പാലക്കാട്: കാറിടിച്ചു വീണ വിദ്യാർഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വഴിയിൽ ഉപേക്ഷിച്ച് മുങ്ങിയ സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവറെ റിമാൻഡ് ചെയ്തു. മലപ്പുറം പുത്തനത്താണി സ്വദേശി നാസറിനെയാണു കോടതി റിമാൻഡ് ചെയ്തത്. മന:പൂർവമല്ലാത്ത നരഹത്യക്കു കസബ പോലീസ് കേസെടുത്ത നാസറിന്റെ ലൈസൻസ് റദ്ദാക്കുമെന്നു മോട്ടോർ വാഹന വകുപ്പും അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ കൈതക്കുഴിക്ക് സമീപം റോഡരികിൽ നിൽക്കുകയായിരുന്ന നല്ലേപ്പിള്ളി കുറുമന്ദാം പള്ളം സുദേവന്റെ മകൻ സുജിതിനെ ( 12) ആണ് കാറിടിച്ചത്. ഇടിച്ചശേഷം അതേ കാറിൽ കൊണ്ട ുപോയെങ്കിലും പകുതി വഴിയിലെത്തിയപ്പോൾ ടയർ പഞ്ചറായായെന്നു പറഞ്ഞ് ഡ്രൈവർ ഇറക്കിവിട്ടു. മറ്റൊരു വാഹനത്തിൽ കയറ്റിവിട്ട ശേഷം കാറിലെ യാത്രക്കാർ രക്ഷപ്പെടുകയായിരുന്നു. ആറു കിലോമീറ്റർ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സുജിത്ത് മരിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ കസബ പോലീസ് നടത്തിയ അന്വേഷണത്തിലാണു കാറിന്റെ ഉടമ മലപ്പുറം പുത്തനത്താണി സ്വദേശി അഷ്റഫാണെന്നു തിരിച്ചറിഞ്ഞത്.…
Read MoreCategory: Palakkad
പരീക്ഷ തീയതി പ്രഖ്യാപിച്ചു; പഠിക്കാൻ സമയം കിട്ടില്ലെന്ന് ആരോപിച്ച് ചിറ്റൂർ കോളേജ് പ്രിൻസിപ്പലിനെ ഉപരോ ധിച്ച് വിദ്യാർഥികൾ
ചിറ്റൂർ: പരീക്ഷാ തീയതി നീട്ടണമെന്ന ആവശ്യം നിരാകരിച്ചതായി ആരോപിച്ച് ചിറ്റൂർ കോളേജ് പ്രിൻസിപ്പലിന്റെ മുറിയ്ക്കു മുന്നിൽ വിദ്യാർത്ഥികൾ കുത്തിയിരുപ്പ് സമരം നടത്തി പ്രതിഷേധിച്ചു. ഈ മാസം 16 നാണ് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളുടെ മാതൃകാപരീക്ഷ തിയതി പ്രഖ്യാപി ച്ചത്. എന്നാൽ പഠിക്കാൻ സമയക്കുറവാണെന്നും പരീക്ഷ ജനുവരിയിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ട് കോളേജ് യൂണിയൻ അപേക്ഷ നൽകിയിരുന്നു. അപേക്ഷ നിരസിച്ചതോടെ ഇന്നലെ കാലത്ത് വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കോളേജ് അധികൃതർ അറിയിച്ചതിനെ തുടർ ചിറ്റൂർ പോലീസ് പ്രിൻസിപ്പലും വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ച നടത്തിയതിൽ ഒത്തു തീർപ്പായി. പിന്നീട് പരീക്ഷ തിയതി മാറ്റാമെന്നും പരീക്ഷാ തിയതി പിന്നീട് അറിയിക്കാമെന്നും സമ്മതിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ സമരം നിർത്തി പിരിഞ്ഞു. ഇന്നലെ ഉച്ചയോടെ കോളേജ് അധ്യാപകൻ ബിജുലാലിനെ ബൈക്കിലെത്തിയ അജ്ഞാതസംഘം മർദ്ദിച്ചു പരിക്കേൽപ്പിച്ചു. പുറത്തു നിന്നു ബൈക്കിലെത്തിയവരാണ് മർദ്ദിച്ചതെന്ന്…
