ലജ്ജിക്കുക കേരളമേ! 45കാരിയായ അമ്മയെ മകന്‍ പീഡിപ്പിച്ചു, തുടര്‍ച്ചയായ പീഡനങ്ങള്‍ക്കൊടുവില്‍ അമ്മയുടെ മാനസികനില തെറ്റി, ഞെട്ടിക്കുന്ന സംഭവം തിരുവനന്തപുരം വിതുരയില്‍, യുവാവിന്റെ അറസ്റ്റിലേക്ക് നയിച്ചത് മുത്തശ്ശിയുടെ ഇടപെടല്‍

കേരളം ഭ്രാന്താലയമാണെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി. തലസ്ഥാനമായ തിരുവനന്തപുരത്തുനിന്നാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ വിതുരയില്‍ അമ്മയെ പീഡിപ്പിച്ച കേസില്‍ മകനെ അറസ്റ്റു ചെയ്തു. വിതുര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവാവാണ് (അമ്മയെ മനസിലാകുമെന്നതിനാല്‍ പേര് ചേര്‍ക്കുന്നില്ല) അറസ്റ്റിലായത്. ഒരു മാസം മുന്‍പു മകന്റെ പീഡനത്തിനിരയായ അമ്മ മാനസികാഘാതത്തില്‍ കഴിയവെ കഴിഞ്ഞ ദിവസം വീണ്ടും ഇയാള്‍ പീഡനത്തിനു ശ്രമിച്ചു. ഇതു മുത്തശി കണ്ടതിനെ തുടര്‍ന്നു ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്നു അമ്മ നേരിട്ടു പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതി മദ്യത്തിനും കഞ്ചാവിനും അടിമയാണെന്നു പോലീസ് പറഞ്ഞു. മാര്‍ച്ച് 24 നായിരുന്നു മകന്‍ ആദ്യം മാതാവിനെ പീഡനത്തിന് ഇരയാക്കിയത്. പിതാവ് വളരെ ദൂരെ പണിക്കു പോയ തക്കം നോക്കി വീട്ടില്‍ തനിച്ചായിരുന്ന അമ്മയെ മകന്‍ പീഡിപ്പിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു മകന്റെ പ്രവൃത്തി. മകന്റെ…

Read More

പിഷാരടിയെ പോലെയാണോ ഞാന്‍? 50,000 രൂപ തന്നില്ലെങ്കില്‍ ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിന് വരില്ലെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി! ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ സത്യമെന്ത്? ധര്‍മജന്‍ വെളിപ്പെടുത്തുന്നു

രണ്ടുദിവസമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പൊടിപ്പും തൊങ്ങലും വച്ച് പാറി നടക്കുന്നുണ്ട്. മിമിക്രിയിലൂടെ സിനിമയിലെത്തിയ ധര്‍മജന്‍ ബോള്‍ഗാട്ടിയെന്ന കലാകാരനാണ് വാര്‍ത്തയുടെ കേന്ദ്രബിന്ദു. ധര്‍മജനെ ചവിട്ടി താഴ്ത്തുന്ന തരത്തിലുള്ള വാര്‍ത്തയുടെ സാരാംശം ഇപ്രകാരമാണ്. കൊച്ചിയിലെ ഒരു പോളിടെക്‌നിക്കില്‍ ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിനു ക്ഷണിക്കാന്‍ കുട്ടികള്‍ ധര്‍മജനെ കാണുന്നു. 50,000 രൂപ തന്നാല്‍ പരിപാടിക്കു വരാമെന്നു താരം പറഞ്ഞത്. ചേട്ടാ പിഷാരടി ചേട്ടന്‍ പോലും പതിനായിരം രൂപയെ ചോദിച്ചുള്ളു എന്നു പറഞ്ഞപ്പോള്‍ പിഷാരടിയെ പോലെയാണ് ഞാന്‍ എന്നു താരം ചോദിച്ചത്രേ. മറ്റു ഓണ്‍ലൈനുകളും മത്സരിച്ച് ഇത് വാര്‍ത്തയാക്കിയതോടെ സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ രാഷ്ട്രദീപികഡോട്ട്‌കോം ധര്‍മജനെ ബന്ധപ്പെട്ടു. അദേഹത്തിന്റെ പ്രതികരണം ഇപ്രകാരം- ഞാനും ആ വാര്‍ത്ത കണ്ടിരുന്നു. പ്രവാസിശബ്ദമെന്ന ആ മഞ്ഞപ്പത്രത്തില്‍ വന്ന വാര്‍ത്തയില്‍ ഒരു ശതമാനം പോലും സത്യമില്ല. ആളുകള്‍ വായിക്കാന്‍ വേണ്ടി വെറുതെ എന്റെ പേര്…

