ബാലകൃഷ്ണ പിള്ളയുമായി അടിമൂത്തു, ഗണേഷ്കുമാര്‍ എംഎല്‍എ യുഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങുന്നു, താന്‍ മന്ത്രിയാകാതിരിക്കാന്‍ പിള്ള മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാനായത് ഗണേഷിനെ ചൊടിപ്പിച്ചു, നീക്കങ്ങള്‍ ഇങ്ങനെ

ഒരിടവേളയ്ക്ക് ശേഷം കേരളകോണ്‍ഗ്രസ്( ബി)യില്‍ അഭ്യന്തര പ്രശ്‌നം വീണ്ടും രൂക്ഷമാകുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിളളയ്ക്കു കാബിനറ്റ് പദവിയോടെ മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍സ്ഥാനം നല്‍കിയതാണ് പാര്‍ട്ടിക്കുളളില്‍ പുതിയ പ്രശ്‌നത്തിനു വഴിയൊരുക്കിയത്. മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം പിളളയ്ക്കു നല്‍കിയതില്‍ കേരള കോണ്‍ഗ്രസ്(ബി) വൈസ് ചെയര്‍മാനും പത്തനാപുരം എംഎല്‍എ യും മകനുമായ കെ.ബി ഗണേഷ് കുമാറിന് കടുത്ത എതിര്‍പ്പുള്ളതായി വിവരം. എതിര്‍പ്പ് പരസ്യമാക്കാന്‍ ഗണേഷ് കുമാര്‍ തയാറല്ലെങ്കിലും പാര്‍ട്ടിക്കുളളില്‍ വലിയ പ്രശ്‌നങ്ങള്‍ക്കാണ് ഇത് വഴിവച്ചിരിക്കുന്നത്. ഗണേഷിനോട് അടുപ്പമുളള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഗണേഷിന്റെ മന്ത്രിസ്ഥാന സാധ്യതയാണ് ഇതോടെ ഇല്ലാതായതെന്നാണ് ഈ വിഭാഗം പറയുന്നത്. തങ്ങള്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നു പിള്ള പറഞ്ഞതും പ്രശ്‌നം വഷളാക്കി. ഇതിനിടെ, മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം കിട്ടിയിട്ടും കൊല്ലം മേഖലയില്‍ പിള്ളയ്ക്കു സ്വീകരണം പോലും നല്‍കാത്തതിനു പിന്നില്‍ ഗണേഷ് വിഭാഗത്തിന്റെ…

Read More

എനിക്കൊപ്പം അഭിനയിക്കാന്‍ പല താരങ്ങള്‍ക്കും ബുദ്ധിമുട്ട്, പലരും എനിക്കൊപ്പമുള്ള സിനിമകള്‍ ഒഴിവാക്കുന്നു, മലയാളത്തെ ഒഴിവാക്കി അന്യഭാഷയിലേക്ക് ചേക്കേറിയ നിത്യയും അടിതെറ്റി, ലക്ഷ്യം മലയാളത്തിലേക്കുള്ള തിരിച്ചുവരവോ?

