പട്ടിക്കാട്: അച്ഛൻ പോലീസായി ജോലി ചെയ്യുന്ന സ്റ്റേഷനിൽ മകനും ഡ്യൂട്ടി. പീച്ചി പോലീസ് സ്റ്റേഷനിലാണ് വടക്കുംപാടം സ്വദേശിയായ സുകേഷ് എത്തിയിരിക്കുന്നത്. അച്ഛൻ സുരേന്ദ്രൻ കുറച്ചു വർഷങ്ങളായി പീച്ചി പോലീസ് സ്റ്റേഷനിലാണ് ഡ്യൂട്ടി. മകൻ സുകേഷ് രാമവർമപുരം പോലീസ് അക്കാദമിയിൽ ട്രെയിനിംഗിലായിരുന്നു. 2017ലാണ് ട്രെയിനിംഗിനു ചേർന്നത്. എംസിഎ കഴിഞ്ഞ സുകേഷ് എസ്ഐ റാങ്ക് ലിസ്റ്റിലുണ്ടായിരുന്നെങ്കിലും ലഭിച്ചില്ല. പിന്നീടാണ് പിഎസ്്സി വഴി പോലീസാകാൻ അവസരം ലഭിച്ചത്. അച്ഛനും മകനും പോലീസായി ഒരേ സ്റ്റേഷനിൽ ജോലി ചെയ്യുന്നതിന്റെ ത്രില്ലിലാണ് സുകേഷ്. നാലാഴ്ചയായി ഇവിടെ അച്ഛനോടൊപ്പം ജോലി ചെയ്യാൻ തുടങ്ങിയിട്ട്. കോവിഡ് മൂലം ട്രെയിനിംഗിനിടയിൽ എല്ലാവരോടും അതാത് പോലീസ് സ്റ്റേഷനുകളിൽ ചാർജെടുക്കാൻ പറഞ്ഞതോടെയാണ് അച്ഛനോടൊപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ചത്. വൈകീട്ട് ട്രെയിനിംഗിന്റെ ഭാഗമായി ഓണ്‍ലൈൻ ക്ലാസുമുണ്ട്. ഐടി മേഖലയോടു താൽപര്യമുള്ളതിനാൽ പോലീസിൽ ഈ മേഖലയിൽ നിരവധി അവസരങ്ങളുണ്ടെന്നതാണ് ഏറെ സന്തോഷമെന്നു സുകേഷ്…
Read MoreCategory: Thrissur
റോഡിൽ തള്ളിയ കോഴിമാലിന്യം വിനയായി! ഒന്നര മണിക്കൂറിനിടെ ഏഴു അപകടങ്ങൾ
കൊളത്തൂർ: റോഡിൽ തള്ളിയ കോഴി അവശിഷ്ടത്തിൽ വഴുതി ഒന്നര മണിക്കൂറിനിടെ ഒരേ സ്ഥലത്തു സംഭവിച്ചതു ഏഴു ബൈക്ക് അപകടങ്ങൾ. ഇതിൽ പരിക്കേറ്റ അഞ്ചു പേരെ മാലാപറന്പ് എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണാർമല സ്വദേശി ജാഫർ (48), കുരുവന്പലം സ്വദേശികളായ അബ്ദുൾ നാസർ (45), ഹുസൈൻ (22), വെങ്ങാട് സ്വദേശികളായ ശരത് (22) ഭാര്യ നീതു (18) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അങ്ങാടിപ്പുറം- കുളത്തൂർ റോഡിൽ മാലാപറന്പ് എംഇഎസ് ആർട്സ് ആൻഡ് സയൻസ് കോളജിനു മുൻവശത്ത് റോഡിൽ വളവോടു കൂടിയ ഇറക്കത്തിലാണ് കഴിഞ്ഞ രാത്രിയിൽ മാലിന്യം തള്ളിയത്. വളവായതിനാൽ മാലിന്യത്തിനടുത്തെത്തുന്പോൾ മാത്രമേ ഇതു കാണാൻ കഴിയൂ. ചെറിയ തോതിൽ മഴ കൂടി പെയ്തതോടെയാണ് ഈ ഭാഗത്ത് അപകടപരന്പര അരങ്ങേറിയത്. സംസ്ഥാന പതയുടെ ഭാഗമായ റോഡിൽ പുത്തനങ്ങാടി ഗേറ്റ് മുതൽ ഓണപ്പുട വരെ ദിവസേനയെന്നോണം ചാക്കു കണക്കിനു…
Read Moreകോവിഡ് ചികിത്സയില്‍ വീഴ്ച; അടിസ്ഥാന സൗകര്യങ്ങളില്ലാത്ത തൃശൂരിലെ സ്വകാര്യ ആശുപത്രി പൂട്ടിച്ചു
തൃശൂർ: കോവിഡ് ചികിത്സയില്‍ വീഴ്ച വരുത്തിയ തൃശൂരിലെ സ്വകാര്യ ആശുപത്രി പൂട്ടിച്ചു. വല്ലച്ചിറയിലെ ശാന്തിഭവന് പാലിയേറ്റീവ് ആശുപത്രിയാണ് പൂട്ടിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള ഒമ്പത് കോവിഡ് രോഗികളെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റും.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് ഇവിടെ രോഗബാധിതരായി മരിച്ചത്. എന്നാല്‍ ഈ മരണങ്ങള് കൃത്യമായി ആശുപത്രി റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. മരിച്ച രോഗിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ ആശുപത്രിയില്‍ ഡിഎംഒ മിന്നല്‍ പരിശോധന നടത്തി. കോവിഡ് ചികിത്സ നടത്താൻ ഇവിടെ മതിയായ സൗകര്യമില്ലെന്ന് പരിശോധനയിൽ ഡിഎംഒ കണ്ടെത്തുകയായിരുന്നു.
Read Moreകൊടകര കുഴൽപ്പണ കേസ്; പണം ബിജെപിയുടേതല്ല, പ്രതികൾക്ക് സിപിഎം ബന്ധമെന്ന് ബിജെപി നേതാവ്
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ച കേസിൽ ബിജെപിക്ക് പങ്കില്ലെന്ന് തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ. പണം ബിജെപിയുടേതല്ലെന്നും അനീഷ് അവകാശപ്പെട്ടു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ്. ധർമ്മരാജ് മുറിയെടുത്ത് നൽകിയെന്ന് സമ്മതിച്ച അനീഷ പക്ഷേ പണം ഉള്ളതായി അറിയില്ലായിരുന്നുവെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പ് സാമഗ്രികളുമായാണ് ധർമ്മരാജൻ എത്തിയത്. ഈ സാധനങ്ങൾ പാർട്ടിക്ക് കൈമാറിയിരുന്നുവെന്നും അനീഷ് വ്യക്തമാക്കി. കവർച്ചയെ കുറിച്ച് പ്രതി ദീപക്കിനോട് ചോദിച്ചിരുന്നു. ബിജെപിക്കെതിരെ ആരോപണം ഉയർന്നപ്പോൾ കണ്ണൂരിൽ പോയി സമാന്തര അന്വേഷണം നടത്തി. കവർച്ച നടത്തിയ പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു.
Read Moreകൊടകര കുഴൽപ്പണ കവർച്ച; ബിജെപി നേതാക്കളുടെ മൊഴി തെറ്റെന്ന് അന്വേഷണ സംഘം; അവകാശവാദം പൊളിയുന്ന സൂചനകൾ പുറത്ത്
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചയുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ നൽകിയ മൊഴി തെറ്റെന്ന് പ്രത്യേക അന്വേഷണ സംഘം. കുഴൽപ്പണക്കേസിൽ പാർട്ടിക്കു ബന്ധമില്ലെന്ന അവകാശവാദം പൊളിയുന്ന സൂചനകൾ വന്നതോടെ ബിജെപി കൂടുതൽ പ്രതിരോധത്തിലായി. കവർച്ച ചെയ്യപ്പെട്ട പണം ബിജെപിയുടേതാണെന്ന് രണ്ടു തവണ നടത്തിയ ചോദ്യംചെയ്യലുകളിൽ ആർഎസ്എസ് പ്രവർത്തകൻ ധർമ്മരാജൻ മൊഴിനൽകിയെന്ന് പോലീസ് പറയുന്നു. കോഴിക്കോട് സ്വദേശിയായ ഇയാളെ സംസ്ഥാനത്തെ ഉന്നത ബിജെപി നേതാക്കൾ അടക്കം ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. പണം കവർച്ച നടന്നശേഷവും ഇയാൾ നേതാക്കളുമായി പലതവണ ഫോണിൽ സംസാരിച്ചു. എന്നാൽ നേതാക്കളെ ചോദ്യംചെയ്തപ്പോൾ തെരഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ടകാര്യമാണ് ധർമ്മരാജനുമായി സംസാരിച്ചത് എന്നായിരുന്നു മൊഴി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ധർമ്മരാജന് ഇത്തരത്തിൽ യാതൊരു ചുമതലകളും ബിജെപിയിൽ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. തുടർന്നാണ് ധർമ്മരാജനെ രണ്ടാമതും ചോദ്യംചെയ്തത്. രണ്ടാംതവണയും പണം ബിജെപിക്കുവേണ്ടി കൊണ്ടുവന്നു എന്ന മൊഴി ഇയാൾ ആവർത്തിച്ചു. ഈ…
Read More700 ലിറ്റര്‍ പെര്‍മിറ്റിനു പകരം വാഹനത്തില്‍ ഉണ്ടായിരുന്നത് രണ്ടായിരത്തിലധികം ലിറ്റര്‍! അളവിൽ കൂടുതൽ കള്ളുമായി യുവാവ് അറസ്റ്റിൽ
