പൗരപ്രമുഖരുടെ പണത്തിന്‍റെ തണലില്‍ വിഹരിച്ച് സിപിഎം; നവകേരള സദസിനെ രൂക്ഷമായി വിമർശിച്ച് കെ. രമ എംഎല്‍എ

വടകര: ക്ഷേമപെന്‍ഷനുകള്‍ ലഭിക്കാതെയും വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടിയും ജീവിക്കാന്‍ ഗതിയില്ലാതെ സാധാരണക്കാരന്‍ നട്ടംതിരിയുമ്പോള്‍ ധൂര്‍ത്തുയാത്ര നടത്തി ജനങ്ങളെ പരിഹസിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കെ.കെ.രമ എംഎല്‍എ. സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുക, മുടങ്ങിയ ക്ഷേമപെന്‍ഷനുകള്‍ ഉടന്‍ ലഭ്യമാക്കുക, ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ ഫെഡറേഷന്‍ വടകര സപ്ലൈ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ ചെലവില്‍ കോടികള്‍ മുടക്കി ആഘോഷം നടത്തുകയാണ് സിപിഎം. അടിസ്ഥാന വര്‍ഗത്തിന്റെ ആവശ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും പണക്കാരും കച്ചവടക്കാരും വിദേശ വ്യവസായികളും ഇതര സാമുദായിക ശക്തികളുമെല്ലാമടങ്ങുന്ന പൗരപ്രമുഖര്‍ എന്ന പുതിയ വര്‍ഗത്തെ സൃഷിടിക്കുകയും അവരുടെ പണത്തിന്‍റെ തണലില്‍ വിഹരിക്കുകയുമാണ് സിപിഎമ്മും സര്‍ക്കാരുമെന്നു രമ കുറ്റപ്പെടുത്തി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാനാണത്രെ മുഖ്യമന്ത്രിയും…

Read More

വീട്ടമ്മയെ കൊലപ്പെടുത്തി ചുരത്തില്‍ തള്ളിയ സംഭവം ;15 പവന്‍ സ്വര്‍ണമെവിടെ ? തലപുകഞ്ഞ് പോലീസ്

കോഴിക്കോട്: കോഴിക്കോട്ടെ വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം നാടുകാണി ചുരത്തില്‍ തള്ളിയ കേസില്‍ സൈനബയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താനുള്ള പോലീസ് അന്വേഷണം പുരോഗമിക്കുന്നു. പ്രധാന പ്രതി താനൂര്‍ കുന്നുംപുറം പള്ളിവീട് സമദ്, കൂട്ടുപ്രതി ഗൂഡല്ലൂര്‍ എല്ലുമല സ്വദേശി സുലെമാന്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച സൂചന പ്രകാരം കഴിഞ്ഞ ദിവസം രണ്ടുപേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. സ്വര്‍ണാഭരണവുമായി ഇവര്‍ക്ക് ബന്ധമില്ലെന്ന പ്രാഥമിക സൂചനയെത്തുടര്‍ന്ന് ഇവരെ പോലീസ് വിട്ടയച്ചു. ഇതിനിടെ പോലീസ് കസ്റ്റഡിയിലുള്ള സമദിനെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. സുലൈമാനും പോലീസ് കസ്റ്റഡിയിലാണുള്ളത്. ഇയാളെയും വരും ദിവസം കോടതിയില്‍ ഹാജരാക്കും. വെള്ളിപറമ്പ് വടക്കെ വീരപ്പൊയില്‍ മുഹമ്മദലിയുടെ ഭാര്യ സൈനബ (57)യാണ് ഈ മാസം ഏഴിനു കൊല്ലപ്പെട്ടത്.കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നു സൈനബയെ സമദും സുലൈമാനും ചേര്‍ന്ന് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. അന്ന് വൈകിട്ട് അഞ്ചരയോടെ മുക്കത്തിനടുത്തുവച്ച്…

Read More

അടിക്കടി വിവാദങ്ങള്‍; മുസ്‌ലിം ലീഗ് ജാഗ്രത കാണിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ആക്ഷേപം

കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തെ തുടര്‍ച്ചയായി പ്രതിരോധത്തിലാക്കുന്ന മുസ്‌ലിം ലീഗ് നടപടിക്കെതിരേ കോണ്‍ഗ്രസില്‍ അസ്വാരസ്യം. നവകേരളസദസുമായി സഹകരിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടും കാസര്‍ഗോഡ് നവകേരള സദസിന്‍റെ രണ്ടാം ദിവസത്തെ രാവിലെ നടന്ന യോഗത്തിൽ മുസ്‌ലിംലീഗ് നേതാവ് പങ്കെടുത്തതാണ് വിവാദമായിരിക്കുന്നത്. യുഡിഎഫ് ഒന്നാകെ നവകേരളസദസ് ബഹിഷ്‌കരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ഉണ്ടായത്. ഇതോടെ ഇനി നടക്കാനിരിക്കുന്ന നവകേരള സദസുകളില്‍ ലീഗ് നേതൃത്വം ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുന്നവരോ ജനപ്രതിനിധികളോ എന്ത് സാഹചര്യത്തിലും നവകേരളസദസിന്‍റെ ഭാഗമാകരുതെന്നാണ് നിര്‍ദേശം. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് നേതാവ് എന്‍.എ. അബൂബക്കര്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടതാണ് ഇപ്പോള്‍ ലീഗിനെ പ്രതിരോധത്തിലാക്കിയത്. വ്യവസായി കൂടിയായ ഇദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ തൊട്ടടുത്ത കസേരയില്‍ത്തന്നെയായിരുന്നു സീറ്റ്. സിപിഎം നല്‍കിയ കേരള ബാങ്ക് ഡയറക്ടര്‍പദവി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി. അബ്ദുള്‍ഹമീദ് എംഎല്‍എ സ്വീകരിച്ചതിന്‍റെ…

Read More

ലീഗ് നേതാവിന് കേരളബാങ്ക് ഡയറക്ടര്‍ പദവി; കോണ്‍ഗ്രസിന്‍റെ നീരസം ഒഴിവാക്കാന്‍ മുസ്‌ലിം ലീഗ്

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവിനെ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ഇടഞ്ഞിരിക്കേ മഞ്ഞുരുക്കാന്‍ മുസ്‌ലിം ലീഗ് ശ്രമം. പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നലെ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ലീഗ് എടുത്ത തീരുമാനം കോണ്‍ഗ്രസില്‍ മുറുമുറുപ്പിനിടയാക്കി. സിപിഎമ്മിന്‍റെ രാഷ്ട്രീയനീക്കത്തില്‍ ലീഗ് വീണുപോയെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനുള്ളത്. യുഡിഎഫിലും അസ്വാസ്ഥ്യമുണ്ട്. എന്നാല്‍ ലോക്‌സഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഇക്കാര്യം ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ലീഗിനെ ഏതുവിധേനയും എല്‍ഡിഎഫില്‍ എത്തിക്കുകയാണ് സിപിഎമ്മിന്‍റെ ലക്ഷ്യം. ഇന്നലെങ്കില്‍ നാളെ എന്ന രീതിയില്‍ ലീഗിനെ അടുപ്പിക്കാന്‍ ശ്രമിക്കുന്ന സിപിഎം അതിനായുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. പരസ്യ പ്രതികരണത്തിലേക്ക് പോയാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിവുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ മൗനം തുടരാനാണ് നിര്‍ദേശം. ലീഗിനോടുള്ള സിപിഎമ്മിന്‍റെ ഈ മൃദു സമീപനത്തില്‍ എല്‍ഡിഎഫില്‍ സിപിഐക്കൊഴികേ മറ്റൊരു കക്ഷിക്കും…

Read More

കോഴിക്കോട്ട് പെട്രോള്‍ പമ്പില്‍ മുളകുപൊടിയെറിഞ്ഞ് കവർച്ച; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: കോഴിക്കോട് ഓമശേരിയിലെ പെട്രോൾ പമ്പിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച. ഇന്നു പുലർച്ചെ രണ്ടിന് മാങ്ങാപൊയിൽ എച്ചിപിസിഎൽ പമ്പിലാണ് കവർച്ച നടന്നത്. മൂന്നുപേരടങ്ങിയ യുവാക്കളുടെ സംഘമാണ് കവർച്ച നടത്തിയത്. ജീവനക്കാരെ ആക്രമിച്ച മോഷ്ടാക്കൾ ഇവർക്ക് മേൽ മുളക് പൊടിയെറിയുകയും ജീവനക്കാരന്‍റെ തല മുണ്ടിട്ട് മൂടുകയും ചെയ്തതിനുശേഷമാണ് കവർച്ച നടത്തിയത്. പതിനായിരത്തോളം രൂപ നഷ്ടമായെന്നാണ് പരാതി. മൂന്ന് യുവാക്കളും മോഷണശേഷം ഓടി രക്ഷപ്പെട്ടു. കവര്‍ച്ചയുടെയും അക്രമികള്‍ ഓടി രക്ഷപെടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതികളെക്കുറിച്ച് ഇതുവരെ സൂചനകളില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Read More

സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി മലപ്പുറത്ത്; സമസ്ത, കേരള മുസ്‌ലിം ജമാഅത്ത് പ്രതിനിധികള്‍ പങ്കെടുക്കും

