മരണപ്പാച്ചില്‍ അണ്‍ലിമിറ്റഡ്; സ്വകാര്യ ബസുകളുടെ വേഗം നിയന്ത്രിക്കാത്തതില്‍ പ്രതിഷേധം

ഇരിങ്ങാലക്കുട: തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ മരണപ്പാച്ചിലില്‍ ജീവന്‍ പൊലിയുന്നതില്‍ പ്രതിഷേധം. ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള ബസുകള്‍ ചീറിപ്പായുമ്പോള്‍, കാല്‍നടയാത്രികരും ചെറുവാഹന യാത്രികരും ഭീതിയിലാണ്. ഒരുമാസത്തിനിടെ രണ്ട് ജീവനുകളാണ് ഇരിങ്ങാലക്കുട ടൗണില്‍ പൊലിഞ്ഞത്. കഴിഞ്ഞ മാസം 15 ന് ഇരിങ്ങാലക്കുട സോള്‍വെന്‍റ് കമ്പനിക്കു സമീപം സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി മുഴുവഞ്ചേരി വീട്ടില്‍ സജീവ് (60) മരിച്ചു. കഴിഞ്ഞ ദിവസം ബസ്റ്റാൻഡിനു സമീപം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കുകളിലിടിച്ച് ആമ്പല്ലൂര്‍ അളഗപ്പനഗര്‍ സ്വദേശി അവസ്ഥേപറമ്പില്‍ വീട്ടില്‍ മനോജ് (53) സംഭവ സ്ഥലത്തു തന്നെ വച്ച് മരിച്ചു. സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സരഓട്ടവും നിന്ത്രിക്കുവാന്‍ അധികൃതര്‍ നടപടി എടുക്കുന്നില്ലെന്ന് ആരോപണം ശക്തമാണ്. അറുതിയില്ലാതെ അപകടങ്ങള്‍ സംഭവിക്കുമ്പോഴും തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്. പലപ്പോഴും അപകടം വിളിച്ചു വരുത്തുന്നത്…

Read More

മൂന്നു വർഷത്തിനിടെ കേരളത്തിന് ലഭിച്ചത് 18 പുതിയ ട്രെയിൻ സർവീസുകൾ

പരവൂർ: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ റെയിൽവേ ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ച് കേരളം.2023 മുതൽ 2026 വരെയുള്ള കാലയളവിൽ 18 പുതിയ ട്രെയിൻ സർവീസുകളും രണ്ട് എക്സ്റ്റൻഷൻ സർവീസുകളും ഉൾപ്പെടെ ആകെ 20 വണ്ടികളാണ് സംസ്ഥാനത്തിന് അനുവദിച്ചത്. വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകൾ ഉൾപ്പെടെയുള്ളവ കേരളത്തിന്‍റെ യാത്രാ സൗകര്യങ്ങളെ ആധുനിക നിലവാരത്തിലേക്ക് ഉയർത്തി. സംസ്ഥാനത്തിന്‍റെ അഭിമാനമായ വന്ദേ ഭാരത് സർവീസുകൾ കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിച്ചു. തിരുവനന്തപുരം-കാസർകോട്, തിരുവനന്തപുരം-മംഗളൂരു, എറണാകുളം-ബംഗളൂരു റൂട്ടുകളിൽ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങി. ദീർഘദൂര യാത്രക്കാർക്ക് ആശ്വാസമായി അമൃത് ഭാരത് സർവീസുകളും സംസ്ഥാനത്തിന് ലഭിച്ചു. തിരുവനന്തപുരം-താമ്പരം, തിരുവനന്തപുരം-ചെർലപ്പള്ളി, നാഗർകോവിൽ-മംഗളൂരു എന്നിവയാണ് കേരളത്തിന് ലഭിച്ചത്. എറണാകുളം-വേളാങ്കണ്ണി, കൊല്ലം-തിരുപ്പതി, കൊല്ലം-വിശാഖപട്ടണം, മംഗളൂരു-രാമേശ്വരം, മംഗളൂരു-തിരുനെൽവേലി, പാലക്കാട്-കണ്ണൂർ തുടങ്ങിയ പ്രധാന എക്സ്പ്രസ് സർവീസുകളും യാത്രാ സമയം കുറയ്ക്കാനും ദീർഘദൂര കണക്റ്റിവിറ്റി വർധിപ്പിക്കാനും സഹായിച്ചു. ഇത്…

