മണ്ണാർക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാത വികസനത്തിനായി മരങ്ങൾ മുറിച്ചുനീക്കി തുടങ്ങി. നാട്ടുകൽ മുതൽ താണാവുവരെയുള്ള വികസനപ്രവർത്തനത്തിനു മുന്നോടിയായാണ് മരങ്ങൾ മുറിക്കുന്നത്. മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് അരിയൂർ മുതൽ വട്ടന്പലം, കുമരംപുത്തൂർ ഭാഗങ്ങളിലെ റോഡരികിൽ നില്ക്കുന്ന മരങ്ങൾ മുറിച്ചുനീക്കുന്നത്. ആദ്യഘട്ടത്തിൽ നാട്ടുകൽ മുതൽ കൊടക്കാടുവരെയുള്ള മരങ്ങളാണ് മുറിക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ദ്രുതഗതിയിൽ റോഡുവികസനം നടത്തണമെന്ന് അവകാശപ്പെടുന്പോഴും മെല്ലപ്പോക്ക് തുടരുകയാണ്.വനംവകുപ്പ് ആദ്യഘട്ടത്തിൽ റോഡരികിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനു തടസം നിന്നിരുന്നു. ഇതും പ്രവൃത്തികൾക്കു കാലതാമസമുണ്ടാക്കി. പിന്നീട് എംഎൽഎ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെ തുടർന്നാണ് വീണ്ടും പ്രവൃത്തികൾ തുടങ്ങിയത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ദേശീയപാതയിലൂടെ കടന്നുപോകുന്നത്. തകർന്ന റോഡും കൊടുംവളവുകളും ദേശീയപാതയിലെ ഗതാഗതതടസത്തിനു കാരണമായി. വർഷങ്ങളായുള്ള ഈ സ്ഥിതി തുടരുന്നതിന്റെ ഫലമായാണ് ദേശീയപാത വികസനം തുടങ്ങിയത്. ഒന്നാംഘട്ടമായി മണ്ണാർക്കാട് മേഖലയിലെ മഴവെള്ളച്ചാലുകളുടെ പണിയാണ് തുടങ്ങിയത്. എന്നാൽ ഇതു പാതിവഴിയിൽ മുടങ്ങി. തുടർന്നു നാട്ടുകൽ ഭാഗത്തേക്ക്…
Read MoreCategory: Palakkad
ടൗണിൽ റോഡരുകൾ മാല്യന്യ കേന്ദ്രങ്ങളാകുന്നു; ദുർഗന്ധംമൂലം റോഡിൽ കൂടിയുള്ള കാൽനടയാത്രപോലും അസാധ്യം
കൊടുവായൂർ: വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ടൗണിൽ കുന്നുകൂടുന്ന മാലിന്യം ദുരിതമാകുന്നതായി പരാതി. പിട്ടുപീടിക, ആൽത്തറ, കുഴൽമന്ദം, പാലക്കാട് റോഡ്, പുതുനഗരം പാത എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽനിന്നും മറ്റുമുള്ള പച്ചക്കറി തുടങ്ങിയ മാലിന്യം നിറഞ്ഞു കിടക്കുകയാണ്. കടുത്ത ദുർഗന്ധംമൂലം റോഡിൽ കൂടി കാൽനടയാത്രപോലും അസാധ്യമാണ്. രണ്ടുമാസംമുന്പ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ടൗണിൽനിന്നും മാലിന്യം നീക്കം ചെയ്തിരുന്നു. മാലിന്യക്കൂന്പാരംമൂലം കൊതുകുശല്യവും പകർച്ചവ്യാധി ഭീഷണിയും ശക്തമാണ്. ജംഗ്ഷനിൽനിന്നും പാലക്കാട് റോഡിലേക്ക് തിരിയുന്നിടത്ത് ചാക്കിൽകെട്ടിയ മാലിന്യം നിക്ഷേപിക്കുന്നതും വാഹന സഞ്ചാരത്തിനു തടസമാകുന്നു. കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് മാലിന്യം റോഡിലേക്ക് ഒഴുകിയെത്തി. കിഴക്കേത്തല മുതൽ പിട്ടുപീടിക വരെയുള്ള രണ്ടുകിലോമീറ്റർ ദൈർഘ്യമുള്ള പാതയ്ക്ക് വീതികുറവാണ്. മാലിന്യം നീക്കാത്തത് ഗതാഗതപ്രശ്നത്തിനും കാരണമാകുകയാണ്. ു
