തൃശൂരിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റിൽ ബി. ഗോപാലകൃഷ്ണന് തോൽവി

  തൃശൂർ: ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന് തോൽവി. ബിജെപിയുടെ സിറ്റിംഗ് സീറ്റായ തൃശൂര്‍ കുട്ടന്‍കുളങ്ങര ഡിവിഷനിലാണ് ഗോപാലകൃഷ്ണൻ തോറ്റത്. തൃശൂര്‍ കോര്‍പ്പറേഷനിലെ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി കൂടിയായിരുന്നു ഗോപാലകൃഷ്ണൻ. യുഡിഎഫ് സ്ഥാനാർഥിക്കാണ് വിജയം. സിപിഎം കോൺഗ്രസിന് വോട്ട് മറിച്ചുവെന്ന് നേരത്തെ ഗോപാലകൃഷ്ണൻ ആരോപിച്ചിരുന്നു.

Read More

വാഴുന്നതാര്, വീഴുന്നതാര്..! ഇനി മണിക്കൂറുകൾ മാത്രം; ജനവിധിയറിയാൻ കാത്ത് നാടും നഗരവും

സ്വന്തം ലേഖകൻതൃശൂർ: ആരാകും നാടുവാഴുന്നതെന്നറിയാനുള്ള കാത്തിരിപ്പിനു മണിക്കൂറുകളുടെ ദൈർഘ്യം മാത്രം. ഇന്നത്തെ പകൽ ഇരുട്ടിവെളുത്തു കഴിഞ്ഞാൽ ജനവിധിയറിയാം. വാഴുന്നതാര്, വീഴുന്നതാര് എന്നറിയാൻ നാടും നഗരവും കാത്തിരിക്കുകയാണ്. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം അതാതു സെന്‍ററുകളിൽ സജ്ജമാക്കിക്കഴിഞ്ഞു. ഇനി ചില അവസാനവട്ട ക്രമീകരണങ്ങൾ മാത്രമേയുള്ളൂ.കനത്ത സുരക്ഷാസന്നാഹങ്ങളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ടാണ് വോട്ടെണ്ണൽ നടക്കുക. ഫലമറിഞ്ഞാലുള്ള ആഹ്ലാദ പരിപാടികൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ ദിനമായ നാളെ രാവിലെ എട്ടുമുതൽ ഫലമറിഞ്ഞു തുടങ്ങുംവിധമാണ് സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ട്രെൻഡ് സോഫ്റ്റ് വെയർ മുഖേന തെരഞ്ഞെടുപ്പുഫലം തത്സമയം അറിയാനാകും.ഒരുങ്ങി പോലീസ് തെരഞ്ഞെടുപ്പു ഫലം വരുന്ന ദിനത്തിൽ കൈക്കൊള്ളേണ്ട സുരക്ഷ നടപടികളും ആഹ്ലാദ പ്രകടനങ്ങൾക്ക് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളാൻ പോലീസിന്‍റെ യോഗം ചേർന്നു. സിറ്റി പോലീസ് കമ്മീഷണറുടെ അധ്യക്ഷതയിൽ ജില്ലയിലെ ഉയർന്ന പോലീസ് മേധാവികൾ യോഗം ചേർന്നു…

Read More

കർഷകർക്കു പിന്തുണയുമായി സൈക്കിളിൽ കേരള യാത്ര; ഓരോ ജില്ലയിൽ നിന്നും നല്ലപ്രതികരണമാണ് കിട്ടുന്നുണ്ടെന്ന് യുവാക്കൾ

