വണ്ടിത്താവളം: പാട്ടികുളം അപകടവളവിൽ നിയന്ത്രണംവിട്ട ലോറി വീട്ടുമതിലിൽ ഇടിച്ചു ചെരിഞ്ഞു. അപകടത്തിൽ പരിക്കേറ്റ ലോറിഡ്രൈവറെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശി സേതുമാധവനാണ് (40) പരിക്കേറ്റത്. ഇന്നു പുലർച്ചെ രണ്ടിനു പാട്ടികുളം ശിവദാസിന്റെ വീട്ടുമതിലിൽ ഇടിച്ചായിരുന്നു അപകടം. റോഡ് വീതികൂട്ടുന്നതിനു അപകടവളവിൽ തകരവീപ്പകൾ വച്ചതുമൂലം ലോറി തിരിക്കുന്നതിനിടെയാണ് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചത്. അപകടത്തിൽ റോഡു വീതികുട്ടുന്നതിനായി സൂക്ഷിച്ചിരുന്ന വസ്തുക്കളും നശിച്ചു. ലോറിയുടെ മുൻഭാഗത്തെ ഗ്ലാസും ഇടതുവശവും തകർന്നു.തമിഴ്നാട്ടിൽനിന്നും തൃശൂരിലേക്ക് സിമന്റ് കയറ്റിവരികയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.മുന്പ് ഇതേ സ്ഥലത്ത് എട്ടുലോറികൾ വീട്ടുമതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു അപകടമുണ്ടായിട്ടുണ്ട്.
Read MoreCategory: Palakkad
മലമ്പുഴയിൽ നിന്ന് പോലീസ് പിടിച്ചെടുത്ത 1.5 കോടി രൂപ ആദായനികുതി വകുപ്പിന് വിട്ടു നൽകും
പാലക്കാട്: മലന്പുഴ പോലീസ് സംശയകരമായ സാഹചര്യത്തിൽ പിടിച്ചെടുത്ത 1.5 കോടി രൂപ ആദായനികുതി വകുപ്പിന് വിട്ടു നൽകാൻ പാലക്കാട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് അരവിന്ദ്.ബി.ഇടയോടി ഉത്തരവിട്ടു. 2018 ജൂണ് 28ന് മലന്പുഴ കഞ്ചിക്കോട് റോഡിൽ പന്നിമടയിൽ വാഹന പരിശോധനക്കിടയിലാണ് കോയന്പത്തൂർ ഭാഗത്തു നിന്നും വന്ന ആഢംബര കാറിലെ രഹസ്യ അറയിൽ നിന്നും രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്. കാറിൽ ഉണ്ടായിരുന്ന മണ്ണാർക്കാട് കുടക്കാട് 55-ാം മൈലിൽ പതാരി വീട്ടിൽ അബ്ദുൾ റസാഖിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പാലക്കാട് ആദായനികുതി ഡെപ്യൂട്ടി ഡയറക്ടർ (ഇൻവെസ്റ്റിഗേഷൻ) എം.എസ്.ദീപ്ത നൽകിയ അപേക്ഷ പ്രകാരമാണ് സംഖ്യ ആദായനികുതി വകുപ്പിന് വിട്ടു നൽകിയത്. കേസിൽ ആദായനികുതി വകുപ്പിനു വേണ്ടി സീനിയർ ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പി.പ്രേംനാഥ് ഹാജരായി.
Read Moreശാന്തി ജോലിയിലും ചെണ്ടവാദന കലോപാസനയിൽ അന്പതുവർഷം തികച്ച് കുഞ്ചുനായർ
ശ്രീകൃഷ്ണപുരം: കോട്ടപ്പുറം തിരുവളയനാട് ഭഗവതിക്ഷേത്രത്തിലെ ശാന്തി ജോലിയിലും ചെണ്ടവാദന കലോപാസനയിലും അരനൂറ്റാണ്ട് പിന്നിട്ട് കുളങ്ങര കുഞ്ചുനായർ. സൗമ്യനായ കുഞ്ചുനായർ പൈതൃകമായി കിട്ടിയ അറിവിന്റെ നിലപാടുതറയിൽ പാദമൂന്നി കാലത്തിന്റെ താളബോധത്തെ സ്വാശീകരിച്ച കലാകാരനാണ്. ശാന്തി വൃത്തിയിൽ അന്പതു പിന്നിട്ട കുളങ്ങര കുഞ്ചുനായരെ ക്ഷേത്രം ട്രസ്റ്റി ബോർഡ് ആദരിച്ചു. ചെയർമാൻ പി.ടി.അങ്കപ്പൻ മാസ്റ്റർ പൊന്നാട അണിയിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി മനയ്ക്കൽ നാരായണൻ നന്പൂതിരി, കലാമണ്ഡലം പത്മശ്രീ ശിവൻ നന്പൂതിരി, മുൻ എംഎൽഎ പി.കുമാരൻ, മുൻ ചെയർമാൻമാരായ പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, കുന്നത്തൂർ നാരായണൻകുട്ടി, ട്രസ്റ്റി ബോർഡംഗങ്ങളായ എം.ടി.സുരേഷ്, കെ.നാരായണൻ, എൻ.ശങ്കരൻകുട്ടി, എക്സിക്യൂട്ടിവ് ഓഫീസർ വിഷ്ണു, ജീവനക്കാർ എന്നിവർ പ്രസംഗിച്ചു.
