തൃശൂർ: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ തൃശൂർ പൂരം പ്രതീകാത്മാകമായി ആഘോഷിക്കാൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. കുടമാറ്റത്തിനു മുപ്പതു സെറ്റ് കുടകൾ നിർമിച്ചിട്ടുണ്ടെങ്കിലും കുടമാറ്റം നടത്തില്ല. മഠത്തിൽവരവും തെക്കോട്ടിറക്കത്തിനുമെല്ലാം ഒരാനപ്പുറത്തുതന്നെയായിരിക്കും ചടങ്ങുകൾ. തിരുവമ്പാടി ദേവസ്വം ആഘോഷ കമ്മിറ്റി യോഗം ചേർന്ന് ആളുകളുടെ സുരക്ഷ കണക്കിലെടുത്തു പൂരം ചടങ്ങു മാത്രമാക്കി നടത്താൻ തീരുമാനമെടുത്തത്. ചമയപ്രദർശനം ഉണ്ടാകില്ല. ചൊവ്വാഴ്ച നടത്തുന്ന സാമ്പിൾ വെടിക്കെട്ടിന് ഒരു കുഴിമിന്നൽ മാത്രമാണുണ്ടാകുക. പൂരം വെടിക്കെട്ടും ചടങ്ങായിമാത്രം നടത്തുമെന്നും തിരുവമ്പാടി ദേവസ്വം അറിയിച്ചു. അതേസമയം, പൂരം നടത്താൻ സർക്കാർ എല്ലാവിധ സഹകരണവും നൽകുന്ന സാഹചര്യത്തിൽ ആഘോഷത്തിന് ഒട്ടും കുറവു വരുത്തേണ്ടതില്ലെന്നാണ് തീരുമാനമെന്നു പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. 15 ആനപ്പുറത്തുതന്നെ പൂരം നടത്തും. ലോകപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളവും തെക്കോട്ടിറക്കത്തിനുശേഷം കുടമാറ്റവും നടത്തും. മുപ്പതു സെറ്റ് കുടകളാണ് നിർമിച്ചിരിക്കുന്നത്. പൂരത്തിലേക്ക് ഇത്തവണ…
Read MoreCategory: Thrissur
നിയന്ത്രണങ്ങള്‍ പാലിച്ച് പൂരം പ്രായോഗികമല്ല; തൃശൂര്‍ പൂരം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി സര്‍ക്കാരിന് സാംസ്കാരിക പ്രവര്‍ത്തകരുടെ കത്ത്
തൃശൂര്‍: കോവിഡ് മഹാമാരി കാലത്ത് തൃശൂര്‍ പൂരം മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് സാംസ്കാരിക പ്രവര്‍ത്തകരുടെ കത്ത്. കെ.ജി. ശങ്കരപ്പിള്ള, വൈശാഖന്, കല്‍പ്പറ്റ നാരായണന്, കെ. വേണു തുടങ്ങിയ സാംസ്കാരിക പ്രവര്‍ത്തകരാണ് കത്ത് നല്‍കിയത്. 34 സാംസ്കാരിക പ്രവര്‍ത്തകരാണ് കത്തില്‍ ഒപ്പിട്ടത്. നിയന്ത്രണങ്ങള്‍ പാലിച്ച് പൂരം പ്രായോഗികമല്ലെന്ന് കത്തില്‍ പറയുന്നു. തൃശൂര്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പൂരം നടത്തുന്നത് അനുചിതമാണ്. അതുകൊണ്ട് സര്‍ക്കാരും പൂരം സംഘാടകരും ഇതില്‍നിന്ന് പിന്മാറണമെന്ന അഭ്യര്ഥനയാണ് കത്തിലുള്ളത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പൂരത്തിന് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ ഞായറാഴ്ച പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി വി.പി. ജോയി തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ട്.
