നെല്ലിയാന്പതി: നെല്ലിയാന്പതിയിൽ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ച ടൂറിസ്റ്റുകളെ വനം വകുപ്പു കൈയോടെ പിടികൂടി. മാലിന്യ നിർമാർജന ശിക്ഷ നൽകി വനപാലകർ. നെല്ലിയാന്പതിയിലേയ്ക്ക് എത്തിയ വിനോദ സഞ്ചാരികൾ പ്ലാസ്റ്റിക് ഉപക്ഷിക്കുന്നത് കൈയോടെ പിടികൂടിയ വനം വകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചറും സംഘവും ചേർന്ന് വിനോദ സഞ്ചാരികളെ കൊണ്ട് ആ പ്രദേശത്തെ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് നീക്കം ചെയ്യുന്ന ശിക്ഷ നൽകുകയും പരിസ്ഥിതി അവബോധ ക്ലാസ്സ് നൽകുകയും ചെയ്തു. പത്തിരിപ്പാലയിൽ നിന്നും തമിഴ് നാട്ടിൽ നിന്നും വന്ന രണ്ട് സംഘങ്ങളെയാണ് കൈയോടെ പിടികൂടിയത്. നെല്ലിയാന്പതിയിൽ സഞ്ചാരികൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ നിരീക്ഷിക്കുന്നത് കർശനമാക്കിയത്. നെല്ലിയാന്പതിയിൽതന്നെയുള്ള പല ഹോട്ടലുകളും ഹോംസ്റ്റേകളും ലോഡ്ജുകളും വനത്തിൽ മദ്യക്കുപ്പികളും പ്ലാസ്റ്റിക്കും ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നെല്ലിയാന്പതി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ആഫീസർ…
Read MoreCategory: Palakkad
ഫോസ്റ്റർ കെയർ പദ്ധതിക്ക് മികച്ച പ്രതികരണം ; ഇതര കുടുംബങ്ങളിൽ മാതൃസ്നേഹമറിഞ്ഞത് 148 കുട്ടികൾ
ജെറി എം. തോമസ് കൊച്ചി: ഏകാന്തതയ്ക്കും അനാഥത്വത്തിനും വിട നൽകി ഫോസ്റ്റർ കെയർ പദ്ധതിയെ വരവേറ്റ് കുരുന്നുകൾ. ശിശുസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫോസ്റ്റർ കെയർ പദ്ധതിയിൽ നവംബർ വരെ പങ്കാളികളായത് 148 കുട്ടികൾ. സാഹചര്യങ്ങൾക്കൊണ്ടും മറ്റു പല കാരണങ്ങളാലും ഉറ്റവരെ നഷ്ടപ്പെട്ട കുരുന്നുകൾക്ക് അവരെ സ്വീകരിക്കാൻ മനസും പ്രാപ്തിയുമുള്ള മറ്റു കുടുംബങ്ങളിൽ സന്തോഷപൂർവം ജീവിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണു ഫോസ്റ്റർ കെയർ. ജനങ്ങളുടെ ഭാഗത്തുനിന്ന് പദ്ധതിക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. തിരുവനന്തപുരം-38, കൊല്ലം-19, പത്തനംതിട്ട-അഞ്ച്, ആലപ്പുഴ-14, കോട്ടയം-12, ഇടുക്കി-ആറ്, എറണാകുളം-ആറ്, തൃശൂർ-ആറ്, പാലക്കാട്-ഏഴ്, മലപ്പുറം-ഏഴ്, കോഴിക്കോട്-നാല്, വയനാട്-അഞ്ച്, കണ്ണൂർ-നാല്, കാസർഗോഡ്-12 എന്നിങ്ങനെയാണ് നവംബർ വരെ പദ്ധതിയുടെ ഭാഗമായ കുട്ടികളുടെ വിവരങ്ങൾ. അതതു ജില്ലയിലെ സിഡബ്ല്യുസിയിൽനിന്ന് അനുമതി വാങ്ങി കുട്ടികളെ കണ്ടുപിടിച്ചാണു പദ്ധതിയുടെ ഭാഗമാക്കേണ്ടത്. ചെറിയ കാലയളവിലേക്കു കുട്ടികൾക്കാവശ്യമായ എല്ലാവിധ സംരക്ഷണവും സന്തോഷകരമായ ജീവിതവും നൽകാൻ താത്പര്യമുള്ള രക്ഷിതാക്കൾക്കാണു…
