തൃശൂർ: ഇന്ത്യൻ കോഫി ഹൗസിൽ കണ്ണൂരിലുള്ളതിലും കൂടുതൽ വിലയാണ് തൃശൂർ സംഘത്തിലെ കോഫി ഹൗസുകളിൽ ഈടാക്കുന്നതെന്നു സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി ചെയർമാൻ കെ.രാജൻ എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂരിൽ ഭക്ഷണ സാധനങ്ങൾക്കു കുറവ് വില വാങ്ങിയിട്ടും കൂടുതൽ ലാഭമുണ്ടാക്കുന്പോൾ തൃശൂർ സംഘത്തിൽ കൂടുതൽ വില നൽകിയിട്ടും ഒട്ടുമിക്ക കോഫി ഹൗസുകളും നഷ്ടത്തിലാണെന്നാണ് കണക്കുകൾ. കണ്ണൂർ സംഘത്തിൽ 22 കോഫി ഹൗസുകൾ ഉള്ളതിൽ 20 എണ്ണവും ലാഭത്തിൽ പ്രവർത്തിക്കുന്പോൾ തൃശൂർ സംഘത്തിനു കീഴിലുള്ള 54 കോഫി ഹൗസുകളിൽ 38 എണ്ണവും നഷ്ടത്തിലാണെന്ന് എംഎൽഎ പറഞ്ഞു. കണ്ണൂർ സംഘത്തിനു കീഴിലുള്ള കോഫി ഹൗസുകളിൽ മസാലദോശയ്ക്ക് 35, ഉൗണിന് 40, ചായ ഏഴ്, കാപ്പി എട്ട് എന്നിങ്ങനെയാണ് വിലനിലവാരം. എന്നാൽ തൃശൂർ സംഘത്തിനു കീഴിലുള്ള കോഫി ഹൗസുകളിൽ മസാലദോശ-44, ഉൗണ് -55, ചായ -ഒന്പത്, കാപ്പി -പത്ത് എന്നിങ്ങനെയാണ് വാങ്ങുന്നത്.…
Read MoreCategory: Thrissur
മുഖ്യമന്ത്രിക്ക് തോമസ് ചാണ്ടിയോട് ഇത്രയും വിധേയത്വവും ഭയവും എന്തുകൊണ്ട്; കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട ഇടത് മുന്നണി പിരിച്ചുവിടണമെന്ന് രമേശ് ചെന്നിത്തല
തൃശൂർ: കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട ഇടത് മുന്നണി പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് ഗുരുതരമായ സാഹചര്യമാണ്. ഇതോടെ ഹൈക്കോടതി പരാമർശം ശരിയാണെന്ന് ബോധ്യപ്പെട്ടു. കേരള ചരിത്രത്തിൽ ഇതുപോലൊരു സംഭവമുണ്ടായിട്ടില്ല. കാബിനറ്റ് യോഗം പോലും നേരെ ചൊവ്വേ നടത്താൻ കഴിയാത്ത പിണറായി വിജയൻ എങ്ങനെ സംസ്ഥാന ഭരിക്കുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിലനിർത്താൻ പതിനെട്ട് അടവും പയറ്റി പരാജയപ്പെട്ടതുകൊണ്ടാണ് മുഖ്യമന്ത്രി രാജി വാങ്ങുന്നത്. മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് തോമസ് ചാണ്ടിയോട് ഇത്രയും വിധേയത്വവും ഭയവുമെന്നും അദ്ദേഹം ചോദിച്ചു. തമ്മിലടിക്കുന്ന മുന്നണിയായി ഇടതുപക്ഷം മാറിയെന്നും ജനം എന്താണ് ഇനി ഇവരിൽ നിന്നും പ്രതീക്ഷിക്കേണ്ടതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
Read Moreഒരുഗ്രാമം ആഗ്രഹിക്കുന്നു..! ഇവർ ഒന്നു വെള്ളമടിച്ചിരുന്നിെങ്കിൽ ഈ നാട് രക്ഷപ്പെട്ടെനേയെന്ന്
