തൃശൂർ: ശാരീരികക്ഷമതയ്ക്കൊപ്പം മാനസികമായ “കരുത്ത്’ പകരുകയാണ് ആയോധനാ കലാപരിശീലനത്തിന്റെ ലക്ഷ്യമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ആയോധനകല പരിശീലന പദ്ധതിയായ കരുത്ത് ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലും ഇടപെടാൻ സ്ത്രീകൾ മുന്നോട്ടുവരുന്നുണ്ടെങ്കിലും അവർക്കെതിരെയുളള അതിക്രമങ്ങളും ഏറുന്നു. ചെറുപ്പം മുതൽ അരുത് എന്നുപറഞ്ഞ് പെണ്‍കുഞ്ഞുങ്ങളെ മാനസികമായി ദുർബലമാക്കുന്ന രീതിയാണ് നമ്മുടെ സാമൂഹ്യവ്യവസ്ഥയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു 100 സ്കൂളുകളിലും ജില്ലയിൽ മാത്രം ഏഴു സ്കൂളുകളിലുമാണ് കരുത്ത് പദ്ധതി നടപ്പിലാക്കുന്നത്. കൊറിയൻ ആയോധന കലയായ തായ്ക്കോണ്ടോയിലാണ് മോഡൽ ഗേൾസിലെ കുട്ടികൾ പരിശീലനം നേടുന്നത്. തായ്ക്കോണ്ടോ പരിശീലകൻ അബ്ദുറഹ്മാന്റെ നേതൃത്വത്തിലാണ് പരിശീലനം. മേയർ അജിത ജയരാജൻ അധ്യക്ഷയായി. സംസ്ഥാന സ്കൂൾ മീറ്റിൽ വെയ്റ്റ് ലിഫ്റ്റിംഗിൽ വിജയം നേടിയ അഭിരാമി പി. മാത്യു, പി.എസ്. സാന്ദ്ര, നീന്തലിൽ ദേശീയ തലത്തിൽ സെലക്ഷൻ ലഭിച്ച…
Read MoreCategory: Thrissur
പോലീസിനെ തോൽപിക്കാനാവില്ല മക്കളെ..! പിണക്കങ്ങൾ മറന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചിട്ടും ജനമൈത്രി പോലീസിനെ തോൽപ്പിക്കാനാവാതെ കൗൺസിലർമാർ
ഇരിങ്ങാലക്കുട: ജനപിന്തുണയിൽ കരുത്തു തെളിയിച്ച കൗണ്‍സിലർമാർക്ക് ജനമൈത്രി പോലീസിന്റെ കായിക കരുത്തിനു മുന്നിൽ തോൽവി. ജനമൈത്രി പോലീസിന്റെ കൈക്കരുത്തിൽ നഗരസഭ കൗണ്‍സിലർമാരുടെ തന്ത്രങ്ങളാണു വിജയിക്കാതെ പോയത്. കൗണ്‍സിലിൽ പരസ്പരം ഏറ്റുമുട്ടുന്ന ഭരണപക്ഷവും പ്രതിപക്ഷവും ജനമൈത്രി പോലീസിനെതിരെ തന്ത്രങ്ങൾമെനഞ്ഞ് ഒന്നിച്ചുനിന്നെങ്കിലും കൈയും മെയ്യും മറന്നുള്ള വടംവലിയിൽ പോലീസിന്റെ കൈക്കരുത്തിനെ തോല്പിക്കാനായില്ല. ഇന്നലെ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലായിരുന്നു വടംവലി മത്സരം. മുനിസിപ്പൽ ചെയർപേഴ്സണ്‍ നിമ്യ ഷിജുവിന്റെയും മുൻ ചെയർപേഴ്സണ്‍ സോണിയ ഗിരിയുടെയും നേതൃത്വത്തിൽ വനിത കൗണ്‍സിലർമാരും എസ്ഐ ഉഷയുടെയും അപർണ ലവകുമാറിന്റെയും നേതൃത്വത്തിൽ വനിതാ പോലീസും തമ്മിൽ നടന്ന ശക്തമായ മത്സരത്തിലും മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ബഷീറിന്റെയും പ്രതിപക്ഷ നേതാവ് പി.വി.ശിവകുമാറിന്റെയും നേതൃത്വത്തിൽ കൗണ്‍സിലർമാരും എസ്ഐ കെ.എസ്. സുശാന്തിന്റെയും ട്രാഫിക് എസ്ഐ തോമസ് വടക്കന്റെയും നേതൃത്വത്തിൽ നടന്ന പുരുഷ വിഭാഗം മത്സരത്തിലും ജനമൈത്രി പോലീസ് ഇരട്ടവിജയം കരസ്ഥമാക്കി.…
