സ്വന്തം ലേഖകൻ തൃശൂർ: സാധാരണ ഗതിയിൽ തൃശൂർ പൂരത്തിന് ഒന്നോ രണ്ടോ മാസങ്ങൾക്ക് മുൻപു തന്നെ ഹൗസ് ഫുൾ ആകുന്ന തൃശൂരിലെ ലോഡ്ജുകൾ ഇത്തവണ പൂരത്തിന് ഒരാഴ്ച മാത്രം അവശേഷിക്കുന്പോഴും ഹൗസ്ഫുൾ ആയിട്ടില്ല. നഗരത്തിനകത്തെ ഹോട്ടലുകളിൽ വരെ ഇപ്പോഴും റൂം വേക്കന്റ് ആണ്. തൃശൂർ പൂരം നടക്കുമോ എന്ന സംശയവും കോവിഡ് വ്യാപനവും എല്ലാം ചേർന്ന് പൂരം കാണാൻ ദൂരെദിക്കുകളിൽ നിന്നും ഗൾഫിൽ നിന്നുമെല്ലാം എത്തുന്നവരുടെ എണ്ണത്തിൽ വൻ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതേറ്റവും പ്രതികൂലമായി ബാധിക്കുന്നത് പൂരക്കാലത്ത് നല്ല ബിസിനസ് ലഭിച്ചുകൊണ്ടിരുന്ന ഹോട്ടൽലോഡ്ജുകളെയാണ്.സ്യൂട്ട് റൂമുകളടക്കം ഇപ്പോഴും തൃശൂരിലെ ലോഡ്ജുകളിൽ ഒഴിവുണ്ട്. സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിച്ചുമാത്രമേ റൂമുകൾ നൽകുള്ളുവെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് നെഗറ്റീവ്, വാക്സിനേഷൻ സർട്ടിഫിക്കറ്റുകളെല്ലാം തൃശൂർ നഗരത്തിനകത്തെ ഹോട്ടലുകളിൽ പൂരം ദിവസങ്ങളിൽ റൂമെടുക്കുന്നതിന് ആവശ്യമാണ്. പലയിടത്തും ഓണ്ലൈൻ…
Read MoreCategory: Thrissur
പോലീസ് സ്റ്റേഷനുകളിൽ പുതിയ ഉത്തരവ്! മാസ്കിന്റെ പേരിൽ ദിവസവും 100 കേസെടുക്കണം; സിറ്റി പോലീസിന്റെ ലക്ഷ്യം 12 ലക്ഷം
തൃശൂർ: മാസ്കില്ലാത്തവർ സൂക്ഷിക്കുക, കോവിഡ് ഭീതി മാത്രമല്ല പോക്കറ്റും കാലിയാകും. മാസ്കില്ലാത്തവരെ പിടികൂടി 500 രൂപ പിഴ ഈടാക്കാൻ പോലീസിന് കർശന നിർദ്ദേശം നൽകി. ഓരോ പോലീസ് സ്റ്റേഷനിലും ചുരുങ്ങിയത് ഒരു ദിവസം മാസ്ക് ധരിക്കാത്ത 100 പേരെ പിടികൂടണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സിറ്റി പോലീസിലെ 24 പോലീസ് സ്റ്റേഷനുകളിൽ നിന്നായി 12 ലക്ഷം രൂപ ഒരു ദിവസം പിരിച്ചെടുക്കണമെന്നാണ് രാവിലെ സിറ്റി പോലീസ് കമ്മീഷർ ആർ. ആദിത്യ ഉത്തരവിട്ടിരിക്കുന്നത്. മാസ്കില്ലാതെ എവിടെ നിൽക്കുന്നവരായാലും ബസിലോ, കാറിലോ, ബൈക്കിലോ യാത്ര ചെയ്യുന്നവരായാലും പിടികൂടണമെന്നാണ് ഉത്തരവ്. നിർദ്ദേശം വന്നതോടെ രാവിലെ തന്നെ പോലീസുകാർ മാസ്കില്ലാത്തവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. മാസ്കിന്റെ പേരിലും ടാർജറ്റ് നൽകിയത് പോലീസുകാർക്കിടയിലും പ്രതിഷേധം ഉയർത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് സമയങ്ങളിൽ രാഷ്ട്രീയ യോഗങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ അനുമതി നൽകിയതിനുശേഷം പൊതുജനങ്ങളെ പെരുവഴിയിലാക്കുന്ന നടപടിക്കെതിരെ പൊതുസമൂഹത്തിലും പ്രതിഷേധം ഉയരുന്നുണ്ട്. കമ്മീഷണർ…
