അപൂർവ ഇനം ശൂലവലചിറകനെ പശ്ചിമഘട്ടത്തിൽനിന്ന് കണ്ടെത്തി! ശരിക്കുമുള്ള പേര് കേട്ട് ഞെട്ടരുത്…

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്‍റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്ഇആർഎൽ) ഗവേഷകസംഘം വലചിറകൻ വിഭാഗത്തിലെ അപൂർവയിനം ശൂലവലചിറകനെ കോഴിക്കോട് ജില്ലയിലെ ജാനകിക്കാട്ടിൽനിന്ന് കണ്ടെത്തി. പശ്ചിമഘട്ടത്തിൽനിന്ന് ആദ്യമായിട്ടാണ് “സ്പൈലോസ്മൈലസ് ട്യൂബർകുലാറ്റസ്’ എന്ന ശൂലവലചിറകനെ കണ്ടെത്തുന്നത്. ഓസ്മിലിഡേ കുടുംബത്തെയും ആദ്യമായിട്ടാണ് പശ്ചിമഘട്ടത്തിൽനിന്നു കണ്ടെത്തുന്നത്. അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ടാപ്രോബാനിക്കയുടെ അടുത്തിടെ പ്രസിദ്ധീകരിച്ച ലക്കത്തിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജന്തുശാസ്ത്ര വിഭാഗം ഗവേഷകനായ ടി.ബി. സൂര്യനാരായണൻ, ഗവേഷണ മേധാവിയും അസിസ്റ്റന്‍റ് പ്രഫസറുമായ ഡോ.സി. ബിജോയ് എന്നിവരാണ് ഈ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്. കൗണ്‍സിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്‍റെ സാന്പത്തിക സഹായത്തോടെയാണ് ഗവേഷണം നടത്തിയത്.

Read More

ഒന്നാംനാൾ കാണാതാകൽ, രണ്ടാംനാൾ പാമ്പുകടി; “ടെൻഷനടിച്ച്’ രക്ഷിതാക്കളും അധികൃതരും

സ്വന്തം ലേഖകൻതൃശൂർ: സ്കൂൾ തുറന്നതിന്‍റെ ഒന്നാംനാൾ തൃശൂർ നഗരത്തിലെ സ്കൂളിൽനിന്ന് കുട്ടിയെ കാണാതായതാണ് ഏവരേയും പരിഭ്രാന്തിയാലാഴ് ത്തിയതെങ്കിൽ രണ്ടാംനാൾ വിദ്യാർഥിക്ക് പാന്പുകടിയേറ്റത് ആശങ്കയായി. രക്ഷിതാക്കളും സ്കൂൾ അധികൃതരും ഈ രണ്ടു സംഭവങ്ങളിലും കുറച്ചൊന്നുമല്ല “ടെൻഷ’നടിച്ചത്.ജൂൺ ഒന്നിന് കാണാതായ കുട്ടിയെ അല്പസമയത്തിനകം കണ്ടെത്തിയതോടെ ആശങ്ക ആശ്വാസത്തിന് വഴിമാറി. രണ്ടാംനാളിൽ വടക്കാഞ്ചേരിയിൽ കുട്ടിക്ക് പാന്പുകടിയേറ്റതാണ് ടെൻഷനുണ്ടാക്കിയത്. സ്കൂൾ തുറക്കുംമുന്പ് ശുചീകരണപ്രവർത്തനങ്ങളും മറ്റും നടത്തിയിരുന്നുവെങ്കിലും മഴക്കാലമായതിനാൽ പാന്പുകളുടെ ശല്യം സ്കൂൾ പരിസരത്തുണ്ടാകാൻ സാധ്യതയേറെയാണെന്ന് പലരും ചൂണ്ടിക്കാട്ടി.  

