വീട്ടുജോലി ഭാരം മുഴുവൻ പെണ്‍കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നു; അലക്കുയന്ത്രം പ്രവർത്തിപ്പിക്കാൻ 40% പുരുഷന്മാർക്കും അറിയില്ല: സ്ത്രീ-പുരുഷ  അസമത്വം ഇന്നും നിലനിൽക്കുന്നതായി  ഏരിയൽ -നീൽസണ്‍ സർവേ

തൃശൂർ: കുടുംബങ്ങളിൽ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള അസമത്വം ഇന്നും നിലനിൽക്കുന്നതായി ഏരിയലിനു വേണ്ടി നീൽസണ്‍ നടത്തിയ സർവേ വ്യക്തമാക്കുന്നു. 25-48 പ്രായപരിധിയിൽപ്പെട്ട വിവാഹിതരായവർക്കിടയിലാണ് സർവേ നടത്തിയത്. വീട്ടുജോലി ഭാരം മുഴുവൻ പെണ്‍കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നു. ഇതുമൂലം എല്ലാ മേഖലയിലും മികവ് പുലർത്തേണ്ട പെണ്‍കുട്ടികളുടെ പ്രാഫഷണൽ വളർച്ചപോലും മുരടിപ്പിക്കുന്നു. വീട്ടുജോലിയുടെ ഭാരം പങ്കിടാൻ ആണ്‍കുട്ടികളെ പഠിപ്പിച്ചില്ലെങ്കിൽ നാളെ വിവാഹിതരാവുന്പോൾ അവൻ തുല്യപങ്കാളിത്തം വഹിക്കാൻ പ്രാപ്തനല്ലാതാകും. ആണ്‍കുട്ടികൾക്ക് അവബോധം നൽകാൻ സണ്‍സ് ഷെയർ ദി ലോഡ് എന്ന പദ്ധതിക്ക് ഏരിയൽ തുടക്കം കുറിച്ചു. വാരാന്ത്യങ്ങൾ പലചരക്കു വാങ്ങാനും അലക്കാനുമാണ് 72 ശതമാനം സ്ത്രീകളും സമയം വിനിയോഗിക്കുന്നത്. എന്നാൽ വാരാന്ത്യങ്ങൾ സുഖിക്കാനുള്ളതാണെന്നാണ് 68 ശതമാനം പുരുഷ·ാരുടേയും വിശ്വാസം. 68 ശതമാനം സ്ത്രീകൾ ജോലിസ്ഥലത്തുനിന്ന് വീട്ടിലെത്തിയാൽ ഉടൻ തുണി അലക്കാനാണ് ശ്രമിക്കുക. പുരുഷന്മരിൽ 35 ശതമാനം തുണി അലക്കുന്നതിൽ മടിയില്ലാത്തവരാണ്. 40 ശതമാനം പുരുഷന്മാർക്കും…

Read More

ഗുരുവായൂർ  ക്ഷേത്രോത്‌സവ ചടങ്ങ്;  ക്ഷേത്ര ദർശനത്തിന് നിയന്ത്രണം; ഞാറാഴ്ച ആനയോട്ടവും കൊടിയേറ്റവും നടക്കും

ഗുരുവായൂർ: ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി സഹസ്രകലശച്ചടങ്ങുകൾ നടക്കുന്നതിനൽ ദിവസവും ക്ഷേത്രത്തിൽ ദർശന നിയന്ത്രണമുണ്ടാകും.  നാളെ പുലർച്ചെ നാലുമുതൽ കലശചടങ്ങുകൾ തുടങ്ങും. മുള പൂജ,ശാന്തിഹോമം,അത്ഭുത ശാന്തിഹോമം,ശാന്തിഹോമ കലശാഭിഷേകം,അത്ഭുത ശാന്തി ഹോമ കലശാഭിഷേകം എന്നിവയാണ് ചടങ്ങുകൾ. നാളെ രാവിലെ ഒന്പതു മുതൽ ഉച്ചപൂജ നടതുറക്കുന്നതുവരെ ദർശന നിയന്ത്രണമുണ്ടാകും. വ്യാഴാഴ്ച രാവിലെ പത്തു മുതൽ ഉച്ചപൂജ നടതുറക്കുന്നതുവരെയും ദർശന നിയന്ത്രണമാണ്.വെളളിയാഴ്ചയാണ് തത്വലശാഭിഷേകം. ശനിയാഴ്ച അതിപ്രധാനമായ സഹസ്രകലശാഭിഷേകം നടക്കും. തത്വകലശാഭിഷേകദിവസമായ വെള്ളിയാഴ്ചയും സഹസ്രകലശാഭിഷേകം നടക്കുന്ന ശനിയാഴ്ചയും പുലർച്ചെ 4.30മുതൽ 11വരെ നാലന്പലത്തിനകത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. ഞാറാഴ്ചയാണ് ആനയോട്ടവും കൊടിയേറ്റവും.

Read More

വടക്കഞ്ചേരി- മണ്ണുത്തി ആറുവരിപ്പാത നിർമാണം സ്തംഭിച്ചു; 50 ടൺ സിമന്‍റ് നശിച്ചു; യന്ത്രങ്ങൾ തുരുമ്പെടുക്കുന്നു

വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി ആറുവരിപ്പാത നിർമാണം അനിശ്ചിതമായി നിർത്തിവച്ചതിനെ തുടർന്ന് നശിക്കുന്നത് മുന്നൂറു കോടിയോളം രൂപയുടെ റോഡ് നിർമാണ വാഹനങ്ങളും യന്ത്രസാമഗ്രികളും. കൂടാതെ 50 ടണ്‍ സിമന്‍റ്, പന്നിയങ്കര ഉൾപ്പെടെയുള്ള മെയിൻ പ്ലാന്‍റുകൾ, ടണ്‍ കണക്കിനു സ്റ്റീലും കന്പികളുമെല്ലാം അനാഥമായ സ്ഥിതിയിലാണ്. കരാർ കന്പനിയായ കെഎംസിയുടേതാണ് ഈ വാഹനങ്ങളും യന്ത്രസാമഗ്രികളുമെല്ലാം. പന്നിയങ്കരയിലെ പ്ലാന്‍റിനു മാത്രം പത്തുകോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായി എട്ടുമാസത്തെ ശന്പളകുടിശികയ്ക്കായി ചുവട്ടുപാടത്തുള്ള കരാർ കന്പനിയുടെ ഓഫീസ് പടിക്കൽ അനിശ്ചിതകാല സമരം നടത്തുന്ന ജീവനക്കാർ പറഞ്ഞു. ചുവട്ടുപ്പാടത്ത് നാഥനില്ലാത്ത മട്ടിലാണ് ടൗണ്‍ കണക്കിനു സ്റ്റീൽ കൂടിക്കിടക്കുന്നത്. കന്പി ഉൾപ്പെടെയുള്ളവ വേറെയുമുണ്ട്. പട്ടിക്കാട് 50 ടണ്‍ സിമന്‍റ് മതിയായവിധം സൂക്ഷിക്കാതെ കട്ടപിടിച്ച് ഉപയോഗശൂന്യമായി. മെഷിനറികളാണ് വർഷങ്ങളായി പ്രവർത്തിക്കാത്തതുമൂലം നശിക്കുന്നത്. ചുവട്ടുപ്പാടത്തുള്ള കരാർ കന്പനിയുടെ ഓഫീസ് പരിസരത്തും പാതയോരങ്ങളിലും ചാലക്കുടിയിലും കുതിരാൻ തുരങ്കപാത ഭാഗത്തും ഇത്തരത്തിൽ സാധനങ്ങൾ കേടുവന്ന് നശിക്കുകയാണ്.…

Read More

കലാഭവൻ മണിയുടെ മരണം: നടന്മാരായ ജാഫർ ഇടുക്കി, സാബുമോൻ ഉൾപെടെയുള്ള ഏഴുപേരുടെ നുണപരിശോധനയ്ക്ക് കോടതി അനുമതി

കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കേസിൽ നടന്മാരായ ജാഫർ ഇടുക്കി, സാബുമോൻ (തരികിട സാബു) ഉൾപ്പെടെ ഏഴുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കാൻ കോടതി അനുമതി നൽകി. എറണാകുളം സിജെഎം കോടതിയാണ് ഏഴു പേരെയും നുണപരിശോധനയ്ക്ക് വിധേയരാക്കാൻ സിബിഐക്ക് അനുമതി നൽകിയത്. ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് കോടതിയിൽ സിബിഐ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഏഴുപേരും കോടതിയിൽ നുണപരിശോധനയ്ക്ക് തയാറാണെന്ന് അറിയിച്ചു. ഇതോടെയാണ് കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയത്. മണിയുടേത് അസ്വാഭാവിക മരണമാണെന്നും മരിക്കുന്നതിന് തൊട്ടുമുൻപ് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നുമായിരുന്നു സിബിഐയുടെ ആവശ്യം. ജാഫർ ഇടുക്കി, സാബുമോൻ എന്നിവരെ ഉൾപ്പടെ ഏഴ് പേരെയും സിബിഐ നേരത്തെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നുണപരിശോധനയിലേക്ക് നീങ്ങാൻ തീരുമാനിച്ചത്.

