കഞ്ചാവിലും മദ്യത്തിലും തുലഞ്ഞ കലാകാരൻ! വധശ്രമക്കേസിലെ പ്രതി പിടിയിൽ

കൊരട്ടി: ഒന്നരമാസം മുന്പ് മേലൂർ സ്വദേശിയേയും മകനേയും മാരകായുധങ്ങളുമായി ആക്രമിച്ച് വധിക്കാൻശ്രമിച്ച കേസിൽ ഒളിവിലായിരുന്ന മേലൂർ സ്വദേശി ചിറമേൽ വടക്കൻ വീട്ടിൽ ജോർജ് ജോസഫ് എന്ന ജോഷി (49) യെ കൊരട്ടി എസ്ഐ ജയേഷ് ബാലനും എഎസ്ഐ പിടി വർഗീസും സംഘവും പിടികൂടി. ഡിസംബർ ആദ്യവാരം മേലൂർ സ്വദേശിയും മകനും വ്യാപാരാവശ്യത്തിനായി ടെംപോയിൽ സഞ്ചരിക്കവേ ജോഷിയും സുഹൃത്തുക്കളും തന്ത്രപൂർവം അടുത്തേക്ക് വിളിച്ചു വരുത്തി വടിവാളും ഇരുന്പുവടിയുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ കൊരട്ടി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഈ കേസിൽ നേരത്തെ ഒരു പ്രതിയെ കോടതി റിമാൻഡു ചെയ്തിരുന്നു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന ജോഷി നാട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ച എസ്ഐയും സംഘവും പുലർച്ചെ മുതൽ വീടും പരിസരവും രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. രാവിലെ ഒന്പതുമണിയോടെ വീട്ടിലേക്ക് പതുങ്ങി വരികയായിരുന്ന ജോഷിയെ പിടികൂടാൻ ശ്രമിക്കവേ കുതറി രക്ഷപെടാൻ ശ്രമിച്ചെങ്കിലും…

Read More

ഗോഡ്സെയെ കനാലിൽ  മുക്കികൊന്ന് പ്രതിഷേധിച്ച്  കെ പി സി സി വിചാർ വിഭാഗ് 

തൃപ്രയാർ: രാഷ്‌ട്രപിതാവ് മഹാത്മ ഗാന്ധിയെ പ്രതികാത്മകമായി വധിക്കുകയും ഗോഡ്സെ യെ മഹാനായി ചിത്രീകരിക്കുകയും ചെയ്ത ഹിന്ദുമഹാസഭയുടെ അപരിഷ്കൃതമായ നടപടിക്കെതിരെ കെ പി സി സി വിചാർ വിഭാഗ് നാട്ടിക ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഥുറാം ഗോഡ്സെയെ സരയൂ തീരത്ത് കനോലി കനാൽ മുക്കി കൊന്ന് പ്രതിഷേധിച്ചു. നാട്ടിക ബ്ലോക്ക് ചെയർമാൻ ആന്‍റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം പി .എം. ശരത് കുമാർ ഉദ്ഘാടനം ചെയ്തു .ഇ രമേശൻ ,ഷൈൻ നാട്ടിക ,ഉണ്ണികൃഷ്ണൻ ചാണാടിക്കൽ ,റാനിഷ് നാട്ടിക ,വിനോഷ് വടക്കേടത്ത് ,എം.ബി. സജീവൻ ,ഉല്ലാസ് വലപ്പാട് ,പ്രവീണ്‍ രവീന്ദ്രൻ, ബിനീത് ജയശങ്കർ ,ആനന്ദൻ വലപ്പാട് എന്നിവർ പ്രസംഗിച്ചു

Read More

എന്തൊക്കെ “തള്ള’ലായായിരുന്നു… വാഴകൃഷി സോണ്‍, ഫർണീച്ചർ ഹബ്, ഓട്ടിസം പാർക്ക്; പ്രഖ്യാപനങ്ങൾ  മാത്രം ഒതുങ്ങിയ ബജറ്റ് പ്രഖ്യാപനങ്ങളറിയാം