ഇരിങ്ങാലക്കുട: ചെറുകിട കർഷകർക്ക് ജലസേചനത്തിനായി 17 വർഷം മുന്പ് നിർമിച്ച പടിയൂർ പഞ്ചായത്തിലെ ഷണ്മുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ നോക്കുകുത്തിയായി മാറി. ജനകീയാസൂത്രണ പദ്ധതി പ്രകാരം 2001 ൽ ആരംഭിച്ച പദ്ധതിയാണു കാലങ്ങളായിട്ടും വെള്ളമടി ക്കാൻ സാധിക്കാതെ നശിക്കുന്നത്. പടിയൂർ ഗ്രാമപഞ്ചായത്തിലെ ഷണ്മുഖം കനാലിന്റെ ഇരുകരകളിലുമായി ലക്ഷങ്ങൾ മുടക്കിയാണു പദ്ധതികൾക്കുള്ള പന്പുസെറ്റുകളും പൈപ്പുകളും സ്ഥാപിച്ചത്. മോട്ടോർ സ്ഥാപിച്ച് അഞ്ചുവർഷം കഴിഞ്ഞാണു പദ്ധതിക്കുള്ള വൈദ്യുത കണക്ഷൻ ലഭിച്ചത്. ദിവസങ്ങൾക്കുള്ളിൽ സ്റ്റാർട്ടർ കത്തിപ്പോയതിനാൽ പന്പുസെറ്റ് പ്രവർത്തനം നിലച്ചു. മോട്ടോറുകളുടെ കേടുപാടുകൾ തീർക്കാതെ മാറിവന്ന ഭരണസമിതികൾ പലതവണ പണം ചെലവിട്ട് ജലവിതരണ പൈപ്പുകൾ സ്ഥാപിച്ചിരുന്നു. സ്ഥാപിച്ച പൈപ്പുകൾ നിശ്ചിത ആഴത്തിൽ കുഴിയെടുക്കാതെ ഓടയിൽക്കിടന്ന് നശിച്ചു. 2009 ൽ പദ്ധതിക്കായി വാങ്ങിയ നിരവധി പൈപ്പുകളും പഞ്ചായത്ത് ആശുപത്രിക്കു സമീപമുള്ള പാടത്ത് വെയിലും മഴയുമേറ്റ് നശിക്കുകയാണ്. ഇനി ജലസേചനം ആരംഭിക്കണമെങ്കിൽ തറയടക്കം തകർന്ന മോട്ടോർ…
Read Moreകെപിസിസിയിലെ കിളവൻമാരുടെ ആധിപത്യം..! കോണ്ഗ്രസ് നേതാക്കൾക്ക് ചിതാഭസ്മം അയച്ച് യുവനേതാക്കളുടെ പ്രതിഷേധം
സ്വന്തം ലേഖകൻ തൃശൂർ: കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തഴയപ്പെട്ട യുവതലമുറ മുതിർന്ന നേതാക്കൾക്ക് ’യുവനേതാക്കളുടെ ചിതാഭസ്മം’ തപാലിൽ അയച്ചുകൊടുത്ത് പ്രതിഷേധം പ്രകടിപ്പിച്ചു. കോണ്ഗ്രസിലെ മുതിർന്ന നേതാക്കൾക്കു മാത്രമല്ല, മാധ്യമപ്രവർത്തകർക്കും പ്രതീകാൽകമായ ചിതാഭസ്മം അയച്ചുകൊടുത്തിട്ടുണ്ട്. തടിയിൽ തീർത്ത ഭരണിയിൽ ഭസ്മം നിറച്ച് ചവന്ന പട്ടുകൊണ്ട് പൊതിഞ്ഞുകെട്ടി ടൈപ്പു ചെയ്ത കത്തു സഹിതമാണ് നേതാക്കൾക്കും മാധ്യമങ്ങൾക്കും കോണ്ഗ്രസിലെ യുവനേതാക്കൾ അയച്ചുകൊടുത്തിരിക്കുന്നത്.ചെറുപ്പക്കാരായ കോണ്ഗ്രസുകാരുടെ മരണാനന്തര ക്രിയകൾ 14 ന് തൃശൂർ ഡിസിസിയിൽ നടക്കുമെന്നു കത്തിൽ പറഞ്ഞിട്ടുണ്ട്. കെപിസിസി പട്ടികയിൽ ഉൾപെട്ട 70 വയസു തികഞ്ഞ ചെറുപ്പക്കാരായ നേതാക്കളാണ് ശേഷക്രയികൾക്കു നേതൃത്വം നൽകുക. ഈ കാർമികർക്ക് വീൽചെയറും ഉൗന്നുവടിയും സമ്മാനിക്കുമെന്നും കത്തിൽ പറയുന്നു.കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ പടയൊരുക്കം 15, 16 തീയതികളിൽ തൃശൂർ ജില്ലയിൽ പര്യടനം നടത്താനിരിക്കേയാണ് യുവനേതാക്കളുടെ ഇങ്ങനെയുള്ള പ്രതികരണം. കത്ത് തുടങ്ങുന്നത് ഇങ്ങനെ: ബഹുമാനപ്പെട്ട നേതാവേ,…
