സ്വന്തം ലേഖകൻ തൃശൂർ: നഗരത്തിൽ എം.ഒ.റോഡിൽ പണി നിർത്തിവെച്ചിരിക്കുന്ന മൂന്നാം സബ് വേയുടെ പണികൾ ആളെ കിട്ടാത്തതുകൊണ്ടാണ് പുനരാരംഭിക്കാത്തതെന്ന് മേയർ അജിത വിജയൻ പറഞ്ഞു. നിർമാണ ജോലിക്കാരായ ബംഗാളികൾ തെരഞ്ഞെടുപ്പ് പ്രമാണിച്ച് പശ്ചിമബംഗാളിലേക്ക് പോയിരിക്കുകയാണെന്നും അവർ തിരിച്ചെത്തിയാലുടൻ സബ് വേയുടെ പണികൾ പുനരാരംഭിക്കുമെന്നും മേയർ കൂട്ടിചേർത്തു. സെപ്റ്റംബർ വരെയാണ് സപിബ് വേ നിർമാണത്തിന്റെ കാലാവധിയെന്നതിനാൽ പണികൾ വൈകിയിട്ടില്ലെന്നും മേയർ പറഞ്ഞു. ബിഎസ്എൻഎൽ കേബിളിന്റെ പ്രശ്നം കാരണമാണ് പണികൾ പൂരത്തിന് മുൻപ് തീർക്കാൻ കഴിയാതെ പോയതെന്നും മേയർ കൂട്ടിച്ചേർത്തു. എം.ഒ.റോഡിലെ സബ് വേയുടെ പുനർ നിർമാണ പ്രവർത്തനങ്ങൾ പൂരവും തെരഞ്ഞെടുപ്പും കഴിഞ്ഞിട്ടും പുനരാരംഭിക്കാത്തതിനെക്കുറിച്ച് രാഷ്ട്രദീപിക നൽകിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു മേയർ അജിത വിജയൻ. പണികൾ പുനരാരംഭിക്കുന്പോൾ മഴ പ്രശ്നമാകാൻ സാധ്യതയില്ലെന്നും മേയർ പറഞ്ഞു. റോഡിൽ ഇപ്പോൾ പൊടിപ്രശ്നങ്ങളില്ലെന്നും പിഡബ്ല്യുഡിയാണ് റോഡ് ടാർ ചെയ്യേണ്ടതെന്നും കോർപറേഷൻ ഇതിനാവശ്യമായ തുക അടച്ചതായും…
Read MoreCategory: Thrissur
സംസ്ഥാന സ്കൂൾ പ്രവേശനോൽസവം; പ്രചരണവുമായി കുട്ടികളുടെ ചാക്യാർകൂത്ത്
കൊടകര: ചെന്പുച്ചിറ ഗവണ്മെന്റ് സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളുടെ ചാക്യാർക്കൂത്ത് അവതരണം നടന്നു. ചെങ്ങാലൂർ പള്ളി നട,ആന്പല്ലൂർ,തലോർ സഹകരണ ബാങ്കിനു സമീപം, , നന്തിക്കര,പറപ്പൂക്കര സെന്റർ,നെല്ലായി സെന്റർ എന്നിങ്ങനെയായിരുന്നു കൂത്ത് അവതരണം.കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ടി.എസ്. ബൈജു, ബിപിഒ കെ. നന്ദകുമാർ, പ്രധാനധ്യാപിക പി.പി. ടെസി, പിടിഎ പ്രസിഡന്റ് മധു തൈശുവളപ്പിൽ, എസ്എംസി ചെയർമാൻ എൻ. എസ്. വിദ്യാധരൻ എന്നിവരും വിദ്യാലയത്തിലെ വിദ്യാർഥികളും രക്ഷിതാക്കളും ചാക്യാരെ അനുഗമിച്ചു.നാളെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നാടൻ പാട്ട് അവതരണം നടക്കും.
