ഗുരുവായൂരിലെ വോട്ട് വെറുതെ കളയില്ല; ദിലീപ് നായരെ പിന്തുണയ്ക്കുമെന്ന് കെ. സുരേന്ദ്രൻ

  തൃശൂർ: ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റീസ് പാർട്ടി സ്ഥാനാർഥി ദിലീപ് നായരെ പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ദിലീപ് നായരെ പിന്തുണയ്ക്കാൻ ബിജെപി ജില്ലാ ഘടകം ശിപാർശ ചെയ്തുവെന്നും ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂർ എൻഡിഎയുടെ ശക്തികേന്ദ്രമാണെന്നും ദിലീപ് നായരെ പിന്തുണയ്ക്കു ന്നതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണമത്സരമായിരിക്കും നടക്കാൻ പോകുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. തലശേരിയിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ ഉടൻ തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാമനിർദേശ പത്രിക തള്ളിയതിനെ തുടർന്ന് ഗുരുവായൂരിൽ എൻഡിഎ സ്ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി.

Read More

സത്യസന്ധതയ്ക്കു തങ്കത്തിളക്കം! ആറാംക്ലാസുകാരിക്കു തിരികെ ലഭിച്ചതു സ്വർണമാല

മതിലകം: യാത്രയ്ക്കിടെ നഷ്ടപ്പെട്ടു പോയെന്നു കരുതിയ സ്വർണമാല വീട്ടമ്മയുടെ സത്യസന്ധതയാൽ വിദ്യാർഥിനിക്കു തിരികെ ലഭിച്ചു. മതിലകം വാട്ടർ അഥോറിറ്റിക്കു സമീപം ബന്ധുവീട്ടിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വീട്ടുകാർക്കൊപ്പം വന്നതായിരുന്നു വാടാനപ്പള്ളി പോന്നത്ത് സലീമിന്‍റെ മകൾ സുറുമി. ചടങ്ങിൽ സംബന്ധിക്കാൻ പോകുന്ന വഴിയിലാണു സുറുമിയുടെ മാല നഷ്ടപ്പെടുന്നത്. പൊന്മാനിക്കുടത്തുള്ള വധുവിന്‍റെ വീട്ടിലായിരുന്നു വിവാഹച്ചടങ്ങ്. എവിടെയാണു മാല നഷ്ടപ്പെട്ടെന്നതിനെ കുറിച്ചു യാതൊരു വിവരവും ഇവർക്കില്ലായിരുന്നു. നഴ്സറി നടത്തുന്ന പടിയൂർ സ്വദേശി രായംമരയ്ക്കാർ സൈനബ ഇബ്രാഹിംകുട്ടിക്കാണു മാല കളഞ്ഞു കിട്ടിയത്. ഇതേ തുടർന്നു ഇബ്രാഹിംകുട്ടിയും സുഹൃത്തും ചേർന്നു മാല മതിലകം സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. ഉടമയെ കണ്ടെത്താനായി സോഷ്യൽമീഡിയ മുഖേന അറിയിപ്പു നൽകിയിരുന്നു. വിവരമറിഞ്ഞു തെളിവു സഹിതം സ്റ്റേഷനിലെത്തിയ സുറുമിക്കും ഉമ്മയ്ക്കും ബന്ധു റഫീക്കിനും രായംമരയ്ക്കാർ ഇബ്രാഹിം മാല കൈമാറുകയായിരുന്നു. എസ്ഐ സുജിത്ത്, പോലീസുകാരായ സുജിത്ത്, ഷിജോയ്, നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു.

