തിരുപ്പൂർ: വാഹന പരിശോധനയ്ക്കിടെ 200 രൂപ കൈക്കൂലി ആവശ്യപ്പെട്ട എസ്ഐയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഉൗത്തു കുളി എസ്ഐ രാജ മൂർത്തിയാണ് ഓട്ടോ ഡ്രൈവർ കൂലീപ്പാളയം അർജുൻ രാജിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് സസ്പെൻഷനിലായത്. കൂലിപ്പാളയം റോഡിൽ പോലീസ് എസ്ഐ രാജ മൂർത്തിയുടെ നേത്യത്വത്തിൽ വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കെ സർക്കാർ പെരിയ പാളയത്തു നിന്നും നിർമാണ സാമഗ്രികളുമായി വന്നുകൊണ്ടിരുന്ന അർജുൻ രാജിന്റെ വണ്ടിയും പരിശോധിക്കുകയായിരുന്നു. എല്ലാ രേഖകളും കാണിച്ചിട്ടും എസ്ഐ രാജ മൂർത്തി 200 രൂപ കൈക്കൂലി ചോദിച്ചതിൽ പ്രതിഷേധിച്ച് ഡീസൽ ദേഹത്തൊഴിച്ച് ആത്മഹത്യാശ്രമം നടത്തുകയായിരുന്നു.ഇതേ തുടർന്ന് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയ കാങ്കേയം ഡിഎസ്പി സെൽവം എസ്ഐ രാജ മൂർത്തിയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
Read MoreCategory: Palakkad
മാലമോഷണം തടയാം; സേഫ്റ്റി പിൻ സുരക്ഷാ ബോധവൽക്കരണവുമായി പോലീസ്
കല്ലടിക്കോട്: സ്വർണാഭരണം അണിഞ്ഞ് സ്ത്രീകൾക്ക് സുരക്ഷിതമായി പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യത്തിൽ സേഫ്റ്റി പിന്നിനു മാല മോഷണം തടയാൻ കഴിയുമെന്ന് മനസിലാക്കി കൊടുക്കുകയാണ് കല്ലടിക്കോട് ജനമൈത്രിപോലീസ്. താലപ്പൊലി നടക്കുന്ന ചുങ്കം കാട്ടുശ്ശേരി അയ്യപ്പൻകാവ് പരിസരത്താണ് ഇതേക്കുറിച്ച് ബോധവൽക്കരണം നടത്തിയത്. കല്പാത്തി രഥോത്സവ സമയത്ത് തലവേദനയായി മാറുന്ന മാല മോഷണം തടയാനാണ് ജില്ലയിൽ സേഫ്റ്റി പിൻ പദ്ധതി പൊലീസ് ആദ്യം നടപ്പിലാക്കിയത്. സേഫ്റ്റിപിൻ വഴി മാലകൾ അണിഞ്ഞിരിക്കുന്ന വസ്ത്രവുമായി ബന്ധിപ്പിക്കുന്ന രീതിയാണിത്. പിറകിൽ നിന്ന് മാല പൊട്ടിക്കാൻ ശ്രമം നടത്തിയാൽ എളുപ്പത്തിൽ മാല മോഷ്ടാവിന്റെ കയ്യിൽ പോകില്ല. മാല മോഷണം അറിയാൻ സാധിക്കും. ഇത് സമീപത്തുള്ളവരുടെ സഹായം തേടാൻ സ്ത്രീകൾക്ക് കഴിയുകയും ചെയ്യും. സേഫ്റ്റി പിൻ പോലീസ് തന്നെ സൗജന്യമായി വിതരണം ചെയ്തു. എസ്.ഐ.എം ബിജു, ബീറ്റ്ഓഫീസർമാരായ പുഷ്പദാസ്,ബിബീഷ് എന്നിവർ നേതൃത്വം നൽകി.
