തൃശൂർ: സ്കൂൾ വളപ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി. തൃശൂർ വടക്കാഞ്ചേരിയിലെ സർക്കാർ സ്കൂളിന്റെ വളപ്പിലാണ് സംഭവം. എക്സൈസ് സംഘമെത്തി പരിശോധന നടത്തി. അയൽവാസിയായ വിദ്യാർഥിനിയാണ് ചെടി തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥരെ അറിയിച്ചത്. കഞ്ചാവ് ചെടിക്ക് രണ്ടരമാസത്തെ വളർച്ചയുണ്ട്. ഉപേക്ഷിച്ച കഞ്ചാവിൽ നിന്ന് മഴയത്ത് വളർന്നതാകാമെന്ന് കരുതുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു.
Read MoreCategory: Thrissur
കൊടകര കുഴൽപ്പണ കേസ്; ബിജെപി നേതാക്കൾക്ക് വീണ്ടും നോട്ടീസ് നൽകും;കർത്തയെ ചോദ്യം ചെയ്യും
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാകേസിൽ നടപടികൾ കടുപ്പിച്ച് അന്വേഷണ സംഘം. ചോദ്യം ചെയ്യാൻ നിർദേശം നൽകിയ സംസ്ഥാന നേതാക്കൾ എത്താത്ത സാഹചര്യത്തിൽ ഇവർക്ക് വീണ്ടും നോട്ടീസ് നൽകാനാണ് നീക്കം. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ്, സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയുള്ള സെക്രട്ടറി ഗിരീഷ് എന്നിവരോട് ഹാജരാകാൻ വാക്കാൽ നിർദേശം നൽകിയിരുന്നെങ്കിലും ഇവർ എത്തിയിരുന്നില്ല. തിരുവനന്തപുരത്തുനിന്ന് എത്താനുള്ള അസൗകര്യം കണക്കിലെടുത്ത് രണ്ടുദിവസത്തെ സാവകാശമാണ് ഇവർ ആവശ്യപ്പെട്ടത്.മൊഴിയെടുക്കാനാവാത്ത സാഹചര്യത്തിൽ രണ്ടുദിവസത്തിനുള്ളിൽ ഹാജരാകണമെന്നു നോട്ടീസ് നൽകും. അന്വേഷണം ആലപ്പുഴയിലേക്കും കർത്ത എന്ന ആളിലേക്കും എത്തിയിരുന്നു. ആർഎസ്എസ് പ്രവർത്തരകൻ ധർമരാജിനെ ചോദ്യം ചെയ്തപ്പോഴാണ് കർത്ത എന്ന പേരു വെളിപ്പെട്ടത്. ഇയാൾ ആരെന്നത് തുടക്കത്തിൽ വ്യക്തമായിരുന്നില്ല. എന്നാൽ ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി. കർത്തയാണ് ഇതെന്ന സൂചന ലഭിച്ചതോടെ ഇയാളെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം നീക്കം തുടങ്ങിയിട്ടുണ്ട്. റിമാൻഡിലുള്ള കൂടുതൽ…
Read Moreട്രൈബ്യൂണൽ ഇടപെട്ടു! വൃദ്ധസദനത്തിൽ ഉപേക്ഷിക്കപ്പെട്ട അമ്മയെ മകൾ ഏറ്റെടുത്തു
ഇരിങ്ങാലക്കുട: വൃദ്ധസദനത്തിൽ ഉപേക്ഷിക്കപ്പെട്ട വൃദ്ധയെ മെയിന്റനൻസ് ട്രൈബ്യൂണലിന്റെ ഇടപെടലിനെ തുടർന്ന് ഇളയ മകൾ ഏറ്റെടുത്തു. എടത്തിരുത്തി പള്ളത്ത് വീട്ടിൽ പുഷ്പാവതിയെയാണ് ദയ അഗതിമന്ദിരത്തിൽനിന്നും കൂട്ടിക്കൊണ്ടുപോയത്. ചികിത്സയ്ക്കും പരിശോധനകൾക്കുമായി പുഷ്പാവതിയെ ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റും. സ്ഥിരമായ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിന് നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആർഡിഒ ഐ.ജെ. മധുസൂദനൻ അറിയിച്ചു. അനാരോഗ്യത്താൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ ഏറ്റെടുക്കാൻ മൂന്നു മക്കളിൽ ആരും തന്നെ തയ്യാറാകാത്ത സാഹചര്യത്തിൽ വാർഡ് മെന്പറായ നിഖിൽ, ആശാവർക്കറും മാറി മാറി നിന്നാണ് പുഷ്പാവതിയെ പരിചരിച്ചിരുന്നത്.