Read Moreറെയിൽവേ സ്റ്റേഷൻ പരിസരത്തെ അനധികൃതമായ വാഹനങ്ങൾ പാർക്കിംഗ്; കർശന നടപടിയുമായി അധികൃതർ
ഷൊർണൂർ: ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരേ നടപടി തുടങ്ങി. സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുന്ന റെയിൽവേ സ്റ്റേഷൻ പരിസരത്ത് വ്യാപകതോതിലാണ് വാഹനപാർക്കിംഗ് നടന്നുവരുന്നത്. ഇതുമൂലം രൂക്ഷമായ ഗതാഗതക്കുരുക്കിനും കാരണമാകുന്ന സാഹചര്യം മുൻനിർത്തിയാണ് അധികൃതർ നടപടി തുടങ്ങിയത്. റെയിൽവേ സ്റ്റേഷൻ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും ഇവിടങ്ങളിൽ നിർത്താതെ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നവർക്കെതിരേയാണ് നടപടി. രണ്ടു സ്ഥലങ്ങൾ വാഹനപാർക്കിംഗിനായി റെയിൽവേ അനുവദിച്ചിട്ടുണ്ട്. എന്നാൽ തോന്നിയ നിലയിൽ വാഹനങ്ങൾ പാർക്ക് ചെയ്തുപോകുന്നവർ റെയിൽവേ സ്റ്റേഷനു മുൻവശത്തും റോഡരികിലുമാണ് ഇപ്പോൾ വാഹനങ്ങൾ നിർത്തിയിടുന്നത്. ഇതു വ്യാപക പരാതികൾക്ക് ഇടവരുത്തിയ സാഹചര്യത്തിലാണ് നടപടി. മുന്പ് പോസ്റ്റോഫീസ് റോഡിലെ അനധികൃത പാർക്കിംഗും പോലീസ് നിയന്ത്രിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക്, എംപ്ലോയ്മെന്റ് തുടങ്ങി ഇവിടെ നിരവധി സ്ഥാപനങ്ങളുണ്ട്. ഇവിടേയ്ക്ക് എത്തുന്നവരുടെ വാഹനങ്ങളാണ് ഇവിടത്തെ ഗതാഗതക്കുരുക്കിന് ഇടവരുത്തുന്നത്.
Read Moreപാലക്കാടൻ കാറ്റിന് കഞ്ചാവിന്റെ ഗന്ധം; അട്ടപ്പാടിയില് വീണ്ടും കഞ്ചാവുവേട്ട; ആയിരത്തിലധികം കഞ്ചാവുചെടികൾ നശിപ്പിച്ചു
അഗളി: അട്ടപ്പാടി സത്യക്കല്ല് മലയിൽ പോലീസ് കഞ്ചാവ് തോട്ടം നശിപ്പിച്ചു. രണ്ടും മൂന്നും മാസം പ്രായമുള്ള ആയിരത്തിലധികം കഞ്ചാവുചെടികളാണ് നശിപ്പിച്ചത്. കോണകെട്ടിഷോല, കുറിഞ്ചിക്കണ്ടിമുതു, ഗോഞ്ചിമരക്കല്ല് എന്നീ മലകൾക്കപ്പുറം സത്യക്കല്ലിലെ ഓലഇടഞ്ഞാലിയുടെ കിഴക്കുഭാഗത്തായിരുന്നു കഞ്ചാവുകൃഷി. ഉൾക്കാട്ടിൽ മൂന്നു തോട്ടങ്ങളിലായാണ് മുന്തിയ ഇനം കഞ്ചാവ് കൃഷിചെയ്തിരുന്നത്. മൂന്നുമാസം പ്രായമുള്ള അഞ്ഞൂറോളം ചെടികളും രണ്ടുമാസം പ്രായമുള്ള അഞ്ഞൂറോളം ചെടികളുമാണുണ്ടായിരുന്നത്. തോട്ടത്തിൽനിന്നും പണിയായുധങ്ങളും കണ്ടെത്തി. ചാരവും ചാണകവും ഉൾപ്പെടെ വളപ്രയോഗം നടത്തിയായിരുന്നു കഞ്ചാവു കൃഷിയെന്ന് പോലീസ് പറഞ്ഞു. ജൂലൈ പത്തിന് അട്ടപ്പാടിയിലെ കുള്ളാട് മലയിൽ അയ്യായിരത്തോളം കഞ്ചാവുചെടികൾ എഎസ്പിയുടെ സ്ക്വാഡും തണ്ടർബോൾട്ട് വിഭാഗവും ചേർന്ന് നശിപ്പിച്ചിരുന്നു. എന്നാൽ ഇത് ഉൗതിപ്പെരുപ്പിച്ച കണക്കാണെന്ന വാദവുമായി വനംവകുപ്പ് പരസ്യമായി രംഗത്തെത്തുകയുണ്ടായി.
