തൃശൂർ: അതിരപ്പിള്ളിക്ക് സമീപം ചാലക്കുടി പുഴയില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളും മരിച്ചു. ഇവരുടെ മൃതദേഹം കണ്ടെത്തി. കളമശ്ശേരി ഐടിഐയിലെ വിദ്യാര്‍ഥികളായ എല്‍ദോ തോമസ്, അബ്ദുള്‍ സലാം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് പത്തംഗ സംഘം പുഴയില്‍ കുളിക്കാനിറങ്ങിയത്. യാത്രാവിലക്കേർപ്പെടുത്തിയിരുന്ന സ്ഥലത്താണ് ഇവർ കുളിക്കാനിറങ്ങിയതെന്നാണ് വിവരം. പുഴയില്‍ വെള്ളം കുറവായിരുന്നിട്ടും കയത്തില്‍ പെട്ടാണ് വിദ്യാര്‍ഥികളെ കാണാതായത്. ആദ്യഘട്ടത്തില്‍ ഫയര്‍ഫോഴ്സ് അടക്കമെത്തി തെരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമായിരുന്നുവെങ്കിലും കയത്തില്‍ ഇറങ്ങി പരിശോധിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് വിശദമായ തിരച്ചില്‍ നടത്തിയപ്പോഴാണ് വിദ്യാര്‍ഥികളുടെ മൃതദേഹം ലഭിച്ചത്. മൃതദേഹങ്ങള്‍ ചാലക്കുടി ആശുപത്രിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന മറ്റ് എട്ട് വിദ്യാര്‍ഥികള്‍ സുരക്ഷിതരാണ്.
Read MoreCategory: Thrissur
എന്നെ പുറത്താക്കണ്ടമ്മാവാ… ഞാൻ പൂവൂല്ലാാ… ! നിരോധിച്ച പ്ലാസ്റ്റിക് കവറുകൾ നഗരത്തിൽ വ്യാപകം
ഇരിങ്ങാലക്കുട: പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം വർധിച്ചതോടെ നിരോധനം പഴങ്കഥയായി. നിരോധന നടപടികൾക്കു തുടക്കത്തിലുണ്ടായിരുന്ന ശുഷ്കാന്തി പിന്നീട് ഉണ്ടാകാതിരുന്നതാണ് ഇടവേളക്കുശേഷം പ്ലാസ്റ്റിക് കവറുകൾ വ്യാപകമാകാൻ കാരണം. കഴിഞ്ഞദിവസം നടന്ന കൗണ്‍സിൽ യോഗത്തിൽ രമേശ് വാര്യരാണ് ഇതുസംബന്ധിച്ച് അഭിപ്രായം പറഞ്ഞത്. കൂടൽമാണിക്യ ക്ഷേത്രത്തിനു സമീപമുള്ള കൊട്ടിലാക്കൽ പറന്പിൽ നടക്കുന്ന എക്സിബിഷനിൽ നിരോധിത പ്ലാസ്റ്റിക് കവറുകൾ അധികമായി ഉപയോഗിക്കുന്നതായി രമേശ് വാര്യർ പറഞ്ഞു. നിരോധിത പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗത്തിനെതിരെ അധികൃതർ ജാഗ്രത പാലിച്ചപ്പോൾ കടകളിൽ പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഉപഭോക്താക്കൾക്കു നൽകാൻ കടക്കാരും വിസമ്മതിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം കവറുകൾ നഗരത്തിൽ വ്യാപകമാണ്. ഉപയോഗം കഴിഞ്ഞാൽ പ്ലാസ്റ്റിക് കവറുകൾ പെരുവഴിയിൽ ഉപേക്ഷിക്കുന്നതും ശീലമായി മാറിക്കഴിഞ്ഞു. നഗരത്തിലെ പ്രധാന കോർണറുകളിൽ പലയിടത്തും പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി കിടക്കുകയാണ്. നിശ്ചിത മൈക്രോണിലും താഴെയുള്ള പ്ലാസ്റ്റിക് കവറുകൾ കടകളിൽ സൂക്ഷിക്കുന്നതുതന്നെ കുറ്റകരമാണ്. പ്ലാസ്റ്റിക് കവറുകളിലും മറ്റു പ്ലാസ്റ്റിക്…
Read Moreആംബുലന്‍സ് ലേബര്‍ റൂമായി; ആദിവാസി യുവതിക്ക് സുഖപ്രസവം; സംഭവം പഴയന്നൂരില്‍
പഴയന്നൂർ: പ്രസവ വേദന അനുഭവപ്പെട്ട് ആശുപത്രിയിലേക്കു പോകുന്നതിനിടെ ആദിവാസി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം.എളനാട് തിരുമണി ആദിവാസി കോളനിയിലെ ഗിരിഷിന്റെ ഭാര്യ മഞ്ജു(29)വാണ് ആംബുലൻസിൽ പ്രസവിച്ചത്. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനായി പഴയന്നൂർ സർക്കാർ ആശുപത്രിയിലെ ആംബുലൻസ് വരുത്തി. യാത്രക്കിടയിൽ മഞ്ജു പെണ്‍കുഞ്ഞിനു ജന്മം നൽകുകയായിരുന്നു.ഉടൻ അമ്മയെയും കുഞ്ഞിനെയും പഴയന്നൂർ സർക്കാർ ആശുപത്രിയിലെത്തിക്കുകയും ഡോ.ബിന്ദ്യ പ്രാഥമിക ചികിത്സ നൽകുകയുമായിരുന്നു.തുടർന്ന് ഇവരെ മെഡിക്കൽ കോളജിലേക്ക് അയച്ചു.