സ്വന്തം ലേഖകൻതൃശൂർ: ഡൽഹിയിൽ സമരത്തിനിറങ്ങിയ കർഷകർക്കു പിന്തുണ പ്രഖ്യാപിച്ച് നാലു യുവാക്കളുടെ സൈക്കിൾ യാത്ര. കാസർഗോഡുനിന്ന് ഒന്പതിന് ആരംഭിച്ച യാത്ര അടുത്തയാഴ്ച കന്യാകുമാരിയിൽ സമാപിക്കും. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് കൊടശേരി സ്വദേശികളായ എം. ആഷിക്, എം. നാഫിഹ്, സി.കെ. ഷംനാൻ അഹമ്മദ്, പി. സെബിനാഷ് എന്നിവരാണ് സൈക്കിൾ യാത്രികർ. എല്ലാവരും 20 മുതൽ 22 വരെ വയസുള്ളവർ. ബിരുദ വിദ്യാർഥികളും ഈയിടെ ബിരുദം പാസായവരും ഇക്കൂട്ടത്തിലുണ്ട്. അപ്പോളോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലെ അംഗങ്ങൾകൂടിയാണ് ഇവർ. ഹെൽമെറ്റ് ധരിച്ചാണ് യാത്ര. ശരാശരി നൂറു കിലോമീറ്ററാണ് ഓരോ ദിവസത്തേയും സവാരി. സൈക്കിൾ സവാരി ആരോഗ്യത്തിനു നല്ലത്, ആദായകരവുമെന്ന സന്ദേശംകൂടി നൽകാനാണു യാത്ര.എല്ലാ ജില്ലകളിലേക്കും യാത്രയെത്തും. കാസർഗോഡുനിന്ന് ആരംഭിച്ച് വയനാടും പാലക്കാടും അടക്കമുള്ള എല്ലാ വടക്കൻ ജില്ലകളും പിന്നിട്ടാണ് ഇന്നലെ തൃശൂരിലെത്തിയത്. വടക്കുന്നാഥ ക്ഷേത്രത്തിനു മുന്നിലെത്തിയ സംഘം ഇന്നലെ രാത്രിയോടെ…

Read More

ഓഫോ ബുക്ക്! വെയ്റ്റർ ഇല്ലാതെ ഓർഡർ ചെയ്യാം, വാട്സ്ആപിലൂടെ; പ്രവര്‍ത്തന രീതി ഇങ്ങനെ…

തൃശൂർ: റസ്റ്റോറന്‍റിൽ വെയ്റ്ററിന്‍റെ സഹായമില്ലാതെ വാട്സ്ആപിലൂടെ ഇഷ്ട ഭക്ഷണം ഓർഡർ ചെയ്യാം. ഇതിനു സഹായിക്കുന്ന ’ഓഫോ ബുക്ക്’ എന്ന വിദ്യ കണ്‍സോൾ ടെക്നോ സൊലൂഷന്യസ് എന്ന ഐടി കന്പനിയാണു വികസിപ്പിച്ചെടുത്തത്. റസ്റ്റോറന്‍റുകൾക്ക് പൊതുവായ വാട്സ്ആപ് നന്പർ നൽകി അവയ്ക്കെല്ലാം ഷോപ്പ് കോഡുകൾ നൽകും. റസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കാൻ വരുന്നവർ ഈ നന്പരിലെ ഷോപ്പ് കോഡ് നന്പരിലേക്ക് ഉപഭോക്താവ് ഇരിക്കുന്ന മേശയുടെ നന്പർ സഹിതം സന്ദേശമായി നൽകാവുന്ന സംവിധാനമാണ് വികസിപ്പിച്ചത്. ഉപഭോക്താവിന്‍റെ വാട്സ്ആപിലേക്ക് മെനു കാർഡ് ലഭിക്കും. പരിശോധിച്ച് ഇഷ്ടവിഭവങ്ങൾ ഓർഡർ ചെയ്യാം. ഓർഡർ ചെയ്ത ഇനങ്ങളുടെ വിവരവും ബിൽതുകയും ഹോട്ടലുടമയുടെ കംപ്യൂട്ടറിലുള്ള എക്സൽ ഷീറ്റിലും എത്തും. ഉപഭോക്താവിന് വെയിറ്ററിനായി കാത്തുനിൽക്കാതെ ഓർഡർ ചെയ്യാമെന്നതിനു പുറമേ, ഉടമയ്ക്ക് കണക്കു കൈയോടെ മനസിലാക്കാനും കഴിയുമെന്ന് കണ്‍സോൾ പ്രതിനിധികളായ അരവിന്ദ് മംഗലശേരി, ടി.ആർ. പ്രവീണ്‍, സുമേഷ് കർണാംകോട്ടിൽ എന്നിവർ അറിയിച്ചു. ഫോണ്‍ 9744175735..

