മലയോര മേഖലയിലെ  തീപിടുത്തത്തിൽ കത്തി നശിച്ചത് നൂറ് ഏക്കറോളം റബർ, തെങ്ങ്, കുരുമുളക് തോട്ടങ്ങൾ; തീ വനമേഖലയിലേക്കും പടർന്നു; ചിതറിയോടി വന്യമൃഗങ്ങൾ

വടക്കഞ്ചേരി: പനംങ്കുറ്റി, കരടിയള, കന്നിക്കാട്, വിആർടി മലയോരം, പാലക്കുഴി തിണ്ടില്ലം വെള്ളചാട്ടത്തിന്‍റെ താഴ്ഭാഗം തുടങ്ങിയ മലയോരങ്ങളിലുണ്ടായ തീപിടുത്തത്തിൽ കത്തി നശിച്ചത് നൂറ് ഏക്കറോളം വരുന്ന റബർ, തെങ്ങ്, കുരുമുളക് തോട്ടങ്ങൾ. വിആർടിയിൽ ഉണ്ടായ തീപിടുത്തത്തിലാണ് ഏറെ നാശനഷ്ടമുണ്ടാക്കിയത്. എഴുപതോളം തെങ്ങുകൾ, നൂറുകണക്കിന് കുരുമുളക് കൊടികൾ, കാപ്പി, റബർ മരങ്ങൾ തുടങ്ങിയവ കത്തിനശിച്ചു.രണ്ടുപ്ലാക്കൽ മത്തായി, താക്കോൽക്കാരൻ തോട്ടം ബിജു, ചീനകുഴിയിൽ പൗലോസ്, മുറ്റത്താനിയിൽ മേരി, വെട്ടത്ത് അവിരാച്ചൻ (സോണിച്ചൻ ), പ്രസാദ് തുടങ്ങിയവരുടെ തോട്ടങ്ങളിലാണ് കൂടുതൽ തീ പടർന്നത്. റബർതൈ മുതൽ ടാപ്പിംഗ് നടത്തുന്ന വലിയ മരങ്ങൾ വരെ അഗ്നിക്കിരയായി.വലിയ റബർ മരങ്ങളിലെ പോലും ഇലകൾ വാടിയ നിലയിലാണിപ്പോൾ. ഒരാഴ്ച കഴിഞ്ഞാലെ മരങ്ങൾ ഉണങ്ങുമോ വളരുമോ എന്നൊക്കെ അറിയാനാകു എന്ന് തീ പിടിച്ച് തോട്ടം നശിച്ച മംഗലംഡാമിലെ താമസക്കാരനായ ഒ.മത്തായി പറഞ്ഞു. കനമുള്ള അടിക്കാടാണെങ്കിൽ തീ കൂടും. ഇത്…

Read More

പഞ്ചായത്ത് ഇലക്ഷന് വോട്ട് ചെയ്താലും നിയമസഭാ ഇലക്ഷന് വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് വോട്ടർമാർ പരിശോധിക്കണമെണം; 10 വരെ പട്ടികയിൽ പേര് ചേർക്കാം

പാലക്കാട് : കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തെന്ന കാരണത്താൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരുണ്ടാകണമെന്നില്ലെന്നും ഇത് വോട്ടർമാർ പരിശോധിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്‍റെയും നിയമസഭാ തിരഞ്ഞെടുപ്പിന്‍റെയും വോട്ടർ പട്ടിക വ്യത്യസ്തമാണ്. നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടലിലെ വോട്ടർ പട്ടികയിൽ പേരു നോക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. പുതിയ വോട്ടർമാർക്കുൾപ്പെടെ പേര് ചേർക്കാം നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതിയുടെ 10 ദിവസം മുന്പ് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്നിരിക്കെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് മാർച്ച് 10 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാവും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി മാർച്ച് 19 ആണ്. 2021 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും പോർട്ടലിലൂടെ തന്നെയാണ് പേര്…

Read More

സ്വത്ത് തർക്കത്തെ തുടർന്ന സഹോദരി ഭർത്താവിനെ  ഇടറോഡിൽ കുത്തി വീഴ്ത്തി; ഒളിവിൽ പോയ അറുപതുകാരനെ തേടി പോലീസ്