Read Moreപ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും കൃഷിയിൽ അവർ തമ്മിലുള്ള അന്തർധാര സജീവം; മറ്റത്തൂർ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ കൃഷി നാട്ടിൽ പാട്ടാണ്
വെള്ളിക്കുളങ്ങര: വിഘടനാവാദികളും, പ്രതിക്രിയ വാദികളും തമ്മിൽ പ്രഥമ ദൃഷ്ഠ്യാ അകൽച്ചയിലാരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നെന്നുവേണം കരുതാൻ… സന്ദേശം സിനിമയിലെ ശങ്കരാടിയുടെ പ്രശസ്തമായ ഡയലോഗ് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. ഏതാണ്ട് ഇതുപോലെയാണ് മറ്റത്തൂരിലെ പഞ്ചായത്തിലെ ജനപ്രതിനിധികൾ. രാഷ്ട്രീയത്തിൽ രണ്ടു ധ്രൂവങ്ങളിലായിരുന്നെങ്കിലും ഒരേക്കറിലെ കൃഷിഭൂമിയിൽ ഇവരുടെ ലക്ഷ്യവും, അധ്വാനവും ഒരേ മനസാണ്. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുള്ള 23 അംഗങ്ങളും ചേർന്ന് മോനൊടിയിലെ ഒരേക്കർ പാടത്ത് മുണ്ടകൻ കൃഷിയിറക്കിയിരിക്കയാണ്.കക്ഷിരാഷ്ട്രീയവും ഭരണ പ്രതിപക്ഷ ഭേദവും മറന്നാണ് ജനപ്രതിനിധികൾ ഒന്നിച്ച് നെൽകൃഷി ചെയ്യുന്നത്. പഞ്ചായത്തിലുള്ള മോനൊടി പാടശേഖരത്ത് വർഷങ്ങളായി തരിശുകിടന്ന 12 ഏക്കറിൽ ഒരേക്കർ നിലമാണ് പാട്ടിനെടുത്ത് പഞ്ചായത്തംഗങ്ങൾ നെൽകൃഷി ചെയ്യുന്നത്. ബാക്കി പതിനൊന്നേക്കറിൽ കാർഷിക കർമ്മസേനയാണ് കൃഷിയിറക്കുന്നത്. ഞാറുനട്ടു. അരക്കൊപ്പം താഴുന്നതിനാൽ തൊഴിലാളികൾ പോലും ഇറങ്ങാൻ മടിക്കുന്ന കണ്ടത്തിലിറങ്ങിയാണ് വനിതകളടക്കമുള്ള പഞ്ചായത്തംഗങ്ങൾ വ്യാഴാഴ്ച നടീൽ നടത്തിയത്. പഞ്ചായത്ത് വൈസ്…
Read Moreകുറച്ചു കൂടി കാത്തിരിക്ക്..! ദിലീപിന്റെ ഡി സിനിമാസ് സർക്കാർ ഭൂമി കൈയേറിയതാണെന്ന ഹർജി ഡിസംബറിലേക്ക് മാറ്റി
തൃശൂർ: ചാലക്കുടിയിലെ ദിലീപിന്റെ ഡി സിനിമാസ് സർക്കാർ ഭൂമി കൈയേറിയാണ് നിർമാണം നടത്തിയതെന്നാരോപിച്ച് നൽകിയ ഹർജി തൃശൂർ വിജിലൻസ് കോടതി ഡിസംബർ ഒന്നിലേക്കു മാറ്റി. പൊതുപ്രവർത്തകനായ പി.ഡി.ജോസഫാണ് ഹർജി നൽകിയത്. നേരത്തെയും ഹർജി പരിഗണനയ്ക്കു വന്നപ്പോൾ കോടതി മാറ്റിവയ്ക്കുകയായിരുന്നു.