Read Moreമഴക്കാല മുന്നൊരുക്കം; ഡാമുകൾ തുറക്കാൻ അനുമതി തേടണമെന്ന് കളക്ടർ അനുപമ
തൃശൂർ: ഡാമുകൾ തുറക്കുന്നതിനു 36 മണിക്കൂർ മുന്പ് കെഎസ്ഇബിയും ജലസേചന വകുപ്പും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയെ അറിയിച്ച് അനുമതി തേടണമെന്നു ജില്ലാ കളക്ടർ ടി.വി. അനുപമ അറിയിച്ചു. മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്താനുള്ള ജില്ലാതല അവലോകന യോഗത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ ഡാമുകളിൽനിന്നു വെള്ളം ഒഴുകിപ്പോവുന്ന വഴിയിലുള്ള ഗ്രാമപഞ്ചായത്തുകളും വില്ലേജുകളും ഏതൊക്കെയാണെന്നും ഡാമുകളിലെ ജലനിരപ്പിന്റെ മുന്നറിയിപ്പു നിലയും ജൂണ് പത്തിനു മുന്പ് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയെ അറിയിക്കണം. തേക്ക്, ഈട്ടി, കരിമരം, ചന്ദനം എന്നിവയൊഴികെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ തദ്ദേശ സ്ഥാപനങ്ങൾക്കു തീരുമാനമെടുക്കാവുന്നതാണെന്നു കളക്ടർ അറിയിച്ചു. റോഡരികിലെ അപകടകരമായ മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാൻ പൊതുമരാമത്തു വകുപ്പും സർക്കാർ ഓഫീസ് വളപ്പുകളിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ സർക്കാർ വകുപ്പുകളും നടപടി സ്വീകരിക്കണം. വൈദ്യുതി ലൈനുകൾക്കു മുകളിലുള്ള മരക്കൊന്പുകൾ കെഎസ്ഇബി മുറിച്ചുമാറ്റണം.വെള്ളപ്പൊക്ക സാധ്യതയോ കടലാക്രമണ സാധ്യതയോ ഉള്ള…
Read Moreതൃശൂരിൽ കനത്ത മഴയും കാറ്റും; കടുത്ത വേനലിന് ആശ്വസമായെങ്കിലും, ശക്തമായ കാറ്റും മിന്നലും ജനത്തെ ഭീതിയിലാഴ്ത്തി
സ്വന്തം ലേഖകർ തൃശൂർ: വേനൽചൂടിൽ പൊരിഞ്ഞുനിന്ന ജില്ലയിൽ കോരിച്ചൊരിഞ്ഞ് മഴയും ഭീതിചൊരിഞ്ഞ് ഇടിയും മിന്നലും. ഇന്നലെ അർധരാത്രിയോടെ തുടങ്ങിയ ശക്തമായ മഴയും കാറ്റും മിന്നലും പുലർച്ചെ വരെ നീണ്ടു. പലയിടത്തും വൈദ്യുതി ബന്ധം തടസപ്പെട്ടു. മിന്നൽ അതി രൂക്ഷമായിരുന്നു.ജില്ലയുടെ മിക്കഭാഗങ്ങളിലും മഴ ലഭിച്ചു. വരും ദിവസങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന സൂചന. വേനൽ കനത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചത് ജനങ്ങൾക്ക് ആശ്വാസമായി.ചാലക്കുടി: ഇന്നലെ രാത്രിയിലുണ്ടായ ശക്തിയായ കാറ്റിൽ താലൂക്ക് ആശുപത്രി വളപ്പിലെ മരം വീണ് മരത്തിനടയിൽ പാർക്കുചെയ്തിരുന്ന ബൈക്കുകൾ തകർന്നു. ഇന്നലെ രാത്രി ഒന്നരയോടെയാണ് ശക്തിയായ കാറ്റും ഇടിമിന്നലും ഉണ്ടായത്. ആശുപത്രിൽ കിടത്തി ചീകിത്സ നടത്തുന്ന ഭാഗത്തെ ആര്യവേപ്പുമരമാണ് മറിഞ്ഞുവീണത്. മതിലും തകർന്നിട്ടുണ്ട്. കൊരട്ടി- കാടുകുറ്റി ഗ്രാമപഞ്ചായത്തുകളിലെ വിവിധ മേഖലകളിലുണ്ടായ ശക്തമായ മിന്നലിനൊപ്പമെത്തിയ കാറ്റിലും മഴയിലും കനത്ത…
