അല്ല നിങ്ങള്‍ ഇരിങ്ങാലക്കുടയുള്ള ആളല്ലേ…. അതേ…ഇയാളോ….അതും അതെ…കൊടുങ്ങല്ലൂര്‍ നിറച്ച് ഇപ്പോൾ ഇരിങ്ങാലക്കുടക്കാരാ…. കാരണം ഇരിങ്ങാലക്കുടയിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് വന്ന സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ ഇരിങ്ങാലക്കുടയിൽ നിന്നല്ലേ ആളു വരേണ്ടത്…അപ്പോൾ ഇരിങ്ങാലക്കുടയിലെ സ്ഥാനാർത്ഥിയോ…അതിന് അവിടെ ആളുണ്ട് എന്നാണ് കോണ്‍ഗ്രസുകാർ പറയുന്നത്. ഇരിങ്ങാലക്കുടയിൽ നിന്ന് കൊടുങ്ങല്ലൂരിലെത്തിയ സ്ഥാനാർത്ഥികൾ ഒന്നല്ല രണ്ടാണ് ഇവിടെ. താമരപ്പൂ വിരിയിക്കാനെത്തിയ കുളം പേരിലുള്ള ആളും ഇവിടെയുണ്ട്.ആൾക്കു വേണ്ടിയും ഇരിങ്ങാലക്കുടയിൽ നിന്നാളുകളെത്തിയിട്ടുണ്ട് മണ്ഡലം കഴിഞ്ഞതവണ കാത്തു സൂക്ഷിച്ചയാൾ ഇത്തവണയും പോരാട്ടവീര്യത്തിലാണ്.ത്രികോണ മത്സരം ത്രികോണ മത്സരം എന്ന് വെറുതെ പറയുന്നതല്ല…ശരിക്കും ത്രികോണമത്സരം തന്നെയാണിവിടെ. സീറ്റ് നമ്മുടെയാണേലും സീറ്റ് നമ്മുടെയല്ല !! ചാലക്കുടിക്കാരൻ ചങ്ങാതി അന്നും ഇന്നും കലാഭവൻ മണിയാണെങ്കിലും ഇക്കുറി തെരഞ്ഞെടുപ്പിൽ ചാലക്കുടിക്കാരൻ ചങ്ങാതി ആരാണെന്നറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും. പണ്ടെങ്ങുമില്ലാത്ത വിധമായിരുന്നു ഇത്തവണ ചാലക്കുടിയിൽ സ്വജനസ്നേഹം ഒരു കൂട്ടർക്ക്. എന്തായാലും ചാലക്കുടിക്കാരൻ തന്നെ വേണം ഇവിടെ മത്സരിക്കാനെന്ന ആഗ്രഹവുമായി രണ്ടു…
Read MoreCategory: Thrissur
മൂന്ന് ആഴ്ചയായി കുടിക്കാൻ ചെളിവെള്ളം! വൻതുക മുടക്കി ലോറികളിൽ വെള്ളം വാങ്ങി നഗരവാസികൾ തുലഞ്ഞ അവസ്ഥ; സമരവുമായി കൗണ്‍സിലർമാർ
സ്വന്തം ലേഖകൻ തൃശൂർ: മൂന്നാഴ്ചയിലേറെയായി തൃശൂർ നഗരത്തിലെ ജനങ്ങൾക്കു കുടിവെള്ളം വെറും ചളിവെള്ളം. ഏതാനും ദിവസം കുടിവെള്ളം മുടങ്ങുകയും ചെയ്തു. വൻതുക മുടക്കി ലോറികളിൽ വെള്ളം വാങ്ങി നഗരവാസികൾ തുലഞ്ഞ അവസ്ഥ. ചളിവെള്ളം വിതരണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കോർപറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലർമാർ കോർപറേഷൻ ഓഫീസനു മുന്നിൽ സമരം നടത്തി. തൃശൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പത്മജ വേണുഗോപാലും സമരത്തിൽ പങ്കെടുത്തു. പീച്ചിയിൽ 140 കോടി രൂപ മുടക്കി 20 എംഎൽഡി ജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചു പ്രവർത്തനം ആരംഭിച്ചതിനു