അന്തിക്കാട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത ആശാവർക്കർമാർക്കു വേതനം ലഭിച്ചില്ലെന്നു പരാതി. പടിയം വില്ലേജ് ഓഫിസ് പരിധിയൽപ്പെട്ട മാങ്ങാട്ടുകര എയുപി സ്കൂൾ, മാങ്ങാട്ടുകര ശ്രീസായ് സ്കൂൾ എന്നീ പോളിംഗ് സ്റ്റേഷനുകളിൽ ഡ്യൂട്ടി ചെയ്ത ആശ വർക്കർമാരാണു വേതനം ലഭിച്ചില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്. ആറുപേരെയാണ് ഇവിടെ ഡ്യൂട്ടിക്കു നിയമിച്ചത്. പടിയം വില്ലേജ് ഓഫീസറുടെ അനാസ്ഥയാണു വേതനം ലഭിക്കാത്തതിനു കാരണമായതെന്ന് ഇവർ ആരോപിച്ചു. തെരഞ്ഞെടുപ്പു വേതനം നൽകേണ്ടതു വില്ലേജ് ഓഫിസറാണ്. തെരഞ്ഞെടുപ്പു ദിവസം രാവിലെ ആറിന് ഇവർ ഡ്യൂട്ടിക്കെത്തി. രാത്രി ഒന്പതു വരെ ഇവർ പോളിംഗ് സ്റ്റേഷനുകളിൽ വില്ലേജ് ഓഫീസറെയും കാത്തിരുന്നു. എന്നാൽ, ഒന്പതു മണിയായിട്ടും വില്ലേജ് ഓഫീസർ എത്താത്തതിനെ തുടർന്ന് ഇവർ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിച്ചു. പ്രസിഡന്റ് വില്ലേജ് ഓഫീസറുമായി സംസാരിക്കുകയും അടുത്ത ദിവസം പണം നൽകാമെന്നു പറയുകയും ചെയ്തു. എന്നാൽ, പിറ്റേ ദിവസം വേതനത്തിനായ ആശാ വർക്കർമാർ വില്ലേജ്…
Read MoreCategory: Thrissur
കലക്കൻ സംഭവമൊക്കെ, പക്ഷേ തൊട്ടൽ ഷോക്കടിക്കും; കൗതുകത്തോടൊപ്പം ഭീഷണിയായി വടക്കാഞ്ചേരിയിലെ വൈദ്യുതി പോസ്റ്റ്
വടക്കാഞ്ചേരി: വൈദ്യുതി പോസ്റ്റിൽ പുഷ്പങ്ങൾ വിരിഞ്ഞ് നിൽക്കുന്നത് യാത്രക്കാർക്ക് കൗതുകം പകരുന്നതോടൊപ്പം അപകടവും ക്ഷണിച്ചു വരത്തും. വടക്കാഞ്ചേരി ഫൊറോന പള്ളിക്ക് സമീപത്തെ റെയിൽവേ മേൽപ്പാലത്തിലാണ് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ച വൈദ്യൂതി പോസ്റ്റിൽ ചെടികൾ വളർന്ന് പുഷ്പങ്ങൾ നിറഞ്ഞ് നിൽക്കുന്നത്. തൃശൂർ -ഷൊർണൂർ സംസ്ഥാന പാതയായതിനാൽ ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.റോഡിന്റെ ഇരുവശത്തുകൂടി കാൽനടയാത്രക്കാരും സഞ്ചരിക്കാറുണ്ട്. അതുകൊണ്ടുതന്നെ അപകടം ക്ഷണിച്ചു വരത്തും. കെഎസ്ഇബി അധികൃതരുടെയും, നഗരസഭ ഭരണാധികാരികളുടെയും അനാസ്ഥയാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
Read Moreവീണ്ടും വരുമ്പോൾ അറപ്പാണ്; അരക്കോടിയുടെ സ്വിമ്മിംഗ് പൂൾ ഇപ്പോൾ മാലിന്യ പൂൾ !!