Read Moreവ്യക്തി വൈരാഗ്യത്തിന്റെ പേരിൽ മധ്യവയസ്കനെ പട്ടിയെ വിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി പരാതി; സംഭവം തൊടുപുഴയില്…
തൊടുപുഴ : വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയായ മധ്യവയസ്കനെ പട്ടിയെവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി കേസ്. തെക്കുംഭാഗം സ്വദേശി സോമൻ ആണ് അയൽവാസിയായ സേതുബാബുവിനെതിരേ പോലീസിൽ പരാതി നൽകിയത്. അരോപണം നിഷേധിച്ച സേതുബാബു വ്യക്തിവൈരാഗ്യം തീർക്കാൻ സോമൻ കള്ളക്കേസ് നൽകിയതാണെന്ന് ആരോപിച്ചു. തെക്കുംഭാഗത്ത് സേതുബാബുവിന്റെ വീടിന് മുന്നിൽ സോമന്റെ സുഹൃത്തായ ജിനു കിണർ കുഴിച്ചതിനെ ചൊല്ലി മാസങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതേച്ചൊല്ലി വീണ്ടും ഇരു കൂട്ടരുമായി തർക്കമുണ്ടാവുകയും ഇതിനിടെ സേതുബാബു തന്നെ തല്ലുകയും പട്ടിയെ വിട്ട് കടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് സോമന്റെ പരാതി. എന്നാൽ വീടിന് മുന്നിൽ കോഴി ഫാം നിർമിക്കാനാണ് സോമന്റെ സുഹൃത്ത് ജിനു ശ്രമിച്ചതെന്നും ഇതിന് താൻ സ്റ്റേ വാങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും സേതുബാബു പറഞ്ഞു. രണ്ടു കൂട്ടരുടെയും ഭാഗത്തു നിന്നുള്ള പരാതികളിൻമേൽ നാലു കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും തൊടുപുഴ സിഐ…
Read Moreഷോക്കടിപ്പിക്കുന്ന ബില്ലുമായി കെഎസ്ഇബി! ഓണ്ലൈനിൽ വൈദ്യുതി ചാർജ് അടയ്ക്കുന്നവരും ശ്രദ്ധിക്കുക…
ചാലക്കുടി: ഇത്തവണ പലർക്കും ലഭിച്ചത് ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബിൽ. സാധാരണ ലഭിക്കുന്നതിനേക്കാൾ ഇരട്ടിയിലധികം തുകയാണ് ബില്ലിൽ കാണിച്ചിരിക്കുന്നത്. സാധാരണയായി ഉപയോഗിക്കുന്ന വൈദ്യുതി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. പിന്നെ എങ്ങനെയാണ് വൈദ്യുതി ചാർജ് കൂടുന്നത് എന്ന ചോദ്യത്തിന് ഉത്തരമില്ല. വൈദ്യുതി ചാർജു വർധിച്ചതിനെതിരെ പരാതി നല്കിയിട്ടൊന്നും കാര്യമില്ല. നിശ്ചിതദിവസം വൈദ്യുതി ബിൽ അടച്ചില്ലെങ്കിൽ വൈദ്യുതി കണക്്ഷൻ വിഛേദിച്ചിരിക്കും. വൈദ്യുതി അധികൃതർ ഇക്കാര്യത്തിൽ വളരെ കൃത്യതയാണ്. ഓണ്ലൈനിൽ വൈദ്യുതി ചാർജ് അടയ്ക്കുന്നവരുടെ ഫ്യൂസ് ഉൗരാൻ എത്താറുണ്ട്. ഓണ്ലൈനിൽ വൈദ്യുതി ചാർജ് അടയ്ക്കുന്നവർ തങ്ങൾ ഓണ്ലൈനിൽ വൈദ്യുതിചാർജ് അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാലും ഉറപ്പുവരുത്തിയാലേ വൈദ്യുതി കണക്്ഷൻ വിഛേദിക്കാതിരിക്കുകയുള്ളൂ. ഇപ്പോൾ ലഭിച്ചിരിക്കുന്ന ഇരട്ടി തുകയുടെ ബിൽ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഉപഭോക്താക്കൾ.