Read More

ക്ഷേത്രം ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷം! ഗുരുവായൂരിൽ രണ്ടാഴ്ചത്തേക്കു ക്ഷേത്രദർശനം ഇല്ല

ഗുരുവായൂർ: ക്ഷേത്രം ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ക്ഷേത്രദർശനം, വഴിപാടുകൾ, പ്രസാദ വിതരണം എന്നിവ രണ്ടാഴ്ചത്തേക്കു നിർത്തലാക്കി. ക്ഷേത്രം നിലനില്ക്കുന്ന ഇന്നർ റിംഗ് ഉൾപ്പെടുന്ന പ്രദേശം കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. ക്ഷേത്രം ജീവനക്കാർക്കായി ദേവസ്വം ആശുപത്രിയിൽ ഇന്നലെ നടന്ന കോവിഡ് പരിശോധനയിൽ 22 പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ജില്ല കളക്ടർ എസ്. ഷാനവാ സ് വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനപ്രകാരമാണ് ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചത്. കണ്ടെയ്ൻമെന്‍റ് സോണ്‍ മാറുന്നതുവരെ ക്ഷേത്രാചാരം ചടങ്ങു മാത്രമായിരിക്കും. ക്ഷേത്രത്തിനു പുറത്തു ദീപസ്തംഭത്തിനു സമീപം നിന്നു ദർശനം നടത്താനും അനുവദിക്കില്ല. അത്യാവശ്യ പാരന്പര്യപ്രവൃത്തിക്കാരെ മാത്രമേ ക്ഷേത്രത്തിനകത്തേക്കു പ്രവേശിപ്പിക്കൂ. 65 വയസു കഴിഞ്ഞവരെ ഇതിനനുവദിക്കില്ല. നേരത്തേ ബുക്ക് ചെയ്ത വിവാഹങ്ങൾ ഇന്നു നടത്താൻ അനുവദിക്കും. 16നു നടക്കേണ്ട കുചേലദിനം, ഭഗവതിപ്പാട്ട് എന്നിവയും ചടങ്ങു മാത്രമായാണു നടക്കുക. ദേവസ്വത്തിലെ മുഴുവൻ ജീവനക്കാർക്കും…

Read More

സെഞ്ചുറിയും കടന്ന വോട്ടാണിത്..! നൂറ്റൊന്നാം വയസിൽ ജോണ്‍ വൈദ്യരുടെ വോട്ടിനുണ്ട്, രണ്ടാം ലോകമഹായുദ്ധത്തിന്‍റെ വീര്യവും വീറും

സ്വന്തം ലേഖകൻ ചാവക്കാട്: സെഞ്ചുറിയും കടന്ന വോട്ടാണിത്. നൂറ്റൊന്നാം വയസിൽ ചാവക്കാട്ടെ ജോണ്‍ വൈദ്യരുടെ വോട്ടിനു രണ്ടാം ലോകമഹായുദ്ധത്തിന്‍റെ വീര്യവും വീറുമുണ്ട്. ചാവക്കാട് നഗരസഭയുടെ പതിനാറാം വാർഡിലെ വോട്ടറാണ് മുട്ടത്തു വീട്ടിൽ ജോണ്‍. എം.ആർ. രാമൻ മെമ്മോറിയൽ സ്കൂളിലെ പോളിംഗ് ബൂത്തിലേക്കു ജോണ്‍ വൈദ്യർ എത്തിയത് ഏകമകനും കൂനംമൂച്ചി പള്ളി വികാരിയുമായ ഫാ. ഫ്രാൻസിസ് മുട്ടത്തിന്‍റെ കൈപിടിച്ചാണ്. ഒപ്പം അമ്മ കൊച്ചുത്രേസ്യയുമുണ്ട്. “ഇതുവരെ വോട്ടു മുടക്കീട്ടില്ല’, മകനായ വൈദികന്‍റെ കൈപിടിച്ചു ബൂത്തിലെത്തിയ ജോണ്‍ വൈദ്യർ പരിചയം പുതുക്കാൻ എത്തിയവരോടായി പറഞ്ഞു. കഴിഞ്ഞ മേയ് 11 നായിരുന്നു നൂറാം പിറന്നാൾ. ദീർഘകാലം ആർമിയിൽ ഫാർമസിസ്റ്റായി സേവനം ചെയ്ത ഇദ്ദേഹത്തിനു രണ്ടാം ലോകമഹായുദ്ധകാലത്തു യുദ്ധമുന്നണിയിലായിരുന്നു സേവനം. സൈനിക സേവനം അവസാനിപ്പിച്ചു നാട്ടിലെത്തിയ അദ്ദേഹം നാട്ടുകാർക്കു വൈദ്യനായി. ഇപ്പോഴത്തെ നഗരസഭാ കാര്യാലയത്തിനു മുന്നിലുണ്ടായിരുന്ന കെട്ടിടത്തിൽ ക്ലിനിക്കും നടത്തിയിരുന്നു. വടക്കനച്ചനൊപ്പം “തൊഴിലാളി’യിലും പ്രവർത്തിച്ചിട്ടുണ്ട്.…