തൃശൂർ: എന്തൊക്കെ സ്വപ്നങ്ങളായിരുന്നു കഴിഞ്ഞ ബജറ്റ് അവതരണം കഴിഞ്ഞപ്പോൾ തൃശൂർ ജില്ലയ്ക്കുണ്ടായിരുന്നത്. ജില്ലയെ വാഴകൃഷി സോണ്‍ ആക്കും, ഫർണീച്ചർ ഹബ്, ജില്ലയിൽ ഓട്ടിസം പാർക്കൊരുക്കും…ഇതൊക്കെ കേട്ട് ധനമന്ത്രിയെയും സർക്കാരിനെയും വാഴ്ത്താത്തവർ ആരുമില്ലായിരുന്നു. എന്നാൽ അന്നത്തെ ബജറ്റ് പ്രസംഗത്തിലെ വാഗ്ദാനത്തിനപ്പുറം ഒന്നുമുണ്ടായില്ല. വാഴകൃഷി സോണുമില്ല, ഹബ്ബുമില്ല…. എല്ലാം ഒരു സ്വപ്നം പോലെ പറഞ്ഞു, പോയി. സ്വർണനഗരിയെന്ന വിശേഷണം കൂടിയുള്ള തൃശൂരിൽ ജെം ആൻഡ് ജ്വല്ലറി പാർക്ക്, കൊരട്ടിയിലെ വ്യവസായ ഷെഡ്, അത്താണിയിലെ കെൽട്രോണ്‍ പുനരുജ്ജീവന പദ്ധതി എന്നിവയിലും ഒന്നുമുണ്ടായില്ല. തലപ്പള്ളിയിലെ ഫയർ ക്രാക്കേഴ്സ് പ്രോഡക്ട് ക്ലസ്റ്ററിനു സ്ഥല പരിശോധനയും, വടക്കാഞ്ചേരിയിലെ വ്യവസായ പാർക്കിനു സ്ഥലം കണ്ടെത്തിയതും മാത്രമാണുണ്ടായത്. കെ.കരുണാകരന്‍റെ കാലത്തു തുടങ്ങി നഷ്ടത്തിലായതിനെതുടർന്ന് പ്രവർത്തനം നിലച്ച മാളയിലെ കോഴിത്തീറ്റ ഫാക്ടറി 10 കോടിയുണ്ടായാൽ പ്രവർത്തനം തുടങ്ങാമായിരുന്നതും വാഗ്ദാനത്തിലൊതുങ്ങി.ട്രാൻസ്ജെൻഡറുകൾക്കു ജില്ലാകേന്ദ്രങ്ങളിലെ സുരക്ഷിത ഹോമുകൾ കഴിഞ്ഞവർഷത്തെ പ്രഖ്യാപനമാണ്, ഇപ്പോഴും വാഗ്ദാനത്തിലുണ്ട്. ചിലതു…

Read More

കത്തിക്കരുതേ… പ്ലാസ്റ്റിക്ക് മാലിന്യം; ചാലക്കുടി താലൂക്ക് ആശുപത്രിയിലെ മാലിന്യം കത്തിക്കൽ; പരിസരവാസികൾ ദുരിതത്തിൽ

ചാലക്കുടി: താലൂക്ക് ആശുപത്രി കോന്പൗണ്ടിൽ ആശുപത്രി മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതുമൂലം പരിസര നിവാസികൾക്ക് ജീവിതം ദുസഹമായി. ആശുപത്രിയിലെ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ആശുപത്രി മാലിന്യങ്ങളാണ് പോസ്റ്റുമോർട്ടം മുറിയുടെ സമീപം കൂട്ടിയിട്ട് കത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതുമൂലം ആശുപത്രിയുടെ പരിസരത്ത് പുകപടലങ്ങളുയർന്ന് വീടുകളിലേക്ക് എത്തുന്നതുമൂലം വീടിനകത്ത് ഇരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് സമീപവാസികൾ പറയുന്നു. മാലിന്യങ്ങൾ കത്തിക്കുന്നതുമൂലമുണ്ടാകുന്ന ദുർഗന്ധവും വമിച്ചുകൊണ്ടിരിക്കുയാണ്. ആശുപത്രി അധികൃതരോട് പരിസരവാസികൾ പലതവണ പരാതിപ്പെട്ടിട്ടും ഇത് നിർത്താതെ തുടർന്നുകൊണ്ടിരിക്കുകയാണ്. നഗരസഭ അധികൃതരോടും പരാതിപ്പെട്ടിട്ടും അവരും കണ്ണടയ്ക്കുകയാണ്. ആശുപത്രിയിലെ മാലിന്യങ്ങൾ നശിപ്പിക്കാൻ ഇതുവരെയും ഒരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. ആശുപത്രിയിലെ കുളിമുറികളിൽ നിന്നും മറ്റും ഒഴുകുന്ന മലിനജലം പരിസരത്തെ കിണറുകളിൽ എത്തിയതുമൂലം പരിസരവാസികൾ പ്രക്ഷോഭം നടത്തിയിരുന്നു. മാലിന്യസംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചതായി പല തവണ പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെയും നടപ്പിലായിട്ടില്ല.