Read Moreകോവിഡ് വ്യാപനം വീണ്ടും പട്ടിണിയിലേക്കോ? കരകയറി വരുന്നവർ കടുത്ത പ്രതിസന്ധിയിലേക്ക്
തൃശൂർ: കോവിഡ് വ്യാപനം വീണ്ടും പട്ടിണിയിലേക്ക് നയിക്കുമോയെന്ന ആശങ്കയിൽ വ്യാപാരികളും ബസ് ജീവനക്കാരും.കോവിഡിന്റെ പേരിൽ ഏറ്റവും ആദ്യം നിയന്ത്രണങ്ങൾ സഹിക്കേണ്ടി വരുന്നത് വ്യാപാരികളും ബസ് ജീവനക്കാരുമാണ്. ഇപ്പോൾ തന്നെ കടകൾ രാത്രി ഒന്പതിന് അടയ്ക്കണമെന്ന നിർദ്ദേശം നൽകി. ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോവിഡിനെ തുടർന്ന് ഒരു വർഷം കഷ്ടത്തിലായതിന്റെ ബുദ്ധിമുട്ടിൽ നിന്നും ഒരു വിധം കരകയറി വരുന്പോഴാണ് അടുത്ത ആഘാതം എത്തിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം പഴയ പോലെ ഇനിയും എത്തിയിട്ടില്ല. ഹോട്ടലുകളിൽ ഏറ്റവും കൂടുതൽ തിരിച്ചടിയായിരിക്കുന്നത്. പകുതി സീറ്റുകൾ മാത്രമേ പാടുള്ളൂവെന്നതും രാത്രി ഒന്പതിന് അടയ്ക്കണമെന്നതുമാണ് ഇവരെ കഷട്ത്തിലാക്കിയിരിക്കുന്നത്. പല ഹോട്ടലുകളിലും ഇനിയും പഴയ പോലെ കച്ചവടം ആയിട്ടില്ല. അതിനു മുന്പു തന്നെ വീണ്ടും നിയന്ത്രണം വന്നതോടെ പലരും സാന്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കരകയറാൻ പറ്റാത്ത സാഹചര്യത്തിലാകും. നിലിവിൽ വ്യാപാരികളും ബസ്…
Read Moreഒലീവിയ വിറ്റഴിച്ചതു നന്മയുടെ കണിക്കൊന്ന! പൂക്കൾ വിറ്റുകിട്ടിയ പണം വൃക്കരോഗിയെ സഹായിക്കാൻ
സ്വന്തം ലേഖകൻ തൃശൂർ: പൂത്തുലഞ്ഞുനിൽക്കുന്ന കൊന്നമരത്തിൽനിന്നും കണിക്കൊന്നപ്പൂക്കൾ പറിച്ചെടുത്തു വിൽക്കുന്നവരെക്കൊണ്ട് നാടും നഗരവും നിറഞ്ഞപ്പോൾ പട്ടിക്കാട് സെന്ററിൽ ഒലീവിയ എന്ന രണ്ടാംക്ലാസുകാരി ഇന്നലെ കണിക്കൊന്ന വിറ്റഴിച്ചതു തന്റെ അയൽവാസിയുടെ ഡയാലിസിസിനു പണമുണ്ടാക്കാൻ. ഓട്ടോറിക്ഷാ ഡ്രൈവറും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയമായ പല കൗതുകവാർത്തകളും ലോകത്തിനു മുന്നിൽ എത്തിച്ചയാളുമായ ജോബിയുടെ മകളാണ് ഒലീവിയ. ജോബിയുടെ അയൽവാസി വൃക്കരോഗത്ത തു ടർന്നു ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. സാന്പത്തികമായി അദ്ദേഹത്തെ സഹായിക്കാനാണ് ജോബിയും മകളും വിഷുത്തലേന്നു കണിക്കൊന്ന വിറ്റ് ഒരു തുക സംഭരിക്കാൻ മുന്നിട്ടിറങ്ങിയത്. പട്ടിക്കാടും പരിസരത്തുമുളള പറന്പുകളിൽ കയറിയിറങ്ങിയാണ് ഇവർ കൊന്നപ്പൂക്കൾ ശേഖരിച്ചത്. വൈകുന്നേരംവരെ പൂക്കൾ വിറ്റ ശേഷം ലഭിച്ച പണം മുഴുവൻ ആ രോഗിക്കു വിഷുക്കൈനീട്ടമായി നൽകിയെന്നു ജോബിയും ഒലീവിയയും പറഞ്ഞു. കൊന്നപ്പൂക്കൾക്കരികിൽ ഈ പൂക്കൾ വിറ്റുകിട്ടുന്ന പണം കിഡ്നി രോഗിക്കുള്ളതാണെന്ന് എഴുതിവച്ചിരുന്നു. ഇതു കണ്ട് പലരും ഈ കുട്ടിയിൽനിന്നും കണിക്കൊന്നപ്പൂക്കൾ…
Read Moreവിഷുവിന് ഇത്തവണയും ഓലപ്പടക്കം പൊട്ടില്ല! ഓലപ്പടക്കത്തിനു പകരം ഒറ്റപ്പടക്കം, വിഷുവിനു ‘നിലയമിട്ടു’കളും റെഡി
സ്വന്തം ലേഖകൻ തൃശൂർ: വിഷുവിന് ഇത്തവണയും ഓലപ്പടക്കം പൊട്ടില്ല. പകരം കടലാസുപടക്കം ധാരാളം. പടക്കം മുതൽ “നിലയമിട്ടുകൾ’ വരെ വിപണിയിലുണ്ട്. പടക്കവും പൂത്തിരികളും വാങ്ങാൻ പടക്കശാലകളിൽ തിരക്കു തുടങ്ങി. വാങ്ങിക്കൊണ്ടുപോകുന്ന പടക്കം പൊട്ടിച്ചും പൂത്തിരികൾ കത്തിച്ചും നാടും നഗരവുമെല്ലാം വിഷുആഘോഷത്തിലേക്കു കടന്നുകഴിഞ്ഞു. പടക്കശാലകളിൽ മാത്രമല്ല, പച്ചക്കറിവിപണിയിലും ടെക്സ്റ്റൈൽസ് ഷോറൂമുകളിലും വിഷുത്തിരക്കാണ്. വിഷുക്കണി ഒരുക്കാനുള്ള പൊൻവെള്ളരി അടക്കമുള്ള ഇനങ്ങൾ വാങ്ങാനും വിഷുസദ്യക്കുള്ള പച്ചക്കറി ഇനങ്ങൾ വാങ്ങാനും തിരക്കുതന്നെ. പടക്കശാലകളിൽ നൂറെണ്ണമുള്ള ഒറ്റപ്പടക്കം പാക്കറ്റിനു നാല്പതു രൂപയാണു വില. മാലപ്പടക്കത്തിന് 20 മുതൽ 80 വരെ രൂപ. പിരിപ്പടക്കം എന്നറിയപ്പെടുന്ന “ക്രാക്ലിംഗ് കിംഗ്’ ബോക്സിന് 30 രൂപയേയുള്ളൂ. നിലയമിട്ടുകൾപോലെ മാനത്തേക്കു പറന്നുയർന്ന് 12 നിലയിൽ പൊട്ടുന്ന “ട്വൽവ് സ്റ്റാർസി’ന് 200 രൂപ. 25 നിലയുള്ളതിന് 500 രൂപയാണു വില. കന്പിത്തിരി ബോക്സിന് പത്തുമുതൽ അന്പതു വരെ. മേശപ്പൂവിന് അഞ്ചു മുതൽ…