Read Moreഎളുപ്പത്തിൽ പണക്കാരനാവാം..! വിദേശജോലി രാജിവച്ചു കഞ്ചാവു കച്ചവടം;തമിഴ്നാട്ടിൽ നിന്നും ആഡംബരവാഹനത്തിൽ രഹസ്യവഴിലൂടെയാണ് കഞ്ചാവ് എത്തിച്ചിരുന്നതെന്ന് പിടിയിലായ യുവാക്കൾ
ഇരിങ്ങാലക്കുട: പൊറത്തിശേരി കലാസമിതിക്കുസമീപം വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവുവില്പന നടത്തിയ രണ്ടുപേരെ പോലീസ് പിടികൂടി. ചെമ്മണ്ട സ്വദേശികളായ കളരിക്കൽ വീട്ടിൽ അജിത്ത് (22), വാക്കയിൽ വീട്ടിൽ അഭിജിത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് അന്‍പതോളം പാക്കറ്റ് കഞ്ചാവു പിടികൂടി. തമിഴ്നാട്ടിലെ മധുരയിൽനിന്ന് ആഢംബര വാഹനത്തിൽ ചെക്ക്പോസ്റ്റുകളിൽപെടാതെ രഹസ്യവഴിയിലൂടെ കഞ്ചാവു കേരളത്തിലേക്കു കടത്തുകയാണ് ഇവരുടെ രീതി. ഒരു പാക്കറ്റിന് 800 രൂപ നിരക്കിലാണു പ്രതികൾ കഞ്ചാവു വില്പന നടത്തിയിരുന്നത്. അയൽസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും മറ്റുമാണു വില്പന നടത്തുന്നത്. ഒന്നാം പ്രതി അജിത്ത് വിദേശത്തുണ്ടായിരുന്ന ജോലി രാജിവച്ചാണു കഞ്ചാവു കച്ചവടം നടത്തുന്നത്. രണ്ടാം പ്രതി അഭിജിത്ത് കോളജ് വിദ്യാർഥിയാണ്. പോലീസിനെ കണ്ട പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമംനടത്തിയെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. പ്രത്യേക അന്വേഷണസംഘത്തിൽ ട്രാഫിക് എസ്ഐ തോമസ് വടക്കൻ, സീനിയർ സിപിഒമാരായ വി.എസ്. രഘു, അനീഷ്കുമാർ, മുരുകേഷ് കടവത്ത്, ശ്രീനിവാസൻ,…
Read Moreപട്ടികജാതിക്കാർക്കു നേരെയുള്ള അതിക്രമങ്ങളിൽ കേരളം മുന്നിൽ; പ്രതികൾക്കെതിരെ പട്ടികജാതി പീഡനനിയമപ്രകാരം കേസെടുക്കാൻ പോലീസ് തയാറായിരുന്നില്ലെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ ഉപാധ്യക്ഷൻ എൽ. മുരുകൻ
തൃശൂർ: കേരളത്തിൽ പട്ടികജാതിക്കാരുടെ അവസ്ഥ മെച്ചമാണെന്നു തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്നു ദേശീയ പട്ടികജാതി കമ്മീഷൻ ഉപാധ്യക്ഷൻ എൽ. മുരുകൻ. സംസ്ഥാനത്തു ഭൂരിപക്ഷം പട്ടികജാതി പിന്നോക്കവിഭാഗക്കാരും സ്വന്തമായി ഭൂമിയില്ലാത്തവരാണെന്നും അവസ്ഥ ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു. കെപിഎംഎസ് സംഘടിപ്പിച്ച ഭൂഅധിനിവേശ യാത്രയുടെ ഭാഗമായുള്ള മഹാറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതിക്കാർക്കു നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തിലും കേരളം മുന്നിലാണ്. പട്ടികജാതിക്കാർ കൊല്ലപ്പെടുന്ന സംഭവങ്ങളിൽപോലും അവർക്കു നീതി ലഭിക്കുന്നില്ല. പട്ടികജാതി പീഡന നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുക്കുന്നില്ല. തിരുവനന്തപുരത്തെ രാജേഷ് വധം, വിഷ്ണു, അനിൽകുമാർ എന്നിവരുടെ കൊലപാതകങ്ങൾ, തൃശൂരിലെ വിനായകൻ, നിർമൽ കുമാർ എന്നിവരുടെ കേസുകൾ എന്നിവയിലൊന്നും പ്രതികൾക്കെതിരെ പട്ടികജാതി പീഡനനിയമപ്രകാരം കേസെടുക്കാൻ പോലീസ് തയാറായിരുന്നില്ല. രാഷ്ട്രീയ കാരണങ്ങളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. കെപിഎംഎസ് പ്രസിഡന്റ് എൻ.കെ. നീലകണ്ഠൻ അധ്യക്ഷനായി. ഉപദേശകസമിതി ചെയർമാൻ ടി.വി. ബാബു മുഖ്യപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി…
Read Moreസിനിയുടെ വാക്കുകളിൽ ആരും വീണുപോകും..! ആദ്യം വലിയൊരു തുകയ്ക്ക് സ്വർണം വാങ്ങും; പിന്നീട് കടയുടമയെ ഫോണിൽ വിളിച്ച് സൗഹൃദം പുതുക്കും; ബിസിനസുകാരിയാണെന്ന് പറഞ്ഞ് കടയിൽ നിന്നും ലക്ഷക്കണക്കിന് സ്വർണം വാങ്ങി മുങ്ങുന്നതാണ് ഇവളുടെ രീതി..
തൃശൂർ: ജ്വല്ലറിയുടമകളുമായി സൗഹൃദം സൃഷ്ടിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന മൂന്നംഗ സംഘത്തെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമമടക്കം നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയായ വീട്ടിൽ ശ്രീജ, ശാലിനി, ഗായത്രി, മേഴ്സി എന്നീ പേരുകളിൽ അറിയപ്പെടുന്ന എറണാകുളം കുന്പളങ്ങി സ്വദേശിനി തണ്ടാശേരി വീട്ടിൽ പൂന്പാറ്റ സിനി എന്ന സിനിലാലു (38), തൃശൂർ അഞ്ചേരി സ്വദേശി ചക്കാലമറ്റം വീട്ടിൽ ബിജു (33), അരിന്പൂർ സ്വദേശി കൊള്ളന്നൂർ താഞ്ചപ്പൻ വീട്ടിൽ ജോസ് (49), എന്നിവരാണ് അറസ്റ്റിലായത്. ഹൈറോഡിലുള്ള പ്രമുഖ ജ്വല്ലറി ഉടമയെ വലയിലാക്കി ഇരുപതു ലക്ഷം രൂപയും സ്വർണാഭരണങ്ങളും തട്ടിയ കേസിലാണ് അറസ്റ്റ്. ആറുമാസം മുന്‍പ് പൂന്പാറ്റ സിനി ഈ ജ്വല്ലറിയിലെത്തി ഒന്നര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങിയിരുന്നു. തുടർന്ന് ജ്വല്ലറിയുടമയുമായി സൗഹൃദത്തിലാവുകയുമായിരുന്നു. ബിസിനസുകാരിയാണെന്നും, കുമരകം, കോവളം, കന്യാകുമാരി എന്നിവിടങ്ങളിൽ റിസോർട്ടുകൾ ഉണ്ടെന്നും, മകൾ എംബിബിഎസിന് പഠിക്കുകയാണെന്നും, അതാണ് തൃശൂരിൽ താമസിക്കുന്നതെന്നും…
Read Moreജനധിപത്യം പേരിൽ മാത്രം, എതിർത്താൽ ദേശവിരുദ്ധർ; പത്മാവതി സിനിമയ്ക്കും ദീപിക പദുക്കോണിനുമെതിരെ രോഷാകുലരാകുന്നത് എന്തിനാണെന്നു മഹാത്മഗാന്ധിയുടെ ചെറുമകൻ തുഷാർഗാന്ധി