വടക്കാഞ്ചേരി: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഴാനിയിൽ വർഷങ്ങൾക്കു മുന്പ് നിർമാണം പൂർത്തിയാക്കിയ സ്വിമ്മിംഗ് പൂൾ ഇപ്പോൾ വിനോദ സഞ്ചാരികളുടെമാലിന്യ തൊട്ടിയായി മാറി. എ.സി.മൊയ്തീൻ വടക്കാഞ്ചേരി എംഎൽഎയായിരിക്കെയാണ് അരകോടി രൂപയോളം ചെലവഴിച്ച് ഡാമിൽ സ്വിമ്മിംഗ് പൂൾ നിർമിച്ചത്. എന്നാൽ നിയമാനുസൃതമായി ആറടി താഴ്ചയാണ് കുളത്തിന് വേണ്ടത്. ജെസിബി ഉപയോഗിച്ച് കുളം താഴ്ത്താൻ തുടങ്ങിയതോടെ കുഴിയിൽ കളിമണ്ണ് കണ്ടതിനെ തുടർന്ന് സ്വിമ്മിംഗ് പൂൾ നിർമാണം ഉദ്യോഗസ്ഥരും നിർമാണം ഏൽപ്പിച്ചവരും മറന്നു പോകുകയായിരുന്നു. എല്ലാം കഴിഞ്ഞ് നോക്കുന്പോൾ സ്വിമ്മിംഗ് പൂളിന്റെ താഴ്ച പത്ത് മീറ്റർ കഴിഞ്ഞിരുന്നു. ഇതോടെ കുളത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കളിമണ്ണ് വിറ്റ് സമീപത്തെ ചില നേതാക്കൾ കോടിശ്വരൻമാരായിമാറി. തുടർന്ന് കുളിയ്ക്കാനായി ഉണ്ടാക്കിയ കുളത്തിൽ മീൻ വളർത്താൻ തുടങ്ങി. പിന്നീട് 2010 – 15 വർഷത്തിൽ തെക്കുംകര പഞ്ചായത്തിൽ സുനിൽ ജേയ്ക്കബിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതി അധികാരത്തി…
Read Moreസ്ഥാനാർത്ഥിയോടു ഫുട്ബോൾ ചോദിച്ച പതിനഞ്ചുകാരന് അതു കിട്ടി! വിഷ്ണുവിനു കൊടുത്ത വാഗ്ദാനം പാലിച്ച് ഷാജുമോൻ വട്ടേക്കാട്
പഴയന്നൂർ: വാഗ്ദാനങ്ങൾ വെറുതെ കൊടുത്തു മോഹിപ്പിക്കാൻ മാത്രമുള്ളതല്ല, പാലിക്കാനുള്ളതു കൂടിയാണെന്നു തെളിയിച്ചിരിക്കുകയാണ് ചേലക്കര നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ഷാജുമോൻ വട്ടേക്കാട്. നാടുമുഴുവൻ വോട്ടു ചോദിച്ചു നടന്ന തന്നോട് ഇങ്ങോട്ടൊരു ആവശ്യവുമായെത്തിയ പതിനഞ്ചുകാരനു നല്കിയ വാഗ്ദാനം നിറവേറ്റിക്കൊണ്ടാണ് ഷാജുമോൻ ഇവിടെ താരമായത്. ദേശമംഗലം കൊട്ടിപ്പാറയിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിഷ്ണു തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടെ ഷാജുമോനെ ഫോണിൽ വിളിച്ച് തനിക്കു കളിക്കാനൊരു ഫുട്ബോൾ വേണമെന്ന ആഗ്രഹം പങ്കിട്ടു. അതു വാങ്ങിച്ചുതരാമോ എന്നായിരുന്നു വിഷ്ണുവിന്റെ നിഷ്കളങ്കമായ ചോദ്യം. എല്ലാവരും തരാമെന്നു പറഞ്ഞെങ്കിലും ആരും തന്നില്ലെന്നു വിഷ്ണു പരാതിയും പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞാലുടൻ ഫുട്ബോൾ വാങ്ങിത്തരാമെന്ന ഉറപ്പ് ഷാജുമോൻ വിഷ്ണുവിനു നൽകി. അങ്ങനെ വോട്ടെടുപ്പിന്റെ പിറ്റേന്നു പന്തുമായി ഷാജുമോൻ വിഷ്ണുവിന്റെ കൊട്ടിപ്പാറയിലെ വീട്ടിലെത്തി വിഷ്ണുവിന് അതു സമ്മാനമായി നൽകി. കൂട്ടുകാരുടെ സാന്നിധ്യത്തിലാണ് വിഷ്ണുവിനു ഫുട്ബോൾ നൽകി മുൻ കബഡി, ഫുട്ബോൾ, പഞ്ചഗുസ്തി താരം…