Read More

ആസ്വാദക ഹൃദയങ്ങൾ കവർന്ന് ഉയരങ്ങൾ കീഴടക്കിയ കെ കെ  തൃശൂർക്കാരനോ!  ഹിറ്റുകളുടെ തോഴനായ കെ കെ യെ മലയാളി തിരിച്ചറിയുന്നത് മരണശേഷം

തൃശൂർ: ഇദ്ദേഹം തൃശൂർക്കാരനാണോ... ബോളിവുഡ് ഗായകൻ കെകെയുടെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ, അദ്ദേഹം തൃശൂർക്കാരനാണെന്നു മനസിലായപ്പോൾ അദ്ദേഹത്തിന്‍റെ പാട്ടുകൾ ഇഷ്ടപ്പെട്ടവർവരെ അത്ഭുതത്തോടെ ചോദിച്ച ചോദ്യമായിരുന്നു ഇത്.. മഹാനഗരങ്ങളിൽ സംഗീതത്തിന്‍റെ ലോകത്ത് ആസ്വാദക ഹൃദയങ്ങളെ കവർന്ന് പുതിയ ഉയരങ്ങളിലേക്കു കുതിക്കുന്പോഴും കെ.കെ. എന്ന സംഗീതജ്ഞന് മേളവും പഞ്ചവാദ്യവും പെയ്തിറങ്ങുന്ന തന്‍റെ തൃശൂർ എക്കാലവും പ്രിയപ്പെട്ട നഗരമായിരുന്നു. പാടിത്തളരുന്പോൾ തല ചായ്ക്കാനുള്ള പ്രിയങ്കരിയായ നഗരം. ഇവിടെ കെ.കെയ്ക്ക് വളരെ അടുത്ത കൂട്ടുകാർ ഉണ്ടായിരുന്നു. അന്യനാട്ടിൽ ജനിച്ചു വളരുന്പോഴും മനസുകൊണ്ട് തനി തൃശൂർക്കാരനായിരുന്നു ബോളിവുഡ് ഗായകൻ കെ കെ. സംഗീതം പോലെ തന്നെ അദ്ദേഹത്തെ കീഴടക്കിയതു തൃശൂരിലെ സൗഹൃദങ്ങളും സംഗീതം ഇഷ്ടപ്പെടുന്ന കൂട്ടുകാരും ആയിരുന്നു. കൃഷ്ണകുമാർ എന്ന കെ.കെ. ഏതു തിരക്കിലും പൂരനാടിനെ നെഞ്ചോടുചേർത്ത ഒരു തനി തൃശൂർക്കാരൻ ആയിരുന്നു. രണ്ടു വർഷത്തെ ഇടവേളകളിൽ കൃത്യമായി നാട്ടിലെത്തിയിരുന്നു. കോവിഡ് കാലത്തു മാത്രമാണ്…

Read More

സ്കൂൾ വളപ്പിൽ നാലാം ക്ലാസ് വിദ്യാർഥിയെ അണലി കടിച്ചു; സംഭവം സ്കൂൾ വാനിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ…

തൃശൂർ: തൃശൂരിൽ നാലാം ക്ലാസ് വിദ്യാർഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപറമ്പ് സ്കൂളിലെ വിദ്യാർഥി ആദേശ്(10)നാണ് പാമ്പിന്‍റെ കടിയേറ്റത്. കുമരനെല്ലൂർ സ്വദേശിയാണ്. ആദേശിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. സ്കൂൾ വാനിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ സ്കൂൾ വളപ്പിൽ വച്ച് ആദേശിനെ അണലി പാമ്പാണ് കടിച്ചത്. ആദേശിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.

Read More

കോടതിയിൽ ഇപ്പോൾ നടക്കുന്നതു നാടകങ്ങൾ… നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിയെരൂക്ഷമായി വിമർശിച്ച് ഭാഗ്യലക്ഷ്മി

തൃശൂർ: നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ ഇപ്പോൾ നടക്കുന്നതു നാടകമാണെന്നു നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട കേസിൽ കോടതികൾ ആദ്യമേ വിധി എഴുതിവച്ചിരിക്കുകയാണ്. വിധി എല്ലാം തയാറാക്കി കഴിഞ്ഞു. പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേ അറിയേണ്ടതുള്ളൂ. കോടതിയിൽ ബാക്കി എല്ലാം കഴിഞ്ഞു. ഇപ്പോൾ നടക്കുന്നതു നാടകമാണ് – ഭാഗ്യലക്ഷ്മി പറഞ്ഞു. കടലാസുകളുമായി ചെല്ലുന്പോൾ പ്രോസിക്യൂട്ടർമാർ കോടതിയിൽ അപമാനിക്കപ്പെടുകയാണ്. എന്താണു പ്രോസിക്യൂട്ടർമാർ മാറാൻ കാരണമെന്നു കോ ടതി ചോദിക്കുന്നില്ല. ഉന്നതനോട് ഒരു നീതി, സാധാരണക്കാരനോട് വേറൊരു നീതി എന്നതാ ണു സമീപനമെന്നും ഭാഗ്യലക്ഷ് മി പറഞ്ഞു.