ഒടുവില്‍ നിത്യാ മേനോന്‍ മനസുതുറന്നിരിക്കുകയാണ്. മലയാളത്തെ ഉപേക്ഷിച്ച് അന്യഭാഷകളിലേക്ക് ചേക്കേറിയതല്ലെന്നും മലയാളത്തില്‍ തനിക്കൊപ്പം അഭിനയിക്കാന്‍ പലര്‍ക്കും മടിയാണെന്നുമാണ് നടി പറഞ്ഞിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നിത്യയുടെ തുറന്നുപറച്ചില്‍. താന്‍ പലപ്പോഴും അഹങ്കാരിയായി ചിത്രീകരിക്കപ്പെട്ടുവെന്നും അതുകൊണ്ട് തനിക്കൊപ്പം ജോലി ചെയ്യാന്‍ പല താരങ്ങള്‍ക്കും ബുദ്ധിമുട്ടാണെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും നടി പറയുന്നു. എനിക്കിപ്പോള്‍ അത്ര തിരക്കൊന്നുമില്ല. ഒരു വലിയ താരമായിട്ടില്ലെന്നും അറിയാം. ബുദ്ധിമുട്ടില്ലാതെ ജോലി ചെയ്യാനാവുന്നിടത്ത് അവസരങ്ങള്‍ ലഭിച്ചാല്‍ സ്വീകരിക്കുന്നുണ്ട്. എല്ലാത്തിലുമുപരി സന്തോഷമായി ഇരിക്കുകയെന്നതിലല്ലേ കാര്യം? എന്നെ ബഹുമാനിക്കുന്നവര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാനാണ് താല്‍പര്യം.” പിന്നെ ഏതെങ്കിലും ഒരു ഭാഷയില്‍ മാത്രം ശ്രദ്ധിക്കണമെന്നും തോന്നിയിട്ടില്ല. ആളുകള്‍ പൊതുവെ കരുതുന്നത് അഭിനേതാക്കളൊക്കെ കള്ളം പറയുന്നവരാണെന്നാണ്. സത്യസന്ധമായി സംസാരിക്കാത്തവരെന്ന്. പക്ഷേ ഇനി നിങ്ങള്‍ മനസില്‍ തോന്നുന്നത് തുറന്നുപറയാന്‍ തുടങ്ങിയാലോ അതിനും വിമര്‍ശനമേല്‍ക്കേണ്ടിവരും. നമ്മള്‍ പറയുന്നത് പലപ്പൊഴും വളച്ചൊടിക്കപ്പെടും. എന്നോടൊപ്പം ജോലി ചെയ്യാന്‍…

Read More

ഒളിച്ചോടാന്‍ തീരുമാനിച്ച കാമുകനും കാമുകിയും ബൈക്കില്‍ പാഞ്ഞു, ഒടുവില്‍ ടയര്‍ പഞ്ചറായതോടെ പോലീസ് പിടിയിലുമായി, കാസര്‍ഗോഡ് 17കാരനും 16 കാരിയും നടത്തിയ ഒളിച്ചോട്ടത്തിന്റെ ബാക്കിപത്രം ഇങ്ങനെ

രസകരമായ സംഭവം അരങ്ങേറിയത് അങ്ങ് കാസര്‍ഗോഡാണ്. പ്ലസ്ടുവിനു പഠിക്കുന്ന ആണ്‍കുട്ടിയും അതേ സ്കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയും തമ്മില്‍ പ്രണയത്തിലായി. പ്രണയം തലയ്ക്കു പിടിച്ചതോടെ പഠനത്തില്‍ ശ്രദ്ധ കുറഞ്ഞു. മാതാപിതാക്കള്‍ ഇവരുടെ അസ്ഥിക്കു മൂത്ത പ്രണയം കണ്ടെത്തുകയും ചെയ്തു. ഇതോടെ ഇരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. കൂട്ടുകാരന്റെ അച്ഛന്റെ ബൈക്ക് വേറൊരു ആവശ്യത്തിന് വാങ്ങിയ 17കാരന്‍ പാതിരാത്രി പെണ്‍കുട്ടിയുമായി നാടുവിടാന്‍ തീരുമാനിച്ചു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കടത്തികൊണ്ടു വരുന്നതില്‍ കൗമാരക്കാരന്‍ വിജയിക്കുകയും ചെയ്തു. ഇവര്‍ പാതിരാത്രി ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ടയര്‍ പഞ്ചറാകുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. അതുവഴി പട്രോളിംഗിനെത്തിയ പോലീസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശനിയാഴ്ച അര്‍ധ രാത്രി 12 മണിയോടെ നെല്ലിക്കട്ടയില്‍ പോലീസ് വാഹന പരിശോധന നടത്തുനോഴാണ് മധൂര്‍ കൊല്ല്യ സ്വദേശിയായ 17കാരനും അയല്‍വാസിയായ 16 കാരിയും സഞ്ചരിച്ച ബൈക്ക് എത്തിയത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അസമയത്ത് സഞ്ചരിക്കുന്നതില്‍…

Read More

തമിഴ്‌നാട്ടില്‍ തീര്‍ഥയാത്രയ്ക്കു പോകുന്ന മലയാളികള്‍ വാഹനപകടങ്ങളില്‍ മരണമടയുന്നതിന് പിന്നില്‍ വന്‍ ഗൂഡാലോചന? കുടുംബസമേതം യാത്ര ചെയ്തവര്‍ കൊല്ലപ്പെടുന്നതിന് പിന്നാലെ വിലപിടിച്ച വസ്തുക്കളും അപ്രത്യക്ഷമാകുന്നു, അപകടങ്ങള്‍ക്കു പിന്നില്‍ തിരുട്ടുഗ്രാമങ്ങളിലെ കൊള്ളക്കാരോ