Read More

നെറ്റിപ്പട്ടം മോഷ്ടിച്ച മൂന്ന് ആനപ്പാപ്പാന്മാർ പിടിയിൽ;   നെറ്റിപ്പട്ടത്തിന് രണ്ടുലക്ഷം വരെ  വിലവരുമെന്ന്  സംഘാടകർ; ചാവക്കാട്ട് നടന്ന സംഭവമിങ്ങനെ…

ചാവക്കാട്: മണത്തല നേർച്ചയ്ക്കിടെ നെറ്റിപ്പട്ടം മോഷ്ടിച്ച മൂന്ന് ആനപ്പാപ്പാൻമാർ പൊലീസ് കസ്റ്റഡിയിൽ. പ്രധാനപ്രതിയായ മറ്റൊരു ആനപ്പാപ്പാനെ പോലീസ് തെരയുന്നു. ബീച്ചിൽ നിന്നുള്ള മിറാക്കിൾസ് കാഴ്ച കമ്മിറ്റിക്കാർ ത്യശൂരിൽ നിന്നും വാടകയ്ക്കെടുത്ത 12 നെറ്റിപ്പട്ടങ്ങളിൽ രണ്ടെണ്ണ മാണ് കാണാതായത്. ഇതിൽ ഒരെണ്ണം കാറിൽ കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്പോൾ പിടികൂടുകയായിരുന്നു. ഉത്സവങ്ങളിൽ നെറ്റിപ്പട്ടം മോഷ്ടിച്ചു വില്പന നടത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്ന് പറയുന്നു. ഒരു ആനപ്പാപ്പാനാണ് ഇതിന്‍റെ പ്രധാന സൂത്രധാരൻ. മറ്റു ആനപ്പാപ്പാൻമാരെ ഉപയോഗിച്ചാണ് മോഷണം നടത്തുന്നത്. ഒരു നെറ്റിപ്പട്ടം സംഘത്തിന്‍റെ വാഹനത്തിൽ കയറ്റിക്കൊടുത്താൽ 5000 രൂപയാണ് ഇവർക്കു പ്രതിഫലം ലഭിക്കുന്നത് . മണത്തല നേർച്ചയുടെ സമാപന ദിവസം വൈകീട്ട് ബീച്ചിൽ നിന്നുള്ള നാട്ടുകാഴ്ചയിൽ ആനകൾ ഇടഞ്ഞു പ്രശ്നങ്ങൾ സ്യഷ്ടിച്ചിരുന്നു. മിറക്കിൾസിന്‍റെ കാഴ്ചയ്ക്കു കൊണ്ടുവന്ന ആനകളെയാണ് നാട്ടുകാഴ്ചയ്ക്കു വിട്ടു കൊടുത്തിരുന്നത്. ഈ ആനകളിൽ നാലെണ്ണമാണ് ഇടഞ്ഞത്. ആന ഇടഞ്ഞതോടെ കാഴ്ചകൾ…