ഒറ്റപ്പാലം: സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരി ഭർത്താവിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച് പ്രതി ഒളിവിൽ പോയി. ഒറ്റപ്പാലം പനമണ്ണ ആലിക്കൽ വീട്ടിൽ ശങ്കരനാരായണനാണ് (59) കുത്തേറ്റത്. ഇദ്ദേഹത്തിന്‍റെ ഭാര്യയുടെ സഹോദരനായ ലക്കിടി മംഗലം മാണിയംകാട് വീട്ടിൽ രവീന്ദ്രനാണ് (60) ഇന്നലെ രാവിലെ 8 മണിയോടുകൂടി മംഗലം ദേവിവിലാസം സ്കൂളിനു സമീപമുള്ള ഇടവഴിയിൽ വെച്ച് ശങ്കരനാരായണനെ കത്തികൊണ്ട് മാരകമായി കുത്തി പരിക്കേൽപ്പിച്ചത്. ഇതിനുശേഷം പ്രതി ഒളിവിൽ പോയി. പരിസരവാസികൾ ചേർന്നാണ് ശങ്കരനാരായണനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടുംബത്തിലെ സ്വത്തുതർക്കം ആണ് കത്തിക്കുത്തിൽ കലാശിച്ചത്. ദീർഘകാലമായി ഇവർ തമ്മിൽ സ്വത്തുതർക്കം കോടതിയിലായിരുന്നു. ഇതിനുശേഷം ശങ്കരനാരായണന്‍റെ ഭാര്യക്ക് അനുകൂലമായി കോടതി വിധി വന്നതിന്‍റെ തുടർച്ചയായാണ് കത്തിക്കുത്ത് ഉണ്ടായത്. പോലീസ് കേസെടുത്തു. പ്രതിക്ക് വേണ്ടി പോലീസ് തിരച്ചിൽ ഉൗർജിതമാക്കി.

Read More

കോൺഗ്രസിൽ ആരോടും കടപ്പാടില്ല, മരിക്കുന്നത് വരെ കോൺഗ്രസാകുമെന്ന് പ്രവചിക്കാനാവില്ല..! പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി

പാലക്കാട്: പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. കോൺഗ്രസിനെതിരെ പരസ്യ വിമർശനവുമായി മുൻ ഡിസിസി അധ്യക്ഷനും മുൻ ആലത്തൂർ എംഎൽഎയുമായ എ.വി.ഗോപിനാഥ് രംഗത്തെത്തി. മരിക്കുന്നത് വരെ കോൺഗ്രസാകുമെന്ന് പ്രവചിക്കാനാവില്ലെന്ന് ഗോപിനാഥ് പറഞ്ഞു. കോൺഗ്രസിൽ ആരോടും കടപ്പാടില്ല. അഞ്ച് കൊല്ലം തന്നെ ഒരു കോൺഗ്രസുകാരനും വിളിച്ചില്ല. തന്നെ ഉപേക്ഷിച്ചവരെ തനിക്കും ഉപേക്ഷിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ഷാഫി പറമ്പിലിനെതിരെ എ.വി.ഗോപിനാഥ് മത്സരിച്ചേക്കുമെന്നാണ് വിവരം.അതേസമയം, ഗോപിനാഥിനെ പിന്തുണക്കുന്ന കാര്യത്തിൽ സിപിഎം ഇന്ന് തീരുമാനം എടുക്കും.

Read More

വേനൽ ചൂട് കൂടി! പനനൊങ്കിന് ആവശ്യക്കാരേറെ; റോഡരികിൽ വിൽപന തകൃതി; വില ഒന്നിന് 15 രൂപ

