കക്കാട് ഗണപതി ക്ഷേത്രത്തിൽ 12008 നാളികേരം എറിഞ്ഞുള്ള വേട്ടേക്കരൻ പാട്ട് നാളെ

കുന്നംകുളം: കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വേട്ടേക്കരൻ പാട്ടിനുള്ള ഒരുക്കങ്ങൾ തുടങ്ങി. നാളെയാണ് ക്ഷേത്രത്തിൽ 12008 നാളികേരം എറിഞുള്ള വേട്ടേക്കരൻ പാട്ട്.ആചാരാനുഷ്ഠാനങ്ങളെ കൊണ്ടും വ്രതശുദ്ധി കൊണ്ടും പരിശുദ്ധമായ ക്ഷേത്രത്തിലാണ് സങ്കീർണവും ശ്രേഷ്ഠവുമായ വേട്ടേക്കരൻ പാട്ട് ചടങ്ങുകൾ നടക്കുക. നാളെ ഉച്ചപാട്ട് എന്ന ചടങ്ങോടു കൂടിയാണ് കളംപാട്ട് ആരംഭിക്കുക. രാവിലെ 10 മണിയോടു കൂടി കളം വരയ്ക്കാനും പാട്ടുപാടാനും സമിതി അധികാരപ്പെടുത്തിയ കുറുപ്പന്മാർ കൂറയിട്ട് പാട്ടുപാടി ചടങ്ങ് നിർവഹിക്കും. ശേഷം 12008 നാളികേരം എണ്ണംകൂട്ടുന്ന ചടങ്ങും നടക്കും. വൈകിട്ട് മൂന്ന് മണിയോടുകൂടി വേട്ടേക്കരൻ ഭഗവാന്‍റെ രൂപം അരിപ്പൊടി, കൃഷ്ണ പൊടി , മഞ്ഞൾ പൊടി , പച്ചപ്പൊടി, ചുവന്ന പൊടി നിറങ്ങളാൽ ആലേഖനം ചെയ്യുന്ന ചടങ്ങും ആരംഭിക്കും. കളം കുറിക്കുന്ന ചടങ്ങിനുശേഷം തായന്പക കേളി കൊന്പുപറ്റ് കുഴൽപറ്റ് എന്നിവയും ഉണ്ടാകും നിറമാലയും ദീപാരാധനയും ഉണ്ടാകും. ഇതിനുശേഷം മുല്ലക്കൽ പാട്ടിനു…

Read More

ശബരിമല യുവതി പ്രവേശം;  ശബരിമലയിലേക്ക് പുറപ്പെടാനിരുന്ന ഏഴുപേർ മാലയഴിച്ച് വ്രതം ഉപേക്ഷിച്ചു

മണ്ണാർക്കാട്: ശബരിമലയിലേക്ക് പുറപ്പെടാനിരുന്ന കാഞ്ഞിരം സ്വദേശികളായ ഏഴുപേർ മാലയഴിച്ച് വ്രതം ഉപേക്ഷിച്ചു. മകരജ്യോതി ദർശനത്തിനായി വ്രതമെടുത്ത അയ്യപ്പ ഭക്തരാണ് ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സാഹചര്യത്തിൽ വ്രതമുപേക്ഷിച്ചത് . കാഞ്ഞിരം സ്വദേശികളായ സുനിൽകുമാർ, ആകാശ്, നിധീഷ്, കണ്ണൻ, പ്രസാദ്, സുബാഷ്, ഗുരുസ്വാമി കറുപ്പു സ്വാമി എന്നിവരാണ് വ്രതമുപേക്ഷിച്ചത്. ജനുവരി ഒന്നിന് പൊറ്റശ്ശേരി ഇരട്ടക്കുളം ശിവൻ അന്പലത്തിൽ നിന്നുമാണ് മാലയിട്ടത് . ഇന്നലെ രാവിലെ ആറിന് പൊറ്റശ്ശേരി അയ്യപ്പക്ഷേത്രത്തിൽ മാലയഴിച്ച് വ്രതമുപേക്ഷിക്കുകയായിരുന്നു.