ഇരിങ്ങാലക്കുട: അളവിൽ കൂടുതൽ കള്ളുമായി യുവാവ് അറസ്റ്റിൽ. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ആർ. മനോജും സംഘവും നടത്തിയ പരിശോധനയിലാണു കായംകുളം റേഞ്ചിൽ നിന്നും കളള് കയറ്റി വന്ന പിക്ക്അപ്പ് വാനിൽ അളവിൽ കൂടുതൽ കള്ള് കയറ്റി വന്നതിനു യുവാവിനെ അറസ്റ്റു ചെയ്തത്. പീച്ചി വില്ലേജിൽ പട്ടിലുംകുഴി ദേശത്ത് നിബീഷി (32) നെയാണു പോലീസ് അറസ്റ്റു ചെയ്തത്. 700 ലിറ്റർ പെർമിറ്റിനു പകരം രണ്ട ായിരത്തിലധികം കള്ളാണു ഈ വാഹനത്തിൽ ഉണ്ടായിരുന്നത്. സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ.എൻ. സുരേഷ്, സിഇഒ ബെന്നി ജോസഫ്, രാകേഷ് എന്നിവരും ഉണ്ടായിരുന്നു.
Read Moreപണം വാങ്ങിയ ആ ഇരുപത്പേർ ആരൊക്കെ? കൊടകര കുഴൽപ്പണ കേസിൽ പ്രതികളുടെ വീടുകളിൽ റെയ്ഡ് തുടരുന്നു
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ സംഘം തട്ടിയെടുത്ത പണം കണ്ടെത്താനായി പ്രതികളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ ഇന്നും പോലീസ് റെയ്ഡ്. കണ്ണൂരിലെ വിവിധയിടങ്ങളിലാണ് റെയ്ഡ് തുടരുന്നത്. സംഘം കവർന്ന മൂന്നര കോടിയിൽ ഒരു കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ബാക്കിയുള്ള രണ്ടര കോടി രൂപയ്ക്കായാണ് തെരച്ചിൽ നടത്തുന്നത്. ഇരുപത് പേർക്കായി പണം നൽകിയെന്ന് പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.
Read Moreകോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട അലന്റെ വീട്ടിൽ ആശ്വാസമേകാൻ മന്ത്രി രാധാകൃഷ്ണനെത്തി; മന്ത്രിമാരായ കെ. രാജനും കെ. രാധാക്യഷ്ണനും അലീന, അനീന എന്നിവരെയും സന്ദര്‍ശിച്ചു
അന്തിക്കാട്: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ടതിനെത്തുടർന്ന് തനിച്ചായ 10 വയസുള്ള അലന്റെ വീട്ടിൽ മന്ത്രിയെത്തി. മണലൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിനു സമീപം ചുള്ളിപ്പറന്പിൽ പരേതരായ സുഭാഷ് -ജിജി ദന്പതികളുടെ മകൻ അലന്റെ വീട്ടിലേക്കാണ് ദേവസ്വം മന്ത്രി രാധാകൃഷ്ണനെത്തിയത്. അലന്റെ ഇനിയുള്ള ജീവിതത്തിനാവശ്യമായ എല്ലാ മുൻകരുതലുകളും സംസ്ഥാന സർക്കാർ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. വീട്ടിലെത്തിയ മന്ത്രി അലനുമായി സംസാരിക്കുകയും കുട്ടിയെ ആശ്വസിപ്പിക്കുകയും ചെയ്തു. ഇന്നലെ രാവിലെയാണ് മുരളി പെരുനെല്ലി എംഎൽഎയോടൊപ്പം മന്ത്രി എത്തിയത്. ജില്ലാ പഞ്ചായത്തംഗം വി.എൻ. സുർജിത്ത്, ത്രിതല പഞ്ചായത്തംഗങ്ങൾ, സിപിഎം മണലൂർ ഏരിയ സെക്രട്ടറി സി.കെ. വിജയൻ , ലോക്കൽ സെക്രട്ടറി പി.കെ. അരവിന്ദൻ എന്നിവരും എത്തിയിരുന്നു.ഒരാഴ്ച മുന്‍പാണ് അലന്റെ അച്ഛൻ ചുള്ളിപറപ്പറന്പിൽ സുഭാഷ് (47) കോവിഡ് ബാധിച്ച് മരിച്ചത്. അതിന്റെ രണ്ടാഴ്ച മുൻപ് അലന്റെ അമ്മ ജിജിയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇരട്ട സഹോദരൻ വർഷങ്ങൾക്കു…
Read Moreകൊടകര കുഴൽപ്പണം: പ്രത്യേക അന്വേഷണസംഘം ആലപ്പുഴയിൽ കർത്തയെ ചോദ്യം ചെയ്യുന്നു; ആറാം പ്രതിയുടെ വീട്ടിൽനിന്ന്ഒന്പതു ലക്ഷം രൂപ കണ്ടെത്തി
തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസില്‍ നിര്‍ണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയോടെ പ്രത്യേക അന്വേഷണസംഘം തൃശൂരില്‍നിന്ന് ഇന്ന് ആലപ്പുഴയിലെത്തി. ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ. ഗോപാലകൃഷ്ണ കര്‍ത്തയെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്യാൻ തുടങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് എസിപി വി.കെ. രാജുവും സംഘവുമാണ് കര്‍ത്തയില്‍നിന്ന് വിവരം ശേഖരിക്കുന്നത്. ഗോപാലകൃഷ്ണ കര്‍ത്തയ്ക്ക് കൈമാറാനാണ് മൂന്നരക്കോടി രൂപ കൊണ്ടുപോയതെന്നാണ് അറസ്റ്റിലായവരും ബിജെപി നേതാക്കളും പൊലീസിന് നല്കിയ മൊഴി. പണം കൊടുത്തയച്ച ആര്‍എസ്എസ് പ്രവര്ത്തകന് ധര്‍മ്മരാജനുമായി കര്‍ത്ത നിരവധി തവണ ഫോണില്‍ സംസാരിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കവര്‍ച്ച നടന്ന ദിവസവും ഇരുവരും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അതേസമയം വിവരശേഖരണത്തിനായി വിളിപ്പിച്ച ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശ്, ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവര്‍ എപ്പോള്‍ ഹാജരാകുമെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടില്ല. തുക ആരുടേതെന്ന് തെളിയിക്കാനുള്ള മൊഴികള്‍ പോലീസിന് ഇനിയും ആവശ്യമുണ്ട്.…
Read Moreജനം വീട്ടിൽ ലോക്ക്ഡ്, കൊമ്പന് നാട്ടിൽ അൺ ലോക്ക്ഡ്..! നാടിനു മൂന്ന് പൂട്ട് വീണതും തുറന്നതും വീണ്ടും ഒറ്റതാഴിട്ടു പൂട്ടിയതൊന്നും കൊമ്പന് വലിയ മാധവന് പ്രശ്നമല്ല…
ഗുരുവായൂർ: കോവിഡ് മഹാമാരിയിൽ നാടിനു മൂന്ന് പൂട്ട് വീണതും തുറന്നതും വീണ്ടും ഒറ്റതാഴിട്ടു പൂട്ടിയതൊന്നും കൊന്പൻ വലിയ മാധവന് പ്രശ്നമല്ല. വലിയ മാധവൻ സ്വതന്ത്രനായി ആന കോട്ടയിൽ മേഞ്ഞു നടക്കുകയാണ്. കോട്ടയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ മതിയാവോളം പുല്ല് തിന്ന് ഉല്ലസിച്ച് സ്വാതന്ത്ര്യം ആസ്വദിക്കുകയാണ് വലിയ മാധവൻ. ഒറ്റ ചട്ടക്കാരനായ വലിയ മാധവൻ മറ്റു പാപ്പാൻമാരെ അടുപ്പിക്കാറില്ല. ഏറെക്കാലമായി കെ.വി. സജീവാണ് ആനയെ പരിപാലിക്കുന്നത്. കൊന്പന്‍ ഏകദേശം 70 വയസാണ് പ്രായം കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ പല്ലുകൾക്കു ബലക്കുറവുള്ളതിനാൽ പനന്പട്ട തിന്നാൻ ഏറെ പ്രയാസം അനുഭവിക്കാറുണ്ടെന്ന് സജീവ് പറയുന്നു. ചട്ടക്കാരൻ കെ.വി.സജീവ് 16 ദിവസം ക്വാറന്റീനിലായതോടെ ആനയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. ക്വാറന്റെൻ കഴിഞ്ഞെത്തിയ സജീവൻ ആദ്യം ചെയ്തത് ആനയെ ആനത്താവളത്തിന് പുറത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ അഴിച്ച് വിടുകയായിരുന്നു. ഇതിന് മാനേജർ എ.കെ.…
Read More