ആലത്തൂര്‍: സ്വര്‍ണ്ണ ചെയിനിലെ ചെളി കളഞ്ഞു തരാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തുന്ന സംഘം യുവതിയായ വീട്ടമ്മയെ കബളിപ്പിച്ചു. ചിറ്റിലഞ്ചേരി വട്ടോമ്പാടത്താണ് സംഭവം.ബംഗാളികളെന്ന് സംശയിക്കുന്ന മൂന്നുയുവാക്കള്‍ ഇന്നലെ കാലത്ത് 11 മണിയോടെ വീട്ടിലെത്തി. സ്വര്‍ണ്ണ ചെയിനിലെ ചെളികളഞ്ഞ് തരാമെന്നു പറഞ്ഞ് പരിചയപ്പെടുത്തി. വീട്ടമ്മയാകട്ടെ ഇവര്‍ പറഞ്ഞത് വിശ്വസിച്ചു.ഒരാള്‍ ഒരു പൊടി യുവതിയുടെ കൈയില്‍ കൊടുത്ത് മലയില്‍ തിരുമ്മി പിടിപ്പിക്കുവാനാവശ്യപ്പെട്ടു. പിന്നീട് മാല വാങ്ങി കെമിക്കലുകള്‍ ചേര്‍ത്ത ലായനിയില്‍ മുക്കി ചൂടാക്കുകയായിരുന്നു. തുടര്‍ന്ന് മാല ലായനിയില്‍ നിന്നെടുത്ത് വീണ്ടും പൊടി തിരുമ്മി പിടിപ്പിച്ച് കാല് മണിക്കൂര്‍ സമയം കഴിഞ്ഞു തുണികൊണ്ട് തുടയ്ക്കാവൂ എന്ന് പറഞ്ഞു തിരികെ നല്കി. ഇവര്‍ പറഞ്ഞ പ്രകാരം 15 മിനിറ്റ് കഴിഞ്ഞ് ചെയിന്‍ തുടച്ചപ്പോള്‍ മാലയുടെ പല ഭാഗങ്ങളും കനം കുറഞ്ഞതായി കാണുകയും പൊടിഞ്ഞു വരാന്‍ തുടങ്ങുകയും ചെയ്തു .ഇതിനിടെ മൂവര്‍ സംഘം സ്ഥലം വിട്ടിരുന്നു.…
Read MoreCategory: Thrissur
ഇങ്ങനെയും ഒരു കൂട്ടായ്മ..! സംസ്ഥാനത്തെ ആദ്യ ആട് കർഷക കൂട്ടായ്മ മാതൃകയാകുന്നു
കൊടകര: പഞ്ചായത്തിലെ ആട് കർഷക കൂട്ടായ്മ മാതൃകയാകുന്നു. ആട് വളർത്താനും വിപണിയൊരുക്കാനും മെച്ചപ്പെട്ട സാഹചര്യമൊരുക്കി, കൂട്ടായ്മയിലൂടെ നേട്ടമുണ്ടാക്കുകയാണ് ഇവിടുത്തെ കർഷകർ.സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആട് കർഷക സംഘം രൂപീകരിച്ച് പ്രവർത്തിയ്ക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രസാദൻ പറഞ്ഞു. 175 കർഷകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയിൽ, ആടു വളർത്തലിന് കൂടുതൽ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്നലെ തുടക്കം കുറിച്ചു. 18 ലക്ഷം രൂപ വകയിരുത്തി 70പേർക്ക് മൂന്ന് ആടുകളെ വീതമാണ് പദ്ധതിയിലൂടെ നൽകുന്നത്.അന്‍പത് ശതമാനം സബ്സിഡി നിരക്കിലാണ് ആടുകളെ നൽകുന്നത്. ഇതിനായി 210 ആടുകളെ വാങ്ങുന്നത് കൊടകരയിലെ കർഷകരിൽ നിന്ന് തന്നെയാണ്. 15 മുതൽ 18 കിലോ വരെ തൂക്കമുള്ള ആടുകളെയാണ് പഞ്ചായത്ത് വാങ്ങി കർഷകർക്ക് വിതരണം ചെയ്യും.ഒരു കിലോയ്ക്ക് 350 മുതൽ 400 രൂപ വരെ കർഷകർക്ക് വില നൽകിയാണ് കർഷക സംഘം ആടുകളെ…
Read Moreപത്തിൽ 100 നേടാൻ ..! ഉന്നത വിജയത്തി നായി രാവ് പകലാക്കി മോഡൽ ഗേൾസിലെ 19 കുട്ടികൾ; പിന്തുണ യുമായി രക്ഷിതാക്കൾ