Read More

 കാണാതായ വൃദ്ധയെ സമീപത്തെ വീട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം;മൂന്നുപേർ അറസ്റ്റിൽ; ഒരാളെ തെരയുന്നു

പാലക്കാട്: വൃദ്ധയുടെ മൃതദേഹം സമീപത്തെ വീട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. മാത്തൂർ ചുങ്കമന്ദം പൂശാരിപ്പറന്പ് കൂടന്തൊടി പരേതനായ സഹദേവന്‍റെ ഭാര്യ ഓമന (63)യാണ് കൊല്ലപ്പെട്ടത്. ഓമനയുടെ പാടത്തിനു സമീപം താമസിക്കുന്ന ഷൈജു (29), ഷൈജുവിന്‍റെ ബന്ധുവും അയൽവാസിയുമായ വിജീഷ് (27), സുഹൃത്ത് കിഴക്കേത്തറ സ്വദേശി ഗിരീഷ് ( 34) എന്നിവരാണ് അറസ്റ്റിലായത്. ഷൈജുവിന്‍റെ വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കൈയിൽ നിന്നും ഓമനയുടെ സ്വർണാഭരണങ്ങൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് തെരയുന്നുണ്ട്. ഇതിൽ വിജീഷിനെ കളപ്പാറയിലുള്ള കോഴിക്കടയ്ക്കു സമീപത്തു നിന്ന് നാട്ടുകാർ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. നാട്ടുകാരുമായുണ്ടായ പിടിവലിയ്ക്കിടെ ഇയാൾക്കു പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യലഹരിയിലായിരുന്ന പ്രതികൾ ഓമന ധരിച്ചിരുന്ന സ്വർണാഭരണങ്ങൾക്കു വേണ്ടിയാണ് കൊലപാതകം…

Read More

കൊലക്കേസ് പ്രതിയുടെ ജയിൽചാട്ടം; അസി. പ്രിസണ്‍ ഓഫീസർക്കു സസ്പെൻഷൻ

തൃശൂർ: കൊലക്കേസ് പ്രതിയായ തടവുപുള്ളി വിയ്യൂർ സെൻട്രൽ ജയിലിൽനിന്നു ചാടിപ്പോയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.സംഭവദിവസം തടവുകാരുടെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസർ സുജീഷിനെയാണ് സസ്പെൻഡ് ചെയ്തത്. ജയിൽ ജീവനക്കാരുടെ വിശ്വസ്തനായ തടവുകാരനായി കഴിഞ്ഞിരുന്ന എറണാകുളം പുത്തൻകുരിശ് സ്വദേശി രഞ്ജനാണ് കൃഷിയിടത്തിലേക്ക് ട്രാക്ടറോടിക്കാൻ വിട്ടപ്പോൾ കടന്നുകളഞ്ഞത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ജയിൽ ചാടി ഒരാഴ്ചയാവുന്പോഴും ഇയാളെ പിടികൂടാൻ പോലീസിനു സാധിച്ചിട്ടില്ല. എറണാകുളത്തെ വീട്ടിലും ബന്ധുവീടുകളിലുമൊക്കെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഇയാൾ ബന്ധപ്പെട്ടിട്ടില്ലെന്നാണ് സൂചന. വാഹന പരിശോധനകളും മറ്റും കർശനമാക്കി എല്ലാ അന്വേഷണവും നടത്തിയിട്ടും തടവുകാരൻ ഇപ്പോഴും ഒളിവിൽതന്നെയാണ്. രണ്ടു സംഘമായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. ജയിലിൽനിന്നും രക്ഷപ്പെട്ടയുടൻ ഇയാൾ തമിഴ്നാട്ടിലേക്കു കടന്നിരിക്കാമെന്നു സംശയിക്കുന്നു. ഫോണ്‍ ഉപയോഗിച്ചാൽ പെട്ടെന്നു കണ്ടെത്താനാകും. എന്നാൽ, ആരുമായും ഇയാൾ ബന്ധപ്പെട്ടതായി വിവരമില്ല. തടവുകാരൻ രക്ഷപ്പെട്ട…