Read More

ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും ആദിവാസി ഉന്നതികളില്‍ ജലക്ഷാമത്തിനു ശാശ്വതപരിഹാരമായില്ല

വെള്ളിക്കുളങ്ങര: മറ്റത്തൂരിലെ കിഴക്കന്‍ വനമേഖലയിലുള്ള ശാസ്താംപൂവം കാരിക്കടവ് ആദിവാസി ഉന്നതികളില്‍ വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിക്കണമെന്ന ആവശ്യമുയരുന്നു. രണ്ട് ഉന്നതികളിലും ലക്ഷങ്ങള്‍ മുടക്കി കുടിവെള്ള പദ്ധതികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേനല്‍ രൂക്ഷമായാല്‍ വാഹനങ്ങളില്‍ വെള്ളമെത്തിച്ചാണ് ഇവിടത്തെ ജലക്ഷാമം താത്കാലികമായി പരിഹരിക്കുന്നത്. വെള്ളിക്കുളങ്ങരയില്‍നിന്ന് ആറു കിലോമീറ്ററോളം അകലെയുള്ള ശാസ്താംപൂവം വനപ്രദേശത്താണ് കാടര്‍ വിഭാഗക്കാര്‍ താമസിക്കുന്ന ആനപ്പാന്തം ഉന്നതിയുള്ളത്. എഴുപതോ ളം കുടുംബങ്ങള്‍ ഇവിടെയുണ്ട്. പന്തണ്ടുവര്‍ഷംമുമ്പ് ഇവിടെ പുതിയ കുടിവെള്ള പദ്ധതി സ്ഥാപിക്കുകയും ഉന്നതിയിലെ ഉയര്‍ന്നഭാഗത്ത് ജലസംഭരണി നിര്‍മിച്ച് മുഴുവന്‍ വീടുകളിലേക്കും പൈപ്പുകണക്‌ഷന്‍ ലഭ്യമാക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ വേനല്‍മാസങ്ങളില്‍ കിണറുകളില്‍ ജലനിരപ്പ്് താഴ്ന്നുപോകുന്നതോടെ പമ്പിംഗിനാവശ്യമായ വെള്ളം ലഭ്യമല്ലാതാകുകയും പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ച് കുടിവെള്ളം കിട്ടാക്കനിയായി മാറുകയും ചെയ്യും. അധികൃതര്‍ ടാങ്കറുകളില്‍ എത്തിച്ചുനല്‍കുന്ന വെള്ളമാണു പിന്നീട് മഴക്കാലംവരെ ഇവര്‍ക്കാശ്രയം. ശാസ്താംപൂവത്തുനിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന…

Read More

ചാവക്കാട് കടലാമക്കുഞ്ഞുങ്ങൾ പുറത്തുവന്നു; കടലിലേക്ക് ആഘോഷപൂർവം യാത്രയാക്കി

ചാവക്കാട്: പുത്തന്‍കടപ്പുറം സൂര്യ കടലാമസംരക്ഷണ സമിതിയുടെ കടലാമ ഹാച്ചറിയില്‍ സൂക്ഷിച്ചിരുന്ന കടലാമക്കൂട്ടില്‍നിന്ന് വിരിഞ്ഞിറങ്ങിയ 201 കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടു. യാത്രയയക്കുന്നതിന്‍റെ ഉദ്ഘാടനം തൃശൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ മാര്‍ട്ടിന്‍ ലോവല്‍ നിര്‍വഹിച്ചു. ഈ സീസണില്‍ 42 കടലാമ കൂടുകളിലായി 4260 മുട്ടകളാണ് സൂര്യ കടലാമസംരക്ഷണസമിതിക്ക് ലഭിച്ചത്. ഇതില്‍ 952 കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി. ഈ സീസണില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മുട്ടയിടാനെത്തിയ കടലാമകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് പ്രവര്‍ത്തകര്‍പറഞ്ഞു. പി.എ. സെയ്തുമുഹമ്മദ്, പി.എ. നെസീര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വി.ജെ. ഗീവര്‍, റൈജോ ജോയ്, പി.എ. ഷറഫുദ്ദീന്‍, കെ.എ. റൗഫ്, പി.എ. ഫൈസല്‍, കെ.എസ്. ഷംനാദ്, കെ. മുബാറക് എന്നിവര്‍ പങ്കെടുത്തു.