Read Moreവരന്തരപ്പിള്ളിയിൽ വീട് നിർമാണത്തിന്റെ മറവിൽ മണ്ണെടുപ്പ് ; നാട്ടുകാർ തടഞ്ഞു
പുതുക്കാട്: വരന്തരപ്പിള്ളി വടക്കുമുറിയിൽ വീട് നിർമാണത്തിന്റെ മറവിൽ വൻതോതിൽ കുന്നിടിച്ച് മണ്ണുകടത്തുന്നതായി പരാതി. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ മണ്ണെടുപ്പ് തടഞ്ഞു. വരന്തരപ്പിള്ളി പഞ്ചായത്തിന്റെയും ജിയോളജി വകുപ്പിന്റെയും ഉത്തരവിന്റെ മറവിലാണ് മണ്ണെടുപ്പ് നടക്കുന്നതെന്നാണ് പരാതി. കെട്ടിടം പണിക്കായി ചാലുകോരിയതിന്റെ കൂട്ടിയിട്ടമണ്ണ് നീക്കം ചെയ്യുന്നതിനാണ് പഞ്ചായത്തിന്റെ എൻഒസിയും ജിയോളജി വകുപ്പിന്റെ അനുമതിയും നേടിയിട്ടുള്ളത്. എന്നാൽ ഈ അനുമതിയുടെ മറവിൽ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നവിധം കുന്നിടിച്ച് മണ്ണ് കടത്തുന്നതായും ഖനനം ചെയ്തെടുത്ത മണ്ണ് തണ്ണീർത്തടം നികത്താനാണ് ഉപയോഗിക്കുന്നതെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മണ്ണെടുപ്പ് നിർത്തിവെക്കാൻ നിർദേശിച്ചു. ഇതേസ്ഥലത്ത് നേരത്തെ മണ്ണെടുക്കാൻ ശ്രമം നടന്നിരുന്നെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നിർത്തിവച്ചിരുന്നു. ഇതുമൂലം പുറത്തറിയാത്തവിധം കുന്നുകൾക്കിടയിലൂടെ വഴിവെട്ടിയാണ് മണ്ണെടുപ്പ് നടത്തിയിരുന്നത്.
Read Moreഇനി ആറുമാസം മാത്രം; കരാർ കമ്പനിയുടെ വാഗ്ദാനം പാഴ്വാക്കാകുന്നു; എങ്ങുമെത്താതെ ആറുവരിപ്പാത നിർമാണം
സ്വന്തം ലേഖകൻ തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയിൽ കുതിരാൻ തുരങ്കത്തിന്റെ പണികൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന കരാർ കന്പനിയുടെ വാഗ്ദാനം പാഴ്വാക്കാകുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു കരാർ കന്പനി ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്കിയത്. മാസം എട്ടു കഴിഞ്ഞിട്ടും അന്നത്തേതിനേക്കാൾ പണിയൊന്നും പുരോഗമിച്ചില്ല. കാലാവധി തീരാൻ ഇനി ആറു മാസം മാത്രം. കുതിരാൻ തുരങ്കത്തിന്റെ വശങ്ങളും മുകൾഭാഗവും ബലപ്പെടുത്താൻ കേന്ദ്ര വനംവകുപ്പിന്റെ അനുമതി തേടിയിട്ടുണ്ടെങ്കിലും ലഭിച്ചിട്ടില്ല. അനുമതി യഥാസമയം ലഭിക്കുകയും പണി വേഗത്തിലാക്കുകയും ചെയ്തിരുന്നെങ്കിൽ മഴക്കാലത്തിനു മുന്പേ പണി പൂർത്തിയാകുമായിരുന്നു. അടുത്തയാഴ്ച മഴ തുടങ്ങുന്നതോടെ ഈ വഴിക്കുള്ള ഗതാഗതം അവതാളത്തിലാകും. മണിക്കൂറുകളോളം ട്രാഫിക് കുരുക്കുമുണ്ടാകും. മഴക്കാലത്ത് പണികൾ വേണ്ടത്ര പുരോഗമിക്കുകയുമില്ല. ആറുവരിപ്പാതയുടെ പണി കഴിഞ്ഞ വർഷം ഡിസംബർ മാസത്തോടെ പൂർത്തിയാക്കുമെന്നു മരാമത്ത് മന്ത്രി ജി. സുധാകരൻ ഈയിടെ പ്രഖ്യാപിച്ചിരുന്നു. കരാർ കാലാവധി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അവസാനിച്ചിരിക്കേയാണ്…
Read Moreവി.എം. ബിൻസാദിന് വീണ്ടും പുരസ്കാരം; “കാലൻപോക്കർ’ മികച്ച ഹ്രസ്വചിതം
കൊടകര: ഈ വർഷത്തെ മികച്ച ഷോർട്ട്ഫിലിമിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കോടാലി സ്വദേശിയായ വി.എം.ബിൻസാദ് സംവിധാനം ചെയ്ത കാലൻപോക്കർ ഒരു ബയോപിക് എന്ന ചിത്രത്തിനു ലഭിച്ചു. 20 മിനിറ്റിനു താഴെ ദൈർഘ്യമുള്ള ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച സംവിധായകൻ എന്നിങ്ങനെ മൂന്നു അവാർഡുകൾ ഈ ഹ്രസ്വചിത്രം കരസ്ഥമാക്കി. സിനിമ നാടക പ്രവർത്തകനായ കോടാലി സ്വദേശി വി.എം.ബിൻസാദ് കഥയെഴുതി സംവിധാനം ചെയ്ത രണ്ടാമത്തെ ഹ്രസ്വചിത്രമാണ് കാലൻ പോക്കർ. ഇസ്ലാം മതവിശ്വാസികൾ കൂട്ടമായി താമസിക്കുന്ന ഒരുഗ്രാമത്തിലെ പോക്കർ എന്നയാളെ കേന്ദ്രീകരിച്ചുള്ളതാണ് ഇരുപതു മിനിറ്റോളം ദൈർഘ്യമുള്ള ഹ്രസ്വചിത്രം. നാട്ടിൽ ആരെങ്കിലും മരണപ്പെട്ടാൽ ഈ വിവരം വാഹനത്തിൽ സഞ്ചരിച്ച്് മൈക്കിലൂടെ ജനങ്ങളെ അറിയിക്കുന്നയാളായ പോക്കറിന് കാലൻപോക്കർ എന്നാണ് നാട്ടിൽ പേര്. താൻ മരിക്കുന്പോൾ ആ വിവരം തന്റെ തന്നെ ശബ്ദത്തിൽ നാട്ടുകാരെ അറിയിക്കണമെന്നാഗ്രഹിക്കുന്ന പോക്കർ തന്റെ മരണവാർത്ത മുൻ…
Read Moreരാജ്യാന്തര അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ ഓട്ടോഡ്രൈവർ ശ്രീലങ്കയിലേക്ക്
തൃശൂർ: ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാൻ തൃശൂരിലെ ഓട്ടോ ഡ്രൈവർ സനോജ് മണ്ണംപേട്ട തയ്യാറെടുക്കുന്നു. തിരുവനന്തപുരത്ത് നടന്ന മാസ്റ്റേഴ്സ് മീറ്റിൽ നൂറ് മീറ്റർ ഓട്ടത്തിൽ വെള്ളിയും നീന്തലിൽ ഒന്നാം സ്ഥാനവും നേടിയാണ് അർഹത നേടിയത്. കഴിഞ്ഞ വർഷം ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ അത്ലറ്റിക് മീറ്റിൽ പങ്കെടുത്ത് രണ്ടു മെഡലുകൾ നേടിയിരുന്നു. വ്യാപാരികളുടെയും മറ്റു അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെയാണ് അത്ലറ്റിക് മീറ്റുകളിൽ പങ്കെടുക്കുന്നത്. തൃശൂർ മാസ്റ്റേഴ്സ് അസോസിയേഷൻ വൈസ്പ്രസിഡന്റാണ്. ജൂലൈ 13, 14 തിയതികളിലാണ് അത്ലറ്റിക് മീറ്റ് നടക്കുന്നത്.