തൃശൂർ: അവർ 19 പേരുണ്ട്. തൃശൂരിലെ പേരുകേട്ട സർക്കാർ സ്കൂളായ ഗവ.മോഡൽ ഹൈസ്കൂൾ ഫോർ ഗേൾസിലെ പത്താംക്ലാസുകാർ. അവരിപ്പോൾ സ്കൂൾ വിട്ടാൽ വീട്ടിലേക്ക് പോകുന്നില്ല. പത്താംക്ലാസിൽ മികച്ച വിജയം നേടാനായി അവർ സ്കൂൾ വിട്ട ശേഷം സ്കൂളിൽ തന്നെ താമസിച്ച് പഠിക്കുകയാണ്. രാവിനെ പകലാക്കിക്കൊണ്ട് , ഇവർക്കെല്ലാ പിന്തുണയുമേകി രക്ഷകർത്താക്കളും അധ്യാപകരും കൂടെയുണ്ട്. പത്തുദിവസമാണ് ഇത്തരത്തിൽ രാത്രി കാല ക്ലാസ് നടത്തുന്നത്. 11ന് അവസാനിക്കും. വൈകീട്ട് ആറിന് ആരംഭിക്കുന്ന ക്ലാസുകൾ രാത്രി പന്ത്രണ്ട ിനപ്പുറത്തേക്ക് നീളുന്നുണ്ട ്. ക്ലാസ് എന്നതിനേക്കാൾ കന്പൈൻഡ് സ്റ്റഡിയാണ് ഇവരുടേത്. പരസ്പരം ചോദിച്ചും പറഞ്ഞും മനസിലാക്കിയുമുള്ള പഠനം. ഒരു അധ്യാപികയും രണ്ട ് രക്ഷിതാക്കളുമാണ് രാത്രിയിൽ ഇവർക്ക് കൂട്ടായി ഒപ്പമുള്ളത്. പഠനത്തിൽ മുന്നിൽ നിൽക്കുന്ന കുട്ടികൾ മറ്റു കുട്ടികളെ പഠിപ്പിക്കുന്നുമുണ്ട ്. എല്ലാറ്റിനും പൂർണപിന്തുണയുമായി സ്കൂൾ ഹെഡ്മാസ്റ്റർ വി.സി.മുരളീധരനുമുണ്ട്. അമ്മമാരുടേയും അധ്യാപികമാരുടേയും മേൽനോട്ടത്തിലുള്ള…
Read Moreഭർത്താവിന്റെ സഹോദരിമാരുമായി വഴക്കിട്ടു ആത്മഹത്യയ്ക്കിറങ്ങിയ അമ്മയെയും കുഞ്ഞിനെയും പോലീസ് രക്ഷപ്പെടുത്തി
ചാലക്കുടി: പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അമ്മയെയും കൈകുഞ്ഞിനെയും പോലീസ് രക്ഷപ്പെടുത്തി. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. ഭർത്താവിന്റെ സഹോദരിമാരുമായി വഴക്കുണ്ടായതിനെ തുടർന്നാണ് യുവതി കൈകുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്യാൻ ഇറങ്ങി തിരിച്ചത്. ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് യുവതി സ്വന്തം വീട്ടിലേക്ക് സഹോദരിമാരെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് യുവതിയുടെ പിതാവും സഹോദരിമാരും ചാലക്കുടി പോലീസ് സ്റ്റേഷനിലെത്തി സഹായം തേടി. എസ്ഐ ജയേഷ് ബാലന്റെ നേതൃത്വത്തിൽ തിരുനാൾ തിരക്കിനിടയിലും യുവതിയുടെ പിതാവിനെയും കൊണ്ട് ആത്മഹത്യ ചെയ്യാനിറങ്ങിയ യുവതിയെയും കുഞ്ഞിനെയും തപ്പി നാനാഭാഗത്തും അന്വേഷം തുടങ്ങി. ട്രാഫിക് എസ് ഐ വി.എസ്. വത്സകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തികൊണ്ടിരുന്ന പോലീസ് സംഘം പാലത്തിന്റെ കൈവരിയിൽ പിടിച്ച് പുഴയിലേക്കു ചാടാൻ നിൽക്കുന്ന അമ്മയെും കുഞ്ഞിനെയും കണ്ടെത്തി അനുനയിപ്പിച്ച് ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുവരികയായിരുന്നു. പിന്നീട്…
Read Moreശരിയാക്കിത്തരാം..! വരൾച്ചയെ നേരിടാൻ പണം പ്രശ്നമാകില്ല; കുഴൽ കിണറുകൾ നന്നാക്കിയെടുത്തു ജലലഭ്യത ഉറപ്പാക്കും
തൃശൂർ: വരൾച്ചാ മുൻകരുതൽ നടപടികളുടെ ഭാഗമായി വാട്ടർ അഥോറിറ്റിയും ജലനിധിയും ചേർന്ന് സംസ്ഥാനത്താകെ കുഴൽകിണറുകൾ നന്നാക്കിയെടുക്കുമെന്നു ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. പ്രവർത്തനസജ്ജമായ 12,000 എണ്ണത്തിനു പുറമേ, 5585 കുഴൽകിണറുകൾ പുതിയതായി നിർമിക്കും. മലപ്പുറം-289, പാലക്കാട്-260, തൃശൂർ-300 എന്നീ ക്രമത്തിൽ കുഴൽക്കിണറുകൾ സജ്ജമാക്കും. നടപടിക്രമങ്ങൾക്കു സംസ്ഥാനതലത്തിൽ 12 കോടി രൂപയുടെ പ്രവർത്തനാനുമതി ലഭിച്ചിട്ടുണ്ട്. വരൾച്ചയെ നേരിടാനുള്ള ശ്രമങ്ങൾക്കു പണം പ്രശ്നമാകില്ലെന്നു ധനമന്ത്രിയും മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളുടെ വരൾച്ചാ മുൻകരുതൽ നടപടികളുടെ ഭാഗമായി ജലവിഭവവകുപ്പ് തൃശൂർ രാമനിലയത്തിൽ സംഘടിപ്പിച്ച അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരൾച്ച രൂക്ഷമാകുന്നതിനുമുൻപേ, ഫെബ്രുവരി മാസത്തിൽ തന്നെ വെള്ളമെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. നടപടികൾ എല്ലാം പൂർണമാണെന്ന് അഭിപ്രായമില്ല. ചിലയിടത്തു വെള്ളമെത്തിക്കാനുള്ള പൈപ്പുകളില്ല. തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടാൽ ശുദ്ധീകരിച്ച വെള്ളമെത്തിക്കാൻ സൗകര്യമുണ്ടാക്കും. സൗജന്യമായി നല്കുന്ന…
Read Moreജുഡീഷറി സത്യംകണ്ടില്ലെന്ന്..! കാരായിമാർ നീതി നിഷേധിക്കപ്പെട്ട ജീവിക്കുന്ന രക്തസാക്ഷികളെന്ന് സംവിധായകൻ കമൽ
തലശേരി: നീതി നിഷേധിക്കപ്പെട്ട ജീവിക്കുന്ന രക്ത സാക്ഷികളാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനുമെന്ന് ചലചിത്ര അക്കാദമി ചെയർമാൻ കമൽ. തരുവണത്തെരു സർഗ സാംസ്കാരിക വേദി, കതിരൂർ യുവധാര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഫസൽ വധക്കേസിൽ പീഡിപ്പിക്കപ്പെടുന്ന നിരപരാധികളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് കതിരൂർ സണ്‍ഡേ തീയറ്ററിൽ സംഘടിപ്പിച്ച ന്യായ വിചാരണ സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാരായി രാജന്േറയും ചന്ദ്രശേഖരന്റേയും കാര്യത്തിൽ ജുഡീഷ്വറി സത്യം കണ്ടില്ലെന്നു നടക്കുകയാണോ ഭരണകൂട ഭീകരതയാണോ പോലീസിന്റെ നിഷേധാത്മക നിലപാടാണോ എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. ഓരോ കാലത്തും നീതി നിഷേധിക്കപ്പെട്ട ജീവിക്കുന്ന രക്ത സാക്ഷികളുണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ കണ്ണികളാണ് രാജനും ചന്ദ്രശേഖരനും. ഇവർക്ക് ഭ്രഷ്ട് കൽപ്പിച്ച് നാട്ടിൽ നിന്നും മാറ്റി നിർത്തപ്പെടുന്നതിനെതിരെയുള്ള പ്രതിഷേധം നാട്ടിലൊന്നാകെ ഉയരണം. നീതിക്കായുള്ള ശബ്ദം കേരളമാകെ വ്യാപിക്കണം. ഇനിയും ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാകാതെ പോവരുത്. എം.ടി യെ എതിർക്കുന്ന ഒരു…
