വണ്ടിത്താവളം: പന്തൽമൂച്ചിയിൽ മണൽചാക്കു നിരത്തി കനാൽബണ്ട് നിർമിച്ച സ്ഥലത്ത് വീണ്ടും ചോർച്ചയുണ്ടായിരിക്കുന്നത് കനാലിനുതാഴ്ഭാഗങ്ങളിലുള്ള താമസക്കാരേയും സമീപത്തെ മദ്രസയിലെ വിദ്യാർഥികളേയും ഭീതിയിലാക്കുന്നു. മണൽചാക്കിനിടയിലൂടെ അനുദിനം ചോർച്ച വികസിച്ചുവരികയാണ്. മണൽചാക്കു നിരത്തിയ കനാൽബണ്ട് വഴി ഒന്നരസ്ലാബ് വെള്ളമേ ഒഴുക്കുകയുള്ളൂ എന്ന് ജലസേചനവകുപ്പ് ജീവനക്കാർ സമീപവാസികൾക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടുദിവസമായി കനാലിൽ ജലനിരപ്പ് രണ്ടരസ്ലാബ് ആക്കി ഉയർത്തിയതോടെ ജലചോർച്ചയും വർധിച്ചിരിക്കുകയാണ്. കനാലിന്റെ വാലറ്റ പ്രദേശത്ത് വെള്ളം എത്തുന്നില്ലെന്ന് കർഷകരുടെ പരാതിയെ തുടർന്നാണ് ജലവിതരണതോത് വർധിച്ചിരിക്കുന്നത്. കനാലിൽ ബണ്ടിനു താഴെയായി മദ്രസ സ്കൂളിൽ മുപ്പതോളം വിദ്യാർഥികൾ പഠിച്ചുവരുന്നുണ്ട്. ചോർച്ച വർധിച്ചുവരുന്നതിനാൽ വിദ്യാർഥികളെ മറ്റു സ്ഥലത്തേക്ക് മാറ്റി പഠിപ്പിക്കാൻ നടപടി വേണമെന്ന് രക്ഷിതാക്കളും ആവശ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അപകടസാധ്യതയുണ്ടെന്ന് പരിസരവാസികൾ ചിറ്റൂർ ജലസേചനവകുപ്പു ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാൽ ജീവനക്കാർ ചോർച്ച തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ല. രണ്ടുമാസം മുന്‍പാണ് മൂലത്തറ ഇടതുകനാൽ വണ്ടിത്താവളം പാറമേട്ടിൽ പതിമൂന്നു…
Read MoreCategory: Palakkad
പെരിന്തല്‍മണ്ണ സെലിബ്രിറ്റി ക്രിക്കറ്റിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
മലപ്പുറത്ത് ആദ്യമായി വിരുന്നിനെത്തുന്ന സിനിമ, മാധ്യമരംഗത്തെ ടീമുകള്‍ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിനായി പെരിന്തല്‍മണ്ണ ഒരുങ്ങി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പെരിന്തല്‍മണ്ണ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ആറു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. മൂന്നു ടീമുകളുള്ള രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ഏറനാടന്‍ ട്രോഫിയെന്ന പേരില്‍ മലബാറില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ടൂര്‍ണമെന്റ് നടക്കുന്നത്. ടൂര്‍ണമെന്റിന് സാക്ഷ്യം വഹിക്കാന്‍ സിനിമ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ എത്തും. ആദ്യമായിട്ട് ഒരു സെലിബ്രിറ്റി ടൂര്‍ണമെന്റിന് സാക്ഷ്യം വഹിക്കുന്നതിന്റെ സന്തോഷത്തിലാണ് പെരിന്തല്‍മണ്ണ നിവാസികള്‍. കേരളത്തിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ തക്കാരത്തിന്റെയും മലപ്പുറം ജില്ല ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. സിനിമ സംവിധായകരുടെ ടീമായ കേരള ഡയറക്ടേഴ്സ് ഇലവന്, കൊച്ചിന് മ്യൂസിക് ചലഞ്ചേഴ്സ്, മഹീന്ദ്ര മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സ്, മില്ലേനിയം സ്റ്റാര്‍സ്, മീഡിയ സ്ട്രൈക്കേഴ്സ് കേരള, മാ ഫൈറ്റേഴ്സ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.…