Read More

റബര്‍ വെട്ടുകാരനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനെ കല്യാണം കഴിച്ചു, അതും വ്യാജപേരില്‍, കാമുകന്‍ വിവരമറിയുന്നത് മൂന്നാംനാള്‍ ഭര്‍ത്താവും പോലീസും എത്തിയപ്പോള്‍, കൂത്തുപറമ്പ് സ്വദേശിനിയായ ടീച്ചര്‍ നടത്തിയ കളികള്‍ ആരെയും ഞെട്ടിക്കും

സിനിമയില്‍ മാത്രം കണ്ടു പരിചയമുള്ള ആള്‍മാറാട്ടത്തിനാണ് കൂത്തുപറമ്പുകാര്‍ സാക്ഷ്യംവഹിച്ചത്. ഭര്‍ത്താവും മക്കളുമുള്ള സ്വകാര്യ സ്കൂള്‍ ടീച്ചറാണ് ഈ ആള്‍മാറാട്ടക്കഥയിലെ നായിക (വില്ലത്തി). കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചര്‍ കബളിപ്പിച്ചതാകട്ടെ ഭര്‍ത്താവിനെയും കാമുകനെയും പിന്നെ രണ്ടു കുരുന്നു കുട്ടികളെയും. അക്കഥ ഇങ്ങനെ- മംഗളൂരുവിനടുത്ത് ബല്‍ത്തങ്ങാടിയില്‍ സ്വകാര്യ വിദ്യാലയത്തില്‍ പ്രധാനാധ്യാപികയാണ് ഈ യുവതി. ഭാര്യയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ബല്‍ത്തങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് യുവതി മംഗളൂരുവില്‍ ഒരു ഗ്രാമത്തിലുണ്ടെന്ന് അറിയുന്നത്. പോലീസ് ഭര്‍ത്താവിനെ കൂട്ടി ഗ്രാമത്തിലെത്തി യുവതിയെ കൈയോടെ പിടികൂടിയതോടെയാണ് കഥകള്‍ പലതും പുറത്താകുന്നത്. ഒരിക്കല്‍ ട്രെയിന്‍ യാത്രയില്‍ യുവതി ഒരാളെ പരിചയപ്പെട്ടു. പരിചയം പ്രണയത്തിലേക്ക് മാറി. താന്‍ അവിവാഹിതയാണെന്നും പേര് രമ്യയെന്നാണുമാണ് കാമുകനോട് പറഞ്ഞിരുന്നത്. വീട്ടുകാര്‍ കല്യാണത്തിനു സമ്മതിക്കില്ലെന്ന്് പറഞ്ഞ് യുവതി കാമുകനൊപ്പം ഒളിച്ചോടി. പിന്നീട് മറ്റൊരു അധ്യാപികയായ രമ്യയുടെ സര്‍ട്ടിഫിക്കറ്റ്…

Read More

പ്രണയിച്ചയാളെ സ്വന്തമാക്കാന്‍ വീട്ടുകാരെ ധിക്കരിച്ച് മതംമാറി, ദാമ്പത്യത്തില്‍ വിള്ളല്‍ വീണതോടെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു, അമരത്തിലെ മുത്തായി മലയാളികള്‍ക്ക് സുപരിചിതയായ മാതുവിന്റെ ജീവിതം ദുരന്തമായതിങ്ങനെ

