തൃശൂർ: പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കുമെന്ന് സി.എൻ. ജയദേവൻ എംപി. സ്ഥാനാർഥികളുടെ മാനദണ്ഡം വിജയസാധ്യതയാണ്. സിപിഐക്ക് നൽകിയിട്ടുള്ള നാലു സീറ്റുകളും വിജയസാധ്യതയുള്ളതാണ്. വയനാട് കഴിഞ്ഞ തവണ തോൽക്കാനുള്ള സീറ്റെന്ന നിലയിലാണ് പ്രവർത്തകർ പ്രവർത്തിച്ചത്. ഇത്തവണ ആ സീറ്റ് തിരിച്ചുപിടിക്കും. തൃശൂർ സിപിഐയുടെ ഏറ്റവും വിജയസാധ്യതയുള്ള സീറ്റുകളിൽ ഒന്നാമത്തേതാണ്. നിയമസഭയിലേക്ക ു രണ്ടു തവണ മത്സരിച്ചവർക്ക് പാർട്ടി അവസരം നൽകാറില്ല. എന്നാൽ ലോക്സഭയിലേക്കു മത്സരിക്കുന്ന മാനദണ്ഡം സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അടുത്ത ദിവസം കൂടുന്ന യോഗത്തിൽ ഇതുസംബന്ധിച്ചും തീരുമാനമെടുക്കും. കേരളത്തിനു പുറത്ത് കോണ്ഗ്രസുമായി കൂട്ടുകൂടുന്നതിനോട് സിപിഐക്ക് വിരോധമില്ല. കോണ്ഗ്രസ് പാർട്ടി ബൂർഷ്വാസി പാർട്ടിയാണെന്നതിൽ മാറ്റമില്ല. എന്നാൽ ബിജെപി അങ്ങനെയല്ല. അവർ വർഗീയ പാർട്ടിയാണെന്നതാണ് കൂടുതൽ അപകടകരം. ആരുമായും കൂട്ടുകൂടി ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ് ഇപ്പോഴത്തെ നിലപാടെന്നും സി.എൻ. ജയദേവൻ പറഞ്ഞു.
Read MoreCategory: Thrissur
തൃശൂർ മണ്ഡലത്തിൽ 406 പദ്ധതികൾക്ക് 7.2 കോടിയുടെ ഭരണാനുമതി ലഭിച്ചതായി ജയദേവൻ എംപി
തൃശൂർ: പാർലമെന്റ് മണ്ഡലത്തിൽ 7.5 കോടിയുടെ പദ്ധതിക്കു കൂടി ഭരണാനുമതി ലഭിച്ചെന്ന് സി.എൻ. ജയേദേവൻ എംപി പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതുവരെ 14.16 കോടി രൂപയുടെ പ്രവർത്തികൾ പൂർത്തിയായി. ഭരണാനുമതി ലഭിച്ച 10 കോടിയോളം രൂപയുടെ വിവിധ പദ്ധതികളുടെ നിർവഹണ നടപടികൾ പുരോഗമിക്കുന്നു. 33.46 കോടി രൂപ ചെലവ് വരുന്ന 496 പദ്ധതികളാണ് മണ്ഡലത്തിൽ നടപ്പിലാക്കാനായി അഞ്ച് വർഷത്തിനിടെ സമർപ്പിച്ചത്. ഇതിൽ 406 പദ്ധതികൾക്കാണ് അനുമതിയായത്. 334 പദ്ധതികൾ പൂർത്തീകരിച്ചു. 72 പദ്ധതികളുടെ നിർമാണ നടപടികളാണ് പുരോഗമിക്കുന്നത്. കേന്ദ്ര പദ്ധതിയായ ആദർശ് ഗ്രാമിനു പ്രത്യേക ഫണ്ടുകൾ ഇല്ലെങ്കിലും മണ്ഡലത്തിൽ മൂന്ന് പഞ്ചായത്തുകളെ ദത്തെടുക്കാനായിട്ടുണ്ട്. നാട്ടിക മണ്ഡലത്തിലെ താന്ന്യം, ഒല്ലൂരിലെ പുത്തൂർ എന്നിവയാണ് നേരത്തെ ദത്തെടുത്തത്. ഇരിങ്ങാലക്കുട മണ്ഡലത്തിലെ കാറളം പഞ്ചായത്തിനെ ദത്തെടുക്കാനുള്ള നടപടി അവസാനഘട്ടത്തിലാണ്. ഇവിടങ്ങളിലെ വികസനത്തിനു മേൽനോട്ടം വഹിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ നൽകുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.50…