Read Moreവിദ്യാർത്ഥികൾക്കിടയിലേക്ക് പ്രതീക്ഷയും പ്രത്യാശയുമുണർത്തി ദയാബായ്
ചിറ്റൂർ: സമകാലിക വിഷയ ചിന്തകൾക്കിടയിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഉൗർജം പകർന്ന് എൻഡോസൾഫാൻ സമരനായിക ദയാബായ്. കോളേജ് മാഗസിൻ ബോർഡ് കോളേജ് യൂണിയന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദയാബായ് സംസാരിക്കുന്നുവെന്ന പരിപാടിയിലാണ് ആയിരത്തോളം വിദ്യാർഥികളുമായി ഒറ്റയാൾ സമരനായിക ദയാബായ് സംവദിച്ചത്. കുട്ടിക്കാലംമുതൽ താൻ അനുഭവിച്ച സഹനങ്ങളും സാമൂഹിക സമരങ്ങളിൽ താൻ സ്വീകരിച്ച നിലപാടുകളും പങ്കുവച്ചപ്പോൾ അത് വിദ്യാർത്ഥികളിൽ ആവേശം നിറച്ചു. തുടർന്ന് നടന്ന ചോദ്യോത്തരവേളയിൽ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ദയാബായ് ഉത്തരം നല്കി. ദയാബായുടെ നേതൃത്വത്തിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ ഉന്നമനസന്ദേശം ഉയർത്തിപ്പിടിച്ചു ജനുവരിയിൽ കാസർകോട് മുതൽ തിരുവനന്തപുരംവരെ നടത്താൻ പോകുന്ന ബോധവത്കരണ വാഹന റാലിക്ക് വിദ്യാർഥികൾ ഐക്യദാർഢ്യം അറിയിച്ചു. കോളേജ് മാഗസിന്റെ ഇത്തവണത്തെ പ്രമേയമായ പ്രതീക്ഷ, പ്രത്യാശ പ്രോത്സാഹനാജനകമാണെന്നും ന·യിലൂന്നി ജീവിക്കാനുള്ള പ്രതീക്ഷ നല്കാൻ മാഗസിൻ സൃഷ്ടികൾക്ക് കഴിയട്ടെയെന്നും ദയാബായ് പറഞ്ഞു. പരിപാടിയോടനുനുബന്ധിച്ചു ദയാബായ് കോളേജ് പരിസരത്ത് വൃക്ഷതൈനട്ടു. കൂടാതെ…
Read Moreപോലീസുകാരുടെ കുറവ്; വടക്കഞ്ചേരി സ്റ്റേഷനിൽ ദൈനംദിന പ്രവർത്തനം അവതാളത്തിൽ
വടക്കഞ്ചേരി: പോലീസുകാരുടെ കുറവുമൂലം വടക്കഞ്ചേരി സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങൾപോലും ശരിയാംവണ്ണം നടക്കുന്നില്ലെന്ന് പരാതി. ജില്ലയിലെ വലിയ സ്റ്റേഷനുകളിലൊന്നായ വടക്കഞ്ചേരി സ്റ്റേഷനിൽ പോലീസുകാരായി എണ്പതു പേരെങ്കിലും ഉണ്ടെങ്കിലും സേവനം കുറച്ചെങ്കിലും കാര്യക്ഷമമാകൂ. എന്നാൽ ഇവിടെ ഇപ്പോഴുള്ളത് അന്പതുപേരാണ്. ഇതിൽ പലരും ലീവിലും ട്രാഫിക് പോലെ മറ്റു ഡ്യൂട്ടികൾക്കും പോകേണ്ടി വരുന്നതിനാൽ സ്റ്റേഷനിലെത്തുന്ന പരാതികൾ പരിശോധിക്കാനോ അന്വേഷിക്കുന്നതിനോ ആളില്ലാതെ ഏറെ ഗൗരവതരമായ സ്ഥിതിവിശേഷമാണുള്ളതെന്നു പറയുന്നു.ദിനംപ്രതി രണ്ടോ മൂന്നോ കേസുകൾ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്. പല പരാതികളും ഇരുക്കൂട്ടരെയും വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കി വിടുന്നതിനാലാണ് കേസുകളുടെ എണ്ണം കുറയുന്നത്.പലപ്പോഴും ഇത്തരം ഒത്തുതീർപ്പുകൾ മതിയാകാതെ വരും. കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ അതിന്റെ എഴുത്തും മറ്റു നടപടിക്രമങ്ങൾക്കും മതിയായ പോലീസിന്റെ സേവനം ലഭ്യമല്ല. ആത്മഹത്യ, പെറ്റികേസുകൾ, അപകടങ്ങൾ തുടങ്ങിയവ വേറെ വരും. ഇനി ഹെൽമറ്റ് വേട്ട കൂടി തുടങ്ങിയാൽ എല്ലാം തകിടംമറിയും.റോഡ് ബ്ലോക്ക്, അടിപിടി, ഭീഷണികൾ…
