പോൾ മാത്യു തൃശൂർ: പോലീസിനു പുതുതായി 192 വാഹനങ്ങൾ വാങ്ങുന്നു. ഇതിനായി 20.43 കോടി രൂപ അനുവദിച്ചു. 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നതെന്നു വിവരാവകാശരേഖ പ്രകാരം നൽകിയ മറുപടിയിൽ വ്യക്തമാക്കി. ലൈറ്റ് മോട്ടോർ വെഹിക്കിൾ(എൽഎംവി)-146, എൽഎംവി ഫോർ വീൽ ഡ്രൈവ്-20, ബസുകൾ-മൂന്ന്, വലിയ ബസുകൾ-രണ്ട്, ആംബുലൻസ്-രണ്ട്, വാട്ടർ ടാങ്ക്-രണ്ട്, ലോറികൾ-നാല്, പിങ്ക് കണ്ട്രോൾ വാഹനങ്ങൾ-ഏഴ് എന്നിങ്ങനെയാണ് വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. പോലീസിനു നിലവിലുള്ള വാഹനങ്ങൾ പലപ്പോഴും ഗവർണർക്കും മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും വിഐപികൾക്കുമൊക്കെ എസ്കോർട്ട് പോകേണ്ട സാഹചര്യമാണ്. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതും, കേസുകൾ കൂടുതലുള്ളതുമായ സ്റ്റേഷനുകളിലൊക്കെ രണ്ടു ജീപ്പുകൾ വീതം നല്കിയിട്ടുണ്ടെങ്കിലും ഇപ്പോൾ പല സ്റ്റേഷനുകളിലും ആവശ്യത്തിനു വാഹനങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ട്. പ്രത്യേകിച്ച് എസ്കോർട്ടിനു വാഹനമുപയോഗിച്ചാൽ, എന്തെങ്കിലും പെട്ടെന്നു സംഭവിച്ചാൽ പോലീസുകാർക്ക് എത്തിച്ചേരാൻ മറ്റു മാർഗങ്ങൾ നോക്കേണ്ടിവരും. അതിനാലാണ് കോടികൾ മുടക്കി പുതിയ വാഹനങ്ങൾ…
Read MoreCategory: Thrissur
വെളിയന്നൂരമ്മയ്ക്ക് മുന്നിൽ നിരഞ്ജൻ കൊട്ടിത്തിമർത്തു… എല്ലാ വിഷമങ്ങളും മറന്ന്…!
സ്വന്തം ലേഖകൻ തൃശൂർ: വെളിയന്നൂരമ്മയ്ക്ക് മുന്നിൽ എല്ലാ ശാരീരിക പ്രയാസങ്ങളും മറന്ന് അവൻ കൊട്ടിത്തിമർത്തു. പതിനൊന്നു വയസുകാരൻ നിരഞ്ജനാണ് വലത്തേ കയ്യിന് സ്വാധീന ശേഷിയില്ലെങ്കിലും ഇരട്ടത്തായന്പകയിൽ പങ്കാളിയായി ആസ്വാദകരെ സ്വാധീനിച്ചത്. വെളിയന്നൂർ ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ സന്ധ്യയ്ക്ക് നിരഞ്ജനും പ്രിയ സുഹൃത്ത് തേജസുമൊത്ത് ഇരട്ടത്തായന്പക കൊട്ടിയവസാനിപ്പിക്കുന്പോൾ ആസ്വാദകർ ഓടിയെത്തി ഇരുവരേയും ചേർത്തു പിടിച്ചു. പിഴവുകളില്ലാതെ ഈ ചെറുപ്രായത്തിൽ ഇരുവരും തായന്പക കൊട്ടിയത് അതിശയിപ്പിക്കുന്നതാണെന്ന് തായന്പക ആസ്വദിക്കാനെത്തിയവർ പറയുന്നുണ്ടായിരുന്നു. വലത്തേ കയ്യിന് സ്വാധീനമില്ലാത്തതിനാൽ നിരഞ്ജൻ വലം കൈ താളമിടാനാണ് ഉപയോഗിച്ചത്. കോൽ ഇടം കയ്യിൽ വിസ്മയം തീർത്തു. സാധാരണ വലം കയ്യിൽ കോലും ഇടം കയ്യിൽ താളവുമിട്ടാണ് തായന്പക കൊട്ടുന്ന രീതി. നിരഞ്ജൻ കൊട്ടിക്കയറുന്പോൾ എല്ലാ പിന്തുണയുമേകി ഏങ്ങണ്ടിയൂർ വിദ്യാനികേതൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി എളേടത്ത് വീട്ടിൽ തേജസ് ജയപ്രകാശ് കട്ടയ്ക്ക് കട്ടയായി ഒപ്പം നിന്നു. ആറാം…
Read Moreതൃശൂർ മൃഗശാലക്കടുത്ത് ആഫ്രിക്കൻ വന്യജീവികൾ..!
