നെന്മാറ: നെല്ലിയാന്പതി മണലാരൂ എസ്റ്റേറ്റിനകത്തെ നൂറടി പുഴയിലെ ഗരുഡ ചെക്ക് ഡാം വെള്ളത്തിലിറങ്ങിയ കാട്ടാന മണിക്കൂറുകളായും കയറിയില്ല. ഇന്നലെ രാവിലെ മുതലാണ് പിടിയാന ചെക് ഡാമിനകത്തുനിൽക്കുന്നതു തൊഴിലാളികൾ കാണുന്നത്. രാവിലെ മുതൽ കാട്ടാന കൂട്ടത്തിന്റെ ചിഹ്നം വിളി കേട്ടത്തിനെ തുടർന്നു തൊഴിലാളികൾ വനം വകുപ്പ് ജീവനക്കാരെ വിവരമറിയിച്ചു. കാട്ടാനയുടെ ശരീരം മുക്കാൽ ഭാഗവും വെള്ളത്തിൽ ഇറങ്ങിയ നിലയിലാണ്. സമീപത്തുതന്നെയായി മൂന്ന് ആനകളും നിൽപ്പുണ്ട്. ഡാമിൽ ചെളിയിൽ പൂണ്ട് നിൽക്കുന്നതല്ല എന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. രാവിലെ മുതൽ തടയണയിൽ നിൽക്കുന്ന ആന ശരീരത്തിൽ വെള്ളം നനയ്ക്കുകയും മറ്റും ചെയ്യുന്നുണ്ടെങ്കിലും കരയ്ക്ക് കയറാൻ തയ്യാറാവുന്നില്ല. ആനകളുടെ ഇണചേരുന്ന സമയമായതിനാൽ അതുമായി ബന്ധപ്പെട്ടോ, ശരീരത്തിലോ കൈകാലുകളിലെ ഉണ്ടായ പരിക്കുകളിൽ ഈച്ചയുടെയുും മറ്റു പ്രാണികളുടെയും ശല്യം ഒഴിവാക്കാനാകുമോ വെള്ളത്തിൽ ഇറങ്ങി നിൽക്കുന്നതായിരിക്കാമെന്ന് വനം റേഞ്ച് ഓഫീസർ പറഞ്ഞു. ആന കരയ്ക്കു കയറുന്നതിന്…
Read MoreCategory: Palakkad
ഇനി വന്നാൽ എട്ടിന്റെ പണികിട്ടും..! കാട്ടുപന്നി ശല്യം തടയാൻ ഉപകരണങ്ങൾ സ്ഥാപിച്ച് കൃഷിവിജ്ഞാന കേന്ദ്രം
പാലക്കാട് : ജില്ലയിലെ മുതലമട, വടവന്നൂർ പഞ്ചായത്തുകളിൽ നെൽവയലുകളിലെ കാട്ടുപന്നി ശല്യത്തിന് പരിഹാരമായി പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം വിവിധ ഉപകരണങ്ങൾ സ്ഥാപിച്ചു. കൃഷിയിട പരീക്ഷണത്തിനായി ഇവിടങ്ങളിലെ നെൽവയലുകളിൽ കാട്ടുപന്നിയെ ഓടിക്കുന്നതിനായി പലതരത്തിൽ ശബ്ദം പുറപ്പെടുവിക്കുന്നതും വെളിച്ചം പരത്തുന്നതുമായ ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. തെലങ്കാന സ്റ്റേറ്റ് കാർഷിക സർവകലാശാലയുടെ ബയോ അക്വാസ്റ്റിക് ഉപകരണമാണ് ഇതിലൊന്ന്. ഈ ഉപകരണം മറ്റ് കാട്ടുമൃഗങ്ങളുടെ ശബ്ദം മാറി മാറി പുറപ്പെടുവിക്കുന്നു. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണത്തിന് ആറ് മുതൽ എട്ട് ഏക്കർ വിസ്തൃതിയിൽ സംരക്ഷണം നൽകാൻ സാധിക്കും. ഫാൻ ആൻഡ് പ്ലേറ്റ് ആണ് മറ്റൊരു ഉപകരണം. കാറ്റിന്റെ ഗതിക്കനുസരിച്ച് കറങ്ങുന്ന ഫാനാണിത്. ഫാൻ കറങ്ങുന്പോൾ അതിനോട് ബന്ധിപ്പിച്ചിരിക്കുന്ന ഒരു ലോഹകഷ്ണം അതിനടുത്തായി വെച്ചിരിക്കുന്ന സ്റ്റീൽ പ്ലേറ്റിൽ തട്ടി ശബ്ദമുണ്ടാക്കുന്നു. ഈ ശബ്ദം കാട്ടുപന്നികളെ വികർഷിക്കും. കാറ്റുള്ളപ്പോൾ ഇടയ്ക്കിടക്ക് ശബ്ദമുണ്ടാക്കുന്നതിനാൽ അലോസരപ്പെടുത്തും. കാറ്റത്തു ശബ്ദമുണ്ടാക്കുന്ന മറ്റൊരു…
Read Moreതമിഴ്നാട്ടിലേക്ക് പോകാൻ ഇ- പാസ് നിർബന്ധം; വാളയാറിൽ യാത്രക്കാർ കുടുങ്ങി; പ്രതിഷേധം ശക്തം