Read Moreആനയെകൊന്ന് കൊമ്പ് മോഷ്ടിച്ച സംഭവം; പ്രതികൾക്കു തടവും പിഴയും; മസ്തകം വെട്ടിപൊളിച്ചു കൊമ്പെടുക്കാൻ പ്രാവീണ്യമുള്ളയാണ് ആണ്ടിക്കുഞ്ഞെന്ന് പോലീസ്
ചാലക്കുടി: കൊല്ലത്തിരുമേട്ടിൽ ആനയെ വെടിവെച്ചുകൊന്നു കൊന്പു മോഷ്ടിച്ച കേസിലെ ഏഴു പ്രതികൾക്കു തടവും പിഴയും ശിക്ഷ വിധിച്ചു ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേട്ട് എസ്. സൂരജ് ഉത്തരവായി. ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ കുട്ടുന്പുഴ കൂവപ്പാറ സ്വദേശികളായ പുറത്തയിൽ സജി (42), ഒറവങ്ങചാലിൽ ജിജൊ എന്ന ആണ്ടിക്കുഞ്ഞ് (37), സഹോദരൻ റെജി (40), കളരിക്കുടിയിൽ സേവ്യാർ (38) കീഴാറ്റുകുടിയിൽ ജിതിൻ (30) എന്നിവരെ അഞ്ചുവർഷം കഠിനതടവിനും 15, 000 രൂപ പിഴയടക്കാനാണു ശിക്ഷിച്ചിരി ക്കുന്നത്. ആറാം പ്രതി തിരുവനന്തപുരം ചാക്ക സ്വദേശി ചെന്തിമുടന്പിൽ രവി (ചാക്ക രവി – 70), ഏഴാം പ്രതി തിരുവനന്തപുരം പുവത്തൂർ ശ്യാംകുമാർ (തന്പി – 56) എന്നിവരെ മൂന്നുവർഷം കഠിനതടവിനും 10,000 രൂപ പിഴയടയ്ക്കാനുമാണു ശിക്ഷിച്ചത്. വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ കൊല്ലത്തിരുമേട് റെയ്ഞ്ചിൽ 2009 നവംബർ 15നാണ് ആനവേട്ട നടത്തിയത്. കുട്ടന്പുഴ സ്വദേശികളായ അഞ്ചുപ്രതികളും…
Read More“ഒരിടത്തൊരിടത്ത്..!’ ഇനികഥകൾ വായിച്ച് മെനക്കെടേണ്ട; ഇതാ നിങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാർ നിങ്ങൾക്ക് കഥ പറഞ്ഞു നൽകും യു ട്യൂബിലൂടെ…
തൃശൂർ: വായിക്കാതെ ഇനി കഥ കേൾക്കാം. കഥകൾ എഴുത്തുകാരന്റെ ശബ്ദത്തിൽ യൂട്യൂബിലൂടെ കേൾക്കാവുന്ന ചാനൽ 45 കഥകളുമായി പ്രകാശിതമായി. സംവത്സരങ്ങളായി കഥപറയാൻ ഉപയോഗിച്ചിരിന്ന പ്രയോഗമായ “ഒരിടത്തൊരിടത്ത്’ എന്നതാണ് യു ട്യൂബ് ചാനലിന്റെ പേര്. എംടി യും സേതുവും എം. മുകുന്ദനും അഷ്ടമൂർത്തിയും അയ്മനം ജോണും മുതൽ നവപ്രതിഭകളായ സോക്രട്ടീസ്, ബി. മുരളി, സീഅനൂപ് വിനോദ് കൃഷ്ണ, വിനോയ് തോമസ്, ഷിനിലാൽ, മനോജ് വെള്ളനാട് എന്നിവരെല്ലാം കഥപറച്ചിലുകാരായി ഇവിടെയെത്തും. തിരുവനന്തപുരം കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിൽ മൂന്നു വർഷമായി പ്രവർത്തിച്ചു വരുന്ന ട്വിസ്റ്റ് ഡിജിറ്റൽ മീഡിയയാണ് ഈ ഉദ്യമത്തിനു പിന്നിൽ. “ഒരിടത്തെരിടത്തി’ലൂടെ മലയാള സാഹിത്യ ചരിത്രത്തിന് ഒരു പുതിയ ശാഖ തുറക്കുകയാണെന്നു കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്ക് എംഡി സൂരജ് രവീന്ദ്രൻ അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ലയിലെ കാഴ്ചയില്ലാത്തവർക്കായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് കഥകൾ വായിച്ചുകേൾപ്പിക്കുന്നുണ്ടെന്ന അറിവാണ്…
Read Moreഎംജിആറിന്റെ തറവാട്ടുവീട് പുനർനിർമാണം തുടങ്ങി; ചെന്നൈ മുൻ എംഎൽഎ സൈതൈ ദൊരൈസ്വാമി നിർമാണപ്രവൃത്തികൾക്കു തുടക്കമിട്ടു