പിറകേയാണ് നഗരവാസികളുടെ കുടിവെള്ളം മുടങ്ങിയത്. ദിവസേനം 200 ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാവുന്ന പ്ലാന്റാണിത്. ഇതോടെ മൊത്തം 700 ലക്ഷം ലിറ്റർ വെള്ളം ദിവസേന ശുദ്ധീകരിക്കുന്നുണ്ട്. ജലശുദ്ധീകരണത്തിനു പുതിയ വന്പൻ പ്ലാന്റ് സ്ഥാപിച്ചെങ്കിലും ശുദ്ധീകരിച്ച ജലം തൃശൂർ നഗരത്തിൽ എത്തിക്കാൻ കൂടുതൽ വ്യാസമുള്ള പൈപ്പുലൈൻ സ്ഥാപിച്ചിട്ടില്ല.…
Read Moreരാഹുൽ ഗ്രീഷ്മയെ സ്നേഹിച്ച് വിവാഹം കഴിച്ചത് മൂന്നുവർഷം മുമ്പ് ! ഗ്രീഷ്മയുടെ ആത്മഹത്യ; ഗാർഹിക പീഡനമെന്നു പരാതി
പുതുക്കാട്: നെൻമണിക്കര ചിറ്റിശേരിയിൽ ദളിത് യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത് ഗാർഹിക പീഡനം മൂലമെന്ന് പരാതി. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ പുതുക്കാട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ചിറ്റിശേരി മുത്രത്തിപ്പറന്പിൽ രാഹുലിന്റെ ഭാര്യ ഗ്രീഷ്മ (23) ആണ് തിങ്കളാഴ്ച രാവിലെ വീടിനകത്ത് തൂങ്ങിമരിച്ചത്. ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ഗ്രീഷ്മയുടെ വീട്ടുകാർ ആരോപിച്ചു. മൂന്നുവർഷം മുൻപാണ് രാഹുൽ ഗ്രീഷ്മയെ സ്നേഹിച്ച് വിവാഹം കഴിച്ചത്. വിവാഹശേഷം യുവതിയോട് ഭർത്താവും വീട്ടുകാരും ക്രൂരമായ രീതിയിലാണ് പെരുമാറുന്നതെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പുതുക്കാട് പോലീസ് അറിയിച്ചു.
Read Moreവീടുകൾ കയറിയിറങ്ങി കുശലം പറഞ്ഞും..! തോമസ് ഉണ്ണിയാടന്റെ വിജയത്തിന് വോട്ടഭ്യർഥിച്ച് നടി മുക്തയും
ഇരിങ്ങാലക്കുട: യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി വോട്ടഭ്യർഥിച്ച് നടി മുക്തയും. പൊറത്തിശേരി മണ്ഡലത്തിൽ നടന്ന ഗൃഹസന്ദർശനത്തിലാണു മുക്ത സ്ഥാനാർഥിയോടൊപ്പം പ്രചാരണത്തിനെത്തിയത്. വീടുകൾ കയറിയിറങ്ങിയ മുക്ത കുഞ്ഞുങ്ങളോടു കുശലം പറഞ്ഞും പ്രായമായവരോടു തോമസ് ഉണ്ണിയാടനു വേണ്ടി വോട്ടഭ്യർഥിച്ചുമാണു സന്ദർശനം നടത്തിയത്. ഡിസിസി സെക്രട്ടറി ആന്റോ പെരുന്പുള്ളി, മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടൻ, ഭാരവാഹികളായ കെ.സി. ജയിംസ്, ചിന്ത ധർമരാജൻ, പി.എൻ. സുരേഷ്, കെ.കെ. അബ്ദുള്ളക്കുട്ടി, സിന്ധു അജയൻ, നിഷ ഹരിദാസ്, ടി.എ. പോൾ, എം. മുകുന്ദൻ, ടി.എം. ധർമരാജൻ, റപ്പായി എന്നിവരും ഉണ്ണിയാടനോടൊപ്പമുണ്ടായിരുന്നു.