തൃശൂർ: കെനിയയിലെ മസായ്-മാരയിൽ നിന്നുള്ള വന്യജീവികളെ അവയുടെ ആവാസ വ്യവസ്ഥയിൽ കാണുന്നതിന് അവസരമൊരുക്കി ഡോ.വിനോദ് മാധവന്റെ ചിത്ര പ്രദർശനം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞനും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ഡോ. വിനോദ് മാധവനാണ് ആഫ്രിക്കൻ ഒഡീസി എന്ന വിഷയം അടിസ്ഥാനമാക്കി പ്രദർനം നടത്തുന്നത്. കെനിയയിലെ മസായ് -മാരയിൽ നിന്നുള്ള ഇരുപതോളം ചിത്രങ്ങളാണ് കേരള ലളിതകലാ അക്കാദമിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. വൈൽഡ് ബീസ്റ്റുകളുടെ മൽപിടുത്തം, ഇരയ്ക്കുവേണ്ടിയുള്ള പുള്ളിപുലിയുടെ കാത്തിരിപ്പ്, അസ്തമയത്തിന്റെ പശ്ചാത്തലത്തിലുള്ള ഒട്ടകപക്ഷികൾ, ആഫ്രിക്കൻ ഉൾക്കാടുകളിൽ മാത്രം കാണപ്പെടുന്ന ബബൂണ് തുടങ്ങിയ ചിത്രങ്ങൾ പ്രദർശനത്തെ കൂടുതൽ ആകർഷകമാക്കുന്നു. 2018-19 കാലയളവിൽ പകർത്തിയ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ദോഹ, ഖത്തർ എന്നിവിടങ്ങളിൽ ഇതിനു മുന്പായി പ്രദർശനം നടത്തിയിട്ടുണ്ട്. പ്രകൃതി സ്നേഹികളെ ഒരുമിച്ച് കൊണ്ട് വരുന്നതിനും അതുവഴി ആഗോള വന്യജീവികളെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ചിത്ര പ്രദർശനം ഒരുക്കിയിരിക്കുന്നതെന്ന് വന്യജീവി ഫോട്ടോഗ്രാഫറായ ഡോ.വിനോദ് മാധവൻ…
Read Moreന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്നത് സംഘടിത ആക്രമണങ്ങൾ; പ്രധാനമന്ത്രിക്കു കത്തെഴുതി ബെന്നി ബഹനാൻ എംപി
ചാലക്കുടി: രാജ്യത്തെ പല സംസ്ഥാനങ്ങളിലും ക്രിസ്ത്യൻ – മുസ്ലിം ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ആക്രമണത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപി പ്രധാനമന്ത്രിക്കു കത്തെഴുതി. ന്യൂനപക്ഷങ്ങൾക്കെതിരെ സംഘടിത ആക്രമണങ്ങളാണു നടക്കുന്നത്. 17നു മത പാർലമെന്റ് എന്ന പേരിൽ ഹരിദ്വാറിൽ തീവ്ര ഹിന്ദുത്വ സംഘടനകൾ നടത്തിയ പരിപാടിയിൽ മുസ്ലിംകൾക്കെതിരായ അക്രമത്തിനു പരസ്യമായി ആഹ്വാനമുയർത്തിയതു ബിജെപി നേതാവ് അശ്വിനി ഉപാധ്യായയും ബിജെപി മഹിളാ മോർച്ച നേതാവ് ഉദിത ത്യാഗിയുമാണ്. ഇത്തരത്തിലുള്ള രണ്ടു പരിപാടികൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന 76 അഭിഭാഷകർ ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്കു കത്തയച്ച സ്ഥിതിവരെയുണ്ടായി.ക്രിസ്മസ് ദിനത്തിൽ ഉത്തർപ്രദേശിലെ ആഗ്രയിൽ സന്താക്ലോസ് വേഷധാരിയെ രാഷ്ട്രീയ ബജറംഗ് ദൽ പ്രവർത്തകർ കെെയേറ്റം ചെയ്തു. വാരണാസിയിലെ ചന്ദ്മാരി ജില്ലയിൽ ക്രിസ്മസ് പരിപാടി നടക്കാൻ പോകുന്നിടത്ത് ഒരു കൂട്ടം ആളുകൾ കാവിക്കൊടിയുമായെത്തി ജയ്ശ്രീറാം വിളികളോടെ തന്പടിച്ചു.ഹരിയാനയിലെ അംബാലയിലെ കന്റോമെന്റ് ഏരിയയിലെ റെഡീമർ…
Read Moreപീച്ചി ഡാം ഉദ്യാനത്തിലേക്ക് ടിക്കറ്റ് എടുത്ത് അകത്തേക്ക് കേറിയാൽ ആരും ഇങ്ങനെ ചോദിച്ചു പോകും; പാമ്പ് കടിക്കാതിരിക്കാൻ കൈയിൽ വടി കരുതേണ്ട അവസ്ഥ
peeബെന്നി എം. പോൾപീച്ചി: ഡാമിന്റെ ഉദ്യാനത്തിലെത്തിയാൽ ആരും സംശയിച്ചു പോകും, ടിക്കറ്റെടുത്ത് വന്നത് ഉദ്യാനം ആസ്വദിക്കാനോ അതോ കാട്ടു പാതയിലേക്കോ എന്ന്. ഡാമിന് താഴെ ഇടതുകര കനാലിനോടു ചേർന്നുള്ള കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്യാനമാണ് കാടുകയറി നശിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ വന്നതോടെ നിരവധി വിനോദ സഞ്ചാരികളാണ് ഓരോ ദിവസവും പീച്ചിയിൽ എത്തുന്നത്.ഡാമിനു താഴെ എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും മുകളിലേക്കു കയറിപ്പോകുന്നത് കെഇആർഐയുടെ കീഴിലുള്ള ഈ ഉദ്യാനത്തിലൂടെയാണ്. മാത്രമല്ല, ഷട്ടറുകൾ ഉയർത്തുന്ന സമയത്ത് വെള്ളച്ചാട്ടത്തിനു സമീപത്തേക്ക് ആളുകൾ എത്തുന്നതും ഇതുവഴിയാണ്. കഴിഞ്ഞ സീസണിൽ ആയിരക്കണക്കിനു വിനോദ സഞ്ചാരികളാണ് ഇവിടെ എത്തിയത്. എന്നിട്ടും വേണ്ട രീതിയിലുള്ള പരിപാലനമോ അറ്റകുറ്റപ്പണികളോ നടത്താൻ ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള കെഇആർഐ അധികൃതർ ഇതുവരെ തയാറായിട്ടില്ല. ഓരോ തവണയും ലക്ഷങ്ങൾ മുടക്കിയാണു നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഏകദേശം മൂന്ന് ഏക്കറോളം സ്ഥലത്ത് രണ്ടു…
Read Moreവടക്കഞ്ചേരിയിലും ഇലക്ട്രിക് മിനി സ്കൂട്ടറെത്തി; ഫുൾ ചാർജിൽ 45 കിലോമീറ്റർ യാത്ര ചെയ്യാം