എടമുട്ടം(തൃശൂർ): പത്മാവതി സിനിമയ്ക്കും ദീപിക പദുക്കോണിനുമെതിരെ ഇത്രയേറെ ചിലർ രോഷാകുലരാകുന്നത് എന്തിനാണെന്നു മഹാത്മഗാന്ധിയുടെ ചെറുമകൻ തുഷാർഗാന്ധി. അഞ്ചുകോടി രൂപയാണ് ഈ സിനിമയ്ക്കെതിരെ ഇവർ ഇനാം പ്രഖ്യാപിച്ചത്. ശിശുമരണനിരക്ക് വർധിക്കുകയും, പട്ടിണിയും പോഷകാഹാരവുമില്ലാതെ കുട്ടികളൾപ്പെടെയുള്ളവർ മരിക്കുകയും ചെയ്യുന്ന ഇന്ത്യയിലാണ് ഇതെന്നതു ലജ്ജാവഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എടമുട്ടം ശ്രീനാരായണ ഹാളിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കഴിന്പ്രം ഡിവിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “ഗാന്ധിജിയിലേക്കു മടങ്ങാം’ പദ്ധതി പഠനക്യാന്പും സംവാദവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമ ഷൂട്ട് ചെയ്യുന്നതുപോലെ ചരിത്രം റീഷൂട്ട് ചെയ്യാനാവില്ലെന്ന്, മഹാത്മഗാന്ധി വധം വീണ്ടും അന്വേഷിക്കണമെന്ന ആവശ്യത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയതിനെ പരാമർശിച്ച് തുഷാർ ഗാന്ധി പറഞ്ഞു. ബാപ്പുജിയുടെ മരണശേഷം രാജ്യമെന്പാടും ഇതിനെ ന്യായീകരിച്ച് ഇക്കൂട്ടർ അസത്യങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരുന്നു. ഇപ്പോൾ അവർ ചെയ്യുന്നതു ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമമാണ്. ദേശീയ പതാക നമ്മുടെ കൈയിൽനിന്നു വിട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ജാതി, രാഷ്ട്രീയം,…
Read Moreതോമസ് ചാണ്ടി വിഷയത്തിൽ ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ടുമുറിയിൽ തപ്പുകയാണു മാധ്യങ്ങളെന്നു മന്ത്രി സുനിൽകുമാർ
തൃശൂർ: തോമസ് ചാണ്ടി വിഷയത്തിന്റെ പേരിൽ ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ടുമുറിയിൽ തപ്പുകയാണു മാധ്യങ്ങളെന്നു കൃഷി മന്ത്രിയും സിപിഐ നേതാവുമായ വി.എസ്. സുനിൽകുമാർ. മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാതിരുന്നതിനെച്ചൊല്ലി കൂടുതൽ വിവാദങ്ങൾക്കില്ലെന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. പറയാനുള്ളതു പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. സിപിഎമ്മിനു പറയാനുള്ളത് അവരുടെ നേതാക്കളും പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്കു മന്ത്രിമാരിലും മന്ത്രിമാർക്കു മുഖ്യമന്ത്രിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ഇടതുമുന്നണിയും സർക്കാരും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. എന്നാൽ, സിപിഎമ്മും സിപിഐയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്നു വരുത്തിത്തീർക്കാനാണു ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്. പ്രതിപക്ഷം കലക്കുവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണ്. അതു നടപ്പില്ല: സുനിൽകുമാർ പറഞ്ഞു.