ജോജി തോമസ് നെന്മാറ: പനനൊങ്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്. നെല്ലിയാന്പതി റോഡിൽ വിനോദസഞ്ചാരികളെ കാത്ത് പനനൊങ്ക് വിൽപ്പന നടത്തുന്നത് വില ഒന്നിന് 15 രൂപ നിരക്കിലാണ്. തെങ്ങിൻ കരിക്ക് വിൽപ്പനയോടൊപ്പമായാണ് പനനൊങ്ക് വിൽക്കുന്നത്. വേനൽ ചൂട് കൂടിയതോടെ പാലക്കാട് ടൗണിലും പ്രാന്തപ്രദേശങ്ങളിലും പ്രാദേശികമായി കരിന്പനകളിൽ നിന്ന് വെട്ടിയെടുത്ത് പെട്ടിഓട്ടോ പോലുള്ള വാഹനങ്ങളിൽ എത്തിച്ച് റോഡരികിൽ ഇറക്കി മധുരമുള്ള പനനൊങ്കിന്‍റെ കണ്ണ് ഭാഗം മാത്രം എടുത്ത് പ്ലാസ്റ്റിക് കൂടുകളിലാക്കിയും വിൽപ്പന തകൃതിയാക്കുന്നു. ഇത്തരത്തിൽ ചൂഴ്ന്നെടുത്ത് വെള്ളം നഷ്ടപ്പെടാതെ എടുത്ത 10 എണ്ണം 70 രൂപയ്ക്കാണ് കച്ചവടക്കാർ റോഡരികിൽ വിൽക്കുന്നത്. തൃശ്ശൂർ ജില്ലയിലാണ് പനനൊങ്കിന് ആവശ്യക്കാരേറെ. കൊഴിഞ്ഞാന്പാറ, വടകരപ്പതി, കോഴിപ്പാറ തുടങ്ങിയ കിഴക്കൻ മേഖലകളിൽ നിന്നാണ് പനനൊങ്ക് വ്യാപകമായി വ്യാപാരികൾ ശേഖരിക്കുന്നത്. ആണ്‍ പനകൾ കള്ള് ചെത്താൻ ഉപയോഗിക്കുന്നതിനാൽ പെണ്‍ പനകളിൽ നിന്നാണ് നൊങ്ക് വെട്ടുന്നതിന് പാകമായ കുലകൾ വെട്ടിയെടുക്കുന്നത്. കുലകളുടെ…

Read More

വാളയാർ പെണ്‍കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തു; സംസ്ഥാനത്തുടനീളം സഞ്ചരിച്ച് പ്രചാരണം നടത്തും

പാലക്കാട്: വാളയാർ പെണ്‍കുട്ടികളുടെ ദുരൂഹമരണം സംബന്ധിച്ച കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തു. ഇന്നു രാവിലെ പതിനൊന്നേകാലിന് പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിനു സമീപത്തുള്ള സമരപ്പന്തലിലാണ് തല മുണ്ഡനം ചെയ്തുള്ള സമരം നടത്തിയത്. സംസ്ഥാനത്തുടനീളം സഞ്ചരിച്ച് സ്ത്രീസുരക്ഷയ്ക്കും ശിശു സുരക്ഷയ്ക്കും വേണ്ടി പ്രചാരണം നടത്തുമെന്ന് വാളയാർ പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചു. ഇവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാമൂഹ്യപ്രവർത്തകരായ സെലീന പ്രാക്കാനം, ബിന്ദു എന്നിവരും തല മുണ്ഡനം ചെയ്തു. കേസ് അട്ടിമറിച്ച ഡിവൈഎസ്പി സോജൻ, എസ്ഐ ചാക്കോ എന്നിവരെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ഒരു മാസമായി പാലക്കാട് നഗരത്തിൽ പന്തൽ കെട്ടി സമരം നടത്തുന്നത്. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന്‍റെ പിറ്റേദിവസം തല മുണ്ഡനം ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. രമ്യ ഹരിദാസ് എംപി, കോണ്‍ഗ്രസ് നേതാവ് ലതിക…

Read More

കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം; തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ

  പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ചു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ തല മുണ്ഡനം ചെയ്യുമെന്ന് പെൺകുട്ടികളുടെ അമ്മ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്ത്രീ സുരക്ഷ എവിടെയെന്ന് സർക്കാർ മറുപടി പറയട്ടെയെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു.പെൺകുട്ടികളുടെ അമ്മയ്‌ക്കൊപ്പം രണ്ട് സാമൂഹ്യ പ്രവർത്തകരും തലമുണ്ഡനം ചെയ്‌തിട്ടുണ്ട്. പതിനാല് ജില്ലകളിലും സഞ്ചരിച്ച് പ്രതിഷേധിക്കും. ജനങ്ങളുടെ പിന്തുണ തനിക്കുണ്ടാകുമെന്നാണ് കരുതുന്നതെന്നും അമ്മ വ്യക്തമാക്കി.