മാതു എന്ന നടിയെ മറക്കാന്‍ മലയാളികള്‍ക്കാകുമോ? അമരത്തില്‍ മമ്മൂട്ടിയുടെ മകളായ മുത്തെന്ന കഥാപാത്രത്തെ അനശ്വരമാക്കിയ അതേ നടി. അഭിനയിച്ച ചിത്രങ്ങളിലെല്ലാം സ്വന്തം കൈയൊപ്പ് ചാര്‍ത്തിയ മാതുവിന്റെ ജീവിതം സിനിമക്കഥകളേക്കാള്‍ വലിയ ട്വിസ്റ്റുകളുടേതാണ്. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ അന്യമതസ്ഥനുമായുള്ള പ്രണയവും വിദേശവാസവും ഒടുവില്‍ ദാമ്പത്യ പരാജയവും മാതുവെന്ന മീനയെ തളര്‍ത്തി. ചെന്നൈ സ്വദേശികളായ വെങ്കിടിന്റേയും ശാന്തമ്മയുടേയും മകളായി ജനിച്ച മാതു ബാലതാരമായാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. ഡോക്ടര്‍ ആവാനായിരുന്നു മാതുവിന് ആഗ്രഹം. ചേച്ചി സരളയും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. സഹോദരന്‍ മധു യുറേക്ക ഫോബ്‌സ് ലിമിറ്റഡില്‍ ജോലി ചെയ്യുന്നു. കന്നട സിനിമയിലാണ് ആദ്യ കാലങ്ങളില്‍ അവര്‍ ബാലതാരമായി തിളങ്ങിയത്. അമ്മയുടെ കസിന്‍ ആയ ശൈലജയും അച്ഛന്‍ വെങ്കിടും ഒക്കെ സിനിമയുമായി അടുത്ത ബന്ധമുള്ളവരായിരുന്നു. കന്നഡയില്‍ സന്നാധി അപ്പനാണ് മാതുവിന്റെ ആദ്യ സിനിമ. ബാലതാരത്തിനുള്ള കര്‍ണാടക സര്‍ക്കാരിന്റെ അവാര്‍ഡും ഈ സിനിമയിലൂടെ അവരെ…

Read More

മലയാളത്തിലെ സൂപ്പര്‍ നായികയായി തിളങ്ങി നില്‍ക്കേ രഞ്ജിത്തുമായി കൊടുംപ്രണയം, വിവാഹശേഷം സിനിമയില്‍നിന്ന് അപ്രത്യക്ഷയായി, ഒരു സുപ്രഭാതത്തില്‍ വിവാഹമോചനവും, നടി പ്രിയാരാമന്റെ ജീവിതത്തില്‍ സംഭവിച്ചതെന്ത്

വാണി വിശ്വനാഥിനും മുമ്പേ മലയാളത്തിന്റെ ലേഡി ആക്ഷന്‍ ഹീറോ എന്ന പേരു ചാര്‍ത്തിക്കിട്ടിയ ഒരു നടിയുണ്ടായിരുന്നു, പ്രിയാ രാമന്‍. സൈന്യം, കാഷ്മീരം, മാന്ത്രികം… എണ്ണിയാലൊടുങ്ങാത്ത ആക്ഷന്‍ സിനിമകളില്‍ നിറഞ്ഞാടിയ പ്രിയ ഒരു സുപ്രഭാതത്തില്‍ സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി. സിനിമലോകത്തെ ഞെട്ടിച്ച പ്രണയത്തിനും വിവാഹത്തിനുംശേഷം വിദേശത്ത് താമസമാക്കിയ പ്രിയയുടെ ജീവിതത്തില്‍ ഇപ്പോള്‍ ഏകയാണ്. മലയാളത്തിലും തമിഴിലും വിലപിടിപ്പുള്ള താരമായി നിറഞ്ഞുനില്‍ക്കേ 1999ലാണ് നടന്‍ രഞ്ജിത്തുമായി പ്രിയാ അടുക്കുന്നത്. തുടക്കത്തിലേ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ സിനിമകള്‍ കുറച്ചു. അക്കാലത്ത് ഇരുവരുടെയും പ്രണയം ലൊക്കേഷനുകളിലെ ചര്‍ച്ചാവിഷയമായിരുന്നു. വീട്ടുകാര്‍ അനുമതി നല്കിയതോടെ 2002ല്‍ വിവാഹം. രഞ്ജിത്തിന്റെ മണവാട്ടിയായതോടെ സിനിമകള്‍ കുറച്ച അവര്‍ കുടുംബിനിയുടെ റോളിലേക്ക് മാറി. താമസം ചെന്നൈയിലേക്ക് മാറ്റി. ഇടയ്ക്ക് വിദേശവാസവും. പല സെലിബ്രിറ്റികളുടെയും ജീവിതത്തിലെന്നപോലെ പ്രിയയുടെ ജീവിതത്തിലും കാറും കോളും നിറയുന്നതാണ് പിന്നീട് കണ്ടത്. രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ ചിത്രങ്ങളിലെ…