Read Moreബിഗ് സീറോ..! എൽഡിഎഫിന്റെ ഒന്നരവർഷത്തെ ഭരണത്തിന് മാർക്കിട്ടാൽ മുഖ്യമന്ത്രിക്കു കിട്ടുക പുജ്യമായിരിക്കുമെന്ന് പരിഹസിച്ച് ചെന്നിത്തല
ഇരിങ്ങാലക്കുട: പ്രധാനമന്ത്രിയായി തെരെഞ്ഞടുക്കപ്പെട്ടപ്പോൾ താൻ ഇന്ത്യയുടെ കാവൽക്കാരനായിരിക്കുമെന്നു പറഞ്ഞ നരേന്ദ്രമോദി പോക്കറ്റടിക്കാരാനായി മാറിയിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കത്തിനു ഇരിങ്ങാലക്കുട ടൗണ്‍ ഹാളിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല. മോദി നടപ്പാക്കിയ നോട്ടു പിൻവലിക്കലും ജിഎസ്ടിയും നാടിനെ പിറകോട്ടടുപ്പിച്ചു. ഇന്ത്യാ ചരിത്രത്തിന്റെ മുന്നിലോ പിന്നിലോ നടക്കാൻ കഴിയാത്ത സംഘടനയായ ആർഎഎസിന്റെ അജണ്ടയാണു മോദി നടപ്പാക്കാൻ ശ്രമിക്കുന്നത്. ചരിത്ര സത്യങ്ങളെ തമസ്കരിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. കേരളത്തിൽ ഇപ്പോൾ ഭരണമില്ലാത്ത അവസ്ഥയാണ്. എൽഡിഎഫിന്റെ ഒന്നരവർഷത്തെ ഭരണത്തിനിടെ ഒരു പദ്ധതിപ്പോലും നടപ്പാക്കിയിട്ടില്ല. മുഖ്യമന്ത്രിക്കു മാർക്കിട്ടാൽ പുജ്യമായിരിക്കുമെന്നും ചെന്നത്തല പരിഹസിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. എം.എസ്. അനിൽ കുമാർ, ടി.വി. ചാർളി, വർഗീസ് പുത്തനങ്ങാടി, കെ.കെ. ശോഭനൻ, ആന്റോ പെരുംപിള്ളി, സോണിയഗിരി, കെ.എ.റിയാസുദിൻ, ജോസഫ് ചാക്കോ, തോമസ് കോലങ്കണ്ണി, നഗരസഭ ചെയർ പേഴ്സണ്‍ നിമ്യ…
Read More18 മാസത്തെ ഭരണത്തിൽ പതിനെട്ട് കൊലപാതകം..! കോണ്‍ഗ്രസിനെ ദുർബലപ്പെടുത്തിയാൽ മാർക്സിസ്റ്റ്പാർട്ടിക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി
ചാലക്കുടി: കോണ്‍ഗ്രസിനെ ദുർബലപ്പെടുത്തിയാൽ മാർക്സിസ്റ്റ്പാർട്ടിക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കം ജാഥയുടെ തൃശൂർ ജില്ലാ സമാപന സമ്മേളനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിന്റെ പരാജയം മറച്ചുവയ്ക്കാൻ കോണ്‍ഗ്രസ് നേതാക്കളുടെ പേരിൽ കള്ളക്കേസുകൾ കെട്ടിച്ചമയ്ക്കുകയാണ് പിണറായി വിജയനെന്നും സത്യം ജയിക്കും സിപിഎമ്മും പിണറായി വിജയനും നാണം കെടേണ്ടിവരുമെന്നും ഉമ്മൻചാണ്ടി തുടർന്നുപറഞ്ഞു. യുഡിഎഫ് ഭരണം