Read Moreകാറിടിച്ചു പരിക്കേറ്റ കുട്ടിയെ വഴിയിൽ തള്ളിയതിനെ തുടർന്ന് ചികിത്സ കിട്ടാതെ ഏഴാംക്ലാസുകാരൻ മരിച്ച സംഭവം; കാർ കസ്റ്റഡിയിലെടുത്ത് പോലീസ്
പാലക്കാട്; കാറിടിച്ച് പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ കാറിൽ നിന്നും ഇറക്കിവിട്ടതിനെ തുടർന്ന് കുട്ടി മരിച്ച സംവത്തിൽ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം പുത്തനത്താണി സ്വദേശി അഷറഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. പുത്തനത്താണി സ്വദേശി നാസർ ആണ് സംഭവസമയം കാർ ഓടിച്ചിരുന്നത്. നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകൻ സുജിത് (12) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ കൈതക്കുഴിക്ക് സമീപം റോഡരികിൽ നിന്ന സുജിത്തിനെ കാർ ഇടിച്ചിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ കുട്ടിയെ ഇടിച്ച കാറിൽ തന്നെ ആശുപത്രിയിലേക്ക് പോകുന്ന വഴി ഇറക്കി വിടുകയായിരുന്നെന്ന് കുട്ടിയുടെ കൂടെ പോയ പരമൻ പറഞ്ഞു. നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലെക്ക് കൊണ്ടുപോകാനാണ് പറഞ്ഞതെങ്കിലും കാർ പാലക്കാട് ഭാഗത്തേക്കാണ് പോയതെന്ന് പരമൻ പറഞ്ഞു. തുടർന്ന് ഇടയ്ക്കു വച്ച് ടയർ പഞ്ചറായെന്നും മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനും…
Read Moreഡാമുകളിൽ സംഭരണശേഷി 15 ശതമാനം കുറഞ്ഞതായി പഠന റിപ്പോർട്ട്; മണലെടുപ്പ് സമരം 15ന്
പാലക്കാട്: ഡാമുകളിലെ സംഭരണശേഷി പതിനഞ്ചുശതമാനം കുറയുന്നതായി വിദഗ്ദ്ധസമിതിയുടെ പഠന റിപ്പോർട്ട്. കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൂഷ്മമായ പഠനത്തിൽ ഡാമുകളിൽ ചെളിക്കു താഴെ നാല്പതുശതമാനം മണൽ അടങ്ങിയിട്ടുണ്ടെന്നും ഇത് ഖനനം ചെയ്തു ശുദ്ധീകരിച്ചെടുത്താൽ ഡാമുകളുടെ സംഭരണശേഷി വർധിക്കുകയും മണൽക്ഷാമം പരിഹരിക്കാനുമാകും. ഒപ്പം കൃഷിക്കാവശ്യമായ ജലവും ലഭ്യമാകും. ഇതിനു നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചു ഡാമുകളിലേക്ക് സമരം നടത്തുന്നതിനും മണൽവാരി പ്രതിക്ഷേധിക്കാനും യോഗം തീരുമാനിച്ചു. മലന്പുഴഡാമിൽ 15ന് നടക്കുന്ന സമരം ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ.അച്യുതൻ ഉദ്ഘാടനം ചെയ്യും. അട്ടപ്പാടി, മണ്ണാർക്കാട്, മലന്പുഴ, പുതുശേരി, പാലക്കാട് എന്നീ ഏരിയാ കമ്മിറ്റികളിൽനിന്നും പങ്കെടുക്കുന്ന തൊഴിലാളികൾ മലന്പുഴ ഫാന്റസി പാർക്ക് പരിസരത്ത് കേന്ദ്രീകരിക്കണം. ചുള്ളിയാർ ഡാമിൽ 15ന് നടക്കുന്ന സമരം സിഐടിയു ജില്ലാ സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്യും. വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം, കൊല്ലങ്കോട്, ചിറ്റൂർ എന്നീ ഏരിയാ കമ്മിറ്റികളിൽനിന്നും…
Read Moreപുറത്താരോടെങ്കിലും വിവരം പറഞ്ഞാൽ …! സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സ്പോക്കണ് ഇംഗ്ലീഷ് അധ്യാപകന് കുടുങ്ങി
കോയന്പത്തൂർ: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സ്പോക്കണ് ഇംഗ്ലീഷ് അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റുചെയ്തു. സീർനായ്ക്കൻപാളയം ശങ്കരസുബ്രഹ്മണ്യം (45) ആണ് അറസ്റ്റിലായത്. സ്പോക്കണ് ഇംഗ്ലീഷ് പരിശീലനകേന്ദ്രം നടത്തുന്ന ശങ്കരസുബ്രഹ്മണ്യം പകുതി നേരം ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തിരുന്ന സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയെയാണ് ലൈംഗികമായി ഉപദ്രവിച്ചത്. പുറത്താരോടെങ്കിലും വിവരം പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് വിദ്യാർത്ഥിനി രക്ഷിതാക്കളെ ഇക്കാര്യം അറിയിക്കുകയും രക്ഷിതാക്കൾ നല്കിയ പരാതിയെ തുടർന്ന് ഗാന്ധിപുരം ഓൾ വിമൻസ് പോലീസ് സ്റ്റേഷൻ അന്വേഷണം നടത്തി ശങ്കരസുബ്രഹ്മണ്യത്തെ അറസ്റ്റുചെയ്യുകയുമായിരുന്നു.
Read Moreസ്കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്തിയില്ല! ഒറ്റപ്പാലത്ത് ക്ലാസില്‍ ഉറങ്ങിപ്പോയ യുകെജി വിദ്യാര്‍ഥിനിയെ പൂട്ടിയിട്ടു
പാലക്കാട്: ഒറ്റപ്പാലത്ത് യുകെജി വിദ്യാര്‍ഥിനിയെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടു. ഉറങ്ങിപ്പോയ കുട്ടിയെയാണ് പൂട്ടിയിട്ടതെന്നാണ് വിവരം. തിങ്കളാഴ്ച വൈകീട്ട് വാണിയംകുളം പത്തംകുളം സ്കൂളിലാണ് സംഭവം. സ്കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താതിരുന്നതിനേത്തുടർന്ന് വീട്ടുകാര്‍ അന്വേഷിച്ച് സ്കൂളിലെത്തുകയായിരന്നു. സ്കൂളില്‍ എത്തിയപ്പോള്‍ ക്ലാസ് മുറിയില്‍ ഉറങ്ങിയ നിലയില്‍ കുട്ടിയെ കാണുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഈ വിവരം നാട്ടുകാര്‍ അറിഞ്ഞത്. സംഭവം വിവാദമായതിന് പിന്നാലെ സ്കൂള്‍ അധികൃതര്‍ വീട്ടിലെത്തി രക്ഷിതാക്കളോട് മാപ്പു പറഞ്ഞ് പ്രശ്നം പരിഹരിച്ചെന്നാണ് വിവരം. സംഭവത്തില്‍ പരാതിയില്ലെന്ന് കുട്ടിയുടെ പിതാവും പറഞ്ഞു.
