി സ്വദേശി ഫ്രാൻസിസിന്‍റെ ഹൃദയം ബാലനിൽ ചേർന്നു. നിർധന കുടുംബാംഗമായ ബാലൻ അന്ന് മുതൽ എല്ലാവരുടേയും ജീവിതത്തിന്‍റെ ഭാഗമായി. ജയകുമാർ ഡോക്ടറിന്‍റെ നേതൃത്വത്തിൽ…
Read More‘പുലികാടുകയറിയത് ആർക്കുവേണ്ടി ? ശബരി എക്സ്പ്രസുകൾ ഡിപ്പോയ്ക്ക് പുറകിൽ കാടുകയറി നശിക്കുന്നു
കോട്ടയം: വനത്തിന്റെ പശ്ചാത്തലത്തില്‍ പുലിയുടെ ചിത്രം പതിച്ച കെഎസ്ആര്‍ടിസിയുടെ പുതുപുത്തന്‍ ശബരി എക്‌സ്പ്രസുകള്‍ കാട്ടില്‍ വെറുതെകിടക്കുന്നു. ശബരിമല തീര്‍ഥാടകരുടെ സുഖയാത്രയ്ക്ക് പുഷ് ബാക്ക് സീറ്റുകളും വൈ ഫൈ സൗകര്യവുമായി പുറത്തിറക്കിയ ബസുകള്‍ മണ്ഡലകാലം കഴിയുന്‌പോള്‍ മറ്റ് റൂട്ടുകളില്‍ ഓടിക്കുമെന്നായിരുന്നു പ്രഖ്യാപനം. പുലിമുരുകനെന്ന ഓമനപ്പേരില്‍ 10 ബസുകളാണ് വിവിധ ഡിപ്പോകളിലേക്ക് രണ്ടു മാസം മുന്‍പ് നിര്‍മിച്ചു നല്‍കിയത്. ജനുവരി 16ന് സീസണ്‍ അവസാനിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും ശബരി ബസുകള്‍ക്ക് പുതിയ സര്‍വീസ് തുടങ്ങാനായിട്ടില്ല. കോട്ടയത്ത് രണ്ട് ശബരി എക്‌സ്പ്രസുകള്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം പിഡബ്ല്യുഡി ഓഫീസ് പരിസരത്ത് വെറുതെ കിടക്കുകയാണ്. മറ്റൊരു ബസ് കഴിഞ്ഞ ദിവസം എറണാകുളം ഡിപ്പോയിലേക്കു കൊണ്ടുപോയി അവിടെ വിശ്രമിക്കുന്നു. കേരളത്തിനു പുറത്തുള്ള റൂട്ടുകളില്‍ ഓടാന്‍ പ്രത്യേകം പെര്‍മിറ്റ് വേണമെന്നാണ് ചട്ടം. കേരളത്തില്‍ ദീര്‍ഘദൂര സര്‍വീസ് നടത്താന്‍ പ്രത്യേകം പെര്‍മിറ്റ് വേണ്ടാത്ത സാഹചര്യത്തില്‍ ദിവസം ഇരുപതിനായിരം…
Read Moreപൊങ്കാലയ്ക്ക് പിന്നാലെ കുടംകമഴ്ത്തൽ..! കുടിവെള്ളത്തിനായി കുടംമഴ്ത്തി പ്രതിഷേധവുമായി മഹിളാകോൺഗ്രസ്
ചാരുംമൂട്: രൂക്ഷമായ വരൾച്ച നേരിടുന്പോഴും ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നിലപാടിൽ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവർത്തകർ ചാരുംമൂട് കെഐപി ഓഫീസിന് മുന്നിൽ കുടം കമഴ്ത്തൽ പ്രതിഷേധം നടത്തി. മഹിളാ കോണ്‍ഗ്രസ് മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഡിസിസി പ്രസിഡന്റ് എം ലിജു ഉദ്ഘാടനം ചെയ്തു. കുടിവെള്ളവും റേഷനും നിഷേധിക്കുന്ന സർക്കാരിൽ നിന്നും ജനങ്ങൾ നീതി പ്രതീക്ഷിക്കുന്നത് അനൗചിത്യമാണെന്ന് എം. ലിജു അഭിപ്രായപ്പെട്ടു. കുടിവെള്ള പ്രശ്നപരിഹാരത്തിനായി ഇടത് സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല യുഡിഎഫ് ഗവണ്മെന്റും തദ്ദേശ സ്ഥാപനങ്ങളും നടപ്പിലാക്കിയ പദ്ധതികളെ അട്ടിമറിക്കുവാൻ ശ്രമിക്കുകയാണന്നും അദ്ദേഹം ആരോപിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് റ്റി.ആർ. ബിന്ദു അധ്യക്ഷയായി കെപിസി സി സെക്രട്ടറി കെ.പി. ശ്രീകുമാർ , ഡിസിസി ജനറൽ സെകട്ടറിമാരായ ബി. രാജലക്ഷ്മി, ഗീതാ രാജൻ, പി.ബി. ഹരികുമാർ,…