Read More

ഹർത്താൽ പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകർക്ക് അക്രമണം; കെയുഡബ്ല്യുജെ പരാതി നല്കി

പാലക്കാട് : ഹർത്താൽ, പ്രതിഷേധ സമരങ്ങൾക്കിടെ മാധ്യമപ്രവർത്തകർക്കു നേരെയുണ്ടായ അക്രമസംഭവങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ജില്ലാ പോലീസ് ചീഫിന് പരാതി നല്കി. ഇന്നലെ ഹർത്താൽ ദിവസവും ബുധനാഴ്ച്ചയും മാധ്യമപ്രവർത്തകർ അക്രമത്തിന് ഇരയായിരുന്നു. ഇന്നലെ കോളജ് റോഡിലുണ്ടായ ആക്രമണത്തിൽ ന്യൂസ് 18 ചാനൽ ചീഫ് റിപ്പോർട്ടറും പത്ര പ്രവർത്തക യൂണിയൻ ജില്ലാ വൈസ് പ്രസിഡന്‍റുമായ പ്രസാദ് ഉടുന്പിശേരിയുടെ മുഖത്തു കല്ലേറിൽ സാരമായി പരിക്കേറ്റു. ബുധനാഴ്ച്ച വൈകുന്നേരം മൂന്നു മണിക്കു ശേഷം കെ.എസ്.ഇ ബി ഇൻസ്പെക്ഷൻ ബംഗ്ലാവിനു മുന്നിലുണ്ടായ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടർ ഡോ.ജി.പ്രസാദ് കുമാർ, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ ശ്രീധരൻ കുറിയേടത്ത് , ജനം ടിവി ക്യാമറാമാൻ സി. വിനു എന്നിവർക്കു പരുക്കേൽക്കുകയും മലയാള മനോരമ ഫോട്ടോഗ്രാഫർ ജിൻസ് മൈക്കിൾ, ദേശാഭിമാനി ഫോട്ടോഗ്രാഫർ സുജിത് എന്നിവർക്കു മർദനമേൽക്കുകയുമുണ്ടായി. മാതൃഭൂമി…

Read More

അനധികൃത കരിങ്കൽ ക്വാറികളുടെ പ്രവർത്തനം;  ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്നു

ഷൊർണൂർ: അനധികൃത കരിങ്കൽ ക്വാറികളുടെ പ്രവർത്തനം ജനങ്ങളുടെ സമാധാനം കെടുത്തുന്നു. ഒരിടവേളയ്ക്കുശേഷം വീണ്ടും വ്യാപകമായിത്തീർന്ന കരിങ്കൽ ക്വാറികളാണ് ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി ഉയർത്തുന്നത്. എതിർ ശബ്ദമുയർത്തുന്നവരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ക്വാറി മാഫിയകൾ കീഴ്പ്പെടുത്തുകയാണെന്നാണ് ഉയർന്നുവന്നിട്ടുള്ള വ്യാപകമായ ആക്ഷേപം. ചില പ്രദേശങ്ങളിൽ വ്യാജപരാതികൾ നൽകിയും പോലീസിനെ ഉപയോഗിച്ച് കേസ് എടുപ്പിച്ചും ജനങ്ങളുടെ വായടപ്പിക്കാൻ ആണ് കരിങ്കൽ ക്വാറി മാഫിയകൾ ശ്രമം നടത്തുന്നത്. വാണിയംകുളം പഞ്ചായത്തിലാണ് ഏറ്റവുമവസാനം ക്വാറി മാഫിയകളുടെ ശല്യംമൂലം ജനങ്ങൾ വലയുന്നത്. വാണിയംകുളം, വെള്ളിയാട് ജനവാസമേഖലയിൽ ക്വാറി പ്രവർത്തനത്തെ തുടർന്ന് 17 വീടുകൾക്കാണ് തകർച്ച നേരിട്ടിരിക്കുന്നത്. മേൽപറഞ്ഞ വീടുകളുടെ ചുമരും അടിത്തറയും മതിലുകളും വിണ്ടുകീറിയ അവസ്ഥയിലാണ്. ചിലരുടെ കിണറുകളുടെ ആൾമറയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കോടതി ഉത്തരവിലൂടെ എതിർപ്പ് മറികടന്നാണ് വെള്ളിയാട് കരിങ്കൽ ക്വാറിയുടെ പ്രവർത്തനം എന്നാണ് പറയപ്പെടുന്നത്. അതേ സമയം ക്വാറി പ്രവർത്തനത്തിന് പഞ്ചായത്ത് അനുമതി…

Read More

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് വിപുലീകരണം രണ്ടാംഘട്ടം പൂർത്തിയായി

