ചാലക്കുടി: കാണാതായ വീട്ടമ്മയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ. കിഴുക്കുംതല ജോസിന്റെ ഭാര്യ ഷേർളി (59) ആണ് മരിച്ചത്. ചാലക്കുടി പുഴയിൽ മാളക്കാരൻ കടവിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നുപുലർച്ചെ രണ്ടിന് ഭർത്താവ് ജോസ് ഉണർന്നപ്പോൾ ഭാര്യയെ കാണാനുണ്ടായിരുന്നില്ല. തുടർന്നു ജോസ് വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇന്നു രാവിലെ വീടിനുസമീപമുള്ള കടവിൽ ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മകൾ മീര. മരുമകൻ ജിം മാത്യു.
Read MoreCategory: Thrissur
തുരുമ്പിലോടും തീവണ്ടി…ഇരുന്ന് ചാരിയപ്പോഴേക്കും സീറ്റുമായി യാത്രക്കാരൻ താഴെ; പരാതിപ്പെട്ടപ്പോൾ ഇത്രയെങ്കിലും ഓടുന്നുണ്ടല്ലോയെന്ന് റെയിൽവേ അധികാരികൾ
തൃശൂർ: യാത്രക്കാർ ഇരുന്നതോട ട്രെയിനിന്റെ സീറ്റു മറിഞ്ഞു വീണു. പിന്നിലെ സീറ്റിൽ യാത്രക്കാരില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ആലപ്പുഴയിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രയിൽ ആലപ്പുഴ-കണ്ണൂർ സ്പെഷൽ ട്രെയിനിലാണ് കഴിഞ്ഞ ദിവസം സീറ്റ് മറിഞ്ഞു വീണത്. കേരളത്തിലോടുന്ന ട്രെയിനുകൾ ഏറ്റവും പഴക്കം ചെന്നതാണെന്ന് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. എന്നാൽ ഇത് റെയിൽവേ മന്ത്രാലയം ഇതുവരെ പരിഹരിച്ചിട്ടില്ല. കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലൊക്കെ ഏറ്റവും പുതിയ കോച്ചുകൾ നൽകുന്പോൾ കേരളത്തിലെ ട്രെയിനുകളിലെ പഴയ കോച്ചുകൾ മാറ്റാൻ തയ്യാറാകുന്നില്ല. ട്രെയിനിലെ സീറ്റുകൾ വരെ തുരുന്പെടുത്ത് മറിഞ്ഞു വീഴുന്നത് ആദ്യത്തെ സംഭവമാണ്. കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിൽ പിന്നിലിരിക്കുന്നവരുടെ കാലുകൾ ഒടിയുമായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. സംഭവം യാത്രക്കാർ ടിടിഇയെയും പോലീസിനെയും വിവരമറിയിച്ചെങ്കിലും അവർ കൈമലർത്തി.ഇപ്പോൾ എല്ലാ ട്രെയിനുകളിലും ഇരട്ടി പണം നൽകി റിസർവേഷനെടുത്താണ് ആളുകൾ യാത്ര ചെയ്യുന്നത്. ഇങ്ങനെ യാത്ര ചെയ്യുന്നവരുടെ സുരക്ഷിതത്വം പോലും…
Read Moreവീടാകെ പ്രകാശം പരന്നു, അന്തോണിച്ചേട്ടന്റെ മുഖത്തും..! ഓണ സമ്മാനമായി വെെദ്യുതിയെത്തിച്ച് കരുവന്നൂർ കെഎസ്ഇബി