Read More

ജീവൻ പകുത്തു നൽകാൻ ഫാ.ഷിബു നെല്ലിശേരി; ബെൻസന്‍റെ വൃക്കമാറ്റ ശസ്ത്രക്രിയ ഇന്ന്; പ്രാർഥനയോടെ കനകമല ഇടവക

കൊടകര: കനകമല ഇടവകയിലെ നിർധന കുടുംബാംഗമായ യുവാവിനു വൃക്ക പകുത്തു നൽകി ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റുകയാണ് ഫാ. ഷിബു നെല്ലിശേരി. യേശുക്രിസ്തു കാണിച്ചുതന്ന ത്യാഗത്തിന്‍റെ മഹനീയ പാത പിന്തുടർന്നാണു കനകമല തീർഥാടന കേന്ദ്രം റെക്ടറായ ഫാ. ഷിബു നെല്ലിശേരി വൃ ക്കദാനത്തിനൊരുങ്ങുന്നത്. കനകമല കണ്ണന്പുഴ ബെന്നി -ജിൻസി ദന്പതികളുടെ മകൻ ബെൻസനാണ് (21) ഫാ. ഷിബു തന്‍റെ വൃക്കകളിലൊന്ന് ദാനം ചെയ്യുന്നത്. ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് ഡയാലിസിസ് നടത്തിയാണ് ബെൻസന്‍റെ ജീവൻ നിലനിർത്തുന്നത്. എത്രയും വേഗം വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയാലേ ജീവൻ രക്ഷിക്കാനാവൂ എന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ നിർദേ ശിച്ചെങ്കിലും അനുയോജ്യമായ വൃക്ക ലഭിക്കാതെ ബെൻസനും മാതാപിതാക്കളും വിഷമിക്കുകയായിരുന്നു. മാതാപിതാക്കൾ വൃക്ക ദാനത്തിന് തയാറായെങ്കിലും പരിശോധനയിൽ അനുയോ ജ്യമല്ലെന്നു കണ്ടെത്തി.ഓരോ കുടുംബത്തിന്‍റേയും കണ്ണീരുമായ്ക്കാൻ കഴിയുന്നതു ചെയ്യാനായിട്ടാണു താൻ വൈദികനായതെന്നും ബെൻസന്‍റെ ജീവൻ രക്ഷിക്കാൻ വൃക്ക നൽകുന്നതിലൂടെ ദൈവത്തിന്‍റെ…

Read More

വിരമിക്കൽ ദിവസം 117-ാമത് രക്തദാനം നടത്തി വിൻസെന്‍റ് മാഷ് പിടിയിറങ്ങി; വിരമിക്കൽ ആനുകൂല്യത്തിൽ നിന്ന് അഞ്ചു ലക്ഷം രൂപ നിർധനർക്ക് മാറ്റിവച്ചു മാഷ്