Read Moreആടിയുലയുന്നതൊന്നും വേണ്ട; നഗരസഭാ പരിധിയിലെ മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കാൻ മന്ത്രി എ.കെ ബാലന്റെ നിർദേശം
പാലക്കാട്: നഗരസഭാപരിധിയിലെ മുഴുവൻ കെട്ടിടങ്ങളും അടിയന്തിരമായി പരിശോധിച്ച് സ്ഥിതി തിട്ടപ്പെടുത്താൻ നിയമ സാംസ്കാരിക പട്ടികജാതി-വർഗമന്ത്രി എ.കെ.ബാലൻ. അപകടസ്ഥലം സന്ദർശിച്ചശേഷം ജില്ലാ ആശുപത്രിയിൽ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ നഗരസഭാ അധികൃതർക്ക് നിർദേശം നല്കി. പ്രവർത്തനയോഗ്യമല്ലാത്ത കെട്ടിടങ്ങൾ ഇനിയും അപകടത്തിന് ഇടവരുത്താതെ ഒഴിവാക്കണം. ഇതുമായി ബന്ധപ്പെട്ട് അത്തരം കെട്ടിടം ഉടമകളെ ഉൾപ്പെടുത്തിയുളള യോഗം വിളിക്കാനും നഗരസഭാ അധികൃതരോട് മന്ത്രി നിർദേശിച്ചു. തകർന്ന കെട്ടിടത്തിന്റെ സ്ഥിതി നഗരസഭാ എൻജിനീയറിംഗ് വിഭാഗം ഇന്നുതന്നെ പരിശോധിക്കണമെന്ന് മന്ത്രി യോഗത്തിൽ നിർദേശിച്ചു. അനുബന്ധമായി നില്ക്കുന്ന കെട്ടിടങ്ങൾക്ക് ബലക്ഷയമുളളതിനാലും സമീപമുളള പാതയിൽ കാൽനടയാത്രക്കാരും വാഹനഗതാഗതവും സജീവമായി നില്ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് മന്ത്രി നിർദേശം പുറപ്പെടുവിച്ചത്. തകർന്ന കെട്ടിടം ഇന്നുമുതൽ പോലീസ് സഹായത്തോടെ സീൽ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അപകടത്തെ തുടർന്ന് കെട്ടിടത്തിലെ വ്യാപാരികൾക്കുണ്ടായ നഷ്ടം കണക്കാക്കാൻ റവന്യൂവകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചു. ഭാവിയിൽ തൊഴിൽ ചെയ്യാൻ സാധിക്കാത്തവിധം പരിക്ക്…
Read Moreകള്ളൻ ആരാമോൻ; വണ്ടിത്താവളത്ത് വ്യാപാരസ്ഥാപനത്തിലും വീട്ടിലും പൂട്ടുപൊളിച്ച് മോഷണം; വീട്ടിലെ സിസിടിവി കാമറയുടെ ഹാർഡ് ഡിസ്കും മോഷ്ടിച്ചു
വണ്ടിത്താവളം: തങ്കം തിയേറ്ററിനരികേ വ്യാപാര സ്ഥാപനത്തിലും സമീപത്തെ വീട്ടിലും മോഷണശ്രമം. വണ്ടിത്താവളം പന്തൽമുച്ചിയിലുള്ള എ.എസ് ട്രേഡേഴ്സിന്റെ മുൻഭാഗത്തെ പൂട്ടുപൊളിച്ചാണ് അകത്തുകടന്നത്. മേശയുടെ വലിപ്പ് പൊളിച്ചിട്ടുണ്ടെങ്കിലും ചില്ലറ നാണയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷട്ടർ പകുതി തുറന്നനിലയിലാണ് മോഷ്ടാവ് സ്ഥലം വിട്ടത്. മുറിക്കകത്തുണ്ടായിരുന്ന സിസിടിവി കാമറയുടെ ഹാർഡ് ഡിസ്ക് കൊണ്ടുപോയി. ഇതിനുസമീപത്തെ മാർജിൻ ഫ്രീ കടയിൽ സ്ഥാപിച്ച സിസിടിവിയിൽ മോഷ്ടാവ് നടന്നുവരുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വെളുത്ത മുണ്ടും ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. മുഖം തോർത്ത് ഉപയോഗിച്ചു മറച്ചനിലയിലാണ്. രാത്രി 12:01 ഒന്ന് എന്നാണ് മോഷണസമയം കാമറയിൽ കാണിക്കുന്നത്. ഇന്നു പുലർച്ചെ ആറിന് ഷട്ടർ പകുതി തുറന്നു വച്ച നിലയിൽ വഴിയാത്രക്കാരാണ് മോഷണശ്രമം ആദ്യം കാണുന്നത്. ഈ സ്ഥാപനത്തിന് 200 മീറ്റർ അകലെയുള്ള പൂട്ടിയിട്ട വീട്ടിലും മോഷ്ടാവ് കടന്നിട്ടുണ്ട്. അയ്യപ്പൻകാവ് പരേതനായ അബ്ദുൾ സത്താറിന്റെ വീട്ടിൽ ഭാര്യ സുബൈദ തനിച്ചാണ് താമസിക്കുന്നത്. കഴിഞ്ഞാഴ്ച…