Read More

തോമസ് മാസ്റ്ററുടെ സ്മാരകമായി മാളയിൽ രാഷ്ട്രീയ – ചരിത്ര – പൈതൃക മ്യൂസിയം

മാള: സാമൂഹ്യ സാംസ്കാരിക – രാഷ്ട്രീയ മണ്ഡലങ്ങളിൽ സജീവമായിരുന്ന അന്തരിച്ച കെ.എ.തോമസ് മാസ്റ്ററുടെ സ്മാരകമായ മാളയിൽ രാഷ്ട്രീയ – ചരിത്ര – പൈതൃക മ്യൂസിയം സ്ഥാപിക്കുന്നു.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന മുസിരീസ് പ്രൊജക്ട് ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായിട്ടുള്ളത്. മന്ത്രിമാരായ കടകംപിള്ളി സുരേന്ദ്രൻ, ഡോ. തോമസ് ഐസക്, അഡ്വ. വി.ആർ.സുനിൽകുമാർ എംഎൽഎ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.മുസിരിസ് പൈതൃക പദ്ധതിയിലുൾപ്പെടുത്തി കൊടുങ്ങല്ലൂർ, പറവൂർ ഭാഗങ്ങളിൽ നേരത്തെ മ്യൂസിയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാളയിൽ ആദ്യത്തേതാണിത്. 2016 ഒക്ടോബർ ഒന്പതിനു തൃശൂരിൽ തോമസ് മാസ്റ്ററുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനത്തിൽ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കാണ് ഈ നിർദേശം ആദ്യമായി മുന്നോട്ടുവച്ചത്. 1965ലും 1967ലും കെ.കരുണാകരനെതിരെ മാളയിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച തോമസ് മാസ്റ്റർ 367 വോട്ടുകൾക്കാണ് 1967ൽ പരാജയപ്പെട്ടത്. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്‍റെയും തിരുകൊച്ചി മേഖലയിലെ സോഷ്യലിസ്റ്റ്…

Read More

ശരീര പുഷ്ടിയുണ്ടാക്കുന്നതിനും മസിലുണ്ടാകുന്നതിനും ജിംനേഷ്യത്തിൽ  നൽകിയിരുന്നത്  മൃഗങ്ങൾക്ക് നൽകുന്ന മരുന്ന്; തൃശൂരിലെ  ജിംനേഷ്യത്തിൽ നിന്ന് പിടിച്ചെടുത്ത മരുന്ന് പന്നിക്കും കോഴിക്കും കുത്തിവയ്ക്കുന്നത്

സ്വന്തംലേഖകൻ തൃശൂർ: മസിലുണ്ടാക്കാൻ, മൃഗങ്ങൾക്ക് നൽകുന്ന മരുന്നുകൾ തൃശൂരിലെ ജിംനേഷ്യം കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തു. പടിഞ്ഞാറേകോട്ടയിലെ ഒരു ജിംനേഷ്യം കേന്ദ്രത്തിൽ നിന്നാണ് നിരോധിത മരുന്നുകൾ പിടിച്ചെടുത്തത്. സ്ഥാപന നടത്തിപ്പുകാർക്കെതിരെ ഒൗഷധ നിയമ പ്രകാരം ഡ്രഗ്സ് കണ്‍ട്രോൾ വിഭാഗം കേസെടുത്തു. ഈ കേന്ദ്രത്തിൽ നിന്നും മരുന്നുകൾ കുത്തിവയ്ക്കുന്നതിനുപയോഗിക്കുന്ന സിറിഞ്ചുകളും പിടിച്ചെടുത്തു. ശരീര പുഷ്ടിയുണ്ടാക്കുന്നതിനും മസിലുണ്ടാകുന്നതിനും വേണ്ടിയാണ് ജിംനേഷ്യം കേന്ദ്രത്തിൽ മൃഗങ്ങൾക്ക് നൽകുന്ന മരുന്നുകൾ നൽകി വരുന്നത്. പല ജിംനേഷ്യം കേന്ദ്രങ്ങളിലും ഇത്തരത്തിൽ മരുന്നുകൾ ഉപയോഗിക്കുന്നതായി സൂചന കിട്ടിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് തൃശൂരിലെ കേന്ദ്രത്തിൽ പരിശോധന നടത്തിയത്. നേരത്തെ എറണാകളത്തെ ജിംനേഷ്യം കേന്ദ്രത്തിൽ നിന്നും ഇത്തരം മരുന്നുകൾ പിടിച്ചെടുത്തിരുന്നു. കോഴികളിലും പന്നികളിലുമൊക്കെ തൂക്കം കൂട്ടാൻ ഉപയോഗിക്കുന്ന മരുന്നുകളാണ് മനുഷ്യ ശരീരത്തിൽ കുത്തി വയ്ക്കാൻ ഈ ജിംനേഷ്യം കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്നത്. മെത്തനോളൻ, ട്രെൻബൊലോൻ, കുതിരകൾക്ക് കൊടുക്കുന്ന സ്റ്റനസൊലോൾ എന്നീ മരുന്നുകളാണ് ഉപയോഗിച്ചിരുന്നത്.…