Read More

ഇരട്ട വോട്ടുകൾ തൃശൂരിലും; ജില്ലയിൽ 18,021 വോട്ടർമാർക്ക് ഇരട്ടവോട്ടുകൾ; പരിശോധന തുടരുന്നു

സ്വന്തം ലേഖകൻതൃശൂർ: ഇരട്ട വോട്ടുകൾ പരിശോധിക്കുന്ന പ്രകിയ തൃശൂരിലും തുടരുന്നു. പതിമൂന്നു നിയമസഭ മണ്ഡലങ്ങളിലും വോട്ടർപട്ടികയിൽ ഇരട്ട വോട്ടുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം തകൃതിയായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഉച്ചവരെ ജില്ലയിൽ 18,021 വോട്ടർമാർക്കാണ് ഇരട്ടവോട്ടുകളുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഇന്നു വൈകുന്നേരത്തോടെ അന്തിമ പട്ടിക തയ്യാറാകും. പല മണ്ഡലങ്ങളിലും ഇരട്ട വോട്ടുകൾ ഉണ്ടെന്നാണ് പ്രാഥമിക സൂചന. സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഇരട്ടവോട്ടുകളുണ്ടോ എന്ന പരിശോധന നടക്കുന്നത്. ഇത് കണ്ടെത്തിയാലുടൻ വിവരം ബന്ധപ്പെട്ട ബി.എൽ.ഒ മാരെ അറിയിക്കും.വോട്ടർമാർ താമസം മാറുന്പോൾ പുതിയ സ്ഥലത്തെ വിലാസത്തോടെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും പഴയ വോട്ടർപട്ടികയിൽ നിന്നും ഒഴിവാകാത്തതാണ് ഇരട്ടിപ്പിന് പ്രധാന കാരണമെന്നും സോഫ്റ്റ് വെയർ തകരാർ മൂലമാണിതു സംഭവിക്കുന്നതെന്നുമാണ് പൊതുവെ പറയുന്നത്. കൈപ്പമംഗലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ശോഭ സുബിന് മൂന്നു വോട്ടുകളുണ്ടെന്നാണ് പറയുന്നത്. താമസം മാറി പുതിയ വോട്ടർപട്ടികയിൽ ഇടം പിടിച്ചെങ്കിലും പഴയ വോട്ടർപട്ടികയിൽ പേരു റദ്ദാക്കപ്പെടാതിരുന്നതാണ്…

Read More

 ഗംഭീരമായെന്ന് ആസ്വാദകർ , ചെറുശേരി പണ്ടാരത്തിൽ കുട്ടൻമാരാർക്ക് നിനച്ചിരിക്കാതൊരു ആദരം

സ്വന്തം ലേഖകൻ തൃശൂർ: ഊരകം അമ്മതിരുവടി ക്ഷേത്രത്തിലെ പൂരം പുറപ്പാടിന്‍റെ പാണ്ടിമേളം ഇക്കുറി എല്ലാംകൊണ്ടു ഗംഭീരമായെന്ന് ആസ്വാദകർ ഏകസ്വരത്തിൽ സമ്മതിച്ചപ്പോൾ ആ മേളം കേമമാക്കിയ ചെറുശേരി കുട്ടൻമാരാർക്ക് നിനച്ചിരിക്കാതെ ഒരു ആദരം ലഭിച്ചു. ഉൗരകം സ്വദേശിയും പെരുവനം മേക്കാവ് ഭഗവതി ക്ഷേത്രം മേൽശാന്തിയുമായ ശ്രീനിവാസ റാവു പെരുവനം പൂരം ദിവസം ഉൗരകം അമ്മതിരുവടിയുടെ പ്രസിദ്ധമായ പഞ്ചാരി മേളം തുടങ്ങുന്നതിന് മുൻപ് ചെറുശേരി കുട്ടൻമാരാരെ സ്വർണമാലയും ലോക്കറ്റും അണിയിച്ച് ആദരിച്ചു. ആ മേളം ഒന്നാന്തരമായി അതുകൊണ്ടു തന്നെ ഇതിരിക്കട്ടെ എന്നായിരുന്നു മേളാസ്വാദകൻ കൂടിയായ ശ്രീനിവാസ റാവു മാലയണിയിക്കുന്പോൾ സന്തോഷം കൊണ്ട് പറഞ്ഞത്. 22 വർഷമായി ഉൗരകത്തമ്മ തിരുവടി ക്ഷേത്രത്തിലെ പാണ്ടി പഞ്ചാരി പ്രമാണിയാണ് പ്രശസ്ത മേളാചാര്യനായ കുമരപുരം അപ്പുമാരാരുടെ മകൻ ചെറുശേരി പണ്ടാരത്തിൽ കുട്ടൻമാരാർ. പ്രശസ്ത ഇലതാള വിദ്വാനും ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ മൂലം വിശ്രമിക്കുന്ന മാണിയംപറന്പിൽ മണി…