ഒറ്റപ്പാലം: താലൂക്ക് ഗവണ്‍മെൻറ് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് രണ്ടാംഘട്ട വിപുലീകരണം പൂർത്തിയായി.2013 ൽ ഏഴു മെഷീനുകളുമായി പ്രവർത്തനമാരംഭിച്ച ഡയാലിസിസ് യൂണിറ്റ് പാവപ്പെട്ട അനേകം നിർധനരോഗികൾക്ക് ഇതിനകംതന്നെ അത്താണിയായി തീർന്നിട്ടുണ്ട്. പ്രാരംഭത്തിൽ 75 ലക്ഷം രൂപ ചെലവിലാണ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്. രണ്ടാംഘട്ട വിപുലീകരണം പൂർത്തിയാക്കിയത് സംസ്ഥാന സർക്കാറിന്‍റെയും, പാലക്കാട് എംപിയുടെയും പ്രാദേശിക വികസനഫണ്ടിൽ നിന്നും തുക വകയിരുത്തി ആണ്. സംസ്ഥാന സർക്കാരിന്‍റെ സ്വപ്നപദ്ധതിയായ കിഫ്ബി യിലൂടെ അനുവദിച്ച തുകയിൽ 10 ഡയാലിസിസ് മെഷീനുകൾ കൂടി ലഭ്യമാക്കുകയും നിലവിലെ ഡയാലിസിസ് യൂണിറ്റ് മുകൾനിലയിൽ പ്രവർത്തനക്ഷമമാക്കുകയും ആണ് ചെയ്തിട്ടുള്ളത്. എംപി ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവിൽ രണ്ടാംഘട്ട യൂണിറ്റിലേക്ക് ഉള്ള റാംപിന്‍റെ നിർമ്മാണവും പൂർത്തിയാക്കി നേരത്തെ കേരള സർക്കാർ അനുവദിച്ച 2 ഡയാലിസിസ് മെഷീനുകൾ ഉൾപ്പെടെ 19 മെഷീനുകളോടുകൂടി കേരളത്തിലെ സർക്കാർ മേഖലയിലെ ഏറ്റവും മുൻപന്തിയിലുള്ള…

Read More

സ്കൂൾ മതിൽക്കെട്ടുകൾ ഇനി ലോകസമാധാനത്തിന്‍റെ കഥകൾ പറയും

ഷൊർണൂർ: ചെർപ്പുളശ്ശേരി ഗവണ്‍മെന്‍റ്് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മതിൽക്കെട്ടുകൾ ഇനിമുതൽ ലോകസമാധാനത്തിന്‍റെ കഥ പറയും. മതിൽ കെട്ടുകൾ ക്യാൻവാസ് ആക്കി മാറ്റിയിരിക്കുകയാണ് ചിത്രകാര·ാരായ ഒരുപറ്റം യുവാക്കൾ.ചരിത്രത്തിന്‍റെയും, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെയും, ബ്രിട്ടീഷ് പട്ടാളം കാട്ടികൂട്ടിയ കൊടും ക്രൂരതകളുടെയും നേർചിത്രമാണ് സ്കൂൾ മതിലിൽ ചിത്രകാരൻമാർ ചുമർചിത്രം കണക്ക് രേഖപ്പെടുത്തുന്നത്. ജന്മ ഗ്രാമത്തിൽനിന്ന് ചെയ്യാത്ത കുറ്റത്തിന് ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്യുകയും പിന്നീട് കുതിരവണ്ടിയുടെ പിന്നിൽ കെട്ടിവലിച്ച് നാടുകടത്തുകയും ചെയ്തു മോഴിക്കുന്നം ബ്രഹ്മദത്തൻ നന്പൂതിരിയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിന്‍റെ വീരഗാഥകൾ കൂടി ഇനിമുതൽ ചെർപ്പുളശ്ശേരിയിലെ മതിൽ കെട്ടുകളിൽ കാണാനാവും. ഇതിനോടൊപ്പം വള്ളുവനാട് ഇതിഹാസതുല്യമായ സമര പോരാട്ടവും വരും തലമുറയ്ക്ക് കണ്ടറിയാനാവും. ഹൈസ്കൂൾ മൈതാനത്തിനോട് ചേർന്നുള്ള 700 അടി നീളവും പത്തടി വീതിയുമുള്ള ചുമരുകളിൽ 14 പാനലുകളിലായി ആണ് ചെറുപ്പുളശ്ശേരി ഗ്രാമത്തിലെ ചരിത്രവും കലാ സാംസ്കാരിക പാരന്പര്യവും കോർത്തിണക്കിയ മതിൽ ചിത്രങ്ങളുടെ…