മലപ്പുറം: മലപ്പുറത്ത് സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്നു നടക്കും. വൈകുന്നേരം 4.30ന് കോട്ടപ്പടി ബസ്‌സ്റ്റാന്‍ഡ്‌ പരിസരത്തുനിന്നു തുടങ്ങുന്ന റാലി കിഴക്കേത്തലയിലാണ് സമാപിക്കുക. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് കക്ഷി നേതാക്കള്‍ക്കു പുറമേ സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം, കേരളാ മുസ്‌ലിം ജമാ അത്ത് ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും. മുസ്‌ലിം ലീഗ് നേതാക്കളെ പരിപാടിയിലേക്കു ക്ഷണിച്ചിട്ടില്ലെങ്കിലും പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കുമെന്നാണ് സിപിഎം ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നത്. മുസ്‌ലിം ലീഗിന് ഔദ്യോഗിക ക്ഷണമുണ്ടായിരുന്നെങ്കിലും ലീഗ് പങ്കെടുക്കുന്നില്ല. യുഡിഎഫിന്‍റെ കക്ഷിയെന്ന നിലയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് നേതൃത്വം അറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ലീഗ് നേതാക്കളുടെ പ്രതികരണങ്ങള്‍ വന്നതോടെ പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഎം.

Read More

നവകേരള സദസിന് ആശംസാ ബോർഡ് വെച്ച് കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക്: കോണ്‍ഗ്രസിൽ വിവാദം

മാനന്തവാടി: നവകേരള സദസിന് ആശംസ അറിയിച്ച് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചത് കോണ്‍ഗ്രസിൽ വിവാദമായി. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ളതാണ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്. കെപിസിസി സർക്കുലർ അവഗണിച്ചാണ് ബാങ്ക് ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചതെന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് ബാങ്കിന് മുന്നിലും ഗാന്ധി പാർക്കിലും ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ഇത് വിവാദമായതോടെ ഭരണസമിതിയിലെ ഡയറക്ടർമാരിൽ പലരും കൈകഴുകി. തങ്ങൾ അറിയാതെ പ്രസിഡന്‍റും ജീവനക്കാരും ചേർന്നാണ് ബോർഡുകൾ സ്ഥാപിച്ചതെന്നാണ് ഇവരുടെ വാദം. അതേസമയം, സഹകരണ വകുപ്പിന്‍റെ നിർദേശം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് പ്രസിഡന്‍റിന്‍റെ ന്യായീകരണം. വിഷയം കോണ്‍ഗ്രസിന്‍റെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ സജീവ ചർച്ചയാണ്.

Read More

സുബൈദയുടെ കൊലപാതകം;കവർന്ന സ്വർണവും പണവും മറ്റ് സുഹൃത്തുക്കൾ തട്ടിയെടുത്തു; പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ പോലീസ്

കോഴിക്കോട്: വീട്ടമ്മയെ കാറില്‍ കയറ്റി കൊണ്ടുപോയി കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ കൂട്ടുപ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. വീട്ടമ്മയെകൊലപ്പെടുത്തിയശേഷം കവര്‍ന്ന സ്വര്‍ണവും പണവും തങ്ങളെ മര്‍ദിച്ചവശയാക്കിയശേഷം ഒരു സംഘം കൊണ്ടുപോയെന്നാണ് ഇന്നലെ പിടിയിലായ ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്‍ പോലീസിന് നല്‍കിയ മൊഴി. ഇത് സത്യമാണെന്നാണ് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും സാഹചര്യതെളിവുകളില്‍ നിന്നും വ്യക്തമായത്. സംഭവത്തില്‍ കൂടുതല്‍ വ്യക്തതവരുത്താന്‍ സുലൈമാനെയും മുഖ്യപ്രതി സമദിനെയും പോലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. സേലം പോലീസിന്‍റെ സഹായത്തോടെ ഇന്നലെ രാവിലെ സേലത്തുവച്ചാണ് സുലൈമാനെ കോഴിക്കോട് കസബ പോലീസ് പിടികൂടിയത്.  കഴിഞ്ഞ ദിവസം അറസ്റ്റിലായ സമദിന്‍റെ സുഹൃത്താണ് സുലൈമാന്‍. വെള്ളിപറമ്പ് വടക്കെ വീരപ്പൊയില്‍ മുഹമ്മദലിയുടെ ഭാര്യ സൈനബയാണ് (57) ഈ മാസം ഏഴിനു കൊല്ലപ്പെട്ടത്. സുലൈമാന്‍ ലോറി ഡ്രൈവറാണ്.  ഗൂഡല്ലൂരില്‍ നിന്ന് ഇയാള്‍ കോയമ്പത്തുരിലേക്ക് ബസില്‍ പോയതായി വിവരം…

Read More

പനിമരണം: നടപടിക്രമങ്ങള്‍ പാലിക്കാതെ മൃതദേഹം വിട്ടുനൽകി ആശുപത്രി; സംസ്കാര ചടങ്ങിനിടെ മൃതദേഹം തിരികെ കൊണ്ടു പോയി ആരോഗ്യ വകുപ്പ്