Read More

മലയാളി വിഭവങ്ങൾക്കു ലണ്ടനിൽ ആരാധകരെയുണ്ടാക്കിയെടുത്ത വ്യക്തി! ഹരിദാസ് ഇനി രുചിയോർമകളിൽ മാത്രം

ഗുരുവായൂർ: മലയാളി വിഭവങ്ങൾക്കു ലണ്ടനിൽ ആരാധകരെയുണ്ടാക്കിയെടുത്ത ഗുരുവായൂർ സ്വദേശി ഹരിദാസ് ഇനി രുചിയോർമകളിൽ മാത്രം. ലണ്ടനിൽ നിര്യാതനായ തെക്കുമുറി ഹരിദാസ് മലയാളത്തിന്‍റെ രുചിമാത്രമല്ല, വ്യത്യസ്ത ഇന്ത്യൻ വിഭവങ്ങളെയും ഹോട്ടൽ ശൃംഖലയിലൂടെ ഇംഗ്ലീഷുകാരുടെ മെനു ലിസ്റ്റിൽ ഉൾപ്പെടുത്തിയ മഹാനാണ്. ഇന്ത്യൻ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനായിരിക്കെത്തന്നെ ലണ്ടനിൽ ഹോട്ടൽ ബിസിനസിലേക്ക് കടക്കുകയും ലണ്ടനിലെ വിവിധ കേന്ദ്രങ്ങളിൽ 20 ഓളം ഹോട്ടലുകൾ ആരംഭിക്കുകയും ചെയ്തു. മലയാളിയുടെ ദോശ വിഭവങ്ങൾ ഉൾപ്പെടെയുള്ളവ ലണ്ടനിലെ ഹരിദാസിന്‍റെ ഹോട്ടലിൽ വിദേശികൾക്കും പ്രിയമുള്ളതാക്കി. ഗുരുവായൂരിൽ നിരവധി കാരുണ്യ പ്രവൃത്തികളും ചെയ്തിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുവിളക്ക് ഹരിദാസിന്‍റെ വകയായാണ് നടത്തി വരുന്നത്. ഗുരുവായൂർ പ്രദേശത്തെ ആരാധനാലയങ്ങൾ, സംഘടനകൾ, സാധുക്കൾ എന്നിവർക്ക് വലിയ സഹായങ്ങൾ നൽകിയിരുന്നു. ലണ്ടനിലെ ഇന്ത്യക്കാരുടെ വിവിധ സംഘടനകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. ശ്രീകൃഷ്ണ കോളജിലെ ബിരുദപഠനത്തിനു ശേഷമാണ് ലണ്ടനിൽ ജോലിക്കായി പോയത്. ഹരിദാസിന്‍റെ മാതൃ സഹോദരി ഭർത്താവാണ് ലണ്ടനിലേക്കുള്ള…

Read More

ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചു; പുലർച്ചെ കാറിലെത്തി മാതാപിതാക്കൾ പോലുമറിയാതെ പെണ്‍കുട്ടിയെ വിളിച്ചിറക്കി വയനാട്ടിലെത്തി, പിന്നെ നടന്നത്…

