തൃശൂർ: പൂരത്തിനുശേഷം തേക്കിൻകാട് മൈതാനത്തെ മാലിന്യങ്ങൾ ചർച്ചയ്ക്കൊടുവിൽ ഇന്നു രാവിലെ കോർപറേഷൻ പൂർണമായും തൂത്തുവാരി ചാക്കിലാക്കി. നൂറോളം കോർപറേഷൻ ജീവനക്കാരാണ് മാലിന്യം തൂത്തുവാരിയത്. സാധാരണ പൂരപ്പിറ്റേന്ന് കോർപറേഷൻ മാലിന്യം പൂർണമായും നീക്കം ചെയ്യാറുള്ളതാണ്. എന്നാൽ മാലിന്യം നീക്കം ചെയ്ത് കുഴിച്ചു മൂടാൻ ഒരുങ്ങുന്നതിനിടെ ചിലയാളുകൾ തടസപ്പെടുത്തിയതോടെയാണ് മാലിന്യ നീക്കം നിലച്ചത്. കൊച്ചിൻ ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടിയ സ്ഥലത്ത് കുഴിയെടുത്താണ് മാലിന്യം കുഴിച്ചു മൂടാൻ കോർപറേഷൻ തയ്യാറെടുത്തത്. എന്നാൽ ചിലർ തടസപ്പെടുത്തിയതോടെ കോർപറേഷൻ മാലിന്യം നീക്കം ചെയ്യുന്നതിൽ നിന്ന് പിൻമാറി. തങ്ങൾ മാലിന്യം നീക്കില്ലെന്ന് കാണിച്ച് കളക്ടർക്കും കൊച്ചിൻ ദേവസ്വം ബോർഡിനും മേയർ കത്തും നൽകി. ഇതോടെയാണ് മന്ത്രി വി.എസ്.സുനിൽകുമാർ ഇടപെട്ട് കോർപറേഷൻ മേയറുമായും മറ്റു ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചത്. ചർച്ചയുടെ അടിസ്ഥാനത്തിൽ ഇന്ന് മാലിന്യം നീക്കാൻ കോർപറേഷൻ സമ്മതിക്കുകയായിരുന്നു. എന്നാൽ മാലിന്യം ചാക്കിലാക്കിയെങ്കിലും പ്ലാസ്റ്റിക്…
Read MoreCategory: Thrissur
വാർത്ത തുണയായി; കളക്ടർ ഒപ്പിട്ടു, ബാലഭവൻ ജീവനക്കാർക്കു ശമ്പളം കിട്ടി
തൃശൂർ: കളക്ടർ ഒപ്പിടാതിരുന്നതിനെതുടർന്ന് ബാലഭവനിലെ സ്ഥിരം ജീവനക്കാർക്കു ശന്പളമില്ലാത്ത പൂരമായിരുന്നു ഇക്കുറി. ഇന്നലെ കളക്ടർ ഒപ്പിട്ടതോടെ ശന്പളം കൊടുക്കാൻ തീരുമാനമായി. ജീവനക്കാർക്കു ശന്പളം കിട്ടാത്തതിന്റെ വാർത്ത ഇന്നലെ രാഷ്ട്രദീപിക പ്രസിദ്ധീകരിച്ചിരുന്നു. എക്സ്ക്യൂട്ടീവ് യോഗ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഫണ്ടിൽനിന്നും തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏഴിനു ചെയർമാനായ ജില്ലാ കളക്ടർ ടി.വി അനുപമയ്ക്കു കത്തു നൽകിയിരുന്നു. എന്നാൽ പൂരത്തിരക്ക് ചൂണ്ടിക്കാട്ടി ഒപ്പിട്ടു നൽകിയിരുന്നില്ല. അവധിക്കാല ക്യാന്പിൽ 1200 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ശന്പളം കിട്ടാത്തതിൽ പ്രതിഷേധവുമായി രംഗത്തു വരാനുള്ള തയാറെടുപ്പിലായിരുന്നു ജീവനക്കാർ.