Read Moreപൊതുടാപ്പുകളിലെ വെള്ളം ദുരുപയോഗം ചെയ്യുന്നു; വാലറ്റത്ത് വെള്ളം കിട്ടാതെ ജനങ്ങൾ നെട്ടോടമോടുന്നു
കൊല്ലങ്കോട്: വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും സമീപത്തു സ്ഥാപിച്ചിട്ടുള്ള പൊതുടാപ്പുകളിൽനിന്നും വെള്ളം ദുരുപയോഗം ചെയ്യുന്നതിനാൽ വാലറ്റങ്ങളിൽ വെള്ളം ലഭിക്കുന്നില്ലെന്നു പരാതി. കൊല്ലങ്കോട് ചീരണി റോഡിൽ വീടിനു സമീപത്തെ പൊതുടാപ്പിൽനിന്നാണ് അഴുക്കുചാലിലൂടെ വെള്ളം ഒഴുകി പാഴാകുന്നത്. പൊതുടാപ്പിൽ കുടംവച്ച് പൈപ്പ് തിരിച്ചുവിട്ട് വീട്ടിലേക്കു പോകുന്നവർ വെള്ളം ഏറെ പാഴായശേഷമാണ് തിരിച്ചുവരുന്നതെന്നു പരാതിയുണ്ട്. കുടംനിറഞ്ഞ് വെള്ളം പാഴാകുന്നതു കണ്ട് യാത്രക്കാരാണ് മിക്കപ്പോഴും ടാപ്പ് അടയ്ക്കുന്നത്.വെള്ളം പാഴാക്കുന്നതു ചോദ്യംചെയ്യുന്ന യാത്രക്കാരോട് വെള്ളം ശേഖരിക്കുന്നവർ വഴക്കുണ്ടാക്കുന്നതും പതിവാണ്. കാലവർഷം ആരംഭിച്ചതോടെ കുടിവെള്ളവിതരണ പൈപ്പുകൾവഴി വെള്ളം വാലറ്റപ്രദേശങ്ങളിലേക്ക് എത്താറില്ലെന്നും പരാതിയുണ്ട്.പൊതുടാപ്പുകൾക്ക് ജലഅഥോറിറ്റിക്കു വെള്ളക്കരം അടയ്ക്കുന്നത് ജനങ്ങളുടെ നികുതിവരുമാനത്തിൽനിന്നാണ്. ഈ സാഹചര്യത്തിൽ ജലദുർവിനിയോഗം നടത്തുന്നവർക്കെതിരേ പഞ്ചായത്ത് നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Read Moreമഴയും വെയിലും തോൽക്കും; ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചു നൽകി ചിറ്റിലഞ്ചേരി എംഎൻകെഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ
വടക്കഞ്ചേരി: ചിറ്റിലഞ്ചേരി എംഎൻകെഎം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർഥികൾ വടക്കഞ്ചേരി ടൗണിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചു. പോലീസ് സ്റ്റേഷനുമുന്നിലാണ് എൻഎസ്എസിന്റെ ഈ മാതൃകാ പ്രവർത്തനം. ഇവിടെ വെയിലും മഴയുംകൊണ്ടുവേണം യാത്രക്കാർക്ക് നില്ക്കാൻ. വെയ്റ്റിംഗ് ഷെഡ് വന്നതോടെ ഇതിനു പരിഹാരമാകും. മദർ തെരേസ യുപി സ്കൂളിൽ നടക്കുന്ന എൻഎസ്എസ് ക്യാന്പിന്റെ പ്രധാന പ്രോജക്ടുകളിലൊന്നായിരുന്നു അഭയമെന്ന് പേരിട്ട ഈ പദ്ധതി. മദർ തെരേസ സ്കൂൾ മാനേജ്മെന്റും പോലീസും വിദ്യാർഥികളുടെ ഉദ്യമത്തിന് സഹായവുമായി രംഗത്തെത്തിയപ്പോൾ സപ്തദിന സഹവാസ ക്യാന്പിന് ബസ് കാത്തിരിപ്പുകേന്ദ്രം എന്നത് യാഥാർഥ്യമാക്കാനായി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സോളി സെബാസ്റ്റ്യൻ, എസ്.അജീഷ് കുമാർ, കെ.എൻ.കൃഷ്ണകുമാർ, കെ.ഉഷ, ലീഡർ നിജാസ്, ഗോപാലകൃഷ്ണൻ, രമ്യരാജ്, അശ്വതി തുടങ്ങിയവരാണ് നേതൃത്വം നല്കുന്നത്.