Read Moreഅമ്മയുമില്ല, അമ്മൂമ്മയുമില്ല! അഭിനയം അസ്ഥിയിൽ മരവിച്ചുവെന്ന് കുട്ട്യേടത്തി വിലാസിനി; പുതിയ സിനിമയിൽ കുട്ട്യേടത്തിക്ക് ശ്രദ്ധേയമായ വേഷം നൽകുമെന്ന്പാഷാണം ഷാജി
പഴുവിൽ: അഭിനയിക്കാനുള്ള മോഹം ഒന്നു മാത്രമാണ് പ്രായത്തെയും മറന്നുള്ള മുന്നോട്ടുള്ള ജീവിതത്തിന്റെ ചാലകശക്തിയെന്ന് സിനിമാനടി കുട്ട്യേടത്തി വിലാസിനി. അമ്മൂമ്മയെ മലയാള സിനിമക്ക് വേണ്ടാതായതോടെ പുതിയ താരങ്ങളെ പോലും അറിയാനാവുന്നില്ലെന്ന് കുട്ട്യേടത്തി പറഞ്ഞു. പഴുവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച ഒന്‍പതാമത് പ്രൊഫഷണൽ നാടകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെലു കയായിരുന്നു കുട്ട്യേടത്തി. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത സിനിമാ താരം പാഷാണം ഷാജി മക്കൾക്ക് അമ്മയെ വേണമെന്നും ജനുവരിയിൽ താൻ നിർമിക്കുന്ന പുതിയ സിനിമയിൽ കുട്ട്യേടത്തിക്ക് ശ്രദ്ധേയമായ വേഷം നൽകുമെന്ന് പ്രഖ്യാപിച്ചു. സൊസൈറ്റി പ്രസിഡന്റ് സജിത്ത് പാണ്ടാരിക്കൽ അധ്യക്ഷത വഹിച്ചു.പ്രഫ കെ.യു അരുണൻ എം എൽ എ പി.കെ സോമസുന്ദരം അനുസ്മരണം നടത്തി.സോമസുന്ദരത്തിന്റെ ഓർമ്മക്കായി ഏർപ്പെടുത്തിയ കാരുണ്യനിധിയിലേക്കുള്ള ആദ്യ സംഭാവന മകൻ പ്രസീത് സോമസുന്ദരം ചടങ്ങിൽ കൈമാറി. പയ്യന്നൂർ മുരളി മുഖ്യ പ്രഭാഷണം നടത്തി.തിരക്കഥാകൃത്ത് പി.വൈ ജോസ്, നാടക…
Read Moreവ്യാജമദ്യ ഉല്പാദനവും ഉപയോഗവും ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും! ലഹരി തടയാൻ വീട്ടമ്മമാരും കുടുംബശ്രീയും
ചാവക്കാട്: ലഹരി തടയാൻ പ്രത്യേക സ്ക്വാഡുമായി രംഗത്തിറങ്ങാൻ ലഹരിവിരുദ്ധ ജനകീയ കമ്മിറ്റി ഗുരുവായൂർ നിയോജകമണ്ഡലതല യോഗം തീരുമാനിച്ചു. വ്യാജമദ്യ ഉല്പാദനവും ഉപയോഗവും ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാൻ കുടുംബശ്രീയുടെയും വീട്ടമ്മമാരുടെയും സഹായത്തോടെയാണ് പ്രത്യേക സ്ക്വാഡ് രൂപീകരിക്കുക. ലഹരിവിൽപ്പന കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരം എക്സൈസ് അധികൃതരെ അറിയിക്കുന്നതിന് മുനിസിപ്പൽ ഓഫീസ് പരിസരത്ത് പെട്ടി സ്ഥാപിക്കും. തീരപ്രദേശങ്ങൾക്കു പുറമെ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രത്യേകസംഘം പരിശോധന നടത്തും. സ്കൂൾ പരിസരങ്ങളിലും മറ്റും അനധികൃതമായി ലഹരി ഉല്പന്നങ്ങൾ വിൽക്കുന്ന കടകൾക്കെതിരെ കർശന നടപടിയെടുക്കും. ലഹരിസാധനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന സീസണിൽ പരിശോധന ശക്തമാകും. രാത്രികാല പട്രോളിംഗും ശക്തമാക്കാൻ യോഗം തീരുമാനിച്ചു. കെ.