Read More

മാർപാപ്പ ഗൾഫിലെത്തുന്നത് ആദ്യം;  പാപ്പാ സന്ദർശന മുദ്രയ്ക്ക് മലയാളിയുടെ പ്രൗഢി

പ്രത്യേക ലേഖകൻ തൃശൂർ: ഗൾഫിൽ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിനു മുദ്രയൊരുക്കി മലയാളി. മാർപാപ്പയുടെ യുഎഇ സന്ദർശനത്തിന്‍റെ ലോഗോ തയാറാക്കിയത് പ്രവീണ്‍ ഐസക് എന്ന ക്രിയേറ്റീവ് ഡിസൈനറാണ്. ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെയാണ് സന്ദർശനം. ഇതാദ്യമായാണ് മാർപാപ്പ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നത്. ഒലിവുചില്ല കൊക്കിലേന്തിയ പ്രാവ്. യുഎഇയുടെ പതാകയുടെ നിറങ്ങൾ ചേർത്ത തൂവൽ. ലളിതവും എന്നാൽ അർഥസമ്പുഷ്ടവുമാണ് ലോഗോ. രണ്ടു മാസം മുമ്പ് വികാരിയാത്ത് ഓഫ് സതേൺ അറേബ്യയുടെ കമ്യൂണിക്കേഷൻസ് ഡയറക്ടർ ഇ.ജെ. ജോണ്‍ ആണ് ‘പേപ്പൽ വിസിറ്റ് ലോഗോ’ തയാറാക്കാൻ പ്രവീണിനോട് ആവശ്യപ്പെട്ടത്. സന്ദർശന വിവരം തത്കാലം പരസ്യമാക്കരുതെന്ന നിർദേശത്തോടെയായിരുന്നു ചുമതലയേൽപിച്ചത്. ദുബായിൽ 11 വർഷം സേവനം ചെയ്തിട്ടുള്ള പ്രവീണ്‍ വികാരിയാത്ത് ഓഫ് സൗദി അറേബ്യയുടെ പ്രേഷിത പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഏഴു വർഷം മുമ്പു നാട്ടിൽ തിരിച്ചെത്തിയെങ്കിലും പ്രവീണ്‍ അവരുമായി ആശയവിനിമയം തുടർന്നുപോന്നിരുന്നു. അറേബ്യൻ നാടുകളിൽ സുവിശേഷ…

Read More

ലോറിക്കു പുറകിൽ ബൈക്കിടിച്ച് വിദ്യാർഥി മരിച്ച സംഭവം; 22 ദിവസത്തിന് ശേഷം ഡ്രൈവർ അറസ്റ്റിൽ

കാരമുക്ക്:  ചരക്ക് ലോറിക്കു പുറകിൽ ബൈക്കിടിച്ച് പ്ലസ് വണ്‍ വിദ്യാർഥി മരിച്ച സംഭവത്തെ തുടർന്നു നിർത്താതെ പോയ ആന്ധ്ര സ്വദേശിയായ ഡ്രൈവറെ 22 ദിവസത്തെ അന്വേഷണത്തിനൊടുവിൽഅറസ്റ്റ് ചെയ്തു.ആന്ധ്രപ്രദേശ് ഗുണ്ടൂർ സ്വദേശി ശ്രീനിവാസറാവു (41) വിനെയാണ് അറസ്റ്റ് ചെയ്തത്.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അപകടത്തിനിടയാക്കിയ ആന്ധ്രയിൽ നിന്നെത്തിയ ലോറിയും , അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.മണലൂർ പെരിങ്ങായിൽ വീട്ടിൽ സജീവന്‍റെ മകൻ ഹരി നാരായണൻ (18) അപകടത്തിൽ മരിച്ചത്.മണലൂർ പൊങ്ങണ മൂല വീട്ടിൽ അർജുൻ കിഷോറിനെ സാരമായ പരിക്കുകളോടെ ആശുപത്രിയിലുമാക്കിയിരുന്നു. കഴിഞ്ഞ ഏഴിനു പുലർച്ചെ കാരമുക്കിൽ വച്ചായിരുന്നു അപകടം. ആന്ധ്രയിൽ നിന്നും അരിയുമായി വന്ന ലോറി പുലർച്ചെ വളവിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. പുറകിലെ പാർക്കിംഗ് ലൈറ്റുകൾ ഇല്ലാതിരുന്നതിനാൽ വണ്ടികാണാതെ വന്ന വിദ്യാർഥികൾ ലോറിക്കു പുറകിൽ ബൈക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ലോറി ഡ്രൈവർ സംഭവം അറിഞ്ഞില്ലെന്ന മട്ടിൽ സ്ഥലം വിടുകയായിരുന്നു. അന്തിക്കാട് എസ്.ഐ: കെ.എസ്…