Read Moreആടുകളുടെ ‘കേമൻമാർ’ മേലൂരിൽ! 23 വർഷങ്ങൾക്കു മുൻപ് നാല് ആടുകളുമായി ആരംഭിച്ച സംരംഭം; ഇവിടെയുള്ളത് ഒരു പ്രക്രിയ മാത്രം…
മേലൂർ: ആടുകളുടെ കേമൻമാർ മേലൂരിലുണ്ട്. ബീറ്റൽ, സിറോഹി, ജമ്നാപ്യാരി, ബ്രൗണ്‍ ബീറ്റൽ ഇനത്തിലുള്ളവയാണുള്ളത്. കുന്നിൽ കുരിശേരി ലോനപ്പന്റെ വീട്ടിലാണ് വലിയ മുട്ടനാടുകൾ ഉള്ളത്. 23 വർഷങ്ങൾക്കു മുൻപ് നാല് ആടുകളുമായി ആരംഭിച്ചതാണ് സംരംഭം. ഇണചേർക്കുന്ന പ്രക്രിയ മാത്രമാണ് ഇവിടെയുള്ളത്. ലോനപ്പന്റെ മകനായ ഇരുപത്തിനാലുകാരൻ ലെനിൽ ബാബുവാണ് ആടുകളുടെ സംരക്ഷകൻ. മൂന്നര വയസുള്ള ബീറ്റലാണ് ഏറ്റവും വലുതും 130 കിലോ ഭാരവുമുള്ളത്. മൂന്നര അടി ഉയരമുള്ള ആട് ഉയർന്നു നിന്നാൽ എട്ട് അടിയും വരുന്നുണ്ട്. ആടുകളെക്കുറിച്ച് കേട്ടറിഞ്ഞ് ഇണ ചേർക്കാൻ നിരവധി ആടുകളെ ഇവിടെയെത്തിക്കാറുണ്ട്. കുട്ടികളുടെ എണ്ണത്തിലും, ഇറച്ചി, പാൽ, തൂക്കം എന്നിവ കൂടുതലായിരിക്കും. രണ്ട് വയസുള്ള സിറോഹിയാണ് വളരെയേറേ ശക്തിയേറിയതും നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ളതും. പുതുതലമുറ മനസുവച്ചാൽ ആടുകൃഷി ലാഭകരമാണെന്ന് ഈ കർഷകർ പറയുന്നു. വലുപ്പമേറിയ ആടുകൾ ആയതു കൊണ്ട് ഓരോന്നിനും ഓരോ കൂട് വേണം. സിമന്റ് കട്ടകൾ ഉപയോഗിച്ചും ബലമേറിയ…
Read Moreഎട്ടുമണിക്കൂർ കടലിൽ മരണത്തെ മുഖാമുഖം കണ്ട് ഹാരിസ്! ആ അപകടത്തേയും അവിടെ നിന്ന് രക്ഷപ്പെട്ടതിനേയും കുറിച്ചു ഹാരിസ് പറയുന്നത് ഇങ്ങനെ…
സ്വന്തം ലേഖകൻ വടക്കാഞ്ചേരി: കടലിൽ ഒന്നും രണ്ടുമല്ല എട്ടു മണിക്കൂറാണുലൈഫ് ജാക്കറ്റിന്റെ സഹായത്തോടെ ഹാരിസ് തണുത്തുവിറച്ചുകിടന്നത്. മുംബൈ ബാർജ് അപകടത്തിൽ നിന്നും രക്ഷപ്പെട്ട് വടക്കാഞ്ചേരി മംഗലം സ്വദേശി വെട്ടിക്കാട്ടിൽ വീട്ടിൽ ഹാരിസ് (28) മംഗലത്തെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട്ടുകാരുടെ ശ്വാസംനേരെ വീണത്. മുംബൈ ബാർജ് അപകടവാർത്തയറിഞ്ഞതു മുതൽ ഈ വീട്ടിൽ പ്രാർഥനകളും കണ്ണീരുമായിരുന്നു. എന്നാൽ പ്രാർഥകൾ സഫലമാക്കിക്കൊണ്ട് കാത്തിരിക്കുന്നവരുടെ അടുത്തേക്ക് ഹാരിസ് മടങ്ങിയെത്തി. ബാർജ് അപകടത്തിൽ നിന്നു രക്ഷപ്പെട്ട ആ നിമിഷങ്ങളെക്കുറിച്ചോർക്കുന്പോൾ തന്നെ ഹാരിസിന്റെ വാക്കുകൾ ഇടറി. പേടിയോടെ മാത്രമേ ആ അപകടത്തേയും അവിടെ നിന്ന് രക്ഷപ്പെട്ടതിനേയും കുറിച്ചു പറയാനാകൂവെന്ന് ഹാരിസ് പറഞ്ഞു. ബാർജിൽ നിന്ന് കടലിലേക്ക് സമയോചിതമായി ചാടിയതുകൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് ഹാരിസ് ഓർക്കുന്നു. ലൈഫ്ജാക്കറ്റ് അണിഞ്ഞ് എട്ടുമണിക്കൂർ കടലിൽ കിടന്നു. ഇന്ത്യൻ നേവിയുടെ രക്ഷാപ്രവർത്തനത്തിലാണ് തന്നെയും കൂടെയുണ്ടായിരുന്നവരേയും കരയിലെത്തിച്ചതെന്നും അവരില്ലായിരുന്നെങ്കിൽ…വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ…
Read Moreമൃതദേഹമെത്തുന്നതും കാത്ത് വീട്ടുകാര്‍…! ബാര്‍ജ് അപകടത്തില്‍ മരിച്ച വടക്കാഞ്ചേരി സ്വദേശിയുടെ മൃതദേഹം നെടുമ്പാശേരിക്കു പകരം അയച്ചത് തിരുവനന്തപുരത്തേക്ക്…
സ്വന്തം ലേഖകൻ തൃശൂർ: മുംബൈയിലെ ബാർജ് അപകടത്തിൽ മരിച്ച വടക്കാഞ്ചേരി സ്വദേശി അർജുനന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകി. ഇന്നലെ രാവിലെ മുംബൈയിൽ നിന്നും നെടുന്പാശേരിയിൽ മൃതദേഹം എത്തിക്കുമെന്നാണ് വടക്കാഞ്ചേരി പുതുരുത്തിയിലെ വീട്ടുകാർക്ക് ആദ്യം ഒഎൻജിസിയിൽ നിന്ന് അറിയിപ്പു കിട്ടിയിരുന്നത്. ഇതുപ്രകാരം വീട്ടുകാർ മൃതദേഹമെത്തുന്നതും കാത്തിരിക്കുന്നതിനിടെ ഇന്നലെ രാവിലെ മുംബൈയിൽ നിന്നും മൃതദേഹം നെടുന്പാശേരിയിലേക്ക് അയച്ചിട്ടില്ലെന്ന സന്ദേശം ലഭിച്ചു. തുടർന്നു വീട്ടുകാർ വടക്കാഞ്ചേരി നിയുക്ത എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിയെ വിവരമറിയിക്കുകയും സേവ്യർ ചിറ്റിലപ്പിള്ളി മുംബൈയിലെ ഒഎൻജിസി കന്പനി അധികൃതരുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ മൃതദേഹം വിമാനത്തിൽ കയറ്റി അയക്കുമെന്ന് അധികൃതർ എംഎൽഎയോടു പറഞ്ഞെങ്കിലും ആ ഉറപ്പും പാലിക്കപ്പെട്ടില്ല. വൈകീട്ട് അഞ്ചരയോടെയാണു മുംബൈയിൽ നിന്നും അർജുന്റേതടക്കം മൂന്നു മൃതദേഹങ്ങൾ വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിലേക്ക് അയച്ചത്. നെടുന്പാശേരിക്കു പകരം മൃതദേഹം തിരുവനന്തപുരത്തേക്ക് അയച്ചതോടെ മൃതദേഹം വടക്കാഞ്ചേരിയിലെത്തിക്കാൻ പിന്നെയും മണിക്കൂറുകൾ…