ആളൂർ: പ്ലസ് വണ്‍ വിദ്യാർഥിനിയായ പതിനേഴുകാരിയെ പ്രണയം നടിച്ചു വീട്ടിൽ നിന്ന് ഇറക്കി തട്ടിക്കൊണ്ടുപോയി വയനാട്ടിലെ റിസോർട്ടിൽ എത്തിച്ചു പീഡിപ്പിച്ച കേസിൽ മലപ്പുറം കുഴിമണ്ണ സ്വദേശി കാരാട്ടുപറന്പിൽ മുഹമ്മദ് മുഹ്സിനെ (23) തൃശൂർ റൂറൽ എസ്പി പൂങ്കുഴലിയുടെ നിർദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആർ. രാജേഷിന്‍റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ അറസ്റ്റു ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചു പലവിധ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ചാണ് ഇയാൾ പെണ്‍കുട്ടിയെ വശത്താക്കിയത്. പുലർച്ചെ കാറിലെത്തിയ പ്രതി മാതാപിതാക്കൾ പോലുമറിയാതെ പെണ്‍കുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കാറിൽ കയറ്റി വയനാട്ടിലെ വൈത്തിരിയിലേയ്ക്കു കൊണ്ടുപോകുകയായിരുന്നു. സംഭവം അറിഞ്ഞ ഉടനെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിച്ചുമാണു പോലീസ് പ്രതിയിലേക്കെത്തിയത്. പെണ്‍കുട്ടിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താണു കൊണ്ടുപോയതെങ്കിലും പ്രതിയുടെ മറ്റു സൗഹൃദങ്ങളെ പിന്തുടർന്ന് പോലീസ് സംഘം ഇയാളെ കുടുക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയി…

Read More

എളവള്ളി നന്ദന്‍റെ ദാരുശില്പങ്ങൾ ശബരിമലയിലേക്ക്! ശില്പങ്ങൾ സ്ഥാപിക്കുന്നത് പതിനെട്ടു കള്ളികളിലായി

പാവറട്ടി: ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിൽ സ്ഥാപി ക്കാനുള്ള ദാരുശില്പങ്ങളുടെ നിർമാണം പൂർത്തിയായി. ബലിക്കൽപ്പുരയുടെ മുകൾ ഭാഗത്ത് അഷ്ടദിക് പാലകരുടെയും നമസ്കാര മണ്ഡപത്തിന്‍റെ സ്ഥാനത്തിനു മുകളിൽ നവഗ്രഹങ്ങളുടെയും ശില്പങ്ങളാണു സ്ഥാപിക്കുന്നത്. ദാരുശില്പി എളവള്ളി നന്ദനാണു ശില്പങ്ങൾ നിർമിച്ചത്. പതിനെട്ടു കള്ളികളിലായാണു ശില്പങ്ങൾ സ്ഥാപിക്കുന്നത്. കൂടാതെ ലതകളും പുഷ്പങ്ങളും വള്ളികളും മറ്റലങ്കാരങ്ങളും നിർമിച്ചിട്ടുണ്ട്. പൂർണമായും തേക്കു മരത്തിലാണു ശില്പങ്ങൾ നിർമിച്ചത്. ഗുരുവായൂരിനടുത്തുള്ള എളവള്ളിയിലെ പണിപ്പുരയിലാണു ശില്പങ്ങൾ നിർമിച്ചത്. സഹായികളായി നവീൻ, വിനീത്, സതീശൻ, വിനോദ് മാരായമംഗലം, ദേവൻ, അജിത്ത്, ശ്രീക്കുട്ടൻ, ഷോമി എന്നിവരും കൂടെ ചേർന്നു. കൈകണക്കുകൾ തയാറാക്കിയത്. വിശ്വസികൾ ചേർന്നാണു ശില്പങ്ങൾ വഴിപാടായി സമർപ്പിക്കുന്നത്. മാർച്ച് 29നു രാവിലെഒന്പതിനു ശില്പങ്ങൾ ശബരിമലയിലേയ്ക്കു കൊണ്ടുപോകും. ഏപ്രിൽ 11നു ശബരിമലയിൽ സമർപ്പണം നടത്തും. ശബരിമല ക്ഷേത്ര ശ്രീകോവിലിന്‍റെ സ്വർണവാതിലിന്‍റെ നിർമാണച്ചുമതല നന്ദനാണു നിർവഹിച്ചത്. ഗുരുവായൂർ ക്ഷേത്രം, മൂകാംബിക ക്ഷേത്രം, ബാംഗ്ലൂർ ജാലഹള്ളി…