Read Moreചാലക്കുടി താലൂക്കുകളിൽ ലോഡുകണക്കിനു അരിയും കടലയും റേഷൻകടകളിൽ കെട്ടികിടക്കുന്നു
ചാലക്കുടി: മുകുന്ദപുരം ചാലക്കുടി താലൂക്കുകളിൽ ലോക്ഡൗൺ കാലത്ത് വിതരണം ചെയ്യാതിരുന്ന ലോഡുകണക്കിന് അരിയും കടലയും റേഷൻ കടകളിൽ കെട്ടികിടക്കുന്നു. ലോക്ക് ഡൗൺ കാലത്ത് കേന്ദ്ര സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്നതിനായി നൽകിയ അരിയും കടലയുമാണ് വിതരണം ചെയ്യാതെ കിടക്കുന്നത്. റേഷൻ കട ഉടമകൾ സിവിൽ സപ്ലൈസ് അധികൃതരെ ഇക്കാര്യം അറിയിച്ചിട്ടും അരി വിതരണം ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കുന്നില്ലെന്ന് റേഷൻ കട ഉടമകൾ പറയുന്നു. മാസങ്ങളായി കെട്ടികിടക്കുന്ന അരി കേടാവുമെന്നതിനാൽ റേഷൻ കടകളിലെ സ്റ്റോക്ക് ക്രമീകരിച്ച് ഈ അരി വിതരണം ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്. കെട്ടികിടക്കുന്ന അരി കേടുവന്നാൽ റേഷൻ കട ഉടമകൾ ഉത്തരവാദിത്വം ഏൽക്കേണ്ടിവരുമെന്നതുകൊണ്ടാണ് സ്റ്റോക്കിൽ ക്രമീകരിച്ചുകൊണ്ട് വിതരണം നടത്തിക്കൊണ്ടിരിക്കുന്നത്. വെള്ള, നീല കാർഡ് ഉടമകൾക്ക് 15 രൂപയുടെ പത്തുകിലോ അരി വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും റേഷൻ കടകളിൽ സ്റ്റോക്ക് എത്തിയിട്ടില്ല. ഇനി രണ്ടു…
Read Moreഅങ്കിൾ എന്താണ് വോട്ടു ചെയ്യാത്തത് ? കൊച്ചു ടാഷ ചോദിക്കുന്നു!! തൃശൂരിന്റെ തെരഞ്ഞെടുപ്പു ഗാനം കേൾക്കണം... കാണണം...
സ്വന്തം ലേഖകൻ അയ്യന്തോൾ: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും വോട്ടു ചെയ്യുകയെന്ന കടമയും ഓർമപ്പെടുത്തി തൃശൂരിന്റെ സ്വന്തം തെരഞ്ഞെടുപ്പു ഗാനം വോട്ടർമാരിലേക്കെത്തി. പ്രശസ്ത സംഗീത സംവിധായകൻ ഒൗസേപ്പച്ചന്റെ പേരക്കുട്ടി ടാഷ അരുണ്‍ എന്ന കൊച്ചുമിടുക്കിയാണ് ഈ ഗാനത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. വന്ദേമാതരം പാടി ദേശീയപതാക വീശിയെത്തുന്ന ടാഷ ആരുടേയും മനംമയക്കും. സംവിധായകൻ ലോഹിതദാസിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന ഉദയശങ്കരനാണ് തൃശൂരിന്റെ വോട്ടുപാട്ട് സംവിധാനം ചെയ്തത്. വോട്ടു ചെയ്യാൻ വരുന്നവർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും വോട്ട് പാഴാക്കാൻ പാടില്ലെന്നും പറഞ്ഞ് വോട്ടിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഗാനമാണിത്. ജില്ല കളക്ടർ എസ്.ഷാനവാസും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മതവും ജാതിയുമില്ല വേഷവും ഭാഷയുമില്ല കൂട്ടരെ എന്നും പാട്ടിലൂടെ വോട്ടർമാരെ ഓർമിപ്പിക്കുന്നു. യുവതലമുറ വോട്ടു ചെയ്യാതെ മാറി നിൽക്കുന്നത് കണ്ട് അങ്കിൾ എന്താണ് വോട്ടു ചെയ്യാത്തത് എന്ന അഞ്ചുവയസുകാരിയുടെ ചോദ്യത്തിനു മുന്നിൽ ഉത്തരം പറയാനാകാതെ…