വി. അബ്ദുൾ ഖാദർ എംഎൽഎ അധ്യക്ഷനായിരുന്നു. നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ, വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം.കെ. നബീൽ, പ്രസന്ന രണദിവെ, എം.കെ. ഭാസ്കരൻ, വേണുഗോപാൽ പാഴൂർ, എം.കെ. ഷംസുദ്ദീൻ,…
Read Moreതൃശൂർ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ചോർന്ന് അഗ്നിബാധ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ ജില്ല ജനറൽ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ചോർന്ന് തീപിടിച്ചു. ഇന്നുച്ചയ്ക്ക് പന്ത്രണ്ടേകാലോടെയാണ് അപകടമുണ്ടായത്. തീപിടിച്ചതിനൊപ്പം ഉഗ്രശബ്ദവും ഉണ്ടായി. ശബ്ദം കേട്ട് ആശുപത്രിയിലുണ്ടായിരുന്നവർ സ്ഫോടനമാണെന്ന് കരുതി പേടിച്ചിറങ്ങിയോടി. അപകടത്തിൽ ആർക്കും പരിക്കോ നാശനഷ്ടങ്ങളോ ഇല്ല. പ്രസവവാർഡിന് സമീപമാണ് സിലിണ്ടർ ചോർന്ന് തീപിടിച്ചത്. ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്നാണ് എല്ലാവരും ആദ്യം കരുതിയത്. ഫയർഫോഴ്സിലേക്ക് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന വിവരമാണ് വിളിച്ചറിയിച്ചത്. വിവരമറിഞ്ഞ് തൃശൂരിലെ അഗ്നിശമനസേന എത്തിയപ്പോഴാണ് ഓക്സിജൻ സിലിണ്ടർ പൊട്ടിയിട്ടില്ലെന്നും ലീക്കായിരിക്കുകയാണെന്ന് മനസിലായത്. സിലിണ്ടറിൽ നിന്ന് ഓക്സിജൻ ചോർന്നപ്പോൾ തീപിടിക്കാൻ സഹായിക്കുന്ന തരത്തിൽ എന്തെങ്കിലും സ്പാർക്ക് ഉണ്ടായിട്ടുണ്ടാകാമെന്നാണ് ഫയർഫോഴ്സ് അധികൃതരുടെ പ്രാഥമിക നിഗമനം. സിലിണ്ടറിന്റെ വാൽവിനാണ് തീപിടിച്ചത്. ഫയർഫോഴ്സെത്തി തീകെടുത്തി. പുതുതായി കൊണ്ടുവന്ന സിലിണ്ടറുകൾ തുറക്കുന്പോഴാണ് അപകടമുണ്ടായതെന്നാണ് സൂചന. തീപിടിച്ചതിനെ തുടർന്ന് ആശുപത്രിക്കകത്ത് പുക നിറഞ്ഞു. ഐസിയുവിലും മറ്റുമുണ്ടായിരുന്ന രോഗികളെ ഉടൻ പുറത്തേക്ക് മാറ്റി.…
Read Moreസൗത്ത് ഏഷ്യയിലേക്കു മുഴുവന്‍ കഞ്ചാവ് എത്തിക്കുന്നതു കേരളത്തില്‍ നിന്ന്; കേരളം മയക്കുമരുന്ന് ട്രാഫിക് സെന്ററായെന്ന് ഋഷിരാജ്സിംഗ്
ചാലക്കുടി: കേരളം മയക്കുമരുന്നു വിതരണത്തിന്റെ ട്രാഫിക് സെന്ററായി മാറിയിരിക്കുന്നതായി എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽനിന്നും ലഹരിവസ്തുക്കൾ കേരളത്തിൽ കൊണ്ടുവന്ന് മറ്റു വിദേശരാജ്യങ്ങളിലേക്കു കയറ്റി വിടുന്നതായി അദ്ദേഹം പറഞ്ഞു. സൗത്ത് ഏഷ്യയിലേക്കു മുഴുവൻ കഞ്ചാവ് എത്തിക്കുന്നതു കേരളത്തിൽനിന്നാണെന്ന് അദ്ദേഹം പറഞ്ഞു. മലേഷ്യയിലേക്കും ഗൾഫ് നാടുകളിലേക്കും ധാരാളം ലഹരിവസ്തുക്കൾ കയറ്റി വിടുന്നുണ്ട്. കേരളത്തിൽ മയക്കുമരുന്നിന്റെ ഉപയോഗവും വളരെ കൂടുതലാണ്. കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നത് ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽനിന്നാണ്. ആന്ധ്രയിൽ 20,000 ഹെക്ടർ സ്ഥലത്ത് കഞ്ചാവ് കൃഷി ചെയ്യുന്നുണ്ട്. തമിഴ്നാട്ടിൽനിന്നും സാരിയുടെ പേരിൽ കൊറിയറിൽ കഞ്ചാവ് എത്തുന്നുണ്ട്. കേരളത്തിൽ 35 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ആദ്യം അവർ സ്വന്തം ഉപയോഗത്തിനായിട്ടാണ് കൊണ്ടുവന്നിരുന്നത്. ഇപ്പോൾ അവർ കഞ്ചാവ് വില്പനയും നടത്തുന്നുണ്ട്. വ്യാജമദ്യം ഉണ്ടാക്കി വ്യാജ സ്റ്റിക്കർ പതിച്ചുള്ള മദ്യവില്പനയും നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടി, മാള,…
Read Moreപ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരുടെ അപ്പീൽ: ഇതുവരെ ലഭിച്ചതു 4000 അപേക്ഷകൾ
തൃശൂർ: പ്രളയത്തിൽ ജില്ലയിൽ വീടുകൾക്കുണ്ടായ നാശനഷ്ടം സംബന്ധിച്ച് ഇന്നലെ വരെ കളക്ടറേറ്റിൽ ലഭിച്ചത് നാലായിരത്തിലധികം അപ്പീൽ അപേക്ഷകൾ. അർഹതപ്പട്ടികയിൽ ഉൾപ്പെടാനുളള അപേക്ഷ, വീടിനുണ്ടായ നാശനഷ്ടത്തിന്റെ കണക്ക് സംബന്ധിച്ച് അപേക്ഷ ഉൾപ്പെടെയുള്ളവയാണ് സ്വീകരിച്ചത്. നാശനഷ്ടം സംബന്ധിച്ച അപ്പീൽ അപേക്ഷ ഇന്നു വൈകീട്ട് അഞ്ചുവരെ കളക്ടറേറ്റിൽ സ്വീകരിക്കും. താലൂക്ക് തലങ്ങളിൽ നാശനഷ്ടം സംബന്ധിച്ച കണക്കെടുപ്പിനെ സംബന്ധിച്ച അപ്പീൽ അപേക്ഷ സമർപ്പിക്കാനുളള അവസരമാണ് കളക്ടറേറ്റിൽ ഒരുക്കിയിരിക്കുന്നത്. ഈ അപ്പീൽ അപേക്ഷ പരിഗണിച്ചതിനുശേഷം വീടുകൾക്കുണ്ടായ നാശനഷ്ടം സംബന്ധിച്ച അന്തിമ കണക്കെടുപ്പ് പൂർത്തിയാക്കിയാണ് ധനസഹായം വിതരണം ചെയ്യുക.
