ആഗ്രഹിച്ച തെരഞ്ഞെടുപ്പ് ചിഹ്നം തന്നെ തനിക്ക് കിട്ടി! തെരഞ്ഞെടുപ്പായാലും മത്സരമായാലും അബൂബക്കറിനു ഫുട്ബോൾ വിട്ടൊരു കളിയില്ല

വടക്കാഞ്ചേരി: നിയോജക മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ ഫുട്ബോൾ താരത്തിന് ചിഹ്നമായി ലഭിച്ചത് ഫുട്ബോൾ. വടക്കാഞ്ചേരിയിലെ പ്രധാന ഫുട്ബോൾ ടീമായിരുന്ന സിറ്റി 9 ടീം അംഗമായ അബൂബക്കർ കുണ്ടുകാടനാണ് വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്. മുതിർന്ന കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം കോണ്‍ഗ്രസിൽ നിന്ന് അകന്നു നില്ക്കുന്നവരെയും, പുറത്താക്കിയവരെയും ഏകോപിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിക്കും, അനിൽ അക്കരയ്ക്കും കഴിഞ്ഞില്ലെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കരെക്കെതിരെയാണ് മത്സരിക്കുന്നതെന്ന് വടക്കാഞ്ചേരി പാർളിക്കാട് സ്വദേശിയായഅബൂബക്കർ കുണ്ടു കാടൻ അറിയിച്ചു. ഫുട്ബോൾ ചിഹ്ന ത്തിലാണ് മത്സരിക്കുന്നത്. വ്യാപാരി വ്യവസായി കോണ്‍ഗ്രസിന്‍റെ പിന്തുണയും ഉള്ളതായി അബൂബക്കർ പറഞ്ഞു. അഞ്ചര പ്പതിറ്റാണ്ടായി കോണ്‍ഗ്രസിന്‍റെ സജീവ പ്രവർത്തകനാണ് അബുബക്കർ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അനിൽ അക്കരയ്ക്കു വേണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസ്‌സിൽ നിന്നും അകന്നു നില്ക്കുന്ന നല്ലൊരു വിഭാഗം തനിക്കൊപ്പമുണ്ടെന്നും, താൻ ആഗ്രഹിച്ച തെരഞ്ഞെടുപ്പ്…

Read More

ചരിഞ്ഞ കൊമ്പന്‍ വലിയ കേശവൻ ഗുരുവായൂരപ്പന്‍റെ പ്രിയ കൊമ്പന്‍! ബീഹാറിൽ നിന്ന് നാകേരി മനയിലെത്തിയ ആന നാകേരി അയ്യപ്പൻ കുട്ടിയായി; പിന്നീട്…

ഗുരുവായൂർ: ചരിഞ്ഞ കൊന്പൻ വലിയ കേശവൻ ശാന്ത സ്വഭാവവും ലക്ഷണവുമൊത്ത ഗുരുവായൂരപ്പന്‍റെ പ്രിയ കൊന്പൻ. ബീഹാറിൽ നിന്ന് നാകേരി മനയിലെത്തിയ ആന നാകേരി അയ്യപ്പൻ കുട്ടിയായി.പിന്നീട് ക്ഷേത്രത്തിൽ നടയിരുത്തിയപ്പോഴാണ് കേശവനായത്. 2017ലെ ഗജരാജൻ കേശവൻ അനുസ്മരണചടങ്ങിൽ ഗുരുവായൂർ ദേവസ്വം വലിയ കേശവനെ ഗജരാജപട്ടം നൽകി. ഗജ സാന്പ്രാട്ട് ഉൾപെടെ നിരവധി അംഗീകാരങ്ങൾ വിവിധ ക്ഷേത്ര കമ്മിറ്റികൾ നൽകി ആദരിച്ചിട്ടുണ്ട്. ദേവസ്വത്തിലെ ഏറ്റവും കൂടുതൽ തുകയ്ക്ക് ഏക്കംകൊണ്ട കൊന്പനെന്ന റെക്കോഡും വലിയ കേശവന് സ്വന്തമാണ്. ഒരു നേരത്തെ എഴുന്നെള്ളിപ്പിന് 2.75 ലക്ഷം രൂപയോളം ഏക്കം കിട്ടിയിട്ടുണ്ട്. വലിയകേശവന്‍റെ വിയോഗത്തോടെ ദേവസ്വത്തിലെ ആനകളുടെ എണ്ണം 45 ആയി. ആന ചരിഞ്ഞതറിഞ്ഞതോടെ നിരവധി ആരാധകരാണ് ആന കോട്ടയിലെത്തിയത്. ഇന്നലെ രാത്രി എട്ടോടെ സംസ്കാരത്തിനായി കോടനാടിലേക്ക് കൊണ്ടുപോയി.