Read More

നടൻ ടൊവിനോ തോമസ് വോട്ടു ചെയ്യാൻ എത്തിയതു നിറം മാറുന്ന ഷർട്ടും ധരിച്ച്! അടുത്ത ചർച്ച ടൊവിനോ ധരിച്ച ഷർട്ടിനെക്കുറിച്ചായി…

ഇരിങ്ങാലക്കുട: നടൻ ടൊവിനോ  വോട്ടു ചെയ്യാൻ എത്തിയതു നിറം മാറുന്ന ഷർട്ടും ധരിച്ച്. താരം ക്യൂ നിന്ന് വോട്ടു രേഖപ്പെടുത്തി കഴിഞ്ഞ പ്പോൾ അടുത്ത ചർച്ച ടൊവിനോ ധരിച്ച ഷർട്ടിനെക്കുറിച്ചായി. ഇരിങ്ങാലക്കുട ഗേൾസ് ഹൈസ്കൂളിൽ കുടുംബാംഗങ്ങളോടൊപ്പം രാവിലെ 6.45 നുതന്നെ ടൊവിനോ വോട്ടുരേഖപ്പെടുത്താൻ എ ത്തി. വോട്ടുചെയ്ത ശേഷം ഷൂട്ടിംഗിനായി എറണാകുളത്തേക്കു തിരിച്ചു. ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തോടു ഐക്യദാർഢ്യം പ്രകടിപ്പിച്ച നടൻ കർഷകർ ഇല്ലെങ്കിൽ അന്നം മുടങ്ങുമെന്നു വ്യക്തമാണെന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു പറഞ്ഞു. വോട്ട് രേഖപ്പെടുത്താൻ ക്യൂവിൽ നിൽക്കുന്ന താരത്തിന്‍റെ ചിത്രവും ശേഷമുള്ള ചിത്രവും ഇതിനകംതന്നെ വൈറലായി. വെള്ള നിറമുള്ള ഷർട്ട് ധരിച്ചായിരുന്നു ടൊവിനോ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. വെയിലത്തേക്ക് എത്തുന്പോൾ വെളുത്ത ഷർട്ടിൽ നീല നിറത്തിൽ ഒലിവിലകൾക്കു സമാനമായ ഡിസൈൻ പ്രത്യക്ഷപ്പെടും. ടൊവിനോയുടെ വോട്ടിനൊപ്പം ഷർട്ടും ഇപ്പോൾ ചർച്ചയാണ്.

Read More

കാട്ടുപന്നിയെ ഇടിച്ച് ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

പഴയന്നൂർ: കാട്ടുപന്നിയെ ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.. പാഞ്ഞാൾ സ്വദേശി നാരായണൻകുട്ടിയെ (40) ഗുരുതര പരിക്കുകളോടെ ആദ്യം ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരായ രജനിക്കും (48) ഇവരുടെ മകൾക്കും മകനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ചേലക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോന്നൂർക്കര വളവിൽ ഇന്നലെ രാത്രി 8.30 ഓടെയാണ് അപകടം. സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ രജനിയുടെ മകനെ ചേലക്കര ആശുപത്രിയിൽ കാണിക്കാനായി വരുന്ന വഴിയാണ് കാട്ടുപന്നി കുറുകെ ചാടി അപകടം ഉണ്ടായത്.

Read More

പതിവു തെറ്റിക്കാതെ ഇക്കുറിയും പോളിന്‍റെ വില്ലനായി യന്തിരൻ! യന്തിരൻ വില്ലനായപ്പോൾ പോളിംഗ് വൈകിയ ബൂത്തുകളിലേക്ക്….

