തൃശൂർ: സ്കൂളിൽ നിന്ന് കാണാതായ മൂന്നാംക്ലാസ് വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിന് സമീപമുള്ള സ്വാശ്രയ റീച്ച് സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിലെ വിദ്യാർഥി പറപ്പൂർ സ്വദേശി ഗൗതം കൃഷ്ണയെയാണ് ഇന്നു രാവിലെ കണ്ടെത്തിയത്. സ്കൂളിന്റെ പിന്നിലുള്ള കിണറ്റിലാണ് മൃതദേഹം കണ്ടത്. ഫയർഫോഴ്സെത്തി പുറത്തെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞാണ് കുട്ടിയെ കാണാതായത്. വിയ്യൂർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തിവരികയായിരുന്നു.
Read MoreCategory: Thrissur
കടമ്പോടിന് കൗതുകമായി കണ്ടിച്ചേമ്പ് പൂത്തു; വളരെ അപൂർവമായിമാത്രമേ കണ്ടിച്ചേമ്പ് പൂത്തികണ്ടിട്ടുള്ളുവെന്ന് കർഷകർ
കോടാലി: അപൂർവകാഴ്ചയായി കണ്ടിച്ചേന്പ് പൂത്തു. കോടാലിക്കടുത്ത് കടന്പോട് തെക്കേത്തല ഉണ്ണിയുടെ വീട്ടുപറന്പിലാണ് ചേന്പ് പൂത്തുനിൽക്കുന്നത്. ഒരുവർഷത്തെ വളർച്ചയുള്ള ചേന്പാണ് ഇവിടെ പൂത്തുനിൽക്കുന്നത്. നടീൽവസ്തുക്കളിൽ ചെറുചേന്പ് , ചേന, പൊടിച്ചേന്പ് എന്നിവയെല്ലാം പൂക്കാറുണ്ടെങ്കിലും വളരെ അപൂർവമായി മാത്രമേ കണ്ടിച്ചേന്പ് പൂത്തുകണ്ടിട്ടുള്ളുവെന്ന് പ്രായം ചെന്ന കർഷകർ പറയുന്നു. ഉണ്ണിയുടെ വീട്ടുവളപ്പിൽ കണ്ടിച്ചേന്പ് പൂത്തുനിൽക്കുന്ന കാഴ്ചകാണാൻ പലരും എത്തുന്നുണ്ട്.
Read Moreനേന്ത്രവാഴയ്ക്കു പകരം റോബസ്റ്റ് നൽകി; നഷ്ടം ഉദ്യോഗസ്ഥരിൽനിന്ന് തിരിച്ചുപിടിക്കണമെന്ന് വിജിലൻസ്; കർഷകർക്ക് ഉൽപാദന നഷ്ടം നാലു കോടി
സ്വന്തംലേഖകൻ തൃശൂർ: നേന്ത്രവാഴയ്ക്കു പകരം ഇതേ വിലയിൽ റോബസ്റ്റിന്റെ ടിഷ്യൂകൾച്ചർ തൈകൾ നൽകി കർഷകർക്ക് നഷ്ടം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും നഷ്ടം തിരിച്ചു പിടിക്കണമെന്നും നിർദ്ദേശിച്ച് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടു. വിജിലൻസ് അന്വേഷണത്തിൽ ക്രമക്കേടും അഴിമതിയും കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്. മുൻ ഹോർട്ടികോർപ് മാനേജിംഗ് ഡയറക്ടറും നിലവിൽ കാർഷിക സർവകലാശാല അസോസിയേറ്റ് പ്രഫസറുമായ ഡോ. പ്രതാപൻ, മുൻ ഹോർട്ടികോർപ്പ് റീജണൽ മാനേജരും നിലവിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറുമായ പി. ബാലചന്ദ്രൻ എന്നിവരിൽ നിന്ന് നഷ്ടം തിരിച്ചു പിടിക്കണമെന്നാണ് വിജിലൻസ് നിർദ്ദേശം. സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ നാഷണൽ ഹോർട്ടികൾച്ചർ മിഷന്റെ ഗൈഡ് ലൈൻ പാലിക്കാതെ യോഗ്യതയില്ലാത്ത ലാബുകളിൽ നിന്നും ഏജൻസികളിൽ നിന്നും നടീൽ വസ്തുക്കൾ മാനദണ്ഡം പാലിക്കാതെ വാങ്ങിയതിൽ നടന്ന ക്രമക്കേടുകൾ മൂലം കർഷകർക്കും കാർഷിക രംഗത്തിനും വൻ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന്…