തമിഴ്‌നാട്ടില്‍ തീര്‍ഥയാത്രയ്ക്കു പോകുന്നവര്‍ ട്രക്കിടിച്ചോ മറ്റും റോഡ് അപകടങ്ങളില്‍ മരിക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്. എന്താണ് ഇങ്ങനെ മലയാളികള്‍ മാത്രം നിരന്തരം കൊല്ലപ്പെടുന്നത്. ഫേസ്ബുക്കിലും സോഷ്യല്‍മീഡിയയിലും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു പോസ്റ്റിലേക്ക് നിങ്ങളുടെ ശ്രദ്ധയെ കൊണ്ടുപോകുന്നു. കഴിഞ്ഞദിവസം ജി ശേഖരന്‍ നായര്‍ ഒരു പത്രത്തിലെഴുതിയ കോളത്തില്‍ ഇതിനെ സാധൂകരിക്കുന്ന വിവരങ്ങള്‍ ആണ് പ്രതിപാധിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലേക്ക് തീര്‍ഥാടനത്തിനു പോകുന്ന മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് എന്ന തലക്കെട്ടോയാ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത ചുവടെ; തമിഴ്‌നാട്ടിലേക്ക് തീര്‍ഥാടനത്തിനു പോകുന്ന മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്. 2004 മുതല്‍ 2017 മേയ് വരെ തമിഴ്‌നാട്ടിലെ ദേശീയ പാതയോരങ്ങളില്‍ നടന്ന 97 അപകടങ്ങളിലായി മരണപെട്ടത് 337 മലയാളികള്‍ ആണ്! ഇവരില്‍ പളനിയിലേക്ക് പോയവരും, വേളാങ്കണ്ണിക്കു പോയവരും, നാഗൂര്‍ പോയവരും ഒക്കെ ഉള്‍പെടും. തമിഴ്‌നാട്ടിലെ സേലം, ഈറോഡ്, തിരുനെല്‍വേലി, ത്രിച്ചി, മധുര എന്നിവിടങ്ങളില്‍ നൂറു കണക്കിന് മലയാളികള്‍ക്കാണ് വാഹനാപകടങ്ങളില്‍…

Read More

വണ്‍ ഡോളര്‍ ബേബീസ്! കളിക്കോപ്പിനു പകരം തോക്ക്, സ്വപ്നങ്ങള്‍ക്കു പകരം ഭീതി… വിശന്നു കരയുന്ന കുഞ്ഞുങ്ങളുടെ നാട്ടിലൂടെ ഒരു യാത്ര…

ജോസ് ആൻഡ്രൂസ് കെയ്റോ പട്ടണം ഉറങ്ങാൻ കംബളം വിരിക്കുകയാണ്. നൈൽനിദിയിൽ നിന്നു വീശുന്ന കാറ്റ് ഈജിപ്തിന്‍റെ ശിരസിനെ ഒന്നുകൂടി തണുപ്പിക്കുന്നു. രാത്രി പത്തിനോടടുത്തു. ഞങ്ങളുടെ ബസ് ഹോട്ടൽ ജി.ബി. ഇന്‍റർനാഷണലിന്‍റെ പാർക്കിംഗ് ഏരിയയിലേക്കു കയറി. ലഗേജ് ഇറക്കുന്നതിനായി കാത്തുനില്ക്കുന്നതിനിടെയാണ് ഹോട്ടലിന്‍റെ ഗേറ്റിനടുത്തേക്ക് വെറുതെ നടന്നത്. ഹോട്ടലിന്‍റെ നക്ഷത്ര സൗകര്യങ്ങളുടെ അതിരു കടക്കാതെ ഒരു കുഞ്ഞു കൈ അകത്തേക്കു നീണ്ടുവന്നു. “വണ്‍ ദോളർ പ്ലീസ്.’ പത്തു വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടി. വെളുത്തു സുന്ദരമായ മുഖത്ത് വിഷാദത്തിന്‍റെ നനവുള്ള വെള്ളാരംകണ്ണുകൾ. വില കുറഞ്ഞ ഗൗണിനു പുറമെ കീറിത്തുടങ്ങിയ പഴയ സ്വെറ്റർ. നൈൽ പോലെയുള്ള ചെന്പൻ മുടി തോളിനപ്പുറത്തെ ഇരുട്ടിലേക്ക് ഒഴുകി മറഞ്ഞിരിക്കുന്നു. സുന്ദരിക്കുട്ടി ഭിക്ഷ യാചിക്കുകയാണ്. “വണ്‍ ദോളർ പ്ലീസ്.’ ആദ്യത്തേതിലും പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദ്യം ആവർത്തിച്ചു. കറുത്ത സ്വെറ്ററിന്‍റെ അറ്റത്തെ വെളുത്ത കൈ ഉയർന്നു താണു.…