Read Moreബലക്ഷയമുള്ള കെട്ടിടങ്ങൾ പൊളിക്കും; പാലക്കാട്ടെ തകർന്ന കെട്ടിടത്തിന്റെ ഒരു ഭാഗം അനധികൃതം; ഉടമകൾക്ക് എതിരേ കേസ്
പാലക്കാട്: നഗരഹൃദയത്തിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിനുസമീപം തകർന്നുവീണ മൂന്നുനിലകെട്ടിടത്തിന്റെ ഒരു ഭാഗം അനധികൃതമായി നിർമിച്ചതെന്ന് കണ്ടെത്തി. കെട്ടിടത്തിന്റെ മൂന്നാംനില നിർമാണത്തിന് അനുമതി ലഭിച്ചിരുന്നില്ല. ഇതു സംബന്ധിച്ച് കെട്ടിട ഉടമകൾക്കെതിരെ കേസെടുത്തു. നഗരസഭയ്ക്കും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന ആക്ഷേപമുണ്ട്. ഇന്നലെ അർധരാത്രിയോടെ നിർത്തിവച്ച തെരച്ചിൽ ഇന്നു രാവിലെയോടെ പുനരാരംഭിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിയിട്ടില്ലെന്നാണ് നിഗമനമെങ്കിലും സൂക്ഷ്മതയോടെയാണ് ജെസിബിയും മറ്റും ഉപയോഗിച്ച് തെരച്ചിൽ തുടരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു നഗരത്തെ നടുക്കിയ അപകടം. അന്പതോളം വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലെ സരോവർ ഹോട്ടലിൽ അറ്റകുറ്റപ്പണികൾ നടന്നുവരികയായിരുന്നു. ഹോട്ടൽ, ബേക്കറി, മൊബൈൽ ഫോണ് കടകൾ, ലോഡ്ജ് എന്നിവയാണ് തകർന്ന കെട്ടിടസമുച്ചയത്തിൽ ഉണ്ടായിരുന്നത്. സംഭവം നടന്നയുടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സ്, പോലീസ് സേനകളും ജില്ലയിൽ ക്യാന്പ് ചെയ്തിരുന്ന ദുരന്തനിവാരണ സേനാംഗങ്ങളും കർമനിരതരായി. അതിനാൽ ഉടൻതന്നെ കെട്ടിടാവശിഷ്ടങ്ങളിൽനിന്നും പരിക്കേറ്റവരെ പുറത്തെടുത്തു. മൊത്തം ഇരുപതോളം…
Read Moreമലമ്പുഴ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി;കൽപ്പാത്തി, ഭാരതപ്പുഴയുടെ തീരങ്ങളിലുള്ളവർക്ക് ജാഗ്രതാനിർദേശം
പാലക്കാട്: മലന്പുഴ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നതിനെത്തുടർന്ന് ഡാമിന്റെ നാലു ഷട്ടറുകളും ആറു സെന്റിമീറ്റർ കൂടി ഉയർത്തി. ഇന്നു രാവിലെയാണ് ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്. കഴിഞ്ഞ ദിവസം മൂന്നു സെന്റിമീറ്ററാണ് ഉയർത്തിയിരുന്നത്. ഇതോടെ നാലു ഷട്ടറുകളും ഒന്പത് സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. ഇന്നു രാവിലെ 115 മീറ്റർ ജലനിരപ്പ് എത്തിയിരുന്നു. 115.06 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. വെള്ളം ഒഴുകിപ്പോകുന്ന കൽപ്പാത്തി, ഭാരതപ്പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