വടക്കഞ്ചേരി : വടക്കഞ്ചേരിയിലും ഇലക്ട്രിക് മിനി സ്കൂട്ടറെത്തി. ടൗണിൽ ഷാ ടവറിൽ മൊബൈൽ കട നടത്തുന്ന റഫീക്കാണ് ഇതിന്റെ ഉടമ. ഹൈദരാബാദിൽ നിന്നാണ് മിനി സ്കൂട്ടർ ബുക്ക് ചെയ്ത് എത്തിച്ചത്. 28,000 രൂപയാണ് വില. ഫുൾ ചാർജ് ചെയ്താൽ 45 കിലോമീറ്റർ യാത്ര ചെയ്യാം. മൂന്ന് മണിക്കൂർ കൊണ്ട് ചാർജാകും.250 വാട്ട്സിന്റെ മോട്ടോർ ആയതിനാൽ രജിസ്ട്രേഷൻ തുടങ്ങിയ നടപടികളൊന്നും ഇതിന് ആവശ്യമില്ല. ഗൾഫ് രാജ്യങ്ങളിലൊക്കെ ഇത്തരം സ്കൂട്ടറുകൾ വ്യാപകമാണെങ്കിലും നമ്മുടെ നാട്ടിൽ ഇത് അപൂർവമാണ്.ഇതുകൊണ്ടു തന്നെ കൗതുകവണ്ടി കാണാനും കാര്യങ്ങളറിയാനും നിരവധി പേർ തന്നെ സമീപിക്കുന്നതായി റഫീക് പറഞ്ഞു. കുട്ടികളുടെ കളി സൈക്കിളിന്റെ വലിപ്പമേ ഇതിനുള്ളു. ഒരാൾക്കു യാത്ര ചെയ്യാം. അത്യാവശ്യം സാധനങ്ങളും കൊണ്ടുപോകാം.ഏത് ആൾ തിരക്കുകൾക്കിടയിലൂടെയും അപകടരഹിതമായി വാഹനം ഓടിച്ചു പോകാമെന്ന പ്രത്യേകതയും ഇതിനുണ്ട്.
Read Moreകാഴ്ചക്കാർക്കിവൻ പുലിയല്ല കേട്ടാ… ഒരു ഒന്നൊന്നര സിംഹം…! ജലാശയങ്ങളിൽ അത്ഭുതം തീർത്ത് മൂന്നു വയസുകാരൻ
മംഗലം ശങ്കരന്കുട്ടി ഷൊർണൂർ: ജലാശയങ്ങളിൽ അത്ഭുതം തീർത്ത് മൂന്നു വയസുകാരൻ. കാഴ്ചക്കാർക്കിവൻ പുലിയല്ല കേട്ടാ… ഒരു ഒന്നൊന്നര സിംഹം…! മുതിർന്നവർക്കുപോലും അജ്ഞാതമായ ജലപാഠങ്ങളുടെ മർമം ചെറുബാല്യത്തിൽതന്നെ കീഴടക്കിയ ഈ അത്ഭുത ബാലനു വെള്ളം “പുല്ലാണ്’. ഇതു ഷൊർണൂർ പടിഞ്ഞാറേതിൽ ജുമാനയുടേയും സലീം അബ്ദുള്ളയുടേയും മകൻ എമിൻ അബ്ദുള്ള. എത്ര ആഴം കൂടിയ ജലാശയങ്ങളും എമിൻ സധൈര്യം നീന്തിക്കയറും. എത്ര വെള്ളമുണ്ടങ്കിലും അതൊന്നും എമിനു നീന്താനൊരു തടസമല്ല. വെള്ളത്തിൽ കമിഴ്ന്നും മലർന്നും ചെരിഞ്ഞും ഒരു മത്സ്യത്തിന്റെ മെയ്വഴക്കത്തോടെ മുങ്ങാംകുഴിയിട്ടും എമിൻ നീന്തുന്നത് കാഴ്ചക്കാർക്ക് അത്ഭുതത്തോടും അതിലേറെ ഭയത്തോടുകൂടിയുമല്ലാതെ കണ്ടുനിൽക്കാനാവില്ല. എട്ടുമാസം പ്രായമുള്ളപ്പോഴാണ് വെള്ളത്തോടുള്ള കുട്ടിയുടെ പ്രത്യേക കന്പം വീട്ടുകാർ തിരിച്ചറിഞ്ഞത്. രണ്ടരവയസിൽതന്നെ ബീച്ചിലും കുളത്തിലുമൊക്കെ കുട്ടി നീന്താൻ തുടങ്ങി. ഖത്തറിലായിരുന്ന കുടുംബം കോവിഡ് പ്രശ്നത്തെതുടർന്നാണ് നാട്ടിലെത്തിയത്. ഷൊർണൂരിൽ നീന്തൽ വിദഗ്ധൻ രാമകൃഷ്ണന്റെ മുന്നിലെത്തിച്ച് എമിൻ അബ്ദുള്ളയുടെ നീന്താനുള്ള അസാധാരണ…
Read Moreഅന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം! 16 കാരനും കൂട്ടുപ്രതി; ഭാര്യയും കാമുകനും റിമാൻഡിൽ