Read More

കെ.കരുണാകരനോട് അനീതി കാണിച്ചവര്‍ കെ. സുധാകരനോടും കാട്ടുന്നു; കെ. സുധാകരനു ബിജെപിയിലേക്കു സ്വാഗതം ചെയ്ത് പദ്മജ

തൃശൂര്‍: കെ. സുധാകരൻ എംപിയെ ബിജെപിയിലേക്കു ക്ഷണിച്ച് ബിജെപി ദേശീയ കൗൺസിൽ അംഗം പദ്മജ വേണുഗോപാല്‍.സുധാകരന്‍ വഴിയാധാരമാകില്ല. നിരവധിപേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ തയാറായി നില്‍ക്കുകയാണെന്നും കെ. കരുണാകരനോട് അനീതി കാണിച്ചവര്‍ കെ. സുധാകരനോട് അനീതി കാട്ടുന്നതില്‍ അതിശയമില്ലെന്നും പദ്മജ പറഞ്ഞു. കോൺഗ്രസും മുന്‍ കെപിസിസി അധ്യക്ഷൻ കെ. സുധാകരനും തമ്മിലുള്ള കണ്ണൂരിലെ സീറ്റ് തർക്കത്തിനിടെയാണു പദ്മജയുടെ ക്ഷണം.”നിലവിലെ സാഹചര്യത്തില്‍, സുധാകരേട്ടന്‍ ഉള്‍പ്പടെയുള്ളവര്‍ക്കു കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ട്. മരണംവരെ തൃശൂരിലെ തോല്‍വിയില്‍ കരുണാകരനു വേദനയായിരുന്നു. സുധാകരനെപ്പോലുള്ള ആളുകള്‍ ബിജെപിയിലേക്കു വരേണ്ടതു കാലഘട്ടത്തിന്‍റെ ആവശ്യമാണ്.കോണ്‍ഗ്രസ് ഉണ്ടാക്കിയ കെ. കരുണാകരന്‍റെ മകളോട് ഇങ്ങനെ കാണിക്കാമെങ്കില്‍ കെ. സുധാകരനോട് ഇങ്ങനെ കാണിക്കുന്നതില്‍ എന്താണ് അതിശയം. കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നപ്പോഴും വളരെ അടുപ്പമുണ്ടായിരുന്ന ആളാണു സുധാകരേട്ടൻ”- പദ്മജ പറഞ്ഞു.

Read More

സീബ്രാലൈനിൽ വാഹനങ്ങൾ നിർത്തിത്തരുന്നില്ല; ജില്ലാ കളക്ടറോട് പരാതി പറഞ്ഞ് വിദ്യാർഥികൾ

തൃശൂർ: റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈനിൽ വാഹനങ്ങൾ നിർത്തിത്തരുന്നില്ലെന്നു മീറ്റ് യുവർ കളക്ടർ പരിപാടിയിൽ പരാതി ഉന്നയിച്ച് അരിന്പൂർ ഗവ. യുപി സ്കൂൾ വിദ്യാർഥികൾ. നാലുമുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന 26 കുട്ടികളും അധ്യാപകരുമാണ് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനെ കാണാനെത്തിയത്. വരാനിരിക്കുന്ന വാർഷികപരീക്ഷയെക്കുറിച്ചു ചോദിച്ചറിഞ്ഞ് ആരംഭിച്ച സംവാദപരിപാടിയിൽ സിവിൽ സർവീസ് പരീക്ഷ, കളക്ടർ എന്ന നിലയിലുള്ള ചുമതലകൾ, യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം തുടങ്ങിയവ ചർച്ചാവിഷയങ്ങളായി. സ്കൂളിലെ ക്രിയേറ്റീവ് കോർണർ സ്കിൽ ട്രെയിനിംഗിന്‍റെ ഭാഗമായി കുട്ടികൾ തയാറാക്കിയ ബൾബ്, ഫയൽ, ജാം തുടങ്ങിയവ സ്കൂൾലീഡർ കളക്ടർക്കു കൈമാറി. കുട്ടികൾക്കായി കളക്ടർ ഗാനമാലപിച്ചു. കുട്ടികൾ തയാറാക്കിയ കേക്ക് മുറിച്ച് സ്വീപിന്‍റെ ഭാഗമായി ഒരുക്കിയ വോട്ടിംഗ് മെഷീൻ പരിചയപ്പെട്ടും മോക്ക് പോൾ ചെയ്തും സിവിൽ സ്റ്റേഷൻ ചുറ്റിക്കറങ്ങിയുമാണു വിദ്യാർഥികൾ മടങ്ങിയത്. പ്രധാന അധ്യാപിക ഷാലി സി.ജി. കാതറിൻ, അധ്യാപകരായ ഒ.കെ. ഷൈജു,…