Read More

സംഭവം നടന്ന രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ രണ്ടു ബൈക്കുകള്‍ വന്നുപോയി, മെഡിക്കല്‍ റെപ്രസന്റേറ്റീവായ പെണ്‍കുട്ടിയുടെ കാമുകനെ ചുറ്റിപ്പറ്റി അന്വേഷണം ശക്തമാക്കി പോലീസ്, നിഗൂഡതകള്‍ ക്ലൈമാക്‌സിലേക്ക്

തിരുവനന്തപുരം പേട്ടയില്‍ പീഡിപ്പിക്കാന്‍ ചെന്നയാളുടെ ജനനേന്ദ്രിയം മുറിച്ച സംഭവം ആന്റിക്ലൈമാക്‌സിലേക്ക്. കോലഞ്ചേരി സ്വദേശിയായ ശ്രീഹരി എന്ന ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ കാമുകനിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചതായി റിപ്പോര്‍ട്ട്. 23കാരിയായ പെണ്‍കുട്ടി മുറിച്ചെടുത്തത്. സംഭവം നടന്ന് ഒരാഴ്ച്ച പിന്നിടുമ്പോള്‍ അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായാണ് പോലീസ് ഭാഷ്യം. പെണ്‍കുട്ടിയുടെ കാമുകന്‍ സ്വാമി ഉറങ്ങിക്കിടക്കുമ്പോള്‍ ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്ന് സ്വാമിയുടെ അമ്മയും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. തിരുവനന്തപുരത്ത് മെഡിക്കല്‍ റെപ്രസന്റേറ്റീവാണ് പെണ്‍കുട്ടിയുടെ കാമുകന്‍. ഇയാള്‍ പലപ്പോഴും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നതായി അയല്‍ക്കാരും സാക്ഷ്യപ്പെടുത്തുന്നു. ഇതാണ് പോലീസ് അന്വേഷണം ഈ യുവാവിലേക്ക് നീങ്ങാനുള്ള കാരണം. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍നിന്ന് ഇവര്‍ തമ്മില്‍ അടുത്ത ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. അടുത്തദിവസം തന്നെ യുവാവിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. അതേസമയം സംഭവം നടന്ന ദിവസം രാത്രി രണ്ടു ബൈക്കുകള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും പോകുന്നത് കണ്ടതായി അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. വലിയ…

Read More

ഇന്ത്യയിൽ സമ്പൂര്‍ണ ഗോവധനിരോധനം! കാലികളെ കൊല്ലാന്‍ കൊടുക്കരുത്; കന്നുകാലി വ്യാപാരത്തിനു കടുത്ത നിബന്ധനകൾ