തൃശൂർ: നൂറിലേറെ തവണ രക്തദാനം നടത്തി വിദ്യാർഥികളിലും രക്ഷാകർത്താക്കളിലും വിദ്യയോടൊപ്പം മാനവികതയുടെ പാഠങ്ങൾ കൂടി പകർന്നു നൽകിയ വിൻസെന്‍റ് മാഷ് സ്കൂളിന്‍റെ പടിയിറങ്ങി. വിരമിക്കൽ ദിവസമായ ഇന്നലെ 117-ാമത്തെ തവണ രക്തദാനം നിർവഹിച്ചാണ് പറപ്പൂർ സെന്‍റ് ജോണ്‍സ് എൽപി സ്കൂളിലെ പി.ഡി. വിൻസെന്‍റ് പടിയിറങ്ങിയത്. ജന്മനാട്ടിലെ നിർധന കുടുംബത്തിന് വീടു വെയ്ക്കാൻ തന്‍റെ റിട്ടയർമെന്‍റ് ആനുകൂല്യത്തിൽ നിന്നും അഞ്ചു ലക്ഷം രൂപ മാറ്റി വെച്ചുമാണ് മാഷിന്‍റെ വിടവാങ്ങൽ. നൂറിലധികം തവണ രക്തദാനം നിർവഹിച്ചതിന് കേരള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗണ്‍സിലിന്‍റെ പ്രത്യേക പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. തോളൂർ ഗ്രാമവികസന സമിതിയുടെ പ്രസിഡന്‍റെന്ന നിലയിൽ സ്കൂളിലെ മാത്രമല്ല പഞ്ചായത്തിലെ നൂറുകണക്കിനു വിദ്യാർഥികൾക്കു സുപരിചതനാണ് അദ്ദേഹം. പറപ്പൂർ സ്കൂളിനെ ഇന്നു കാണുന്ന രീതിയിൽ ആധുനികമാക്കിയെടുക്കുന്നതിനും അദ്ദേഹത്തിന്‍റെ സംഭാവനകൾ ഉണ്ടായിട്ടുണ്ട്.

Read More

പച്ചകുത്തിയതു പ്രതിക്കു റെഡ് സിഗ്നലായി; ഗുരുവായൂർ സ്വർണക്കവർച്ച കേസിൽ അന്വേഷണ മികവിൽ പോലീസിനു തിളക്കമാർന്ന നേട്ടം

ഗുരുവായൂർ: അടുത്തകാലത്ത് കേരളത്തിൽ നടന്ന മോഷണങ്ങളിൽ ഏറ്റവും വലുതായിരു ന്നു തമ്പുരാൻപടിയിലേത്. വ്യ ക്തമായ തെളിവുകൾ അവശേഷിപ്പിക്കാതെ നടത്തിയ മോഷണം ശാസ്ത്രീയമായി അന്വേഷിച്ച് 18 ദിവസം കൊണ്ട് പ്രതിയെ പിടികൂടാനായത് അന്വേഷണ സംഘത്തിന് നേട്ടമായി. മൂന്നു ടീമുകളായി തിരിഞ്ഞ് പഴുതടച്ചു നടത്തിയ അന്വേഷണത്തിൽ സമാന മോഷണ ദൃശ്യങ്ങൾ പരിശോധിച്ചു. കുളപ്പു ള്ളിയിലെ മോഷണ ദൃശ്യങ്ങളിലെ പ്രതിക്ക് ഗുരുവായൂർ മോഷണവുമായി സാമ്യമുള്ളത് മനസിലാക്കി. കയ്യിൽ പച്ചകുത്തിയതും, മുടിയിൽ കളർചെയ്ത് മാറ്റം വരുത്തിയതും പോലീസിന് പ്രതിയിലേക്കെത്താൻ എളുപ്പമായി. പ്രതിയുടെ വലതു കൈത്തണ്ടയിൽ ഇംഗ്ലീഷിൽ വിജയ് ധനുഷി എന്നും തമിഴിൽ നമശിവായ എന്നുമാണ് പച്ചകുത്തിയിട്ടുള്ളത്. പച്ചകുത്തിയ പ്രതികളെ കുറിച്ച് നടത്തിയ അന്വേഷണം വിജയംകണ്ടു.മുന്പ് തമിഴ്നാട്ടിൽ പിടിയി ലായ ധർമരാജിനെ പെരുമ്പാവൂർ സ്റ്റേഷൻ അതിർത്തിയിലെ മോഷണക്കേസിൽ കസ്റ്റഡിയിൽ കിട്ടിയിരുന്നു. അന്നു പകർത്തിയ ചിത്രങ്ങളിൽ പച്ചകുത്തിയ പ്രതിയുടെ ചിത്രവും സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നു. ഇത് അന്വേഷണത്തിന്…

Read More

നന്നാവുന്ന ലക്ഷണമില്ല..! സ്ത്രീയെയും കുട്ടിയെയും സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി;യാത്രക്കാർ ബഹളം വച്ചപ്പോൾ നിർത്തിയത് അഞ്ചു കിലോമീറ്റർ കഴിഞ്ഞ്

