തൃശൂര്‍ ശോഭ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് നിഷാം എന്ന കോടിശ്വരന് ഇപ്പോള്‍ ജയിലിലാണ്. ജീവപര്യന്തം തടവുശിക്ഷ ലഭിച്ച നിഷാമിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ ജന്മനാട്ടില് ഒരു മീറ്റിംഗ് നടന്നിരുന്നു. നിഷാമിന്റെ സ്നേഹിതരും നാട്ടുകാരുമാണ് യോഗം ചേര്‍ന്ന് തങ്ങളുടെ നാട്ടുകാരനോടുള്ള കൂറ് വെളിപ്പെടുത്തിയതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇത്തരമൊരു യോഗത്തിനു പിന്നില്‍ നാട്ടുകാര്‍ക്ക് പങ്കില്ലെന്ന് ചിലര്‍ രാഷ്ട്രദീപികഡോട്ട്കോമിനെ അറിയിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് കൂടുതല്‍ ചിത്രം വ്യക്തമായത്. നിഷാമിന് ഐക്യദാര്‍ഡ്യം അര്‍പ്പിക്കാന്‍ ചേര്‍ന്ന യോഗത്തിന്റെ ഏകോപന ചുമതല വഹിച്ചത് കൊച്ചിയിലെ ഒരു പ്രമുഖ ഇവന്റ് മാനേജ്മെന്റ് ഏജന്‍സിയായിരുന്നു. ലക്ഷങ്ങള്‍ കൈപ്പറ്റിയാണ് ഇവര്‍ നിഷാം കൂട്ടായ്മയ്ക്ക് വേണ്ട ഒരുക്കങ്ങള്‍ നടത്തിയതെന്നാണ് രാഷ്ട്രദീപിക അന്വേഷണത്തില്‍ വ്യക്തമായത്. നിഷാമിന്റെ നാട്ടുകാര്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായതോടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ജാഥകള്‍ക്ക് കൂലിക്ക് പോകുന്നവരെയാണ് യോഗത്തിനായി എത്തിച്ചത്.…
Read MoreCategory: Editor’s Pick
അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജീവന് വേറെ വിവാഹം കഴിച്ചു, കാമുകി വീഡിയോയുമായി എത്തിയതോടെ ഭാര്യ പിണങ്ങിപ്പോയി, പിന്നീട് മണാര്‍ക്കാട് നടന്നത് ട്വിസ്റ്റുകളോട് ട്വിസ്റ്റ്
മണാര്‍ക്കാട് നടന്ന ഒരു സംഭവമാണ് കോട്ടയംകാര്‍ക്ക് ഈ മഴ സമയത്തെ സംസാരവിഷയം. സംഭവം മറ്റൊന്നുമല്ല, ഒരു യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാരണം യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നതാണ്. എന്നാല്‍ ഇതേ യുവാവ് നാലു വര്‍ഷം മുമ്പ് ഇതേ കേസില്‍ അറസ്റ്റിലായിരുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. ഇത്തിത്താനം സ്വദേശി ജീവനെ(32)യാണു പാമ്പാടി സി.ഐ. സാജു വര്‍ഗീസ് അറസ്റ്റ് ചെയ്തത്. ഇതേ യുവതിയുടെ പരാതിയില്‍ 2013ല്‍ ഇത്തിത്താനം പോലീസും ജീവനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് പിന്നീട് കോടതിയ്ക്കു പുറത്ത് ഒത്തു തീര്‍പ്പാക്കുകയായിരുന്നു. കാമുകനുമൊത്തുള്ള കിടപ്പറരംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു സൂക്ഷിച്ചാണ് യുവതി കാമുകനെ കുടുക്കി. വിവാഹം കഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ കാമുകന്റെപേരില്‍ പീഡനത്തിനു പരാതി നല്കി. തെളിവായി വീഡിയോയും നല്കി. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന പരാതിയെ തുടര്‍ന്നു രണ്ടു പേരുടെയും മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയില്‍…
Read Moreഅച്ചടിപ്പിശകുള്ള 500, 2000 നോട്ടുകളുമായി അങ്കമാലിക്കാരൻ; കറന്‍സികളുടെ ശേഖരം ശീലമാക്കിയ ഷൈജുവിന്റെ കൈയളിലാണ് ഈ അപൂര്‍വ ശേഖരം
സിജോ പൈനാടത്ത് കൊച്ചി: അച്ചടിയില്‍ അതീവ സൂക്ഷ്മത പുലര്‍ത്തിയെന്നു റിസര്‍വ് ബാങ്ക് അവകാശപ്പെട്ട പുതിയ രണ്ടായിരം, അഞ്ഞൂറു രൂപ നോട്ടുകളിലും അച്ചടിപ്പിശക്. ഗാന്ധിജിയുടെ ചിത്രം അച്ചടിക്കാന്‍ വിട്ടുപോയ അഞ്ഞൂറു രൂപയുടെയും മറ്റൊരു നോട്ടിന്റെ ഭാഗം കൂടി ചേര്‍ത്തു പുറത്തിറങ്ങിയ രണ്ടായിരത്തിന്റെയും നോട്ടും കിട്ടിയത്, അപൂര്‍വ കറന്‍സികളുടെ ശേഖരം ശീലമാക്കിയ അങ്കമാലി സ്വദേശിക്ക്. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ സീനിയര്‍ പിആര്‍ഒ ഷൈജു കുടിയിരിപ്പിലിന്റെ അപൂര്‍വ ശേഖരത്തിലേക്കാണു ഗാന്ധിജിയില്ലാത്ത പുതിയ അഞ്ഞൂറിന്റെയും മറ്റൊരു നോട്ടിന്റെ ഭാഗം കൂടിച്ചേര്‍ന്ന രണ്ടായിരത്തിന്റെയും നോട്ടുകള്‍ എത്തിയത്. ഗാന്ധിജിയുടെ ചിത്രം അച്ചടിക്കാന്‍ വിട്ട്പോയ കറന്‍സികളുടെ പ്രത്യേക ശേഖരം ഇതിനകം ഷൈജുവിന്റെ പക്കലുണ്ട്. ഇക്കൂട്ടത്തിലേക്കാണു പുതിയ അഞ്ഞൂറ് രൂപാ നോട്ടും ഇടം നേടുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചിത്രത്തിനു മുകളില്‍ ദേശീയപതാക ഇല്ലാത്ത അമ്പതു രൂപയുടെ നോട്ടുമുതല്‍ നമ്പറില്ലാതെ ഇറങ്ങിയ കറന്‍സി നോട്ടുകള്‍, മറ്റൊരു നോട്ടിന്റെ ഭാഗം…
Read Moreആ കുടയും ചൂടിയുള്ള ഫോട്ടോയുണ്ടല്ലോ അതു സൂപ്പറാ, പ്രശംസയ്ക്ക് പത്രപ്രവര്‍ത്തകയുടെ മറുചോദ്യം കേട്ട് മോദി അമ്പരന്നു, പിന്നെ ചറപറാ ട്രോളുകള്‍, റഷ്യയില്‍ സംഭവിച്ചത് ഇതൊക്കെ
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടെ ചെന്നാലും താരമാണ്. അത് ഇങ്ങ് കേരളത്തിലായാലും അങ്ങ് റഷ്യയില്‍ ആണെങ്കിലും അങ്ങനെ തന്നെ. റഷ്യന്‍ സന്ദര്‍ശനത്തിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലായി കൊണ്ടിരിക്കുന്നത്. ഒരു മാധ്യമപ്രവര്‍ത്തക മോദിയെ ഇന്റര്‍വ്യു ചെയ്യാനെത്തിയപ്പോഴായിരുന്നു രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. റഷ്യയിലെ നാഷണല്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി(എന്‍ബിസി)യുടെ ജോര്‍ണലിസ്റ്റായ മെഗിന് കെല്ലിയാണ് കഥാനായിക. ആള് സുന്ദരിയാണെങ്കിലും തലയിലൊന്നും ഇല്ലെന്ന് അവര്‍ തെളിയിക്കുകയും ചെയ്തു. മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ കോണ്സ്റ്റാന്റിന് കൊട്ടാരത്തില്‍ നടന്ന പാര്‍ട്ടിയില്‍ മെഗിന് കെല്ലിയും മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ പങ്കെടുത്തിരുന്നു. അപ്പോള്‍ മുതല്‍ ട്വിറ്ററിലൂടെ മോദിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ മെഗിനെ പിന്തുടരുന്നവര് ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ മെഗിന് ഉടനൊന്നും ചോദ്യം ചോദിക്കാന്‍ തയ്യാറായില്ല. തന്നെ പിന്തുടരുന്നവരുടെ ആവശ്യം നിറവേറ്റാന്‍ മോദി തന്നെ തുടക്കമിടേണ്ടി വന്നു. മെഗിന് ട്വിറ്ററില്‍…
Read Moreവികലാംഗനായ ബഷീര്‍ ഷാഹിദയെ കൊലപ്പെടുത്തിയത് തന്ത്രപൂര്‍വം, തന്നേക്കാള്‍ ശക്തയായ ഷാഹിദയുടെ കൈകാലുകള്‍ ഉറക്കത്തില്‍ ബന്ധിച്ചു, ഉണര്‍ന്നു കരഞ്ഞപ്പോള്‍ ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളിച്ചു, ഒരു കൊടുംക്രൂരതയുടെ ബാക്കിപത്രം ഇങ്ങനെ
കോഴിക്കോട് 38കാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍. വികലാംഗനായിരുന്ന ഭര്‍ത്താവ് ബഷീര്‍ ഷാഹിദയെന്ന ഭാര്യയെ ഇല്ലാതാക്കാന്‍ സ്വീകരിച്ചതാകട്ടെ തന്ത്രപൂര്‍വമായ രീതിയിലും. കുന്ദമംഗലം ആലുംതോട്ടത്തില്‍ ഷാഹിദ കൊലചെയ്യപ്പെട്ടത് കഴിഞ്ഞ 22നായിരുന്നു. ഒന്നര വയസുകാരി മകളെയും ബഷീര്‍ തന്നെ കൊലപ്പെടുത്തിയിരുന്നു. നേരത്തെ വേറെ വിവാഹം കഴിച്ചിരുന്ന ബഷീറും ഷാഹിദയും മൂന്നു വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഭാര്യയ്ക്ക് അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് വിവാഹത്തിന് ശേഷം ഇയാള്‍ സംശയിച്ചിരുന്നു. ഷാഹിദ ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയപ്പോള്‍ ലഭിച്ച മൂന്ന് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ സ്വന്തംപേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഈ പണം ആവശ്യപ്പെട്ട് ഇവര്‍ തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു. സ്വന്തം ശരീരത്തിന്റെ പരിമിതി അറിയാമായിരുന്ന ബഷീര്‍ ഷാഹിദ ഉറങ്ങുമ്പോഴാണ് കൊലപ്പെടുത്തിയത്. തനിക്ക് എതിര്‍ത്തു നില്ക്കാന് കഴിയാത്തതിനാല്‍ ആദ്യം ഷാഹിദയുടെ കൈകാലുകള്‍ ബന്ധിച്ചു. ഉണര്‍ന്ന ഷാഹിദ ഒച്ചവച്ചതോടെ വായില്‍ തുണി കുത്തിതിരുകി…