കരുവന്നൂർ: പുത്തൻതോട് പള്ളിപ്പാടൻ അന്തോണിക്കു വീടു പണിത് 11 വർഷമായിട്ടും വീട് വൈദ്യുതീകരിക്കാനായില്ല. അന്തോണി വീട്ടിൽ തനിച്ചാണ്. നാട്ടിൽ ചെറിയ ജോലികൾ ചെയ്താണു ജീവിതം കഴിച്ചുപോന്നിരുന്നത്. പ്രായമേറിയപ്പോൾ ശാരീരികമായും മാനസീകമായും അവശതയിലായി. അയൽവാസികൾ നൽകുന്ന ചെറിയ സഹായങ്ങളാലാണ് ഇപ്പോൾ ജീവിതം മുന്നോട്ടുപോകുന്നത്. രാത്രി മെഴുകുതിരി വെളിച്ചമാണ് ആശ്രയം. റേഷൻ കാർഡോ, ആധാർ കാർഡോ കൈവശമില്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ല. സർക്കാർ ഓഫീസുകൾ കയറിയിറങ്ങാനുള്ള പ്രാപ്തിയുമില്ല. അന്തോണിയുടെ നിസഹായവസ്ഥ അയൽവാസി ജോയി തെക്കൂടൻ വൈദ്യുത മന്ത്രി കെ.കെ. കൃഷ്ണൻകുട്ടിയെ അറിയച്ചതിന്റെ അടിസ്ഥാനത്തിൽ അന്തോണിയുടെ വീടു സന്ദർശിക്കാനെത്തിയ കരുവന്നൂർ കെഎസ്ഇബി സെക്ഷനിലെ സബ് എൻജിനീയർ എം.ഡി. ജോബി അന്തോണിയുടെ ദയനീയാവസ്ഥ സഹപ്രവർത്തകരുമായി പങ്കുവച്ചു. കെഎസ്ഇബിയിലെ ജീവനക്കാർ അന്തോണിയുടെ വീട് വൈദ്യുതികരിക്കാനുള്ള ദൗത്യം ഏറ്റെടുത്തു. വീട് വയറിംഗിനും വൈദ്യുത കണക്ഷനും വേണ്ടിയുള്ള മുഴുവൻ ചിലവും ജീവനക്കാർ വഹിച്ചു. വീട്ടിൽ വൈദ്യുത…
Read Moreഭാര്യയെ അപായപ്പെടുത്താൻ എതിരേ വന്ന ഓട്ടോയിൽ കാർ ഇടിച്ചു കയറ്റി; ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്; ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
തൃപ്രയാർ: ഭാര്യയെ വാഹനാപകടത്തിൽ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ വലപ്പാട് പോലീസ് പിടികൂടി റിമാൻഡ് ചെയ്തു. വലപ്പാട് ബീച്ച് തെക്കിനിയേടത്ത് സോമശേഖരൻ മകൻ അഭിഷേക് (37) ആണ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയത്. സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഇന്നലെ രാവിലെ ദന്തഡോക്ടറായ ഭാര്യ ജോലി ചെയ്യുന്ന വലപ്പാട് ചന്തപ്പടിയിലെ ക്ലിനിക്കിലേക്ക് അഭിഷേക് അതിക്രമിച്ചുകയറി ഭാര്യയെ ബലമായി വലിച്ചിഴച്ച് കാറിൽ കയറ്റി പോവുകയായിരുന്നു. പിന്നീട് കോതകുളം ജംഗ്ഷനിൽ നിന്നും പടിഞ്ഞാറ് റോഡിലേയ്ക്കു തിരിഞ്ഞ് ഡിസ്ക്കോ സെന്ററിനടുത്തുള്ള പാലത്തിനു സമീപം എതിർദിശയിൽ വന്നിരുന്ന ഓട്ടോയിൽ കാർ ഇടിപ്പിക്കുകയായിരുന്നു. അപകടത്തിൽ അഭിഷേകിന്റെ ഭാര്യയ്ക്കും ഓട്ടോ ഡ്രൈവർക്കും ഓട്ടോയിലെ യാത്രക്കാർക്കും പരിക്കേറ്റു. പരിക്കേറ്റ ഭാര്യയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. കാറോടിപിച്ചിരുന്ന അഭിഷേക് മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. വലപ്പാട് എസ്എച്ച്ഒ കെ.എസ്. സുശാന്ത്, എസ്ഐ വി.പി. അരിസ്റ്റോട്ടിൽ, എസ്ഐ കൊച്ചുമോൻ ജേക്കബ്, സിപിഒമാരായ മിഥുൻലാൽ, വിനോദ്കുമാർ,…
Read Moreഎല്ലാ ഒന്നാംതീയതി ഷൈജന്റെ സൈക്കിൾ കടയിൽ തിരക്കോട് തിരക്ക്; രഹസ്യ വിവരത്തെ തുടർന്ന് തപ്പിയിറങ്ങിയ എക്സൈസിന് കിട്ടിയത് 60 കുപ്പി വിദേശമദ്യം
വാടാനപ്പിള്ളി: പഞ്ചായത്തിന്റെ കീഴിലുള്ള തൃത്തല്ലൂർ രാമു കാര്യാട്ട് ലൈബ്രറി കെട്ടിടത്തിലെ അടച്ചിട്ടിരുന്ന പൊതുശൗചാലയത്തിൽ നിന്നു 60 കുപ്പി വിദേശമദ്യം വാടാനപ്പള്ളി എക്സൈസ് പിടിച്ചെടുത്തു.സൂക്ഷിച്ചിരുന്ന തൃത്തല്ലൂർ പുള്ള് വളവ് സ്വദേശി എരണേഴത്ത് വീട്ടിൽ ഷൈജൻ (ഷാജി -55 ) എന്നയാളെ അറസ്റ്റു ചെയ്തു. സമീപമുള്ള കെട്ടിടത്തിൽ സൈക്കിൾ കട നടത്തുന്ന ഷൈജൻ വിദേശമദ്യം വാങ്ങി വില്പന നടത്തുന്നതായ വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ജയപ്രസാദിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ പി.ബി. ദക്ഷിണാ മൂർത്തിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഇന്നലെ ഉച്ചയ്ക്ക് 12 എത്തി സമീപം കിടന്നിരുന്ന ടെന്പോ ട്രാവലറുകളിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. സംശയം തോന്നി താക്കോൽ വാങ്ങി കെട്ടിടത്തിനു പിൻവശത്തെ പൊതുശൗചാലയം തുറന്നു പരിശോധിച്ചപ്പോഴാണ് ചാക്കിൽ സൂക്ഷിച്ചിരുന്ന 60 കുപ്പികളിലായി 30 ലിറ്റർ വിദേശമദ്യം കണ്ടെടുത്തത്.സമീപത്തുനിന്നാണ് മദ്യവിൽപന നടത്തിയിരുന്ന ഷൈജനെ…
Read Moreമേടിച്ചാൽ തരുമെന്ന നാട്ടുഭാഷപറഞ്ഞ്, കൈ മലർത്തി ഉദ്യോഗസ്ഥർ; ഹോർട്ടികോർപ്പ് നൽകാനുള്ളത് 26.69 ലക്ഷം രൂപ;കടക്കെണിയിൽ പച്ചക്കറി കർഷകർ