Read Moreബസ് സർവീസ് നിർത്തുന്നു! നിന്നുകൊണ്ടുള്ള യാത്രയ്ക്കു വിലക്ക് ഏർപ്പെടുത്തിയതോടെ സർവീസുകൾ നഷ്ടത്തിലായെന്ന് ബസുടമകൾ
തൃശൂർ: കോവിഡ് വ്യാപനം തടയാനെന്ന പേരിൽ ബസുകളിൽ നിന്നുകൊണ്ടുള്ള യാത്രയ്ക്കു വിലക്ക് ഏർപ്പെടുത്തിയതോടെ ബസ് സർവീസുകൾ നഷ്ടത്തിലായെന്ന് ബസുടമകൾ. ബസ് സർവീസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ മിക്ക ബസുകളും സർവീസ് നിർത്തിവയ്ക്കുകയാണ്. വിദ്യാർഥികൾക്കു പരീക്ഷ നടക്കുന്ന ഈ അവസരത്തിൽ ബസുകളിൽ കയറാവുന്ന യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത് യാത്രക്കാർക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. ബസുകൾ സർവീസ് തുടരാൻ സർക്കാർ സാന്പത്തിക സഹായം നൽകണമെന്ന് തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. പ്രേംകുമാറും ജനറൽ സെക്രട്ടറി കെ.കെ. സേതുമാധവനും ആവശ്യപ്പെട്ടു. ഈ മാസത്തെ നികുതി ഒഴിവാക്കണമെന്നും ഭാരവാഹികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
Read Moreകോവിഡ് വ്യാപനം! ആശുപത്രിയിൽ കഴിയുന്നവർ പോസിറ്റീവാകുന്നതിനാൽ കൂടുതൽ ജാഗ്രത; അധികൃതർ പ്രതിരോധം ശക്തമാക്കി
മുളംകുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന രോഗികൾ കോവിഡ് പോസിറ്റീവ് ആകുന്നത് വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത നടപടികളും മുൻകരുതൽ നിർദ്ദേശങ്ങളുമായ അധികൃതർ പ്രതിരോധം ശക്തമാക്കി. ആശുപത്രിയിൽ കഴിയുന്ന രോഗികൾ കോവിഡ് പോസിറ്റീവ് ആകുകയാണെങ്കിൽ അവരെ അടിയന്തിരമായി കോവിഡ് വാർഡിലേക്ക് മാറ്റണമെന്നും ഈ രോഗികളുടെ സമീപത്തെ ബെഡുകളിൽ കഴിഞ്ഞിരുന്ന മറ്റു രോഗികളെ ഹൈ റിസ്ക് ഗ്രൂ്പ്പിൽ ഉൾപ്പെടുത്തണമെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.എം.എ.ആൻഡ്രൂസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. അടിയന്തിര പ്രാധാന്യമില്ലാത്ത കേസുകൾ ഡിസ്ചാർ്ജ് ചെയ്ത് പറഞ്ഞയക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അവരെ ക്വാറന്ൈറനിൽ പ്രവേശിപ്പിക്കുകയും വേണം. വാർഡ് ഒന്‍പത് ക്വാറന്റൈൻ വാർഡാക്കി മാറ്റും. ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്ക് ശസ്ത്രക്രിയ ആവശ്യമെങ്കിൽ കോവിഡ് തീയറ്ററിൽ വെച്ച് അതു നടത്തും. കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായാൽ ക്വാറന്റൈൻ വാർഡാക്കിയ ഒന്‍പതാം വാർഡ് കോവിഡ് വാർഡാക്കി മാറ്റി എട്ടാം വാർഡ് ക്വാറന്ൈറൻ…
Read Moreപൂരം കാണാൻ സർട്ടിഫിക്കറ്റും കൊണ്ട് വെറുതെ വന്നാൽ പോരാ… സർട്ടിഫിക്കറ്റ് പോർട്ടലിൽ അപ്ലോഡ് ചെയ്ത് പാസ് വാങ്ങണം
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും വാക്സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റുമായി പൂരനഗരിയിലെത്തിയാൽ അത് പരിശോധിച്ച് പോലീസ് പൂരം കാണാൻ കടത്തിവിടുമെന്ന് കരുതല്ലേ. കിട്ടുന്ന സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാരിന്റെ കോവിഡ് ജാഗ്രതാ പോർട്ടലിൽ അപ് ലോഡ് ചെയ്ത ശേഷം കിട്ടുന്ന പാസുണ്ടെങ്കിൽ മാത്രമേ പൂരം കാണാൻ തൃശൂർ റൗണ്ടിലേക്ക് കയറാൻ പറ്റൂ. കോവിഡ് ജാഗ്രത