Read Moreസിപിഐ കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി ബാബു കനാലിൽ മരിച്ച നിലയിൽ
തൃശൂർ: സിപിഐ നേതാവ് മരിച്ച നിലയിൽ. മാള സ്വദേശി ബാബുവിനെയാണ് കനോലി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറിയാണ് ബാബു.ചൊവ്വാഴ്ച മുതൽ ബാബുവിനെ കാണാനില്ലായിരുന്നു. ഇതേതുടർന്നു ബാബുവിന്റെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
Read Moreപ്രളയത്തിൽ കുടുങ്ങിയ വ്യവസായി ഇൻഷ്വറൻസ് തുകയ്ക്കായി സത്യഗ്രഹം തുടങ്ങുന്നു; ഇൻഷ്വർ ചെയ്ത തുക കമ്പിനി നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം
തൃശൂർ: പ്രളയത്തിൽ വൻനാശം നേരിട്ട വ്യവസായി ഇൻഷ്വറൻസ് തുക കിട്ടാൻ ഇൻഷ്വറൻസ് കന്പനി ഓഫീസിൽ നാളെ സത്യഗ്രഹ സമരം ആരംഭിക്കുന്നു. വാടാനപ്പള്ളി തൃത്തല്ലൂരിലെ അൽ മലബാർ കോക്കനട്ട് പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ കെ.വി. മോഹനനാണ് സമരം തുടങ്ങുന്നത്. “തെങ്ങിന്റെ വക്കീൽ’ എന്നറിയപ്പെടുന്ന മോഹനൻ നാലര കോടി രൂപയ്ക്കാണു കന്പനിയിലെ യന്ത്രോപകരണങ്ങളും സ്റ്റോക്കും ഇൻഷ്വർ ചെയ്തിരുന്നത്. പ്രളയത്തിനു തൊട്ടടുത്ത ദിവസംതന്നെ ഇൻഷ്വറൻസ് കന്പനിയായ ബജാജ് അലയൻസിൽ ക്ലെയിമിനായി അപേക്ഷ നൽകി. ആഴ്ചതോറും പരിശോധനകളും നടത്തിക്കലും മാത്രമല്ലാതെ പണം നല്കാൻ നടപടിയുണ്ടായില്ലെന്നു മോഹനൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മൊറട്ടോറിയം പ്രഖ്യാപിച്ചെന്നു സർക്കാർ പ്രഖ്യാപിച്ചെങ്കിലും കനറാ ബാങ്കും ദ്രോഹ നടപടികളാണ് സ്വീകരിച്ചതെന്നു മോഹനൻ പറഞ്ഞു.
Read Moreറിപ്പബ്ലിക് ദിന പരേഡ് കാണാൻ പോയ ഭിന്നശേഷിക്കാരായ കുട്ടികളോട് റെയിൽവേയുടെ കൊലച്ചതി; ടിക്കറ്റുമായി എത്തിയപ്പോൾ ബോഗിയില്ല ; പല ബോഗികളിലായി കുട്ടികളുടേയും അമ്മമാരുടെയും ദുരിതയാത്രാനുഭവം ഇങ്ങനെ…
സ്വന്തം ലേഖകൻ തൃശൂർ: റിപ്പബ്ലിക്ദിന പരേഡ് കാണാൻ തൃശൂരിൽ നിന്നുപോയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളോട് റെയിൽവേയുടെ ക്രൂരമായ കൊലച്ചതി. ഭിന്നശഷിക്കാരായ പത്ത് വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമടക്കം 26 പേർക്ക് ട്രെയിനിൽ ഇല്ലാത്ത ബോഗിയുടെ ടിക്കറ്റ് നൽകിയാണ് റെയിൽവേ കബളിപ്പിച്ചത്. ഡൽഹിയിൽ നിന്നും തൃശൂരിലേക്ക് മടങ്ങാനായി സ്റ്റേഷനിൽ എത്തിയപ്പോഴാണ് തങ്ങൾ ഒരു മാസം മുന്പ് ബുക്ക് ചെയ്ത കേരള എക്സ്പ്രസിൽ എസ് 10 എന്ന ബോഗി തന്നെ ഇല്ലെന്ന് ഇവർ അറിയിയുന്നത്. ഒരു മാസം മുന്പ് ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ പ്രിന്റഡ് ടിക്കറ്റുമായി ഡൽഹി സ്റ്റേഷൻ അധികൃതരെ ബന്ധപ്പെട്ടെങ്കിലും സാങ്കേതിക പിഴവാണെന്നും ഒന്നും ചെയ്യാനാകില്ലെന്നുമായിരുന്നു മറുപടി. തുടർന്ന് വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്ന സർവ ശിക്ഷ അഭിയാൻ ഉദ്യോഗസ്ഥർ തൃശൂർ ജില്ല കളക്ടർ ടി.