Read Moreവെറും കളിപ്പാപ..! മുന്നണിയിൽ ശക്തിയുള്ള പാർട്ടിയൊന്നുമല്ല സിപിഐയെന്ന് ഇ.പി ജയരാജൻ
തൃശൂർ: ജനയുഗം നിലവാരത്തകർച്ചയുടെ മാധ്യമമായി മാറിക്കഴിഞ്ഞുവെന്ന് മുൻ മന്ത്രി ഇ.പി.ജയരാജൻ. മുന്നണിമര്യാദകൾ പാലിക്കാതെയാണ് സിപിഐ മുഖപത്രം പ്രവർത്തിക്കുന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തി. ചില സങ്കുചിത താത്പര്യങ്ങൾ വെച്ച് ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവരുടെ കൈയിലെ പാവയായി സിപിഐ മാറിയെന്ന് തുറന്നടിച്ച ജയരാജൻ മുന്നണിയിൽ നിന്നു പ്രവർത്തിച്ചില്ലെങ്കിൽ സിപിഐ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പും നൽകി. മുന്നണിയിൽ അത്ര ശക്തിയുള്ള പാർട്ടിയൊന്നുമല്ല സിപിഐ എന്നും അദ്ദേഹം പറഞ്ഞു. സംഗമം സാംസ്കാരികവേദി സംഘടിപ്പിച്ച നോട്ടുറദ്ദാക്കലും ഇന്ത്യൻ സന്പദ് ഘടനയും എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യാൻ എത്തിയ ജയരാജൻ മാധ്യമപ്രവർത്തരോട് സംസാരിക്കുകയായിരുന്നു.
Read Moreആ ചിരിമാഞ്ഞിട്ട് ഒരു വർഷമാകുന്നു… കലാഭവൻ മണിയുടെ ചരമവാർഷികമായ മാർച്ച് 4, 5, 6 തീയതികളിൽ വിവിധ കലാപരിപാടികൾ
ചാലക്കുടി: കലാഭവൻ മണിയുടെ ഒന്നാം ചരമവാർഷികം മാർച്ച് 4, 5, 6 തീയതികളിൽ വിവിധ പരിപാടികളോടെ ആചരിക്കാൻ സംഘാടകസമിതി തീരുമാനിച്ചു. നാലിനു വിവിധ പഞ്ചായത്തുകളിൽ മണി അഭിനയിച്ച് ചിത്രങ്ങളുടെ പ്രദർശനം നടത്തും. അഞ്ചിനു നാടൻപാട്ട് കലാകാരന്മാരുടെ നേതൃത്വത്തിൽ നാടൻപാട്ടുകൾ അവതരിപ്പിക്കും. ആറിനു അനുസ്മരണ സമ്മേളനം നടത്തും. സംഘാടകസമിതി യോഗത്തിൽ കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ കണ്ണത്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സണ്‍ ഉഷ പരമേശ്വരൻ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിൽ, അഡ്വ. കെ.ബി.സുനിൽകുമാർ, സംവിധാകൻ സുന്ദർദാസ്, പി.എം.ശ്രീധരൻ, ഇ.സി.സുരേഷ്, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreഈ മണി മരണമണി..! അതിരപ്പള്ളി പദ്ധതിയുമായി മന്ത്രി മുന്നോട്ട് പോയാൽ അത് സർക്കാരിന്റെ മരണമണിയെന്ന് ഹസൻ