Read More

സുകേഷ് ചന്ദ്രശേഖറിന്റെ തട്ടിപ്പുകള്‍ക്കു കൂട്ട് മലയാളി നടി ലീന മരിയ പോള്‍, മോഹന്‍ലാലിന്റെ റെഡ് ചില്ലീസിലെ ആ നാണക്കാരിയില്‍ നിന്നും ചങ്ങനാശേരിക്കാരി ലീന തട്ടിപ്പുകളുടെ രാജ്ഞിയായത് ആരെയും ഞെട്ടിക്കുന്ന രീതിയില്‍, ലിവിംഗ് ടുഗെതര്‍ തട്ടിപ്പിന്റെ കഥ ഇങ്ങനെ

തമിഴ്‌നാട്ടില്‍ ശശികലയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ (അമ്മ) പാര്‍ട്ടിക്കു തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിക്കാന്‍ കോഴ നല്കാന്‍ ശ്രമിച്ചതിന് പിടിയിലായ സുകേഷ് ചന്ദ്രശേഖരന്റെ കൂട്ടുകാരിയെ മലയാളികള്‍ മറക്കാന്‍ ഇടയില്ല. ഒരുകാലത്ത് മലയാള സിനിമയില്‍ കത്തിനിന്ന, സൂപ്പര്‍ മോഡലാകാന്‍ ദുബായില്‍ നിന്ന് ഇന്ത്യയില്‍ കാലുകുത്തിയ ലീന മരിയ പോളാണ് തട്ടിപ്പുകളുടെ രാജാവായ സുകേഷിന്റെ മനസാക്ഷി സൂക്ഷിപ്പുകാരി. തട്ടിപ്പിനു പുതുഭാഷ്യം ചമച്ച ലീനയുടെ കഥ ആരെയും അമ്പരപ്പിക്കുന്നതാണ്. സുഖഭോഗങ്ങള്‍ക്കുവേണ്ടിയുള്ള യാത്രയില്‍ സുകേഷുമായി ചേര്‍ന്നതോടെയാണ് ലീനയുടെ തട്ടിപ്പു സാമ്രാജ്യം മറ്റൊരു തലത്തിലേക്ക് വളരുന്നത്. ബംഗളൂരുവിലെ ഒരു കോഫി ഹൗസില്‍ വച്ചായിരുന്നു ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. ആദ്യ കാഴ്ച്ചയില്‍ തന്നെ ഒത്തുപോകേണ്ടവരാണെന്ന് ലീനയ്ക്കും സുകേഷിനും ബോധ്യമായി. പിന്നീടുള്ള കറക്കവും ജീവിതവും ഒരുമിച്ചാക്കി. മോഡലിംഗില്‍ താല്പര്യമുള്ള ലീനയുടെ കുടുംബവേരുകള്‍ ഇങ്ങ് ചങ്ങനാശേരിയിലാണ്. മാതാപിതാക്കള്‍ അങ്ങ് ദുബായിലും. സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാനാണ് ഡിഗ്രി കഴിഞ്ഞതോടെ ഇന്ത്യയില്‍ ലാന്‍ഡ്…

Read More

ഇതുപോലെയൊക്കെ ആകണ്ടേ സുരഭീ! വളരെ തമാശയോടെ അദ്ദേഹം ചോദിച്ചു; സംവിധായകന്റെ ചോദ്യത്തിന് ദേശീയ അവാര്‍ഡ് ജേതാവ് നല്‍കിയ മറുപടി ഇങ്ങനെ