വി.അനുപയുമായി അടിയന്തിരമായി ഫോണിൽ ബന്ധപ്പെടുകയും പ്രശ്നം അറിയിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർഥികളേയും രക്ഷിതാക്കളേയും പല ബോഗികളിൽ കയറ്റി വിടുകയായിരുന്നു. നാളെ…
Read Moreമണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാത നിർമാണം സ്തംഭിച്ചു ; നേരിൽ പരിശോധിക്കാൻ മനുഷ്യാവകാശ കമ്മീഷനെത്തി
തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത പണിയുടെ പുരോഗതിയും സുരക്ഷാഭീഷണിയും പരിശോധിക്കുവാൻ മനുഷ്യാവകാശ കമ്മീഷനംഗം പി. മോഹൻദാസ് എത്തി. റോഡ് പണി പൂർത്തിയാക്കുക, മണ്ണിടിച്ചിൽ തടയുക, മുളയം, മുടിക്കോട് അടിപ്പാതകൾ പൂർത്തീകരിക്കുക, മണ്ണിടിച്ചിൽ തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ ഹർജി പരിഗണിച്ചാണ് പരിശോധന നടത്തിയത്. പണി ഈ മാസം മുപ്പതിനു പൂർത്തിയാക്കുമെന്നു മരാമത്ത് മന്ത്രി ജി. സുധാകരൻ രണ്ടുമാസം മുന്പു വിളിച്ചുകൂട്ടിയ യോഗത്തിൽ തീരുമാനിച്ചിരുന്നു. തീരുമാനം നടപ്പാക്കാത്തതുമൂലം അനേകായിരം യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ആരോപിച്ചാണു ഹർജി നൽകിയത്. പണി സ്തംഭിച്ചിരിക്കുകയാണെന്നു കമ്മീഷൻ നേരിൽ കണ്ടു ബോധ്യപ്പെട്ടു. കമ്മീഷൻ നോട്ടീസ് അയച്ചതനുസരിച്ച് ദേശീയപാത അഥോറിറ്റിയുടേയും കരാറുകാരുടേയും പ്രതിനിധികളും പരാതിക്കാരനും എത്തിയിരുന്നു. ചേർത്തലയിൽ നടന്ന സിറ്റിംഗിൽ ഇരുവിഭാഗത്തേയും കേട്ടശേഷമാണ് പരിശോധനയ്ക്കു തീരുമാനമെടുത്തത്.
Read Moreഇടഞ്ഞ കൊന്പനെ തളച്ചു; ഒഴിവായത് വൻ അപകടം; കുറുന്പുകാട്ടിയത് കൊന്പൻ പാർഥസാരഥി
ചാവക്കാട്: കൊന്പൻ ഇടഞ്ഞു അനുസരണക്കേട് കാട്ടിയ കൊന്പനെ പാപ്പാൻമാർ ഉടനെ തളച്ചതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി. മണത്തല ചന്ദനകുടം നേർച്ചക്ക് കൊണ്ട ുവന്ന പുത്തൂർ പാർത്ഥസാരഥിയാണ് കുറുന്പ് കാട്ടിയത്. തിങ്കളാഴ്ച രാവിലെ എഴുന്നുള്ളിപ്പിനെത്തിയതായിരുന്നു. തുടങ്ങുന്നതിനു മുന്പെ നാലുപേർ ആനപുറത്തുകയറി. പിന്നീട്് പലരും ചെറിയ കുട്ടികളെ ആന പുറത്തുള്ള ആളുകളുടെ കൈകളിലേക്ക് കൊടുക്കലും, ഇറക്കലുമായി ഇത് കൊന്പന് ഇഷ്ടപ്പെട്ടിരുന്നില്ല . കാഴ്ച പള്ളിയിലേക്ക് പോകുന്പോൾ തന്നെ കൊന്പൻ കുറുന്പോടെയാണ് നീങ്ങുന്നതെന്ന് പാപ്പാൻ ഷിബു അടക്കമുള്ളവർക്ക് മനസിലായിരുന്നു. പള്ളി അങ്കണത്തിൽ ആളുകളെ ഇറക്കി തിരിച്ചുവരും സമയം കാഴ്ച കമ്മിറ്റിക്കാരുടെ നിർബന്ധത്തെ ത്തുടർന്ന് ആനപുറത്ത്് മറ്റു മൂന്നുപേരെ കയറ്റിയതാണ് ആന പ്രകോപിതനായത്. ദേശീയപാതയുടെ നടുവിൽ നിലയുറപ്പിച്ച കൊന്പനെ വിശ്വനാഥക്ഷേത്രത്തിനു സമീപമുള്ള ഐനിപുള്ളി രാമദാസിന്റെ പറന്പിലേക്കുമാറ്റി തന്ത്രത്തിൽ തെങ്ങിൽ തളക്കുകയായിരുന്നു. നിരന്തരമുള്ള എഴുന്നള്ളിപ്പുകൾ കഴിഞ്ഞാണ് കൊന്പൻ മണത്തലയിൽ എത്തിയത്. എന്നാൽ ആവശ്യമായ പട്ടയും, മറ്റും…
Read Moreമോദിയുടെ തൃശൂരിലെ പ്രസംഗം വളരെ കരുതലോടെ; മലയാളം പറഞ്ഞില്ല; പ്രസംഗം ടെലിപ്രോംപ്റ്ററിൽ നോക്കി
തൃശൂർ: മലയാളം പറഞ്ഞ് കാണികളെ കൈയിലെടുക്കാറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ ഇംഗ്ലീഷിൽതന്നെയാണ് പ്രസംഗം തുടങ്ങിയത്.കേരളത്തിൽ ഒരു മാസത്തിനുള്ളിൽ ഇതു രണ്ടാംതവണയാണ് വരുന്നതെന്നു പറഞ്ഞും, സാംസ്കാരിക തലസ്ഥാനമായ തൃശൂരിനെ പുകഴ്ത്തിയുമാണ് പ്രസംഗം തുടങ്ങിയത്. പ്രധാനമന്ത്രി വേദിയിലെത്തുന്നതിന് അഞ്ചു മിനിറ്റ് മുന്പ് പ്രസംഗ പീഠത്തിനു മുന്പിൽ രണ്ടു വശത്തുമായി ടെലിപ്രോംപ്റ്റർ സ്ഥാപിച്ചിരുന്നു. ഇതു നോക്കിയാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. എന്നാൽ ടെലിപ്രോംപ്റ്ററിൽ നോക്കിയാണ് പ്രസംഗിക്കുന്നതെന്നു തേക്കിൻകാട് മൈതാനിയിൽ കൂടിയിരുന്ന ഒട്ടുമിക്കവർക്കും മനസിലായില്ല. രണ്ടുവശത്തും ടെലിപ്രോംപ്റ്റർ സ്ഥാപിച്ചിരുന്നതിനാൽ പ്രസംഗത്തിനിടെ സദസിലിരിക്കുന്നവരെ നോക്കുന്നതുപോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ആർക്കും മനസിലാകാത്ത രീതിയിൽ വിദഗ്ധമായി മോദി പ്രസംഗിച്ചു. പ്രസംഗം കഴിഞ്ഞയുടൻ ഇത് എടുത്തുമാറ്റുകയും ചെയ്തു. തൃശൂരിനെയും ഗുരുവായൂരിനെയും കുറിച്ചും കലാഭവൻ മണി, സുകുമാർ അഴിക്കോട്, കമല സുരയ്യ തുടങ്ങിയവരുടെ പേരുകളും കൃത്യമായി പറഞ്ഞതിന്റെ പിന്നിൽ ടെലിപ്രോംപ്റ്ററായിരുന്നു. സാധാരണ ഒരു സഹായവുമില്ലാതെ പ്രസംഗിക്കുന്ന പ്രധാനമന്ത്രി വളരെ…
Read Moreമോദിക്കു തൃശൂരിൽ വൻ വരവേൽപ്പ്; കലാഭവൻ മണിയെ സ്മരിച്ചു, ആർത്തു വിളിച്ച് ജനങ്ങൾ ; ആവേശമുയർത്തി സ്വാഗത ഗാനം