Read More

ഒരുമാസത്തെ കോർപറേഷൻ  മാലിന്യം കൊണ്ടുപോകാൻ മാസം 52 ലക്ഷം; അപേക്ഷ അംഗീകരിക്കാനാകില്ലെന്നു പ്രതിപക്ഷം

തൃശൂർ: ഒരുമാസത്തെ കോർപറേഷൻ അജൈവമാലിന്യം കൊണ്ടുപോകാൻ 52,09,820 രൂപ അനുവദിക്കണമെന്ന അപേക്ഷ അംഗീകരിക്കാനാകില്ലെന്നു തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം. 2020 സെപ്റ്റംബർ മാസത്തെ തുക മാത്രമാണിതെന്നും, അജൻഡയിൽ വന്നതു തെറ്റാണെന്നും നേരത്തെ കൂട്ടിയിട്ട മാലിന്യമാണിതെന്നും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ വിവരിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല. എത്ര വർഷത്തെ മാലിന്യമാണെന്ന് വ്യക്തമാക്കണമെന്നു ജോണ്‍ ഡാനിയേൽ ആവശ്യപ്പെട്ടു.കഴിഞ്ഞ സമിതിയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്ന എം.എൽ. റോസി ഒന്നും ചെയ്തില്ലെന്നതിന്‍റെ തെളിവാണ് ഇത്രയും തുക നൽകേണ്ടിവന്നതിനു കാരണമെന്നു പ്രതിപക്ഷം ആരോപിച്ചതോടെ ബഹളമായി. ഒടുവിൽ വിശദീകരണവുമായി എം.എൽ. റോസി എഴുന്നേറ്റു.ബിജെപി അംഗം വിനോദ് പൊള്ളഞ്ചേരിയും മാലിന്യത്തിന് ഇത്രയും തുക നൽകുന്നതിൽ ദുരൂഹതയുണ്ടെന്നാരോപിച്ചു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്പോൾ തുക അനുവദിക്കുന്നതു ശരിയല്ലെന്നു സുനിൽ രാജ് പറഞ്ഞു.തുക അനുവദിക്കുന്നതിനെതിരെ പ്രതിപക്ഷത്തിന്‍റെ വിയോജനക്കുറിപ്പെഴുതണമെന്ന് ആവശ്യപ്പെട്ടെങ്കിലും തുക നൽകാൻ കൗണ്‍സിൽ തീരുമാനിച്ചു.

Read More

ചാലക്കുടിയിലെ സ്ഥാനാർഥികളെ കാണൂ… ടൂറിസം മാത്രമല്ല വികസനം !അത്യാവശ്യങ്ങൾ പിന്നെയുമുണ്ട്;ചിലത് രാഷ്‌ട്രദീപിക ചൂണ്ടികാട്ടുന്നു…