തൃശൂർ: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോയാൽ അതു പിണറായി സർക്കാരിന്റെ മരണമണി മുഴക്കമായിരിക്കുമെന്നു ജനശ്രീ സംസ്ഥാന ചെയർമാൻ എം.എം. ഹസൻ.പരിസ്ഥിതിക്ക് അനുസൃതമായ വികസനം മാത്രമാണ് സുസ്ഥിര വികസനം. എതിർപ്പുകൾ വകവയ്ക്കാതെ പദ്ധതി നടത്തിയേ തീരൂവെന്ന നിർബന്ധം ഒരു കാരണവശാലും സർക്കാർ സ്വീകരിക്കരുതെന്നാണ് ജനങ്ങളുടെ ഭാഗത്തു നിന്നുകൊണ്ടുള്ള ജനശ്രീയുടെ ആവശ്യം. പരിസ്ഥിതിയേയും ആവാസ വ്യവസ്ഥയേയും തകർക്കുകയും ചാലക്കുടിപ്പുഴയെ ഊറ്റുകയും ചെയ്യുന്ന പദ്ധതിയുമായി മുന്നോട്ടു പോകുമെന്നാണ് വൈദ്യുതിമന്ത്രി എം.എം.മണി പ്രഖ്യാപിച്ചത്. ഇതിനു മന്ത്രി തയാറായാൽ സർവശക്തിയുമെടുത്ത് ചെറുക്കാനുള്ള ചുമതല നമുക്കോരോരുത്തർക്കുമുണ്ട്. ഇതിനെ രാഷ്ട്രീയമായി കാണരുതെന്നും ഹസൻ പറഞ്ഞു. ജനശ്രീ മിഷൻ പത്താം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ജില്ലാ ക്യാന്പും അരണാട്ടുകര ടാഗോർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസൻ. ജില്ലാ ചെയർമാൻ ഒ.അബ്ദുറഹ്മാൻകുട്ടി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ മുഖ്യാതിഥിയായി. ജനശ്രീ മിഷൻ സെക്രട്ടറി ഡോ.ബി.എസ്.ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
Read Moreപിന്നിൽ ചുവപ്പൻ നയങ്ങൾ : ഭൂമാഫിയയുടെ പ്രതികാരം; നെല്ല് വിളവെടുക്കാനാകാതെ വയോധികയായ വിധവ
പട്ടിക്കാട്: ഭൂമാഫിയയുടെ പ്രതീകാരത്തിൽ വിളഞ്ഞ നെല്ല് വിളവെടുക്കാനാവാതെ വിധവയായ വയോധിക. പുത്തൂർ ഗ്രാമപഞ്ചായത്തിലെ നന്പ്യാർ റോഡിൽ തുളിയാകുന്ന് പാടശേഖരത്തിലാണ് സംഭവം. ഒളരിക്കര കോരപ്പത്ത് വീട്ടിൽ രമാദേവി ടീച്ചറുടെ (65) നെൽകൃഷിയാണ് വിളവെടുക്കാനാവാതെ നശിച്ചുകൊണ്ടിരിക്കുന്നത്.ഭർത്താവ് കോരപ്പത്ത് ഗോപാലൻ നായർ മരിച്ചുപോയതിനുശഷം 60 സെന്റ് സ്ഥലത്ത് നടത്തിവരുന്നത് ടീച്ചറാണ്. 42 വർഷക്കാലമായി ഇവർ കൃഷി നടത്തുന്നു. തൃശൂർ ഒളരിയിൽ താമസമാക്കിയ ടീച്ചറും കുടുംബവും അവിടെനിന്നും വന്നാണ് കൃഷി കാര്യങ്ങൾ നോക്കി നടത്തിയിരുന്നത്. എന്നാൽ, പ്രദേശത്ത് ഇവരുടെ കൃഷിയിടത്തിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും കന്നുകാലികളുടെ കടന്നുകയറ്റവും മറ്റു ശല്യങ്ങളും മൂലം വരന്പ് നിർമിച്ച് വേലികെട്ടി. ഇതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കമായത്. വേലി പൊളിക്കണമെന്ന നിലപാടുമായി ചിലർ രംഗത്തുവന്നു. പിന്നീട് പുത്തൂർ പഞ്ചായത്ത് മെന്പർ ഷാജിയുടെ നേതൃത്വത്തിൽ വന്ന് പുതിയ റോഡ് നിർമിക്കേണ്ടതുകൊണ്ട് വേലി പൊളിക്കണമെന്നും കൃഷിയിടത്തിന്റെ ഒരുഭാഗം സൗജന്യമായി റോഡ് നിർമാണത്തിന് വിട്ടു നൽകണമെന്നും…
Read More