Read Moreസത്യം ഇതാണ്..! ആ വൃദ്ധയുടെ കാലിൽ ആണി കുത്തിക്കയറിയതൊന്നുമല്ല; സോഷ്യൽ മീഡിയയിൽ വൈറലായ നന്മ നിറഞ്ഞ പോലീസുകാരൻ ആ കഥ പറയുന്നു
സ്വന്തം ലേഖകൻ പഴയന്നൂർ: നമ്മടെ വീട്ടിൽ അമ്മയുടെ കാൽ മുറിഞ്ഞാൽ നമ്മൾ പ്ലാസ്റ്റർ ഒട്ടിച്ചുകൊടുക്കും പോലെ ഞാൻ അവരുടെ കാലിലെ മുറിവിൽ പ്ലാസ്റ്ററൊട്ടിച്ചെന്നു മാത്രം – സോഷ്യൽമീഡിയയിൽ വൈറലായ പോലീസുകാരൻ വൃദ്ധയുടെ കാലിലെ മുറിവിൽ പ്ലാസ്റ്റർ ഒട്ടിക്കുന്ന ചിത്രത്തിലെ ഹീറോ എഎസ്ഐ എ.എ.ബെന്നി ആ ചിത്രനിമിഷത്തിനു പിന്നിലെ കഥ പറഞ്ഞു. സോഷ്യൽമീഡിയയിൽ പലരും പറയും പോലെ ആണികൊണ്ട് മുറിഞ്ഞതോട കന്പികുത്തിക്കയറിയതോ ഒന്നുമല്ല സത്യത്തിൽ സംഭവിച്ചതെന്നും സ്റ്റേഷനിൽ ഇടക്കിടെ പ്ലാസ്റ്റിക് കുപ്പികളും മറ്റും പെറുക്കാനെത്തുന്ന വൃദ്ധയുടെ കാലിൽ നേരത്തെയുണ്ടായിരുന്ന മുറിവിൽ പ്ലാസ്റ്റർ വെച്ചുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും പഴയന്നൂർ സ്റ്റേഷനിലെ എഎസ്ഐയും പിആർഒയുമായ ബെന്നി വെളിപ്പെടുത്തി. കാലിൽ മുറിവ് നേരത്തെയുണ്ടായതാണെന്നും അതുകണ്ടപ്പോൾ അതിൽ പൊടിയും മണ്ണും ആകാതിരിക്കാൻ വേണ്ടി അടുത്ത കടയിൽ നിന്നും ഒരു പ്ലാസ്റ്റർ വാങ്ങിയൊട്ടിച്ചുകൊടുത്തുവെന്ന് മാത്രം. ആ നിമിഷം സുഹൃത്തുക്കളിലൊരാൾ മൊബൈലിൽ പകർത്തി എഫ്ബിയിലും മറ്റും ഇട്ടതോടെ…
Read Moreഒടുവിൽ സോണി പറയുന്നു; മേളങ്ങളുടെ സിനിമയിലെ ചെറിയ ഭാഗങ്ങൾക്കു മാത്രം പകർപ്പവകാശമെന്ന്
തൃശൂർ: തൃശൂർ പൂരത്തിന്റെ മേളങ്ങൾക്ക് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നു സോണി മ്യൂസിക്സിന്റെ തെന്നിന്ത്യൻ മേധാവി അശോക് പർവാണി. റസൂൽ പൂക്കുട്ടി ശബ്ദസംവിധാനം ചെയ്തു റിക്കാർഡു ചെയ്ത ദ സൗണ്ട് സ്റ്റോറി എന്ന സിനിമയിലെ ഭാഗങ്ങൾക്കു മാത്രമാണു പകർപ്പവകാശ നിയമപ്രകാരം നിയന്ത്രണമുള്ളത്. കുട്ടൻമാരാരുടെ രണ്ടരമണിക്കൂർ ദൈർഘ്യമുള്ള ഇലഞ്ഞിത്തറമേളത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. അഞ്ചു മിനിറ്റ് 42 സെക്കൻഡ് മാത്രം. ഈ ഭാഗത്തിനു പകർപ്പവകാശ നിയമം ബാധകമാണ്. പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം ഏഴു മിനിറ്റ് 54 സെക്കൻഡും കോങ്ങാട് മധുവിന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം ഏഴു മിനിറ്റ് അഞ്ചു സെക്കൻഡുമാണ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ഭാഗങ്ങൾ കോപ്പിചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനു മാത്രമാണു തടസമെന്നാണ് വിശദീകരണം.