Read Moreജില്ലയിലെ മൂന്നാമത്തെ സർക്കാർ രക്ത ബാങ്ക് ഒറ്റപ്പാലം താലൂക്ക് ഗവണ്മെന്റ് ആശുപത്രിയിൽ
ഒറ്റപ്പാലം: താലൂക്ക് ഗവണ്മെന്റ് ആശുപത്രിയിൽ രക്ത ബാങ്ക് വരുന്നതിന്റെ ഗുണം ജില്ലയുടെ പടിഞ്ഞാറൻ മേഖലയ്ക്ക്. നിലവിൽ ഒറ്റപ്പാലം, പട്ടാന്പി, തൃത്താല, ഷൊർണൂർ, എന്നീ നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെടുന്നവർക്ക് അത്യാവശ്യ സമയങ്ങളിൽ രക്തം ലഭിക്കുന്നത് മണ്ണാർക്കാട്ടും പെരിന്തൽമണ്ണയിലും തൃശ്ശൂരിലുമുള്ള രക്തബാങ്കുകളിൽ നിന്നാണ്. പലപ്പോഴും ഈ സ്ഥലങ്ങളിൽ നിന്ന് തക്കസമയത്ത് രക്തം എത്തിക്കാൻ കഴിയാറില്ല. ഒറ്റപ്പാലത്ത് രക്തബാങ്ക് വരുന്നതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഉള്ളവർക്കെല്ലാം രക്ത ബാങ്കിന്റെ സേവനം ലഭ്യമാവും. ഒറ്റപ്പാലം താലൂക്ക് ഗവണ്മെൻറ് ആശുപത്രിയിൽ പി.ഉണ്ണി എംഎൽഎയുടെ വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് സ്ഥാപിക്കുന്നത്. ധനകാര്യ ജോയിൻ സെക്രട്ടറി എം. അനിൽകുമാർ പ്രത്യേക അനുമതി നൽകിയാണ് ജില്ലയിലെ മൂന്നാമത്തെ സർക്കാർ രക്ത ബാങ്കിന് ഒറ്റപ്പാലത്ത് അനുമതി നൽകിയത്. ലക്കാട് മണ്ണാർക്കാട് എന്നിവിടങ്ങളിലാണ് നിലവിൽ രക്ത ബാങ്കുകൾ ജില്ലയിലുള്ളത്. പ്ലേറ്റ്ലെറ്റ് അടക്കമുള്ള രക്ത ബാങ്കും അനുബന്ധ സൗകര്യങ്ങളും ആണ്…
Read Moreമുറ്റത്തെമുല്ല പദ്ധതി ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് ദേശീയ സെമിനാർ; വിദഗ്ദസംഘം മണ്ണാർക്കാട്ടേക്ക്
മണ്ണാർക്കാട്: ഗ്രാമീണ ജനതയെ വട്ടിപ്പലിശക്കാരിൽ നിന്നും സംരക്ഷിക്കാനായി കേരളം നടപ്പാക്കിയ മുറ്റത്തെ മുല്ല പദ്ധതി ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന നിർദ്ദേശവുമായി ദേശീയ സെമിനാർ.ബാങ്കിംഗ് മേഖലയിലെ പ്രധാന തീരുമാനങ്ങളെടുക്കുന്ന ബിഐആർഡി, നബാർഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഉത്തർപ്രദേശിലെ ലക്നൗവിൽ നടന്ന ദേശീയ സെമിനാറിലാണ് മുറ്റത്തെ മുല്ല രാജ്യവ്യാപകമാക്കാനുള്ള നിർദ്ധേശമുയർന്നത്. രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ 80 പ്രധാന വ്യക്തികൾ പങ്കെടുത്ത സെമിനാറിൽ കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധിയായി ദേശീയ പാനലിസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മണ്ണാർക്കാട് റൂറൽ ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമനാണ് മുറ്റത്തെ മുല്ല പദ്ധതിയെ സംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചത്. പദ്ധതിയുടെ പ്രാധാന്യം വിലയിരുത്തിയ സെമിനാർ കൂടുതൽ പഠനത്തിനായി വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്.പദ്ധതി ആവിഷ്ക്കരിച്ച മണ്ണാർക്കാട് റൂറൽ ബാങ്കിലേക്കാണ് സംഘം ആദ്യമെത്തുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ ലക്ഷ്മികാന്ത് റായ്, ബിഐആർഡി ഡയറക്ടർ രാജി ജെയിൻ എന്നിവർ സെമിനാറിന്…
Read Moreപൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രമേയം: പാലക്കാട് നഗരസഭയിൽ കൈയാങ്കളി
പാലക്കാട്: പൗരത്വ ഭേദഗതി ബില്ലിനെതിരേ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ സിപിഎം പ്രമേയം കൊണ്ടുവന്നു. ഇന്ന് ചേർന്ന് നഗരസഭാ കൗണ്സിൽ യോഗത്തിലാണ് സിപിഎം അംഗങ്ങൾ പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചത്. പ്രമേയം അവതരിപ്പിക്കാൻ ചെയർപേഴ്സണ് പ്രമീള ശശിധരൻ അനുമതി നൽകാതിരുന്നതോടെ സിപിഎം അംഗങ്ങൾ ബഹളം വച്ചു. തുടർന്ന് യോഗത്തിനിടെ സിപിഎം-ബിജെപി അംഗങ്ങൾ തമ്മിൽ കൈയാങ്കളിയുണ്ടായി. സിപിഎമ്മിന്റെ പ്രമേയത്തെ കോണ്ഗ്രസ് അംഗങ്ങളും പിന്തുണച്ചതോടെ ബിജെപി ഒറ്റപ്പെട്ടു. പ്രതിഷേധങ്ങളെ തുടർന്ന് കൗണ്സിൽ യോഗം നിർത്തിവച്ചു.
Read Moreഭാഗ്യമത്സരമല്ല, ഒരുമയുടെ മേള; സംസ്ഥാന ഭാഗ്യക്കുറി കലാ, കായിക മേള 21, 22 തീയതികളിൽ
പാലക്കാട്: സംസ്ഥാന ഭാഗ്യക്കുറി ഏജന്റ്മാരുടേയും വില്പനക്കാരുടെയും ക്ഷേമനിധിയിൽ അംഗങ്ങളായവർക്കും അവരുടെ കുടുംബാംഗങ്ങളൾക്കുമായി സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് സംഘടിപ്പിക്കുന്ന രണ്ടാമത് സംസ്ഥാനതല കലാകായിക മേള 21, 22 തീയതികളിൽ പാലക്കാട് നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കുടുംബസംഗമം, പൊതു സമ്മേളനം എന്നിവയും സംഘടിപ്പിക്കും. മേളയുടെ വരവറിയിച്ച് 20ന് വൈകുന്നേരം അഞ്ചുവിളക്ക് മുതൽ സ്റ്റേഡിയംവരെ വിളംബര ജാഥയുംനടക്കും. ഗവണ്മെന്റ് വിക്ടോറിയ കോളജിൽ നടക്കുന്ന പരിപാടിയിൽ വിവിധ ജില്ലകളിൽ നിന്നായി നിരവധിപേർ പങ്കെടുക്കും.