Read Moreസ്വകാര്യ വ്യക്തികളുടെ സ്ഥലത്തുകൂടി ബാറിലേക്ക് വഴി; ഇവിടെ സാമൂഹ്യവിരുദ്ധരുടെശല്യം വർധിച്ചതായും പരാതി; പ്രതിഷേധം ശക്തം
പറവൂർ: കച്ചേരിപ്പടിയിൽ എക്സൈസ് ഓഫീസിന് മുന്നിലായി പ്രവർത്തനം തുടങ്ങിയ ബാറിലേക്കുള്ള വഴി ഏതാനും വ്യക്തികളുടെ സ്വകാര്യ വഴിയിലൂടെയാക്കിയതിനെതിരേ സ്ഥലമുടമകൾ പോലീസിലും എക്സൈസിലും നഗരസഭാ ഓഫീസിലും പരാതി നൽകി. സ്വകാര്യവഴിയുടെ ഇരുവശങ്ങളിലുമായി താമസിക്കുന്ന ഏതാനും വീട്ടുകാർക്ക് യാത്ര ചെയ്യുന്നതിന് മാത്രമായിട്ടുള്ളതാണ് വഴി. ഇവരുടെ രേഖാമൂലമുള്ള അനുമതിയില്ലാതെയാണ് ബാറുടമയും ബന്ധപ്പെട്ട അധികാരികളും ചേർന്ന് മദ്യം വാങ്ങാനെത്തുന്നവർക്കും കുടിക്കാനെത്തുന്നവർക്കുമായി ഈ വഴിയിലൂടെ പോകുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിനെതിരേ ഇവിടുത്തെ താമസക്കാർ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ബാറിലേക്ക് പോകുന്നവർക്കുള്ള വഴിയായി ഇത് ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. ഇവിടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യവിരുദ്ധരുടെശല്യം വർധിച്ചതായും പരാതിയുണ്ട്.
Read Moreഗുണനിലവാരം കുറഞ്ഞ ഹെൽമറ്റ് വില്പന; മൂന്നു പേർക്കെതിരെ നടപടി
പാലക്കാട്: നഗരത്തിൽ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ ഗുണനിലവാരം കുറഞ്ഞ ഹെൽമെറ്റുകൾ വിൽക്കുന്ന മൂന്നു വ്യാപാരികകൾക്കെതിരെ നടപടിയെടുത്തു. സംസ്ഥാനത്ത് ഹെൽമെറ്റ് പരിശോധന കർശനമാക്കിയ അവസരം മുതലെടുത്ത് ഗുണനിലവാരം കുറഞ്ഞ ഹെൽമെറ്റുകൾ വിപണിയിൽ വിൽക്കുന്നുവെന്ന വ്യാപകമായ പരാതിയെ തുടർന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം മോട്ടോർ വാഹന വകുപ്പ് ’ഓപ്പറേഷൻ സുരക്ഷാ കവചം’ സംസ്ഥാനത്ത് പരിശോധന തുടങ്ങിയതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. എൻഫോഴ്സ്മെന്റ് ആർടി ഒ പി ശിവകുമാറിന്റെ നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സി. ബിജു, കെ. കെ ദാസ്, സി എസ് ജോർജ് എ എംവി ഐ മാരായ ഷൈൻ മോൻ ചാക്കോ, കെ. ദേവീദാസൻ എന്നിവരായിരുന്നു പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.
Read More