Read Moreപൂരം റെയിൽവേയ്ക്കും ആഘോഷമായി; 17 ലക്ഷം രൂപയുടെ വരുമാനം
തൃശൂർ: പൂരം പെയ്തിറങ്ങിയപ്പോൾ തൃശൂർ റെയിൽവേയ്ക്കും ആഘോഷമായി. പൂര ദിനങ്ങളിൽ 17,26,428 രൂപയാണ് റെയിൽവേയ്ക്കു ലഭിച്ച വരുമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3,81,061 രൂപയുടെ അധിക വരുമാനമാണ് ഇക്കുറി പൂരത്തിനു ലഭിച്ചത്. കഴിഞ്ഞ വർഷത്തെ വരുമാനം 13,45,367 രൂപയായിരുന്നു. 25,845 യാത്രക്കാർ 15,482 ടിക്കറ്റുകളാണ് എടുത്തത്. ടിക്കറ്റ് കൗണ്ടറിലൂടെ 21,519 യാത്രക്കാർ 12,852 ടിക്കറ്റുകളാണ് എടുത്തത്. ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷിനുകളിലൂടെ 3,736 യാത്രക്കാർ 2,512 ടിക്കറ്റുകൾ എടുത്തു. മൊബൈൽ ആപ്പിലൂടെ 236 യാത്രക്കാർ 228 ടിക്കറ്റുകളും എടുത്തു. സാധാരണ നിലയിൽ ശരാശരി 7900 ടിക്കറ്റും 8.89 ലക്ഷം വരുമാനവും ലഭിക്കുന്നിടത്താണ് കൂടുതൽ വരുമാനം ലഭിച്ചത്. ജീവനക്കാരുടെ കുറവുമൂലം സ്ക്വാഡ് ഉണ്ടായിരുന്നില്ല. ടിക്കറ്റ് പരിശോധന കൂടി ഉണ്ടായിരുന്നെങ്കിൽ ഇതു റിക്കാർഡ് നേട്ടമായി മാറുമായിരുന്നുവെന്നു റെയിൽവേ അധികൃതർ പറഞ്ഞു.
Read Moreദീപ നിശാന്തിന്റെ കവിത മോഷണ വിവാദം; യുജിസിക്ക് 31നകം റിപ്പോർട്ട് നൽകും
സ്വന്തം ലേഖകൻ തൃശൂർ: ശ്രീകേരളവർമ കോളജിലെ അധ്യാപിക ദീപനിശാന്ത് കവിത മോഷ്ടിച്ചെന്ന വിവാദസംഭവത്തിൽ യുജിസിക്ക് ഈ മാസം 31നം കോളജ് പ്രിൻസിപ്പാൾ റിപ്പോർട്ട് നൽകും. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകണമെന്ന് യുജിസി പ്രിൻസിപ്പാളിനോട് നോട്ടീസ് മുഖാന്തിരം ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായി സ്റ്റാഫ് കൗണ്സിലിന്റെ യോഗം നാളെ ചേരുമെന്ന് പ്രിൻസിപ്പാൾ ഈശ്വരി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും അഭിപ്രായങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ച ശേഷമായിരിക്കും യുജിസിക്ക് വിശദമായ റിപ്പോർട്ട് നൽകും. ദീപനിശാന്തിന്റെ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു റിപ്പോർട്ടിനൊപ്പം ചേർക്കുമെന്നും പ്രിൻസിപ്പാൾ പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന കോളജായതിനാൽ ബോർഡിന്റെ അഭിപ്രായവും റിപ്പോർട്ട് സമർപിക്കുന്നതിന്റെ ഭാഗമായി ആരായും. കവിതാ മോഷണവുമായി ബന്ധപ്പെട്ട് കോളജിന് ഇതുവരെയും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രിൻസിപ്പാൾ പറഞ്ഞു. കോളജ്തല അന്വേഷണം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ റിപ്പോർട്ടും സമർപ്പിക്കണമെന്ന് യുജിസി നിർദ്ദേശിച്ചിരുന്നു. എന്നാൽ അത്തരത്തിലൊരു വിശദമായ…