Read More

പാറമേട് ഇടതുകനാലിൽ വീണ്ടും ചോർച്ച: കനാലിനുതാഴ്ഭാഗങ്ങളിലുള്ള വീട്ടുകാർ ഭീതിയിൽ

വണ്ടിത്താവളം: പന്തൽമൂച്ചിയിൽ മണൽചാക്കു നിരത്തി കനാൽബണ്ട് നിർമിച്ച സ്ഥലത്ത് വീണ്ടും ചോർച്ചയുണ്ടായിരിക്കുന്നത് കനാലിനുതാഴ്ഭാഗങ്ങളിലുള്ള താമസക്കാരേയും സമീപത്തെ മദ്രസയിലെ വിദ്യാർഥികളേയും ഭീതിയിലാക്കുന്നു. മണൽചാക്കിനിടയിലൂടെ അനുദിനം ചോർച്ച വികസിച്ചുവരികയാണ്. മണൽചാക്കു നിരത്തിയ കനാൽബണ്ട് വഴി ഒന്നരസ്ലാബ് വെള്ളമേ ഒഴുക്കുകയുള്ളൂ എന്ന് ജലസേചനവകുപ്പ് ജീവനക്കാർ സമീപവാസികൾക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടുദിവസമായി കനാലിൽ ജലനിരപ്പ് രണ്ടരസ്ലാബ് ആക്കി ഉയർത്തിയതോടെ ജലചോർച്ചയും വർധിച്ചിരിക്കുകയാണ്. കനാലിന്‍റെ വാലറ്റ പ്രദേശത്ത് വെള്ളം എത്തുന്നില്ലെന്ന് കർഷകരുടെ പരാതിയെ തുടർന്നാണ് ജലവിതരണതോത് വർധിച്ചിരിക്കുന്നത്. കനാലിൽ ബണ്ടിനു താഴെയായി മദ്രസ സ്കൂളിൽ മുപ്പതോളം വിദ്യാർഥികൾ പഠിച്ചുവരുന്നുണ്ട്. ചോർച്ച വർധിച്ചുവരുന്നതിനാൽ വിദ്യാർഥികളെ മറ്റു സ്ഥലത്തേക്ക് മാറ്റി പഠിപ്പിക്കാൻ നടപടി വേണമെന്ന് രക്ഷിതാക്കളും ആവശ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അപകടസാധ്യതയുണ്ടെന്ന് പരിസരവാസികൾ ചിറ്റൂർ ജലസേചനവകുപ്പു ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാൽ ജീവനക്കാർ ചോർച്ച തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ല. രണ്ടുമാസം മുന്പാണ് മൂലത്തറ ഇടതുകനാൽ വണ്ടിത്താവളം പാറമേട്ടിൽ പതിമൂന്നു…

Read More

പെരിന്തല്‍മണ്ണ സെലിബ്രിറ്റി ക്രിക്കറ്റിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

മലപ്പുറത്ത് ആദ്യമായി വിരുന്നിനെത്തുന്ന സിനിമ, മാധ്യമരംഗത്തെ ടീമുകള്‍ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിനായി പെരിന്തല്‍മണ്ണ ഒരുങ്ങി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പെരിന്തല്‍മണ്ണ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ആറു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. മൂന്നു ടീമുകളുള്ള രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ഏറനാടന്‍ ട്രോഫിയെന്ന പേരില്‍ മലബാറില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ടൂര്‍ണമെന്റ് നടക്കുന്നത്. ടൂര്‍ണമെന്റിന് സാക്ഷ്യം വഹിക്കാന്‍ സിനിമ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ എത്തും. ആദ്യമായിട്ട് ഒരു സെലിബ്രിറ്റി ടൂര്‍ണമെന്റിന് സാക്ഷ്യം വഹിക്കുന്നതിന്റെ സന്തോഷത്തിലാണ് പെരിന്തല്‍മണ്ണ നിവാസികള്‍. കേരളത്തിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ തക്കാരത്തിന്റെയും മലപ്പുറം ജില്ല ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. സിനിമ സംവിധായകരുടെ ടീമായ കേരള ഡയറക്ടേഴ്സ് ഇലവന്‍, കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്സ്, മഹീന്ദ്ര മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സ്, മില്ലേനിയം സ്റ്റാര്‍സ്, മീഡിയ സ്ട്രൈക്കേഴ്സ് കേരള, മാ ഫൈറ്റേഴ്സ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.…