Read Moreപ്രിയനന്ദനന്റെ സിനിമയുടെ പോസ്റ്ററിന് സെൻസർ വിലക്ക്; അശ്ലീലം കൂടുതലെന്ന് ബോർഡ്; ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കലെന്ന് സംവിധായകൻ
‘സ്വന്തം ലേഖകൻ തൃശൂർ: സംവിധായകൻ പ്രിയനന്ദനന്റെ പുതിയ സിനിമയായ പാതിരാക്കാലത്തിന്റെ പോസ്റ്ററിന് സെൻസർ ബോർഡിന്റെ വിലക്ക്. തോക്കിനു മുന്നിൽ നിസഹായനായി കുനിഞ്ഞിരിക്കുന്ന മനുഷ്യനെ ചിത്രീകരിച്ച പോസ്റ്ററാണ് അശ്ലീലം കലർന്ന പോസ്റ്ററാണെന്ന് സെൻസർബോർഡ് വിധിച്ചത്. ഈ പോസ്റ്റർ പൊതു ഇടങ്ങളിൽ ഒട്ടിക്കാൻ പാടില്ലെന്ന് നിർദ്ദേശിക്കുകയും ഒട്ടിക്കില്ലെന്ന ഉറപ്പ് ചിത്രത്തിന്റെ പ്രവർത്തകരിൽ നിന്നും എഴുതി വാങ്ങുകയും ചെയ്തു. നിരവധി പുസ്തകങ്ങളുടെ കവർ ഡിസൈനറും പ്രശസ്ത ആർട്ടിസ്റ്റുമായ വിനയലാലാണ് വളരെ സിംബോളിക്കായ ഈ പോസ്റ്റർ ഡിസൈൻ ചെയ്തത്. പോസ്റ്ററുകൾ പോലും സെൻസർ ചെയ്ത് വിലക്കുന്ന രീതി സിനിമയിൽ പുതിയതാണെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള വ്യക്തമായ കടന്നുകയറ്റമാണെന്നും പ്രിയനന്ദനൻ പ്രതികരിച്ചു. സിനിമയുടെ കഥാതന്തുവുമായി ബന്ധപ്പെട്ടാണ് പോസ്റ്റർ ഡിസൈൻ ചെയ്തതെന്നും സംവിധായകൻ പറഞ്ഞു. എന്നാൽ സിനിമയിൽ കാര്യമായ വെട്ടലുകൾ ഒന്നും ഉണ്ടായിട്ടില്ല. സെൻസർ ബോർഡ് പോസ്റ്റർ വിലക്കിയെങ്കിലും നേരത്തെ തന്നെ അച്ചടിച്ച ബ്രോഷറുകളിലും മറ്റും…
Read Moreമെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു; തുച്ഛമായ വേതനമാണ് പിരിഞ്ഞുപോകലിനു കാരണം
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാജീവനക്കാരുടെ എണ്ണത്തിൽ വൻ കുറവ്. നിലവിലുള്ള ജീവനക്കാരിൽ പലരും ജോലി രാജിവെച്ച് മറ്റിടങ്ങളിലേക്ക് പോകുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. കഴിഞ്ഞ ദിവസം രണ്ടു പേർ ജോലി രാജിവെച്ച് സ്വകാര്യ സ്ഥാപനത്തിലേക്ക് പോയി. 