Read Moreസംസ്ഥാന സ്കൂൾ പ്രവേശനോത്സവം ചെമ്പൂച്ചിറ സ്കൂളിൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കൊടകര: ഈ വർഷത്തെ സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂണ് മൂന്നിന് മറ്റത്തൂർ പഞ്ചായത്തിലെ ചെന്പുച്ചിറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥിന്റെ മണ്ഡലത്തിലുൾപ്പെട്ട ചെന്പുച്ചിറ സ്കൂൾ പാഠ്യ പാഠ്യേതര മേഖലകളിൽ മികവുള്ള വിദ്യാലയമാണ്. ഇത്തവണ എസ്എസ്എൽസി പരീക്ഷയിൽ നൂറുശതമാനം വിജയം ഈ വിദ്യാലയം കരസ്ഥമാക്കിയിരുന്നു. പ്രവേശനോത്സവം നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ പിടിഎയും നാട്ടുകാരും.പ്രവേശനോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ആലോചന യോഗം സംഘടിപ്പിച്ചു.തൃശൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അരവിന്ദാക്ഷൻഡ അധ്യക്ഷത വഹിച്ചു. എസ്എസ്കെ പ്രോഗ്രാം ഓഫീസർ പ്രകാശ് ബാബു, ഡി.പി.ഒ. ബിന്ദു പരമേശ്വരൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോ ഓഡിനേറ്റർ മുഹമ്മദ് സിദ്ധിഖ്, കൊടകര ബിപിഒ കെ.നന്ദകുമാർ, സ്കൂൾ പ്രിൻസിപ്പാൾ ടി.വി.ഗോപി, പ്രധാനധ്യാപിക പി.പി.ടെസി, പിടിഎ പ്രസിഡന്റ് മധു തൈശുവളപ്പിൽ എന്നിവർ സംസാരിച്ചു.…
Read Moreചാലക്കുടിയിൽ അനധികൃത പാർക്കിംഗ്; പിടികൂടാൻ ട്രാഫിക് കമ്മിറ്റി
ചാലക്കുടി: നഗരത്തിൽ എവിടെയും അനധികൃത പാർക്കിംഗ്. മുനിസിപ്പൽ ബസ് സ്റ്റാൻഡിലും പാർക്കിംഗ്. സ്വകാര്യ ബസുകൾക്കു മാത്രം പ്രവേശിക്കാനുള്ള ബസ് സ്റ്റാൻഡ് ഇന്ന് സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് സ്ഥലമായി മാറി.ബസ് സ്റ്റാൻഡിന്റെ ഒരു ഭാഗത്ത് രാവിലെ മുതൽ കാറുകൾ പാർക്ക് ചെയ്യുകയാണ്. ബസ് സ്റ്റാൻഡിൽ നിന്നും ബസുകളുടെ പുറത്തേക്കുള്ള വഴിയിലാണ് ഈ അനധികൃത പാർക്കിംഗ്. പോലീസ് ഇടയ്ക്കിടെ പാക്ക് ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെങ്കിലും അനധികൃത പാർക്കിംഗിന് ഒരു കുറവുമില്ല. ടൗണിലും പരിസരങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. എവിടെയെങ്കിലും ഒരു ഒഴിഞ്ഞ സ്ഥലം കണ്ടാൽ അവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. രാവിലെ റോഡരുകിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ രാത്രിയിലാണ് കൊണ്ടുപോകുന്നത്. ജോലിക്കു പോകുന്നവരും ദീർഘദൂര യാത്ര പോകുന്നവരും ടൗണിലേക്ക് സ്വന്തം കാറിൽ വന്ന് റോഡരുകിൽ കാർ പാർക്ക് ചെയ്ത് ബസിലും ട്രെയിനിലും യാത്ര പോകുകയാണ്. ടൗണിലെ ഗതാഗതത്തിരക്ക്…