Read Moreനല്ലതിനായ് വിശക്കാം; വിദ്യാർഥികൾ നിരാഹാരമിരുന്ന് തുക സമാഹരിച്ചു പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
പാലക്കാട്: സംസ്ഥാന സർക്കാരിന്റെ പ്രളയാധുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹാരണപരിപാടിയായ നല്ലാതിനായ് വിശക്കാം പദ്ധതിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചിറ്റൂർ ഗവണ്മന്റ് കോളജ് എൻ.എസ്.എസ്. വിദ്യാർഥികളും പ്രോഗ്രാം ഓഫീസർമാരും ഒരു നേരത്തെ ആഹാരമുപേക്ഷിച്ച് ഭക്ഷണത്തിനായി കരുതിയിരുന്ന ആ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വിദ്യാർഥികളും പ്രോഗ്രാം ഓഫീസർമാരും ജനപ്രതിനിധികളും ചേർന്ന് നൽകിയ തുകയായ അയ്യായിരം രൂപ ചിറ്റൂർ തഹസിൽദാർ കെ. രമ ഏറ്റുവാങ്ങി. യൂണിറ്റുകളുടെ വാർഷിക സപ്തദിന ക്യാന്പിനോടനുബന്ധിച്ചാണ് വളണ്ടിയർമാർ ഒരു നേരത്തെ നിരാഹാരം അനുഷ്ഠിച്ചത്. മാസത്തിൽ ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ച് ആ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ പരിപാടിയാണ് ന്ധനല്ലതിനായ് വിശക്കാംന്ധ. വിദ്യാർഥികളുടെ നിരാഹാരം അവസാനിപ്പിക്കാൻ നാരങ്ങാനീരുമായി പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശ്രീയും എത്തിയിരുന്നു. തുകയേക്കാൾ അധികം വിദ്യാർഥികകളുടെ മാനസിക മൂല്യം വലുതാണെന്ന് തഹസിൽദാർ അഭിപ്രായപ്പെട്ടു. നന്ദിയോട് ഗവണ്മെന്റ് ഹൈസ്കൂളിൽ വെച്ച് എൻ. എസ്.…
Read Moreദുരിത ബാധിതർക്ക് സഹായഹസ്തവുമായി ചിറ്റൂർ കോളജ് എൻഎസ്എസ് കൂട്ടായ്മ
ചിറ്റൂർ: പ്രളയത്തിൽ തൊഴിൽ വരുമാനം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി ചിറ്റൂർ കോളജിലെ നാഷണൽ സർവീസ് സ്കീം കൂട്ടായ്മ. തങ്ങളുടെ ദത്തുഗ്രാമമായ പട്ടഞ്ചേരി പഞ്ചായത്തിലെ മൂന്നുകുടുംബങ്ങൾക്ക് വരുമാർഗ്ഗമായി ആടുകൾ വിതരണം ചെയ്താണ് വിദ്യാർത്ഥികൾ സഹായഹസ്തമായത്. നന്ദിയോട് ഗവണ്മെന്റ് ഹൈസ്കൂളിൽവെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്് കെ. ജയശ്രീ ആടുകൾ വിതരണം ചെയ്തു. വിദ്യാർഥികൾ തന്നെ നിർമിച്ചുവിറ്റ തുണിസഞ്ചികൾ, ഗ്രോ ബാഗുകൾ, പേപ്പർ പേന, പേപ്പർ ഫയൽ, പട്ടഞ്ചേരി പഞ്ചായത്ത്, കുടുംബശ്രീ, ജൈവ കർഷകർ എന്നിവരുടെ സഹകരണത്തോടെ യൂണിറ്റുകൾ നടത്തിയ പച്ചക്കറി വിൽപന തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയാണ് വിദ്യാർഥികൾ ആട് വാങ്ങുന്നതിനായുള്ള പണം സ്വരൂപിച്ചത്. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ കെ. പ്രദീഷ്, സി. ജയന്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. ആടുവിതരണം കൂടാതെ സ്ത്രീകൾക്കായ് തൊഴിപരിശീലനം, പഞ്ചായത്തിലെ ഒരു കുളത്തിന്റെ പുനർനിർമ്മാണം, പ്രളയത്തിൽ ചെളിയടിഞ്ഞ കിണറിനെ ശുചീകരിക്കൽ, പ്രളയശേഷമുള്ള മണ്ണ് പരിശോധന,…
Read Moreനെല്ലിയാമ്പതിയിൽ മാലിന്യം തള്ളുന്നവർ ജാഗ്രതൈ..! വനം വകുപ്പിന്റെ പുത്തൻ ശിക്ഷാനടപടി ഇങ്ങനെ…
നെല്ലിയാന്പതി: നെല്ലിയാന്പതിയിൽ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ച ടൂറിസ്റ്റുകളെ വനം വകുപ്പു കൈയോടെ പിടികൂടി. മാലിന്യ നിർമാർജന ശിക്ഷ നൽകി വനപാലകർ. നെല്ലിയാന്പതിയിലേയ്ക്ക് എത്തിയ വിനോദ സഞ്ചാരികൾ പ്ലാസ്റ്റിക് ഉപക്ഷിക്കുന്നത് കൈയോടെ പിടികൂടിയ വനം വകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചറും സംഘവും ചേർന്ന് വിനോദ സഞ്ചാരികളെ കൊണ്ട് ആ പ്രദേശത്തെ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് നീക്കം ചെയ്യുന്ന ശിക്ഷ നൽകുകയും പരിസ്ഥിതി അവബോധ ക്ലാസ്സ് നൽകുകയും ചെയ്തു. പത്തിരിപ്പാലയിൽ നിന്നും തമിഴ് നാട്ടിൽ നിന്നും വന്ന രണ്ട് സംഘങ്ങളെയാണ് കൈയോടെ പിടികൂടിയത്. നെല്ലിയാന്പതിയിൽ സഞ്ചാരികൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ നിരീക്ഷിക്കുന്നത് കർശനമാക്കിയത്. നെല്ലിയാന്പതിയിൽതന്നെയുള്ള പല ഹോട്ടലുകളും ഹോംസ്റ്റേകളും ലോഡ്ജുകളും വനത്തിൽ മദ്യക്കുപ്പികളും പ്ലാസ്റ്റിക്കും ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നെല്ലിയാന്പതി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ആഫീസർ…
Read Moreഫോസ്റ്റർ കെയർ പദ്ധതിക്ക് മികച്ച പ്രതികരണം ; ഇതര കുടുംബങ്ങളിൽ മാതൃസ്നേഹമറിഞ്ഞത് 148 കുട്ടികൾ
ജെറി എം. തോമസ് കൊച്ചി: ഏകാന്തതയ്ക്കും അനാഥത്വത്തിനും വിട നൽകി ഫോസ്റ്റർ കെയർ പദ്ധതിയെ വരവേറ്റ് കുരുന്നുകൾ. ശിശുസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫോസ്റ്റർ കെയർ പദ്ധതിയിൽ നവംബർ വരെ പങ്കാളികളായത് 148 കുട്ടികൾ. സാഹചര്യങ്ങൾക്കൊണ്ടും മറ്റു പല കാരണങ്ങളാലും ഉറ്റവരെ നഷ്ടപ്പെട്ട കുരുന്നുകൾക്ക് അവരെ സ്വീകരിക്കാൻ മനസും പ്രാപ്തിയുമുള്ള മറ്റു കുടുംബങ്ങളിൽ സന്തോഷപൂർവം ജീവിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണു ഫോസ്റ്റർ കെയർ. ജനങ്ങളുടെ ഭാഗത്തുനിന്ന് പദ്ധതിക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. തിരുവനന്തപുരം-38, കൊല്ലം-19, പത്തനംതിട്ട-അഞ്ച്, ആലപ്പുഴ-14, കോട്ടയം-12, ഇടുക്കി-ആറ്, എറണാകുളം-ആറ്, തൃശൂർ-ആറ്, പാലക്കാട്-ഏഴ്, മലപ്പുറം-ഏഴ്, കോഴിക്കോട്-നാല്, വയനാട്-അഞ്ച്, കണ്ണൂർ-നാല്, കാസർഗോഡ്-12 