Read Moreഞാൻ പതിനാറുകാരിയെ വിവാഹം ചെയ്തതിൽ തെറ്റുണ്ടോ സാർ; പറഞ്ഞ് പൂർത്തിയാകും മുമ്പ് പോക്സോ കേസ് ചുമത്തി വരനെ അകത്താക്കി പോലീസ്
കോയന്പത്തൂർ: പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ വിവാഹം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. വിനോദ് (21) ആണ് പോക്സോ ആക്ടുപ്രകാരം അറസ്റ്റിലായത്. കോയന്പത്തൂരിലെ ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന ഉടുമലൈ സ്വദേശിനിയായ പതിനാറുകാരിയെയാണ് വിനോദ് വിവാഹം കഴിച്ചത്. പെണ്കുട്ടിയുമായി സൗത്ത് ഓൾ വിമൻസ് പോലീസ് സ്റ്റേഷനിലെത്തി പെണ്കുട്ടിയെ വിവാഹം കഴിച്ചതായും ഒന്നിച്ചു ജീവിക്കാൻ പോകുന്നതായും അറിയിക്കുകയായിരുന്നു.ഇത് അംഗീകരിക്കാൻ വിസമ്മതിച്ച പോലീസ് മൈനർ പെണ്കുട്ടിയെ വിവാഹം കഴിക്കുകയും പീഡിപ്പിക്കുകയും ചെയ്ത വിനോദിനെ പോക്സോ ചുമത്തി അറസ്റ്റുചെയ്യുകയായിരുന്നു. പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
Read Moreശിലാസ്ഥാപനം കഴിഞ്ഞിട്ട് 24 വർഷംച ഗുരുവായൂർ- താനൂർ പാത ഫയലിൽ തന്നെ
ഗുരുവായൂർ: കേരളത്തിലെ റെയിൽവെ വികസനത്തിന് ഏറെ പ്രയോജനമുള്ള ഗുരുവായൂർ-താനൂർ പാതയുടെ ശിലാ സ്ഥാപനം നടത്തിയിട്ട് ചൊവ്വാഴ്ച 24വർഷം പൂർത്തിയാകുന്നു.1995 ഡിസംബർ 17ന് തറക്കല്ലിട്ട പാതയാണ് അധികൃതരുടെ അനാസ്ഥ കാരണം ഇല്ലാതാകുന്നത്.ഗുരുവായൂർ താനൂർ പാത പിന്നീട് ഗുരുവായൂർതിരുനാവായ പാതയാക്കി നിശ്ചയിച്ചു. ഇതിന്റെ ഭൂമിയെടുക്കലുമായി ബന്ധപെട്ട് നിരവധി യോഗങ്ങൾ നടന്നെങ്കലും ഭൂമിയെടുക്കൽ തുടങ്ങാനാകാതെ പാത അനിശ്ഛിതമായി നീണ്ടു പോവുകയായിരുന്നു.2014ൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ഗുരുവായൂരിൽ നിന്ന് കുന്നംകുളം വഴി തിരുനാവായ പാതക്കുള്ള അലൈൻമെന്റെ്് സർക്കാർ അംഗീരിച്ചിരുന്നു.എന്നാൽ തുടർ നടപടികളില്ലാതെ പാത വീണ്ടും ചുവപ്പ് സിഗ്നലിൽ കുടുങ്ങി. പുതിയ സർക്കാർ വനനശേഷം സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ പാതക്കായി ശ്രമം നടത്തിയെങ്കിലും എങ്ങും എത്തിയില്ല.ഈപാതക്കായി വർഷം തോറും റെയിൽവെ ബജറ്റിൽ കോടികൾ അനുവദിച്ചിരുന്നെങ്കിലും പിന്നീട് ഈതുക മറ്റു പദ്ധതികൾക്കായി വകമാറ്റുകയാണ് പതിവ്.ഭൂമിയെടുക്കുന്നത് സംബന്ധിച്ച തർക്കങ്ങളാണ് പദ്ധതി നടപ്പിലാക്കാനാകാതെ…
Read Moreകാറിടിച്ച് വീഴ്ത്തിയ കുട്ടിയെ റോഡിൽ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് മരണപ്പെട്ട സംഭവം; ഡ്രൈവറെ റിമാന്റ് ചെയ്ത് കോടതി; മന:പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പോലീസ്