Read More

നല്ലതിനായ് വിശക്കാം; വിദ്യാർഥികൾ നിരാഹാരമിരുന്ന് തുക സമാഹരിച്ചു  പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

പാലക്കാട്: സംസ്ഥാന സർക്കാരിന്‍റെ പ്രളയാധുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹാരണപരിപാടിയായ നല്ലാതിനായ് വിശക്കാം പദ്ധതിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചിറ്റൂർ ഗവണ്മന്‍റ് കോളജ് എൻ.എസ്.എസ്. വിദ്യാർഥികളും പ്രോഗ്രാം ഓഫീസർമാരും ഒരു നേരത്തെ ആഹാരമുപേക്ഷിച്ച് ഭക്ഷണത്തിനായി കരുതിയിരുന്ന ആ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വിദ്യാർഥികളും പ്രോഗ്രാം ഓഫീസർമാരും ജനപ്രതിനിധികളും ചേർന്ന് നൽകിയ തുകയായ അയ്യായിരം രൂപ ചിറ്റൂർ തഹസിൽദാർ കെ. രമ ഏറ്റുവാങ്ങി. യൂണിറ്റുകളുടെ വാർഷിക സപ്തദിന ക്യാന്പിനോടനുബന്ധിച്ചാണ് വളണ്ടിയർമാർ ഒരു നേരത്തെ നിരാഹാരം അനുഷ്ഠിച്ചത്. മാസത്തിൽ ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ച് ആ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ പരിപാടിയാണ് ന്ധനല്ലതിനായ് വിശക്കാംന്ധ. വിദ്യാർഥികളുടെ നിരാഹാരം അവസാനിപ്പിക്കാൻ നാരങ്ങാനീരുമായി പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജയശ്രീയും എത്തിയിരുന്നു. തുകയേക്കാൾ അധികം വിദ്യാർഥികകളുടെ മാനസിക മൂല്യം വലുതാണെന്ന് തഹസിൽദാർ അഭിപ്രായപ്പെട്ടു. നന്ദിയോട് ഗവണ്മെന്‍റ് ഹൈസ്കൂളിൽ വെച്ച് എൻ. എസ്.…

Read More

ദുരിത ബാധിതർക്ക് സഹായഹസ്തവുമായി ചിറ്റൂർ കോളജ് എൻഎസ്എസ് കൂട്ടായ്മ

ചിറ്റൂർ: പ്രളയത്തിൽ തൊഴിൽ വരുമാനം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി ചിറ്റൂർ കോളജിലെ നാഷണൽ സർവീസ് സ്കീം കൂട്ടായ്മ. തങ്ങളുടെ ദത്തുഗ്രാമമായ പട്ടഞ്ചേരി പഞ്ചായത്തിലെ മൂന്നുകുടുംബങ്ങൾക്ക് വരുമാർഗ്ഗമായി ആടുകൾ വിതരണം ചെയ്താണ് വിദ്യാർത്ഥികൾ സഹായഹസ്തമായത്. നന്ദിയോട് ഗവണ്മെന്‍റ് ഹൈസ്കൂളിൽവെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ്് കെ. ജയശ്രീ ആടുകൾ വിതരണം ചെയ്തു. വിദ്യാർഥികൾ തന്നെ നിർമിച്ചുവിറ്റ തുണിസഞ്ചികൾ, ഗ്രോ ബാഗുകൾ, പേപ്പർ പേന, പേപ്പർ ഫയൽ, പട്ടഞ്ചേരി പഞ്ചായത്ത്, കുടുംബശ്രീ, ജൈവ കർഷകർ എന്നിവരുടെ സഹകരണത്തോടെ യൂണിറ്റുകൾ നടത്തിയ പച്ചക്കറി വിൽപന തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയാണ് വിദ്യാർഥികൾ ആട് വാങ്ങുന്നതിനായുള്ള പണം സ്വരൂപിച്ചത്. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ കെ. പ്രദീഷ്, സി. ജയന്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. ആടുവിതരണം കൂടാതെ സ്ത്രീകൾക്കായ് തൊഴിപരിശീലനം, പഞ്ചായത്തിലെ ഒരു കുളത്തിന്‍റെ പുനർനിർമ്മാണം, പ്രളയത്തിൽ ചെളിയടിഞ്ഞ കിണറിനെ ശുചീകരിക്കൽ, പ്രളയശേഷമുള്ള മണ്ണ് പരിശോധന,…

Read More