Read Moreഅപകടങ്ങൾ പതിവായ പാട്ടികുളത്ത് പാലങ്ങൾ വീതികൂട്ടുന്നത് അന്തിമഘട്ടത്തിൽ
വണ്ടിത്താവളം: പാട്ടികുളം കിഴക്കേക്കാട്ടിൽ അപകടം പതിവായതും അന്പതുമീറ്റർ ദൈർഘ്യത്തിലുള്ള രണ്ടുപാലങ്ങൾ വീതികൂട്ടിയുള്ള പുനർനിർമാണം അന്തിമഘട്ടത്തിലെത്തി. മുൻകാലങ്ങളിൽ വീതികുറഞ്ഞ രണ്ടുപാലങ്ങളിൽ വാഹനങ്ങൾ കൂട്ടിയിടിച്ചും നിയന്ത്രണംവിട്ടും കനാലിലേക്കു മറിഞ്ഞ് അപകടങ്ങളുണ്ടായിട്ടുണ്ട്. ചരക്കുലോറികൾ പലതവണ കൈവരികളിൽ ഇടിച്ച് കനാലിലേക്കു മറിഞ്ഞും അപകടമുണ്ടായിട്ടുണ്ട്. കൊടുവായൂർ-പൊള്ളാച്ചി അന്തർസംസ്ഥാന പാതയിലാണ് വീതികുറഞ്ഞ രണ്ടുപാലങ്ങൾ അപകടങ്ങൾക്കു കാരണമായി നിലകൊള്ളുന്നത്. അന്പതുവർഷംമുന്പ് നിർമിച്ച വീതികുറഞ്ഞ പാലം പൊളിച്ച് പുനർനിർമിക്കണമെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് രണ്ടുമാസംമുന്പ് പാലം പണി തുടങ്ങിയത്.അടുത്തമാസം പാലത്തിന്റെ പണി പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ജോലികൾ പുരോഗമിക്കുകയാണ്.
Read Moreതമിഴ്നാട്ടിൽ നിന്നും സിമന്റുമായി വരുകയായിരുന്ന ലോറി പാട്ടികുളം അപകടവളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞു ; ഡ്രൈവർക്ക് സാരമായ പരിക്ക്
വണ്ടിത്താവളം: പാട്ടികുളം അപകടവളവിൽ നിയന്ത്രണംവിട്ട ലോറി വീട്ടുമതിലിൽ ഇടിച്ചു ചെരിഞ്ഞു. അപകടത്തിൽ പരിക്കേറ്റ ലോറിഡ്രൈവറെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശി സേതുമാധവനാണ് (40) പരിക്കേറ്റത്. ഇന്നു പുലർച്ചെ രണ്ടിനു പാട്ടികുളം ശിവദാസിന്റെ വീട്ടുമതിലിൽ ഇടിച്ചായിരുന്നു അപകടം. റോഡ് വീതികൂട്ടുന്നതിനു അപകടവളവിൽ തകരവീപ്പകൾ വച്ചതുമൂലം ലോറി തിരിക്കുന്നതിനിടെയാണ് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചത്. അപകടത്തിൽ റോഡു വീതികുട്ടുന്നതിനായി സൂക്ഷിച്ചിരുന്ന വസ്തുക്കളും നശിച്ചു. ലോറിയുടെ മുൻഭാഗത്തെ ഗ്ലാസും ഇടതുവശവും തകർന്നു.തമിഴ്നാട്ടിൽനിന്നും തൃശൂരിലേക്ക് സിമന്റ് കയറ്റിവരികയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.മുന്പ് ഇതേ സ്ഥലത്ത് എട്ടുലോറികൾ വീട്ടുമതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു അപകടമുണ്ടായിട്ടുണ്ട്.