ന്യൂഡൽഹി: പശുക്കളെ കൊല്ലാൻ കൊടുക്കുന്നതു നിരോധിച്ചു. കൃഷിക്കാർക്കു മാത്രമേ ഇനി കന്നുകാലികളെ കൈമാറ്റം ചെയ്യാവൂ. സന്പൂർണ ഗോവധ നിരോധനത്തിന്‍റെ ഭാഗമായാണിത്. പോത്തിനും എരുമയ്ക്കും നിരോധനമില്ല. കേരളവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമൊഴിച്ചു മിക്കയിടങ്ങളിലും ഗോവധം നിരോധിച്ചിട്ടുള്ളതാണ്. വ്യാഴാഴ്ച രാത്രി പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് ആക്റ്റ് 1960 പ്രകാരം ഇതിനുള്ള വിജ്ഞാപനം ഇറക്കി. ഇതനുസരിച്ചു കന്നുകാലിയെ വാങ്ങുന്നയാൾ കൃഷിക്കാരനാണെന്നു തെളിയിക്കണം. കാർഷികാവശ്യത്തിനാണു വാങ്ങുന്നതെന്നും കൊല്ലാനല്ലെന്നും സത്യവാഗ്‌മൂലം നൽകണം. ആറുമാസത്തിനകം മറിച്ചുവിൽക്കാൻ പാടില്ല. തീരെ പ്രായം കുറഞ്ഞതോ ആരോഗ്യമില്ലാത്തതോ ആയ കാലികളെ വിൽക്കാൻ പാടില്ല. പരിസ്ഥിതി മന്ത്രാലയമാണ് ഉത്തരവും വിജ്ഞാപനവും ഇറക്കിയത്. അന്താരാഷ്്ട്ര അതിർത്തിയുടെ 50 കിലോ മീറ്ററിനുള്ളിലോ സംസ്ഥാന അതിർത്തിയുടെ 25 കിലോമീറ്ററിനുള്ളിലോ കാലിച്ചന്ത സ്ഥാപിക്കാൻപാടില്ല. സംസ്ഥാനത്തിനു പുറത്തേക്ക് കന്നുകാലിയെ കൊണ്ടുപോകാൻ പെർമിറ്റ് വാങ്ങണം. സംസ്ഥാനഗവണ്‍മെന്‍റ് അതിനായി നിയോഗിക്കുന്ന ഉദ്യോഗസ്ഥനാണു പെർമിറ്റ് നൽകേണ്ടത്. കാലിച്ചന്തകളിലെ സൗകര്യങ്ങൾ സംബന്ധിച്ചും നിരവധി…

Read More

എല്ലാ പുരുഷന്മാര്‍ക്കും മൂന്നും നാലും ഭാര്യമാര്‍! മരണക്കെണിയായ പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചുപോരല്‍ അസാധ്യം; ഉസ്മയുടെ വെളിപ്പെടുത്തല്‍

പാക്കിസ്ഥാനില്‍ വച്ച് തോക്കു ചൂണ്ടി മാനഭംഗപ്പെടുത്തിയ ശേഷം വിവാഹം കഴിപ്പിച്ചുവെന്നാരോപിച്ച ഇന്ത്യന്‍ യുവതി നാട്ടില്‍ തിരിച്ചെത്തി. ഡല്‍ഹി സ്വദേശിയായ ഉസ്മയാണ് (20) നാട്ടില്‍ തിരിച്ചെത്തിയത്. പാക്കിസ്ഥാന്‍ ഒരു മരണക്കെണിയാണെന്ന് ഉസ്മ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാക്കിസ്ഥാനിലേക്ക് പോകാന്‍ എളുപ്പമാണ്. എന്നാല്‍ തിരിച്ചു പോരുന്നത് അസാധ്യമാണ്. വിവാഹശേഷം പാക്കിസ്ഥാനില്‍ അകപ്പെട്ട് പോയ നിരവധി സ്ത്രീകളെ താന്‍ കണ്ടിട്ടുണ്ട്. അവര്‍ അവിടെ ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുകയാണ്. പാക്കിസ്ഥാനില്‍ എല്ലാ വീടുകളിലും മൂന്നും നാലും ഭാര്യമാരുണ്ടെന്നും ഉസ്മ പറഞ്ഞു. വാഗ അതിര്‍ത്തി വഴിയാണ് ഉസ്മ തിരിച്ചെത്തിയത്. കുറച്ച് ദിവസങ്ങള്‍ കൂടി പാക്കിസ്ഥാനില്‍ കഴിയേണ്ടി വന്നിരുന്നെങ്കില്‍ താന്‍ ജീവനോടെ ഉണ്ടാകില്ലായിരുന്നെന്ന് ഉസ്മ പറഞ്ഞു. ഫിലീപ്പീന്‍സ്, മലേഷ്യ തുടങ്ങിയ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ വശീകരിച്ച് പാക്കിസ്ഥാനില്‍ കൊണ്ടു വന്ന് പീഡിപ്പിക്കുകയാണെന്ന് ഉസ്മ ആരോപിച്ചു. തന്നെപ്പോലെ പാക്കിസ്ഥാനില്‍ കുടുങ്ങിയ നിരവധി യുവതികളുണ്ടെന്നും…

Read More

ആര്‍ക്കും കയറി നിരങ്ങാന്‍ ഞാനൊരു പൊതുമുതലല്ല! ആ ഡിഐജി എനിക്ക് അമ്മാവനെ പോലെയാണ്, പോലീസുകാരനൊപ്പമുള്ള കറക്കത്തെപ്പറ്റി നടി അര്‍ച്ചന

ജയില്‍ ഡിഐജിയ്‌ക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍  പത്തനംതിട്ടയിലൂടെ കറങ്ങിയെന്ന അരോപണത്തെത്തുടര്‍ന്ന് വിവാദത്തിലായ പ്രമുഖ സീരിയല്‍ നടി അര്‍ച്ചനാ സുശീലന്‍ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് അര്‍ച്ചന തന്റെ ഭാഗം വിശദീകരിക്കുന്നത്. പത്തനംതിട്ടയില്‍ ഒരു പരിപാടിക്കു വന്നപ്പോഴാണ് ജയില്‍ ഡിഐജി പ്രദീപിനൊപ്പം നടി അര്‍ച്ചന ഔദ്യോഗിക കാറില്‍ കറങ്ങിയത്. ഇത് പിന്നീട് വലിയ പ്രശ്‌നമാകുകയും പ്രദീപിനെതിരേ വകുപ്പ് തല അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഈ സംഭം രാഷ്ട്രദീപിക അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ആ നടി അര്‍ച്ചന സുശീലനാണെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ സംഭവത്തെക്കുറിച്ച് അര്‍ച്ചന പറയുന്നത് ഇങ്ങനെ- സുഹൃത്തുക്കളേ നടന്ന സംഭവത്തിലെ വാസ്തവമറിയാതെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതില്‍ ഞാന്‍ അതീവ ദുഖിതയാണ്. ചാനലുകാര്‍ അവരുടെ റേറ്റിംഗ് പോയിന്റ് കൂട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന പൊതുമുതലുകളാണ് നടിമാര്‍ എന്നു ധരിക്കരുത്. സോഷ്യല്‍ മീഡിയയ്ക്ക് ധാരാളം നല്ലവശങ്ങള്‍ ഉണ്ട്. ഇപ്പോള്‍ ഞങ്ങള്‍…

Read More

“കാക്കിക്കുള്ളിലെ കള്ളക്കളി’..! ഐപിഎസിന് വേണ്ടി ജനനത്തീയതി തിരുത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ കുടുങ്ങി

എം.സുരേഷ്ബാബു തിരുവനന്തപുരം: ഐപിഎസ് ലഭിക്കുന്നതിനും സർവീസ് നീട്ടിക്കിട്ടാനും വേണ്ടി ജനനത്തീയതി  തിരുത്തിയ  ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ വിജിലൻസ് അന്വേഷണ റിപ്പോർട്ട്. ഗുരുതരമായ കുറ്റം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ്്്  വിജിലൻസ് എസ്പി യുടെ അന്വേഷണ ശുപാർശ റിപ്പോർട്ട് .  റിപ്പോർട്ട്്് അടങ്ങിയ ഫയൽ വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചു. പോലീസ് സേനയിൽ പ്രവേശിക്കുന്ന സമയത്ത്  സമർപ്പിച്ച ജനനതീയതി രേഖ ഇരുപത്തിമൂന്ന് വർഷത്തിന് ശേഷം തിരുത്തിയാണ് ഐപിഎസ് പട്ടികയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഇടം പിടിച്ചത്. ജനനതീയതി തിരുത്തിയതാണ്  ഉന്നത പോലീസ് ഉദ്യോഗസ്ഥന് കുരുക്കായത്. പോലീസ് ഉദ്യോഗസ്ഥനെതിരെ ഒരു റിട്ട. പോലീസ് ഉദ്യോഗസ്ഥനും സന്നദ്ധ സംഘടനയും നൽകിയ പരാതിയിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് കൃത്രിമത്വം വെളിച്ചത്തായത്. പോലീസ് സൂപ്രണ്ടായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെയാണ്  വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.  അച്ചടക്ക നടപടി ഉൾപ്പെടെ ശുപാർശ ചെയ്തുകൊണ്ടുള്ള…

Read More