Read Moreബസ് ജീവനക്കാരെപറ്റി പരാതി പ്രളയം ; ഗതാഗത നോഡൽ ഓഫീസർമാരെ നിയോഗിക്കാൻ തുടങ്ങി
ഒറ്റപ്പാലം: ബസ് ജീവനക്കാരെപറ്റി പരാതി പ്രളയം രൂക്ഷമായി. വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കാൻ ഗതാഗത നോഡൽ ഓഫീസർമാരെ നിയോഗിക്കുന്ന നടപടിക്കു താലൂക്കിൽ തുടക്കമായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് നോഡൽ ഓഫീസർമാരുടെ പ്രവർത്തനം. അധ്യാപകൻമാരെയാണ് ഇതിനായി നിയോഗിക്കുന്നത്. ആരെയാണ് നോഡൽ ഓഫീസറാക്കേണ്ടതാണെന്ന് തീരുമാനിച്ച് സ്ഥാപനത്തിന്റെ മേലധികാരികൾ തന്നെയാണ് ആർടിഒ ഓഫീസിൽ അറിയിക്കുന്നത്.ഒറ്റപ്പാലത്ത് ബസ് തൊഴിലാളികളും യാത്രക്കാരും തമ്മിൽ പ്രശ്നങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച നടപടി വേഗത്തിലാക്കുന്നത്. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നോഡൽ ഓഫീസർമാരെയും നിയോഗിക്കണമെന്നാണ് നിർദശം. വിദ്യാർഥികൾ അവരുടെ യാത്രാപ്രശ്നങ്ങൾ നോഡൽ ഓഫീസർമാരെ അറിയിക്കുകയും ഓഫീസർമാർ വിവരം മോട്ടോർ വാഹനവകുപ്പ് അധികൃതരെ അറിയിക്കുകയുമാണ് ചെയ്യുക. നോഡൽ ഓഫീസർമാർക്കായി ആർടിഒയുടെ നേതൃത്വത്തിൽ പരിശീലന ക്ലാസും നടത്തും. അതത് സ്ഥാപനമേധാവികളുടെ ഉത്തരവും തിരിച്ചറിയൽ കാർഡും ഉൾപ്പെടെയുള്ള രേഖകൾ വഴിയാണ്. നോഡൽ ഓഫീസർമാരെ തിരിച്ചറിയാൻ ആർടിഒ അധികൃതർക്ക് മാർഗമുള്ളത് വാട്സ്…
Read Moreകുപ്രസിദ്ധ മോഷ്ടാവ് ഉടുമ്പ് രമേശും സംഘവും കുടുങ്ങി; പിടിയിലാകുന്നത് വന് കവര്ച്ചാ പദ്ധതിക്കിടെ
പാലക്കാട്: കുപ്രസിദ്ധ മോഷ്ടാവ് കുടക് രമേഷ് എന്ന ഉടുന്പ് രമേശ് (30) പിടിയിലായത് വൻ കവർച്ചാ പദ്ധതിക്കിടെ. പ്രതികളെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽനിന്നും കഴിഞ്ഞമാസം കേരളത്തിലെ വിവിധ ജില്ലകളിലും കർണാടകയിലും നടന്ന 12 ഓളം ഭവനഭേദന കേസുകൾക്കു തുന്പായി. ആലപ്പുഴ ചേർത്തല, തുറവൂർ വിഷ്ണു ശ്രീകുമാർ(28), മണ്ണാർക്കാട് തെങ്കര സ്വദേശി രാഹുൽ(22)ഒറ്റപ്പാലം, ദേശമംഗലം സ്വദേശി തൻസീർ എന്ന ഷൻഫീർ(34), പാലക്കാട് മൂത്താൻതറ സ്വദേശി സുരേഷ് എന്ന നായ സുര(27), വടക്കന്തറ ശെൽവിനഗർ സ്വദേശി കൃഷ്ണപ്രസാദ് എന്ന വാഴയ്ക്ക പ്രസാദ് (22)എന്നിവരെയാണ് ഇയാൾക്കൊപ്പം പിടിയിലായത്. പ്രത്യേക രാത്രികാല പട്രോളിംഗിനിടെ പാലക്കാട് ടൗണ് നോർത്ത് എസ്ഐ ആർ. രഞ്ജിത്തും ക്രൈം സ്ക്വാഡും ഒലവക്കോട് പഴയ കോഴിക്കോട് ഹൈവേയിൽ വച്ചാണ് ഇവരെ പിടികൂടിയത്. പാലക്കാട് അബൂബക്കർ റോഡിൽ വേണുഗോപാലന്റെ വീട് 2017 ഡിസംബറിൽ കുത്തിത്തുറന്ന് സ്വർണം, ലാപ്ടോപ്, ടാബ് എന്നിവ…
Read More