Read Moreകാടുകാത്തവർ ഇനി നാടു കാക്കും; കേരള പോലീസിന് ഇത് പുതുചരിത്രം
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: കാടു കാത്തവർ ഇനി നാടും കാക്കും. ഇന്നുരാവിലെ രാമവർമപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഒൗട്ട് പരേഡ് ചരിത്രത്തിലേക്കാണ് ചുവടുവെച്ചത്. ഇതാദ്യായി സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ വനമേഖലകളിൽ നിന്നുള്ള അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് പ്രത്യേക റിക്രൂട്ട്മെന്റ് മുഖാന്തിരം കേരള പോലീസിൽ നിയമനം നൽകിയവരുടെ പാസിംഗ് ഒൗട്ട് പരേഡാണ് ഇന്ന് നടന്നത്. 24 പെണ്കുട്ടികളടക്കം 74 പേരാണ് ഇന്ന് സേനയുടെ ഭാഗമായത്. അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രികയും ഇതിലുണ്ട്.മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ വനമേഖല പ്രദേശങ്ങളിൽ കൂടുതൽ കാര്യക്ഷമമായി പോലീസിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റ പുതിയ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. രണ്ടു ബിരുദാനന്തര ബിരുദക്കാരും രണ്ട് പേർ ബിരുദവും ബിഎഡും ഉള്ളവരും ഏഴുപേർ ബിരുദധാരികളുമാണ്. ഒരാൾക്ക്…
Read Moreവ്യാജ ചെക്ക് കേസിൽ ഇരുപത് വർഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
വെള്ളിക്കുളങ്ങര: 20 വർഷങ്ങൾക്കു ശേഷം പിടികിട്ടാപ്പുള്ളി പിടിയിൽ 1995 കോടാലി സ്വദേശിയായ ഡോക്ടറിൽ നിന്നും പണം കടം വാങ്ങി വ്യാജ ചെക്ക് നൽകി കബളിപ്പിച്ച കേസിൽ ചാലക്കുടി മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മാന്പ്ര സ്വദേശി സഹായി പറന്പിൽ ഷാജഹാനെ ( 42) വെള്ളിക്കുളങ്ങര സബ്ഇൻസ്പെക്ടർ ഷിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. പല കേസുകളിലും ഉൾപ്പെട്ട കോടതിയിൽനിന്ന് ജാമ്യമെടുത്തു മുങ്ങി നടക്കുന്നവരെ പിടികൂടാനായി ചാലക്കുടി ഡിവൈഎസ്പി ലാൽജിയുടെ നിർദേശ പ്രകാരം രൂപീകരിച്ച സ്ക്വാഡ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കർണാടകത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിപ്പോൾ പോലീസ് എത്തി പിടികൂടുകയായിരുന്നു കട്ടപ്പന പോലീസ് സ്റ്റേഷനിലെ കള്ളനോട്ട് കേസിലും ഇയാൾ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ആസാദ് കാതിക്കുടം, കൃഷ്ണനുണ്ണി, സിവിൽ പോലീസ് ഓഫീസർമാരായ ബിനു, ഷിന്റോ എന്നിവരും അന്വേഷസംഘത്തിലുണ്ട ായിരുന്നു.
Read More