തൃശൂർ: സ്ത്രീയെയും കുട്ടിയെയും സ്റ്റോപ്പിൽ ഇറക്കാതെ അഞ്ചു കിലോമീറ്റർ അപ്പുറത്ത് ഇറക്കി വിട്ട് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവർ. ഇന്നലെ രാവിലെ എറണാകുളത്തുനിന്നു കോഴിക്കോട് ഭാഗത്തേക്കു പോയിരുന്ന ആർപികെ 166 നന്പർ ബസിലാണ് സംഭവം. പാലിയേക്കര ടോളിൽനിന്നു നേരേ ദേശീയപാത വഴി വന്ന ബസിൽ കുട്ടനെല്ലൂരിൽ ഇറങ്ങണമെന്നു സ്ത്രീ ആവശ്യപ്പെട്ടു. കണ്ടക്ടർ ബെല്ലടിച്ചെങ്കിലും ഡ്രൈവർ നിർത്തിയില്ല. പിന്നീടു ജൂബിലി മിഷൻ ആശുപത്രിയെത്തിയിട്ടും ബസ് നിർത്താതെ വന്നപ്പോൾ യാത്രക്കാർ ബഹളം കൂട്ടിയതോടെയാണ് ഡ്രൈവർ നിർത്തിയത്. പിന്നീട് സ്ത്രീയും കുട്ടിയും ഇവിടെയിറങ്ങി തിരിച്ചുപോകാൻ വേറെ വഴിതേടുകയായിരുന്നു.സ്ത്രീയെയും കുട്ടിയെയും അവരുടെ സ്റ്റോപ്പിൽ ഇറക്കാതെ പെരുവഴിയിൽ ഇറക്കിവിട്ടതിനെതിരെ ചിലർ ഡ്രൈവറോടും കണ്ടക്ടറോടും തട്ടിക്കയറി. യാത്രക്കാരുടെ പ്രതിഷേധത്തെ വകവയ്ക്കാതെയാണ് പിന്നീടും യാത്ര തുടർന്നത്.

Read More

മാനസികവിഭ്രാന്തിയിൽ അക്രമാസക്തയായ സ്ത്രീയെ വലയെറിഞ്ഞു കീഴ്പ്പെടുത്തി; ഉദ്യോഗസ്ഥനെ കുത്തിവീഴ്ത്താൻ ശ്രമം; മകളെ സുരക്ഷിതരാക്കി ഫയർഫോഴ്സ്

കാഞ്ഞാണി: മാനസിക വിഭ്രാന്തിയുള്ള സ്ത്രീ അക്രമാസക്തയായതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി വല ഉപയോഗിച്ചു കീഴ്പ്പെടുത്തി ആശുപത്രിയിലാക്കി. താന്ന്യം കുറുവത്ത് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സ്ത്രീയാണ് 10 വയസുകാരി മകളെ ഒപ്പം നിർത്തി വീടിനകത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സ്വബോധം നഷ്ടപ്പെട്ട ഇവർ വീടിനകത്തെ ജനലിലെയും ഉൗണുമേശയിലെയും ചില്ലുകൾ ചുറ്റികയും വെട്ടുകത്തിയും ഉപയോഗിച്ചു തല്ലിത്തകർത്തു. അന്തിക്കാട് പോലീസ് അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ എ.എൽ. ലാസറിന്‍റെ നേതൃത്വത്തിൽ നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സേന സ്ഥലത്തെത്തി. വാതിൽ ബലമായി തുറക്കാൻ ശ്രമിച്ചപ്പോൾ സ്ത്രീ കുട്ടിയുടെ കഴുത്തിൽ കയർ ഇടാനായി ശ്രമിച്ചു. ഇതോടെ ഫയർഫോഴ്സ് അംഗങ്ങൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തെത്തി. ഉദ്യോഗസ്ഥനായ ടി.ആർ. ജയകുമാറിനെ സമനില തെറ്റിയ സ്ത്രീ രണ്ടുതവണ ആഞ്ഞു കുത്താൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയതിനാൽ വൻ അപകടം ഒഴിവായി. തുടർന്നു സ്ത്രീയെ സേനാംഗങ്ങൾ വലയെറിഞ്ഞു കീഴ്പ്പെടുത്തുകയായിരുന്നു. ഇവരെ പോലീസ്…

Read More