അട്ടിമറിക്കാൻ സിപിഎം 10 കോടി വാഗ്ദാനം ചെയ്തുവെന്നു പറഞ്ഞ വ്യക്തിയുടെ മാറ്റിമാറ്റിപ്പറയുന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അവകാശപ്പെടുന്നത് തങ്ങളാണ് ബിജെപിയെ പ്രതിരോധിക്കുന്നതെന്നാണ്. എന്നാൽ ആയുധംകൊണ്ടല്ല രാഷ്ട്രീയമായിട്ടാണ് നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയുമായി ഒത്തുതീർപ്പുണ്ടാക്കാത്ത കക്ഷി കോണ്‍ഗ്രസാണ്. ഇടതുമുന്നണിയുടെ 18 മാസത്തെ ഭരണത്തിൽ 18 കൊലപാതകം നടന്നുവെന്ന് ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. സർക്കാരിനെതിരെ ഒരു മന്ത്രി തന്നെ കോടതിയിൽ കേസുകൊടുത്തിരിക്കുന്നു. എവിടെയാണ്…
Read Moreശക്തിതെളിയിച്ച് ചാവക്കാട്ടെ പടയൊരുക്കത്തിൽ വൻ പട; വിനായകന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നൽകുമെന്ന് രമേശ് ചെന്നിത്തല
ചാവക്കാട്: പാവറട്ടി പോലീസ് മർദിച്ചതിനെത്തുടർന്ന് ജീവനൊടുക്കിയ ഏങ്ങണ്ടിയൂർ സ്വദേശി വിനായകന്റെ കുടുംബത്തിന് യുഡിഎഫ് അഞ്ചുലക്ഷം രൂപ നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പടയൊരുക്കം ജാഥയ്ക്ക് ചാവക്കാട് സ്വീകരണം നൽകിയ ചടങ്ങിൽവച്ചാണ് ചെന്നിത്തല സഹായം പ്രഖ്യാപിച്ചത്. വിനായകന്റെ വിഷയം നിയമസഭയിൽ ഉന്നിയിച്ചിട്ടും പിണറായി സർക്കാർ ഒന്നും ചെയ്തില്ല. യാത്രയുടെ ഭാഗമായി നടന്ന ഒപ്പുശേഖരത്തിൽ സമാഹരിച്ച ഒപ്പുകൾ വിനായകന്റെ മാതാപിതാക്കളായ കൃഷ്ണൻകുട്ടി-ഓമനയിൽനിന്നും ഏറ്റുവാങ്ങുന്പോഴായിരുന്നു രമേശ് യുഡിഎഫിന്റെ സഹായം അറിയിച്ചത്. പടയൊരുക്കം ജാഥയുടെ സ്വീകരണം യുഡിഎഫിന്റെ ശക്തി പ്രകടനമായി. എ, ഐ ഗ്രൂപ്പുകളും ലീഗ് പ്രവർത്തകരും ഒരേ നിറത്തിലുള്ള സാരി ധരിച്ച വനിതകളും അണിനിരന്ന് ജാഥയക്ക് കരുത്തായി. അടുത്തകാലത്തൊന്നും ഇത്രയും ശക്തമായ പ്രകടനം നടത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ഗോപപ്രതാപന്റെ തിരിച്ചുവരവ് പാർട്ടിയിൽ പുതിയ ഉണർവ് വരുത്തിയിട്ടുണ്ട്. കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്ത ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപനെ തിരിച്ചെടുത്തുവെന്ന്…
Read More