Read Moreമാലിന്യ പ്രശ്നം; കാലവർഷത്തിന് മുമ്പ് തീരുമാനമായില്ല; മാലിന്യ കൂമ്പാരത്തിനു നടുവിൽ മെഡിക്കൽ കോളജ്
മുളങ്കുന്നത്തകാവ്: ത്യശൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലെ മാലിന്യ പ്രശ്നത്തിന് ഈ മഴയക്ക് മുന്പും തീരുമാനമാകില്ല. മഴക്കാല രോഗങ്ങൾ മുന്നിൽ കണ്ട് യാതൊരു മുൻ കരുതലും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന കാര്യത്തിൽ അധിക്യതരുടെ ഭാഗത്തും നിന്നും ഇതു വരെ ഉണ്ടായിട്ടില്ല. ആശുപത്രി പരിസരത്ത് അജൈവ മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും ആശുപത്രിയുടെ നൂറ് മീറ്ററിനുള്ളിൽ കുന്നുകൂടി കിടക്കുകയാണ്. മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തിക്കാത്ത കേരളത്തിലെ ഏക ആരോഗ്യ പരിപാലന കേന്ദ്രം ത്യശൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഈ “ബഹുമതിക്ക്’ മാറ്റം വരുത്താതെ ഇരിക്കുവാനുള്ള തീവ്രശ്രമത്തിലാണ് മെഡിക്കൽ കോളജ് അധിക്യതർ എന്ന് നാട്ടുകാർ ആരോപിക്കുന്നു. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും മറ്റു ഇതര മാലിന്യങ്ങളും ആശുപത്രിയക്ക് സമിപത്തുള്ള സഥലങ്ങളിൽ കൂട്ടിയിട്ട് കത്തിക്കുകയാണ് പതിവ്. എന്നാൽ ദിവസവും നൂറ് ടണ് മാലിന്യമാണ് ഇവിടെ എത്തുന്നത്. ഇവ ഒരു ദിവസം കൊണ്ട് മാത്രം…
Read Moreതൃശൂർ പൂരം പ്രദർശനം സമാപിച്ചു; ദ്യോഗസ്ഥ ചുവപ്പുനാട ഉത്സവ ശോഭ കെടുത്തുന്നുവെന്ന് ടി.എൻ. പ്രതാപൻ
തൃശൂർ: പൂരവുമായി ബന്ധപ്പെട്ട് ഓരോ വർഷവും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കപ്പെടുകയാണെന്നു നിയുക്ത എംപി ടി.എൻ. പ്രതാപൻ പറഞ്ഞു. ഈ സ്ഥിതിക്കു മാറ്റം വരണം. നിയമത്തിന്റെ പേരിൽ ചുവപ്പുനാടയുടെ ഉൗരാക്കുടുക്കുകൾ കൊണ്ടുവന്ന് വിശ്വാസികളുടെയും ആസ്വാദകരുടെയും മനസ് മുറിവേൽപ്പിക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരം എക്്സിബിഷൻ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതാപൻ. പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ പൊതുപരിപാടി രണ്ട് ദേവസ്വങ്ങളുടെയും സംയുക്ത പരിപാടിയായ പൂരം എക്സിബിഷനിലായതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പ്രഫ. മധു, എസിപി രാജു, പ്രഫ. മാധവൻകുട്ടി, സതീഷ് മേനോൻ, കൗണ്സിലർമാരായ എം.എസ്. സന്പൂർണ, കെ. മഹേഷ് തുടങ്ങിയവർ പങ്കെടുത്തു. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആദ്യമായി പൊതുപരിപാടിക്കെത്തിയ പ്രതാപനെ സംഘാടകർ ഷാളണിയിച്ച് സ്വീകരിച്ചു.
Read More