Read Moreആ പൂരം കഴിഞ്ഞു… ഇനി നമ്മടെ തൃശൂർ പൂരം വരവായ്… അത് കഴിഞ്ഞാലാണ് വോട്ടെണ്ണൽ പൂരം
സ്വന്തം ലേഖകൻ തൃശൂർ: അങ്ങിനെ ആഘോഷവും ആവേശവുമായി തെരഞ്ഞെടുപ്പ് പൂരത്തിലെ വോട്ടെടുപ്പ് പൂരം കൊടിയിറങ്ങി. ഇനി തൃശൂരിന് പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ ആഘോഷങ്ങൾ. ഈ മാസം 23നാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം. കോവിഡ് വ്യാപന സാഹചര്യം ഭീഷണിയാണെങ്കിലും പൂരം എല്ലാ ചടങ്ങുകളോടും ആഘോഷങ്ങളോടും കൂടി നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. വോട്ടെടുപ്പിന് മുൻപു തന്നെ ഇതു സംബന്ധിച്ച ഉറപ്പ് ചീഫ് സെക്രട്ടറിയടക്കമുള്ളവരിൽ നിന്നും പൂരം നടത്തിപ്പുകാർ നേടിയെടുത്തിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ കടുത്ത തടസവാദങ്ങളെയെല്ലാം മറികടന്ന് പൂരം നടത്തിപ്പിന് അധികൃതരുടെ അനുമതി നേടിയെടുക്കാൻ വലിയ ശ്രമം തന്നെയാണ് വേണ്ടി വന്നത്. പൂരം എക്സിബിഷൻ അടക്കമുള്ള എല്ലാം നടത്താൻ അനുമതിയായിട്ടുണ്ട്. പൂരം എക്സിബിഷൻ പത്താം തിയതി ആരംഭിക്കും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സ്റ്റാളുകളുടെ എണ്ണം നിയന്ത്രിച്ചായിരിക്കും എക്സിബിഷൻ നടത്തുക. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും സന്ദർശകരെ പൂരം പ്രദർശന നഗരിക്കുള്ളിലേക്ക്…
Read Moreറോഡിലെ താമര ചിഹ്നം മായ്ക്കുന്നതു സംബന്ധിച്ചുണ്ടായ തര്ക്കം! തളിയകോണത്ത് സിപിഎം-ബിജെപി സംഘർഷം; എട്ടുപേർക്ക് പരിക്ക്
ഇരിങ്ങാലക്കുട: തളിയക്കോണം എസ്എൻഡിപി സെൻററിൽ പോളിംഗ് സ്റ്റേഷനു പുറത്ത് സിപിഎം-ബിജെപി പ്രർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുകൂട്ടർക്കുമെതിരെ പോലീസ് കേസെടുത്തു. സംഘർഷത്തിൽ മൂന്നു സിപിഎം പ്രവർത്തകർക്കും അഞ്ചു ബിജെപി പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. സിപിഎം പ്രവർത്തകരായ തളിയക്കോണം സ്വദേശികളായ തച്ചപ്പിള്ളി വീട്ടിൽ അമൽ (24), പുളിയത്ത്പറന്പിൽ വീട്ടിൽ തേജസ് (22), കൊറ്റായിവളപ്പിൽ ഷാജൻ (50) എന്നിവരെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭാ കൗണ്സിലറും ബിജെപി മണ്ഡലം സെക്രട്ടറിയുമായ തച്ചംപ്പിള്ളി വീട്ടിൽ ടി.കെ ഷാജു (40), പ്രവർത്തകരായ തളിയക്കോണം സ്വദേശികളായ വാലുമപറന്പിൽ നിവേദ് (30), തച്ചംപ്പിള്ളി സൗരവ് സതീശൻ (30), താഴത്ത് വീട്ടിൽ സുജിത്ത് (30), പൊറ്റക്കൽ സജീഷ് (26) എന്നിവരെ മാപ്രാണം ലാൽ മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോളിംഗ് ദിവസം വൈകീട്ട് ഏഴിനു പോളിംഗ് നടപടികൾ പൂർത്തീകരിച്ചതിനു ശേഷമായിരുന്നു സംഭവം. ഇലക്ഷൻ കമ്മീഷന്റെയും പോലീസിന്റെയും നിർദ്ദേശമനുസരിച്ച് എസ്എൻഡിപി സെൻററിലുള്ള…