ചേർപ്പ്: പാറക്കോവിലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയെയും കാമുകനെയും കോടതി റിമാൻഡ് ചെയ്തു. മൃതദേഹം കോവിഡ് ടെസ്റ്റ് റിപ്പോർട്ട് കിട്ടിയതിനുശേഷം ഇന്നു പോസ്റ്റ്മോർട്ടം നടത്തും. പാറക്കോവിലിൽ വാടകവീട്ടിൽ താമസിക്കുന്ന സ്വർണ പണിക്കാരനായ ബംഗാൾ സ്വദേശി മണ്സൂർ മാലിക്കിനെ കൊലപ്പെടുത്തിയ ഭാര്യ രേഷ്മ ബീവി (33), കാമുകനും സ്വർണ പണിശാലയിലെ സഹായിയുമായ ബിരു (33) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. മണ്സൂർ മാലിക്കിന്റെ സ്വർണ പണിശാലയിലെ സഹായിയായ ബിരു രേഷ്മ ബീവിയുമായി പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിതം നയിക്കാനായിട്ടാണ് മണ്സൂറിനെ കൊലപ്പെടുത്തിയതെന്ന് ബിരു കഴിഞ്ഞദിവസം കുറ്റം സമ്മതിച്ചിരുന്നു. 16 കാരനും കൂട്ടുപ്രതി ചേർപ്പ്: പെരിഞ്ചേരി പാറക്കോവിലെ അന്യ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ 16 കാരനും കൂട്ടുപ്രതി. പശ്ചിമ ബംഗാൾ സ്വദേശിയായ മൻസൂർ മാലിക്കിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയായ ഭീരുവിന്റെ ബന്ധുകൂടിയായ 16 കാരൻ കൊലപാതകത്തിനുശേഷം മൃതദേഹം മറവുചെയ്യാൻ കൂട്ടുനിന്നതിനാണ് പ്രതിയാക്കിയിരിക്കുന്നത്.…
Read Moreമുൻവൈരാഗ്യത്തിന്റെ പേരിൽ തിളച്ച വെളിച്ചെണ്ണ കൊണ്ട് ആക്രമണം; ഒളിവിൽ കഴിഞ്ഞ പ്രതികൾ പോലീസ് പിടിയിൽ
വടക്കാഞ്ചേരി: മുൻവൈരാഗ്യത്തെ തുടർന്ന് ചിറ്റണ്ട സ്വദേശിയായ ചരടുങ്ങൽ വീട്ടിൽ ലത്തീഫ് മരക്കാറിന്റെ ദേഹത്ത് തിളച്ച വെളിച്ചെണ്ണ ഒഴിച്ച കേസിൽ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികളെ വടക്കാഞ്ചേരി മജിസ്ട്രറ്റ് കോടതി റിമാൻഡു ചെയ്തു. 2021 ഏപ്രിൽ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.തുടർന്ന് ഒളിവിൽ പോയ പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുകയും, ഹൈക്കോടതി അന്വഷണ ഉദ്യാഗസ്ഥൻ മുന്പാകെ കീഴടങ്ങാൻ നിർദേശിക്കുകയുമായിരുന്നു. സ്റ്റേഷനിൽ അന്വഷണ ഉദ്യാഗസ്ഥൻ മുബാകെ കീഴടങ്ങിയ പ്രതികളെയാണ് മജിസ്ട്രേറ്റ് കോടതി റിമാൻഡു ചെയ്തത്. ചിറ്റണ്ട തൃക്കണപതിയാരം സ്വദേശികളായ പുതുവാളശേരി വീട്ടിൽ അബൂബക്കർ (57), ഇയാളുടെ മകൻ മുഹമ്മദ് ഷെഹീം (23) എന്നിവരെയാണ് കോടതി റിമാൻഡു ചെയ്തത്. മറ്റൊരു പ്രതിയായ പുതുവളാശേരി ഷെമീം ഒളിവിലാണ്. അന്വേഷണ സംഘത്തിൽ എസ്ഐ എം.വി. സതീഷ്കുമാർ, എസ്സി പി.ഒ. സന്ധ്യാദേവി എന്നിവരും ഉണ്ടായിരുന്നു.