തൃശൂർ: ജനങ്ങളെ മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരെ ആവേശത്തിലാക്കി സ്വാഗതഗാനം. തേക്കിൻകാട് മൈതാനിയിലെ വേദിയിലെത്തിയ പ്രധാനമന്ത്രിക്കു സ്വാഗതമോതുന്നതിനുവേണ്ടി ഗായകൻ അനൂപ് ശങ്കർ അവതരിപ്പിച്ച സ്വാഗത ഗാനമാണ് ജനങ്ങളിൽ ആവേശമുയർത്തിയത്. വന്ദേമാതരം എന്നു തുടങ്ങുന്ന ഗാനം മോദിഭക്തിയും മോദിപുകഴ്ചയും ഉൾപ്പെടുത്തി മുദ്രാവാക്യം വിളി പോലെ തുടങ്ങി സംഗീതത്തിന്റെ ശാന്തതയിലേക്കു കടന്നതോടെ വേദിയിലിരുന്ന പ്രധാനമന്ത്രിയും ആശ്ചര്യത്തോടെ അനൂപ് ശങ്കറെ നോക്കുന്നുണ്ടായിരുന്നു. സ്വാഗതഗാനത്തോടൊപ്പം ജനങ്ങളും മോദിക്കു ജയ് വിളിക്കാൻ തുടങ്ങിയതോടെ ആവേശത്തിന്റെ തിരമാല ജനങ്ങൾ കൈമാറി. വേദിയിൽ അടുത്തിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ളയോട് സ്വാഗതഗാനം ആലപിക്കുന്ന വ്യക്തിയെ സംബന്ധിച്ചും പ്രധാനമന്ത്രി ചോദിച്ചു മനസിലാക്കുന്നുണ്ടായിരുന്നു. കലാഭവൻ മണിയെ സ്മരിച്ചു, ആർത്തു വിളിച്ച് ജനങ്ങൾ തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തിനിടെ കലാഭവൻ മണിയുടെ പേരെടുത്തു പറഞ്ഞതോടെ തേക്കിൻകാട് മൈതാനിയിൽ കൂടിയിരുന്നവർ ആർത്തുവിളിച്ചു. സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ വരുന്നതിൽ വളരെ സന്തോഷമുണ്ടെന്നു പറഞ്ഞാണ്…
Read Moreഗാന്ധിജിയെ നേരിൽ കാണാനും സമ്മാനം വാങ്ങാനും അപൂർവ്വ ഭാഗം ലഭിച്ചയാൾ; അവസാനത്തെ കണ്ണികളിലൊന്നായ മല്ലിക തമ്പുരാട്ടി വിടപറഞ്ഞു
തൃശൂർ: ഗാന്ധിജിയുടെ തൃശൂർ സന്ദർശനവേളയിൽ അദ്ദേഹത്തെ നേരിട്ടുകാണാൻ ഭാഗ്യം ലഭിച്ചവരിൽ അവസാനത്തെ കണ്ണികളിലൊരാളാണ് കഴിഞ്ഞ ദിവസം അന്തരിച്ച തലപ്പിള്ളി രാജവംശത്തിലെ മല്ലിക തന്പുരാട്ടി. നേരിട്ടു കാണുക മാത്രമല്ല അദ്ദേഹത്തിൽനിന്നു സമ്മാനം ഏറ്റുവാങ്ങാനുള്ള ഭാഗ്യവും അന്നു മൂന്നുവയസുകാരിയായിരുന്ന തന്പുരാട്ടിക്കു ലഭിച്ചിരുന്നു. 1927 ഒക്ടോബർ 14നായിരുന്നു തൃശൂരിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ട ഗാന്ധിജിയുടെ സന്ദർശനം. ഗാന്ധിജിയുടെ സന്ദർശന സമയത്തു വിവേകോദയം സ്കൂളിൽ കുട്ടികൾക്കായി സംഘടിപ്പിച്ച നൂൽനൂൽക്കൽ മത്സരത്തിൽ സമ്മാനം ലഭിച്ചതു മല്ലിക തന്പുരാട്ടിക്കായിരുന്നു. അന്നു ഗാന്ധിജിയുടെ പക്കൽനിന്നു സമ്മാനമായി ഏറ്റുവാങ്ങിയ ദേശഭക്തിഗാനങ്ങളടങ്ങിയ പുസ്തകവും ചെറിയ തക്ലിയും മല്ലിക തന്പുരാട്ടി നിധിപോലെ സൂക്ഷിച്ചുവച്ചിരുന്നു. ആ സന്ദർശനത്തിൽ കുട്ടികൾ നൂൽനൂൽക്കുന്ന കാഴ്ച തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്നു ഗാന്ധിജി ഡയറിയിൽ കുറിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. തികഞ്ഞ ഗാന്ധിയനായ കുറൂർ നീലകണ്ഠൻ നന്പൂതിരിപ്പാടിന്റെ ജ്യേഷ്ഠപുത്രിയായ മല്ലിക തന്പുരാട്ടി നന്നേ ചെറുപ്പത്തിൽ ചർച്ചയിൽ നൂൽനൂൽക്കാൻ പഠിച്ചിരുന്നു. ഗാന്ധിയൻ ആദർശങ്ങളിൽ…
Read More