മറ്റത്തൂർ: വിഎഫ്പിസികെയുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റത്തൂർ സ്വാശ്രയ കർഷക സമിതിയിലെ കർഷകർക്കു ഹോർട്ടിക്കോർപ്പ് നൽകാനുള്ളത് 26 ലക്ഷം രൂപ.2019-20 വർഷത്തിൽ പച്ചക്കറി സംഭരിച്ച ഇനത്തിലാണ് ഇത്രയും തുക കർഷകർക്കു നൽകാനുള്ളത്. ഓണമെത്തിയിട്ടും കുടിശികയുള്ള തുക നൽകാൻ ഹോർട്ടികോർപ്പ് അധികൃതരിൽ നിന്നു നടപടിയുണ്ടാകാത്തത് കർഷകരെ നിരാശയിലാക്കുന്നു. 26,69,389 രൂപയാണ് ഹോർട്ടികോർപ്പ് ഇവിടത്തെ കർഷകർക്കു നല്കാനുള്ളത്. മറ്റത്തൂർ സ്വാശ്രയകർഷക സമിതിക്കു കീഴിലെ മുന്നൂറിലേറെ കർഷകർക്കാണ് 2019-20 കാലഘട്ടത്തിൽ വില്പന നടത്തിയ പച്ചക്കറിയുടെ വിലയായി ഇത്രയും തുക കിട്ടാനുള്ളത്. ഹോർട്ടികോർപ്പിന്റെ സംസ്ഥാനത്തെ വിവിധ ഒൗട്ട്ലെറ്റുകളിലേക്കു പലപ്പോഴായി മറ്റത്തൂരിൽനിന്നു പച്ചക്കറി കൊണ്ടുപോയിരുന്നു. എറണാകുളം, ഗുരുവായൂർ, കൊല്ലം, തിരുവന്തപുരം, ചടയമംഗലം, പത്തനംതിട്ട, ആലപ്പുഴ, അടൂർ, ഹരിപ്പാട്, കോട്ടയം, കോഴിക്കോട്, തൃശൂർ എന്നവിടങ്ങളിലെ ഒൗട്ട്ലറ്റുകളിലേക്കു കൊണ്ടുപോയ പച്ചക്കറിയുടെ വിലയാണ് ഇതുവരെ കർഷകർക്കു ലഭിക്കാത്തതെന്ന് മറ്റത്തൂർ സ്വാശ്രയകർഷക സമിതി പ്രസിഡന്റ് സി.കെ. പീതാംബരൻ പറഞ്ഞു. കഴിഞ്ഞ ഏതാനും…
Read Moreപൂവിനു “തീ’വില; ഓണം ആഘോഷിക്കാമെന്നു മോഹിച്ച മലയാളിക്ക് ആദ്യ തിരിച്ചടി പൂവിൽ നിന്ന്…
അനിൽ തോമസ്തൃശൂർ: അത്തം പിറന്നാൽ പത്താംനാൾ തിരുവോണം ആഘോഷിക്കണമെന്നാണു ചട്ടം. കോവിഡ് കാലിയാക്കിയ കീശയിലെ അവസാന ചില്ലിക്കാശുകൊണ്ട് ഇത്തവണയെങ്കിലും ഓണം ആഘോഷിക്കാമെന്നു മോഹിച്ച മലയാളിക്ക് ആദ്യ തിരിച്ചടിയായിരിക്കുകയാണു പൂവില. അത്തംനാളിൽ നഗരത്തിൽ ഉയർന്ന താത്കാലിക കടകളിൽ കൈ പൊള്ളുന്ന വിലയാണു പൂക്കൾക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിലേറെ വിലവർധനവുണ്ടായിട്ടുണ്ട്. പൂക്കളുടെ വരവും കുറവാണ്. കർക്കടകം കഴിയുന്നതോടെ കൂടുതലായി പൂക്കൾ വന്നു തുടങ്ങും. അതിനുശേഷം വില കുറഞ്ഞേക്കുമെന്നു കച്ചവടക്കാർ പറയുന്നു. കർക്കടക മാസത്തിൽ തമിഴ്നാട്ടിലും കർണാടകയിലും ക്ഷേത്രങ്ങളിൽ പതിവിലേറെ പൂജകൾ നടക്കാറുണ്ട്. പൂജാദ്രവ്യങ്ങൾക്കൊപ്പം പൂക്കൾ പ്രധാന ഘടകമായതിനാൽ കൃഷിയിടങ്ങളിൽനിന്ന് നേരെ ഇത്തരം സ്ഥലങ്ങളിലേക്കാണു പൂക്കൾ പോകുന്നത്. ശേഷിക്കുന്നവയാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നത്. നിലവിലെ വിലവർധനവിനു കാരണം ഇതാണെന്നാണു കച്ചവടക്കാർ പറയുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പൂക്കൾ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. കോവിഡ് മൂലമുള്ള…