ചാലക്കുടി: നിയമസഭാ തെരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങിയ സ്ഥാനാർഥികൾ വികസനത്തിന് ഏറെ വാഗ്ദാനങ്ങൾ നൽകുന്നുണ്ടെങ്കിലും ചാലക്കുടിയുടെ പ്രധാന ആവശ്യങ്ങൾ സ്ഥാനാർഥികൾ കാണാതെ പോകരുത്. * ചാലക്കുടി താലൂക്കായി ഉയർത്തിയിട്ട് ഏഴ് വർഷം പിന്നിട്ടെങ്കിലും താലൂക്ക് ഓഫീസിന് ഇപ്പോഴും ആസ്ഥാനം നിർമിച്ചിട്ടില്ല. * ചാലക്കുടിയിൽ റവന്യൂ ടവർ നിർമാണം അനിശ്ചിതാവസ്ഥയിലാണ്. നഗരസഭ ടൗൺഹാൾ ഷോപ്പിംഗ് കോംപ്ലക്സിൽ മൂന്നാം നിലയിലാണ് താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്നത്. പോട്ടയിൽ നഗരസഭ സ്ഥലം നൽകാൻ തയ്യാറായിട്ടുണ്ടെങ്കിലും റവന്യൂ ടവർ എവിടെ നിർമിക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. * ദേശീയപാത മരണവീഥിയായി മാറിയിരിക്കയാണ്. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടില്ല. കൊരട്ടി ജംഗ്ഷൻ, മുരിങ്ങൂർ ജംഗ്ഷൻ, പോട്ട ആശ്രമം ജംഗ്ഷൻ, പേരാന്പ്ര എന്നിവിടങ്ങളിൽ ഫുട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കാമെന്ന പ്രഖ്യാപനം കടലാസിൽ ഒതുങ്ങുകയാണ്. മുനിസിപ്പൽ ജംഗ്ഷനിൽ അടിപ്പാത നിർമാണം 2018 മാർച്ച് 25ന് നിർമാണോദ്ഘാടനം നടത്തിയതായിരുന്നു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച അടിപ്പാത…

Read More

നിയമാനുസൃത കച്ചവടം നടത്തുവർക്ക് അവഗണന; വടക്കഞ്ചേരി പഞ്ചായത്ത് ഓഫീസിനു മുന്നിൽ വ്യാപാരികളുടെ ഉപരോധസമരം

വടക്കഞ്ചേരി: നിയമാനുസൃതം കച്ചവടം നടത്തി വരുന്ന വടക്കഞ്ചേരി ടൗണിലെ വ്യാപാരികളെ അവഗണിക്കുന്ന അധികൃതരുടെ നിലപാടുകൾക്കെതിരെ വ്യാപാരികൾ കടകളടച്ച് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരപരിപാടികൾ. യൂണിറ്റ് പ്രസിഡന്‍റ് ബോബൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.ബാലമുരളി അധ്യക്ഷത വഹിച്ചു. ട്രഷറർ വി.എച്ച് അബ്ദുൾ കലാം, സന്തോഷ് അറക്കൽ, അലി മനയത്ത് എന്നിവർ പ്രസംഗിച്ചു. ടൗണിൽ നിന്നും പ്രകടനമായാണ് നൂറ് കണക്കിന് വ്യാപാരികൾ പഞ്ചായത്ത് ഓഫീസിനു മുന്നിലെത്തിയത്. ഗെയ്റ്റിനു മുന്നിൽ വ്യാപാരികളെ പോലീസ് തടഞ്ഞു. വാടക കുടിശികയും പിഴപലിശയും ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്ന പഞ്ചായത്ത് അധികൃതർ വ്യാപാരികളുടെ പ്രശ്നങ്ങളിൽ ഇടപ്പെട്ട് പരിഹാരം കാണുന്നില്ലെന്ന് വ്യാപാരി നേതാക്കൾ ആരോപിച്ചു. ബസ് സ്റ്റാൻഡും പഞ്ചായത്ത് അവഗണിച്ചിരിക്കുകയാണ്. സ്റ്റാൻഡിലെ തകർന്ന റോഡുകൾ പോലും നന്നാക്കുന്നില്ല. സ്വകാര്യ ബസുകൾക്കൊപ്പം ടൗണിലുടെ പോകുന്ന എല്ലാ കെഎസ്ആർടിസി ബസുകളും…

Read More