Read Moreമലമ്പുഴയിൽ നിന്ന് പോലീസ് പിടിച്ചെടുത്ത 1.5 കോടി രൂപ ആദായനികുതി വകുപ്പിന് വിട്ടു നൽകും
പാലക്കാട്: മലന്പുഴ പോലീസ് സംശയകരമായ സാഹചര്യത്തിൽ പിടിച്ചെടുത്ത 1.5 കോടി രൂപ ആദായനികുതി വകുപ്പിന് വിട്ടു നൽകാൻ പാലക്കാട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് അരവിന്ദ്.ബി.ഇടയോടി ഉത്തരവിട്ടു. 2018 ജൂണ് 28ന് മലന്പുഴ കഞ്ചിക്കോട് റോഡിൽ പന്നിമടയിൽ വാഹന പരിശോധനക്കിടയിലാണ് കോയന്പത്തൂർ ഭാഗത്തു നിന്നും വന്ന ആഢംബര കാറിലെ രഹസ്യ അറയിൽ നിന്നും രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്. കാറിൽ ഉണ്ടായിരുന്ന മണ്ണാർക്കാട് കുടക്കാട് 55-ാം മൈലിൽ പതാരി വീട്ടിൽ അബ്ദുൾ റസാഖിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പാലക്കാട് ആദായനികുതി ഡെപ്യൂട്ടി ഡയറക്ടർ (ഇൻവെസ്റ്റിഗേഷൻ) എം.എസ്.ദീപ്ത നൽകിയ അപേക്ഷ പ്രകാരമാണ് സംഖ്യ ആദായനികുതി വകുപ്പിന് വിട്ടു നൽകിയത്. കേസിൽ ആദായനികുതി വകുപ്പിനു വേണ്ടി സീനിയർ ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പി.പ്രേംനാഥ് ഹാജരായി.
Read Moreശാന്തി ജോലിയിലും ചെണ്ടവാദന കലോപാസനയിൽ അന്പതുവർഷം തികച്ച് കുഞ്ചുനായർ
ശ്രീകൃഷ്ണപുരം: കോട്ടപ്പുറം തിരുവളയനാട് ഭഗവതിക്ഷേത്രത്തിലെ ശാന്തി ജോലിയിലും ചെണ്ടവാദന കലോപാസനയിലും അരനൂറ്റാണ്ട് പിന്നിട്ട് കുളങ്ങര കുഞ്ചുനായർ. സൗമ്യനായ കുഞ്ചുനായർ പൈതൃകമായി കിട്ടിയ അറിവിന്റെ നിലപാടുതറയിൽ പാദമൂന്നി കാലത്തിന്റെ താളബോധത്തെ സ്വാശീകരിച്ച കലാകാരനാണ്. ശാന്തി വൃത്തിയിൽ അന്പതു പിന്നിട്ട കുളങ്ങര കുഞ്ചുനായരെ ക്ഷേത്രം ട്രസ്റ്റി ബോർഡ് ആദരിച്ചു. ചെയർമാൻ പി.ടി.അങ്കപ്പൻ മാസ്റ്റർ പൊന്നാട അണിയിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി മനയ്ക്കൽ നാരായണൻ നന്പൂതിരി, കലാമണ്ഡലം പത്മശ്രീ ശിവൻ നന്പൂതിരി, മുൻ എംഎൽഎ പി.കുമാരൻ, മുൻ ചെയർമാൻമാരായ പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, കുന്നത്തൂർ നാരായണൻകുട്ടി, ട്രസ്റ്റി ബോർഡംഗങ്ങളായ എം.ടി.സുരേഷ്, കെ.നാരായണൻ, എൻ.ശങ്കരൻകുട്ടി, എക്സിക്യൂട്ടിവ് ഓഫീസർ വിഷ്ണു, ജീവനക്കാർ എന്നിവർ പ്രസംഗിച്ചു.
Read Moreപൊതുടാപ്പുകളിലെ വെള്ളം ദുരുപയോഗം ചെയ്യുന്നു; വാലറ്റത്ത് വെള്ളം കിട്ടാതെ ജനങ്ങൾ നെട്ടോടമോടുന്നു