Read More

ഗ്യാസിന്‍റെ വില കുത്തനെ കൂട്ടുന്നത് തടുക്കാനാകില്ല, പക്ഷേ..! ചൂട് കൂട്ടി ഗ്യാസ് ലാഭിക്കാം !! പുതിയ കണ്ടുപിടുത്തവുമായി ഇഗ്നേഷ്യസ്

തൃശൂർ: ഗ്യാസിന്‍റെ വില കുത്തനെ കൂട്ടുന്നത് തടുക്കാനാകില്ല, പക്ഷേ വെള്ളത്തിന്‍റെ ചൂട് ഇരട്ടിയാക്കി ഗ്യാസിന്‍റെ വിലക്കയറ്റത്തെ പിടിച്ചു നിർത്തിയാലോ. കുരിയച്ചിറ സ്വദേശി ഇഗ്നേഷ്യസാണ് ഇരട്ടി വേഗത്തിൽ വെള്ളം ചൂടാക്കി ഗ്യാസിന്‍റെ വിലക്കയറ്റത്തെ നേരിടാൻ പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നത്. ചായ വിറ്റ് ഉപജീവനം നടത്തുന്നവരെ ഉദ്ദേശിച്ചാണ് പ്രധാനമായും ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. കാരണം ഗ്യാസിന്‍റെ വില കൂടുന്നതിനനുസരിച്ച് ചായയുടെ വില കൂട്ടാനാകില്ലല്ലോ. പകരം പുതിയ മാർഗം കണ്ടെത്തി ജീവിതം നിലനിർത്താൻ എങ്ങനെ സാധിക്കുമെന്ന ചിന്തയിലാണ് ചൂട് വർധിപ്പിച്ച് ഗ്യാസിന്‍റെ വിലക്കയറ്റത്തെ നേരിടാൻ കഴിയുമെന്ന് കണ്ടെത്തിയിരിക്കുന്നത്.  ചായക്ക് വെള്ളം ചൂടാക്കി കഴിഞ്ഞാൽ അതിൽ നിന്ന് വെള്ളം എടുക്കുന്തോറും കൂടുതൽ വെള്ളം ഒഴിക്കേണ്ടി വരും. അപ്പോൾ കൂടുതൽ ഗ്യാസ് കത്തിച്ചാലേ വെള്ളം വീണ്ടും തിളയ്ക്കുകയുള്ളൂ. എന്നാൽ ഈ പാത്രത്തിലേക്ക് ഒരു പൈപ്പിട്ട് മറ്റൊരു പാത്രം അതിന് വശത്ത് മുകളിലായി വച്ചാൽ വെള്ളം…

Read More

കേന്ദ്ര സർക്കാരിന്‍റെ പുതിയ ഉത്തരവ് തൃശൂർ പൂരത്തിനെ ബാധിക്കുമോ ? അധികൃതര്‍ക്ക് ആശങ്ക

സ്വന്തം ലേഖകൻ തൃശൂർ: ആഘോഷങ്ങൾക്ക് ആൾക്കൂട്ടങ്ങൾ പാടില്ലെന്ന കേന്ദ്ര സർക്കാരിന്‍റെ പുതിയ ഉത്തരവ് തൃശൂർ പൂരത്തിനെ ബാധിക്കുമോ എന്ന ആശങ്ക. പല സംസ്ഥാനങ്ങളിലും കോവിഡ് വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ ആഘോഷങ്ങൾക്ക് കർശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ആഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ പാടില്ലെന്ന ഉത്തരവ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പുറത്തുവിട്ടിരുന്നു. സെക്രട്ടറിമാർക്കും ജില്ലാ ഭരണകൂടങ്ങൾക്കും ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. അടുത്ത മാസം 23ന് തൃശൂർ പൂരം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു വരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്‍റെ ഈ ഉത്തരവ് വന്നിരിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് തൃശൂരിന് ബാധകമല്ലെന്നാണ് പൂരം നടത്തിപ്പുകാർ പറയുന്നത്. എങ്കിലും കേന്ദ്ര സർക്കാർ തീരുമാനം എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകും എന്ന സൂചനയും അധികൃതർ നൽകുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന തൃശൂർ പൂരത്തിൽ ആൾക്കൂട്ട നിയന്ത്രണം തന്നെയാണ് പോലീസിനും ജില്ലാ ഭരണകൂടത്തിനും…

Read More

‘പോൾ ടൂറിസം’ സാധ്യമാക്കിയാലോ ? തെരഞ്ഞെടുപ്പും ടൂറിസമാക്കി അധ്യാപകന്‍റെ കറക്കം

സ്വന്തംലേഖകൻ തൃശൂർ: ഏതാനും ആഴ്ചകൾ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചരണമെങ്കിലും അതും സാധ്യതയാക്കി “പോൾ ടൂറിസം’ പദ്ധതി നടപ്പാക്കാമെന്ന് കാണിക്കുകയാണ് കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിലെ അധ്യാപകൻ. ഇതിനകം നിരവധി മണ്ഡലങ്ങളിലൂടെ പര്യടനം നടത്തി അവിടത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും പരസ്യങ്ങളുടെ നേർകാഴ്ചകളുമൊക്കെ നേരിൽ കണ്ട് അനുഭവിച്ച് കറങ്ങി നടക്കുകയാണ് പെരുന്പാവൂർ സ്വദേശിയായ കെ.ഐ. എബിൻ. വിവിധ വർണങ്ങളിലുള്ള ചുമരെഴുത്തുകൾ, പോസ്റ്ററുകൾ, കട്ട് ഒൗട്ടുകൾ, കൊടികളും തോരണങ്ങളും ആണ് പോൾ ടൂറിസത്തിന്‍റെ ഹൈലൈറ്റെന്ന് എബിൻ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ കാഴ്ചകളും ടൂറിസവുമായി ബന്ധിപ്പിച്ചു ന്ധപോൾ ടൂറിസംന്ധ എന്ന ആശയം നടപ്പാക്കാൻ കഴിയും. കേരളത്തിൽ എല്ലായിടത്തും അതാത് ജില്ലകളിലെ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലോ, ടൂർ ഓപ്പറേറ്റർമാരോ ഇത്തരം കാഴ്ചകൾക്കായി പാക്കേജ് ഏർപ്പെടുത്തിയാൽ ആളുകൾക്ക് താൽപര്യമുണ്ടാകും. വിവിധ സ്ഥലങ്ങളെ ബന്ധിപ്പിച്ചു ഏതാനും ദിവസം മുതൽ ആഴ്ച്ച…

Read More

 സാമ്പത്തിക പ്രശ്നം; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിവയോധികൻ ജീവനൊടുക്കി; തടസത്തിനെത്തിയ മക്കൾക്ക് നേരെയും ആക്രമണം

ഒല്ലൂർ (തൃശൂർ): അഞ്ചേരിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് തീകൊളുത്തി മരിച്ചു. അഞ്ചേരി ഉല്ലാസ് നഗറിൽ മുല്ലപ്പിള്ളി രാജന്‍റെ ഭാര്യ ഓമനയാണ് (60) വെട്ടേറ്റ് മരിച്ചത്. സംഭവത്തിനുശേഷം രാജൻ(66) വീടിനുപുറകിലെ വിറകുപുരയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ചതിനുശേഷം തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. ഇന്നു പുലർച്ചെ മൂന്നോടെയാണ് സംഭവം. കുടുംബ വഴക്കും സാന്പത്തിക പ്രശനങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. ഓമനയെ വെട്ടന്നതു കണ്ട് പിടിച്ച് മാറ്റാൻ ചെന്ന മക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഉടനെ സമീപവാസികൾ ചേർന്ന് ഓമനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീട്ടിലുണ്ടായിരുന്നവർ ആശുപത്രിയിൽ പോയ സമയത്താണ് രാജൻ ആത്മഹത്യ ചെയ്തത്. ഇയാൾ കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ഡ്രൈവറാണ്. മക്കൾ: മഹേഷ്, രാജേഷ്, ജയദീപ്. മരുമക്കൾ: ശ്രീലക്ഷ്മി, നീതു. ഒല്ലൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Read More

തെരഞ്ഞെടുപ്പു ചൂടിന്‍റെ മറവിൽ നാട്ടിലെങ്ങും നിലംനികത്തലും കുന്നിടിക്കലും; നിശബ്ദരായി ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും

വടക്കഞ്ചേരി: തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടെ നാട്ടിലെങ്ങും നിലംനികത്തലും കുന്നിടിക്കലും തകൃതിയായി. രാത്രി കാലങ്ങളിൽ മാത്രം ചെയ്തിരുന്ന മണ്ണ് കടത്തലും മണ്ണ് ഖനനവും ഇപ്പോൾ പകലുമായി. കിഴക്കഞ്ചേരി പഞ്ചായത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും അനധികൃത നടപടികൾ നിർബാധം നടക്കുന്നതായി പരാതിയുണ്ട്.വാൽകുളന്പ്, പനംങ്കുറ്റി, കണിച്ചിപരുത, കുണ്ടുക്കാട്, കുന്നങ്കാട് തുടങ്ങി എവിടേയും മണ്ണ് ലോറികളുടെ പാച്ചിലാണ്. വഴി നടക്കാനാകാത്ത വിധമാണ് പൊടി പാറിച്ചുള്ള ടിപ്പറുകളുടെ ഓട്ടം.വടക്കഞ്ചേരി വള്ളിയോട് ഭാഗങ്ങളിലും മറയില്ലാതെയാണ് നിലം നികത്തൽ നടക്കുന്നത്. തെരഞ്ഞെടുപ്പ് തിരക്കുകളായതിനാൽ ബന്ധപ്പെട്ടവരെല്ലാം നടപടികളിലേക്ക് നീങ്ങാതെ കണ്ണടയ്ക്കുന്നു. രാഷ്ട്രീയ പാർട്ടികളും നിശബ്ദമാണ്.മംഗലംഡാമിൽനിന്നു മണ്ണ് എടുക്കൽ നടക്കുന്നതിനാൽ ഇതിന്‍റെ മറവിലും നിലംനികത്തൽ നടക്കുന്നുണ്ട്.

Read More

ജനങ്ങളുടെ സർവേ റിപ്പോർട്ടിൽ മാത്രം വിശ്വാസം; കിറ്റ്, പെൻഷൻ അവകാശവാദം പൊള്ളയെന്ന് ഉമ്മൻ ചാണ്ടി

സ്വന്തം ലേഖകൻതൃശൂർ: കിറ്റുകളുടെയും ക്ഷേമപെൻഷനുകളുടേയും കാര്യത്തിൽ എൽഡിഎഫ് സർക്കാർ ഉന്നയിക്കുന്ന അവകാശവാദം വെറും പൊള്ളയാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുഡിഎഫ് സർക്കാർ ഓണം, ക്രിസ്മസ്, റംസാൻ എന്നിവയോടനുബന്ധിച്ച് സൗജന്യ കിറ്റ് നൽകിയിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ അതു നിർത്തിക്കളഞ്ഞു. ഇപ്പോൾ വോട്ടെടുപ്പിനടുത്ത മാസങ്ങളിലായി സൗജന്യ കിറ്റ് നൽകുകയാണ്. 2011 ൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ അരി നൽകിയിരുന്നു. സംസ്ഥാനത്ത് 12.9 ലക്ഷം പേർക്കു നൽകിയിരുന്ന സാമൂഹ്യക്ഷേമ പെൻഷൻ യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ 34 ലക്ഷം പേർക്കായി വർധിപ്പിച്ചു. വിവിധ ക്ഷേമ ബോർഡുകളുടെ പെൻഷനുള്ളവർക്ക് സാമൂഹ്യ ക്ഷേമ പെൻഷനുകളും നൽകിയിരുന്നു. യുഡിഎഫ് സർക്കാർ വിവിധ വിഭാഗങ്ങളിലായി അവശതയനുഭവിക്കുന്നവർക്ക് നൽകിയിരുന്ന ഒന്നിലേറെ ക്ഷേമ പെൻഷനുകൾ വെട്ടിക്കുറച്ച് ഒറ്റ പെൻഷനാക്കിയെന്നതാണ് എൽഡിഎഫ് വലിയ നേട്ടമായി കൊട്ടിഘോഷിക്കുന്നത്. ഇപ്പോൾ പെൻഷനുവേണ്ടിയുള്ള അപേക്ഷകൾ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. ആർക്കും പുതുതായി പെൻഷൻ…

Read More

ഉപകരണങ്ങളെത്തി, മെഡിക്കൽ കോളജിൽ ഓക്സിജൻ പ്ലാന്‍റ് സജ്ജമാകുന്നു; ഒരു മാസത്തിനകം പ്രവർത്തനക്ഷമമാകും