Read More

വീട് കുത്തിതുറന്ന് ഏഴ് പവൻ സ്വർണം കവർന്ന സംഭവം; വിരലടയാള വിദഗ്ദർ പരിശോധന നടത്തി

ചെമ്മാപ്പിള്ളി: പൂട്ടിയിട്ട വീട് കുത്തിതുറന്ന് ഏഴു പവൻ കവർന്നു സംഭവത്തിൽ വിരലടയാള വിദഗ്ദർ ഇന്ന് രാവിലെയെത്തി പരിശോധന നടത്തി. ചെമ്മാപ്പിള്ളി കൊടപ്പുള്ളി വീട്ടിൽ ഇന്ദു വത്സന്‍റെ വീട്ടിൽ നിന്നാണ് ഇന്നലെസ്വർണം കവർന്നത്. എട്ടു ജോഡി കമ്മലും, ഒരു സ്വർണ മാലയുമാണ് നഷ്ടപ്പെട്ടത്. തൃപ്രയാറിൽ സ്ഥാപനം നടത്തുന്ന ഇന്ദുവത്സനും, സർക്കാർ ജീവനക്കാരിയായ ഭാര്യയും രാവിലെ വീടു പൂട്ടി പോയതായിരുന്നു. ഇന്നലെവൈകീട്ട് അഞ്ചിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.വീടിനു പുറകുവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. അകത്തെ അലമാരി കുത്തിതുറന്ന് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. വിവരമറിഞ്ഞ് അന്തിക്കാട് എസ്. ഐ കെ.എസ് സൂരജിന്‍റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

Read More

തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന എൽഡിഎഫിന്‍റെ ഹർജി കോടതി തള്ളി;  ഗുരുവായൂർ അർബൻ ബാങ്ക് തെരഞ്ഞെടുപ്പ് ഫെബ്രുവരി മൂന്നിനുതന്നെ നടത്തണമെന്ന് സുപ്രീം കോടതി

ഗുരുവായൂർ: അർബൻ ബാങ്ക് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ പാനലിൽ മത്സരിക്കുന്ന ടി.ടി.ശിവദാസൻ, ജോയി എന്നിവർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. തെരഞ്ഞെടുപ്പ് ഫെബ്രുവരി മൂന്നിനു തന്നെ നടത്താൻ ഉത്തരവിട്ടു. അർബൻ ബാങ്ക് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയപ്പോൾ എൽഡിഎഫ് പാനലിൽ മത്സരിക്കുന്നവർ നല്കിയ പരാതിയെ തുടർന്ന് ആർബിട്രേഷൻ കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തുടർന്ന് യുഡിഎഫ് പാനലിൽ മത്സരിക്കുന്ന പി.യതീന്ദ്രദാസ് ഹൈക്കോടതിയിൽ നല്കിയ ഹർജിയെ തുടർന്ന് തെരഞ്ഞെടുപ്പ് ഫെബ്രുവരി മൂന്നിന് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെയാണ് എൽഡിഎഫ് സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയിൽ പി.യതീന്ദ്രദാസിനുവേണ്ടി മുതിർന്ന അഭിഭാഷകൻ പി.എൻ.രവീന്ദ്രൻ ഹാജരായി.

Read More

ചാലക്കുടി മേഖലയിൽ ബൈക്കിലെത്തി മാല പൊട്ടിക്കൽ വീണ്ടും; പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പോലീസ്

ചാലക്കുടി: ചാലക്കുടി മേഖലയിൽ ബൈക്കിൽ വന്ന് മാല പൊട്ടിക്കൽ വീണ്ടും. താഴൂരിൽ ഇന്നലെ റോഡിൽകൂടി നടന്നുപോവുകയായിരുന്ന കമ്മളം അത്രാപ്പിള്ളി ശശിയുടെ ഭാര്യ അനിത (35)യുടെ രണ്ടരപവൻ തൂക്കമുള്ള താലിമാല ബൈക്കിൽ വന്ന് പൊട്ടിച്ചുകൊണ്ടുപോയി. ഇന്നലെ ഉച്ചക്ക് 11.45നാണ് സംഭവം ഉണ്ടായത്. മാല പൊട്ടിച്ചശേഷം മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടു. ചാലക്കുടി മേഖലയിൽ ബൈക്കിൽ വന്ന് മാല പൊട്ടിക്കുന്നത് പതിവായി മാറിയിരിക്കുകയാണ്. എല്ലായിടത്തും ബൈക്കിൽ എത്തുന്ന മോഷ്ടാവ് ഒരാൾ തന്നെയാണെന്നാണ് പോലീസ് നിഗമനം. മോഷ്ടാവിനെ പിടികൂടാൻ പോലീസ് പ്രത്യേക സ്ക്വാഡ്തന്നെ ഇറങ്ങിയിട്ടുണ്ട്. എന്നാൽ ഇതുവരെയും ഇയാൾ പോലീസിന്‍റെ വലയിൽ കുടുങ്ങിയിട്ടില്ല. മോഷണവിവരം അറിഞ്ഞ് പോലീസ് എത്തുന്പോഴേക്കും ഇയാൾ രക്ഷപ്പെട്ടുകഴിഞ്ഞിരിക്കും.

Read More