Read Moreയാത്രികർ സൂക്ഷിക്കുക; നെല്ലിയാന്പതി പാതയിലെ താൽക്കാലിക പാലത്തിന്റെ ഭിത്തി ഇടിഞ്ഞിട്ടുണ്ട്
നെല്ലിയാന്പതി: ഉരുൾപൊട്ടി ഒലിച്ചുപോയ കുണ്ടറചോല കലുങ്കിന് പകരം താൽക്കാലികമായി നിർമ്മിച്ച പാലത്തിന്റെ ഭിത്തിയും ഇടിഞ്ഞു. ഉരുൾപെട്ടി ഒലിച്ചുപോയ കലുങ്കിൽ സിമന്റ് കുഴൽ സ്ഥാപിച്ച് മണൽചാക്ക് വെച്ച് അടുക്കിയാണ് താൽക്കാലിക പാലം നിർമ്മിച്ചിട്ടുള്ളത്. ഇതിലൂടെ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. നിയന്ത്രണം തുടരുന്നതിനിടയിലും കഴിഞ്ഞ ദിവസങ്ങളിൽ ഭാരവാഹനങ്ങൾ കടന്നുപോയതോടെയാണ് താൽക്കാലിക പാലത്തിന്റെ ഭിത്തി ഇടിഞ്ഞത്. വശങ്ങളിൽ ഭിത്തിയായി മണൽചാക്കുകൾ അടുക്കിവെച്ചാണ് ഭിത്തി നിർമ്മിച്ചിരിക്കുന്നത്. പാലത്തിലേക്ക് കയറുന്ന ഭാഗത്തിലെ വശങ്ങളിലെ മണൽചാക്കാണ് വാഹനങ്ങൾ കയറി പൊട്ടിയത്. തുടർന്നും വാഹനങ്ങൾ കടന്നുപോയതോടെ കൂടുതൽ ഭാഗങ്ങൾ പൊട്ടിതുടങ്ങി. അവധിക്കാലം തുടങ്ങിയതോടെ ദിവസേന അൻപതിലധികം ചെറുവാഹനങ്ങളാണ് നെല്ലിയാന്പതിയിലേക്ക് എത്തുന്നത്. കൂടാതെ രണ്ടു കെ.എസ്.ആർ.ടി.സി. ബസ്സുകളും സർവ്വീസ് നടത്തുന്നുണ്ട്. തുടക്കത്തിൽ യാത്രക്കാരെ പാലത്തിനു സമീപം ഇറക്കി ബസ് കടന്നശേഷം യാത്രക്കാരെ കയറ്റികൊണ്ട് പോയിരുന്നതെങ്കിൽ ഇപ്പോൾ യാത്രക്കാരെ ഇറക്കാതെയാണ് ബസും കടന്നുപോകുന്നത്. മണൽചാക്കുകൾ തകർന്നതോടെ പൊതുമരാമത്ത് വകുപ്പിന്റെ…
Read Moreട്രെയിനിൽ സീറ്റുലഭിക്കാതെ യാത്ര ചെയ്യുന്നതിനിടെ രോഗം മൂർച്ഛിച്ച് കുഞ്ഞ് മരിച്ച സംഭവം; ഖേദമുണ്ടെന്ന് റെയിൽവേ
പാലക്കാട്: ട്രെയിനിൽ സീറ്റുലഭിക്കാതെ യാത്ര ചെയ്യുന്നതിനിടെ രോഗം മൂർച്ഛിച്ച് കുഞ്ഞുമരിച്ച സംഭവത്തിൽ ഖേദമുണ്ടെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ . കണ്ണൂരിൽനിന്നും തിരുവനന്തപുരത്തേക്ക് യാത്രചെയ്യുന്നതിനിടെയാണ് ഇന്നലെ ഷമീർ-സുമയ്യ ദന്പതികളുടെ ഒരുവയസുള്ള കുഞ്ഞ് രോഗം മൂർച്ഛിച്ച് മരിച്ചത്. തിരക്കിട്ട് ജനറൽ കന്പാർട്ട് മെന്റിൽ യാത്രചെയ്ത ഇവർ കുഞ്ഞിന്റെ സംരക്ഷണാർഥം സ്ലീപ്പർകോച്ചിൽ കയറിയെങ്കിലും ബർത്തു ലഭിക്കാതെ വലയുകയായിരുന്നു. തുടർന്ന് ജനറൽ കന്പാർട്ട്മെന്റിൽ വീണ്ടും യാത്ര തുടരുന്നതിനിടെയാണ് കുറ്റിപ്പുറത്ത് വച്ച് കുഞ്ഞ് മരിക്കുന്നത്. സ്ലീപ്പർ കോച്ചിൽ ടിക്കറ്റ് പരിശോധകരോട് പറഞ്ഞിട്ടും സീറ്റ് ലഭിച്ചില്ലെന്ന വിവാദം കൊടുന്പിരികൊണ്ടിരിക്കെയാണ് സംഭവത്തിൽ റെയിൽവേ ട്വീറ്റിലൂടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ട്വീറ്റിൽ പരാമർശിക്കുന്നത് ഇങ്ങനെയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ കുഞ്ഞിന്റെ രോഗാവസ്ഥയോ ആശുപത്രികാര്യമോ ദന്പതികൾ ടിക്കറ്റു പരിശോധകരോട് പറഞ്ഞിട്ടില്ല. ബർത്ത് ആവശ്യപ്പെട്ട് സമീപിച്ചിട്ടുമില്ല. അതേസമയം കുഞ്ഞ് മരിച്ച സംഭവത്തിൽ അതീവഖേദമുണ്ടെന്നും ട്വീറ്റിൽ പറയുന്നു. അതേസമയം സീറ്റുലഭിക്കാനായി ദന്പതികൾ…
Read Moreകാട്ടുകൊമ്പന് മദമിളക്കം , പരക്കെ നാശം വിതച്ച് കാട്ടാനക്കൂട്ടം; വിടുകളിൽ കഴിയുന്നത് പടക്കം പൊട്ടിച്ചെന്ന് നാട്ടുകാർ; പരാതി പറഞ്ഞിട്ടും നടപടിയെടുക്കാതെ വനംവകുപ്പും
വടക്കഞ്ചേരി: പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിനടുത്ത് പനംങ്കുറ്റിയിൽ വീടുകൾക്കുസമീപം തന്പടിച്ച് മദമിളകിയ കാട്ടുകൊന്പൻ നാശനഷ്ടമുണ്ടാക്കി. ചെറുനിലം ജോണിയുടെ കൃഷിയിടത്തിലാണ് കാട്ടുകൊന്പൻ വിലസുന്നത്. ഇവിടെ നൂറുമീറ്റർ അകലെ വീടുകളുള്ള പ്രദേശമാണ്. മനുഷ്യരെ കാണുന്പോൾ കാട്ടാന അക്രമസ്വഭാവം കാണിക്കുന്നതായി പരിസരവാസികൾ പറഞ്ഞു. വീടുകൾക്ക് ചുറ്റും തീയിട്ടും പടക്കം പൊട്ടിച്ചുമാണ് ആളുകൾ കഴിയുന്നത്. ചെറിയ കുട്ടി ഉൾപ്പെടെ ഏഴോളം ആനക്കൂട്ടം രണ്ടാഴ്ചമുന്പുവരെ പ്രദേശത്ത് ഉണ്ടായിരുന്നു. ഇവ തോട്ടങ്ങളിൽ ഇറങ്ങി നശിപ്പിച്ചതിനാൽ നിലവിൽ തെങ്ങും വാഴയും ഇല്ലാത്ത സ്ഥിതിയാണ്. വരിക്കമാക്കൽ ബേബിയുടെ മാത്രം അഞ്ഞൂറോളം പൂവൻവാഴകൾ ആന നശിപ്പിച്ചു. ഇതിനു പിന്നാലെയാണ് മദപ്പാടുമായി കൊന്പന്റെ പരാക്രമം. നാട്ടുകാർ വനംവകുപ്പ് അധികാരികളെ വിവരം അറിയിച്ചിട്ടുണ്ട്. കാട്ടാനകളെ ഉൾക്കാട്ടിലേക്ക് കയറ്റിയില്ലെങ്കിൽ മനുഷ്യജീവനുതന്നെ ഭീഷണിയാകുമെന്ന സ്ഥിതിയാണ്. അതേസമയം കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം വനംവകുപ്പ് ഏറെ ലാഘവത്തോടെയാണ് കാണുന്നതെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. ആനകൾ എത്താനുള്ള കാരണം, ഏതുതരം ആനകളാണ് നാട്ടിലിറങ്ങുന്നത്…
Read Moreകടമ്പഴിപ്പുറം ഇരട്ടകൊലപാതകം: ക്രൈംബ്രാഞ്ചിനും രക്ഷയില്ല, ആവശ്യം സിബിഐ അന്വേഷണം