Read Moreമാസ്റ്റർ പ്ലാൻ നടപ്പിലാക്കാൻ ഒടുവിൽ സിപിഎമ്മും ബിജെപിയും ധാരണയായതായി സൂചന! കൗണ്സിലർമാർക്ക് വിശദീകരണം നൽകിത്തുടങ്ങി
തൃശൂർ: മാസ്റ്റർ പ്ലാൻ നടപ്പിലാക്കാൻ ഒടുവിൽ സിപിഎമ്മും ബിജെപിയും ധാരണയായതായി സൂചന. ഇതിന്റെ ഭാഗമായാണ് 13നു കൗണ്സിൽ വിളിച്ചതെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. നെൽപ്പാടങ്ങൾ മണ്ണിട്ടുനികത്തി വീടുകൾ പണിയാനും റോഡിന്റെ വീതി കൂട്ടി ദേവാലയങ്ങളും വീടുകളും ഇടിച്ചുനിരത്താനും നിർദേശങ്ങളുള്ള മാസ്റ്റർ പ്ലാൻ പാസായെന്നു മേയറും ഭരണകക്ഷിയും കൗണ്സിലർമാർക്കു നൽകിയ കൗൺസിൽ അജൻഡയിൽ വ്യക്തമാക്കുന്നുണ്ട്. മാസ്റ്റർ പ്ലാനിലെ അപാകതകൾ പരിഹരിക്കാൻ തയാറാകുകയും തുടർനടപടികൾക്കായി കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്താൽ മാസ്റ്റർ പ്ലാൻ റദ്ദാക്കാൻ ആവശ്യപ്പെടില്ലെന്നു ബിജെപി കോർപറേഷൻ പാർലമെന്ററി പാർട്ടി നേതാവു കൂടിയായ കൗണ്സിലർ വിനോദ് പൊള്ളഞ്ചേരി പറഞ്ഞു. കോണ്ഗ്രസ് പറയുന്നതുപോലെ മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന ആവശ്യത്തോടു യോജിക്കാനാകില്ല. വികസനം നടത്താൻ അപാകതകൾ പരിഹരിക്കണമെന്നതാണ് തങ്ങളുടെ ആവശ്യം. അതിനു സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷി തയാറായിട്ടുണ്ട്. പക്ഷേ, മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനായി ബിജെപിയുമായി സിപിഎം നേതൃത്വം യാതൊരു ഒത്തുതീർപ്പുകളും നടത്തിയിട്ടില്ലെന്നും വിനോദ് പൊള്ളഞ്ചേരി…
Read Moreസഞ്ചാരികളുടെ ശ്രദ്ധയ്ക്ക്..! വെള്ളച്ചാട്ടം കാണാം… നിയന്ത്രണങ്ങളുണ്ട്
സ്വന്തം ലേഖകൻ അതിരപ്പിള്ളി: കോവിഡ് നിയന്ത്രണങ്ങളിൽ അയവുവന്നതോടെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അതിരപ്പിള്ളി വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്നു. തുന്പൂർമുഴി ഉദ്യാനവും തുറന്നിട്ടുണ്ട്. നിയന്ത്രണങ്ങൾ പാലിച്ചുമാത്രമാണ് പ്രവേശനം. ആദ്യദിവസം വളരെക്കുറച്ചു സഞ്ചാരികൾ മാത്രമാണ് രണ്ടിടങ്ങളിലുമെത്തിയത്. നിലന്പൂരിൽനിന്നു വന്ന ദന്പതികളാണ് ആദ്യമായി വെള്ളച്ചാട്ടത്തിന്റെ ഭാഗത്തേക്കു