Read Moreജനവിധിക്ക് കാവലായി ഇനി ഇമ ചിമ്മാതെ അവരുണ്ട്, മെയ് രണ്ടു വരെ..! കാവൽഭടൻമാരുടെ കണ്ണുവെട്ടിച്ച് ഒരീച്ച പോലും അകത്തുകടക്കില്ല
സ്വന്തം ലേഖകൻ രാമവർമ്മപുരം: ജനം വിധിയെഴുതിയതിന് ഇനി കാവലായി ഇമ ചിമ്മാതെ അവരുണ്ട്, മെയ് രണ്ടു വരെ.. വോട്ടെടുപ്പിന് ശേഷം സ്ട്രോംഗ് റൂമുകളിലെത്തിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾ കേന്ദ്ര സേനയുടേയും കേരള പോലീസിന്റെയും നിതാന്ത നിരീക്ഷണജാഗ്രതയിൽ സുഭദ്രം. വോട്ടെണ്ണൽ ദിനമായ അടുത്ത മാസം രണ്ടുവരെ ഈ ജാഗ്രതയും നിരീക്ഷണവും തുടരും. കാവൽഭടൻമാരുടെ കണ്ണുവെട്ടിച്ച് ഒരീച്ച പോലും വോട്ടിംഗ് മെഷിനുകൾ സൂക്ഷിച്ചിരിക്കുന്ന കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന കോന്പൗണ്ടിലേക്ക് കടക്കാനാകാത്ത വിധമാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ആയുധധാരികളായാണ് കേന്ദ്ര സേനയും കേരള പോലീസും വോട്ടിംഗ് മെഷിനുകൾക്ക് കാവൽ നിൽക്കുന്നത്. തൃശൂർ ഗവ.എഞ്ചിനീയറിംഗ് കോളജിലെ സ്ട്രോംഗ് റൂമുകളിൽ നാലു നിയോജകമണ്ഡലങ്ങളിലെ വോട്ടിംഗ് മെഷിനുകളാണ് സൂക്ഷിച്ചിരിക്കുന്നത്. തൃശൂർ, വടക്കാഞ്ചേരി, ഒല്ലൂർ, നാട്ടിക മണ്ഡലങ്ങളിലെ ജനവിധി രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളാണ് ഇവിടെ കനത്ത കാവലിൽ സൂക്ഷിച്ചിട്ടുള്ളത്. കേന്ദ്രസേനയിലെ അന്യസംസ്ഥാന പോലീസുകാർക്ക് അവരുടെ ഇഷ്ടാനുസരണമുള്ള ഭക്ഷണം…
Read Moreവ്യക്തിപരമായി വിഷമങ്ങളൊന്നുമില്ല, സംഘടനാപരമായി ക്ഷീണമുണ്ട്; ഗുരുവായൂരിൽ ഒപ്പിന്റെ പേരിൽ പത്രിക തള്ളിയ നിവേദിത വോട്ടറായി എത്തി
സ്വന്തം ലേഖകൻഗുരുവായൂർ: സ്ഥാനാർഥിയായി ബൂത്തുകൾ തോറും കയറിയിറങ്ങേണ്ടിയിരുന്ന അഡ്വ.നിവേദിത സുബ്രഹ്മണ്യൻ വോട്ടറായി ബൂത്തിലെത്തി വോട്ടു ചെയ്തു മടങ്ങി. ഒപ്പില്ലാത്തതു മൂലം നാമനിർദ്ദേശപത്രിക തളളിപ്പോയ ഗുരുവായൂരിലെ നിവേദിത എൻ.ഡി.എയുടെ മികച്ച സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു. ഇന്നത്തെ ദിവസത്തെ എങ്ങിനെ കാണുന്നു എന്ന് ചോദിച്ചപ്പോൾ വ്യക്തിപരമായി വിഷമങ്ങളൊന്നുമില്ലെങ്കിലും സംഘടനാപരമായി ക്ഷീണമുണ്ടെന്നും താമര ചിഹ്നത്തിന് വോട്ടു ചെയ്യണമെന്നാഗ്രഹിച്ച പ്രവർത്തകർക്ക് അതിന് സാധിക്കാതെ പോയതിൽ വിഷമമുണ്ടെന്നും നിവേദിത രാഷ്ട്രദീപികയോടു പറഞ്ഞു. ഗുരുവായൂർ കിഴക്കേനടയിലെ ഗവ.യൂപി സ്കൂളിലെത്തിയാണ് നിവേദിത വോട്ടു ചെയ്തത്.