ഒറ്റപ്പാലം: കടന്പഴിപ്പുറത്ത് വൃദ്ധദന്പതികൾ കൊല്ലപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ചും ഇരുട്ടിൽ തപ്പുന്നു. കൃത്യം നടന്ന് രണ്ടുവർഷം പിന്നിട്ടിട്ടും ഇതുവരേയും പ്രതികളെക്കുറിച്ച് തുന്പൊന്നും ലഭിക്കാതെ ലോക്കൽ പോലീസിൽനിന്നും അന്വോഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും വലയുകയാണ്. 2016 നവംബർ 14ന് രാത്രിയിലാണ് കടന്പഴിപ്പുറം കണ്ണുകുർശി ചീരാപ്പത്ത് ഗോപാലകൃഷ്ണൻ, ഭാര്യ തങ്കമണി എന്നിവർ വീട്ടിലെ കിടപ്പുമുറിയിൽ വെട്ടേറ്റു മരിച്ചത്. നാടിനെ നടുക്കിയ ഇരട്ടകൊലപാതകം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് പോലീസിന് തുന്പൊന്നും ലഭിക്കാതെ വന്നതിനെ തുടർന്ന് വ്യാപക പ്രതിഷേധമുയർന്നിരുന്നു. പ്രക്ഷോഭങ്ങൾ ശക്തമാകാൻ തുടങ്ങിയതോടെ അന്വേഷണം ലോക്കൽ പോലീസിൽനിന്നും മാറ്റി ക്രൈംബ്രാഞ്ചിനെ ഏല്പിക്കുകയായിരുന്നു. സംഭവം നടന്ന് രണ്ടുവർഷമായിട്ടും ഇതുവരേയും ഇവർക്കും പ്രതികളെക്കുറിച്ച് തുന്പൊന്നും ലഭിച്ചിട്ടില്ലന്നാണ് സൂചന. വൃദ്ധദന്പതികൾ മാത്രമായിരുന്നു വീട്ടിൽ താമസമുണ്ടായിരുന്നത്. വിശാലവും വിജനവുമായ പ്രദേശത്തായിരുന്നു ഇവരുടെ വീട്. കിടപ്പുമുറിയിൽ അതിദാരുണമായി വെട്ടേറ്റു മരിച്ച ഇവിടെ വീട്ടിൽനിന്നും മറ്റ് സാധനസാമഗ്രികളോ വിലപിടിപ്പുള്ള വസ്തുക്കളോ മോഷണംപോയിരുന്നില്ല.എന്നാൽ…
Read Moreജോലിക്കു നിന്ന വീടുകളിൽ മോഷണം: യുവതി അറസ്റ്റിൽ; ജയലക്ഷ്മിയുടെ തന്ത്രം ഇങ്ങനെ
പാലക്കാട്: വീട്ടുപണിക്കു നിന്ന വീടുകളിൽ നിന്നും സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതി പിടിയിൽ. പാലക്കാട് അംബികാപുരം തോണിപ്പാളയം സ്വദേശിനി ജയലക്ഷ്മി ( 30) യെയാണ് പാലക്കാട് നോർത്ത് പോലീസ് അറസ്റ്റു ചെയ്തത്. പുത്തൂർ പ്രിയദർശിനി നഗറിൽ മുരളീധരന്റെ വീട്ടിൽ നിന്നും പത്തു പവനോളം സ്വർണ്ണാഭരണങ്ങൾ മോഷണം പോയ പരാതിയിൽ നോർത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്. വീട്ടിലെ ജോലിക്കാരിയായ ജയലക്ഷ്മിയെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കൂടാതെ കഴിഞ്ഞ ഒക്ടോബറിൽ വലിയപാടം കാരക്കാട്ട് പറന്പിൽ ശ്രീദേവിയുടെ വീട്ടിൽ നിന്നും മൂന്നുപവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചതായും സമ്മതിച്ചു. മോഷണ മുതലുകളെല്ലാം പാലക്കാട് ടൗണിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും മറ്റൊരു ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു. കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പാലക്കാട്…
Read More