Read Moreഡ്രൈവറുടെ തോന്ന്യാസം; ദിശതെറ്റി പായിച്ച ടിപ്പറിടിച്ചു കുടയംപടിയിൽ ബൈക്ക് യാത്രികനായ എഞ്ചിനീയർ മരിച്ചു
കോട്ടയം: ദിശതെറ്റിയെത്തിയ ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അയ്മനം വല്ല്യാട് ചേപ്പഴത്ത് വീട്ടിൽ മാത്യുവിന്‍റെ മകൻ ജോബിൻ മാത്യു(26)വാണ് മരിച്ചത്. ഇന്നു രാവിലെ 7.30ഓടെ കുടയംപടി അന്പാടിക്കവലയിലായിരുന്നു അപകടം. അമിതവേഗത്തിൽ ദിശതെറ്റിയെത്തിയ ടിപ്പർ ജോബിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ജോബിനെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും 8.15ഓടെ മരണത്തിനു കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടം നടന്നയുടനെ ടിപ്പർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഡ്രൈവറെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. സ്വകാര്യ കണ്സ്ട്രക്്ഷൻ കന്പനിയിലെ എൻജിനീയറായ ജോബിൻ വീട്ടിൽ നിന്നു ജോലിയ്ക്കായി പോകുന്പോഴാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.യാക്കോബായ സുറിയാനിസഭ യൂത്ത് അസോസിയേഷൻ കോട്ടയം ഭദ്രാസന കമ്മിറ്റി അംഗവും കല്ലുങ്കത്ര സെന്റ് ജോർജ് പള്ളി ജെഎസ്ഒവൈഎ ഭാരവാഹിയുമാണ് മരിച്ച ജോബിൻ.
Read Moreനാട്ടിൽ താരമായി നെജിമോൻ..! രണ്ടായി രത്തിന്‍റെ വ്യാജനോട്ടുമായി തട്ടിപ്പിനു ശ്രമി ച്ചവര്‍ കടയുടമയുടെ ബുദ്ധിയില്‍ കുടുങ്ങി
എരുമേലി: ഇരുനൂറ് രൂപയുടെ സാധനങ്ങള്‍ വാങ്ങിയ ശേഷം രണ്ടായിരം രൂപ നോട്ടിന്റെ കളര്‍ഫോട്ടാസ്റ്റാറ്റ് പകര്‍പ്പ് നല്‍കി ബാക്കി തുക ആവശ്യപ്പെട്ടവര്‍ കടയുടമയുടെ ബുദ്ധിയില്‍ കുടുങ്ങിയതിനൊടുവില്‍ പോലീസെത്തുന്നതറിഞ്ഞ് കാറില്‍ കയറി രക്ഷപെട്ടു. എരുമേലിക്കടുത്ത് നെടുങ്കാവ് വയലിലാണ് സംഭവം. നോട്ട് കിട്ടിയത് ബാറില്‍ നിന്നാണെന്നും വേറെ പണം കൈയിലില്ലെന്നും ബാക്കിതുക ആവശ്യപ്പെട്ടവര്‍ പറഞ്ഞപ്പോഴാണ് കടയുടമയായ പാറക്കടവില്‍ നെജിമോന് സംശയം തോന്നിയത്. രണ്ടായിരം രൂപ നോട്ട് ബാറില്‍ നിന്നു ബാക്കി കിട്ടണമെങ്കില്‍ എത്ര രൂപയാണ് ബാറില്‍ നല്‍കിയതെന്ന് നെജിമോന്‍ ചോദിച്ചു. ഇതിന് മറുപടി നല്‍കാനാവാതെ കുഴങ്ങുന്നത് കണ്ട നെജിമോന്‍ നോട്ട് സൂഷ്മമായി പരിശോധിച്ചപ്പോഴാണ് കളര്‍ ഫോട്ടോസ്റ്റാറ്റാണെന്ന് ഉറപ്പായത്. ഉടന്‍ തന്നെ എരുമേലി പോലിസ് സ്‌റ്റേഷനിലേക്ക് ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഇത് കണ്ട് തട്ടിപ്പ് സംഘം നോട്ട് തിരികെ വാങ്ങാന്‍ പോലും നില്‍ക്കാതെ കാറില്‍ കയറി രക്ഷപെടുകയായിരുന്നു. കാറിന്റെ ഫോട്ടോയും രജിസ്‌ട്രേഷന്‍ നമ്പരും…
Read Moreശ്രീയുടെ ആത്മവിശ്വാസം…! ഇന്ത്യൻ ടീമിൽ 44 വയസുവരെ കളിക്കണം; ക്രൂരത കാട്ടിയവ രോട് വിദ്വേഷമോ പകയോ ഇല്ലെന്നു ശ്രീശാന്ത്