കോഴിക്കോട്: സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെതുടര്‍ന്ന് മൃതദേഹം സംസ്‌കാരിക്കാന്‍ വൈകിയെന്ന് ആക്ഷേപം.സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ച നരിപ്പറ്റയിലെ പൂവാറക്കൽ ഗീത (54) യുടെദേഹം ബന്ധുക്കള്‍ക്ക് വീട്ടുനല്‍കി. വീട്ടുകാരാകട്ടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള അന്തിമവട്ട ഒരുക്കങ്ങളില്‍ ഏര്‍പ്പെട്ടു നില്‍ക്കവേ മൃതദേഹം ആരോഗ്യവകുപ്പില്‍ നിന്നും ജീവനക്കാരെത്തി തിരികേ കൊണ്ടുപോകുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ നിപ ഉള്‍പ്പെടെയുള്ള പരിശോധനയ്ക്ക് വേണ്ടിയായിരുന്നു ഇത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഗീത മരിച്ചത്. പരിശോധനയ്ക്കായി സ്രവം വൈകി കൊണ്ടുപോയതോടെ സംസ്‌കാരനടപടികള്‍ക്ക് കാലതാമസം നേരിട്ടതായി ബന്ധുക്കള്‍ ആരോപിക്കുന്നു. സ്രവപരിശോധനാഫലം നെഗറ്റീവ് ആയതോടെ ആരോഗ്യവകുപ്പ് ബുധനാഴ്ച രാത്രി വൈകി ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനല്‍കുകയായിരുന്നു.വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിച്ച ഗീത ചൊവ്വാഴ്ച രാത്രി യാണ് മരിച്ചത്. സ്രവപരിശോധന ഉള്‍പ്പെടെ നടത്തി മറ്റ് അസുഖങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് സ്വകാര്യ ആശുപത്രി അധികൃതരുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇത് അവര്‍ നിര്‍വഹിക്കാതെ മൃതദേഹം ബന്ധുക്കള്‍ക്ക് വീട്ടുകൊടുത്തു.…

Read More

ബേപ്പൂരിലെ ലക്ഷദ്വീപ് ഓഫീസുകള്‍ മാറ്റാന്‍ നീക്കം; മംഗലാപുരത്തേക്കെന്ന് സൂചന

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തെ ലക്ഷദ്വീപ് കാര്യാലയത്തിന്‍റെ ഓഫീസുകള്‍ മാറ്റുന്നതിനു നീക്കം തകൃതിയായി. മംഗലാപുരത്തേക്ക് ഓഫീസുകള്‍ മാറ്റാനാണ് നീക്കം നടത്തുന്നത്. ബേപ്പൂര്‍ തുറമുഖം വഴിയുള്ള കയറ്റിറക്കുകൂലി വളരെ കൂടുതലാണെന്ന വാദത്തിന്‍റെ പേരിലാണ് ഓഫീസുകള്‍ മാറ്റാനുള്ള നീക്കത്തിനു വേഗം വച്ചത്. രണ്ടു വര്‍ഷം മുമ്പ് ഇത്തരമൊരു നീക്കം നടന്നിരുന്നുവെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ കവരത്തിയില്‍ പൊതുമരാമത്ത് വകുപ്പിനു കീഴില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കുള്ള ടൈല്‍സ് ഇറക്കുന്നതിന്‍റെ കൂലിനിരക്കുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പുതിയ നീക്കത്തിനു കാരണം. ബേപ്പുരിനേക്കാള്‍ കയറ്റിറക്കുകൂലി കുറവ് മംഗലാപരുത്താണെന്ന് ദ്വീപ് ഭരണകൂടം പറയുന്നു.ലക്ഷദ്വീപില്‍ നിര്‍മാണ പ്രവൃത്തിക്കുള്ള സാധനങ്ങളെല്ലാം കൊണ്ടുപോകുന്നത് ബേപ്പൂരിലും കൊച്ചിയിലും നിന്നാണ്. ലക്ഷദ്വീപ് പോര്‍ട്ട് ഓഫീസ്, വൈദ്യുതി ഓഫീസ്, പോലീസ് ഔട്ട്‌പോസ്റ്റ് എന്നിവയാണ് ബേപ്പൂര്‍ തുറമുഖത്ത് പ്രവര്‍ത്തിക്കുന്ന ദ്വീപ് ഓഫീസുകള്‍. ബേപ്പുര്‍ പോര്‍ട്ട് യാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന ലക്ഷദ്വീപിന്‍റെ പൊതുമരാമത്ത് വിഭാഗം ഓഫീസ് രണ്ടുവര്‍ഷം മുമ്പ് അടച്ചുപൂട്ടിയിരുന്നു. ഡീസല്‍ കയറ്റുമതി…

Read More