പാലക്കാട്: കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ പേരിൽ കേരളത്തിൽ നിന്നുള്ള എല്ലാ യാത്രാവാഹനങ്ങളും ചരക്കു വാഹനങ്ങളും തമിഴ്നാട് അതിർത്തിയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നു. ഇന്നു രാവിലെയാണ് പരിശോധന തുടങ്ങിയത്. ഇതുമൂലം ഗതാഗതക്കുരുക്കും രൂക്ഷമായി. യാത്രക്കാരുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. തമിഴ്നാടിന്റെ ഇ- പാസ് ഉള്ളവരെ മാത്രമേ കടത്തിവിടൂ എന്ന നിലപാടിലാണ് തമിഴ്നാട് അധികൃതർ. എന്നാൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണങ്ങളില്ല.അതേസമയം കേരളത്തിൽ നിന്നും വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിർത്തി കടത്തിവിടൂ എന്ന വാർത്ത പുറത്തുവന്നതിനെ തുടർന്ന് ഗതാഗത സെക്രട്ടറി തമിഴ്നാട് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം പിൻവലിച്ചത്. കോയന്പത്തൂരുമായി അതിർത്തി പങ്കിടുന്ന കേരളത്തിന്റെ 13 ചെക്ക്പോസ്റ്റുകളിലും തമിഴ്നാട് ആരോഗ്യവകുപ്പ്, തദ്ദേശവകുപ്പ്, പോലീസ് എന്നിവയുൾപ്പെട്ട സംഘമാണ് പരിശോധന നടത്തുന്നത്. കർണാടക,…
Read Moreഷാഫി പട്ടാമ്പിയിൽ, എ.വി ഗോപിനാഥ് പാലക്കാട്ട്! അറിയില്ലെന്ന് ഷാഫി പറമ്പില്
പാലക്കാട്: ഷാഫി പറന്പിലിനെ പട്ടാന്പിയിലേക്ക് മാറ്റി എ.വി ഗോപിനാഥിനെ പാലക്കാട്ട് സ്ഥാനാർഥിയാക്കാൻ കോണ്ഗ്രസ് നേതൃത്വത്തിന്റെ ആലോചന. ഷാഫിക്കെതിരെ വിമത പ്രവർത്തന സാധ്യത മുന്നിൽ കണ്ടാണ് ഇത്തരമൊരു നീക്കത്തിന് നേതൃത്വം മുതിരുന്നത്. എ.വി ഗോപിനാഥ് ഇടഞ്ഞുനിന്നാൽ പാലക്കാട്ട് ഷാഫിക്ക് വിജയം ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തൽ. ഗോപിനാഥിന് പാലക്കാട് സീറ്റ് നല്കുന്നതിലൂടെ പ്രശ്നം പരിഹരിക്കാനാകുമോ എന്നാണ് നോട്ടം. കൂടാതെ ഇ. ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർഥിയായി നില്ക്കാനുള്ള സാധ്യതയും കണക്കിലെടുക്കുന്നുണ്ട്. ശക്തമായ ത്രികോണ മത്സരം വരുന്പോൾ ഒരു വോട്ട് പോലും ചോരുന്നത് പരാജയത്തിനിടയാക്കുമെന്നാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മത്സരിക്കാൻ ഇല്ല: ഗോപിനാഥ്, പാലക്കാട്ടുതന്നെ: ഷാഫി എന്നാൽ താൻ സ്ഥാനാർഥിയാകാനില്ലെന്നാണ് ഗോപിനാഥ് പറയുന്നത്. പാർട്ടിയുടെ ജില്ലാ നേതൃത്വത്തിൽ മാറ്റം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഡിസിസി പ്രസിഡന്റ് സ്ഥാനം വിട്ടുനല്കാനാവില്ലെന്നാണ് പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്റെ നിലപാട്. അതുകൂടി കണക്കിലെടുത്താണ് മണ്ഡലം മാറ്റിയുള്ള പരീക്ഷണം നേതൃത്വം…