60 സുരക്ഷാജീവനക്കാർ വേണ്ടിടത്ത് ഇപ്പോൾ 27 പേർ മാത്രമേയുള്ളു. തുച്ഛമായ വേതനമാണ് സുരക്ഷാജീവനക്കാരുടെ കൊഴിഞ്ഞുപോക്കിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. മറ്റിടങ്ങളിൽ 650 രൂപ നൽകുന്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ 350 രൂപ മാത്രമാണ് മുൻപട്ടാളക്കാരായ സുരക്ഷാജീവനക്കാർക്ക് നൽകുന്നത്. ഇതിൽ കാലാനുസൃതമായ വർധനവ് വരുത്താനും ആശുപത്രി അധികൃതർ തയ്യാറാകുന്നില്ല. പട്ടാളത്തിലുള്ളതിനേക്കാൾ കടുത്ത നിയമങ്ങളും നിബന്ധനകളുമാണ് മെഡിക്കൽ കോളജിലെന്നതും ഇവിടം വിടാൻ ഇവരെ പ്രേരിപ്പിക്കുന്നുണ്ട്. ആശുപത്രിയിൽ വേണ്ടത്ര സുരക്ഷാജീവനക്കാരില്ലാത്തത് വൻസുരക്ഷ വീഴ്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. അത്യാഹിത വിഭാഗത്തിൽ മൂന്നുപേർ വേണ്ടതിന് പകരം ഒരാളെയുള്ളു. ഗേറ്റിൽ നിന്ന് ആളുകളെ നിയന്ത്രിക്കുകയും അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ഓടിച്ചെന്ന് പ്രശ്നം…
Read Moreസോഫാ നിർമാണ സ്ഥാപനത്തിൽ നിന്നു മൂന്നുകിലോ കഞ്ചാവും പിസ്റ്റളും പിടികൂടി; കടയുടമ റിമാൻഡിൽ
കൊല്ലങ്കോട്: സോഫ നിർമാണ സ്ഥാപന ത്തിൽ നിന്ന് 3.100 കിലോഗ്രാം കഞ്ചാവും, എയർപിസ്റ്റലും, കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടിയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കടയുടമയായ യുവാവിനെ റിമാൻഡ് ചെയ്തു. കൊല്ലങ്കോട് പെരുമാൾകോവിൽ ഗ്രാമത്തിൽ വാടക മുറിയിൽ സോഫാസെറ്റ് അപ്ഹോൾസറി ജോലി ചെയ്യുന്ന കൊല്ലങ്കോട് താടനാറ വീട്ടിൽ സിബി എന്ന കൃഷ്ണൻകുട്ടിയെയാണ് (36)കൊല്ലങ്കോട് പോലീസ് അറസ്റ്റുചെയ്തത്. ആലത്തൂർ ഡിവൈഎസ്പിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാവിലെ പതിനൊന്നിനു കൊല്ലങ്കോട് സിഐ കെ.പി.ബെന്നി നല്കിയ നിർദേശത്തെ തുടർന്ന് എസ്ഐ പി.ബി. അനീഷും സംഘവും നടത്തിയ പരിശോധനയിലാണു പികെഡി യുപി സ്കൂളിനു എതിർവശത്തുള്ള പെരുമാൾകോവിൽ ഗ്രാമത്തിൽ ക്ഷീരസഹകരണ സംഘത്തിന്റെ താഴെ ലൈനിൽ സിബി അപ്ഹോൾസറി വർക്ക് എന്ന സ്ഥാപനത്തിൽനിന്നും തലയണ ഉറയിൽ പൊതിഞ്ഞ നിലയിൽ ബിഗ് ഷോപ്പറിൽ സൂക്ഷിച്ച 3.100 ഗ്രാം കഞ്ചാവും എയർപിസ്റ്റലും കണ്ടെടുത്തത്. ആന്ധ്രപ്രദേശിൽ നിന്നുള്ള കഞ്ചാവാണെന്നും ഇവ…
Read Moreശൗചാലയ പൈപ്പ് പൊട്ടി മാലിന്യമൊഴുകുന്നത് നഗരസഭാ ഓഫീസ് കെട്ടിടത്തിലെ ഹോമിയോ ഡിസ്പെൻസറിയിലേക്ക്; കണ്ടില്ലെന്ന് നഗരസഭയും ചെയർമാനും