കൊല്ലങ്കോട്: വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും സമീപത്തു സ്ഥാപിച്ചിട്ടുള്ള പൊതുടാപ്പുകളിൽനിന്നും വെള്ളം ദുരുപയോഗം ചെയ്യുന്നതിനാൽ വാലറ്റങ്ങളിൽ വെള്ളം ലഭിക്കുന്നില്ലെന്നു പരാതി. കൊല്ലങ്കോട് ചീരണി റോഡിൽ വീടിനു സമീപത്തെ പൊതുടാപ്പിൽനിന്നാണ് അഴുക്കുചാലിലൂടെ വെള്ളം ഒഴുകി പാഴാകുന്നത്. പൊതുടാപ്പിൽ കുടംവച്ച് പൈപ്പ് തിരിച്ചുവിട്ട് വീട്ടിലേക്കു പോകുന്നവർ വെള്ളം ഏറെ പാഴായശേഷമാണ് തിരിച്ചുവരുന്നതെന്നു പരാതിയുണ്ട്. കുടംനിറഞ്ഞ് വെള്ളം പാഴാകുന്നതു കണ്ട് യാത്രക്കാരാണ് മിക്കപ്പോഴും ടാപ്പ് അടയ്ക്കുന്നത്.വെള്ളം പാഴാക്കുന്നതു ചോദ്യംചെയ്യുന്ന യാത്രക്കാരോട് വെള്ളം ശേഖരിക്കുന്നവർ വഴക്കുണ്ടാക്കുന്നതും പതിവാണ്. കാലവർഷം ആരംഭിച്ചതോടെ കുടിവെള്ളവിതരണ പൈപ്പുകൾവഴി വെള്ളം വാലറ്റപ്രദേശങ്ങളിലേക്ക് എത്താറില്ലെന്നും പരാതിയുണ്ട്.പൊതുടാപ്പുകൾക്ക് ജലഅഥോറിറ്റിക്കു വെള്ളക്കരം അടയ്ക്കുന്നത് ജനങ്ങളുടെ നികുതിവരുമാനത്തിൽനിന്നാണ്. ഈ സാഹചര്യത്തിൽ ജലദുർവിനിയോഗം നടത്തുന്നവർക്കെതിരേ പഞ്ചായത്ത് നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Read Moreമഴയും വെയിലും തോൽക്കും; ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചു നൽകി ചിറ്റിലഞ്ചേരി എംഎൻകെഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ
വടക്കഞ്ചേരി: ചിറ്റിലഞ്ചേരി എംഎൻകെഎം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർഥികൾ വടക്കഞ്ചേരി ടൗണിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചു. പോലീസ് സ്റ്റേഷനുമുന്നിലാണ് എൻഎസ്എസിന്റെ ഈ മാതൃകാ പ്രവർത്തനം. ഇവിടെ വെയിലും മഴയുംകൊണ്ടുവേണം യാത്രക്കാർക്ക് നില്ക്കാൻ. വെയ്റ്റിംഗ് ഷെഡ് വന്നതോടെ ഇതിനു പരിഹാരമാകും. മദർ തെരേസ യുപി സ്കൂളിൽ നടക്കുന്ന എൻഎസ്എസ് ക്യാന്പിന്റെ പ്രധാന പ്രോജക്ടുകളിലൊന്നായിരുന്നു അഭയമെന്ന് പേരിട്ട ഈ പദ്ധതി. മദർ തെരേസ സ്കൂൾ മാനേജ്മെന്റും പോലീസും വിദ്യാർഥികളുടെ ഉദ്യമത്തിന് സഹായവുമായി രംഗത്തെത്തിയപ്പോൾ സപ്തദിന സഹവാസ ക്യാന്പിന് ബസ് കാത്തിരിപ്പുകേന്ദ്രം എന്നത് യാഥാർഥ്യമാക്കാനായി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സോളി സെബാസ്റ്റ്യൻ, എസ്.അജീഷ് കുമാർ, കെ.എൻ.കൃഷ്ണകുമാർ, കെ.ഉഷ, ലീഡർ നിജാസ്, ഗോപാലകൃഷ്ണൻ, രമ്യരാജ്, അശ്വതി തുടങ്ങിയവരാണ് നേതൃത്വം നല്കുന്നത്.