Read Moreക്ഷേമപെൻഷൻ വിതരണത്തിനു സഹകരണ സ്ഥാപനങ്ങൾക്കു നൽകിയത് 75 കോടി ; ഹാജരാകാൻ സർക്കാരിന് നോട്ടീസ്
ഒറ്റപ്പാലം: ക്ഷേമപെൻഷനുകൾ വിതരണം ചെയ്യാൻ സഹകരണ സ്ഥാപനങ്ങൾ കൈപ്പറ്റിയത് 75 കോടി. നടപടി ചോദ്യംചെയ്ത് ലോകായുക്ത സംസ്ഥാന സർക്കാരിനു നോട്ടീസ് അയച്ചു. സംസ്ഥാനത്തു വിവിധ മേഖലകളിലായി അവശത അനുഭവിക്കുന്ന ആളുകൾക്കു സർക്കാർ നല്കുന്ന ക്ഷേമപെൻഷനുകൾ വീട്ടിൽ എത്തിക്കുന്നതിനു സഹകരണ സ്ഥാപനങ്ങളിലെ ആളുകളെയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇവർക്ക് ഈയിനത്തിൽ കഴിഞ്ഞ ഏഴു ഘട്ടങ്ങളിലായി നല്കിയ പ്രതിഫലം ഇനത്തിലാണ് 75 കോടി രൂപയുടെ ഭീമമായ നഷ്ടം സംസ്ഥാന സർക്കാർ ഖജനാവിന് ഉണ്ടായിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒറ്റപ്പാലം നഗരസഭാംഗം പി.എം.എ. ജലീലാണ് ലോകായുക്തയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച ലോകായുക്ത ജനവരി 14നു ഹാജരാകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ക്ഷേമപെൻഷൻ വിതരണം വഴി ഭീമമായ സാന്പത്തിക നഷ്ടമാണ് സംസ്ഥാന സർക്കാരിന് ഉണ്ടാകുന്നതെന്നും ഇതു മറികടക്കാൻ സാന്പത്തിക ബാധ്യത ഇല്ലാത്തതും ചെലവുകുറഞ്ഞതുമായ വിതരണ സംവിധാനം ഏർപ്പെടുത്തണമെന്നും ക്ഷേമ പെൻഷൻ വിതരണത്തിൽ ഇപ്പോഴുള്ള സാഹചര്യം അവസാനിപ്പിക്കണമെന്നുമാണ്…
Read Moreഓട്ടോറിക്ഷകളുടെ നിരക്ക് വർധന; 26 മുതൽ മീറ്റർ റീസെറ്റിംഗ് നടപടികളാരംഭിക്കും
സ്വന്തം ലേഖകൻ തൃശൂർ: വർധിപ്പിച്ച ഓട്ടോ ടാക്സി നിരക്ക് പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് ഓട്ടോറിക്ഷകളിലെ മീറ്റർ നിരക്കുകൾ റീ സെറ്റ് ചെയ്യുന്ന നടപടികൾ 26 മുതൽ ആരംഭിക്കുമെന്ന് ലീഗൽ മെട്രോളജി വകുപ്പ് ജില്ല ഓഫീസ് അധികൃതർ അറിയിച്ചു. ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് 25 ഉം തുടർന്നുള്ള ഓരോ കിലോമീറ്ററിനും 13 രൂപവീതവുമാണ് പുതിയ നിരക്ക്. നിലവിലെ മീറ്റർ പ്രകാരം ഇത് 20 ഉം പത്തുമാണ്. മീറ്റർ റീസെറ്റു ചെയ്യാനുള്ള അനുവാദത്തിനായി ഓട്ടോഡ്രൈവർമാർ ലീഗൽ മെട്രോളജി വകുപ്പിനെ സമീപിക്കുന്നുണ്ട്. 26 മുതൽ ചെയ്താൽ മതിയെന്നാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. ക്രിസ്മസ് പ്രമാണിച്ച് ലീഗൽ മെട്രോളജി വകുപ്പ് അധികൃതർ സംസ്ഥാനത്തൊട്ടാകെ വിവിധ പരിശോധനകളിലേർപ്പെട്ടിരിക്കുന്നതിനാൽ 25 വരെ അതിന്റെ തിരക്കിലായതിനാലാണ് 26 മുതൽ മീറ്റർ റീ സെറ്റിംഗ് അടക്കമുള്ള കാര്യങ്ങൾ ചെയ്താൽ മതിയെന്ന് നിർദ്ദേശിച്ചിട്ടുള്ളത്. ഡി ക്വാർട്ടർ ഓട്ടോറിക്ഷകൾക്കായിരിക്കും ആദ്യ പരിഗണനയെന്നും ഈ…
Read More