Read Moreആടിനെ മോഷ്ടിച്ച് കൊന്നു ഭക്ഷിച്ച യുവാവ് കുടുങ്ങി, അതും ജംനാപ്യാരി; ഒന്നല്ല, രണ്ടെണ്ണം..! കോഴി, താറാവ് തുടങ്ങിയ വളർത്തുമൃഗങ്ങൾ മോഷണം പോകുന്നത് പതിവാണെന്ന് നാട്ടുകാര്‍
മേലൂർ: ആടിനെ മോഷ്ടിച്ച് കൊന്നു ഭക്ഷിച്ച യുവാവ് പോലീസിന്റെ പിടിയിൽ. പുഷ്പഗിരിയിലെ ആട് ഫാമിൽ നിന്നും മോഷ്ടിച്ചു കൊണ്ടുവന്ന ആടിനെ കൊന്നു ഭക്ഷിച്ച കരിപാത്രവീട്ടിൽ വിനോദി(27)നെയാണ് കൊരട്ടി എസ്എച്ച്ഒ ബി.കെ. അരുണ്‍ അറസ്റ്റു ചെയ്തത്. കാലടി സ്വദേശിയായ കുന്നേകാടൻ വീട്ടിൽ എബ്രഹാം തോമസിന്റെ പുഷ്പഗിരിയിലുള്ള ഫാമിൽ നിന്നും കഴിഞ്ഞ 17ന് രാത്രിയാണ് വിലകൂടിയ ജംനാപ്യാരി വിഭാഗത്തിൽപ്പെട്ട രണ്ടു ആടുകൾ മോഷണം പോയിരുന്നത്. ആടുകൾ മോഷണം പോയ സംഭവത്തിൽ കൊരട്ടി പോലീസിൽ ലഭിച്ച പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സമീപവാസികളെ ചോദ്യം ചെയ്തതിൽ ഫാമിനു സമീപമുള്ള വീടുകളിൽ നിന്നും പലപ്പോഴായി കോഴി, താറാവ് തുടങ്ങിയ വളർത്തുമൃഗങ്ങൾ മോഷണം പോകാറുണ്ടെന്നും പരിസരത്തു താമസിക്കുന്ന പ്രതി വിനോദിനെ കുറിച്ച് സംശയം പറയുകയും ചെയ്തിരുന്നു. നാട്ടിൽ ഇത്തരത്തിൽ മോഷണം നടത്തി ഭക്ഷണമാക്കുന്ന ശീലമുള്ളതു മൂലം വിനോദിനെ നാട്ടുകാർക്കിടയിൽ മരപ്പട്ടി വിനോദ് എന്നാണ്…
Read More‘യന്ത്രംപോലെ’ പണിയെടുത്ത്…! കടൽക്ഷോഭത്തിൽ വേറിട്ട സഹായവുമായി യുവാവ്
ചാവക്കാട്: കടൽക്ഷോഭത്തിൽ വേറിട്ട സഹായവുമായി യുവാവ് മാതൃക തീർത്തു. കടപ്പുറം പഞ്ചായത്ത് പുതിയങ്ങാടിയിലെ സിപിഐ പ്രവർത്തകനും മുനക്കക്കടവിലെ എഐടിയുസി സെക്രട്ടറിയുമായ കെ.എം.