പോർട്ടലിൽ തൃശൂർ പൂരം പ്രമാണിച്ച് ഫെസ്റ്റിവൽ പാസ് എന്ന പേരിൽ പുതിയ വിൻഡോ തുടങ്ങും. കോവിഡ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവാണെന്നതിന്റെ സർട്ടിഫിക്കറ്റോ കോവിഡ് ജാഗ്രതാ പോർട്ടലിൽ ഫെസ്റ്റിവൽ വിൻഡോയിൽ അപ്ലോഡ് ചെയ്യണം. ഇത് വെരിഫൈ ചെയ്ത ശേഷം പോലീസ് ഫെസ്റ്റിവൽ പാസ് അനുവദിക്കും. ഈ പാസ് ആയിരിക്കും പൂരം കാണാനെത്തുന്നവർ പരിശോധനയ്ക്കായി കാണിക്കേണ്ടി വരിക. ലാബുകൾക്ക് പുറമെ ഇനി ഇന്റർനെറ്റ് കഫേകളിലും അക്ഷയ കേന്ദ്രങ്ങളിലും…
Read More40 വർഷം മുമ്പ് പന്തുരുട്ടി സൂപ്പർ താരങ്ങളായവർ ഒരുക്കുന്നു… ഫുട്ബോൾ ആദരം
തൃശൂർ: നാൽപതു വർഷം മുന്‍പ് ഫുട്ബോൾ പരിശീലന കളരിയിൽ പങ്കെടുത്ത് കേരള ഫുട്ബോൾ ചരിത്രത്തിൽ സൂപ്പർ താരങ്ങളായവർ ഒത്തുചേരുന്നു. 1980- 83 വർഷങ്ങളിലായി പരിശീലനം നേടിയ 28 താരങ്ങളാണ് കുടുംബസമേതം സംഗമിക്കുന്നത്. ഞായറാഴ്ച രാവിലെ പത്തിന് ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിലാണ് പഴയ കളിക്കാർ ഒത്തുചേരുന്നത്. നാൽപതു വർഷം മുന്‍പ് പത്തിനും 13 നും മധ്യേ പ്രായമുള്ള 30 താരങ്ങളെയാണു തെരഞ്ഞെടുത്ത് മൂന്നു വർഷത്തെ പരിശീലനം നൽകിയത്. തൃശൂർ ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. അർജുന അവാർഡ് ജേതാവും ഇന്റർനാഷണൽ താരവുമായ ഐ.എം. വിജയൻ, അന്തരിച്ച ജൂണിയർ ഇന്റർനാഷണൽ താരം സി.എ. ലിസ്റ്റണ്‍, ജൂണിയർ ഇന്ത്യൻ ടീമിന്റെ പരിശീലകൻ പ്രഫ. വി.എ. നാരായണമേനോൻ, ഇന്റർയൂണിവേഴ്സിറ്റി താരം കെ. പ്രേം, ഡോ. റിജോ മാത്യു തുടങ്ങിയവരാണ് അന്നു പരിശീലനം നേടിയത്. അന്നു ക്യാന്പിലേക്കു തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കു ഫുട്ബോളും ബൂട്സും…
Read Moreസംസ്ഥാനത്ത് ഇറച്ചിക്കോഴി ഉത്പാദനം സ്തംഭിച്ചു, വില കുതിച്ചുയരുന്നു ! സർക്കാർ തലത്തിൽ ആരംഭിച്ച കേരള ചിക്കൻ പദ്ധതിയും ഫലം കാണുന്നില്ല
പാലക്കാട്: ഇറച്ചി കോഴി ഉത്പാദനം കേരളത്തിൽ സ്തംഭനാവസ്ഥയിലേക്ക് നീങ്ങിയതോടെ ഇറച്ചികോഴിയുടെ വില ദിനംപ്രതി വർദ്ധിക്കുന്നു. കോഴി വിലനിയന്ത്രിക്കാനായി സർക്കാർ തലത്തിൽ ആരംഭിച്ച കേരള ചിക്കൻ പദ്ധതിയും ഫലം കാണുന്നില്ല. ഉത്പാദന ചെലവിലുണ്ടായ വൻ വർദ്ധനയാണ് കേരളത്തിലെ ഇറച്ചി കോഴി ഉത്പാദനം സ്തംഭനാവസ്ഥയിലേക്ക് നീങ്ങാൻ ഇടയാക്കിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ 50 രൂപയോളം വർദ്ധിച്ച് ഒരു കിലോ കോഴിയുടെ വില 150 രൂപയിലെത്തി. കോഴിയിറച്ചിക്കും വില വർദ്ധിച്ച് കിലോയ്ക്ക് 240 രൂപയായി. കേരളത്തിലെ ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ കോഴി വില നിയന്ത്രണം പൂർണ്ണമായും തമിഴ്നാട് ലോബിയുടെ കൈകളിലായി. വിഷു, റംസാൻ എന്നിവയെലക്ഷ്യം വെച്ചാണ് മൊത്തവ്യാപാരികൾ അനിയന്ത്രിതമായി വില വർദ്ധിപ്പിച്ചത്. കേരളത്തിൽ ഉത്പാദനം വർദ്ധിപ്പിച്ച് വിപണിയിൽ ചലനമുണ്ടാക്കിയില്ലെങ്കിൽ ഇനിയും വില വർദ്ധിക്കുമെന്ന് വ്യാപാരികൾ പറയുന്നു. ഇറച്ചിക്കോഴി കർഷകരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ തലത്തിൽ നടപടിയെടുക്കണമെന്നും കച്ചവടക്കാരും കോഴിഫാം ഉടമകളും പറയുന്നു.