ചാവക്കാട്: നഗരസഭാ ഓഫീസ് കെട്ടിടത്തിലെ കക്കൂസ് പൈപ്പ് പൊട്ടി മാലിന്യ മൊഴുകുന്നത് ഹോമിയോ ഡിസ്പെൻറിയിലെ പരിശോധന മുറിയിലേക്ക്. ഡോക്ടർ ഇരിക്കുന്ന പരിശോധന മുറിയിലും രോഗികൾ കാത്തിരിക്കുന്നിടത്തും കാല് കുത്താനാവാത്ത വിധം മാലിന്യം തളം കെട്ടി, മതിലിൽ പൂപ്പൽ പിടിച്ചിട്ടും അധികൃതർ അലംഭാവത്തിൽ. മാസങ്ങളായി തുടരുന്ന മാലിന്യമൊഴുക്കിൽ ഡിസ്പെൻസറിയുടെ ജനൽ ദ്രവിച്ചു. നഗരസഭാ ഓഫീസ് കെട്ടിടത്തിൽ താഴത്തെ നിലയിൽ വെജിറ്റബിൾ മാർക്കറ്റിലേക്ക് കടക്കുന്ന ഭാഗത്താണ് നഗരസഭയുടെ ഹോമിയോ ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. ഡിസ്പെൻസറിയുടെ നേര മുകളിൽ രണ്ടാം നിലയിലാണ് നഗരസഭ ജീവനക്കാരുൾപ്പടെയുള്ളവർ ഉപയോഗിക്കുന്ന കക്കൂസുകൾ. സമീപത്ത് തന്നെ നഗരസഭാ ചെയർമാനും വൈസ് ചെയർമാനും സെക്രട്ടറിയുടെയുടേതുൾപ്പടെയുള്ള ഓഫീസുകളും പ്രവർത്തിക്കുന്നുണ്ട്. പൈപ്പ് പൊട്ടിയൊഴുകുന്ന മാലിന്യം ഒഴുകി താഴത്തെ നിലയിലെ മുറികളുടെ ഷട്ടറുകൾ തുരുമ്പിച്ച് പല വട്ടം മാറ്റി പണിയേണ്ടതായി വന്നിട്ടുണ്ട്. ഡിസ്പെൻസറിയുടെ പിൻഭാഗത്തെ ചവരിലെ ജനൽ വഴിയും മാലിന്യം ഒഴുകുന്നത് അകത്തേക്കാണ്. ഡോക്ടർ…
Read Moreസിപിഎം – ബിജെപി സംഘർഷത്തിനിടെ മരിച്ച സതീശന്റെ മൃതദേഹം കാണാനെത്തിയ ബന്ധു കുഴഞ്ഞുവീണു മരിച്ചു ; മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു കാർത്യായനിയുടെ ഭർത്താവ്
കയ്പമംഗലം (തൃശൂർ): സിപിഎം – ബിജെപി സംഘർഷത്തിനിടെ മരിച്ച സതീശന്റെ മൃതദേഹം കാണാനെത്തിയ ബന്ധു കുഴഞ്ഞുവീണു മരിച്ചു.പൊരിബസാർ ഉൗമംകുളത്തു താമസിക്കുന്ന വാതിക്കാട്ട് കുട്ടന്റെ ഭാര്യ കാർത്യായനി(63)യാണ് ഇന്നലെ ഉച്ചയോടെ കുഴഞ്ഞുവീണു മരണപ്പെട്ടത്. കുഴഞ്ഞുവീണ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ സമ്മേളന കാലം വരെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു കാർത്യായനിയുടെ ഭർത്താവ് കുട്ടൻ. കാർത്യായനിയുടെ സംസ്കാരം ഇന്നു രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും. മക്കൾ: സുനിൽ, ( മുൻ ആല ബാങ്ക് ഡയറക്ടർ) സുധീർ, സുധീഷ് മരുമക്കൾ സുനന്ദ, സിന്ധു, ജിൽഷ. ഇ.ടി. ടൈസണ് മാസ്റ്റർ എംഎൽഎ, സിപിഐ മണ്ഡലം സെക്രട്ടറി പി.വി. മോഹനൻ, അഡ്വ. ഡി.സുദർശനൻ, പി.ആർ. ഗോപിനാഥൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.ചു
Read Moreസതീശന്റെ മൃതദേഹത്തിൽ പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിലില്ലാത്ത പരിക്കുകൾ; സിഐയെ പോലീസ് സർജൻ പോസ്റ്റുമോർട്ടം റൂമിലേക്ക് വിളിപ്പിച്ചു