Read Moreആനക്കാട്ടിൽ ചാക്കോച്ചിയല്ല അത്ഭുതക്കാഴ്ചകളുടെ ചാക്കോച്ചിയാണിത്! പകൽ സമയത്ത് ലോട്ടറിക്കച്ചവടം കഴിഞ്ഞെത്തിയാൽ പിന്നെ ഇതാണ് പരിപാടി…
സ്വന്തം ലേഖകൻ തിരുവില്വാമല: തിരുവില്വാമല ടൗണിലെ ലോഡ്ജിലെ ഒറ്റമുറിയിൽ ചാക്കോച്ചി എന്ന അറുപതുകാരനു ചുറ്റും വീടുകളും ആരാധനാലയങ്ങളുമുണ്ട്. പഴയ കടലാസ് പെട്ടികളും ഫെവിക്കോളുമുപയോഗിച്ച് ആരാധനാലായങ്ങളുടേയും വീടുകളുടേയും മാതൃക നിർമിച്ച് അത്ഭുതങ്ങൾ തീർക്കുകയാണ് കോട്ടയം ഈരാറ്റുപേട്ട പ്ലാസനാൽ സ്വദേശിയായ ചാക്കോച്ചി എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ചാക്കോച്ചൻ. 27 വർഷമായി ചാക്കോച്ചി തിരുവില്വാമലയിലുണ്ട്. പള്ളികൾ, വിവിധ ഡിസൈനുകളിലുള്ള വീടുകൾ, ശബരിമല ക്ഷേത്രം, രൂപക്കൂടുകൾ എന്നുവേണ്ട ചാക്കോച്ചിയുടെ കൈകളിൽ നിന്നും രൂപമെടുത്ത വിസ്മയങ്ങളേറെയാണ്. റബ്ബർ ടാപ്പിംഗിനായി തിരുവില്വാമലയിലെത്തിയ ചാക്കോച്ചി പത്തുവർഷമായി ലോട്ടറിക്കച്ചവടം നടത്തുകയാണ്. താമസവും മാതൃകകളുടെ നിർമാണവുമെല്ലാം ഈ മുറിയിൽ തന്നെ. പകൽ സമയത്ത് ലോട്ടറിക്കച്ചവടം കഴിഞ്ഞെത്തിയാൽ പിന്നെ ഇത്തരം മാതൃകകൾ ഉണ്ടാക്കലാണ് ചാക്കോച്ചിയുടെ ഹോബി. കാർഡ്ബോർഡും ഫെവിക്കോളും മാത്രമാണ് നിർമാണത്തിനുപയോഗിക്കുക. നിറങ്ങൾ കൂടി ചേർത്തുകൊടുത്താൽ ഒറിജിനിലിനൊപ്പം കട്ടയ്ക്കു കട്ട നിൽക്കുന്ന മാതൃകകൾ റെഡി. അവിവാഹിതനാണ് ചാക്കോച്ചി. കൂട്ടായി പൊന്നുവെന്ന്…
Read More