കൊല്ലങ്കോട്: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടനുമായിരുന്ന എംജിആറിന്റെ വടവന്നൂരിലെ തറവാട്ടുവീടിന്റെ പുനർനിർമാണം തുടങ്ങി. ചെന്നൈ മുൻ എംഎൽഎ സൈതൈ ദൊരൈസ്വാമി നിർമാണപ്രവൃത്തികൾക്കു തുടക്കമിട്ടു.ചെന്നൈ മുൻ മേയർ കൂടിയായ ദൊരൈസ്വാമിക്കൊപ്പം മധുര കോർപറേഷൻ മുൻ ഡെപ്യൂട്ടി ചെയർമാൻ നവനീത കൃഷ്ണൻ, എഐഡിഎംകെ ഭാരവാഹികളായ കോവൈ മുരളി, പാണ്ഡ്യൻ എന്നിവർ ഇന്നലെ രാവിലെ പത്തിനാണ് വടവന്നൂർ കൗണ്ടത്തറയിലുള്ള എംജിആറിന്റെ അമ്മ സത്യഭാമയുടെ പേരിലുള്ള സത്യനിലയത്തിലെത്തിയത്. നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന അങ്കണവാടിയുടെ മേൽക്കൂരയുടെയും മറ്റു അനുബന്ധ ജോലികളും നടത്തും. കൂടാതെ വീടിന്റെ മുൻഭാഗത്തെ പ്രവേശന കവാടത്തിൽ തുറന്ന ഹാൾ നിർമിക്കും. തകർന്നുകിടക്കുന്ന കക്കൂസും പുനർനിർമിക്കും. വീടിനു പിറകിലുള്ള പാഴ്ചെടികൾ ശുചീകരിച്ച് ഈ സ്ഥലം ഉപയോഗപ്രദമാക്കും. എട്ടു വിദ്യാർഥികളാണ് അങ്കണവാടിയിൽ പഠിക്കുന്നത്. കൂടുതൽ വിദ്യാർഥികൾക്കു പഠനത്തിന് ഉതകുന്ന വിധത്തിലാണ് കെട്ടിടം പുനർനിർമിക്കുന്നത്. വീടിന്റെ തെക്കുഭാഗത്തു പച്ചക്കറിയും മറ്റും വളർത്തി പൂന്തോട്ടമുണ്ടാക്കും.വീടിന്റെ മുൻഭാഗത്ത് എംജിആറിന്റെ…
Read More“വിപ്ലവം ജയിക്കാൻ ’ മാത്രമല്ല, “ഗിന്നസിൽ ഇടം നേടാനുള്ളത്; ഒറ്റ ടേക്കിൽ പൂർത്തിയാക്കിയ മുഴുനീള മലയാള ചലച്ചിത്രം ഗിന്നസ് ബുക്കിൽ
തൃശൂർ: ഒറ്റ ടേക്കിൽ പൂർത്തിയാക്കിയ മുഴുനീള മലയാള ചലച്ചിത്രം ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു. നവാഗതനായ നിഷാദ് ഹസൻ രചനയും സംവിധാനവും നിർവഹിച്ച “വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന ചിത്രമാണ് രണ്ടുമണിക്കൂർ കൊണ്ട് പൂർത്തിയാക്കി ചരിത്രം കുറിച്ചത്. ഞായറാഴ്ച നഗരത്തിലും സമീപപ്രദേശങ്ങളിലുമായായിരുന്നു ചിത്രീകരണം. മേയർ അജിത ജയരാജന്റെ സാന്നിധ്യത്തിൽ സംവിധായകൻ ടോം ഇമ്മട്ടി സ്വിച്ച് ഓണ് കർമം നിർവഹിച്ചു തുടങ്ങിയ സിനിമയുടെ ചിത്രീകരണം ജയ്ഹിന്ദ് മാർക്കറ്റ്, അരിയങ്ങാടി, അയ്യന്തോൾ ലെയ്ൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു അഞ്ചിന് മുനിസിപ്പൽ സ്റ്റാൻഡിൽതന്നെ ക്ലൈമാക്സിലെത്തി. ലോക റിക്കാർഡ് കൈമാറാൻ സംവിധായകൻ ഒമർ ലുലുവും എത്തിയിരുന്നു. ജൂണിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ ആയിരത്തോളം പേർ ഭാഗമായ ചിത്രത്തിൽ അറുപതോളം മുഖ്യകഥാപാത്രങ്ങളാണുള്ളത്. നാലു പാട്ടുകളും രണ്ട് ഫൈറ്റ് സീനുകളും രണ്ട് ഫ്ലാഷ്ബാക്ക് സീനുകളും ഉൾപ്പെടുത്തിയിട്ടുള്ള ഈ ചിത്രത്തിന്റെ ചിത്രീകരണം തത്സമയം നിരീക്ഷിക്കാൻ ഗിന്നസ് ബുക്ക് അധികൃതരും സ്ഥലത്തെത്തിയിരുന്നു. ടീം…
Read More