പ്രമുഖ സംവിധായകന്‍ തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചതായി നടി പാര്‍വ്വതി വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് മികച്ച നടിക്കുള്ള ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ജേതാവായ സുരഭിയും സമാനമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുരഭി ഇക്കാര്യം വെളിപ്പെടുത്തിയത്.  കൊച്ചിയില്‍ നടിക്കുനേരെയുണ്ടായതിനു സമാനമായ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. തമാശയ്ക്കെങ്കിലും അശ്ലീല സംഭാഷണങ്ങളുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിയ്ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് സുരഭി പറഞ്ഞത്. ചെറിയ ചെറിയ റോളുകളാണ് ഞാന്‍ സിനിമയില്‍ ചെയ്തിട്ടുള്ളത്. സൗഹൃദത്തിന്റെയോ ബന്ധത്തിന്റെയോ പേരില്‍ കിട്ടുന്ന അത്തരം വേഷങ്ങള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തെ ജോലി മാത്രമേ ഉണ്ടാകൂ. ആ ജോലി ചെയ്യുക പൈസ വാങ്ങി തിരിച്ചു പോരുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. പാര്‍വ്വതിയെ പോലുള്ള മുന്‍നിര നായികമാര്‍ അത്തരം വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ മാത്രമാണ് മലയാള സിനിമയിലും ഇത്തരത്തിലുള്ള  സംഭവങ്ങള്‍ നടക്കുന്നുണ്ട് എന്ന് അറിയുന്നത്. എന്നെ സംബന്ധിച്ച് നേരിട്ടൊരു…

Read More

കേഡലിന്റെ സഹായി ആര് ? പെട്രോള്‍ വാങ്ങാനെത്തിയത് മറ്റൊരാള്‍; പോലീസിനെ വട്ടം ചുറ്റിച്ച് കേഡല്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെട്രോള്‍ പമ്പ് ജീവനക്കാരന്‍

നന്തന്‍കോട് കൊലപാതകം പുതിയ വഴിത്തിരിവിലേക്ക്. നാടിനെ നടുക്കിയ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പെട്രോള്‍ പമ്പ് ജീവനക്കാരന്‍. സംഭവത്തില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് സംശയം. പ്രതി പോലീസിനോട് പറഞ്ഞ സമയത്ത് പെട്രോള്‍ വാങ്ങാന്‍ പമ്പിലെത്തിയത് 25 വയസ് തോന്നിക്കുന്ന യുവാവാണെന്നു  പെട്രോള്‍ പമ്പ് ജീവനക്കാരന്‍. മൃതദേഹങ്ങള്‍ കത്തിക്കാന്‍ കവടിയാറിലെ പമ്പില്‍നിന്ന് ഏപ്രില്‍ ആറിന് പെട്രോള്‍ വാങ്ങിയതായി പ്രതി കേഡല്‍ മൊഴി നല്‍കിയിരുന്നു. ഓട്ടോയിലെത്തിയാണ് യുവാവ് പെട്രോള്‍ വാങ്ങി പോയത്. എന്നാല്‍ കേഡലിനെ മുമ്പ് പമ്പില്‍വച്ച് കണ്ട് മുന്‍പരിചയമുണ്ടെന്നും പമ്പ് ജീവനക്കാരന്‍ വെളിപ്പെടുത്തി. ഇതോടെയാണ് കേസില്‍ മറ്റൊരാള്‍ക്കും പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നത്. ഓരോ ദിവസവും മൊഴി മാറ്റി പോലീസിനെ പ്രതി വട്ടം ചുറ്റിക്കുകയാണ്. പിതാവിന്റെ സ്വഭാവദൂക്ഷ്യമായിരുന്നു കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നാണ് ജിന്‍സണ്‍  പറയുന്നത്. മദ്യലഹരിയില്‍ സ്ത്രീകളോട് ഫോണില്‍ അശ്ലീലം പറയുന്നത് പിതാവ് രാജതങ്കത്തിന്റെ സ്വഭാവമായിരുന്നുവെന്നും ഇതാണ് പിതാവിനോടുള്ള വൈരാഗ്യത്തിനു…