Read Moreയാത്രികർ സൂക്ഷിക്കുക; നെല്ലിയാന്പതി പാതയിലെ താൽക്കാലിക പാലത്തിന്റെ ഭിത്തി ഇടിഞ്ഞിട്ടുണ്ട്
നെല്ലിയാന്പതി: ഉരുൾപൊട്ടി ഒലിച്ചുപോയ കുണ്ടറചോല കലുങ്കിന് പകരം താൽക്കാലികമായി നിർമ്മിച്ച പാലത്തിന്റെ ഭിത്തിയും ഇടിഞ്ഞു. ഉരുൾപെട്ടി ഒലിച്ചുപോയ കലുങ്കിൽ സിമന്റ് കുഴൽ സ്ഥാപിച്ച് മണൽചാക്ക് വെച്ച് അടുക്കിയാണ് താൽക്കാലിക പാലം നിർമ്മിച്ചിട്ടുള്ളത്. ഇതിലൂടെ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. നിയന്ത്രണം തുടരുന്നതിനിടയിലും കഴിഞ്ഞ ദിവസങ്ങളിൽ ഭാരവാഹനങ്ങൾ കടന്നുപോയതോടെയാണ് താൽക്കാലിക പാലത്തിന്റെ ഭിത്തി ഇടിഞ്ഞത്. വശങ്ങളിൽ ഭിത്തിയായി മണൽചാക്കുകൾ അടുക്കിവെച്ചാണ് ഭിത്തി നിർമ്മിച്ചിരിക്കുന്നത്. പാലത്തിലേക്ക് കയറുന്ന ഭാഗത്തിലെ വശങ്ങളിലെ മണൽചാക്കാണ് വാഹനങ്ങൾ കയറി പൊട്ടിയത്. തുടർന്നും വാഹനങ്ങൾ കടന്നുപോയതോടെ കൂടുതൽ ഭാഗങ്ങൾ പൊട്ടിതുടങ്ങി. അവധിക്കാലം തുടങ്ങിയതോടെ ദിവസേന അൻപതിലധികം ചെറുവാഹനങ്ങളാണ് നെല്ലിയാന്പതിയിലേക്ക് എത്തുന്നത്. കൂടാതെ രണ്ടു കെ.എസ്.ആർ.ടി.സി. ബസ്സുകളും സർവ്വീസ് നടത്തുന്നുണ്ട്. തുടക്കത്തിൽ യാത്രക്കാരെ പാലത്തിനു സമീപം ഇറക്കി ബസ് കടന്നശേഷം യാത്രക്കാരെ കയറ്റികൊണ്ട് പോയിരുന്നതെങ്കിൽ ഇപ്പോൾ യാത്രക്കാരെ ഇറക്കാതെയാണ് ബസും കടന്നുപോകുന്നത്. മണൽചാക്കുകൾ തകർന്നതോടെ പൊതുമരാമത്ത് വകുപ്പിന്റെ…
Read Moreട്രെയിനിൽ സീറ്റുലഭിക്കാതെ യാത്ര ചെയ്യുന്നതിനിടെ രോഗം മൂർച്ഛിച്ച് കുഞ്ഞ് മരിച്ച സംഭവം; ഖേദമുണ്ടെന്ന് റെയിൽവേ
പാലക്കാട്: ട്രെയിനിൽ സീറ്റുലഭിക്കാതെ യാത്ര ചെയ്യുന്നതിനിടെ രോഗം മൂർച്ഛിച്ച് കുഞ്ഞുമരിച്ച സംഭവത്തിൽ ഖേദമുണ്ടെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ . കണ്ണൂരിൽനിന്നും തിരുവനന്തപുരത്തേക്ക് യാത്രചെയ്യുന്നതിനിടെയാണ് ഇന്നലെ ഷമീർ-സുമയ്യ ദന്പതികളുടെ ഒരുവയസുള്ള കുഞ്ഞ് രോഗം മൂർച്ഛിച്ച് മരിച്ചത്. തിരക്കിട്ട് ജനറൽ കന്പാർട്ട് മെന്റിൽ യാത്രചെയ്ത ഇവർ കുഞ്ഞിന്റെ സംരക്ഷണാർഥം സ്ലീപ്പർകോച്ചിൽ കയറിയെങ്കിലും ബർത്തു ലഭിക്കാതെ വലയുകയായിരുന്നു. തുടർന്ന് ജനറൽ കന്പാർട്ട്മെന്റിൽ വീണ്ടും യാത്ര തുടരുന്നതിനിടെയാണ് കുറ്റിപ്പുറത്ത് വച്ച് കുഞ്ഞ് മരിക്കുന്നത്. സ്ലീപ്പർ കോച്ചിൽ ടിക്കറ്റ് പരിശോധകരോട് പറഞ്ഞിട്ടും സീറ്റ് ലഭിച്ചില്ലെന്ന വിവാദം കൊടുന്പിരികൊണ്ടിരിക്കെയാണ് സംഭവത്തിൽ റെയിൽവേ ട്വീറ്റിലൂടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ട്വീറ്റിൽ പരാമർശിക്കുന്നത് ഇങ്ങനെയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ കുഞ്ഞിന്റെ രോഗാവസ്ഥയോ ആശുപത്രികാര്യമോ ദന്പതികൾ ടിക്കറ്റു പരിശോധകരോട് പറഞ്ഞിട്ടില്ല. ബർത്ത് ആവശ്യപ്പെട്ട് സമീപിച്ചിട്ടുമില്ല. അതേസമയം കുഞ്ഞ് മരിച്ച സംഭവത്തിൽ അതീവഖേദമുണ്ടെന്നും ട്വീറ്റിൽ പറയുന്നു. അതേസമയം സീറ്റുലഭിക്കാനായി ദന്പതികൾ…
Read More