Read Moreഞാനൊരു കന്യകന്! മയിലിനെപ്പോലെ പശു വിശുദ്ധ ജീവിതം നയിക്കുന്ന ജീവി; മയിൽ ഇണ ചേരില്ല; ജഡ്ജിയുടെ പ്രസ്താവനയെ അലക്കി സോഷ്യൽ മീഡിയ
ന്യൂഡൽഹി: പശുവിനെ ദേശീയ മൃഗമാക്കണമെന്ന വിധി പ്രഖ്യാപിച്ചു വിവാദത്തിലായ രാജസ്ഥാൻ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശർമയുടെ മറ്റു ചില കണ്ടെത്തലുകളും ആഘോഷിച്ചു സോഷ്യൽ മീഡിയ. സർവീസിൽനിന്നു വിരമിക്കുന്നതിനു തൊട്ടുമുന്‍പു നടത്തിയ വിധി പ്രസ്താവത്തിലാണ് പശുവിനെ ദേശീയ മൃഗമാക്കമെന്നും പശുവിനെ കൊല്ലുവന്നവർക്കുള്ള ശിക്ഷ ജീവപര്യന്തമാക്കണമെന്നും ജഡ്ജി കേന്ദ്രസർക്കാരിനോടു ശിപാർശ ചെയ്തത്. ഇതിനു പിന്നാലെ മാധ്യമങ്ങൾക്കു മുന്നിലെത്തിയ ജഡ്ജി നടത്തിയ ചില പരാമർശങ്ങളാണ് അതിലേറെ രസകരവും അന്പരപ്പിക്കുന്നതുമായത്. പശു വിശുദ്ധ ജീവിതം നയിക്കുന്ന ജീവിയാണെന്നും മയിലിനെപ്പോലെയാണെന്നുമായിരുന്നു ജഡ്ജിയുടെ കണ്ടെത്തൽ. മയിൽ ബഹ്മചാരിയായ പക്ഷിയാണെന്നും അതുകൊണ്ടാണ് അതിനെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മയിലുകൾ ഇണചേരാറില്ലെന്നും പെണ്മയിൽ ആണ് മയിലിന്റെ കണ്ണീരുകുടിച്ചാണ് ഗർഭം ധരിക്കുന്നതെന്നുമായിരുന്നു ജഡ്ജിയുടെ വാദം. എന്നാൽ, എല്ലാ പക്ഷികളെയും പോലെ തന്നെ മയിലുകളും ഇണ ചേരുകയും മുട്ടയിടുകയുമാണ് ചെയ്യുന്നത്. കണ്ണീരുകുടിച്ചു ഗർഭംധരിക്കുമെന്ന വിവരം ജഡ്ജിക്ക് എവിടെനിന്നാണ്…
Read Moreകോടനാട് എസ്റ്റേറ്റ് എന്റെ കൈയില്‍ നിന്നും ജയലളിത ഭീഷണിപ്പെടുത്തി വാങ്ങിയത് 1,115 കോടി രൂപ വിലയുള്ള എസ്റ്റേറ്റ് ജയ സ്വന്തമാക്കിയത് വെറും 7.6 കോടി രൂപയ്ക്ക്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഉടമ
ജയലളിതയും കോടനാട് എസ്റ്റേറ്റും എന്നും വിവാദ വിഷയങ്ങളാണ്. ജയയുടെ മരണശേഷവും കോടനാട് എസ്റ്റേറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ലായിരുന്നു താനും. ഇപ്പോഴിതാ വീണ്ടും നിഗൂഡതകള്‍ നിറഞ്ഞ ആ എസ്റ്റേറ്റ് വാര്‍ത്തകളില്‍ നിറയുകയാണ്. ബ്രിട്ടീഷ് വംശജന് പീറ്റര്‍ കാള്‍ എഡ്വേര്‍ഡ് ക്രെയ്ഗ് ജോണ്‍സാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. തന്റെ കൈയില്‍നിന്നും ജയയും ശശികലയും എസ്റ്റേറ്റ് തട്ടിയെടുക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. നിലവില്‍ എസ്റ്റേറ്റിന്റെ മതിപ്പു വില ഏകദേശം 1,115 കോടി രൂപ വരും. തന്റെ പിതാവ് വില്യം ജോണ്‍സ് 1975ലാണു കൊടനാട് എസ്റ്റേറ്റ് വാങ്ങിയതെന്നു ക്രെയ്ഗ് പറയുന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ സ്ഥലം തേയിലത്തോട്ടമായി വികസിപ്പിക്കുകയായിരുന്നു. മികച്ച വരുമാനം ലഭിച്ചുതുടങ്ങിയതോടെ കോടനാട് ടീ എസ്റ്റേറ്റ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. പിന്നീട് കമ്പനി വളര്‍ന്നു പന്തലിക്കുകയായിരുന്നു. പിതാവ്, മാതാവ്, നാലു സഹോദരിമാര്‍, താന്‍ എന്നിവരായിരുന്നു ഉടമസ്ഥര്‍. ജയലളിതയ്ക്ക് എസ്റ്റേറ്റ് വാങ്ങാന്‍ താല്പര്യമുണ്ടെന്ന്…
Read Moreഹൈടെക് കള്ളന്! കൊച്ചിയില്‍ മോഷ്ടിക്കാന്‍ വരുന്നത് വിമാനമാര്‍ഗം; കവര്‍ച്ചയിലൂടെ ലഭിക്കുന്ന പണം ചെലവഴിക്കുന്നത് വിദേശ യാത്രകള്‍ക്ക്
നെടുമ്പാശേരി: നെടുന്പാശേരിയിലെയും കൊച്ചിയിലെയും ആഡംബര ഹോട്ടലുകളിൽ കവർച്ച നടത്തി മുങ്ങുന്ന മുംബൈ സ്വദേശിയെ ഒടുവിൽ നെടുന്പാശേരി പോലീസ് മുംബൈയിൽ നിന്നു അറസ്റ്റു ചെയ്തു. മുംബൈ അന്ധേരി ജോഗേസ്വരി വെസ്റ്റ് സ്വദേശി കമറുദ്ദീൻ ഷെയ്ക്ക് (47) ആണ് പിടിയിലായത്. ജീവനക്കാരുടെ കണ്ണുവെട്ടിച്ച് തന്ത്രപൂർവം ആഡംബര ഹോട്ടലുകളിൽ നുഴഞ്ഞുകയറി താമസക്കാരുടെ പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച ശേഷം വിമാനത്തിൽ കയറി മുങ്ങുകയായിരുന്നു ഇയാളുടെ രീതി. മുംബൈ പോലീസിന്റെ സഹായത്തോടെ നെടുമ്പാശേരി സിഐ പി.എം. ബൈജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20ന് നെടുമ്പാശേരി ക്വാളിറ്റി എയർപോർട്ട് ഇന്റർനാഷണലിൽ താമസിച്ചവരുടെ 32,000 രൂപ കവർച്ച നടത്തിയ കേസിന്റെ അന്വേഷണത്തിലാണ് പ്രതി വലയിലായത്. കഴിഞ്ഞ ജനുവരിയിൽ നെടുമ്പാശേരിയിലെ ലോട്ടസ് 8 ഹോട്ടലിൽ തൊടുപുഴ സ്വദേശിയും കുടുംബവും താമസിച്ച മുറിയിൽ നിന്നു 3,50,000 രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്നതും രണ്ടു മാസം മുമ്പ് എളമക്കര…
Read Moreമണിയാശാന് മുത്താണ്, തനിക്ക് അകമ്പടി വന്ന വാഹനം മറിഞ്ഞ് പോലീസുകാര്‍ക്ക് പരിക്കേറ്റു, മുണ്ടു മടക്കി കുത്തി മണിയാശാന് ആശുപത്രിയില്‍, ഊണും ഉറക്കവും ഉപേക്ഷിച്ച് പോലീസുകാരെ ആശുപത്രിയിലാക്കി താരമായത് ഇങ്ങനെ