Read More

കണികാണും നേരം

സീമ മോഹൻലാൽ “”കണികാണുംനേരം കമലനേത്രന്‍റെ നിറമേറും മഞ്ഞതുകിൽ ചാർത്തി കനകക്കിങ്ങിണി വളകൾ മോതിരം അണിഞ്ഞുകാണേണം ഭഗവാനേ’’ ഒരിക്കലെങ്കിലും ഈ ഗാനം കേൾക്കാത്ത മലയാളികൾ കാണില്ല. ഗൃഹാതുരതയുടെ ഒളിമങ്ങാത്ത ഓർമകളുമായി ഒരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുന്നു. കണിക്കൊന്നയും വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമൊക്കെയായി മലയാളികൾ വിഷുവിനെ എതിരേൽക്കാനുള്ള ഒരുക്കത്തിലാണ്. വിഷു ഒരു സംസ്കാരമാണ്. കാർഷികവൃത്തിക്ക് ആദരം നൽകുന്ന സംസ്കാരം കൂടിയാണിത്. ആചാരവഴിയേ കേരളത്തിന്‍റെ സ്വന്തം ആഘോഷമാണു വിഷു. വിഷു എന്നാൽ തുല്യമായത് എന്നർഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. രാത്രിയും പകലും സമമായ മേടമാസം ഒന്നാം തീയതിയാണു വിഷുവായി ആഘോഷിക്കുന്നത്. ഏപ്രിൽ 14-നാണു വിഷു. കേരളത്തിൽ വിഷുദിനം സൂര്യരാശി അനുസരിച്ചുള്ള പുതുവർഷമാണ്. വിഷു മലയാളിക്കു കാർഷികോത്സവത്തിന്‍റെ തുടക്കം കൂടിയാണ്. പണ്ടു വിഷു ദിനത്തിൽ വിഷുവെപ്പ് എന്നൊരു ചടങ്ങുണ്ടായിരുന്നു. നെല്ലും അരിയും എണ്ണയും നാളികേരവുമൊക്കെ തന്പുരാൻ കുടിയാന്മാർക്കു നൽകും. ഇങ്ങനെ…

Read More

കൈനീട്ടം നല്‍കാന്‍ കാശില്ല..! എടിഎമ്മുകള്‍ കാലി; ബാങ്കുകള്‍ കൈമലര്‍ത്തുന്നു; വിഷുവും ഈസ്റ്ററും ആഘോഷിക്കാന്‍ നിവൃത്തിയില്ലാതെ കേരളം;

എം.സുരേഷ്ബാബു തിരുവനന്തപുരം: സംസ്ഥാനത്ത് നോട്ട് ക്ഷാമം കൂടുതൽ രൂക്ഷമായി. നഗര-ഗ്രാമ പ്രദേശങ്ങളിലെ എടിഎമ്മുകൾ കാലിയായി. വിഷു- ഈസ്റ്റർ ആഘോഷത്തിന് പണം കിട്ടാതെ ജനങ്ങൾ നെട്ടോട്ടം ഓടുന്ന കാഴ്ചയാണ് സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലും കാണുന്നത്. ബാങ്കുകളിൽ നോട്ടുകൾ എത്താത്തതാണ് നിലവിൽ നോട്ട് ക്ഷാമത്തിന് കാരണമെന്നാണ് വിവിധ ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം. റിസർവ് ബാങ്കിൽ നിന്നും ബാങ്കുകളിലേക്ക് എത്തിച്ചിരുന്ന പണം കുറച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നോട്ടുകളുടെ അഭാവം സർക്കാരിന്‍റെ ക്ഷേമപെൻഷനുകളെയും സർക്കാരിന്‍റെ ബിസിനസിനെയും കാര്യമായി ബാധിച്ചിരിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിൽ നേരത്തെ നോട്ടുക്ഷാമം ബാധിച്ചിരുന്നു. അതേസമയം തലസ്ഥാനമുള്‌പ്പെടെയുള്ള നഗരമേഖലകളിൽ ഓരോദിവസം കഴിയുന്തോറും കാലിയാകുന്ന എടിഎമ്മുകളുടെ എണ്ണം കൂടുകയാണ്. എന്നത്തേക്ക് നോട്ടുക്ഷാമം പരിഹരിക്കപ്പെടുമെന്ന് കൃത്യമായി ഉറപ്പുനൽകാനും അധികൃതർക്ക് സാധിക്കുന്നില്ല. എടിഎമ്മുകളിൽ അടിയന്തിരമായി പണം നിറച്ചില്ലെങ്കിൽ ഈ വർഷത്തെ വിഷു- ആഘോഷം ജനങ്ങളെ ദുരിതത്തിലാഴ്ത്തും. സംസ്ഥാനത്തെ നോട്ട് ക്ഷാമം പരിഹരിക്കാനായി സർക്കാരിന്‍റെ വിവിധ…

Read More