Read Moreമന്ത്രി ബാലന്റെ ഭാര്യയ്ക്ക് സീറ്റില്ല; പ്രവർത്തകരുടെ എതിർപ്പ് രൂക്ഷം; നീക്കം സിപിഎം സംസ്ഥാന നേതൃത്വം ഉപേക്ഷിച്ചു
തിരുവനന്തപുരം: എ.കെ.ബാലന്റെ ഭാര്യ പി.കെ.ജമീലയെ തരൂരിൽ സ്ഥാനാർഥിയാക്കാനുള്ള നീക്കം സിപിഎം സംസ്ഥാന നേതൃത്വം ഉപേക്ഷിച്ചു. പാലക്കാട് ജില്ലാ നേതൃത്വത്തിന്റെയും താഴേത്തട്ടിലുള്ള പ്രവർത്തകരുടെയും ശക്തമായ എതിർപ്പ് കണക്കിലെടുത്താണ് ജമീല മത്സരിക്കേണ്ടെന്ന നിലപാടിൽ സംസ്ഥാന സെക്രട്ടറിയേറ്റ് എത്തിയത്. ജമീലയ്ക്ക് പകരം പി.പി.സുമോദ് തരൂരിൽ എൽഡിഎഫിനായി ജനവിധി തേടും. ബാലൻ മാറുന്ന ഒഴിവിൽ ജമീല സ്ഥാനാർഥിയാകുന്നത് ജില്ലയിലുടനീളം അണികൾക്കിടയിലും പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലും കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശം മറികടന്ന് സംസ്ഥാന നേതൃത്വമാണ് ജമീലയുടെ പേര് തരൂർ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. എന്നാൽ പലയിടത്തും എതിർപ്പ് പരസ്യമായതോടെ സംസ്ഥാന നേതൃത്വം തീരുമാനത്തിൽ നിന്നും പിന്നോട്ടുപോവുകയായിരുന്നു.
Read Moreവാക്സിനെടുക്കാത്ത വയോധികന് വാക്സിൻ സർട്ടിഫിക്കറ്റ്; സാങ്കേതിക പിഴവെന്ന് വിശദീകരണം
പാലക്കാട്: വാക്സിനെടുക്കാത്ത വയോധികന് വാക്സിൻ സർട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പിന് പരാതി നല്കി. പാലക്കാട്ടെ വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥനാണ് വാക്സിനെടുക്കാതെ സർട്ടിഫിക്കറ്റ് ലഭിച്ചത്.കൽപ്പാത്തി അംബികാപുരത്തെ സുബ്രഹ്മണ്യൻ (62) വാക്സിനെടുക്കാനായി ഈ മാസം ഒന്നിനാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. ഓണ്ലൈനിൽ നടത്തിയ പരിശോധനയിൽ ഇന്നലെ കൊപ്പം ലയണ്സ് സ്കൂളിൽ വാക്സിനെടുക്കാൻ അനുമതി ലഭിച്ചതിനെ തുടന്ന് സ്കൂളിലെത്തിയെങ്കിലും വാക്സിൻ ലഭിച്ചില്ല. എന്നാൽ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് വാക്സിൻ സർട്ടിഫിക്കറ്റ് ലഭിച്ചത്. പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രിക്കും സംസ്ഥാന ആരോഗ്യ മന്ത്രിക്കും സുബ്രഹ്മണ്യൻ പരാതി നൽകി.വാക്സിൻ എടുക്കാതെ തന്നെ സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ ഇനി വാക്സിൻ എടുക്കാൻ കഴിയുമോ എന്നാണ് സുബ്രഹ്മണ്യന്റെ ആശങ്ക. എന്നാൽ സംഭവം സാങ്കേതിക പിഴവെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
Read Moreകാട്ടാറുകളുടെ സംഗമഭൂമി! കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം ലൊക്കേഷനായി സിനിമാ ഷൂട്ടിംഗ്