എടത്വ: കോളജ് വിദ്യാര്‍ഥികള്‍കൊപ്പം ക്രിക്കറ്റ് കളിച്ച് ശ്രീശാന്ത്. എടത്വ സെന്റ് അലോഷ്യസ് കോളജില്‍ പുതിയതായി ആരംഭിച്ച ക്രിക്കറ്റ് നെറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ക്രിക്കറ്റ് പിച്ച് തയാറാക്കേണ്ടതിനെപറ്റിയും കളിക്കേണ്ട വിധവും വിദ്യാര്‍ഥികള്‍ക്കു കാണിച്ചു കൊടുത്തശേഷം കളിക്കാനായി ഗ്രൗണ്ടിലേക്ക് ഇറങ്ങുകയും ചെയ്തു. ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന അംഗത്തിനൊപ്പം ക്രിക്കറ്റ് കളിക്കാന്‍ അവസരം കിട്ടിയ വിദ്യാര്‍ഥികള്‍ താരത്തിനൊപ്പം ബോളിംഗും ബാറ്റിംഗുമായി ഒരു മണിക്കൂറോളം അടിച്ചു തകര്‍ത്തു. തന്റെ നിരപരാധിത്വം പുതിയതായി നിലവില്‍വന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ബോര്‍ഡ് അംഗങ്ങള്‍ മനസിലാക്കുമെന്നും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് ആത്മവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. കരിയറിലെ നിര്‍ണായക സമയമാണ് തകര്‍ത്തതെന്നും തന്നോടു ക്രൂരത കാട്ടിയവരോട് വിദ്വേഷമോ പകയോ ഇല്ലെന്നും ശ്രീശാന്ത് പറഞ്ഞു. ഇന്നലെ 34 വയസ് പൂര്‍ത്തിയായ താന്‍ 44 വയസുവരെ ടീമിലുണ്ടാകുമെന്ന ആത്മവിശ്വാസവും ശ്രീശാന്ത് പ്രകടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സാബന്‍ കെ.വി. അധ്യക്ഷത വഹിച്ചു. ബര്‍സാര്‍ ഫാ. തോമസ്…
Read Moreഇതൊക്കെ എന്ത് ..! പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി ട്രാക്കിൽ കുതിച്ച് ഒന്നാമതായി കെ.സി. ജോസഫ്
പാലാ: പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി ട്രാക്കിൽ കുതിക്കുകയാണ് വള്ളിച്ചിറ കണ്ടനാട്ട് കെ.സി. ജോസഫ്. തിരുവന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന 37–ാമത് വെറ്ററൻസ് അത്ലറ്റിക് സംസ്‌ഥാന ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ, 5000 മീറ്റർ ഓട്ടമത്സരങ്ങളിലും അഞ്ച് കിലോമീറ്റർ നടത്തത്തിലും ഒന്നാം സ്‌ഥാനം നേടിയാണ് ഈ 79 കാരൻ ഇന്നത്തെ യുവതലമുറയ്ക്ക് വിസ്മയമായത്. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പഠനകാലത്തു തന്നെ ട്രാക്കിനോടു പ്രിയമുണ്ടായിരുന്ന കെ.സി. ജോസഫ് ഇന്റർ സ്കൂൾ മീറ്റിൽ ഒന്നാം സ്‌ഥാനം നേടിയിട്ടുണ്ട്. അതും 1500, 5000 കിലോമീറ്റർ ഓട്ടത്തിൽ തന്നെയായിരുന്നു നേട്ടങ്ങളെല്ലാം. പത്താം ക്ലാസിനു ശേഷം ടൈപ്പ് പഠിച്ച ശേഷം സ്വകാര്യ കമ്പനിയിൽ ടൈപ്പിസ്റ്റായി ചേർന്നു. തുടർന്ന് രാഷ്ട്രീയ ട്രാക്കിലിറങ്ങിയ ജോസഫ് മൂന്നുവട്ടം മുത്തോലി ഗ്രാമപഞ്ചായത്തംഗം, മുത്തോലി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സോമിൽ ഓണേഴ്സ് അസോസിയേഷൻ…
Read More