എന്നിങ്ങനെയാണ് നവംബർ വരെ പദ്ധതിയുടെ ഭാഗമായ കുട്ടികളുടെ വിവരങ്ങൾ. അതതു ജില്ലയിലെ സിഡബ്ല്യുസിയിൽനിന്ന് അനുമതി വാങ്ങി കുട്ടികളെ കണ്ടുപിടിച്ചാണു പദ്ധതിയുടെ ഭാഗമാക്കേണ്ടത്. ചെറിയ കാലയളവിലേക്കു കുട്ടികൾക്കാവശ്യമായ എല്ലാവിധ സംരക്ഷണവും സന്തോഷകരമായ ജീവിതവും നൽകാൻ താത്പര്യമുള്ള രക്ഷിതാക്കൾക്കാണു…
Read Moreഅപകടങ്ങൾ പതിവായ പാട്ടികുളത്ത് പാലങ്ങൾ വീതികൂട്ടുന്നത് അന്തിമഘട്ടത്തിൽ
വണ്ടിത്താവളം: പാട്ടികുളം കിഴക്കേക്കാട്ടിൽ അപകടം പതിവായതും അന്‍പതുമീറ്റർ ദൈർഘ്യത്തിലുള്ള രണ്ടുപാലങ്ങൾ വീതികൂട്ടിയുള്ള പുനർനിർമാണം അന്തിമഘട്ടത്തിലെത്തി. മുൻകാലങ്ങളിൽ വീതികുറഞ്ഞ രണ്ടുപാലങ്ങളിൽ വാഹനങ്ങൾ കൂട്ടിയിടിച്ചും നിയന്ത്രണംവിട്ടും കനാലിലേക്കു മറിഞ്ഞ് അപകടങ്ങളുണ്ടായിട്ടുണ്ട്. ചരക്കുലോറികൾ പലതവണ കൈവരികളിൽ ഇടിച്ച് കനാലിലേക്കു മറിഞ്ഞും അപകടമുണ്ടായിട്ടുണ്ട്. കൊടുവായൂർ-പൊള്ളാച്ചി അന്തർസംസ്ഥാന പാതയിലാണ് വീതികുറഞ്ഞ രണ്ടുപാലങ്ങൾ അപകടങ്ങൾക്കു കാരണമായി നിലകൊള്ളുന്നത്. അന്പതുവർഷംമുന്പ് നിർമിച്ച വീതികുറഞ്ഞ പാലം പൊളിച്ച് പുനർനിർമിക്കണമെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് രണ്ടുമാസംമുന്‍പ് പാലം പണി തുടങ്ങിയത്.അടുത്തമാസം പാലത്തിന്റെ പണി പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ജോലികൾ പുരോഗമിക്കുകയാണ്.
Read Moreതമിഴ്നാട്ടിൽ നിന്നും സിമന്റുമായി വരുകയായിരുന്ന ലോറി പാട്ടികുളം അപകടവളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞു ; ഡ്രൈവർക്ക് സാരമായ പരിക്ക്
വണ്ടിത്താവളം: പാട്ടികുളം അപകടവളവിൽ നിയന്ത്രണംവിട്ട ലോറി വീട്ടുമതിലിൽ ഇടിച്ചു ചെരിഞ്ഞു. അപകടത്തിൽ പരിക്കേറ്റ ലോറിഡ്രൈവറെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശി സേതുമാധവനാണ് (40) പരിക്കേറ്റത്. ഇന്നു പുലർച്ചെ രണ്ടിനു പാട്ടികുളം ശിവദാസിന്റെ വീട്ടുമതിലിൽ ഇടിച്ചായിരുന്നു അപകടം. റോഡ് വീതികൂട്ടുന്നതിനു അപകടവളവിൽ തകരവീപ്പകൾ വച്ചതുമൂലം ലോറി തിരിക്കുന്നതിനിടെയാണ് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചത്. അപകടത്തിൽ റോഡു വീതികുട്ടുന്നതിനായി സൂക്ഷിച്ചിരുന്ന വസ്തുക്കളും നശിച്ചു. ലോറിയുടെ മുൻഭാഗത്തെ ഗ്ലാസും ഇടതുവശവും തകർന്നു.തമിഴ്നാട്ടിൽനിന്നും തൃശൂരിലേക്ക് സിമന്റ് കയറ്റിവരികയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.മുന്‍പ് ഇതേ സ്ഥലത്ത് എട്ടുലോറികൾ വീട്ടുമതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു അപകടമുണ്ടായിട്ടുണ്ട്.
Read Moreമലമ്പുഴയിൽ നിന്ന് പോലീസ് പിടിച്ചെടുത്ത 1.5 കോടി രൂപ ആദായനികുതി വകുപ്പിന് വിട്ടു നൽകും
പാലക്കാട്: മലന്പുഴ പോലീസ് സംശയകരമായ സാഹചര്യത്തിൽ പിടിച്ചെടുത്ത 1.5 കോടി രൂപ ആദായനികുതി വകുപ്പിന് വിട്ടു നൽകാൻ പാലക്കാട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് അരവിന്ദ്.ബി.ഇടയോടി ഉത്തരവിട്ടു. 2018 ജൂണ്‍ 28ന് മലന്പുഴ കഞ്ചിക്കോട് റോഡിൽ പന്നിമടയിൽ വാഹന പരിശോധനക്കിടയിലാണ് കോയന്പത്തൂർ ഭാഗത്തു നിന്നും വന്ന ആഢംബര കാറിലെ രഹസ്യ അറയിൽ നിന്നും രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്. കാറിൽ ഉണ്ടായിരുന്ന മണ്ണാർക്കാട് കുടക്കാട് 55-ാം മൈലിൽ പതാരി വീട്ടിൽ അബ്ദുൾ റസാഖിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പാലക്കാട് ആദായനികുതി ഡെപ്യൂട്ടി ഡയറക്ടർ (ഇൻവെസ്റ്റിഗേഷൻ) എം.എസ്.ദീപ്ത നൽകിയ അപേക്ഷ പ്രകാരമാണ് സംഖ്യ ആദായനികുതി വകുപ്പിന് വിട്ടു നൽകിയത്. കേസിൽ ആദായനികുതി വകുപ്പിനു വേണ്ടി സീനിയർ ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പി.പ്രേംനാഥ് ഹാജരായി.
Read Moreശാന്തി ജോലിയിലും ചെണ്ടവാദന കലോപാസനയിൽ അന്പതുവർഷം തികച്ച് കുഞ്ചുനായർ
ശ്രീകൃഷ്ണപുരം: കോട്ടപ്പുറം തിരുവളയനാട് ഭഗവതിക്ഷേത്രത്തിലെ ശാന്തി ജോലിയിലും ചെണ്ടവാദന കലോപാസനയിലും അരനൂറ്റാണ്ട് പിന്നിട്ട് കുളങ്ങര കുഞ്ചുനായർ. സൗമ്യനായ കുഞ്ചുനായർ പൈതൃകമായി കിട്ടിയ അറിവിന്റെ നിലപാടുതറയിൽ പാദമൂന്നി കാലത്തിന്റെ താളബോധത്തെ സ്വാശീകരിച്ച കലാകാരനാണ്. ശാന്തി വൃത്തിയിൽ അന്‍പതു പിന്നിട്ട കുളങ്ങര കുഞ്ചുനായരെ ക്ഷേത്രം ട്രസ്റ്റി ബോർഡ് ആദരിച്ചു. ചെയർമാൻ പി.ടി.അങ്കപ്പൻ മാസ്റ്റർ പൊന്നാട അണിയിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി മനയ്ക്കൽ നാരായണൻ നന്പൂതിരി, കലാമണ്ഡലം പത്മശ്രീ ശിവൻ നന്പൂതിരി, മുൻ എംഎൽഎ പി.കുമാരൻ, മുൻ ചെയർമാൻമാരായ പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, കുന്നത്തൂർ നാരായണൻകുട്ടി, ട്രസ്റ്റി ബോർഡംഗങ്ങളായ എം.ടി.സുരേഷ്, കെ.നാരായണൻ, എൻ.ശങ്കരൻകുട്ടി, എക്സിക്യൂട്ടിവ് ഓഫീസർ വിഷ്ണു, ജീവനക്കാർ എന്നിവർ പ്രസംഗിച്ചു.
Read More