മംഗലംഡാം: കാട്ടാറുകളുടെ സംഗമഭൂമികയായ കടപ്പാറക്കടുത്തെ ആലിങ്കൽ വെള്ളച്ചാട്ടം ലൊക്കേഷനായി ബിഗ് ബജറ്റ് സിനിമയായ പത്തൊന്പതാം നൂറ്റാണ്ടിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. സംവിധായകൻ വിനയന്റെ ഡ്രീം പ്രൊജക്ട് എന്ന് വിശേഷിപ്പിക്കുന്ന പത്തൊന്പതാം നൂറ്റാണ്ട് എന്ന സിനിമ വലിയൊരു താര പടയോടെയാണ് തുടക്കം കുറിച്ചിട്ടുള്ളത്. പാട്ട് ഉൾപ്പെടെ കുറച്ച് രംഗങ്ങളാണ് ആലിങ്കൽ വെള്ളച്ചാട്ടത്തിനു താഴെ ചിത്രീകരണം നടത്തുന്നതെന്ന് സംവിധായകൻ വിനയൻ പറഞ്ഞു. പാലക്കാടും ആലപ്പുഴയിലും തിരുവനന്തപുരത്തും ലൊക്കേഷനുണ്ട്. ആറാട്ടുപ്പുഴ വേലായുധ പണിക്കരുടെ കഥ പറയുന്നതാണ് സിനിമ. അച്ചിപ്പുടവ സമരവും മൂക്കുത്തി സമരവും നടത്തി പ്രസിദ്ധനായ നവോത്ഥാന നായകനാണ് വേലായുധപണിക്കർ. തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും മാറുമറയ്ക്കൽ സമര നായിക നങ്ങേലിയും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയിൽ സിജു വിൽസനാണ് പ്രധാന വേഷത്തിലെത്തുന്നത്. ചെന്പൻ ബിജുവാണ് കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കുന്നത്. പുതുമുഖനടി കയാദുവാണ് നങ്ങേലി. അനൂപ് മേനോൻ ,സുരേഷ് കൃഷ്ണ, സുധീർ കരമന, അലൻസിയർ, സ്ഫടികം…
Read Moreവേനൽമഴ ചതിച്ചാൽ, ജലമന്ത്രി കനിയണം; പരുവാശ്ശേരി പാടശേഖരത്തിലേക്ക് കനാൽ വെള്ളം എത്തിക്കാൻ നടപടി വേണം; ജലമന്ത്രിക്ക് നിവേദനം നൽകി കർഷകർ
വടക്കഞ്ചേരി: മഴയെ മാത്രം ആശ്രയിച്ച് ഇരുപൂ നെൽകൃഷി നടത്തി വരുന്ന പരുവാശ്ശേരി പാടശേഖരത്തിലേക്ക് കനാൽ വെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നെൽ കർഷകർ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ,സ്ഥലം എംഎൽഎയും മന്ത്രിയുമായ എ.കെ.ബാലൻ എന്നിവർക്ക് നിവേദനം നൽകി. കനാൽ വെള്ളം എത്താത്ത പാടശേഖരമായതിനാൽ യഥാസമയം മഴ കിട്ടാതെ രണ്ടാം വിള നെൽകൃഷി മിക്കവാറും വർഷങ്ങളിലും ഉണങ്ങി നശിക്കുന്ന സ്ഥിതിയാണ്. 160 ൽ പരം കർഷകരുടെതായി നൂറ്റി അന്പതോളം ഏക്കർ സ്ഥലത്താണ് കൃഷിയുള്ളത്. എല്ലാവരും തന്നെ ചെറുകിട നാമമാത്ര കർഷകർ.ഇത്രയും സ്ഥലത്ത് 15 ഏക്കറിൽ മാത്രമാണ് കനാൽവെള്ളം എത്തുന്നത്. മറ്റിടങ്ങളിലെല്ലാം മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്തുവരുന്നതെന്ന് പാടശേഖര സമിതി പ്രസിഡന്റ് ആർ.കൃഷ്ണൻ പറഞ്ഞു. ഇതിനാൽ രണ്ട്കൃഷിയും നേരത്തെ ചെയ്യും. കൊയ്ത്തും നേരത്തെയാകും.എന്നാൽ നെല്ല് സംഭരണം വൈകുന്നതിനാൽ പലപ്പോഴും സംഭരണത്തിന്റെ ആനുകൂല്യങ്ങളൊന്നും പാടശേഖരത്തിലെ കർഷകർക്ക് ലഭിക്കാറില്ല. ഒന്നാംവിളയുടെയും രണ്ടാം…
Read Moreഎല്ലാം കുളമാക്കി..! ‘ജനവാസ മേഖലകളും കൃഷിയിടങ്ങളും പരിസ്ഥിതി ദുർബല പ്രദേശമായതിനു പിന്നിൽ ഭരണകൂട അനാസ്ഥ’