1,2,3… എം.എം. മണിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഏവരുടെയും മനസില്‍ ഓടിയെത്തുന്നത് ഈ പ്രസംഗമാകും. എന്നാല്‍ മണിയാശാന് എന്ന പച്ചയായ ഇടുക്കിക്കാരന്റെ നന്മ നാട്ടുകാര്‍ കണ്ടറിഞ്ഞ ദിവസമായിരുന്നു മേയ് 29. രാത്രിയില്‍ തനിക്ക് കാവല്‍ വന്ന പോലീസുകാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ അവര്‍ക്കു താങ്ങും തണലുമായി ആശുപത്രിയില്‍ പാഞ്ഞെത്തിയ മണിയാശാന്റെ ആ വലിയ ഹൃദയത്തിന് നന്ദി പറയുകയാണ് പോലീസുകാര്‍. സംഭവം ഇങ്ങനെ- രാത്രി കോഴിക്കോട് നിന്ന് ഔദ്യോഗിക പരിപാടി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന മന്ത്രിക്ക് പൈലറ്റ് പോയിരുന്ന കുന്നംകുളം പോലീസിന്റെ വാഹനം നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ടു. എഎസ്ഐക്കും മറ്റ് രണ്ട് പൊലീസുകാര്‍ക്കും പരിക്കേള്‍ക്കുകയും ചെയ്തു. ഇടത് ഭാഗത്ത് കൂടി പെട്ടെന്ന് കയറി വന്ന കാറിനെ രക്ഷിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് പോലീസ് വാഹനം മറിയാന്‍ ഇടയാക്കിയത്. അപകടത്തില്‍പ്പെട്ട് രക്തത്തില്‍ കുളിച്ചു കിടന്ന പൊലീസുകാരെ രക്ഷിക്കാന്‍ പിന്നാലെ വന്ന മന്ത്രി തന്നെ ചാടിയിറങ്ങി.…
Read Moreചേട്ടന് അംബാനി അനിയനു കൊടുത്തത് എട്ടിന്റെ പണി, കടത്തില്‍ മുങ്ങിയ അനില്‍ അംബാനി കമ്പനികള്‍ വിറ്റ് കടം വീട്ടാനൊരുങ്ങുന്നു, തിരിച്ചടിയായത് മുകേഷിന്റെ വളര്‍ച്ച, യുവ വ്യവസായിക്ക് സംഭവിച്ചത് ഇതൊക്കെ
കടഭാരത്തില്‍ അമര്‍ന്ന അനില്‍ അംബാനി ഗ്രൂപ്പ് കന്പനികള്‍ക്ക് ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച. കടത്തിന്റെയും പലിശയുടെയും ഗഡു മുടങ്ങിയെന്നു റിപ്പോര്‍ട്ടുണ്ട്. നിഷ്ക്രിയ ആസ്തിയായി കടം പ്രഖ്യാപിക്കുന്നതിനു ബാങ്കുകള്‍ ആലോചന തുടങ്ങി. രണ്ടാഴ്ചകൊണ്ട് ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യം 3,200 കോടി രൂപ കുറഞ്ഞു. അനില്‍ അംബാനിയുടെ റിലയന്‍സ് (എഡിഎജി) ഗ്രൂപ്പ് കമ്പനികള്‍ക്കെല്ലാം ഇന്നലെ തിരിച്ചടി നേരിട്ടു. റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഫ്രാ, റിലയന്‍സ് കാപ്പിറ്റല്‍, റിലയന്‍സ് പവര്‍, റിലയന്‍സ് ഡിഫന്‍സ് എന്നീ അഞ്ചു കന്പനികളുടെ ഓഹരികള്‍ക്കും വില ഇടിഞ്ഞു. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് മാര്‍ച്ചിലവസാനിച്ച ത്രൈമാസത്തേക്ക് 966 കോടി രൂപ നഷ്ടം വരുത്തി. തലേ വര്‍ഷം ഇതേ കാലത്ത് 79 കോടി രൂപ ലാഭമുണ്ടാക്കിയതാണ്. സഹോദരന് മൂലം അനിലിന്റെ മൂത്ത സഹോദരന് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജിയോ ടെലികോമുമായി വന്നതാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സിനു വലിയ ക്ഷീണമായത്. ടെലികോം നിരക്കുകള്‍ കുത്തനെ…
Read More