Read Moreസങ്കടകാലം തീരണുപെണ്ണേ കൊയ്തുമെതിക്കാറായല്ലോ..! പ്രിയനേതാവിന്റെ തെരഞ്ഞെടുപ്പ് പചാരണത്തിന് പ്രചാരണത്തിന് പഞ്ചായത്തംഗങ്ങളുടെ നാടൻപാട്ട്
തൃശൂർ: പ്രിയനേതാവിന്റെ തെരഞ്ഞെടുപ്പ് പചാരണത്തിന് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ നാടൻപാട്ട്. വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കരയ്ക്കു വേണ്ടിയാണ് അവണൂർ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തിൽ പാട്ടൊരുക്കിയത്. അഴിമതിക്കെതിരായ അനിൽ അക്കരയുടെ പോരാട്ടങ്ങളും ക്ഷേമപ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടുന്ന സങ്കടകാലം തീരണുപെണ്ണേ കൊയ്തുമെതിക്കാറായല്ലോ എന്ന സംഘഗീതത്തിൽ പ്രതിസന്ധികളിൽ കൈതരുന്ന കൂട്ടാളിയാണ് അക്കരയെന്ന് ഓർമപ്പെടുത്തുന്നു. പഞ്ചായത്തംഗങ്ങളായ സുരേഷ് അവണൂർ, ബിന്ദു സോമൻ എന്നിവരുടെ നേതൃത്വത്തിലാണ് പാട്ടൊരുക്കിയത്. മാധ്യമപ്രവർത്തകനും കവിയുമായ ബാബുവെളപ്പായയുടെ വരികൾക്ക് സംഗീതം പകർന്നത് വിനു അവണൂരാണ്. ഉദയൻ കാണിപ്പയ്യൂരാണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. ബിന്ദുവിന്റെ നേതൃത്വത്തിൽ വിനു, സുഗുനന്ദൻ എന്നിവർ ചേർന്നാണ് ആലാപനം.
Read Moreപ്രിയങ്ക ഗാന്ധിയെ അപൂർവ ഉപഹാരം നല്കി വരവേറ്റ് ഗുരുവായൂർ എൽഎഫ് കോളജ്! ചിത്രം കണ്ട പ്രിയങ്ക ആശ്ചര്യത്തോടെ ഏറെ നോക്കി
ഗുരുവായൂർ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അപൂർവ ഉപഹാരം നല്കി വരവേറ്റ് ഗുരുവായൂർ എൽഎഫ് കോളജ്. 1979ൽ ലിറ്റിൽ ഫ്ലവർ കോളജിന്റെ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ അന്നു പ്രിൻസിപ്പലായിരുന്ന സിസ്റ്റർ ലാംബർട്ട് സ്വീകരിക്കുന്ന ചിത്രം മനോഹരമായി ഫ്രെയിം ചെയ്താണു പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജീസ്മ തെരേസ് ഇന്ദിരയുടെ കൊച്ചുമകളായ പ്രിയങ്കയ്ക്കു സമ്മാനിച്ചത്. ചാവക്കാട് നടന്ന പൊതുയോഗത്തിനുശേഷം കുന്നംകുളത്തെ റോഡ് ഷോയിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണു പ്രിയങ്കയുടെ വാഹനവ്യൂഹം എൽഎഫ് കോളജിനു മുന്നിൽ നിർത്തിയത്. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ പ്രിയങ്ക കാറിൽ നിന്ന് ഇറങ്ങിയില്ല. കാറിന്റെ ചില്ലുതാഴ്ത്തി പ്രിയങ്ക കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജീസ്മ തെരേസിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. ചിത്രം കണ്ട പ്രിയങ്ക ഏറെ ആശ്ചര്യത്തോടെ ചിത്രം നോക്കി. പ്രിയങ്ക കാറിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ…