Read More

ആകാശപ്പാത പ്രയോജനപ്പെടുത്താതെ യാത്രക്കാർ; ശക്തൻ നഗറിലെ ഗതാഗതക്കുരുക്കിനു പരിഹാരംതേടി ചർച്ചകൾ

തൃശൂർ: ശക്തൻ നഗറിലെ ഗതാഗതക്കുരുക്കിനു പരിഹാരം തേടിയുള്ള ചർച്ചകൾ സജീവമാകുന്നു. കോടികൾ ചെലവഴിച്ചു നിർമിച്ച ആകാശപ്പാത പ്രയോജനപ്പെടുത്താതെ യാത്രക്കാർ അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുന്നത് അപകടങ്ങൾക്കു വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് ഗതാഗതപരിഷ്കാരങ്ങളെക്കുറിച്ച് പുനർചിന്തനം നടക്കുന്നത്. പ്രത്യേകിച്ച്, മത്സ്യ മാർക്കറ്റിനു മുന്പിലെ മീഡിയനുകൾ തുറന്നുകൊടുക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്. മുൻ ഭരണസമിതിയുടെ കാലത്തു നടപ്പിലാക്കിയ ട്രാഫിക് പരിഷ്കാരം യാത്രക്കാർക്കും വ്യാപാരികൾക്കും വൻതിരിച്ചടിയാണെന്നാണ് പരാതി. ശക്തൻ തമ്പുരാൻ പ്രതിമയുള്ള റൗണ്ട് ചുറ്റി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകേണ്ടിവരുന്നത് വലിയ സമയനഷ്ടത്തിനും കുരുക്കിനും കാരണമാകുന്നുണ്ട്. ഈ സംവിധാനം അശാസ്ത്രീയമാണെന്ന് ആരോപിച്ച് ബസ് ജീവനക്കാരും വ്യാപാരികളും നേരത്തേതന്നെ രംഗത്തെത്തിയിരുന്നു. മീഡിയനുകൾ സ്ഥാപിച്ച് അടച്ചുകെട്ടിയതോടെ പലരും അപകടകരമായ രീതിയിൽ റോഡ് മുറിച്ചുകടക്കുകയാണ്. കാൽനടയാത്രക്കാർക്കായി നിർമിച്ച ആകാശപ്പാത ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞതും വലിയ ആശങ്കയുണ്ടാക്കുന്നു. കൗൺസിൽ യോഗങ്ങളിൽ ഡിവിഷൻ കൗൺസിലർ വിൻഷി അരുൺകുമാർ ഈ വിഷയം തുടർച്ചയായി ഉന്നയിച്ചതിനെത്തുടർന്നാണ് ഇപ്പോൾ…

Read More

വീടിനകത്തുകയറി വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; ഗുരുതരമായി പരിക്കേറ്റ വയോധികയുടെ മകൻ ആശുപത്രിയിൽ

എരുമപ്പെട്ടി (തൃശൂർ): വീടിനകത്തുകയറി വയോധികയെ കടിച്ചുകൊല്ലുകയും മകനെ ഗുരുതരമായി കടിച്ചു മുറിവേൽപ്പിക്കുകയും ചെയ്തു ഭീതിപരത്തിയ തെരുവുനായയെ നാട്ടുകാർ പിടികൂടി തല്ലിക്കൊന്നു. ഇന്നു പുലർച്ചെ ഒന്നോടെയാണ് നാട്ടുകാർ സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിൽ തെരുവുനായയെ പിടികൂടിയത്. ഇന്നലെ വൈകിട്ട് ആറിനാണ് വെള്ളറക്കാട് കൊല്ലൻപ്പടിയിൽ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തെരുവുനായ വീടിനകത്തു കടന്ന് കിടപ്പ് രോഗിയായ വയോധിക കാർത്ത്യായനിയെ (84) കടിച്ച് കൊല്ലുകയും ഇവരുടെ മകൻ മാനസികാസ്വാസ്ഥ്യമുള്ള ദേവദാസിനെ (60) കടിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തത്. ഇവരുടെ വീടനടുത്ത വീട്ടിൽ താമസിക്കുന്ന കാർത്ത്യായനിയുടെ മറ്റൊരു മകൻ മണി ഭക്ഷണം നൽകാൻ വീട്ടിലെത്തിയപ്പോഴാണ് ദാരുണമായ സംഭവമറിഞ്ഞത്. സ്ഥലത്തെത്തിയ എനിമൽ റെസ്ക്യൂ ടീം അംഗം ബൈജു കടങ്ങോടിന്‍റെ നേതൃത്വത്തിൽ എരുമപ്പെട്ടി പോലീസും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് മണികൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ നായയെ പിടികൂടിയത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ്…