വടക്കഞ്ചേരി: വനം വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ജനവാസ മേഖലകളും കൃഷിയിടങ്ങളും പരിസ്ഥിതി ദുർബ്ബല പ്രദേശങ്ങളായി കരട് വിജ്ഞാപനം ഇറക്കിയതിനു പിന്നിൽ സംസ്ഥാന സർക്കാരിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെയും കടുത്ത അനാസ്ഥയും വീഴ്ചയും സംഭവിച്ചിട്ടുണ്ടെന്ന് പ്രശ്നബാധിത പ്രദേശങ്ങൾ ഉൾപ്പെടുന്ന കിഴക്കഞ്ചേരിയിലെ യുഡിഎഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. പരിസ്ഥിതിലോല മേഖലയിൽ കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഉൾപ്പെടുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അഭിപ്രായങ്ങൾ അറിയിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഭിപ്രായങ്ങൾ അറിയിച്ചുള്ള റിപ്പോർട്ട് തെറ്റായി നൽകി ജനങ്ങളെയെല്ലാം ആശങ്കയിലാക്കിയത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടു മൂലമാണ്. ഇത് മറച്ചു വെക്കാനാണ് ഇപ്പോൾ എൽഡിഎഫ് ജനങ്ങൾക്കൊപ്പം സമരത്തിനിറങ്ങുന്നത്. വനം വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ ദൂരം ഇക്കോ സെൻസിറ്റീവ് സോണിൽ ഉൾപ്പെടുത്തുന്ന ശുപാർശയാണ് സർക്കാർ നൽകിയത്. ഈ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് കരട് വിജ്ഞാപനം ഇറങ്ങിയത്. എന്നാൽ വസ്തുത മറച്ചുവെച്ച് ഭരണകക്ഷിക്കാർ ജനങ്ങളെ വഞ്ചിക്കുന്ന…
Read Moreതാപനില 40 കടന്ന്… വേനൽചൂടു കനക്കുന്നു, പാലക്കാടിനു പൊള്ളിത്തുടങ്ങി; ആശങ്കപ്പെടേണ്ടതില്ല, ജാഗ്രത അനിവാര്യം
പാലക്കാട്: കൊടുംവേനൽചൂടിൽ പാലക്കാടിനു പൊള്ളിത്തുടങ്ങി. ഫെബ്രുവരിയിൽ തന്നെ ചൂട് 41ൽ എത്തിയിരുന്നു. മാർച്ചിൽ ആദ്യ രണ്ട് ദിവസങ്ങളിലും കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസാണ്. മുണ്ടൂർ ഐആർടിസിയിലെ മാപിനിയിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. 2020ൽ മാർച്ച് പകുതിയോടെയാണ് ചൂട് 40ൽ എത്തിയത്. ഇത്തവണ നേരത്തേതന്നെ ചൂട് കൂടിയതിൽ ജനത്തിനു ആശങ്കയുമുണ്ട്. എന്നാൽ ചൂട് കൂടിയതിൽ ഏറെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐആർടിസി അധികൃതർ പറയുന്നു. പകൽ 11നുശേഷം ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് താപനില ഉയർന്നുകാണുന്നത്. ഇത് നാലോ അഞ്ചോ മണിക്കൂർ ആണെങ്കിൽ അപകട സ്ഥിതിയാണെന്ന് പറയാം. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത അനിവാര്യമാണ്. 2010ൽ രേഖപ്പെടുത്തിയ 42 ഡിഗ്രിയാണ് ജില്ലയിൽ സമീപകാലത്തുണ്ടായ ഏറ്റവും ഉയർന്ന ചൂട്. പിന്നീടിങ്ങോട്ട് എല്ലാ വർഷവും 40 ഡിഗ്രി തൊട്ടു. ചൂട് കൂടുന്നത് സൂര്യാതപമേൽക്കുന്നതിനും പകർച്ചവ്യാധികൾക്കും കാരണമാകുമെന്ന ആശങ്കയുമുണ്ട്.
Read More