Read Moreചിതലരിച്ച ദ്വാരം വീണു പൊള്ളായ മരം, ദ്വാരത്തില്‍ വിഷപ്പാമ്പും! വീടിനു മുന്നിൽ ഭീഷണിയായി വൃക്ഷം; മൂന്നംഗ കുടുംബം ഭീതിയിൽ
വണ്ടിത്താവളം: അയ്യപ്പൻകാവ് പ്രധാന പാതയ്ക്കരികയിൽ ചിതലരിച്ച ദുർബലമായ മരത്തിന് സമീപത്ത് മൂന്നംഗ കുടുംബം കഴിഞ്ഞുകൂടുന്നത് അപകട ഭീതിയിൽ. കാലപ്പഴക്കം കാരണം ചിതലരിച്ച ദ്വാരം വീണു പൊള്ളായ മരം ഏതു സമയത്തും നിലന്പതിക്കാവുന്ന അവസ്ഥയിലാണുള്ളത്. കാറ്റും വിശുന്പോഴും മഴയത്തും കൊന്പുകൾ പൊട്ടു വീണതിനാൽ ഇനി അടിഭാഗം മാത്രമാണുള്ളത്. ഏകദേശം പതിനഞ്ചോളം ഉയരവും മരത്തിനുണ്ട്. മരത്തിൽ നിന്നും വെറും രണ്ടു മീറ്റർ ദൈർഘ്യത്തിലാണ് അയ്യപ്പൻകാവ് പരേതനായ മാണിക്കന്റെ ഭാര്യ മഹാലക്ഷ്മിയുടെ വീടുള്ളത്. മഴ പെയ്താൽ മുന്നിലുള്ള മുറിയിൽ നിന്നും പുറകിലേക്ക് മഹാലക്ഷ്മിയും കുടുംബവും മാറിനിൽക്കും. വീട്ടിൽ ആരെങ്കിലും അതിഥികളായെത്തിയാൽ അവരെ പിൻഭാഗത്ത് മുറിയിലേക്ക് കൊണ്ടു പോയാണ് സംസാരിക്കുന്നത്. പിന്നിട് പുറകിലൂടെയാണ് റോഡിലെത്തിക്കുന്നത്. മഹാലക്ഷ്മിയുടെ വിവാഹിതരായ പെണ്മക്കളും കുട്ടികളും എത്തിയാൽ മുൻവാതിലടച്ചു വച്ചാണ് സംരക്ഷണമേർപ്പെടുത്തുന്നത്. വൃക്ഷത്തിന്റെ പൊള്ളയായ ഭാഗത്ത് വിഷപ്പാന്പിനെയും യാത്രക്കാർ കണ്ടിരുന്നു. റോഡിലേക്കോ വീടിനു മുകളിലേക്കോ വീഴാവുന്ന നിലയാണ് മരത്തിന്റെ…
Read Moreആത്മവിശ്വാസത്തിന്റെ പെണ്‍രൂപം! ‘വീണപൂവാ’കാൻ മനസില്ലാത്ത റോസ് ഇന്നു ബാങ്കിന്റെ പടിയിറങ്ങും; വിധി തളർത്തിയിട്ടും കീഴടങ്ങാത്ത മനസോടെ…
ഷോബി കെ. പോൾ ഇരിങ്ങാലക്കുട: ആത്മവിശ്വാസത്തിന്റെ പെണ്‍രൂപമായ റോസ് ഏബ്രഹാം 33 വർഷത്തെ സ്തുത്യർഹസേവനത്തിനുശേഷം ഇന്ന് എസ്ബിഐയുടെ പടിയിറങ്ങും; വിധി തളർത്തിയിട്ടും കീഴടങ്ങാത്ത മനസോടെ… ജനിച്ച് ഒരു വർഷവും രണ്ടുമാസവും ഉള്ളപ്പോഴാണു ഇരിങ്ങാലക്കുട കുരിശങ്ങാടി ചക്കാലക്കൽ ഏബ്രഹാം – ഗ്രേസ് താണ്ട ദന്പതികളുടെ നാലാമത്തെ മകളായ റോസിനു പോളിയോ ബാധിച്ചത്. പിന്നീടവൾ വീൽചെയറിൽനിന്ന് എഴുന്നേറ്റിട്ടില്ല. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലുൾപ്പടെ നിരവധി ആശുപത്രികളിൽ ചികിത്സ. പക്ഷേ, ശരീരം പൂർണാരോഗ്യത്തിലായില്ല. കഴുത്തിനു താഴേക്കു തളർന്നു. എന്നാൽ, തളരാത്ത മനസായിരുന്നു റോസിന്റെ കരുത്ത്. ആറാം ക്ലാസുവരെ വീട്ടിൽതന്നെയായിരുന്നു പഠനം. ഏഴാം ക്ലാസ് മുതൽ ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിലേക്കു റിക്ഷയിൽ പോയിവരും. അനുജത്തി എലിസബത്തിനൊപ്പം സെന്റ് ജോസഫ്സ് കോളജിലായിരുന്നു പ്രീഡിഗ്രിയും ഡിഗ്രിയും. പഠനത്തിൽ മിടുക്കിയായിരുന്നു; 1980 ൽ പ്രീ ഡിഗ്രിക്കു കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ മൂന്നാംറാങ്ക്. 28-ാം വയസിൽ തൃശൂർ വിജയ…
Read More