പാലക്കാട്: കാറിടിച്ചു വീണ വിദ്യാർഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വഴിയിൽ ഉപേക്ഷിച്ച് മുങ്ങിയ സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവറെ റിമാൻഡ് ചെയ്തു. മലപ്പുറം പുത്തനത്താണി സ്വദേശി നാസറിനെയാണു കോടതി റിമാൻഡ് ചെയ്തത്. മന:പൂർവമല്ലാത്ത നരഹത്യക്കു കസബ പോലീസ് കേസെടുത്ത നാസറിന്റെ ലൈസൻസ് റദ്ദാക്കുമെന്നു മോട്ടോർ വാഹന വകുപ്പും അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ കൈതക്കുഴിക്ക് സമീപം റോഡരികിൽ നിൽക്കുകയായിരുന്ന നല്ലേപ്പിള്ളി കുറുമന്ദാം പള്ളം സുദേവന്റെ മകൻ സുജിതിനെ ( 12) ആണ് കാറിടിച്ചത്. ഇടിച്ചശേഷം അതേ കാറിൽ കൊണ്ട ുപോയെങ്കിലും പകുതി വഴിയിലെത്തിയപ്പോൾ ടയർ പഞ്ചറായായെന്നു പറഞ്ഞ് ഡ്രൈവർ ഇറക്കിവിട്ടു. മറ്റൊരു വാഹനത്തിൽ കയറ്റിവിട്ട ശേഷം കാറിലെ യാത്രക്കാർ രക്ഷപ്പെടുകയായിരുന്നു. ആറു കിലോമീറ്റർ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സുജിത്ത് മരിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ കസബ പോലീസ് നടത്തിയ അന്വേഷണത്തിലാണു കാറിന്റെ ഉടമ മലപ്പുറം പുത്തനത്താണി സ്വദേശി അഷ്റഫാണെന്നു തിരിച്ചറിഞ്ഞത്.…
Read Moreപരീക്ഷ തീയതി പ്രഖ്യാപിച്ചു; പഠിക്കാൻ സമയം കിട്ടില്ലെന്ന് ആരോപിച്ച് ചിറ്റൂർ കോളേജ് പ്രിൻസിപ്പലിനെ ഉപരോ ധിച്ച് വിദ്യാർഥികൾ
ചിറ്റൂർ: പരീക്ഷാ തീയതി നീട്ടണമെന്ന ആവശ്യം നിരാകരിച്ചതായി ആരോപിച്ച് ചിറ്റൂർ കോളേജ് പ്രിൻസിപ്പലിന്റെ മുറിയ്ക്കു മുന്നിൽ വിദ്യാർത്ഥികൾ കുത്തിയിരുപ്പ് സമരം നടത്തി പ്രതിഷേധിച്ചു. ഈ മാസം 16 നാണ് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളുടെ മാതൃകാപരീക്ഷ തിയതി പ്രഖ്യാപി ച്ചത്. എന്നാൽ പഠിക്കാൻ സമയക്കുറവാണെന്നും പരീക്ഷ ജനുവരിയിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ട് കോളേജ് യൂണിയൻ അപേക്ഷ നൽകിയിരുന്നു. അപേക്ഷ നിരസിച്ചതോടെ ഇന്നലെ കാലത്ത് വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കോളേജ് അധികൃതർ അറിയിച്ചതിനെ തുടർ ചിറ്റൂർ പോലീസ് പ്രിൻസിപ്പലും വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ച നടത്തിയതിൽ ഒത്തു തീർപ്പായി. പിന്നീട് പരീക്ഷ തിയതി മാറ്റാമെന്നും പരീക്ഷാ തിയതി പിന്നീട് അറിയിക്കാമെന്നും സമ്മതിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ സമരം നിർത്തി പിരിഞ്ഞു. ഇന്നലെ ഉച്ചയോടെ കോളേജ് അധ്യാപകൻ ബിജുലാലിനെ ബൈക്കിലെത്തിയ അജ്ഞാതസംഘം മർദ്ദിച്ചു പരിക്കേൽപ്പിച്ചു. പുറത്തു നിന്നു ബൈക്കിലെത്തിയവരാണ് മർദ്ദിച്ചതെന്ന്…
Read More