Read Moreഞങ്ങളോടെന്തിനീ പിണക്കം… പതിവു തെറ്റിക്കാതെ വോട്ടിംഗ് മെഷിൻ തൃശൂർ ജില്ലയിൽ പലയിടത്തും പണിമുടക്കി
തൃശൂർ: പതിവു തെറ്റിക്കാതെ വോട്ടിംഗ് മെഷിൻ ജില്ലയിൽ പലയിടത്തും പണിമുടക്കി. വോട്ടുനാളിൽ പണിമുടക്കുന്നത് ശീലിച്ചുപോയ വോട്ടിംഗ് യന്ത്രങ്ങൾ നിശ്ചലമായതോടെ പല ബൂത്തുകളിലും വോട്ടെടുപ്പ് വൈകി. മാള പൊയ്യ എൽപിസ്കൂളിലെ 127-ാം ബൂത്തിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി. എരുമപ്പെട്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ബൂത്തിലും യന്ത്രം കേടായതിനെ തുടർന്ന് വോട്ടിംഗ് വൈകി. വേലൂപ്പാടം 71 എ ബൂത്തിൽ പുതിയ യന്ത്രമെത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. മോക്ക് പോൾ നടത്തുന്നതിനിടെ മറ്റത്തൂർ കടങ്ങോട് ബൂത്തിലെ യന്തിരൻ തകരാർ കാണിച്ചത് പിന്നീട് പരിഹരിച്ചു.ചാലക്കുടിയിൽ രണ്ട് ബൂത്തുകളിൽ വോട്ടിംഗ് മെഷീൻ പണിമുടക്കി. ക്രസൻറ് പബ്ലിക് സ്കൂൾ, ഐആർഎം എൽപി സ്കൂൾ എന്നീ ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളാണ് പണിമുടക്കിയത്. ഇതുമൂലം 20 മിനിറ്റ് നേരം വോട്ടെടുപ്പ് നിർത്തിവയ്ക്കേണ്ടി വന്നു. പകരം മെഷീൻ കൊണ്ടുവന്ന് സ്ഥാപിച്ച ശേഷമാണ് വോട്ടെടുപ്പ് തുടർന്നത്.
Read Moreനിങ്ങൾ ‘മരിച്ചതാണ്’! പോളിംഗ് ബൂത്തിൽ വയോധികന് ദുരനുഭവം; ഒടുവില് ബൂത്തിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു
തൃശൂർ: ചേലക്കര എസ്എംടി സ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ വയോധികൻ ഉദ്യോഗസ്ഥർ പറഞ്ഞതു കേട്ട് ഞെട്ടി. നിങ്ങൾ മരിച്ചയാളാണെന്നാണ് റിപ്പോർട്ടുള്ളതെന്നും ഇതിനാൽ വോട്ടു ചെയ്യാൻ സാധിക്കില്ലെന്നുമാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. അബ്ദുള് ബുഹാരി എന്നയാൾക്കാണ് ദുരനുഭവമുണ്ടായത്. ഇതേ തുടർന്ന് അദ്ദേഹം ബൂത്തിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു.
Read More