മുളങ്കുന്നത്തുകാവ്: കൈപ്പമംഗലത്ത് സിപിഎം-ബിജെപി സംഘർഷത്തിനിടെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് മരണമടഞ്ഞ സതീശന്റെ മൃതദേഹത്തിൽ പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പരാമർശിക്കാത്ത നിരവധി പരിക്കുകളും ക്ഷതങ്ങളും. ഇന്നുരാവിലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തുന്പോഴാണ് മൃതദേഹത്തിലെ പരിക്കുകൾ ഡോക്ടർമാർ ശ്രദ്ധിച്ചത്. തുടർന്ന് കേസ് അന്വേഷണം നടത്തുന്ന സർക്കിൾ ഇൻസ്പെക്ടറോട് അടിയന്തിരമായി പോസ്റ്റുമോർട്ടം നടക്കുന്നിടത്തേക്ക് വരാൻ പോലിസ് സർജൻ ഡോ.ഹിതേഷ് ശങ്കർ സ്പെഷ്യൽ ബ്രാഞ്ച് എസ്പി മുഖേന നിർദ്ദേശം നൽകി. ഇന്നുരാവിലെ ഒന്പതരയോടെയാണ് പോസ്റ്റുമോർട്ടം തുടങ്ങിയത്. പോലീസ് മൃതദേഹം പരിശോധിച്ച നൽകിയ പ്രാഥമിക റിപ്പോർട്ടിൽ മൃതദേഹത്തിലെ ക്ഷതങ്ങളെക്കുറിച്ചും പരിക്കുകളെക്കുറിച്ചും പരാമർശിച്ചിട്ടില്ലത്രെ. അതിനാലാണ് ഇവ സ്ഥിരീകരിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനെ പോലീസ് സർജൻ വിളിച്ചുവരുത്തുന്നത്. തലയിലും തോളിലുമെല്ലാം ക്ഷതങ്ങളുണ്ട്. പോസ്റ്റുമോർട്ടം മെഡിക്കൽ കോളജിലെ സിസിടിവി കാമറയിൽ ഷൂട്ട് ചെയ്യുന്നതിന് പുറമെ ഫോറൻസിക് വിഭാഗത്തിന്റെ കാമറാമാനും ഷൂട്ട് ചെയ്യുന്നുണ്ട്. സിപിഎം പ്രവർത്തകരോട് മൃതദേഹത്തിന്റെ അവകാശവാദവുമായി വരാൻ…
Read Moreവാങ്ങുന്നതിന് മുമ്പേ കരയും..! ഉള്ളി അരിയുമ്പോൾ മാത്രം കരഞ്ഞിരുന്ന വീട്ടമ്മമാർ ഇപ്പോൾ വിലകേൾക്കുമ്പളേ കരയുന്നു; കിലോയ്ക്ക് 170
സ്വന്തം ലേഖകൻ തൃശൂർ: ഒരുമാസത്തിനിടെ ഉള്ളിയുടെയും സബോളയുടെയും വിലയിൽ ഉണ്ടായത് നൂറു ശതമാനത്തിലധികം വർധന. ഉള്ളി കിലോയ്ക്ക് 170ഉം സബോളയ്ക്ക് 54ലും രൂപയുമാണ് ഇന്നുരാവിലെ ശക്തൻ മാർക്കറ്റിലെ മൊത്തവിപണി വില. ചില്ലറ വിപണിയിൽ വരുന്പോൾ വില പിന്നെയും കൂടും. കാരറ്റിനും വില കുതിച്ചുകയറുന്നു. ഒരു മാസം മുന്പ് കിലോ 30 രൂപയ്ക്ക് വിറ്റിരുന്ന കാരറ്റ് ഇന്നുവിൽക്കുന്നത് 90 രൂപയ്ക്ക്. ഒരു മാസം മുന്പ് 80-90 രൂപയുണ്ടായിരുന്ന നിലയിൽ നിന്നാണ് ഉള്ളിവില ഇരുന്നൂറിലേക്ക് അടുക്കുന്നത്. സബോള 15 രൂപ വരെ വിലയിലാണ് വിറ്റിരുന്നത്. അന്യസംസ്ഥാന ലോബികളുടെ ഇടപെടലാണ് സബോള വില കുതിച്ചുയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നും മറ്റ് നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമാണ് കേരളത്തിലേക്ക് പ്രധാനമായും സബോള വരുന്നത്. ഇവിടങ്ങളിൽ ഉൽപാദനം കുറഞ്ഞാൽ അത് വിലയെ കാര്യമായി ബാധിക്കും. ഈ അവസരം മുതലെടുത്ത് സബോള…
Read More