പ്രവേശിച്ചത്. ഏറെക്കാലത്തിനു ശേഷമെത്തിയ ആദ്യ സഞ്ചാരികളെ ജീവനക്കാരുടെയും അധികൃതരുടെയും നേതൃത്വത്തിൽ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സഞ്ചാരികളുടെ ശ്രദ്ധയ്ക്ക് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർക്കോ, നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കോ മാത്രമാണ് പ്രവേശനം. രാവിലെ ഒന്പതുമുതൽ വൈകീട്ട് നാലുവരെയാണ് ടിക്കറ്റ് കൗണ്ടർ പ്രവർത്തനം. ഏറെക്കാലമായി അടച്ചിട്ടിരുന്നതിനാൽ വെള്ളച്ചാട്ടത്തിലേക്കുള്ള കല്ലുപതിച്ച വഴിയിലും പാറക്കെട്ടുകളിലുമെല്ലാം പായൽ പിടിച്ചിട്ടുണ്ട്. സഞ്ചാരികളിൽ പലരും ആദ്യദിവസം തെന്നിവീണിരുന്നു. ശ്രദ്ധിക്കുക. വെള്ളച്ചാട്ടത്തിനു താഴെ മാസ്ക് മാറ്റി സെൽഫി എടുക്കുന്നതിനു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതിരപ്പിള്ളി വരെ മാത്രമാണ് സഞ്ചാരികൾക്കു യാത്രാനുമതി. ചാർപ്പ, വാഴച്ചാൽ, മലക്കപ്പാറ…
Read Moreഭക്ഷ്യകിറ്റ് ഒരുക്കുന്നവർക്ക് ആറ് മാസമായി കൂലിയില്ല; ഓണത്തിന് മുമ്പ് കിട്ടിയില്ലെങ്കിൽ സമരം ചെയ്യേണ്ടി വരുമെന്ന് യൂണിയനുകൾ
തൃക്കരിപ്പൂർ: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഭക്ഷ്യ കിറ്റുകൾ തയാറാക്കുന്നവർക്ക് ആറുമാസമായി കൂലി ലഭിച്ചില്ലെന്ന് പരാതി. കോവിഡ് മൂലം സപ്ലൈകോ ഔട്ട്ലെറ്റുകളിൽ വ്യാപാരം കുറഞ്ഞ വേളയായത് കൊണ്ട് തന്നെ പാക്കിംഗ് തൊഴിലാളികൾക്ക് ചെറിയ നിരക്കാണ് ലഭിച്ചു വരുന്നത്. ഭക്ഷ്യ കിറ്റുകൾ തയാറാക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനമാണ് നിരവധി തൊഴിലാളികളുടെ കുടുംബങ്ങളുടെ പ്രധാന ജീവിത മാർഗം. കിറ്റിൽ ഒരു സാധനം പാക്ക് ചെയ്യുന്നതിന് ഒന്നര രൂപ പോലും ലഭിക്കുന്നില്ല. ഒരു കിറ്റിൽ ഇവർക്ക് മുന്നോ നാലോ സാധനങ്ങളാണ് ചേർക്കാനുണ്ടാവുക. പൊതുവിതരണ കേന്ദ്രങ്ങളിലൂടെ നൽകുന്ന ഭക്ഷ്യ കിറ്റുകൾക്ക് പുറമെ സ്കൂൾ വിദ്യാർഥികൾക്ക് നൽകുന്ന കിറ്റുകളും തയാറാക്കി നൽ കിയതിന്റെ കൂലിയാണ് ആറുമാസമായി മുടങ്ങിയത്. ഒരു കിറ്റിന് ഇവർക്ക് ലഭിക്കുക ഒന്പതുരൂപയാണ് ലഭിക്കുക. തൃക്കരിപ്പൂർ സപ്ലൈകോ സൂപ്പർ മാർക്കറ്റിലെ എട്ട് തൊഴിലാളികൾക്ക് കഴിഞ്ഞ ആറ് മാസമായി കൂലി നൽകിയിട്ടില്ല. ഒരു മാസം 5800ൽപ്പരം ഭക്ഷ്യ…
Read More