സ്വന്തം ലേഖകൻമാർ തൃശൂർ: പതിവുപോലെ ഇക്കുറിയും തെരഞ്ഞെടുപ്പിലെ വില്ലനായി യന്തിരൻ മാറി. യന്തിരനെന്നാൽ വോട്ടിംഗ് യന്ത്രം. എല്ലാ ഒരുക്കങ്ങളും കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കിയാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾ ബൂത്തുകളിലെത്തിച്ചതെങ്കിലും വോട്ടെടുപ്പ് തുടങ്ങിയതോടെ യന്ത്രം പിണങ്ങി പണിയെടുക്കാതെ നിന്ന അവസ്ഥ പോളിംഗ് ഉദ്യോഗസ്ഥരേയും വോട്ടർമാരേയും ഒരുപോലെ വലച്ചു. പലരും ക്യൂവിൽ കാത്തുനിന്ന് മടുത്ത് പിന്നീട് വരാമെന്ന ധാരണയിൽ മടങ്ങി. യന്തിരൻ വില്ലനായപ്പോൾ പോളിംഗ് വൈകിയ ബൂത്തുകളിലേക്ക്…. അന്തിക്കാട്: യന്ത്രം തകരാറായി ചാഴൂരിൽ വോട്ടിംഗ് തടസപ്പെട്ടു. ചാഴൂർ പഞ്ചായത്തിൽ അഞ്ചാം വാർഡിലെ ആലപ്പാട് എൽപി സ്കൂളിലെ പോളിംഗ് സ്റ്റേഷൻ രണ്ടിലെ വോട്ടിംഗ് യന്ത്രമാണ് തകരാറിലായത്. 10 പേർ വോട്ട് ചെയ്ത ശേഷമാണ് ഇവിഎം തകരാറിലായത്. തുടർന്ന് ശരിയാക്കി വോട്ടിംഗ് പുനരാരംഭിച്ചെങ്കിലും 22 പേരുടെ വോട്ടിംഗ് കഴിഞ്ഞതോടെ മെഷിൻ വീണ്ടും പ്രവർത്തനരഹിതമായി. അരമണിക്കൂറിന് ശേഷം തകരാർ പരിഹരിച്ചാണ് വോട്ടിംഗ് പുനരാരംഭിച്ചത്. മുപ്ലിയം…

Read More

കൊച്ചുമകന്‍ സ്ഥാനാർത്ഥി! വോട്ട് ചെയ്യാൻ 104-ാം വയസിലും മുത്തശ്ശി എത്തി; അവസാനമായി വോട്ട് രേഖപ്പെടുത്തിയത് 2010 ല്‍

പറപ്പൂക്കര: മൂന്നാം വാർഡിൽ കൊച്ചുമകന് വോട്ട് ചെയ്യാൻ 104ാം വയസിലും ലക്ഷ്മി മുത്തശ്ശി പോളിംഗ് ബൂത്തിൽ എത്തി. രാപ്പാൾ കിഴക്കേവളപ്പിൽ അപ്പുണ്ണിയുടെ ഭാര്യയായ ലക്ഷ്മി കൊച്ചുമകൻ യുഡിഎഫ് സ്ഥാനാർഥി മനോജിന് വോട്ട് ചെയ്യാനാണ് വാർധക്യത്തിലെ അവശതകൾ മറന്ന് രാപ്പാൾ കെഎൽപി സ്കൂളിലെ ഒന്നാം നന്പർ ബൂത്തിൽ എത്തിയത്. 2010 ലാണ് അവസാനമായി വോട്ട് രേഖപ്പെടുത്തിയത്. കൊച്ചുമകൻ സ്ഥാനാർഥിയായതുകൊണ്ടാണ് ഇത്തവണ വോട്ട് ചെയ്യാൻ എത്തിയതെന്ന് ലക്ഷ്മി പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുന്പ് മനോജ് മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങിയിരുന്നു. വിജയം സുനിശ്ചിതമാണെന്ന് മുത്തശ്ശി പറഞ്ഞുവെന്ന് മനോജ് വ്യക്തമാക്കി. കാഴ്ചശക്തി കുറവായതിനാൽ ലക്ഷ്മിക്കുവേണ്ടി മനോജിന്‍റെ ഭാര്യ ജിജോ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ബിജെപി. ജയിച്ച വാർഡ് തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് മനോജ്.

Read More