Read More

സെന്‍റ് തോമസ് സ്കൂൾ പുലിയന്നൂർ പേര് പുനഃസ്ഥാപിക്കണം; എംഎൽഎയ്ക്ക് നിവേദനം നൽകി സമരസമിതി

വേലൂർ: സെന്‍റ് തോമസ് യു പി സ്കൂൾ പുലിയന്നൂർ പേര് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം സമരസമിതി കുന്നംകുളം എംഎൽഎ എ.സി. മൊയ്തീന് സമർപ്പിച്ചു. സംസ്ഥാന മുന്നാക്ക കമ്മീഷൻ മെമ്പർ സെബാസ്റ്റ്യൻ ചൂണ്ടൽ, പി.ഐ. ലാസർ മാസ്റ്റർ, കൺവീനർ സി.ഐ. പൗലോസ് മാസ്റ്റർ, ജോസ് ചെമ്പിശേരി എന്നിവർ നിവേദകസംഘത്തിൽ ഉണ്ടായിരുന്നു. ഈ നിവേദനം എത്രയും വേഗത്തിൽ ബന്ധപ്പെട്ട അധികാരികൾക്കു കൈമാറുമെന്നും അനുഭാവപൂർണമായ തീരുമാനം ഉണ്ടാകുമെന്നും എം എൽഎ നിവേദക സംഘത്തിന് ഉറപ്പുനല്കി.

Read More

തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് കേന്ദ്രത്തിൽ കത്തിനശിച്ച ബൈക്കുകളുടെ നഷ്ടപരിഹാരത്തിൽ തീരുമാനം

തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് കേന്ദ്രത്തിൽ കത്തിനശിച്ച ബൈക്കുകൾക്കു നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ തീരുമാനമായി. ആർസി ബുക്ക് പരിശോധിച്ച് ഓരോ ബൈക്കിനും കരാറുകാരൻ നിശ്ചയിക്കുന്ന തുകയാണ് നഷ്ടപരിഹാരമായി നൽകുക. ഇതു വിതരണംചെയ്യൽ തുടങ്ങി. നഷ്ടപരിഹാരം തൃപ്തികരമല്ലാത്തവർക്ക് ഉപഭോക്തൃ കമ്മീഷനെ സമീപിക്കാം. നേരത്തേ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചിരുന്നെങ്കിലും വാഹനം ഏറ്റുവാങ്ങി കൊണ്ടുപോകുന്നുവെന്നു വെസ്റ്റ് പോലീസ് സ്റ്റേഷനിൽ മുൻകൂർ കച്ചീട്ട് ഒപ്പിട്ടുനൽകിയാൽമാത്രമേ തുക എത്രയെന്നു വെളിപ്പെടുത്താൻ കഴിയൂ എന്നായിരുന്നു കരാറുകാരന്‍റെ നിലപാട്. പോലീസിൽ കച്ചീട്ട് ഒപ്പിട്ടുകഴിഞ്ഞാൽ കരാറുകാരൻ നൽകുന്ന തുക സ്വീകരിക്കാൻ ഉടമ നിർബന്ധിതനാകുമായിരുന്നു. ഈ നിർദേശം പിൻവലിക്കണമെന്നു ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനോട് ടൂവീലർ യൂസേഴ്സ് അസോസിയേഷൻ അഭ്യർഥിച്ചിരുന്നു. കളക്ടർ അനുകൂലനിലപാട് സ്വീകരിച്ചതോടെ നഷ്ടപരിഹാരത്തുക തൃപ്തികരമാണെങ്കിൽമാത്രം കരാറുകാരനിൽനിന്നു നഷ്ടപരിഹാരം വാങ്ങിയാൽ മതി. കത്തിനശിച്ച വാഹനാവശിഷ്ടങ്ങൾ ഉടമകളുടെ സമ്മതമില്ലാതെ ദുരന്തസ്ഥലത്തുനിന്നു മാറ്റാൻ ആരെയും അനുവദിക്കരുതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. തൃശൂർ റെയിൽവേ…

Read More