Read Moreമയക്കുമരുന്ന് വിൽപന വിപുലീകരിക്കാൻ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; കുട്ടിഗുണ്ടാ സംഘം പിടിയിൽ
ചാലക്കുടി: ചാലക്കുടിയിലെ പ്രമുഖ വ്യവസായിയെ ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവർ മുന്പും ഇത്തരം ബ്ലാക്ക് മെയിലിംഗ് നടത്തിയിട്ടുള്ളതായി പോലീസിന് സൂചന ലഭിച്ചു. പലരും പരാതി നൽകാത്തതിനാലാണ് വിവരം പുറത്ത് അറിയാതിരുന്നത്. തിരുവനന്തപുരം തീരമേഖല കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിൽ പെട്ടവരാണ് പോലീസിന്റെ പിടിയിലായ ഈ സംഘാംഗങ്ങൾ. തങ്ങളുടെ മയക്കുമരുന്നു വിൽപന വിപുലീകരിക്കുന്നതിന് ആവശ്യമായ പണം കിട്ടാനാണ് ഇവർ ചാലക്കുടിയിലെ വ്യവസായിയെ ബ്ലാക്ക് മെയിലിംഗ് നടത്താൻ പദ്ധതി ആസൂത്രണം ചെയ്തത്. അറസ്റ്റിലായവരിൽ തിരുവനന്തപുരം നെല്ലിമൂട് ആദിയന്നൂർ പൂതംകോടി സ്വദേശി അരുണ് (25) ആണ് ബ്ലാക്ക് മെയ്ലിംഗ് പദ്ധതി ആസൂത്രണം ചെയ്ത പ്രധാനിയെന്ന് പോലീസ് പറഞ്ഞു. അരുണിന് പുറമെ പുളിമൂട് മഞ്ജുനിവാസിൽ അനന്തു (24), കാട്ടാക്കട കെളുത്തുമ്മൽ കിഴക്കേക്കര ഗോകുൽ ജി. നായർ (23), തിരുമല ലക്ഷ്മിനഗർ ജികെ നിവാസിൽ വിശ്വലാൽ (23)…
Read Moreവിഷുക്കണി ദർശനം! ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണിയും വിഷു വിളക്കും ബുധനാഴ്ച നടക്കും; ഇക്കുറിയും ഭക്തരെ പ്രവേശിപ്പിക്കില്ല
ഗുരുവായൂർ: ക്ഷേത്രത്തിൽ വിഷുക്കണിയും വിഷു വിളക്കും ബുധനാഴ്ച നടക്കും. പുലർച്ചെ 2.30 മുതൽ 3.30 വരൈയാണ് വിഷുക്കണി. കോവിഡ് നിയന്ത്രണങ്ങളുളളതിനാൽ ഇക്കുറിയും വിഷുക്കണി ദർശനത്തിന് ഭക്തരെ പ്രവേശിപ്പിക്കില്ല. മേൽശാന്തി തിയ്യന്നൂർ ശങ്കരനാരായണ പ്രമോദ് നന്പൂതിരി പുലർച്ചെ രണ്ടിന് മുറിയിൽ കണി കണ്ടതിനുശേഷം തീർഥകുളത്തിൽ കുളിച്ചെത്തി ശ്രീലക വാതിൽ തുറന്ന് ഗുരുവായൂരപ്പനെ കണികാണിക്കും. ചൊവ്വാഴ്ച രാത്രി അത്താഴപ്പൂജയ്ക്കുശേഷം കീഴ്ശാന്തി നന്പൂതിരിമാർ ചേർന്ന് ക്ഷേത്ര മുഖമണ്ഡപത്തിൽ കണി ഒരുക്കും. ഓട്ടുരുളിയിൽ ഉണക്കലരി,പുതുവസ്ത്രം, ഗ്രന്ഥം,സ്വർണം, വാൽക്കണ്ണാടി, കണികൊന്ന, വെള്ളരി, ചക്ക, മാങ്ങ, പഴങ്ങൾ, നാളികേരം എന്നിവയാണ് കണിക്കോപ്പുകൾ. പുലർച്ചെ 2.15ന് മുഖമണ്ഡപത്തിലെ വിളക്കുകൾ തെളിയിക്കും. നാളികേരമുറിയിൽ നെയ് വിളക്ക് തെളിയിച്ചശേഷം മേൽശാന്തി ഗുരവായൂരപ്പനെ കണികാണിക്കും. തുടർന്ന് ഗുരുവായൂരപ്പന്റെ തങ്കത്തിടന്പ് സ്വർണ സിംഹാസനത്തിൽ ആലവട്ടം വെഞ്ചാമരം എന്നിവ കൊണ്ടലങ്കരിച്ചു വയ്ക്കും. സിംഹാസനത്തിനുതാഴെയായി ഓട്ടുരുളിയിൽ ഒരുക്കിയ കണിക്കോപ്പുകളും വയ്ക്കും. വിഷുപ്പുലരിയിൽ നാലന്പലത്തിൽ കടന്നു കണ്ണനെ…
Read Moreതെക്കേഗോപുരം തുറക്കുന്നത് രാമൻ മനസിൽ കാണും! അതാണ് രാമൻ…. അസാന്നിധ്യത്തിലും നിറ സാന്നിധ്യമാകുന്ന രാമൻ….
സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ പൂരം വിളംബരം ചെയ്ത് ഇക്കുറി കൊച്ചിൻ ദേവസ്വം ബോർഡ് കൊന്പൻ എറണാകുളം ശിവകുമാർ വടക്കുന്നാഥന്റെ തെക്കേഗോപുര നട തള്ളിത്തുറക്കുന്പോൾ ആ കാഴ്ച പത്തുകിലോമീറ്ററകലെയുള്ള രാമൻ മനസിൽ കാണും. തെക്കേഗോപുരനടയ്ക്കു താഴെ കാത്തുനിൽക്കുന്ന പുരുഷാരത്തേയും ആർപ്പുവിളികളേയും രാമൻ അകക്കണ്ണിൽ കണ്ടും കേട്ടുമറിയും. ഇക്കുറി തെക്കേഗോപുര നട തുറക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനില്ല എന്നത് ആനക്കന്പക്കാർക്കും രാമൻ ഫാൻസുകാർക്കും വലിയ നിരാശയാണുണ്ടാക്കിയിട്ടുള്ളത്. രാമൻ ഇക്കുറിയുണ്ടാകുമെന്ന് ആദ്യം കരുതിയിരുന്നുവെങ്കിലും അവസാന നിമിഷം അനുകൂല റിപ്പോർട്ടുകൾ പലതും മാറിയതോടെ കഥ മറ്റൊന്നായി. തൃശൂർ പൂരം പ്രൗഢിയോടെ നടത്താൻ തീരുമാനം വന്നെങ്കിലും പൂരത്തലേന്ന് തെക്കേഗോപുര നട തുറക്കാൻ നെയ്തലക്കാവിലമ്മയേയും കൊണ്ടെത്തുന്നത് എറണാകുളം ശിവകുമാറായിരിക്കുമെന്നത് രാമന്റെ ആരാധകർ അന്പരപ്പോടെയാണ് കേട്ടത്. ഇപ്പോഴും രാമന്റെ പ്രിയപ്പെട്ടവർ തെച്ചിക്കോട്ടുകാവ് ദേവസ്വം ഓഫീസിൽ വിളിച്ച് തെക്കേഗോപുര നട തുറക്കാൻ രാമചന്ദ്രൻ വരുമോ എന്നു ചോദിക്കുന്നുണ്ട്. എന്നാൽ…
Read More