Read Moreസൈബർ തട്ടിപ്പുകാർ ഇപ്പോൾ എട്ടിന്റെ പണി കൊടുത്തുകൊണ്ടിരിക്കുന്നതു പോലീസിനിട്ട്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
സ്വന്തം ലേഖകൻ തൃശൂർ: സൈബർ തട്ടിപ്പുകാർ ഇപ്പോൾ എട്ടിന്റെ പണി കൊടുത്തുകൊണ്ടിരിക്കുന്നതു പോലീസിനിട്ടാണ്. പോലീസ് അക്കാദമി നൽകുന്ന ഇന്റേണ്‍ഷിപ്പുകൾക്കു പണം ആവശ്യ പ്പെട്ടും ഡിവൈഎസ്പിയുടെ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പണം ചോദിച്ചുമാണു പുതിയ തട്ടിപ്പുകൾക്കു ശ്രമം നടക്കുന്നത്. ഇതു രണ്ടും പോലീസ് കണ്ടെത്തി പൊതുജനങ്ങൾക്കു മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. കേരള പോലീസ് അക്കാദമിയിൽ ഇന്റേണ്‍ഷിപ്പ് നൽകുന്നുണ്ടെന്നും അതിനു ഫീസുണ്ടെന്നും പറഞ്ഞാണു വ്യാജപണപ്പിരിവിനു ശ്രമം നടന്നിരിക്കുന്നത്. ഫോറൻസിക്, ക്രിമിനോളജി,ജേർണലിസം തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു രാമവർമപുരം പോലീസ് അക്കാദമിയിൽ സൗജന്യമായി ഇന്റേണ്‍ഷിപ്പ് നൽകുന്നുണ്ട്. എന്നാൽ ഇത് അതാതു സ്ഥാപന മേധാവികളുടേയും ഡിജിപിയുടേയും പോലീസ് അക്കാദമി ഡയറക്ടറുടേയും രേഖാമൂലമുള്ള സമ്മത അനുമതി പത്രങ്ങളുണ്ടെങ്കിൽ മാത്രമേ നടക്കൂവെന്നും വേറെ ഒരു ഏജൻസിയേയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും അക്കാദമി അധികൃതർ വ്യക്തമാക്കി. ഇത്തരം വ്യാജ പരസ്യങ്ങളിൽ വീഴരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകുന്നുണ്ട്.…
Read Moreആർടിപിസിആർ സർട്ടിഫിക്കറ്റാണ് പൂരനഗരിയിലെ താരം! ലാബുകളിൽ തിരക്കേറും; പൂരനഗരിയിലേക്ക് കടക്കണമെങ്കിൽ ചെലവുണ്ട്
സ്വന്തം ലേഖകൻ തൃശൂർ: ഇത്തവണ തൃശൂർ പൂരം നടക്കുന്ന സ്വരാജ് റൗണ്ടിലേക്ക് സാന്പിൾ ദിവസം മുതൽ കടക്കണമെങ്കിൽ ചിലവ് ഇത്തിരിയുണ്ട്. ആർടിപിസിആർ സർട്ടിഫിക്കറ്റ് സ്വകാര്യ ലാബുകളിൽ നിന്നാണെങ്കിൽ ചുരുങ്ങിയത് 1200 രൂപയാണ് ഈടാക്കുന്നത്. പൂരം പ്രമാണിച്ച് ചില ലാബുകൾ പൂരം ഓഫർ നൽകാൻ ആലോചിക്കുന്നുണ്ട്. ലാബുകളിൽ തിരക്കേറും, സർക്കാർ തലത്തിൽ ആരോഗ്യവകുപ്പു വഴി സൗജന്യമായി ആർടിപിസിആർ ടെസ്റ്റ് നടത്തുന്നുണ്ട്. ആർടിപിസിആർ ടെസ്റ്റിന്റെ റിസൾട്ട് കിട്ടാൻ കാലതാമസമുണ്ടാകുമെന്ന അഭ്യൂഹവും വ്യാപകമാണ്. ആറു മുതൽ എട്ടു മണിക്കൂർ വരെ സമയമെടുക്കുമെന്നും പരിശോധനകൾ കൂടുന്പോൾ ഒരു ദിവസം കഴിഞ്ഞേ റിസൾട്ട് കിട്ടൂവെന്നും പറയുന്നു. സാന്പിൾ കിറ്റ് കൂടുതൽ വേണ്ടിവരും, ആരോഗ്യവകുപ്പ് ആവശ്യമറിയിച്ചു തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് കൂടുതൽ ആളുകളെ ആർടിപിസിആർ ടെസ്റ്റിന് വിധേയമാക്കേണ്ട സാഹചര്യത്തിൽ സാന്പിൾ കിറ്റുകൾ കൂടുതൽ വേണ്ടി വരുമെന്ന കാര്യം ആരോഗ്യവകുപ്പ് സർക്കാരിനെ അറിയിച്ചു. ഇപ്പോഴുള്ളത് അയ്യായിരം സാന്പിൾ…
Read Moreപൂരം മുഴുവൻ കാണണോ..? ചെറിയൊരു സാങ്കേതിക തടസമുണ്ടല്ലോ…
സ്വന്തം ലേഖകൻ തൃശൂർ: മൂന്നു ദിവസം മുന്‍പെടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് സാന്പിൾ തൊട്ട് പകൽപൂരം ഉപചാരം ചൊല്ലലും തുടർന്നുള്ള വെടിക്കെട്ടും വരെ കാണണമെങ്കിൽ രണ്ടു തവണ സർട്ടിഫിക്കറ്റെടുക്കേണ്ടി വരും. കാരണം മൂന്നു ദിവസമാണ് ഒരു ആർടിപിസിആർ സർട്ടിഫിക്കറ്റിന്റെ വാലിഡിറ്റി. മൂന്നു ദിവസം മുന്‍പെടുത്ത സർട്ടിഫിക്കറ്റ് ഉള്ളവർക്കേ പൂരനഗരിയിലേക്ക് പ്രവേശനം അനുവദിക്കൂവെന്നാണ് പോലീസും ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. സാന്പിൾ വെടിക്കെട്ട്, ചമയപ്രദർശനം, തൃശൂർ പൂരം എന്നിവ കാണുന്നതിന് സാന്പിളിന്റെ ദിവസമെടുത്ത ഒരു ആർടിപിസിആർ സർട്ടിഫിക്കറ്റ് മതിയാകും. എന്നാൽ നാലാം നാളിൽ പൂരം നടക്കുന്ന സ്വരാജ് റൗണ്ടിലേക്ക് കടക്കുന്നതിന് സർട്ടിഫിക്കറ്റ് വേണമെന്ന് പറയുകയാണെങ്കിൽ വേറെ സർട്ടിഫിക്കറ്റ് എടുക്കേണ്ട സ്ഥിതിയുണ്ട്്. ഇക്കാര്യത്തിൽ എന്തുവേണമെന്ന് അധികൃതർ ആലോചിക്കുന്നുണ്ട്. ചെറുപൂരം ദിവസം ഇളവുകൾ നൽകണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും തൃശൂരിലെ വീട്ടമ്മമാരടക്കമുള്ളവർ പൂരം കാണാനെത്തുന്ന ദിവസമാണ് ചെറുപൂരം ദിവസം.
Read More