Read More

അഞ്ചുവർഷം നീണ്ട പ്രണയം പൂവണിഞ്ഞു! കോടാലിക്കാരൻ അജോയ്ക്ക് കനേഡിയൻ വധു

കോടാലി: അഞ്ചുവർഷം നീണ്ട പ്രണയത്തിനൊടുവിൽ കാനഡക്കാരി മെലിസ എഫ്രേൻ കോടാലി സ്വദേശി അജോയ്ക്കു വധുവായി. കോടാലി വാസുപുരത്തുകാരൻ ആന്‍റുവിന്‍റേയും ജോയ്സിയുടേയും മകനായ അജോയ് കാനഡയിൽ ഓട്ടിസ് തെറാപ്പിസ്റ്റായി ജോലിചെയ്യുകയാണ്. ഒന്‍റാറിയോവിലുള്ള എഫ്രേൻ – ഡോർമി ദന്പതികളുടെ മകളായ മെലിസ അവിടെ നഴ്സായി സേവനമനുഷ്ഠിക്കുകയാണ്. ജോലിക്കിടെ കണ്ട ുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. മൂന്നുമുറി സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിലായി രുന്നു വിവാഹം.

Read More

 പകരം കിടക്കേണ്ടി വരുമോ‍!  ജീവനക്കാരുടെ വിശ്വസ്തനായിരുന്ന  ജയിൽ ചാടിയ രഞ്ജനെ കണ്ടെത്താനാകാതെ പോലീസ്; ജീവനക്കാർക്കെതിരെ നടപടി ഉടൻ

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിപ്പോയ തടവുകാരനെ കണ്ടെത്താനാകാതെ പോലീസും വട്ടംകറങ്ങുന്നു. ജയിൽ ജീവനക്കാരുടെ വിശ്വസ്തനായ തടവുകാരനായി കഴിഞ്ഞിരുന്ന എറണാകുളം പുത്തൻകുരിശ് സ്വദേശി രഞ്ജനാണ് കൃഷിയിടത്തിലേക്ക് ട്രാക്ടറോടിക്കാൻ വിട്ടപ്പോൾ കടന്നു കളഞ്ഞത്. തടവുകാരൻ ജയിൽ ചാടിയിട്ട് അഞ്ചു ദിവസം കഴിഞ്ഞെങ്കിലും ഇതുവരെ ഒരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല. എറണാകുളത്തെ വീട്ടിലും ബന്ധുവീടുകളിലുമൊക്കെ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ബന്ധുക്കളും സുഹൃത്തുക്കളുമായും ഇയാൾ ബന്ധപ്പെട്ടിട്ടില്ലെന്നാണ് സൂചന. വാഹന പരിശോധനകളും മറ്റും കർശനമാക്കി എല്ലാ അന്വേഷണവും നടത്തിയിട്ടും തടവുകാരൻ ഇപ്പോഴും ഒളിവിൽ തന്നെയാണ്. രണ്ട് സംഘമായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. ജയിലിൽ നിന്നും രക്ഷപെട്ടയുടൻ ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നും സംശയിക്കുന്നു. ഫോണ്‍ ഉപയോഗിച്ചാൽ പെട്ടന്ന് കണ്ടെത്താനാകും. എന്നാൽ ആരുമായും ഇയാൾ ബന്ധപ്പെട്ടതായി വിവരമില്ല. ഇതിനിടെ തടവുകാരൻ രക്ഷപെട്ട സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് ജയിൽ ഡിജിപിക്ക് സമർപ്പിച്ചു. അടുത്ത…

Read More