സ്വന്തം ലേഖകൻമുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ ഉത്പാദന പ്ലാന്‍റ് സജ്ജമാകുന്നു. ഇതിനുള്ള ഉപകരണങ്ങൾ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി.ഒരു മാസത്തിനകം പ്ലാന്‍റ് പ്രവർത്തന ക്ഷമമാക്കാനാണ് ശ്രമം നടക്കുന്നത്. കേന്ദ്രസർക്കാരിന്‍റെ ഒന്നര കോടിയുടെ സഹായത്തോടെയാണ് പ്ലാന്‍റ് സജ്ജമാക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ സഹകരണത്തോടെ പ്ലാന്‍റിന്‍റെ നിർമാണം തുടങ്ങിക്കഴിഞ്ഞു. ഓക്സിജൻ പ്ലാന്‍റിലെ മെഷിനറികൾ സ്ഥാപിക്കുന്ന പണികളാണ് ആരംഭിച്ചിരിക്കുന്നത്. പ്ലാന്‍റ് പ്രവർത്തനക്ഷമമാകുന്നതോടെ ആശുപത്രിയിലേക്കാവശ്യമായ ഓക്സിജൻ ഇവിടെ സ്വന്തമായി ഉത്പാദിപ്പിക്കാനാകും. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആവശ്യമുള്ള ശരാശരി 200 മുതൽ 300 യൂണിറ്റ് ഓക്സിജൻ ഈ പ്ലാന്‍റിലൂടെ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലെത്തുന്ന പുതിയ സർക്കാരിലെ ആരോഗ്യവകുപ്പു മന്ത്രിക്ക് ഉദ്ഘാടനം നടത്താൻ സാധിക്കും വിധമാണ് ഓക്സിജൻ പ്ലാന്‍റിന്‍റെ നിർമാണം പുരോഗമിക്കുന്നത്. മെഡിക്കൽ കോള് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് സമീപത്തായാണ് ആശുപത്രി വക സ്ഥലത്ത് പുതിയ പ്ലാന്‍റ് ഒരുങ്ങുന്നത്. മെഡിക്കൽ കോളജ്…

Read More

വീട്ടിലെ വോട്ടരങ്ങിൽ വോട്ടർ വേഷത്തിൽ കലാമണ്ഡലം ഗോപി;ഗോപിയാശാനെ തേടി വോട്ട് വീട്ടിലെത്തി

കെ.കെ.അർജുനൻതൃശൂർ: കലാമണ്ഡലം ഗോപിയാശാനെ തേടി വോട്ട് വീട്ടിലെത്തി. തെരഞ്ഞെടുപ്പു ദിവസം പോളിംഗ് ബൂത്തിൽ നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്കായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിർദ്ദേശപ്രകാരം ഏർപ്പെടുത്തിയ സമ്മതിദാനാവകാശ സജ്ജീകരണത്തിന്‍റെ ഭാഗമായാണ് ഗോപിയാശാന്‍റെ വീട്ടിലേക്ക് പോളിംഗ് ബൂത്തെത്തിയത്. 80 വയസിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ, രോഗം സംശയിക്കുന്നവർ എന്നീ വിഭാഗത്തിൽ ഉൾപ്പെടുന്ന നേരിട്ട് ഹാജരാകാൻ സാധിക്കാത്ത ആബ്സന്‍റി വോട്ടർമാർക്കുള്ള സൗകര്യമാണ് വീട്ടിൽ പോളിംഗ്ബൂത്തൊരുക്കി വോട്ടു ചെയ്യാനുള്ള ക്രമീകരണം. ഇതു പ്രകാരമാണ് കലാമണ്ഡലം ഗോപിയാശാന്‍റെ വീട്ടിൽ ജില്ല കളക്ടറടക്കമുള്ളവർ നേരിട്ടെത്തി ആശാന്‍റെ വോട്ട് രേഖപ്പെടുത്തിയത്.സാധാരണ ഒരു പോളിംഗ് ബൂത്തിന്‍റെ എല്ലാ ക്രമീകരണങ്ങളും വരടിയത്തെ ഗോപിയാശാന്‍റെ വീട്ടിലൊരുക്കിയിരുന്നു. വീടിന്‍റെ സിറ്റൗട്ടിലാണ് പോളിംഗ് സ്റ്റേഷൻ ക്രമീകരിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചീകരിച്ച ശേഷമാണ് ബൂത്തിലേക്ക് കളക്ടറും ഗോപിയാശാനും ഉദ്യോഗസ്ഥരുമടക്കമുള്ളവർ പ്രവേശിച്ചത്. പോളിംഗ് ഓഫീസർ, ഒബ്സർവർ,…

Read More