Read More

മുസ്‌ലീം ലീഗ് രാജ്യത്തെ വിഭജിച്ച പാർട്ടി; പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പിണറായി സർക്കാർ പരാജയമെന്ന് കെ. സുരേന്ദ്രൻ

  പാലക്കാട്: മുസ്‌ലീം ലീഗ് രാജ്യത്തെ വിഭജിച്ച പാർട്ടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ലീഗുമായി ഒരൊത്തുതീർപ്പിനുമില്ലെന്നും വിജയ യാത്രയുടെ ഭാഗമായി പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹൗദിന് എതിരായ നിയമനിര്‍മാണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാനത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടുവെന്നും സുരേന്ദ്രൻ പറഞ്ഞു.

Read More

മാന്നാറിൽനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ പ്രധാന പ്രതി പിടിയിൽ; പൊന്നാനി സ്വദേശി ഫഹദാണ്  അറസ്റ്റിലായത്

  പാലക്കാട്: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രധാന പ്രതി പിടിയിൽ. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മാന്നാർ കുരട്ടിക്കാട് വിസ്മയ ഭവനത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെയാണ് അജ്ഞാത സംഘം പിടിച്ചുകൊണ്ടുപോയത്. പാലക്കാട് ജില്ലയിലെ വടക്കുംചേരിയിൽ നിന്നുമാണ് പിന്നീട് യുവതിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം തന്നെ ദേശീയപാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ബിന്ദു പോലീസിന് നൽകിയിരിക്കുന്ന വിവരം. ഏതാനും ദിവസം മുൻപാണ് യുവതി ഗൾഫിൽ നിന്നും എത്തിയത്. ക്വാറന്‍റൈനിൽ കഴിയുന്നതിനിടയിലായിരുന്നു തട്ടിക്കൊണ്ടുപോകൽ. പല തവണ സ്വർണം കടത്തിയെന്നും യുവതി പോലീസിന് മൊഴി നൽകിയിരുന്നു. ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണമാണ്. സ്വർണം വഴിയിൽ ഉപേക്ഷിച്ചെന്നും യുവതി പോലീസിന് മൊഴി നൽകിയിരുന്നു.

Read More

ഒപ്പിടാൻ ഒന്നേകാൽ ലക്ഷം രൂപ! കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ പിടിയിൽ; സംഭവം ഇങ്ങനെ…

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ. പാലക്കാട് ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ തൃശൂർ പൂങ്കുന്നം സ്വദേശി വി.ബി അഖിലിനെ (35)യാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഒലവക്കോട് മേഖലയിൽ വനം വകുപ്പിന്‍റെ ജണ്ട നിർമാണം ഏറ്റെടുത്ത കരാറുകാരനോട് ബില്ല് ഒപ്പിടാൻ കൈക്കൂലി വാങ്ങുന്പോഴാണ് വിജിലൻസ് കൈയോടെ പിടികൂടിയത്. കരാറുകാരനായ കോഴിക്കോട് കുറ്റ്യാടി സ്വദേശി ജോസഫിൽ നിന്നും 50000 രൂപ കൈക്കൂലി വാങ്ങുന്പോഴാണ് ഒലവക്കോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ വി.ബി. അഖിലിനെ പാലക്കാട് വിജിലൻസ് ഡിവൈഎസ്പി ഷംസുദ്ദീനും സംഘവും അറസ്റ്റു ചെയ്യുന്നത്. ഒലവക്കോട് ഫോറസ്റ്റ് റേഞ്ചിന് കീഴിൽ ജണ്ട കെട്ടിയതിന് 28 ലക്ഷം രൂപ കരാറുകാരനായ ജോസഫിന് ലഭിക്കാൻ ഉണ്ടായിരുന്നു. ഈ ബില്ല് പാസാക്കുന്നതിന് റേഞ്ച് ഓഫീസർ രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കരാറുകാരൻ പരാതിപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാതെ വന്നതോടെ ഒന്നേകാൽ ലക്ഷം രൂപയെങ്കിലും…

Read More