നജീവാണ് വേറിട്ട പ്രവർത്തനം നടത്തിയത്. കടപ്പുറം പഞ്ചായത്തിൽ തുടർച്ചയായി മൂന്നു ദിവസം ഉണ്ടായ കടൽക്ഷോഭത്തിൽ തിരമാല കയറിയും മഴപെയ്തും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ഇതേ തുടർന്ന് നിരവധി വീടുകളിലെ മോട്ടോറുകൾ വെള്ളത്തിലായി. കടപ്പുറത്തെ മിക്ക വീടുകളിലും കുഴൽകിണറും മോട്ടോർപന്പുസെറ്റുമുണ്ട്. വെള്ളം കയറിയ ഉടനെ മൊബൈൽ ഗ്രൂപ്പുവഴി മോട്ടോർ ആരും ഓണ്ചെയ്യരുതെന്ന് നിർദേശം നൽകി. കടൽക്ഷോഭവും മഴയും കുറഞ്ഞപ്പോൾ പ്രവർത്തിക്കാത്ത മോട്ടോർ പന്പ് സെറ്റ് സൗജന്യമായി കേടുപാടുകൾ തീർത്തുകൊടുക്കാമെന്നറിയിച്ചു. ഒന്‍പത്, 10, 11 വാർഡുകളിൽനിന്നായി കേടുവന്ന മോട്ടോറുകളുടെ പ്രവാഹമായിരുന്നു. അഞ്ചുദിവസംകൊണ്ട് 105 മോട്ടോറുകൾ സൗജന്യമായി റിപ്പയർ ചെയ്തുകൊടുത്തു. ട്രിപ്പിൾ ലോക്ക്ഡൗണ്‍ ആയതുകൊണ്ട് മറ്റൊരിടത്തും മോട്ടോറിന്റെ പണി നടത്താൻ കഴിയില്ലെന്ന തിരിച്ചറിവാണ് തന്റെ വീട് ’സഹായ മോട്ടോർ വർക്ക്ഷോപ്പായി’ മാറ്റിയതെന്ന്…
Read Moreതെരഞ്ഞെടുപ്പിനായി കുഴൽ പണം കൊടുത്തുവിട്ടയാളെക്കുറിച്ചു വിവരം; ഉടൻ ചോദ്യ ചെയ്യും
തൃശൂർ: തെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന മൂന്നരക്കോടിയുടെ കുഴൽപണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ പണം കൈമാറിയ ആളെക്കുറിച്ചു സൂചന. കേരളത്തിനു പുറത്തുനിന്നാണ് ഇത്രയേറെ രൂപ കൊണ്ടുവന്നതെന്നും പണം കൊടുത്തുവിട്ട ആളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കേസുമായി ബന്ധപ്പെട്ടു കൂടുതല്‍പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു. ഇന്നലെ ചോദ്യം ചെയ്ത ധര്‍മരാജനെയും സുനില്‍ നായിക്കിനെയും വിട്ടയച്ചു. റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിനുള്ള പണമാണ് നഷ്ടമായതെന്നായിരുന്നു പരാതിയില്‍ ധര്മരാജന് പറഞ്ഞിരുന്നത്. എന്നാൽ, ദേശീയപാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കര്‍ണാടകയില്‍നിന്ന് എത്തിച്ച പണം കേരളത്തിലെ പല ജില്ലകളിലും വിതരണം ചെയ്യാന്‍ കൊണ്ടുപോകുംവഴിയാണ് നഷ്ടമായതെന്ന അഭ്യൂഹം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസും സിപിഎമ്മും ഈ ആരോപണമുന്നയിച്ചിരുന്നു. ബിജെപിക്കെതിരെ ഉയര്‍ന്ന ആരോപണം ആര്‍എസ്എസ് തലത്തില്‍ അന്വേഷിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം പറഞ്ഞിരുന്നത്. പരാതി നല്കിയ ധര്‍മരാജനും സുഹൃത്ത് സുനില്‍നായിക്കും പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്ന തെളിവുകള്‍ പുറത്തുവന്നതു പാര്‍ട്ടിക്കു തിരിച്ചടിയായി. 90…
Read Moreഎന്നെ രക്ഷിക്കാന്‍ ശ്രമിക്കേണ്ടെ… നിങ്ങള്‍ രക്ഷപെടു..! മരണമുഖത്തും ധൈര്യം കൈവിടാതെ അര്ജുന്; സംഭവങ്ങള്‍ കൂട്ടുകാര്‍ പറഞ്ഞപ്പോള്‍ കരച്ചിലടക്കാനാവാതെ വീട്ടുകാര്‍…
തൃശൂർ: ടൗട്ടെ ചുഴലിക്കാറ്റില്‍ തകര്‍ന്നുതരിപ്പണമായ ബാര്‍ജില്‍നിന്ന് ഏറ്റവും ഒടുവിലാണ് അര്‍ജുനും കൂടെയുണ്ടായിരുന്ന രണ്ടുപേരും കടലിലേക്ക് ചാടിയത്. മുംബൈയില്‍നിന്ന് വടക്കാഞ്ചേരിയിലെ വീട്ടിലെത്തിയ വയനാട്, എറണാകുളം സ്വദേശികളാണ് അര്‍ജുന്റെ അവസാന നിമിഷങ്ങള്‍ വീട്ടുകാരുമായി പങ്കുവച്ചത്. കടലിലേക്ക് ചാടിയപ്പോള്‍ തകര്‍ന്നുകിടന്നിരുന്ന ബാര്‍ജില്‍ അര്‍ജുന്റെ കാല് ശക്തമായി ഇടിച്ചു. കടലില്‍ പൊങ്ങിക്കിടക്കുന്നതിനിടെ കാല് അനക്കാന്‍ പറ്റുന്നില്ലെന്നും തളര്‍ന്നുപോകുന്നുവെന്നും അര്ജുന് പറഞ്ഞത്രെ. കൂടെയുണ്ടായിരുന്നവര്‍ കൈപിടിച്ച് അര്‍ജുനെ കടലിലേക്ക് താഴ്ന്നുപോകാതെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അത് എളുപ്പമായിരുന്നില്ല. തന്നെ രക്ഷിക്കാന്‍ ശ്രമിക്കേണ്ടെന്നും തങ്ങളോടു രക്ഷപ്പെടാനും അര്ജുന് പറഞ്ഞുകൊണ്ടിരുന്നുവെന്ന് കൂട്ടുകാര്‍ പറഞ്ഞപ്പോള്‍ വീട്ടുകാര്‍ കരച്ചിലടക്കാന്‍ പാടുപെട്ടു. മോശം കാലാവസ്ഥയില്‍ ബാര്‍ജിലേക്ക് പോകുന്നത് വളരെ അപകടമാണെന്നും പോകാന്‍ പാടില്ലെന്നും അര്ജുന് പറഞ്ഞെങ്കിലും ക്യാപ്റ്റന്‍ അതനുസരിക്കാന്‍ തയാറായില്ലത്രെ. അതിന്റെ പേരില്‍ ക്യാപ്റ്റനുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഈ വീഡിയോ ദൃശ്യങ്ങൾ അര്‍ജുന്റെ കൂട്ടുകാര്‍ വീട്ടുകാര്‍ക്ക് നൽകിയിട്ടുണ്ട്. “ഇനി എന്റെ കൂടെ ആശുപത്രിയിലേക്ക് കൂട്ടുവരാന്‍…
Read More